Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
ആകെ ശരിയായ ഭരണം!
Saturday, August 8, 2020 11:21 PM IST
എല്ലാം ശരിയാക്കാൻ വന്ന പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുഭരണം ആകെ ശരിയായ മട്ടുണ്ട്. ഇരട്ടച്ചങ്കുണ്ടെന്നു പറയുന്ന സഖാവ് കോവിഡിന്റെയും പ്രളയത്തിന്റെയും സഹായത്തോടെ ഇവിടെയും രക്ഷപ്പെടുമായിരിക്കും. പക്ഷേ എല്ലാം ശരിയാക്കിയ രീതി കണ്ടാൽ ആർക്കാണു സഹിക്കാനാവുക?
പാവപ്പെട്ടവനൊപ്പം നിൽക്കേണ്ട ഇടതുസർക്കാർ പാവപ്പെട്ടവർക്കായി നിയമനങ്ങളിലും കോഴ്സുകളിലും ഏർപ്പെടുത്തിയിരിക്കുന്ന 10 ശതമാനം സംവരണം നടപ്പാക്കുന്നതിനു പോലും മടി കാണിക്കുന്നു! കേന്ദ്രം ഭരിക്കുന്ന ബിജെപി കൊണ്ടുവന്ന ഈ നിയമം നടപ്പാക്കുന്നതിൽ തുടക്കം മുതൽ മനംപുരട്ടലായിരുന്നു സംസ്ഥാന സർക്കാരിനും ഉദ്യോഗസ്ഥർക്കും. ഈ വർഷത്തെ പ്രോസ്പെക്ടസുകളിൽ അതില്ലാതിരിക്കാൻ അവർ ശ്രദ്ധിച്ചു. അങ്ങനെ എല്ലാം ശരിയാക്കി. അവസാനം നഷ്ടം വരുന്ന സമുദായങ്ങളുടെ നേതാക്കൾ പുലർത്തിയ ജാഗ്രത മൂലം കാര്യങ്ങൾ തിരുത്താൻ തയാറായതായാണു വാർത്ത.
ബിജെപിയുടെ ഈ സംവരണ തീരുമാനം അവർ ചിന്തിക്കുന്നതിനും മുന്‍പേ മുന്നോട്ടു വച്ചത് സിപിഎമ്മും അതിന്റെ നേതാവ് ഇ.എം.എസും ആയിരുന്നു എന്നതു പിണറായി മറക്കാനിടയില്ലല്ലോ? കേരള കോണ്‍ഗ്രസും ഒരിക്കൽ പറഞ്ഞിരുന്നു ഇക്കാര്യം. പിന്നീട് മന്ത്രിസ്ഥാനമൊക്കെ ആയപ്പോൾ മുന്നണിമര്യാദ എന്ന പേരിൽ മറന്നു. എൻഎസ്എസ് മാത്രം എക്കാലവും ഉറച്ചുനിന്നു വാദിച്ചു. ബിജെപി സുധീരം തീരുമാനിച്ചു. ഇതു പറയുന്പോൾ ദ്വിജനെയും സംഘിയാക്കിയേക്കാം.
പിടിവിട്ട ഓഫീസ്!
മുഖ്യമന്ത്രിയുടെ ഓഫീസിൽ കാര്യങ്ങൾ എങ്ങനെ നടക്കുന്നു എന്ന് അദ്ദേഹത്തിനുപോലും അറിയില്ല എന്ന മട്ടായിട്ടുണ്ട്. കള്ളക്കടത്തു കേസിൽ പിടിക്കപ്പെട്ട കുപ്രസിദ്ധയായ ഒരു സ്ത്രീക്കു മുഖ്യമന്ത്രിയുടെ ഓഫീസിൽ വരെ വലിയ സ്വാധീനം ഉണ്ടെന്നു മുഖ്യമന്ത്രി തന്നെ നല്ല സർട്ടിഫിക്കറ്റ് നൽകിയ, അദ്ദേഹം ക്ഷണിച്ചുവരുത്തിയ, കേന്ദ്ര അന്വേഷണസംഘത്തിനു പറയേണ്ടിവന്നു.
