Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
ഉപതെരഞ്ഞെടുപ്പുകൾ
Saturday, October 5, 2019 11:47 PM IST
വടക്ക് മഞ്ചേശ്വരം മുതൽ തെക്ക് വട്ടിയൂർക്കാവ് വരെയുള്ള അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്ക് ഒക്ടോബർ 21 ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പുകൾ കേരളത്തിന്റെ തെക്കു മുതൽ വടക്കു വരെ തെരഞ്ഞെടുപ്പു ജ്വരം പടർത്തുന്നുണ്ടെങ്കിലും ഇവയുടെ ഫലം രാഷ്ട്രീയത്തിൽ വലിയ പ്രത്യാഘാതമൊന്നും ഉണ്ടാക്കാൻ പോകുന്നില്ലെന്ന് എല്ലാവർക്കുമറിയാം. തെരഞ്ഞെടുപ്പു ഫലം എന്തായാലും അടുത്ത 18 മാസം കൂടി ഇടതുമുന്നണിതന്നെ കേരളം ഭരിക്കും. കോണ്‍ഗ്രസും ജനാധിപത്യമുന്നണിയും ഇങ്ങനെതന്നെ മുന്നോട്ടുപോകും.
ദേശീയ ജനാധിപത്യ സഖ്യത്തിന് എന്തെങ്കിലും കടന്നുകയറ്റം നടത്താനാവുമോ എന്നു മാത്രമാണ് അറിയാനുള്ളത്. അവരുടെ മുന്നണിയിൽനിന്ന് ഈഴവരുടെ പാർട്ടി ഇറങ്ങിപ്പോകാനുള്ള സാധ്യത തെളിയുന്നുണ്ട്. അതിനുള്ള കരുക്കൾ പിണറായി തന്ത്രപൂർവം ഒരുക്കിയിട്ടുമുണ്ട്. അതിന്റെ കൃത്യമായ സൂചന പാലായിൽ കണ്ടതാണ്.
പാർട്ടിയെക്കാൾ വലിയ ഗ്രൂപ്പുകൾ
തെരഞ്ഞെടുപ്പുഫലം ഉണ്ടാക്കുന്ന പ്രത്യാഘാതം എന്തായാലും രാഷ്ട്രീയപാർട്ടികളിലെ ആഭ്യന്തര കലാപത്തിന്റെ അപസ്വരങ്ങൾ എല്ലാവർക്കും മനസിലാക്കുവാനായിട്ടുണ്ട്. പാലായിൽ അതു ജനം കണ്ടു. വട്ടിയൂർക്കാവിലും കോന്നിയിലും അരൂരിലും കോണ്‍ഗ്രസിൽ അതു പ്രകടമായി. സ്ഥാനാർഥി നിർണയം നടന്നിരിക്കുന്നത് വലിയ മുറിവുകളോടെയാണ്. കോന്നിയിൽ താൻ പറയുന്നയാൾ സ്ഥാനാർഥിയാകണമെന്ന് അടൂർ പ്രകാശും വട്ടിയൂർക്കാവിൽ താൻ പറയുന്നയാൾ സ്ഥാനാർഥിയാകണമെന്നു കെ. മുരളീധരനും ശഠിച്ചതാണു വിഷയമായത്.
തങ്ങൾ ജയിച്ച സീറ്റിൽ തങ്ങൾ പറയുന്നവർക്കു സീറ്റു കൊടുക്കണം എന്നത് എന്തു മര്യാദയാണെന്ന് ആരും ചോദിച്ചുപോകും. ഇല്ലെങ്കിൽ ഞങ്ങൾ പ്രചാരണത്തിന് ഇല്ല എന്നാവും അവർ പറയുക. രാജവാഴ്ച പോലെയാവുകയാണ് കാര്യങ്ങൾ. അരൂരിൽ ഷാനിമോൾക്കെതിരേയും ശക്തമായ നീക്കം പാർട്ടിയിലുണ്ടായി. ഷാനിമോൾ ചില സാമുദായിക വിഷയങ്ങളിൽ എടുത്ത പക്ഷപാതപരമായ നിലപാടും സ്വന്തം സമുദായത്തിനെതിരേ ഒരു വിഷയം ഉണ്ടായപ്പോൾ എടുത്ത നിസംഗതയും എല്ലാം വിഷയമായിട്ടുണ്ട്.
