Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
പുതുജീവനും പുതുജീവിതവും
Saturday, April 11, 2020 11:06 PM IST
കോവിഡ് -19 മൂലമുള്ള അടച്ചിടൽ സാഹചര്യത്തിലെ ഓണ്‍ലൈൻ വിശുദ്ധ വാരാചരണത്തിന്റെ ആവശ്യകത ക്രൈസ്തവർ ഇതിനകം മനസ്സിലാക്കിയിട്ടുണ്ട ്. അതിനാൽ ഈസ്റ്റർ ദിനത്തിലെ പ്രാർത്ഥനാശുശ്രൂഷയും വി. കുർബാനയുടെ അർപ്പണവും ഓണ്‍ലൈനിൽ തന്നെയായിരിക്കുമെന്ന് ഏവർക്കുമറിയമല്ലോ. അപ്പോൾ പിന്നെ ആ ദുഃഖത്തെപ്പറ്റി ഇനി പറഞ്ഞിട്ട് കാര്യമില്ല. ഇപ്പോൾ കരണീയമായിട്ടുള്ളത് ഉയിർപ്പുതിരുനാളിന് ഉതകുന്ന അത്മീയ അനുഭവം ക്രൈസ്തവർ സ്വന്തമാക്കുക എന്നതാണ്.
എന്താണ് ഉയിർപ്പുതിരുനാളാഘോഷത്തിന്റെ ആത്മീയോദ്ദേശ്യം?
ക്രിസ്തു മരിച്ചതിന്റെ മൂന്നാംനാൾ കല്ലറയിൽനിന്ന് ഉയിർത്തെഴുന്നേറ്റു. ഈ സത്യം ക്രൈസ്തവ വിശ്വാസത്തിന്റെ അടിസ്ഥാനവും കേന്ദ്രപ്രാധാന്യമർഹിക്കുന്ന വിഷയവുമാണ്. ക്രിസ്തുമരിക്കുന്നത് വെള്ളിയാഴ്ച. ശനിയാഴ്ച സാബത്തായിരുന്നതിനാൽ ഏവരും വിശ്രമിച്ചു. ഞായറാഴ്ച അതിരാവിലെ മഗ്ദലേന മറിയവും കൂട്ടത്തിലുണ്ടായിരുന്ന സ്ത്രീകളും കല്ലറയിങ്കൽ ചെല്ലുന്നു. കല്ലറയുടെ മൂടി മാറ്റപ്പെട്ടിരുന്നു. മൂടിമാറ്റിയത് സ്വർഗത്തിൽനിന്നു വന്ന ദൂതനാണെന്നാണ് വി. മത്തായിശ്ലീഹ രേഖപ്പെടുത്തിയിരിക്കുന്നത്. ആ ദൂതൻ തന്നെയാണ് സ്ത്രീകളോടു പറയുന്നത്, "ക്രൂശിക്കപ്പെട്ട ക്രിസ്തു ഇവിടെയില്ല. അവൻ പറഞ്ഞതുപോലെ ഉയിർത്തെഴുന്നേറ്റു’, എന്ന്. ക്രിസ്തു തന്നെ സ്ത്രീകൾക്ക് നേരിട്ട് പ്രത്യക്ഷപ്പെട്ട് സമാധാനം ആശംസിച്ച് തന്റെ ഉയിർപ്പിനെക്കുറിച്ചുള്ള ബോധ്യം അവർക്കു നൽകി. അവിടന്നു പറഞ്ഞതനുസരിച്ചാണ് അവർ അപ്പസ്തോലന്മാരെ വിവരമറിയിക്കുന്നത്. അവരിൽ യാക്കോബും യോഹന്നാനും കല്ലറയിങ്കലേക്ക് ഓടിച്ചെന്ന് ശുന്യമായ കല്ലറ കാണുകയും സ്ത്രീകൾ പറഞ്ഞതുപോലെ ക്രിസ്തു ഉയിർത്തെഴുന്നേറ്റു എന്ന യാഥാർഥ്യം മനസ്സിലാക്കുകയും ചെയ്തു.
ഈ ചരിത്രസംഭവം അനുസ്മരിച്ച് ദൈവത്തെ സ്തുതിച്ച് ആരാധിച്ച് ക്രിസ്തുവിന്റെ ഉത്ഥാനത്തിലൂടെ തങ്ങൾക്കും ലഭിക്കാനിരിക്കുന്ന ഉത്ഥാനത്തിന്റെ ചൈതന്യം മരണശേഷം പ്രാർഥനാശുശ്രൂഷകളിലൂടെയും വിശുദ്ധ കുർബാനയർപ്പണത്തിലൂടെയും ഉൾക്കൊള്ളുക എന്നതാണ് ഉയിർപ്പുതിരുനാളിന്റേതായി ലഭിക്കുന്ന ആത്മീയ അനുഭവം. ക്രിസ്തുവിന്റെ പീഡാസഹനം, മരണം, ഉത്ഥാനം എന്ന അവസാന അനുഭവങ്ങളുടെ ഏറ്റവും ഉന്നതമായ അനുഭവമാണ് ക്രിസ്തുവിന്റെ ഉത്ഥാനം ക്രൈസ്തവർക്ക് നൽകുന്നത്.