കള്ളക്കടത്തു കേസിൽ പ്രതിയായ ആ സ്ത്രീയെ മുന്‍പ് ഒരു കേസിൽ ചോദ്യം ചെയ്യാൻ അനുവദിക്കാത്ത പോലീസ് ഏമാന്മാർ ഉണ്ടെന്ന കാര്യമാണ് അവർ സൂചിപ്പിക്കുന്നത്. ആരാണീ ഏമാന്മാർ എന്നു മുഖ്യമന്ത്രിയോ ഡിജിപിയോ അന്വേഷിച്ചിട്ടുണ്ടോ? അവർക്കെതിരേ ചെറുവിരൽ അനക്കിയിട്ടുണ്ടോ?
പ്രളയത്തിനും മഹാമാരിക്കും സഹായമായി കിട്ടുന്ന പണം പാർട്ടി സഖാക്കളുടെ പേരിൽ മാറ്റപ്പെടുന്നു. ട്രഷറികളിൽനിന്നു വരെ കോടികൾ തട്ടുന്നു. അതും പാർട്ടി അനുകൂല സംഘടനയുടെ നേതാക്കൾ. തട്ടിപ്പിൽ പിടിക്കപ്പെടുന്നവർക്കെതിരേ നടപടികൾ ഇല്ലെന്നു പറയാം. പാവപ്പെട്ട കുട്ടികളുടെ ഉച്ചഭക്ഷണത്തിനു കൊടുത്ത തുകയാണു തട്ടിയതെങ്കിലും തട്ടിപ്പു നടത്തിയവർക്കെതിരെ നടപടിക്ക് അറയ്ക്കുന്നു! ഇതാണോ ഇടതുമുന്നണി വാഗ്ദാനം ചെയ്ത എല്ലാം ശരിയാക്കൽ?
ബെഹ്റയുടെ പോലീസ്
പിണറായി വിജയൻ അധികാരമേറ്റ ഉടൻതന്നെ സംസ്ഥാനത്തെ പോലീസ് മേധാവിയുടെ പദവിയിൽനിന്നു തെറിച്ച സെൻകുമാർ പറഞ്ഞ ഒരു പ്രതികരണമുണ്ട്. ബെഹ്റയാവാൻ സെൻകുമാറിനു പറ്റില്ല എന്ന്. സാധാരണ മലയാളി ഓർമിച്ചുവയ്ക്കുന്ന ഈ പ്രതികരണം ഒരിക്കൽകൂടി അന്വർഥമാക്കുകയാണ് എൻഐഎയുടെ കോടതിയിലെ പരാമർശം.
കേരള പോലീസിൽ കള്ളക്കടത്തു കേസിലെ പ്രതി സ്വപ്നയ്ക്കുള്ള വൻ സ്വാധീനത്തെക്കുറിച്ച് എൻഐഎ തന്നെ കോടതിയിൽ പരാമർശിക്കുന്നു. ഈ സ്വാധീനം ഉപയോഗിച്ചു കേസ് അന്വേഷണത്തെ അവർ വല്ലാതെ സ്വാധീനിക്കുമെന്നും എൻഐഎ സന്ദേഹം പ്രകടിപ്പിച്ചു. അത്തരം അനുഭവങ്ങൾ ഉണ്ടെന്നും എൻഐഎ കോടതിയിൽ പറഞ്ഞതായാണു വിവരം.
സ്വപ്ന എയർ ഇന്ത്യ സാറ്റ്സ് എന്ന കമ്പനിയിലായിരുന്ന കാലത്ത് ഷിബു എന്ന ഉദ്യോഗസ്ഥനെ കുടുക്കാൻ ആൾമാറാട്ടക്കേസുണ്ടാക്കിയ സംഭവമാവണം സൂചന. വെള്ളാപ്പള്ളിയുടെ തട്ടിപ്പുകേസ് ഒന്നര ദശാബ്ദം കഴിഞ്ഞതുപോലെ ഈ കേസും നീണ്ടുപോകാതിരിക്കാൻ ഷിബു നടത്തിയ ഇടപെടലുകൾ മൂലം ഹൈക്കോടതിയുടെ നിരീക്ഷണത്തിൽ കേസന്വേഷണം എത്തി. സ്വപ്നയുടെ മൊഴിയെടുക്കാൻ കേരള പോലീസിലെ ഉന്നതർ സമ്മതിച്ചില്ല എന്നാണ് ആരോപണം. ഇങ്ങനെ ഇടപെട്ടു എന്ന് ആരോപിക്കപ്പെടുന്ന ഉദ്യോഗസ്ഥർക്കെതിരേ എന്തേ എല്ലാം ശരിയാക്കാൻ വന്ന സർക്കാർ ഒന്നും ചെയ്യുന്നില്ല!