കേരള നിയമസഭയിലേക്ക് ഒരാളെ മാത്രം ജയിപ്പിക്കാനായ ബിജെപിയിലും വലിയ കലാപമായി. വിളിച്ചുണർത്തി അത്താഴമില്ലെന്നു പറഞ്ഞതുപോലായി കുമ്മനത്തിന്റെ കാര്യം. അദ്ദേഹം വല്ലാതെ അപമാനിക്കപ്പെട്ടാണു മത്സരരംഗത്തുനിന്നു മാറിയത്. കോന്നിയിൽ കെ. സുരേന്ദ്രൻ എത്തുന്നതും അങ്ങനെതന്നെ. കേന്ദ്രമന്ത്രി മുരളീധരന്റെ ഗ്രൂപ്പിനാണത്രെ അവിടെ സർവത്ര ആധിപത്യം. കൃഷ്ണദാസും കുമ്മനവും എന്തിന് രാജഗോപാൽ വരെയും ഒതുക്കപ്പെടുകയാണത്രെ. കോണ്‍ഗ്രസിന്റെ തനിപ്പകർപ്പാണ് ബിജെപിയെന്ന് വ്യക്തമാക്കുകയാണ് ഈ നീക്കങ്ങൾ. ഇതെല്ലാം അവരുടെ തെരഞ്ഞെടുപ്പു ഫലത്തെയും ബാധിക്കാം.
സിപിഎം മുന്നിൽ
സ്ഥാനാർഥിനിർണയത്തിലും പ്രചാരണത്തിലും അടിത്തട്ട് പ്രവർത്തനങ്ങളിലും ഇടതുമുന്നണി വളരെ മുന്നിലാണ്. ഒരു വട്ടം വീടുകൾ കയറി വോട്ടിനെത്തുന്നവരെ തിട്ടപ്പെടുത്തി. അതേ തുടർന്ന് നിഷ്പക്ഷ സർവേക്കാർ എന്ന നാട്യത്തിൽ അവരുടെ രാഷ്ട്രീയ ചായ്വ് മനിസിലാക്കുകയും ചെയ്തു. എല്ലാ ബൂത്തിലും തന്നെ സമിതികൾ പ്രവർത്തിച്ചു തുടങ്ങി.
പാലായിൽ നടന്ന വോട്ടുകച്ചവടം എല്ലായിടത്തും നടത്താനുള്ള ക്രമീകരണവും ഏതാണ്ടായി. അഞ്ചു മണ്ഡലത്തിലും ബിജെപിക്കു കിട്ടിയ വോട്ടുകളിൽ ഒരു പങ്ക് സ്വന്തമാക്കി വിജയം ഉറപ്പിക്കാനുള്ള കരുക്കൾ. അതിനു ബിജെപി ദേശീയ നേതൃത്വത്തിന്റെ പോലും അംഗീകാരം ഉണ്ടെന്നാണു പ്രചാരണം. വട്ടിയൂർക്കാവിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിയെ മൂന്നാം സ്ഥാനത്താക്കിയ കുമ്മനത്തെ ഒഴിവാക്കാൻ കേന്ദ്രനേതൃത്വം സമ്മതിച്ചത് അങ്ങനെയാണ്. പ്രത്യുപകാരമായി ബിജെപിക്കു വിജയസാധ്യതയുള്ള കോന്നിയിൽ ഇടതുമുന്നണിയും ഒരു ബലിമൃഗത്തെ അവതരിപ്പിക്കുന്നു. അതിലൂടെ ഒരാളെക്കൂടി നിയമസഭയിൽ എത്തിക്കാൻ ബിജെപിക്കായാൽ അവർക്ക് വലിയ നേട്ടമാവും. കോണ്‍ഗ്രസിലെ പടലപിണക്കവും സിപിഎം സഹായവും എല്ലാം ചേർന്ന് അതുണ്ടാകുമോ എന്നതു മാത്രമാണ് അറിയാനുള്ളത്
പിണറായിക്കെതിരായ സുപ്രീംകോടതിയിലെ ലാവ്ലിൻ കേസ് പതിനഞ്ചാം തവണയും മാറ്റിവയ്ക്കാൻ സിബിഐ സമ്മതിച്ചതും വെറുതെയാണെന്ന് ആരും കരുതുന്നില്ല. ബിജെപിക്കു കുറയുന്ന വോട്ടുകൾ ഇടതുപെട്ടിയിൽ വീഴുന്നതുകൊണ്ടു മാത്രം ജനാധിപത്യമുന്നണി തോൽക്കാനിടയുള്ള മണ്ഡലങ്ങളിൽ അത് ഉപതെരഞ്ഞെടുപ്പു ഫലത്തെ ബാധിക്കാം. കുറെ സിപിഎം വോട്ടുകൾക്ക് ബിജെപിയെ വിജയിപ്പിക്കുനാവുന്നിടത്ത് അങ്ങനെയും സംഭവിക്കാം.