ഉത്ഥാനം ക്രൈസ്തവർക്ക് മരണാനന്തര അനുഭവം മാത്രമോ?
ക്രിസ്തുവിന്റെ ജീവിതരഹസ്യങ്ങളിലെല്ലാം ക്രൈസ്തവർ നിരന്തരം ഉൾച്ചേർന്നുകൊണ്ട ിരിക്കുകയാണ്. ദൈവവചനാനുഭവത്തിലൂടെയും ക്രിസ്തുരഹസ്യങ്ങളുടെ ആഘോഷമായ കൂദാശകൾ വഴിയും അവിടത്തെ ജീവിതാനുഭവങ്ങളിൽ, വിശിഷ്യ കുരിശുമരണത്തിലും ഉത്ഥാനത്തിലും, ക്രൈസ്തവർ പങ്കുചേരുന്നു. വിശ്വാസ ജീവിതത്തിൽ ക്രൈസ്തവർ ക്രിസ്തുവിന്റെ ഉത്ഥാനജീവനിൽ തന്നെയാണ് വളരുന്നത്. ആ ജീവന്റെ വളർച്ച ഓരോരുത്തരും ഉൾക്കൊള്ളുകയും അത് മറ്റുള്ളവർക്കു പകരുകയും ചെയ്യുക എന്നത് ക്രൈസ്തവർ ഏറ്റെടുക്കുന്ന ഉത്തരവാദിത്വമാണ്. മാനുഷിക ജീവനോടു ചേർന്നാണ് ക്രിസ്തുവിന്റെ ഉത്ഥാനജീവൻ ഓരോ ക്രൈസ്തവനിലും പ്രവർത്തിക്കുന്നത്. അപ്രകാരമുള്ള ഒരു പ്രവർത്തനമാണ് ഒരുവനെ ക്രൈസ്തവനെന്ന നിലയിൽ ആത്മീയനാക്കുന്നത്. ഈ ആത്മീയാനുഭവത്തെ ഓരോ ക്രൈസ്തവനും ഇതര ക്രൈസ്തവരോട് പങ്കുവയ്ക്കുന്നു; ഇതര മതങ്ങളിലെ ദൈവവിശ്വാസികളോടും പങ്കുവയ്ക്കുന്നു. ഇപ്രകാരമുള്ള ഒരു പങ്കുവയ്ക്കലിലൂടെ ക്രൈസ്തവസഭയിലെ വിശ്വാസികൾ മനുഷ്യസമൂഹത്തിന്റെ തന്നെ ആത്മീയമായ വളർച്ചയിൽ പങ്കുചേരാൻ പരിശ്രമിക്കുന്നു.
ഈ പരിശ്രമങ്ങളുടെ ഭാഗമായിട്ടാണ് ക്രൈസ്തവർ എല്ലാവിധ സാമൂഹിക സംസ്കാരിക സന്പർക്കങ്ങളിലും ഏർപ്പെടുന്നത്. സ്കൂളുകൾ, കോളേജുകൾ, ആശുപത്രികൾ, സമൂഹോദ്ധാരണ പ്രവർത്തനങ്ങൾ, ജീവകാരുണ്യ ഭവനങ്ങൾ ഇവയിലൂടെയെല്ലാം ക്രൈസ്തവർ ലക്ഷ്യം വയ്ക്കുന്നത് ജീവൻ നൽകുന്ന ക്രിസ്തുവിന്റെ സന്ദേശവും അവിടത്തെ രക്ഷകരമായ ശക്തിയും സമൂഹത്തിൽ പങ്കിട്ടനുഭവിക്കുക എന്നതാണ്.
