Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
മർദനോപാധിയെ സ്നേഹിക്കുന്ന കമ്യൂണിസ്റ്റുകാർ
Tuesday, June 18, 2019 11:31 PM IST
ഭരണകൂടത്തിന്റെ മർദനോപാധിയാണ് പോലീസ് എന്ന കമ്യൂണിസ്റ്റ് നിലപാട് പിണറായി വിജയൻ മാറ്റിയോ എന്നാണ് വി.ടി. ബൽറാമിന് അറിയേണ്ടിയിരുന്നത്. ബൽറാമിൽനിന്നു കമ്യൂണിസം പഠിക്കേണ്ടതില്ലെന്നു പിണറായിയും മറുപടി നൽകി.
പോലീസിനു മജിസ്റ്റീരിയൽ അധികാരങ്ങൾ നൽകുന്നതിനെതിരേ അടിയന്തരപ്രമേയത്തിന് അവതരണാനുമതി തേടിക്കൊണ്ടാണ് ബൽറാം ഇങ്ങനെ ചോദിച്ചത്. ബൽറാമിന്റെ അവതരണവും മുഖ്യമന്ത്രിയുടെ മറുപടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വാക്കൗട്ട് പ്രസംഗവുമെല്ലാം കഴിഞ്ഞപ്പോൾ ഇത് ആരുടെ കുഞ്ഞാണെന്ന കാര്യത്തിൽ സംശയവുമായി. ഏതായാലും വിപുലമായ ചർച്ച നടത്തി സമവായത്തിലെത്തിയ ശേഷമേ ഇക്കാര്യത്തിൽ തീരുമാനമെടുക്കുകയുള്ളൂ എന്നു മുഖ്യമന്ത്രി സഭയിൽ വ്യക്തമാക്കി.
പോലീസിനു മജിസ്റ്റീരിയൽ അധികാരം നൽകിയാൽ വാദിയും വിധികർത്താവും ഒരാളാകുമെന്നാണ് ബൽറാമിന്റെ പ്രധാന ആക്ഷേപം. ജനവികാരം പ്രശ്നമല്ലെന്നു കരുതുന്നയാളാണ് പിണറായി. ചൈനയും ക്യൂബയും ഉത്തരകൊറിയയുമെല്ലാം സമാനനിയമങ്ങളുള്ള രാജ്യങ്ങളാണത്രെ. ഇന്ത്യയിൽത്തന്നെ പോലീസിനു മജിസ്റ്റീരിയൽ അധികാരം നൽകിയിട്ടുള്ള നഗരങ്ങളിലൊന്നും കുറ്റകൃത്യങ്ങളിൽ കുറവുണ്ടായിട്ടില്ലെന്നും ബൽറാം പറഞ്ഞു. മജിസ്റ്റീരിൽ അധികാരം നൽകാനുള്ള തീരുമാനത്തിനെതിരേ പറയാൻ സിപിഐക്കാർ വേണ്ടി വന്നു. മുണ്ടുടുത്ത മോദി എന്നാണത്രെ പിണറായിയെ സിപിഐക്കാർ വിളിക്കുന്നത്. ഭരണഘടന രൂപീകൃതമാകുന്ന സമയത്ത് മുൻകരുതൽ കസ്റ്റഡിക്കെതിരേ നിലകൊണ്ടത് എകെജി ആയിരുന്നു. അതു തിരികെകൊണ്ടുവരാനാണ് പിണറായി ശ്രമിക്കുന്നതെന്നും ബൽറാം ആരോപിച്ചു.