ഈഴവരുടെ പാർട്ടി
ഈഴവരുടെ പാർട്ടിയായ ബിഡിജെഎസിനെ ഇളക്കിയതുകൊണ്ടുതന്നെ നാലയ്യായിരം വരെ വോട്ടുകൾ പിണറായി ഇടതുപക്ഷത്തിനു സമാഹരിച്ച മട്ടാണ്. ആശാരിയുടെ ചെത്തു മാത്രമല്ല തടിയുടെ വളവും ഈ മാറ്റത്തിനു കാരണമായിട്ടുണ്ട്. ദേശീയ ജനാധിപത്യ സഖ്യത്തിൽ തുടരുന്നതിന് പ്രധാനമന്ത്രി മോദിയും അമിത് ഷായും ബിഡിജെഎസുകാർക്ക് കൊടുത്തു എന്നു പ്രചരിപ്പിക്കപ്പെടുന്ന വാഗ്ദാനങ്ങളിൽ അവർക്കു പോലും വിശ്വാസമില്ലാതായി. ഇക്കാര്യം അവരിൽ ചിലർ പരസ്യമായും മിക്കവാറും എല്ലാവരും രഹസ്യമായും പറയുന്നുണ്ട്.
പല വിഷയങ്ങളിൽ കുടുക്കിൽ കിടക്കുന്ന വെള്ളാപ്പള്ളി രണ്ടു വള്ളത്തിലും കാലു ചവിട്ടി നിന്ന് വർഗീയത പറയുന്നു. തുറന്ന നിലപാട് എടുത്താൽ എൻഫോഴ്സ്മെന്റ്കാരടക്കമുള്ളവരുടെ പിടിവീണേക്കും എന്നു ഭയമുണ്ടാവും. കർണാടകത്തിലെ കോണ്‍ഗ്രസ് നേതാവ് ശിവകുമാർ അങ്ങനെ കിടക്കുകയാണെന്ന് ഓർക്കണം. ദേശീയ ജനാധിപത്യ സഖ്യത്തിന് ഉണ്ടാകാനിടയുള്ള ശക്തിക്ഷയം മാത്രമാവും ഈ ഉപതെരഞ്ഞെടുപ്പിലൂടെ കേരളത്തിന് വ്യക്തമാവുന്ന നല്ല പാഠം.
മൂന്നു മുന്നണികളും തങ്ങൾക്ക് ഒരുപോലെയാണെന്ന് ബിഡിജെഎസ് നേതാക്കൾ തുറന്നു പറഞ്ഞു കഴിഞ്ഞു. പഞ്ചയാത്ത് തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്കു മത്സരിക്കുമെന്നും അവർ പറയുന്നു. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പ്രാദേശിക തലത്തിൽ വലിയ അടവുനയങ്ങൾ വരുന്ന കാലമാണ്. അതുകൊണ്ട് ഒറ്റയ്ക്കു നിന്നാലും കൂട്ടുകിട്ടും. തുഷാർ വെള്ളാപ്പള്ളി വിട്ടുപറഞ്ഞില്ലെങ്കിലും അരൂരിൽ പാർട്ടി മത്സരിക്കില്ലെന്നു പറഞ്ഞതു തുറന്ന സൂചനയാണ്.
ബിജെപിയുടെ കൂടാരം വിട്ടാൽ അവർക്ക് അഭയം കിട്ടാനുള്ള ഏക രാഷ്ട്രീയ സാധ്യത ജനാധിപത്യമുന്നണിയാണ്. പണ്ട് കരുണാകരൻ അതു ശരിക്കു മുതലാക്കിയിട്ടുണ്ട്. ഈഴവരുടെ ആദ്യത്തെ പാർട്ടിയല്ല ബിഡിജെഎസ്. പണ്ടും അവർക്ക് എസ്ആർപി എന്ന പേരിൽ പാർട്ടി ഉണ്ടായിരുന്നു. റിട്ട. ജഡ്ജി ശ്രീനിവാസൻ, സി.ജി. ജനാർദനൻ തുടങ്ങിയ വൻതോക്കുകളായിരുന്നു മുന്നിൽ. ഇടതു പക്ഷം കൂട്ടിയില്ല. കരുണാകരൻ കൂട്ടി. മൂന്ന് എംഎൽഎമാർ ജയിച്ചു. ശ്രീനിവാസൻ എക്സൈസ് മന്ത്രിയായി. ആ മന്ത്രിസഭയുടെ കാലത്തുതന്നെ തമ്മിൽത്തല്ലുമൂലം പാർട്ടി ഏതാണ്ട് ഇല്ലാതായി. വകുപ്പ് കരുണാകരന്റെ കൈയിലും എത്തി.
ഭരണത്തിന്റെ വിലയിരുത്തലോ?
ഉപതെരഞ്ഞടുപ്പുകൾ വരുമ്പോൾ ഭരണത്തിന്റെ വിലയിരുത്തലാണ് അവ എന്നു ഭരണപക്ഷവും പ്രതിപക്ഷവും പറയാറുണ്ടെങ്കിലും ജനം കൊടുക്കുന്ന തിരിച്ചടികൾ ആർക്കും വലിയ മാറ്റം ഉണ്ടാക്കാറില്ല. അവർ അങ്ങനെതന്നെ തുടരുന്നതായാണ് അനുഭവം. അല്ലെങ്കിൽ ലോക്സഭാ തെരഞ്ഞെടുപ്പിലെ അതിദയനീയ തോൽവി ഉണ്ടായിട്ടും പിണറായി സർക്കാർ മെച്ചപ്പെട്ടോ? ഇതെല്ലാം ജനം കാണുന്നതല്ലേ?