ക്രിസ്തുസന്ദേശത്തിന്റെ സാർവത്രികത
ക്രിസ്തുവിന്റെ സന്ദേശം സാർവത്രികമാണ്. അവിടത്തെ രക്ഷാകര ദൗത്യവും സാർവത്രികമാണ്. അവിടന്ന് പറഞ്ഞു: “ഈ തൊഴുത്തിൽപ്പെടാത്ത മറ്റാടുകളും എനിക്കുണ്ട ്. അവയെയും ഞാൻ കൊണ്ട ുവരേണ്ട ിയിരിക്കുന്നു” (യോഹ. 10:16). ക്രിസ്തു ഉദ്ദേശിക്കുന്നത്, തന്നിൽ വിശ്വസിച്ച് ക്രൈസ്തവരാകുന്നവരെ കൂടാതെ ഇതര മതങ്ങളിലും സംസ്കാരങ്ങളിലുമുള്ളവർപോലും തന്റെ ജീവിതദർശനത്തിലും കർമമണ്ഡലത്തിലും ഉൾച്ചേരുന്നുവെന്നാണ്. ക്രിസ്തുവിന്റെ ഈ സാർവത്രിക ദൗത്യം തന്നെയാണ് ക്രൈസ്തവസഭകളും തുടരുന്നത്. ക്രിസ്തുവിന്റെ ജീവിത ചൈതന്യം എല്ലാവരും ഉൾക്കൊണ്ട ് എല്ലാ മതങ്ങളിലെയും നന്മനിറഞ്ഞ വിശ്വാസാചാരങ്ങൾക്ക് ക്രൈസ്തവികതയുടെ നന്മകൂടി നൽകുവാൻ സഭ പരിശ്രമിക്കുന്നു.
ആരെയും നിർബന്ധിച്ചോ പ്രേരിപ്പിച്ചോ പ്രീണിപ്പിച്ചോ ക്രൈസ്തവരാക്കുക എന്ന ലക്ഷ്യം ക്രൈസ്തവസഭകൾക്കില്ല; ഉണ്ടാകാനും പാടില്ല. എന്നാൽ, മതസൗഹാർദ്ദവും മതസംവാദവും ദൈവവിശ്വാസത്തിന്റെ അടിസ്ഥാനത്തിലുള്ള മാനവ ഐക്യവും എല്ലാ മനുഷ്യരും കാംക്ഷിക്കേണ്ടതല്ലേ?
യുക്തിയുടെ അടിസ്ഥാനത്തിൽ മാത്രം ചിന്തിക്കുന്നവർക്ക് കുരിശിൽ മരിച്ച ക്രിസ്തു ജീവനോടെ ഉയിർത്തെഴുന്നേറ്റുവെന്ന് അംഗീകരിക്കാൻ പ്രയാസമുണ്ടാകും. ഇതര മതവിശ്വാസങ്ങളുടെ ശ്രേഷ്ഠത സ്വയം ബോധ്യപ്പെട്ടവർക്കും ക്രിസ്തുവിന്റെ ഉത്ഥാനം സ്വീകാര്യമാകണമെന്നില്ല. എന്നാൽ എല്ലാവരും അംഗീകരിക്കുന്ന ഒരു വസ്തുതയല്ലേ ക്രിസ്തു ഉയിരാർന്ന ചേതസായി ചരിത്രത്തിൽ നിലനിൽക്കുന്നു എന്നത്? ഇതുതന്നെയാണ് ക്രിസ്തുവിനെ മനുഷ്യചരിത്രത്തിൽ വ്യതിരിക്തനാക്കുന്നതും. ക്രൈസ്തവസഭയിലെ വിശുദ്ധാത്മാക്കൾ മാത്രമല്ല ഇതര മതങ്ങളിൽ വിശ്വസിച്ചിരുന്ന മഹാത്മാഗാന്ധി, സ്വാമി വിവേകാനന്ദൻ എന്നിവരെപ്പോലെയുള്ള എത്രയോ ലോകനേതാക്കളും ക്രിസ്തുവിന്റെ ചൈതന്യം ഉൾക്കൊണ്ട് തങ്ങളുടെ ജീവിതത്തെ ധന്യമാക്കിയിട്ടുണ്ട ്! ഈ കൊറോണ കാലത്തു തന്നെ ശുശ്രൂഷ ജീവിതത്തിന്റെ പര്യായമാക്കിക്കൊണ്ട് തങ്ങളെത്തന്നെ രോഗികൾക്കുവേണ്ടി സമർപ്പിക്കുന്ന പരശതം ഡോക്ടർമാരും നേഴ്സുമാരും ആരോഗ്യപ്രവർത്തകരും ക്രിസ്തു ചൂണ്ടിക്കാട്ടിയ നല്ല സമരിയാക്കാരല്ലേ?