ജലീൽ മോഡൽ മതേതരത്വം
മുസ്ലിം ലീഗിനു മതേതരത്വം പോരാതെ വന്നതുകൊണ്ട് കമ്യൂണിസ്റ്റുകാരോടു ചേർന്ന് വിപ്ലവം പറയുന്ന രാഷ്ട്രീയക്കാരനാണ് ഉന്നതവിദ്യാഭ്യാസമന്ത്രി കെ.ടി. ജലീൽ. അദ്ദേഹം തന്റെ വകുപ്പിൽ പഴുതുകളുണ്ടാക്കി പാർട്ടിക്കാരെയും വീട്ടുകാരെയുമൊക്കെ നിയമിച്ചു കാണിക്കുന്ന വിപ്ലവത്തെക്കുറിച്ച് കോടതി കേസുകൾ വരെ എത്തി. പരീക്ഷയിൽ തോറ്റ വിദ്യാർഥിയെ ജയിപ്പിക്കാൻ അദാലത്ത് നടത്തിയ ആദ്യത്തെ മന്ത്രിയാവും അദ്ദേഹം. ജയിക്കാൻ വേണ്ട മാർക്ക് കൊടുക്കാനാണ് അദാലത്തിൽ മന്ത്രി തീരുമാനിച്ചതെങ്കിൽ പിന്നെന്തിന് ഇവിടെ പരീക്ഷാ സംവിധാനവും മറ്റും!
സർക്കാർ സംവിധാനം ഉപയോഗിച്ച് ഖുറാൻ വിതരണം നടത്തിയ കേരളത്തിലെ ആദ്യത്തെ മന്ത്രിയാവും ജലീൽ. തിരുവനന്തപുരത്തെ യുഎഇ കോണ്സലേറ്റിലേക്കു വന്ന പാഴ്സലുകൾ പരിശോധന കൂടാതെ മലപ്പുറത്തിനു കൊണ്ടുപോയതു ജലീലിന്റെ കീഴിലുള്ള സി. ആപ്റ്റിന്റെ വാഹനത്തിലാണ്. വിമാനത്താവളത്തിൽനിന്നു 32 പെട്ടികൾ ഇങ്ങനെ കൊണ്ടുപോയി. അതിൽ പരിശോധിക്കപ്പെട്ടത് ഒന്നു മാത്രം. ആ പെട്ടിയിലുണ്ടായിരുന്നത് ഖുറാനും മറ്റു മതപ്രസിദ്ധീകരണങ്ങളും. ബാക്കിയുള്ളവയിലോ?
അവയിൽ സ്വർണം അടക്കം എന്തെല്ലാം ഉണ്ടായിരുന്നിരിക്കാം എന്നാണ് കസ്റ്റംസും എൻഐഎയും അന്വേഷിക്കുന്നത്. വല്ല കുഴപ്പവും കണ്ടുപിടിച്ചാൽ വാഹനം ഓടിച്ച സി.ആപ്റ്റിലെ പാവം ഡ്രൈവറോ ചെറിയ ഉദ്യേഗസ്ഥനോ പ്രതിയാകാം. അല്ലെങ്കിൽ സംശയിക്കപ്പെടാം.
അതേസമയം തങ്ങൾ കേരളത്തിലേക്ക് ഖുറാൻ അയച്ചിട്ടില്ലെന്നു യുഎഇ വ്യക്തമാക്കി യിട്ടുണ്ട്. അപ്പോൾപിന്നെ അതാരാവും അയച്ചത്? എന്താവും പെട്ടികളിൽ ഉണ്ടായിരുന്നത്?