ജനം സർക്കാരിന്റെ പ്രവർത്തനം നോക്കിയാണു വോട്ടു ചെയ്യുന്നത് എന്നു വിശ്വസിക്കുവാൻ ബുദ്ധിമുട്ടായി വരികയാണ്. എങ്കിൽ എങ്ങനെ മോദി വീണ്ടും പ്രധാനമന്ത്രിയാവും? കേരളത്തിൽ പെരിയ പോലുള്ള സംഭവങ്ങൾക്ക് എല്ലാ സർക്കാർ സംവിധാനവും ഉപയോഗിക്കുന്ന ഇടതുപക്ഷം എങ്ങനെ വിജയിക്കും? ഹൈക്കോടതി തന്നെ പറഞ്ഞില്ലേ പോലീസിന്റെ പക്ഷപാതത്തെക്കുറിച്ച്. ഇനി സിബിഐ അന്വേഷിച്ചാൽതന്നെ എന്തു ഫലം? തെളിവുകൾ എല്ലാംതന്നെ ഇല്ലാതാക്കപ്പെട്ടിട്ടുണ്ടാവില്ലേ?
എല്ലാവരും സ്വന്തം പാർട്ടിബന്ധങ്ങളോ നാട്ടിലെ സമാധാനപൂർണമായ ജീവിതമോ ആക്രമിക്കപ്പെടാനുള്ള സാധ്യതകളോ ഒക്കെയാണ് ഘടകമാക്കുന്നത് എന്നു കരുതാനാണ് കുടുതൽ ന്യായം. അങ്ങനെ പാർട്ടി ബന്ധമില്ലാത്തവർ ഉപതെരഞ്ഞെടുപ്പുകളിൽ വന്ന് സമ്മതിദാനാവകാശം ഉപയോഗിക്കാൻ ഏറെ ആവേശം കാണിക്കാറുമില്ല. അത്തരക്കാരെ ഇറക്കിക്കൊണ്ടുവരാൻ വേണ്ട പ്രചാരണമോ അണിയറനീക്കമോ പലപ്പോഴും ഉപതെരഞ്ഞെടുപ്പുകളിൽ ഉണ്ടാവാറില്ല.
ഒരു തെരഞ്ഞെടുപ്പിലെ ഫലം വച്ച് അടുത്ത തെരഞ്ഞെടുപ്പിനെ വിലയിരുത്തുന്നതും തെറ്റുകയാണ്. ലോക്സഭാ തെരഞ്ഞെടുപ്പിൽ 30,000 വോട്ടിന് ജനാധിപത്യമുന്നണി മാർജിൻ നേടിയ പാലായിൽ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ 3000 വോട്ടിന് തൊറ്റത് ഉദാഹരണം. അതുകൊണ്ട് ലോക്സഭാ സീറ്റിലെ വോട്ടുകൾ വച്ച് വരാനിരിക്കുന്ന ഫലത്തെ പ്രവചിക്കുന്നത് മണ്ടത്തരമാകും. ഉപതെരഞ്ഞെടുപ്പിലെ ജയമോ തോൽവിയോ വച്ച് വരാനാരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ ആവേശമോ നിരാശയോ കാണിക്കുന്നതും ശരിയാവില്ല. ഒരുപക്ഷേ ഒരു തോൽവിയാവും അടുത്ത തെരഞ്ഞെടുപ്പിന് കൂടുതൽ സജ്ജമാക്കുന്നത്.
അണികൾ ഇളകുന്നില്ല
ലോക്സഭാ തെരഞ്ഞെടുപ്പിൽ ജനാധിപത്യമുന്നണി കേരളത്തിൽ വൻ വിജയം നേടിയത് അതുകൊണ്ടുതന്നെ പിണറായി സർക്കാറിനെതിരായ ജനവിധി എന്നതിനെക്കാൾ കേന്ദ്രത്തിൽ യുപിഎ സർക്കാർ വരാനുള്ള ആഗ്രഹത്തിന്റെ ഫലമായിരുന്നു.