ബൽറാം പറയുന്നത് മുൻ യുഡിഎഫ് സർക്കാരിനെതിരേ ആണെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. പോലീസിനു മജിസ്റ്റീരിയൽ അധികാരം നൽകുന്നതു സംബന്ധിച്ച് യുഡിഎഫിന്റെ കാലത്ത് രണ്ട് മന്ത്രിസഭാ തീരുമാനങ്ങളുണ്ടായിട്ടുണ്ട്. കാപ്പ ഒഴികെയുള്ള അധികാരങ്ങൾ നൽകാനായിരുന്നു അന്നത്തെ തീരുമാനം. തങ്ങളും അതുതന്നെ ചെയ്യാനാണ് ആലോചിച്ചത്. തിരുവഞ്ചൂർ രാധാകൃഷ്ണൻ ആഭ്യന്തരമന്ത്രിയായിരുന്ന കാലത്താണ് ഈ തീരുമാനങ്ങളെടുത്തതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
തീരുമാനമെടുത്തു എന്ന കാര്യം തിരുവഞ്ചൂർ നിഷേധിച്ചില്ല. ഐഎഎസുകാരും ഐപിഎസുകാരും തമ്മിലുള്ള തർക്കം മൂലമാണ് തങ്ങൾ തീരുമാനം നടപ്പിലാക്കാതിരുന്നതെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ വിശദീകരിച്ചു. എന്നാൽ രാത്രിയിൽ മുഖ്യമന്ത്രി ഒപ്പിട്ട ഫയൽ എന്തുകൊണ്ട് പിന്നീട് സർക്കാർ ഉത്തരവായി പുറത്തിറങ്ങിയില്ലെന്ന് അദ്ദേഹം ചോദിച്ചു.
ബൽറാം ചൈനയെ ആക്ഷേപിക്കുന്നതിനോട് പിണറായിക്കു യോജിപ്പില്ല. എന്തിനാണിങ്ങനെ അന്ധമായ വിരോധം വച്ചുപുലർത്തുന്നതെന്നായിരുന്നു പിണറായിയുടെ ചോദ്യം. അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാക്കൗട്ട് പ്രസംഗത്തിനെഴുന്നേറ്റു. കോടിയേരി ബാലകൃഷ്ണൻ ആഭ്യന്തരമന്ത്രിയായിരുന്ന കാലത്താണ് ഇതു സംബന്ധിച്ച് പോലീസ് ആക്ട് ആദ്യമായി ഭേദഗതി ചെയ്തതെന്നു പറഞ്ഞതോടെ പോലീസ് പരിഷ്കാരത്തിന്റെ ചരിത്രം വീണ്ടും പിന്നിലേക്കു പോയി. യുഡിഎഫ് കാലത്തും തീരുമാനം എടുത്തിരുന്നു എന്നു രമേശ് സമ്മതിച്ചു. എന്നാൽ ഉദ്യോഗസ്ഥരിൽനിന്നും രാഷ്ട്രീയപാർട്ടികളിൽനിന്നും പൊതുസമൂഹത്തിൽനിന്നും എതിർപ്പു വന്നതോടെ ഈ നീക്കത്തിൽനിന്നു പിന്മാറുകയായിരുന്നു.
മുഖ്യമന്ത്രിയുടെ തീരുമാനം തിരുത്താൻ സിപിഐക്കാരനായ ഇ. ചന്ദ്രശേഖരനു കത്തു നൽകേണ്ടിവന്നു. നിയമസഭയിൽ തൊട്ടടുത്തിരിക്കുന്ന ചന്ദ്രശേഖരനു മുഖ്യമന്ത്രിയോടു കാര്യം നേരെയങ്ങു പറഞ്ഞാൽ പോരേയെന്നാണ് രമേശിന്റെ സംശയം. തങ്ങൾ പറഞ്ഞാൽ മുഖ്യമന്ത്രി കേൾക്കില്ല. ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പിലാക്കരുതെന്നു തങ്ങൾ പറഞ്ഞു. സർക്കാർ അംഗീകരിച്ചില്ല. ഒടുവിൽ ഹൈക്കോടതിയിൽ നിന്നു തട്ടുകിട്ടി. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും വി.എസ്. അച്യുതാനന്ദനും പരസ്യമായി രംഗത്തു വന്നതോടെ മുഖ്യമന്ത്രി തീരുമാനത്തിൽനിന്നു പിൻവാങ്ങാൻ നിർബന്ധിതനാകുകയായിരുന്നു എന്നും രമേശ് അഭിപ്രായപ്പെട്ടു. ഡോ. എം.കെ. മുനീർ, പി.ജെ. ജോസഫ്, അനൂപ് ജേക്കബ് എന്നിവരും പ്രസംഗിച്ചു.