ജീവന്റെ സംസ്കാരം
കൊറോണ വൈറസിനെ മാത്രമല്ല, ജീവനെ നശിപ്പിക്കുന്ന ഏതൊരു പ്രതിഭാസത്തെയും പ്രതിരോധിക്കാൻ മനുഷ്യന് കഴിയണം. ഭ്രൂണഹത്യ, കൊലപാതകം, കാരുണ്യവധം ഇവയെല്ലാം പ്രതിരോധിക്കേണ്ട വിപത്തുകളല്ലേ? ആറുമാസം വളർച്ചയെത്തിയ കുഞ്ഞിനെപ്പോലും അമ്മയുടെ ഗർഭപാത്രത്തിൽനിന്ന് നിഷ്കരുണം നിർമ്മാർജ്ജനം ചെയ്യുന്നതിന് അനുവദിക്കുന്ന നിയമവും ആ നിയമമനുസരിച്ചുള്ള കോടതിവിധികളും നമ്മുടെ നാട്ടിൽപ്പോലും നടപ്പിലായിക്കഴിഞ്ഞു. നമ്മുടെ ജീവിതരീതികൾ അന്തരീക്ഷത്തെയും ജലാശയങ്ങളെയും മലിനമാക്കിയും ഭൂമിയുടെ താപനിലയുടെ താളം തെറ്റിച്ചും നമ്മുടെ ജീവിതത്തിനുതന്നെ അപകടം വരുത്തിക്കൊണ്ട ിരിക്കുകയാണ്. നഗരങ്ങളിലെ അശുദ്ധവായു ശ്വസിച്ച് ശ്വാസകോശ രോഗികളാകുന്നവരുടെ എണ്ണം വർദ്ധിക്കുന്നു.
വാഹനങ്ങളുടെ എണ്ണം പരിമിതപ്പെടുത്തിയും വിഷവാതകങ്ങളുടെ പുറന്തള്ളൽ നിയന്ത്രിച്ചും അന്തരീക്ഷം ശുദ്ധീകരിക്കേണ്ടത് ഇന്നത്തെ ആവശ്യമല്ലേ? നദികളെയും പുഴകളെയും കടലിനെയുംപോലും അശുദ്ധമാക്കി മലിനജലം പാനം ചെയ്ത് വൃക്കരോഗികളാകുന്നവർ നമ്മുടെ നഗരങ്ങളിൽ കൂടി വരികയാണ്. കൊറോണ ബാധയാൽ മരിച്ചവരുടെ എണ്ണം ഒരു ലക്ഷം കടന്നതിൽ നാം പരിഭ്രാന്തരാണല്ലോ. എന്നാൽ ക്യാൻസർ രോഗികളായി മരിച്ചവർ 2018-ൽ 96 ലക്ഷമായിരുന്നു. ക്യാൻസർ ഒരു പകർച്ച വ്യാധിയായി പരിഗണിക്കപ്പെടാത്തതുകൊണ്ട ് അതുമൂലമുള്ള മരണത്തിന്റെ ബാഹുല്യം നമ്മെ ആകുലപ്പെടുത്തുന്നില്ല എന്നു മാത്രം. മദ്യപാനം, പുകയിലയുടെ ഉപയോഗം, നിറവും രുചിയും നോക്കി വിശിഷ്ട വിഭവങ്ങളെന്നു കരുതി കഴിക്കുന്ന ഭക്ഷണം ഇവയെല്ലാം ക്യാൻസറിന് കാരണമാകുമെന്ന് ഏവർക്കുമറിയാം. എങ്കിലും നമ്മുടെ ജീവിതശൈലിയിൽ ഇവയെല്ലാം പതിവായിത്തീരുന്നു. വ്യക്തികളുടെയും മനുഷ്യസമൂഹത്തിന്റെയും ജീവന്റെ നിലനിൽപ്പിനുവേണ്ട ി മനുഷ്യസമൂഹം സടകുടഞ്ഞെഴുന്നേൽക്കണമെന്ന് കൊറോണ വൈറസ് ബാധ നമ്മെ ഓർമ്മിപ്പിക്കുന്നുണ്ട ്. ജീവന്റെ ഒരു സംസ്കാരം തന്നെ നാം വളർത്തിയെടുക്കണം.
ലോകത്തിനു മുഴുവൻ ജീവൻ നൽകാൻ വന്നവനാണ് ക്രിസ്തു. “ഞാൻ വന്നിരിക്കുന്നത് അവർക്കു ജീവനുണ്ടാകാനും അതു സമൃദ്ധമായി ഉണ്ട ാകാനുമാണ്” (യോഹ. 10:10). മനുഷ്യനിലെ ആന്തരികജീവനെയാണ് ക്രിസ്തു ഇവിടെ ഉദ്ദേശിക്കുന്നത്. ആന്തരികതയിൽ അടിയുറച്ച ഭൗതികത മാത്രമേ മനുഷ്യസമൂഹത്തിന് രക്ഷനൽകുകയുള്ളു. ആത്മീയതയാണ് മനുഷ്യന്റെ ഭൗതികജീവിതത്തെ ജീവസുറ്റതാക്കുന്നത്. നമ്മുടെ ജീവിത രീതികളിലെ തെറ്റായ ശൈലികളിൽനിന്ന് നമ്മെ നിവർത്തിപ്പിച്ചുകൊണ്ട ് സമൂഹത്തിന് ദ്രോഹകരമായ എല്ലാ ജീവിതരീതികളിൽ നിന്നും നമുക്ക് പിന്തിരിയാം. അന്തരീക്ഷ വായുവിനെ ശുദ്ധമായി കാക്കാം. എവിടെയും ജലം ശുദ്ധമായി പരിരക്ഷിക്കാം. സഹോദരങ്ങളെ ജീവനുതുല്യം സ്നേഹിക്കാം. ആവശ്യക്കാരനു സഹായമെത്തിക്കുന്ന നല്ല സമരിയാക്കാരാകാം. ഈ ലോകജീവിതത്തിന്റെ നശ്വരതയിൽ നിന്ന് ഉത്ഥാനത്തിലൂടെ ക്രിസ്തു പ്രവേശിച്ച അനശ്വരതയിലേയ്ക്ക് നമുക്കും പ്രവേശിക്കാം.