ജനാധിപത്യമുന്നണിയിലെ നേതാക്കന്മാരും പ്രവർത്തകരും എത്ര അവകാശവാദം ഉന്നയിച്ചാലും മുന്നണിയുടെ അണികളെ ഉണർത്തത്തക്ക പ്രവർത്തനം മിക്കവാറും സ്ഥലങ്ങളിൽ ആ തെരഞ്ഞെടുപ്പിലും ഉണ്ടായില്ല. നേതാക്കന്മാർ തുറന്ന ജീപ്പിലോ അല്ലാതെയോ ഓടിനടന്ന് കുറെ പ്രസംഗങ്ങൾ നടത്തിയാൽ അണികൾ ഉണരില്ല. പോളിംഗ് ബൂത്തിൽ എത്തില്ല.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പു വേളയിൽ തിരുവനന്തപുരത്ത് ശശി തരൂർ അക്കാര്യം തുറന്നു പറഞ്ഞിരുന്നു. കോടികൾ ചെലവിട്ട പ്രചാരണം നടത്തി എങ്കിലും അണികളെ ബൂത്തിലെത്തിക്കാനുള്ള നീക്കം ശക്തമായി ഉണ്ടായില്ല. സ്ലിപ്പ് വിതരണം പോലും നടന്നില്ല. എന്നിട്ടും തരൂർ ജയിച്ചത് കോണ്‍ഗ്രസിനോടോ തരൂരിനോടോ ഉള്ള സ്നേഹംകൊണ്ടല്ല, ബിജെപിയോടുള്ള പേടികൊണ്ടായിരുന്നു. ആ ശൈലിതന്നെയാണ് ഇക്കുറിയും മിക്കവാറും മണ്ഡലങ്ങളിൽ.
വട്ടിയൂർക്കാവിലെ യുഡിഎഫ് സ്ഥാനാർഥി മോഹൻകുമാർ അക്കാര്യം തുറന്നു പറഞ്ഞു കഴിഞ്ഞു. മനുഷ്യാവകാശ കമ്മീഷനിലെ അംഗത്വം രാജിവച്ചതു മണ്ടത്തരമായോ എന്നു സംശയിക്കുകയാവണം അദ്ദേഹം. പാലാ ഉപതെരഞ്ഞെടുപ്പിലും സംഭവിച്ചത് അതാണ്. പ്രവർത്തകരെ പോളിംഗ് ബൂത്തിൽ എത്തിച്ചു വോട്ടു ചെയ്യിക്കുന്നതിന് താഴത്തെ തട്ടിലുള്ള പ്രവർത്തകർ അലംഭാവം കാണിച്ചു. ഇടതു മുന്നണിയുടെ പ്രവർത്തകർ ഇക്കാര്യത്തിൽ കൂടുതൽ ജാഗ്രത കാണിക്കും. അതുകൊണ്ട് ഇത്തരം പന്തയങ്ങളിൽ അവർക്കു കൂടുതൽ ജയസാധ്യത വരുന്നു.
പണ്ട് ഓട്ടപ്പന്തയം നടത്തിയ ആമയുടെയും മുയലിന്റെയും കഥയിലെ മുയലിന്റെ അനുഭവമാണ് യുഡിഎഫിന് ഫലപ്രഖ്യാപനം വരുമ്പോൾ ഉണ്ടാവുക. ഓരോ വോട്ടും പ്രധാനപ്പെട്ടതാണ് എന്ന് വോട്ടറെ ബോധ്യപ്പെടുത്തി പോളിംഗ് ബൂത്തിലെത്തിക്കുവാൻ താഴെക്കിടയിലുള്ള പ്രവർത്തകർക്കു സാധിക്കണം. ഓരോ തെരഞ്ഞെടുപ്പിനും ജനം വോട്ടു ചെയ്യുന്നത് ഓരോ കണക്കുകൂട്ടലുകൾ വച്ചാണ്.
ജാസ്മിൻ ഷാ
നഴ്സുമാരുടെ കൈകളിൽനിന്നു പിരിച്ചെടുത്ത പണം ഭാര്യയുടെ അക്കൗണ്ടിലേക്കാക്കി കോടികൾ സ്വന്തമാക്കിയ ജാസ്മിൻ ഷാ സമകാലീന കേരളത്തിലെ കറുത്ത നക്ഷത്രമായി വിലസുന്നു. അദ്ദേഹവും കേസിലെ പ്രതികളും ഖത്തറിൽ സുഖജീവിതം നയിക്കുന്നു എന്ന് പ്രചരിപ്പിക്കുന്നതും കേരളത്തിലെ പോലീസാണ്.
അവിടെ വ്യാജപ്പേരിൽ എല്ലാവരും ജോലി ചെയ്യുന്നുണ്ടത്രെ. ഒന്നും ചെയ്യാൻ കേരളാ പോലീസിനാവുന്നില്ല. കോടതി അവധിക്കാലം കഴിഞ്ഞു തുറന്നാൽ നാട്ടിലെത്തി നിയമ നടപടികൾ ആരംഭിക്കുമെന്ന് ജാസ്മിൻ ഷാ പറഞ്ഞിരുന്നു.
അയാൾ നടത്തിയ പോരാട്ടങ്ങളുടെ നിജസ്ഥിതിയും ഇപ്പോൾ ജനങ്ങൾക്കു വ്യക്തമായി വരികയാണ്.