ഇരുകൂട്ടരും ചേർന്നെടുത്ത തീരുമാനം എന്ന നിലയിൽ രണ്ടു കൂട്ടർക്കുമെതിരേ പ്രതിഷേധിച്ച് വാക്കൗട്ട് നടത്തുന്നു എന്നു പറഞ്ഞാണ് പി.സി. ജോർജ് ഇറങ്ങിപ്പോയത്.
അവതരിപ്പിക്കപ്പെടാതെ പോയൊരു ശ്രദ്ധക്ഷണിക്കൽ പ്രമേയമായിരുന്നു സഭയിൽ ഇന്നലെ ഏറെ ശ്രദ്ധിക്കപ്പെട്ടത്. മുസ്ലിം ലീഗിലെ കെ.എൻ.എ. ഖാദറാണ് പ്രമേയത്തിനു നോട്ടീസ് നൽകിയത്. മലപ്പുറം ജില്ല വിഭജിക്കണമെന്ന് ആവശ്യപ്പെടുന്നതായിരുന്നു പ്രമേയം. എന്നാൽ അവതാരകനായ കെ.എൻ.എ. ഖാദർ സഭയിൽ ഹാജരായതേയില്ല. ലീഗ് നേതൃത്വം ആവശ്യപ്പെട്ടതനുസരിച്ച് ഖാദർ സഭയിൽനിന്നു വിട്ടുനിന്നതാണെന്ന കാര്യം വൈകാതെ പാട്ടായി. യുഡിഎഫിൽ ചർച്ച ചെയ്യാത്തതിനാൽ കോണ്‍ഗ്രസിനെ പിണക്കേണ്ടെന്നു കരുതിയാണത്രെ തീരുമാനം. ഈ ആവശ്യം ആദ്യം ഉയർത്തിയത് എസ്ഡിപിഐ ആണെന്നതും പിന്മാറ്റത്തിനു കാരണമായെന്നു പറഞ്ഞുകേൾക്കുന്നു.
അംഗങ്ങൾ അടക്കംപറഞ്ഞിരുന്ന കാര്യം പി.സി. ജോർജ് സഭാരേഖയിൽ എത്തിച്ചു. കോണ്‍ഗ്രസ് ഭീഷണിപ്പെടുത്തിയതു കൊണ്ടാണ് ഖാദർ പിന്മാറിയതെന്നായിരുന്നു ജോർജിന്റെ ആക്ഷേപം. ലീഗിന്റെ ആവശ്യം ന്യായമാണ്. അവർ ഒപ്പമുള്ളതുകൊണ്ടല്ലേ നിങ്ങൾ പതിനഞ്ചു സീറ്റിൽ ജയിച്ചത്. ലീഗിനോടു മര്യാദ കാണിക്കണ്ടേ എന്നൊക്കെ ചോദിച്ച് ജോർജ് കത്തിക്കയറിയപ്പോൾ പി.ടി. തോമസ് പ്രതിഷേധവുമായി എഴുന്നേറ്റു. എന്നാൽ തോമസിന് ഒന്നും പറയാൻ ജോർജ് അവസരം കൊടുത്തില്ല.
പിന്നീട് ഭരണപക്ഷത്തുനിന്നു പ്രസംഗിച്ച കാരാട്ട് റസാഖും ഈ വിഷയം എടുത്തിട്ടു. പ്രമേയം അവതരിപ്പിക്കുന്നതിൽനിന്ന് ലീഗ് എന്തുകൊണ്ട് പിന്മാറിയെന്നു വ്യക്തമാക്കണമെന്ന് റസാഖ് ആവശ്യപ്പെട്ടു. ലീഗ് ഭയപ്പെട്ടു പിന്മാറിയതു ശരിയായില്ലെന്നും റസാഖ് പറഞ്ഞു. പിന്നാലെ ലീഗ് നിയമസഭാകക്ഷി നേതാവ് ഡോ. എം.കെ. മുനീർ ചർച്ചയിൽ പങ്കെടുത്തെങ്കിലും ധനാഭ്യർഥനകളുടെ അതിരുകൾക്കുള്ളിൽ നിന്നതല്ലാതെ വിവാദത്തിലേക്കു കടന്നില്ല. ഇതോടെ ഈ വിഷയം വരുംദിവസങ്ങളിലും നീറിനിൽക്കുമെന്ന് ഉറപ്പായി.