ഖുറാൻ വിതരണം മറയാക്കി കേരളത്തിൽ വിലക്കപ്പട്ട പ്രവൃത്തികൾ നടക്കുന്നതായുള്ള സംശയം മുന്‍പുമുണ്ട്. 2020 ജനുവരി 21ന് കൊച്ചിയിലെ വല്ലാർപാടം തുറമുഖത്ത് ആർക്കും വേണ്ടാതെ കിടന്ന 25 ടണ്‍ ഖുറാൻ പായ്ക്കറ്റുകൾ ഷിപ്പിംഗ് കന്പനിയായ എംഐവി ലോജിസ്റ്റിക്സ് ആരുമറിയാതെ ലേലം ചെയ്തു. ഈ പുസ്തകങ്ങൾ ആരാണ് അയച്ചതെന്നോ ആർക്കാണ് അയച്ചതെന്നോ രേഖയില്ലായിരുന്നു.
എംഐവി ലോജിസ്റ്റിക് ആകട്ടെ കേരള ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന്റെ വക. മലയാളിയായ ഒരു പ്രമുഖ വ്യവസായിയുടെ കന്പനിയും അതിൽ ഓഹരി ഉടമയാണ്. പയനിയർ പോലുള്ള പത്രങ്ങളിൽ ഇതു വാർത്തയായിരുന്നു.
25,000 കിലോഗ്രം വരുന്ന ഖുറാൻ ഗ്രന്ഥങ്ങൾ ലേലത്തിൽ ആരു പിടിച്ചെന്നോ എന്തു ചെയ്തെന്നോ ഒന്നും വാർത്തയായില്ല. അന്നും ചില അന്വേഷണങ്ങൾ നടന്നു. പണത്തിനു മീതെ പറക്കാത്ത പരുന്ത് എങ്ങും എത്തിയിരിക്കില്ല! വല്ലാർപാടം വഴി കോടിക്കണക്കിനു രൂപയുടെ ഹവാലപ്പണം കേരളത്തിൽ എത്തി എന്ന് ആരോപണമുണ്ടായിരുന്നു. ആർക്കും വേണ്ടാതെ കിടന്ന പുസ്തകങ്ങൾക്കൊപ്പം വേറെ വല്ലതും അയച്ചിരുന്നിരിക്കാം എന്നൊക്കെ അക്കാലത്തു വാർത്തകൾ ഉണ്ടായിരുന്നു.
യുഎഇ കോണ്സലേറ്റുകാരുടെ പാഴ്സലുകളിൽ ഉണ്ടായിരുന്നവയും സർക്കാർ ചെലവിൽ എത്തിച്ചുകൊടുക്കപ്പെടുകയും ചെയ്തവയുമായ പാഴ്സലുകളിൽ എന്താണ് ഉണ്ടായിരുന്നതെന്ന് എൻഐഎ അന്വേഷിക്കുന്നുണ്ട്. അതോടൊപ്പം ഉണ്ടായിരുന്ന മറ്റു പ്രസിദ്ധീകരണങ്ങൾ എന്തിനെക്കുറിച്ചായിരുന്നു! സംശയത്തിന്റെ നിഴലിലാണു പഴയകാല സിമി പ്രവർത്തകൻ.