താഹിൽ രമണി
മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റസ് ആയിരുന്ന താഹിൽ രമണിക്കെതിരെ സിബി.ഐ കേസെടുക്കാൻ പോകുന്നു എന്ന വാർത്തകളുണ്ട്. സുപ്രീം കോടതി അതിന് അനുമതി നൽകിയെന്നും വാർത്ത. കോടതികളുടെയും ജഡ്ജിമാരുടെയും വിമർശനാതീതമായ ജീവിതങ്ങളാണ് ഇത്തരത്തിൽ കലാശിക്കുന്നത്. 2018ൽ പട്ടികജാതി - പട്ടിക വർഗക്കാരെക്കുറിച്ച് സുപ്രീം കോടതി നടത്തിയ വിധി പ്രഖ്യാപനം 2019 ൽ സുപ്രീം കോടതി തന്നെ ശരിയല്ലെന്ന് പറയുന്നു.
ഇങ്ങനെ അനുഭവിക്കേണ്ടി വരുന്ന അനിതീകൾക്ക് എന്താണു പരിഹാരം? ആരാണ് പരിഹാരം ചെയ്യേണ്ടത്? മരടിലെ ഫ്ളാറ്റുകളുടെ കാര്യത്തിൽ രണ്ടോ മൂന്നോ വർഷം കഴിഞ്ഞ് ഇങ്ങനെ ഒരു വിധി ഉണ്ടായാലോ?
അനന്തപുരി/ദ്വിജൻ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
കർക്കശം, നിലപാടുകള്‍
കിഴക്കൻ അസർബൈജാനിലെ ജോല്‍ഫ മേഖലയില്‍ മോശം കാലാവസ്ഥ
തത്കാലം ആശങ്ക അകലെ; വിപണികൾ ശാന്തം
ഇറാനിൽ എന്തും സംഭവിക്കാം. അതുകൊണ്ടുതന്നെ ആശങ്കയും വർ
ആന്റിബയോട്ടിക് എന്ന ‘ഭീകരൻ’
ലോക തൊഴിലാളിദിനമായ മേയ് ഒന്നിനു നടന്ന സംഭവമാണ് ഇതെഴുതാൻ പ്രചോദനം. കേരളത്ത
കൊമേഴ്സ് വിദ്യാഭ്യാസം സ്കൂൾ തലത്തിൽ
ഇന്ത്യയിൽ കൊമേഴ്സ് വിദ്യാഭ്യാസം ആദ്യം ആരംഭിച്ചത് 1886ൽ മദ്രാസിലാണ്; കേരളത്തിൽ
രാജ്യസഭാ സീറ്റും കേരള കോണ്‍ഗ്രസും
ഇടതുമുന്നണി കേരള കോണ്‍ഗ്രസ്-എമ്മിന്
ചബഹാർ ഉയർത്തുന്ന നയതന്ത്ര വെല്ലുവിളികൾ
ഇറാനിലെ തന്ത്രപ്രധാനമായ ചബഹാ
തരംഗമില്ല; പ്രവചനാതീതം
ആരു ജയിക്കും, ഇന്ത്യ ആരു ഭരിക്കും? എല്ലാവർക്കും അറിയേണ്ടത് ഈ ചോദ്യത്തിനുള്ള ഉത
മ്യൂസിയം മുന്നോട്ടുള്ള പ്രയാണത്തിന്
ഇന്ന് അന്താരാഷ്ട്ര മ്യൂസിയം ദിനം
1872ൽ ഫ്രഞ്ച് നാഷണൽ കമ്മീഷൻ,
സോളാർ വെളിച്ചത്തിലെ ആശങ്കയുടെ നിഴൽ
ഉപഭോക്താവിനു സാമ്പത്തിക നേട്ടം, പരിസ്ഥിതിക്ക് സംരക്ഷ
ബിജെപിക്ക് കോടതിയിൽനിന്നു തിരിച്ചടികൾ
നാലു ഘട്ട വോട്ടിംഗ് പൂർത്തിയാക്കിയപ്പോഴും ഇന്ത്യൻ രാഷ്ട
ചതിയുടെ സൈബറിടം സംശയിക്കുക
റോഷ്നി (യഥാർഥ പേര് അല്ല) 37 വയസ്. ബഹുരാഷ്ട്ര കമ്പനിയിൽ ജോലി. ഗർഭിണി. പ്രസവാവ
വേങ്ങൂർ ഒരു പാഠം
വന്യജീവി ആക്രമണങ്ങളും അതുവഴിയുള്ള മരണങ്ങളും ഇന്നു കേരളത്തിൽ പതിവ് വാർത്തക
റിവ്യു ബോംബിംഗ് അഭിപ്രായസ്വാതന്ത്ര്യമോ?