ആരോഗ്യ, സാമൂഹ്യക്ഷേമ വകുപ്പുകളിലേക്കുള്ള ധനാഭ്യർഥനാ ചർച്ചയിൽ മന്ത്രി കെ.കെ. ശൈലജയെ സ്തുതിക്കാൻ ഭരണപക്ഷാംഗങ്ങൾ മത്സരിക്കുകയായിരുന്നു. നിപ്പ പ്രതിരോധം മുതൽ ആരോഗ്യ, സാമൂഹ്യക്ഷേമ വകുപ്പുകളിലെ നൂറായിരം പദ്ധതികൾ എടുത്തു പറഞ്ഞ് അഭിനന്ദനങ്ങൾ കൊണ്ടു മൂടുകയായിരുന്നു ഭരണപക്ഷക്കാർ. പ്രതിപക്ഷത്തിനും വലിയ പരാതികളൊന്നുമില്ല. പക്ഷേ യുഡിഎഫ് കാലത്തെ പദ്ധതികളാണു മന്ത്രി നടപ്പിലാക്കുന്നതിൽ ഭൂരിപക്ഷവും എന്ന കാര്യം മറക്കരുതെന്ന് ഡോ. എം.കെ. മുനീർ ഓർമിപ്പിച്ചു. കൂട്ടായ്മയുടെ വിജയം എന്നു പറയാനായിരുന്നു മുനീറിനു താത്പര്യം.
ഒരുപാടു കാര്യങ്ങൾ പറയാനുണ്ടായിരുന്നതുകൊണ്ട് മന്ത്രിയുടെ മറുപടി അനന്തമായി നീണ്ടു. അനുവദിക്കപ്പെട്ട 30 മിനിറ്റും കഴിഞ്ഞു പ്രസംഗം നീണ്ടപ്പോൾ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഇടപെട്ടു നോക്കി. അപ്പോൾ മന്ത്രിക്കു പരാതിയായി. പിന്നെ ഒന്നും മിണ്ടാതെ സ്പീക്കർ അവിടെയിരുന്നു. മന്ത്രിയുടെ ഒന്നര മണിക്കൂർ പ്രസംഗം അവസാനിക്കുവോളം.
സാബു ജോണ്‍
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
കർക്കശം, നിലപാടുകള്‍
കിഴക്കൻ അസർബൈജാനിലെ ജോല്‍ഫ മേഖലയില്‍ മോശം കാലാവസ്ഥ
തത്കാലം ആശങ്ക അകലെ; വിപണികൾ ശാന്തം
ഇറാനിൽ എന്തും സംഭവിക്കാം. അതുകൊണ്ടുതന്നെ ആശങ്കയും വർ
ആന്റിബയോട്ടിക് എന്ന ‘ഭീകരൻ’
ലോക തൊഴിലാളിദിനമായ മേയ് ഒന്നിനു നടന്ന സംഭവമാണ് ഇതെഴുതാൻ പ്രചോദനം. കേരളത്ത
കൊമേഴ്സ് വിദ്യാഭ്യാസം സ്കൂൾ തലത്തിൽ
ഇന്ത്യയിൽ കൊമേഴ്സ് വിദ്യാഭ്യാസം ആദ്യം ആരംഭിച്ചത് 1886ൽ മദ്രാസിലാണ്; കേരളത്തിൽ
രാജ്യസഭാ സീറ്റും കേരള കോണ്‍ഗ്രസും
ഇടതുമുന്നണി കേരള കോണ്‍ഗ്രസ്-എമ്മിന്
ചബഹാർ ഉയർത്തുന്ന നയതന്ത്ര വെല്ലുവിളികൾ
ഇറാനിലെ തന്ത്രപ്രധാനമായ ചബഹാ
തരംഗമില്ല; പ്രവചനാതീതം