പ്രധാനമന്ത്രി നരേന്ദ്ര മോദി അയോധ്യയിൽ രാമക്ഷേത്രത്തിന്റെ തറക്കല്ലിടൽ ചടങ്ങിൽ സംബന്ധിക്കുന്നതിൽ മതേതരത്വത്തിനു ഭീഷണി കാണുന്ന കമ്യൂണിസ്റ്റ് സർക്കാരിലെ മന്ത്രിയാണ് യുഎഇ കോണ്‍സലേറ്റിൽനിന്നു ഖുറാനടക്കം വാങ്ങി വിതരണം ചെയ്യുന്നത്! മോദിയും ജലീലും സമാനരോ എന്നു ചോദിക്കാം. അല്ല. ഒരു കൊച്ചു സംസ്ഥാനത്തെ, കാര്യമായ പണി ഒന്നുമില്ലാത്ത ഒരു വകുപ്പു കിട്ടിയപ്പോൾ ഇതാണു സ്ഥിതിയെങ്കിൽ ജലീലിനു കുറേക്കൂടി വലിയ പദവി ലഭിച്ചാലോ? സ്വർണക്കള്ളക്കടത്തു കേസിൽ പിടക്കപ്പെട്ട സ്വപ്ന സുരേഷിനെ അദ്ദേഹം എട്ടു തവണ വിളിച്ചുവെന്നും സ്വപ്ന തിരിച്ചു വിളിച്ചത് ഒരു തവണ മാത്രം എന്നുമാണ് പുറത്തു വരുന്ന കഥകൾ. ജലീലിനു സ്വപ്ന കൊടുത്തിരുന്ന ആദരവിന്റെ അടയാളമോ ഇത്?
കോണ്‍ഗ്രസും രാമക്ഷേത്രവും
മതേതരത്വം പറഞ്ഞു കോണ്‍ഗ്രസ് ദൈവവിശ്വാസികളായ ഹിന്ദുക്കളെ ആകെ അകറ്റിയാൽ ഭാരതം ബിജെപിയുടെ തീറവകാശമാകും. അതുകൊണ്ടു പ്രിയങ്കയുടെ നിലപാടിൽ ഉറച്ചുനിൽക്കുകയാണു വേണ്ടത്.
നല്ല ഹൈന്ദവ വിശ്വാസിയായ കോണ്‍ഗ്രസുകാർക്കേ ഇനി കോണ്‍ഗ്രസിനെ പുനരുദ്ധരിക്കാനാവൂ. ഹിന്ദുവിന് അവന്റെ വിശ്വാസവും മുസ്ലിമിന് അവന്റെ വിശ്വാസവും ക്രൈസ്തവന് അവന്റെ വിശ്വാസവും സൂക്ഷിക്കാനാവണം. താൻ ഹൈന്ദവ വിശ്വാസിയാണെന്നു പറഞ്ഞാൽ മതേതരവാദി അല്ലാതാവും എന്നു പറയുന്ന മറ്റു മതപണ്ഡിതർ പറയുന്നതനുസരിച്ചോ, കോണ്‍ഗ്രസിനെ ഇല്ലാതാക്കാൻ ശ്രമിക്കുന്നവർ പറയുന്ന മൃദുഹിന്ദുത്വ ആക്ഷേപം കേട്ടോ കോണ്‍ഗ്രസ് നിലപാട് എടുക്കരുത്.
കോണ്‍ഗ്രസ് ആരെയോ പേടിച്ചു ഹിന്ദുവിരുദ്ധ നിലപാട് എടുക്കുന്നു എന്ന ധാരണ ഹിന്ദുക്കൾക്കുണ്ട്. കരുണാകരനെപ്പോലെ കറകളഞ്ഞ ഗുരുവായൂരപ്പ ഭക്തരായ കോണ്‍ഗ്രസ് നേതാക്കൾക്കേ പാർട്ടിയെ പുനരുജ്ജീവിപ്പിക്കാനാവൂ. കോണ്‍ഗ്രസ് ശക്തമാകാതെ ഇന്നത്തെ സാഹചര്യത്തിൽ ബിജെപിക്കു ബദൽ ഉണ്ടാവില്ല.