റിവ്യു ബോംബ്! സിനിമയുടെ അണിയറപ്രവർത്തകരുടെ പേടിസ്വപ്നമായിരിക്കുന്ന വാക്കുക
സ്ത്രീസുരക്ഷ ഇന്ത്യയിൽ
മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ചെറുമകനും എച്ച്.ഡി. രേ
കാർഷിക യോജനകളുടെ പെരുക്കം
കേന്ദ്ര ഗവണ്മെന്റിന്റെ കൃഷിവകുപ്പ് വിവിധങ്ങളായ 19 യോജനകൾ കാർഷകർക്കു മാത
തെരഞ്ഞെടുപ്പ് വിഷയങ്ങളിൽ അതിവേഗം മാറ്റങ്ങൾ
തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുമ്പുതന്നെ പ്രധാനമന്ത
കാർഷിക ഇന്ത്യയുടെ വികസന വെല്ലുവിളികൾ
2047ൽ വികസിത രാജ്യമെന്ന പദവി കൈ
ബിജെപി കിതയ്ക്കുന്നുവോ?
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം
നിർമിതബുദ്ധിയും ഹൃദയജ്ഞാനവും
ഫാ. ഏബ്രഹാം ഇരിമ്പിനിക്കൽ
മേയ് 12 ആഗോള മാധ്യമദിനം. എല്ലാ വർ
വിളക്കേന്തിയ വനിത വിളിക്കുന്പോൾ
ഇന്ന് അന്താരാഷ്ട്ര നഴ്സസ് ദിനം
"വിളക്കേന്തിയ വനിത' എന്ന വിശേഷണത്ത
കേജരിവാളും ജനസംഖ്യയും
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ സുപ്രീംകോടതിയിൽനിന്നു ജാമ്യം നേടി പുറത്
നീ വെറും "പ്രോപ്പർട്ടി'യോ?
ഈ ദിവസങ്ങളിൽ ഏതോ ഹയർ സെക്കൻഡറി സ്കൂളിലെയോ കോളജിലെയോ വിദ്യാർഥീ-വിദ്യാർഥിനി
സൗജന്യത്തിലെ രാഷ്ട്രീയം
ഒരാൾക്ക് ഒരു മീൻ നൽകിയാൽ അയാളുടെ ഒരു ദിവസത്തെ വിശപ്പ് മാറ്റാം. എന്നാൽ, മീൻപി
ഇന്നു സമൂഹം ചെയ്യുന്നത്
ആൻഡ്രിയയുടെ ജീവിതകഥയും പോസ്റ്റ് പാർട്ടം സൈക്കോസിസ് എന്ന മാനസിക
ഫ്രെയിമുകൾ പറഞ്ഞ കഥകൾ...
ഫോട്ടോഗ്രഫിയിൽ ഇന്ദ്രജാ
ട്രൈബ്യൂണലുകൾ മതകോടതികളോ?
കത്തോലിക്കാസഭയിൽ നൂറ്റാണ്ടുകളായി നിലനിന്നുപോരുന്നതും ഇന്നും എല്ലാ രൂപതകളില
മാറിമറിയുന്ന മനസ്!
പോസ്റ്റ്പാർട്ടം ബ്ലൂ വളരെ ലഘുവായ വിഷാദാവസ്ഥയാണ്. പ്രസവം കഴിഞ്ഞ് രണ്ടോ മൂന്നോ ദിവ
വർഗീയതയും തീവ്രവാദവും നാടിന് ആപത്ത്: മാർ പാംപ്ലാനി
സമുദായം ഒറ്റക്കെട്ടായി നിന്നു പെൺ
കെട്ടുതാലി സംരക്ഷിക്കുക, കുടുംബങ്ങളെ രക്ഷിക്കുക
തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്കു നീങ്ങുമ്
ചോര പുരളുന്ന മാതൃത്വം
നിഷ ജോസ്
ആൻഡ്രിയ പിയ കെന്നഡി. 1963ൽ ഹൂസ്റ്റ
പുനരുദ്ധാരണം നടത്തേണ്ട ഇലക്ഷൻ പ്രക്രിയ
ഇക്കഴിഞ്ഞത് അഞ്ചാമത്തെ ഇലക്ഷൻ ഡ്യൂട്ടിയായിരുന്നു. എല്ലാം
വർക്കിച്ചൻ മരിക്കാൻ റെഡിയാണ്!
വർക്കിച്ചന് ഒന്നുരണ്ടു ദിവസമായി ഒരു മൗനം. ചിരിയും ത
എന്തുകൊണ്ട് ആര്യ ആക്രമിക്കപ്പെടുന്നു?