ആരു ജയിക്കും, ഇന്ത്യ ആരു ഭരിക്കും? എല്ലാവർക്കും അറിയേണ്ടത് ഈ ചോദ്യത്തിനുള്ള ഉത
മ്യൂസിയം മുന്നോട്ടുള്ള പ്രയാണത്തിന്
ഇന്ന് അന്താരാഷ്ട്ര മ്യൂസിയം ദിനം
1872ൽ ഫ്രഞ്ച് നാഷണൽ കമ്മീഷൻ,
സോളാർ വെളിച്ചത്തിലെ ആശങ്കയുടെ നിഴൽ
ഉപഭോക്താവിനു സാമ്പത്തിക നേട്ടം, പരിസ്ഥിതിക്ക് സംരക്ഷ
ബിജെപിക്ക് കോടതിയിൽനിന്നു തിരിച്ചടികൾ
നാലു ഘട്ട വോട്ടിംഗ് പൂർത്തിയാക്കിയപ്പോഴും ഇന്ത്യൻ രാഷ്ട
ചതിയുടെ സൈബറിടം സംശയിക്കുക
റോഷ്നി (യഥാർഥ പേര് അല്ല) 37 വയസ്. ബഹുരാഷ്ട്ര കമ്പനിയിൽ ജോലി. ഗർഭിണി. പ്രസവാവ
വേങ്ങൂർ ഒരു പാഠം
വന്യജീവി ആക്രമണങ്ങളും അതുവഴിയുള്ള മരണങ്ങളും ഇന്നു കേരളത്തിൽ പതിവ് വാർത്തക
റിവ്യു ബോംബിംഗ് അഭിപ്രായസ്വാതന്ത്ര്യമോ?
റിവ്യു ബോംബ്! സിനിമയുടെ അണിയറപ്രവർത്തകരുടെ പേടിസ്വപ്നമായിരിക്കുന്ന വാക്കുക
സ്ത്രീസുരക്ഷ ഇന്ത്യയിൽ
മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ചെറുമകനും എച്ച്.ഡി. രേ
കാർഷിക യോജനകളുടെ പെരുക്കം
കേന്ദ്ര ഗവണ്മെന്റിന്റെ കൃഷിവകുപ്പ് വിവിധങ്ങളായ 19 യോജനകൾ കാർഷകർക്കു മാത
തെരഞ്ഞെടുപ്പ് വിഷയങ്ങളിൽ അതിവേഗം മാറ്റങ്ങൾ
തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുമ്പുതന്നെ പ്രധാനമന്ത
കാർഷിക ഇന്ത്യയുടെ വികസന വെല്ലുവിളികൾ
2047ൽ വികസിത രാജ്യമെന്ന പദവി കൈ
ബിജെപി കിതയ്ക്കുന്നുവോ?
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം
നിർമിതബുദ്ധിയും ഹൃദയജ്ഞാനവും
ഫാ. ഏബ്രഹാം ഇരിമ്പിനിക്കൽ
മേയ് 12 ആഗോള മാധ്യമദിനം. എല്ലാ വർ
വിളക്കേന്തിയ വനിത വിളിക്കുന്പോൾ
ഇന്ന് അന്താരാഷ്ട്ര നഴ്സസ് ദിനം
"വിളക്കേന്തിയ വനിത' എന്ന വിശേഷണത്ത
കേജരിവാളും ജനസംഖ്യയും
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ സുപ്രീംകോടതിയിൽനിന്നു ജാമ്യം നേടി പുറത്
നീ വെറും "പ്രോപ്പർട്ടി'യോ?