കർദിനാൾ മാർ ജോർജ് ആലഞ്ചേരി സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ്പ് , കെസിബിസി പ്രസിഡന്റ്
പ്രത്യാശ നിറയ്ക്കുന്ന ഉയിർപ്പു തിരുനാൾ
ഒരു മരത്തടിക്ക് പൂക്കാലം ഭവിക്കുന്ന അനുഭവമാണ് യേശുവിന്റെ ഉയിർപ്പ് . യേശുവിനെ ഏറ്റവും നിന്ദ്യമായ രീതിയിൽ വധിക്കുന്നതിന് യഹൂദർ ഉപയോഗിച്ച രണ്ടു മരക്കഷണങ്ങൾ ലോകജനതക്ക് രക്ഷയുടെ അടയാളമായി മാറുന്നുവെന്നുള്ളതു യേശുവിന്റെ ഉയിർപ്പ് മനുഷ്യന് എന്തു മാറ്റമാണ് വരുത്തുന്നത് എന്നതിന്റെ സൂചനയാണ്. നിങ്ങൾ കല്ലെറിയുന്നതിന് എന്നിൽ എന്തു കുറ്റമാണ് കണ്ടത് എന്ന യേശുവിന്റെ ചോദ്യം സുവിശേഷത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. മനുഷ്യപുത്രനെ നിങ്ങൾ കുരിശിൽ ഉയർത്തിക്കഴിയുമ്പോൾ നിങ്ങൾ തിരിച്ചറിയും ഞാൻ ദൈവത്തിൽ നിന്നാണെന്ന്. ഒരു പൈതലായി യേശു ഈ ലോകത്തിൽ ആരംഭിച്ചതും തുടർന്നതും ഉത്ഥാനം വഴി നിത്യജീവനിലേക്ക് പ്രവേശിച്ചതും വഴിയായി യേശുവിലൂടെ ദൈവിക പദ്ധതി നിറവേറുകയാണ്. യേശുവിൽ സംഭവിക്കുന്ന ഉയിർപ്പ് എല്ലാ മനുഷ്യരിലും സംഭവിക്കും. സംശയരഹിതമായി വിശുദ്ധ പൗലോസ് പഠിപ്പിക്കുന്നു. ""ക്രിസ്തു മരിച്ചവരിൽ നിന്ന് ഉയിർപ്പിക്കപ്പെട്ടില്ലെങ്കിൽ ഞങ്ങളുടെ പ്രസംഗം വ്യർഥം , നിങ്ങളുടെ വിശ്വാസവും വ്യർഥം'' അപ്പസ്തോലന് അത്രയേറെ വിശ്വാസമാണ് ആ വിഷയത്തെകുറിച്ച്.
കൊറോണയുടെ ഭയത്തിലും ആകുലതയിലുമാണ് ലോകജനത മുഴുവൻ. വികസിതമെന്നു വിളിക്കുന്ന രാജ്യങ്ങൾ പോലും വലിയ ഭയത്തിലാണ്. ആരിൽ അഭയം പ്രാപിക്കും. രോഗത്തിന്റെ മേലും മരണത്തിന്റെമേലും അധികാരമുള്ള ദൈവത്തിലല്ലാതെ ആരിൽ നാം അഭയപ്പെടും. മനുഷ്യസ്നേഹമുള്ള ആ ദൈവത്തെ നാം പരിചയപ്പെടുന്നത് മനുഷ്യന്റെ വേദനകളിലൂടെ കടന്നു പോയ യേശുവിലൂടെയാണ്. ഈ വേദനയുടെ നടുവിൽ നാം ഒറ്റയ്ക്കല്ല. നമുക്കു വേണ്ടി വേദനിച്ച യേശു കൂടെയുണ്ട്. കൊറോണയുടെ ഭയത്തിനും മുകളിൽ യേശുവിന്റെ ഉയിർപ് നൽകുന്ന ജീവന്റെ പ്രത്യാശ നിറയട്ടെയെന്നു പ്രാർഥിക്കുന്നു . കർത്താവായ യേശുക്രിസ്തുവിന്റെ ഉയിർപ്പിന്റെ എല്ലാ അനുഗ്രഹങ്ങളും ഏവർക്കും നേരുന്നു.