അനന്തപുരി /ദ്വിജൻ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
കർക്കശം, നിലപാടുകള്‍
കിഴക്കൻ അസർബൈജാനിലെ ജോല്‍ഫ മേഖലയില്‍ മോശം കാലാവസ്ഥ
തത്കാലം ആശങ്ക അകലെ; വിപണികൾ ശാന്തം
ഇറാനിൽ എന്തും സംഭവിക്കാം. അതുകൊണ്ടുതന്നെ ആശങ്കയും വർ
ആന്റിബയോട്ടിക് എന്ന ‘ഭീകരൻ’
ലോക തൊഴിലാളിദിനമായ മേയ് ഒന്നിനു നടന്ന സംഭവമാണ് ഇതെഴുതാൻ പ്രചോദനം. കേരളത്ത
കൊമേഴ്സ് വിദ്യാഭ്യാസം സ്കൂൾ തലത്തിൽ
ഇന്ത്യയിൽ കൊമേഴ്സ് വിദ്യാഭ്യാസം ആദ്യം ആരംഭിച്ചത് 1886ൽ മദ്രാസിലാണ്; കേരളത്തിൽ
രാജ്യസഭാ സീറ്റും കേരള കോണ്‍ഗ്രസും
ഇടതുമുന്നണി കേരള കോണ്‍ഗ്രസ്-എമ്മിന്
ചബഹാർ ഉയർത്തുന്ന നയതന്ത്ര വെല്ലുവിളികൾ
ഇറാനിലെ തന്ത്രപ്രധാനമായ ചബഹാ
തരംഗമില്ല; പ്രവചനാതീതം
ആരു ജയിക്കും, ഇന്ത്യ ആരു ഭരിക്കും? എല്ലാവർക്കും അറിയേണ്ടത് ഈ ചോദ്യത്തിനുള്ള ഉത
മ്യൂസിയം മുന്നോട്ടുള്ള പ്രയാണത്തിന്
ഇന്ന് അന്താരാഷ്ട്ര മ്യൂസിയം ദിനം
1872ൽ ഫ്രഞ്ച് നാഷണൽ കമ്മീഷൻ,
സോളാർ വെളിച്ചത്തിലെ ആശങ്കയുടെ നിഴൽ
ഉപഭോക്താവിനു സാമ്പത്തിക നേട്ടം, പരിസ്ഥിതിക്ക് സംരക്ഷ
ബിജെപിക്ക് കോടതിയിൽനിന്നു തിരിച്ചടികൾ
നാലു ഘട്ട വോട്ടിംഗ് പൂർത്തിയാക്കിയപ്പോഴും ഇന്ത്യൻ രാഷ്ട
ചതിയുടെ സൈബറിടം സംശയിക്കുക
റോഷ്നി (യഥാർഥ പേര് അല്ല) 37 വയസ്. ബഹുരാഷ്ട്ര കമ്പനിയിൽ ജോലി. ഗർഭിണി. പ്രസവാവ
വേങ്ങൂർ ഒരു പാഠം
വന്യജീവി ആക്രമണങ്ങളും അതുവഴിയുള്ള മരണങ്ങളും ഇന്നു കേരളത്തിൽ പതിവ് വാർത്തക
റിവ്യു ബോംബിംഗ് അഭിപ്രായസ്വാതന്ത്ര്യമോ?
റിവ്യു ബോംബ്! സിനിമയുടെ അണിയറപ്രവർത്തകരുടെ പേടിസ്വപ്നമായിരിക്കുന്ന വാക്കുക
സ്ത്രീസുരക്ഷ ഇന്ത്യയിൽ
മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ചെറുമകനും എച്ച്.ഡി. രേ
കാർഷിക യോജനകളുടെ പെരുക്കം
കേന്ദ്ര ഗവണ്മെന്റിന്റെ കൃഷിവകുപ്പ് വിവിധങ്ങളായ 19 യോജനകൾ കാർഷകർക്കു മാത
തെരഞ്ഞെടുപ്പ് വിഷയങ്ങളിൽ അതിവേഗം മാറ്റങ്ങൾ
തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുമ്പുതന്നെ പ്രധാനമന്ത
കാർഷിക ഇന്ത്യയുടെ വികസന വെല്ലുവിളികൾ
2047ൽ വികസിത രാജ്യമെന്ന പദവി കൈ
ബിജെപി കിതയ്ക്കുന്നുവോ?
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം
നിർമിതബുദ്ധിയും ഹൃദയജ്ഞാനവും
ഫാ. ഏബ്രഹാം ഇരിമ്പിനിക്കൽ
മേയ് 12 ആഗോള മാധ്യമദിനം. എല്ലാ വർ
വിളക്കേന്തിയ വനിത വിളിക്കുന്പോൾ
ഇന്ന് അന്താരാഷ്ട്ര നഴ്സസ് ദിനം
"വിളക്കേന്തിയ വനിത' എന്ന വിശേഷണത്ത
കേജരിവാളും ജനസംഖ്യയും
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ സുപ്രീംകോടതിയിൽനിന്നു ജാമ്യം നേടി പുറത്
നീ വെറും "പ്രോപ്പർട്ടി'യോ?