ഈ ദിവസങ്ങളിൽ ഏതോ ഹയർ സെക്കൻഡറി സ്കൂളിലെയോ കോളജിലെയോ വിദ്യാർഥീ-വിദ്യാർഥിനി
സൗജന്യത്തിലെ രാഷ്ട്രീയം
ഒരാൾക്ക് ഒരു മീൻ നൽകിയാൽ അയാളുടെ ഒരു ദിവസത്തെ വിശപ്പ് മാറ്റാം. എന്നാൽ, മീൻപി
ഇന്നു സമൂഹം ചെയ്യുന്നത്
ആൻഡ്രിയയുടെ ജീവിതകഥയും പോസ്റ്റ് പാർട്ടം സൈക്കോസിസ് എന്ന മാനസിക
ഫ്രെയിമുകൾ പറഞ്ഞ കഥകൾ...
ഫോട്ടോഗ്രഫിയിൽ ഇന്ദ്രജാ
ട്രൈബ്യൂണലുകൾ മതകോടതികളോ?
കത്തോലിക്കാസഭയിൽ നൂറ്റാണ്ടുകളായി നിലനിന്നുപോരുന്നതും ഇന്നും എല്ലാ രൂപതകളില
മാറിമറിയുന്ന മനസ്!
പോസ്റ്റ്പാർട്ടം ബ്ലൂ വളരെ ലഘുവായ വിഷാദാവസ്ഥയാണ്. പ്രസവം കഴിഞ്ഞ് രണ്ടോ മൂന്നോ ദിവ
വർഗീയതയും തീവ്രവാദവും നാടിന് ആപത്ത്: മാർ പാംപ്ലാനി
സമുദായം ഒറ്റക്കെട്ടായി നിന്നു പെൺ
കെട്ടുതാലി സംരക്ഷിക്കുക, കുടുംബങ്ങളെ രക്ഷിക്കുക
തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്കു നീങ്ങുമ്
ചോര പുരളുന്ന മാതൃത്വം
നിഷ ജോസ്
ആൻഡ്രിയ പിയ കെന്നഡി. 1963ൽ ഹൂസ്റ്റ
പുനരുദ്ധാരണം നടത്തേണ്ട ഇലക്ഷൻ പ്രക്രിയ
ഇക്കഴിഞ്ഞത് അഞ്ചാമത്തെ ഇലക്ഷൻ ഡ്യൂട്ടിയായിരുന്നു. എല്ലാം
വർക്കിച്ചൻ മരിക്കാൻ റെഡിയാണ്!
വർക്കിച്ചന് ഒന്നുരണ്ടു ദിവസമായി ഒരു മൗനം. ചിരിയും ത
എന്തുകൊണ്ട് ആര്യ ആക്രമിക്കപ്പെടുന്നു?
കേരളത്തിലെ സാധാരണക്കാരിയായ ഒരു പെണ്
‘ദ കേരള സ്റ്റോറി’യും തീക്കൊള്ളിയും
ഇടുക്കി രൂപതയിലെ ഒരിടവക സംഘടിപ്പിച്ച അ
22 വർഷത്തിനു ശേഷവും ഭയം വിട്ടുമാറാതെ ഗോദ്ര
“തെരഞ്ഞെടുപ്പിലൊന്നും ഇവിടെയാർക്കും താത്പര്യമില്ല. ആ
രണ്ടു പുതിയ നിയമങ്ങൾ
കേരളത്തിൽ സിപിഎം-ബിജെപി ബന്ധം ശക്തമായതിന്
ഡ്രൈവിംഗിനു വേണ്ടത് മികവുറ്റ പരിശീലനം
ഇന്ത്യയിലുണ്ടാകുന്ന 78 ശതമാനം റോഡപകടങ്ങൾ
ക്രൂരതയുടെ ഒരാണ്ട്
""ഞാനും ഭാരതമാതാവിന്റെ മകളാണ്. പ
സാന്ത്വനത്തിന്റെ കരസ്പർശം
മണിപ്പുരിന്റെ ഉള്ളറകളിലേക്ക് സാന്ത്വനത്തി
""നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കണം, ഒന്നാകണം''
മണിപ്പുരിനെ ഇരുട്ടിലേക്ക് തള്ളിവിട്ട കലാ
പീഡനങ്ങളിൽ തളരാത്ത ക്രൈസ്തവർ
മണിപ്പുരിൽ ഒരു വർഷമായി അണയാത്ത കലാപത്തിൽ ഇരകളാക്കപ്പെ
കൊക്കോയ്ക്കു നല്ല കാലം; എത്ര നാൾ?