ഈസ്റ്റർ ദിനമായ ഇന്ന് ഉച്ചക്ക് 12ന് ഇന്ത്യയിലെ 174 കത്തോലിക്കാ രൂപതകളിലും മാതൃരാജ്യത്തിനു വേണ്ടി പ്രത്യേകം പ്രാർഥന നടത്തും.
കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവാ
മലങ്കര സുറിയാനി കത്തോലിക്ക സഭ മേജർ ആർച്ച്ബിഷപ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
കർക്കശം, നിലപാടുകള്‍
കിഴക്കൻ അസർബൈജാനിലെ ജോല്‍ഫ മേഖലയില്‍ മോശം കാലാവസ്ഥ
തത്കാലം ആശങ്ക അകലെ; വിപണികൾ ശാന്തം
ഇറാനിൽ എന്തും സംഭവിക്കാം. അതുകൊണ്ടുതന്നെ ആശങ്കയും വർ
ആന്റിബയോട്ടിക് എന്ന ‘ഭീകരൻ’
ലോക തൊഴിലാളിദിനമായ മേയ് ഒന്നിനു നടന്ന സംഭവമാണ് ഇതെഴുതാൻ പ്രചോദനം. കേരളത്ത
കൊമേഴ്സ് വിദ്യാഭ്യാസം സ്കൂൾ തലത്തിൽ
ഇന്ത്യയിൽ കൊമേഴ്സ് വിദ്യാഭ്യാസം ആദ്യം ആരംഭിച്ചത് 1886ൽ മദ്രാസിലാണ്; കേരളത്തിൽ
രാജ്യസഭാ സീറ്റും കേരള കോണ്‍ഗ്രസും
ഇടതുമുന്നണി കേരള കോണ്‍ഗ്രസ്-എമ്മിന്
ചബഹാർ ഉയർത്തുന്ന നയതന്ത്ര വെല്ലുവിളികൾ
ഇറാനിലെ തന്ത്രപ്രധാനമായ ചബഹാ
തരംഗമില്ല; പ്രവചനാതീതം
ആരു ജയിക്കും, ഇന്ത്യ ആരു ഭരിക്കും? എല്ലാവർക്കും അറിയേണ്ടത് ഈ ചോദ്യത്തിനുള്ള ഉത
മ്യൂസിയം മുന്നോട്ടുള്ള പ്രയാണത്തിന്
ഇന്ന് അന്താരാഷ്ട്ര മ്യൂസിയം ദിനം
1872ൽ ഫ്രഞ്ച് നാഷണൽ കമ്മീഷൻ,
സോളാർ വെളിച്ചത്തിലെ ആശങ്കയുടെ നിഴൽ
ഉപഭോക്താവിനു സാമ്പത്തിക നേട്ടം, പരിസ്ഥിതിക്ക് സംരക്ഷ
ബിജെപിക്ക് കോടതിയിൽനിന്നു തിരിച്ചടികൾ
നാലു ഘട്ട വോട്ടിംഗ് പൂർത്തിയാക്കിയപ്പോഴും ഇന്ത്യൻ രാഷ്ട
ചതിയുടെ സൈബറിടം സംശയിക്കുക
റോഷ്നി (യഥാർഥ പേര് അല്ല) 37 വയസ്. ബഹുരാഷ്ട്ര കമ്പനിയിൽ ജോലി. ഗർഭിണി. പ്രസവാവ
വേങ്ങൂർ ഒരു പാഠം
വന്യജീവി ആക്രമണങ്ങളും അതുവഴിയുള്ള മരണങ്ങളും ഇന്നു കേരളത്തിൽ പതിവ് വാർത്തക
റിവ്യു ബോംബിംഗ് അഭിപ്രായസ്വാതന്ത്ര്യമോ?