കേരളത്തിലെ സാധാരണക്കാരിയായ ഒരു പെണ്
‘ദ കേരള സ്റ്റോറി’യും തീക്കൊള്ളിയും
ഇടുക്കി രൂപതയിലെ ഒരിടവക സംഘടിപ്പിച്ച അ
22 വർഷത്തിനു ശേഷവും ഭയം വിട്ടുമാറാതെ ഗോദ്ര
“തെരഞ്ഞെടുപ്പിലൊന്നും ഇവിടെയാർക്കും താത്പര്യമില്ല. ആ
രണ്ടു പുതിയ നിയമങ്ങൾ
കേരളത്തിൽ സിപിഎം-ബിജെപി ബന്ധം ശക്തമായതിന്
ഡ്രൈവിംഗിനു വേണ്ടത് മികവുറ്റ പരിശീലനം
ഇന്ത്യയിലുണ്ടാകുന്ന 78 ശതമാനം റോഡപകടങ്ങൾ
ക്രൂരതയുടെ ഒരാണ്ട്
""ഞാനും ഭാരതമാതാവിന്റെ മകളാണ്. പ
സാന്ത്വനത്തിന്റെ കരസ്പർശം
മണിപ്പുരിന്റെ ഉള്ളറകളിലേക്ക് സാന്ത്വനത്തി
""നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കണം, ഒന്നാകണം''
മണിപ്പുരിനെ ഇരുട്ടിലേക്ക് തള്ളിവിട്ട കലാ
പീഡനങ്ങളിൽ തളരാത്ത ക്രൈസ്തവർ
മണിപ്പുരിൽ ഒരു വർഷമായി അണയാത്ത കലാപത്തിൽ ഇരകളാക്കപ്പെ
കൊക്കോയ്ക്കു നല്ല കാലം; എത്ര നാൾ?
കൊക്കോയുടെ വില സർവകാല റിക്കാർഡിൽ എത്തിയതോടെ കേരളത്തിലെ കൊ
അക്ഷരമാല പഠിക്കാനും തർക്കം വേണോ?
വിദ്യാഭ്യാസത്തെക്കുറിച്ചു സംസാരിക്കുന്പോൾ നമുക്കു മാത്രമെന്താണ് മ
ചൂടുകാലത്തെ തരണം ചെയ്യാൻ
"ഈ വർഷത്തെപ്പോലെ ഒരു ചൂട്/മഴ ഇതിനു മുൻപ് ഉണ്ടായിട്ടില്ല’ എന്നു നാം പലപ്പോഴും
യുഎസ് കാന്പസിലെ അശാന്തിക്കു പിന്നിൽ
അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ ഏതാനും ആഴ്ചയായി പെട്ടെന്നു പൊട്ടിപ്പുറ
കാലാതീതനായ കാലായിലച്ചൻ
മരണം ഒരേ സമയം തന്നെ അകറ്റുന്നതും അടുപ്പിക്കുന്നതുമാണ്. ഈ ലോകത്തിൽനിന്നു മരണ
എന്തിന് ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടണം?
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും-2
ദേശീയ ന്യൂനപക്ഷ കമ്മീഷൻ: 1992ലെ ദേശീയ ന്യൂനപ
അടിയൊഴുക്ക് അടിതെറ്റിക്കുമോ?
ഭാരതത്തിൽ അടുത്ത അഞ്ചാണ്ട് ആരാണ് നാടു ഭരിക്കേണ്ടതെന്നതിൽ
Latest News
ബിഹാറില്‍ വോട്ടെടുപ്പിന് പിന്നാലെ ബിജെപി-ആര്‍ജെഡി സംഘര്‍ഷം; ഒരാള്‍ വെടിയേറ്റ് മരിച്ചു
പ്രതികളെ വാടകയ്ക്കെടുത്തത് സുധാകരന്: ലക്ഷ്യം പിണറായി വിജയനായിരുന്നെന്ന് ഇ.പി
ഗര്‍ഭിണിക്ക് ചികിത്സ നിഷേധിച്ച സംഭവം; പോലീസ് കേസെടുത്തു
ഇ.പി.ജയരാജന് വധശ്രമക്കേസ്; കെ.സുധാകരനെ ഹൈക്കോടതി കുറ്റവിമുക്തനാക്കി
ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണം: സര്‍ക്കുലറിനെതിരായ ഹര്‍ജികള്‍ ഇന്ന് പരിഗണിക്കും
Latest News
ബിഹാറില്‍ വോട്ടെടുപ്പിന് പിന്നാലെ ബിജെപി-ആര്‍ജെഡി സംഘര്‍ഷം; ഒരാള്‍ വെടിയേറ്റ് മരിച്ചു
പ്രതികളെ വാടകയ്ക്കെടുത്തത് സുധാകരന്: ലക്ഷ്യം പിണറായി വിജയനായിരുന്നെന്ന് ഇ.പി
ഗര്‍ഭിണിക്ക് ചികിത്സ നിഷേധിച്ച സംഭവം; പോലീസ് കേസെടുത്തു
ഇ.പി.ജയരാജന് വധശ്രമക്കേസ്; കെ.സുധാകരനെ ഹൈക്കോടതി കുറ്റവിമുക്തനാക്കി
ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണം: സര്‍ക്കുലറിനെതിരായ ഹര്‍ജികള്‍ ഇന്ന് പരിഗണിക്കും
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top