കൊക്കോയുടെ വില സർവകാല റിക്കാർഡിൽ എത്തിയതോടെ കേരളത്തിലെ കൊ
അക്ഷരമാല പഠിക്കാനും തർക്കം വേണോ?
വിദ്യാഭ്യാസത്തെക്കുറിച്ചു സംസാരിക്കുന്പോൾ നമുക്കു മാത്രമെന്താണ് മ
ചൂടുകാലത്തെ തരണം ചെയ്യാൻ
"ഈ വർഷത്തെപ്പോലെ ഒരു ചൂട്/മഴ ഇതിനു മുൻപ് ഉണ്ടായിട്ടില്ല’ എന്നു നാം പലപ്പോഴും
യുഎസ് കാന്പസിലെ അശാന്തിക്കു പിന്നിൽ
അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ ഏതാനും ആഴ്ചയായി പെട്ടെന്നു പൊട്ടിപ്പുറ
കാലാതീതനായ കാലായിലച്ചൻ
മരണം ഒരേ സമയം തന്നെ അകറ്റുന്നതും അടുപ്പിക്കുന്നതുമാണ്. ഈ ലോകത്തിൽനിന്നു മരണ
എന്തിന് ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടണം?
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും-2
ദേശീയ ന്യൂനപക്ഷ കമ്മീഷൻ: 1992ലെ ദേശീയ ന്യൂനപ
അടിയൊഴുക്ക് അടിതെറ്റിക്കുമോ?
ഭാരതത്തിൽ അടുത്ത അഞ്ചാണ്ട് ആരാണ് നാടു ഭരിക്കേണ്ടതെന്നതിൽ
Latest News
കനയ്യ കുമാറിനെ ആക്രമിച്ച കേസ്; ഒരാള്‍ പിടിയില്‍
ചിങ്ങോലി ജയറാം വധക്കേസ്: പ്രതികൾക്ക് ജീവപര്യന്തം കഠിനതടവ്
മമതയ്ക്കെതിരായ പരാമര്‍ശം; അഭിജിത്ത് ഗംഗോപാധ്യയ്ക്ക് 24 മണിക്കൂര്‍ പ്രചാരണ വിലക്ക്
ഗവര്‍ണര്‍ക്ക് തിരിച്ചടി; കേരള സര്‍വകലാശാല സെനറ്റിലേക്കുള്ള നാമനിര്‍ദേശം ഹൈക്കോടതി റദ്ദാക്കി
കാല്‍വഴുതി കുളത്തില്‍ വീണ നാലുവയസുകാരനു ദാരുണാന്ത്യം
Latest News
കനയ്യ കുമാറിനെ ആക്രമിച്ച കേസ്; ഒരാള്‍ പിടിയില്‍
ചിങ്ങോലി ജയറാം വധക്കേസ്: പ്രതികൾക്ക് ജീവപര്യന്തം കഠിനതടവ്
മമതയ്ക്കെതിരായ പരാമര്‍ശം; അഭിജിത്ത് ഗംഗോപാധ്യയ്ക്ക് 24 മണിക്കൂര്‍ പ്രചാരണ വിലക്ക്
ഗവര്‍ണര്‍ക്ക് തിരിച്ചടി; കേരള സര്‍വകലാശാല സെനറ്റിലേക്കുള്ള നാമനിര്‍ദേശം ഹൈക്കോടതി റദ്ദാക്കി
കാല്‍വഴുതി കുളത്തില്‍ വീണ നാലുവയസുകാരനു ദാരുണാന്ത്യം
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top