റിവ്യു ബോംബ്! സിനിമയുടെ അണിയറപ്രവർത്തകരുടെ പേടിസ്വപ്നമായിരിക്കുന്ന വാക്കുക
സ്ത്രീസുരക്ഷ ഇന്ത്യയിൽ
മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ചെറുമകനും എച്ച്.ഡി. രേ
കാർഷിക യോജനകളുടെ പെരുക്കം
കേന്ദ്ര ഗവണ്മെന്റിന്റെ കൃഷിവകുപ്പ് വിവിധങ്ങളായ 19 യോജനകൾ കാർഷകർക്കു മാത
തെരഞ്ഞെടുപ്പ് വിഷയങ്ങളിൽ അതിവേഗം മാറ്റങ്ങൾ
തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുമ്പുതന്നെ പ്രധാനമന്ത
കാർഷിക ഇന്ത്യയുടെ വികസന വെല്ലുവിളികൾ
2047ൽ വികസിത രാജ്യമെന്ന പദവി കൈ
ബിജെപി കിതയ്ക്കുന്നുവോ?
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം
നിർമിതബുദ്ധിയും ഹൃദയജ്ഞാനവും
ഫാ. ഏബ്രഹാം ഇരിമ്പിനിക്കൽ
മേയ് 12 ആഗോള മാധ്യമദിനം. എല്ലാ വർ
വിളക്കേന്തിയ വനിത വിളിക്കുന്പോൾ
ഇന്ന് അന്താരാഷ്ട്ര നഴ്സസ് ദിനം
"വിളക്കേന്തിയ വനിത' എന്ന വിശേഷണത്ത
കേജരിവാളും ജനസംഖ്യയും
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ സുപ്രീംകോടതിയിൽനിന്നു ജാമ്യം നേടി പുറത്
നീ വെറും "പ്രോപ്പർട്ടി'യോ?
ഈ ദിവസങ്ങളിൽ ഏതോ ഹയർ സെക്കൻഡറി സ്കൂളിലെയോ കോളജിലെയോ വിദ്യാർഥീ-വിദ്യാർഥിനി
സൗജന്യത്തിലെ രാഷ്ട്രീയം
ഒരാൾക്ക് ഒരു മീൻ നൽകിയാൽ അയാളുടെ ഒരു ദിവസത്തെ വിശപ്പ് മാറ്റാം. എന്നാൽ, മീൻപി
ഇന്നു സമൂഹം ചെയ്യുന്നത്
ആൻഡ്രിയയുടെ ജീവിതകഥയും പോസ്റ്റ് പാർട്ടം സൈക്കോസിസ് എന്ന മാനസിക
ഫ്രെയിമുകൾ പറഞ്ഞ കഥകൾ...
ഫോട്ടോഗ്രഫിയിൽ ഇന്ദ്രജാ
ട്രൈബ്യൂണലുകൾ മതകോടതികളോ?
കത്തോലിക്കാസഭയിൽ നൂറ്റാണ്ടുകളായി നിലനിന്നുപോരുന്നതും ഇന്നും എല്ലാ രൂപതകളില
മാറിമറിയുന്ന മനസ്!
പോസ്റ്റ്പാർട്ടം ബ്ലൂ വളരെ ലഘുവായ വിഷാദാവസ്ഥയാണ്. പ്രസവം കഴിഞ്ഞ് രണ്ടോ മൂന്നോ ദിവ
വർഗീയതയും തീവ്രവാദവും നാടിന് ആപത്ത്: മാർ പാംപ്ലാനി
സമുദായം ഒറ്റക്കെട്ടായി നിന്നു പെൺ
കെട്ടുതാലി സംരക്ഷിക്കുക, കുടുംബങ്ങളെ രക്ഷിക്കുക
തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്കു നീങ്ങുമ്
ചോര പുരളുന്ന മാതൃത്വം
നിഷ ജോസ്
ആൻഡ്രിയ പിയ കെന്നഡി. 1963ൽ ഹൂസ്റ്റ
പുനരുദ്ധാരണം നടത്തേണ്ട ഇലക്ഷൻ പ്രക്രിയ
ഇക്കഴിഞ്ഞത് അഞ്ചാമത്തെ ഇലക്ഷൻ ഡ്യൂട്ടിയായിരുന്നു. എല്ലാം
വർക്കിച്ചൻ മരിക്കാൻ റെഡിയാണ്!
വർക്കിച്ചന് ഒന്നുരണ്ടു ദിവസമായി ഒരു മൗനം. ചിരിയും ത
എന്തുകൊണ്ട് ആര്യ ആക്രമിക്കപ്പെടുന്നു?