ഈ ദിവസങ്ങളിൽ ഏതോ ഹയർ സെക്കൻഡറി സ്കൂളിലെയോ കോളജിലെയോ വിദ്യാർഥീ-വിദ്യാർഥിനി
സൗജന്യത്തിലെ രാഷ്ട്രീയം
ഒരാൾക്ക് ഒരു മീൻ നൽകിയാൽ അയാളുടെ ഒരു ദിവസത്തെ വിശപ്പ് മാറ്റാം. എന്നാൽ, മീൻപി
ഇന്നു സമൂഹം ചെയ്യുന്നത്
ആൻഡ്രിയയുടെ ജീവിതകഥയും പോസ്റ്റ് പാർട്ടം സൈക്കോസിസ് എന്ന മാനസിക
ഫ്രെയിമുകൾ പറഞ്ഞ കഥകൾ...
ഫോട്ടോഗ്രഫിയിൽ ഇന്ദ്രജാ
ട്രൈബ്യൂണലുകൾ മതകോടതികളോ?
കത്തോലിക്കാസഭയിൽ നൂറ്റാണ്ടുകളായി നിലനിന്നുപോരുന്നതും ഇന്നും എല്ലാ രൂപതകളില
മാറിമറിയുന്ന മനസ്!
പോസ്റ്റ്പാർട്ടം ബ്ലൂ വളരെ ലഘുവായ വിഷാദാവസ്ഥയാണ്. പ്രസവം കഴിഞ്ഞ് രണ്ടോ മൂന്നോ ദിവ
വർഗീയതയും തീവ്രവാദവും നാടിന് ആപത്ത്: മാർ പാംപ്ലാനി
സമുദായം ഒറ്റക്കെട്ടായി നിന്നു പെൺ
കെട്ടുതാലി സംരക്ഷിക്കുക, കുടുംബങ്ങളെ രക്ഷിക്കുക
തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്കു നീങ്ങുമ്
ചോര പുരളുന്ന മാതൃത്വം
നിഷ ജോസ്
ആൻഡ്രിയ പിയ കെന്നഡി. 1963ൽ ഹൂസ്റ്റ
പുനരുദ്ധാരണം നടത്തേണ്ട ഇലക്ഷൻ പ്രക്രിയ
ഇക്കഴിഞ്ഞത് അഞ്ചാമത്തെ ഇലക്ഷൻ ഡ്യൂട്ടിയായിരുന്നു. എല്ലാം
വർക്കിച്ചൻ മരിക്കാൻ റെഡിയാണ്!
വർക്കിച്ചന് ഒന്നുരണ്ടു ദിവസമായി ഒരു മൗനം. ചിരിയും ത
എന്തുകൊണ്ട് ആര്യ ആക്രമിക്കപ്പെടുന്നു?
കേരളത്തിലെ സാധാരണക്കാരിയായ ഒരു പെണ്
‘ദ കേരള സ്റ്റോറി’യും തീക്കൊള്ളിയും
ഇടുക്കി രൂപതയിലെ ഒരിടവക സംഘടിപ്പിച്ച അ
22 വർഷത്തിനു ശേഷവും ഭയം വിട്ടുമാറാതെ ഗോദ്ര
“തെരഞ്ഞെടുപ്പിലൊന്നും ഇവിടെയാർക്കും താത്പര്യമില്ല. ആ
രണ്ടു പുതിയ നിയമങ്ങൾ
കേരളത്തിൽ സിപിഎം-ബിജെപി ബന്ധം ശക്തമായതിന്
ഡ്രൈവിംഗിനു വേണ്ടത് മികവുറ്റ പരിശീലനം
ഇന്ത്യയിലുണ്ടാകുന്ന 78 ശതമാനം റോഡപകടങ്ങൾ
ക്രൂരതയുടെ ഒരാണ്ട്
""ഞാനും ഭാരതമാതാവിന്റെ മകളാണ്. പ
സാന്ത്വനത്തിന്റെ കരസ്പർശം
മണിപ്പുരിന്റെ ഉള്ളറകളിലേക്ക് സാന്ത്വനത്തി
""നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കണം, ഒന്നാകണം''
മണിപ്പുരിനെ ഇരുട്ടിലേക്ക് തള്ളിവിട്ട കലാ
പീഡനങ്ങളിൽ തളരാത്ത ക്രൈസ്തവർ
മണിപ്പുരിൽ ഒരു വർഷമായി അണയാത്ത കലാപത്തിൽ ഇരകളാക്കപ്പെ
കൊക്കോയ്ക്കു നല്ല കാലം; എത്ര നാൾ?
കൊക്കോയുടെ വില സർവകാല റിക്കാർഡിൽ എത്തിയതോടെ കേരളത്തിലെ കൊ
അക്ഷരമാല പഠിക്കാനും തർക്കം വേണോ?
വിദ്യാഭ്യാസത്തെക്കുറിച്ചു സംസാരിക്കുന്പോൾ നമുക്കു മാത്രമെന്താണ് മ
ചൂടുകാലത്തെ തരണം ചെയ്യാൻ
"ഈ വർഷത്തെപ്പോലെ ഒരു ചൂട്/മഴ ഇതിനു മുൻപ് ഉണ്ടായിട്ടില്ല’ എന്നു നാം പലപ്പോഴും
യുഎസ് കാന്പസിലെ അശാന്തിക്കു പിന്നിൽ
അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ ഏതാനും ആഴ്ചയായി പെട്ടെന്നു പൊട്ടിപ്പുറ
കാലാതീതനായ കാലായിലച്ചൻ
മരണം ഒരേ സമയം തന്നെ അകറ്റുന്നതും അടുപ്പിക്കുന്നതുമാണ്. ഈ ലോകത്തിൽനിന്നു മരണ
എന്തിന് ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടണം?
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും-2
ദേശീയ ന്യൂനപക്ഷ കമ്മീഷൻ: 1992ലെ ദേശീയ ന്യൂനപ
അടിയൊഴുക്ക് അടിതെറ്റിക്കുമോ?
ഭാരതത്തിൽ അടുത്ത അഞ്ചാണ്ട് ആരാണ് നാടു ഭരിക്കേണ്ടതെന്നതിൽ
Latest News
ഡൽഹി മദ്യനയക്കേസ്: മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ തള്ളി
ഉത്തരവ് മറികടന്ന് അധ്യാപകർക്ക് സ്ഥലംമാറ്റം: ക്ഷമാപണവുമായി ഹയർസെക്കൻഡറി ഡയറക്ടർ
സിൻഡിക്കറ്റ് തെരഞ്ഞെടുപ്പ്; തള്ളിയ പത്രികകൾ സ്വീകരിക്കണമെന്ന് ചാൻസലര്‍
പെരിയാറ്റിൽ മത്സ്യങ്ങൾ ചത്ത സംഭവം: അന്വേഷണം പ്രഖ്യാപിച്ചു
വിമാനം ആകാശച്ചുഴിയിൽപ്പെട്ടു; ഒരു മരണം, 30 പേർക്ക് പരിക്ക്
Latest News
ഡൽഹി മദ്യനയക്കേസ്: മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ തള്ളി
ഉത്തരവ് മറികടന്ന് അധ്യാപകർക്ക് സ്ഥലംമാറ്റം: ക്ഷമാപണവുമായി ഹയർസെക്കൻഡറി ഡയറക്ടർ
സിൻഡിക്കറ്റ് തെരഞ്ഞെടുപ്പ്; തള്ളിയ പത്രികകൾ സ്വീകരിക്കണമെന്ന് ചാൻസലര്‍
പെരിയാറ്റിൽ മത്സ്യങ്ങൾ ചത്ത സംഭവം: അന്വേഷണം പ്രഖ്യാപിച്ചു
വിമാനം ആകാശച്ചുഴിയിൽപ്പെട്ടു; ഒരു മരണം, 30 പേർക്ക് പരിക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top