കേരളത്തിലെ സാധാരണക്കാരിയായ ഒരു പെണ്
‘ദ കേരള സ്റ്റോറി’യും തീക്കൊള്ളിയും
ഇടുക്കി രൂപതയിലെ ഒരിടവക സംഘടിപ്പിച്ച അ
22 വർഷത്തിനു ശേഷവും ഭയം വിട്ടുമാറാതെ ഗോദ്ര
“തെരഞ്ഞെടുപ്പിലൊന്നും ഇവിടെയാർക്കും താത്പര്യമില്ല. ആ
രണ്ടു പുതിയ നിയമങ്ങൾ
കേരളത്തിൽ സിപിഎം-ബിജെപി ബന്ധം ശക്തമായതിന്
ഡ്രൈവിംഗിനു വേണ്ടത് മികവുറ്റ പരിശീലനം
ഇന്ത്യയിലുണ്ടാകുന്ന 78 ശതമാനം റോഡപകടങ്ങൾ
ക്രൂരതയുടെ ഒരാണ്ട്
""ഞാനും ഭാരതമാതാവിന്റെ മകളാണ്. പ
സാന്ത്വനത്തിന്റെ കരസ്പർശം
മണിപ്പുരിന്റെ ഉള്ളറകളിലേക്ക് സാന്ത്വനത്തി
""നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കണം, ഒന്നാകണം''
മണിപ്പുരിനെ ഇരുട്ടിലേക്ക് തള്ളിവിട്ട കലാ
പീഡനങ്ങളിൽ തളരാത്ത ക്രൈസ്തവർ
മണിപ്പുരിൽ ഒരു വർഷമായി അണയാത്ത കലാപത്തിൽ ഇരകളാക്കപ്പെ
കൊക്കോയ്ക്കു നല്ല കാലം; എത്ര നാൾ?
കൊക്കോയുടെ വില സർവകാല റിക്കാർഡിൽ എത്തിയതോടെ കേരളത്തിലെ കൊ
അക്ഷരമാല പഠിക്കാനും തർക്കം വേണോ?
വിദ്യാഭ്യാസത്തെക്കുറിച്ചു സംസാരിക്കുന്പോൾ നമുക്കു മാത്രമെന്താണ് മ
ചൂടുകാലത്തെ തരണം ചെയ്യാൻ
"ഈ വർഷത്തെപ്പോലെ ഒരു ചൂട്/മഴ ഇതിനു മുൻപ് ഉണ്ടായിട്ടില്ല’ എന്നു നാം പലപ്പോഴും
യുഎസ് കാന്പസിലെ അശാന്തിക്കു പിന്നിൽ
അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ ഏതാനും ആഴ്ചയായി പെട്ടെന്നു പൊട്ടിപ്പുറ
കാലാതീതനായ കാലായിലച്ചൻ
മരണം ഒരേ സമയം തന്നെ അകറ്റുന്നതും അടുപ്പിക്കുന്നതുമാണ്. ഈ ലോകത്തിൽനിന്നു മരണ
എന്തിന് ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടണം?
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും-2
ദേശീയ ന്യൂനപക്ഷ കമ്മീഷൻ: 1992ലെ ദേശീയ ന്യൂനപ
അടിയൊഴുക്ക് അടിതെറ്റിക്കുമോ?
ഭാരതത്തിൽ അടുത്ത അഞ്ചാണ്ട് ആരാണ് നാടു ഭരിക്കേണ്ടതെന്നതിൽ
Latest News
ചികിത്സാ പിഴവ് ; മന്ത്രി വീണാ ജോർജ് ഉന്നതതല യോഗം വിളിച്ചു
കെഎസ്ആര്‍ടിസി ഡ്രൈവര്‍ - മേയർ തർക്കം; ആര്യ രാജേന്ദ്രന്റെ രഹസ്യമൊഴി രേഖപ്പെടുത്തി
കനയ്യ കുമാറിനെ ആക്രമിച്ച കേസ്; ഒരാള്‍ പിടിയില്‍
ചിങ്ങോലി ജയറാം വധക്കേസ്: പ്രതികൾക്ക് ജീവപര്യന്തം കഠിനതടവ്
മമതയ്ക്കെതിരായ പരാമര്‍ശം; അഭിജിത്ത് ഗംഗോപാധ്യയ്ക്ക് 24 മണിക്കൂര്‍ പ്രചാരണ വിലക്ക്
Latest News
ചികിത്സാ പിഴവ് ; മന്ത്രി വീണാ ജോർജ് ഉന്നതതല യോഗം വിളിച്ചു
കെഎസ്ആര്‍ടിസി ഡ്രൈവര്‍ - മേയർ തർക്കം; ആര്യ രാജേന്ദ്രന്റെ രഹസ്യമൊഴി രേഖപ്പെടുത്തി
കനയ്യ കുമാറിനെ ആക്രമിച്ച കേസ്; ഒരാള്‍ പിടിയില്‍
ചിങ്ങോലി ജയറാം വധക്കേസ്: പ്രതികൾക്ക് ജീവപര്യന്തം കഠിനതടവ്
മമതയ്ക്കെതിരായ പരാമര്‍ശം; അഭിജിത്ത് ഗംഗോപാധ്യയ്ക്ക് 24 മണിക്കൂര്‍ പ്രചാരണ വിലക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top