Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
ചുവടുറപ്പിച്ച് തേജസ്വി യാദവ്
Wednesday, November 11, 2020 2:01 AM IST
മഹാസഖ്യത്തെ വിജയത്തിനരികെയെത്തിച്ച തേജസ്വി യാദവ് ബിഹാർരാഷ്ട്രീയത്തിൽ ചുവടുറപ്പിച്ചുവെന്നു നിസംശയം പറയാം. പിതാവ് ലാലു പ്രസാദ് യാദവിന്റെ നിഴലിൽനിന്നു മാറിയ, ഇരുത്തംവന്ന നേതാവിനെയാണ് ഇത്തവണ തേജസ്വി യാദവിൽ കണ്ടത്. ആർജെഡിയുടെ ഭാവി തേജസ്വിയിൽ ഭദ്രമാണെന്ന് തെരഞ്ഞെടുപ്പുഫലം തെളിയിച്ചു. നരേന്ദ്ര മോദി, നിതീഷ്കുമാർ തുടങ്ങിയ അതികായരോട് ഏറ്റുമുട്ടിയാണ് തേജസ്വി ആർജെഡിയെ വലിയ ഒറ്റക്കക്ഷിയാക്കിയത്.
പത്തു ലക്ഷം സർക്കാർ ജോലി എന്ന തേജസ്വിയുടെ വാഗ്ദാനം ആർജെഡിയുടെ തുറുപ്പുചീട്ടായിരുന്നു. കോവിഡ്മൂലം തൊഴിൽ നഷ്ടമായ 40 ലക്ഷത്തോളം പേർ മടങ്ങിയെത്തിയ സംസ്ഥാനമാണു ബിഹാർ. ലാലുവിന്റേതിൽനിന്നു വ്യത്യസ്തമായ ശൈലിയായിരുന്നു തേജസ്വിയുടേത്. ജനങ്ങളുടെ അടുത്ത് ഇടപഴകി, അവരുടെ ആവലാതികൾക്കു ചെവികൊടുക്കാൻ യുവനേതാവ് ബദ്ധശ്രദ്ധനായിരുന്നു. കോൺഗ്രസിന്റെ ദയനീയ പ്രകടനവും മുസ്ലിം പാർട്ടിയായ എംഐഎമ്മിന്റെ കടന്നുകയറ്റവുമാണു മഹാസഖ്യത്തിന്റെ മുന്നേറ്റത്തിനു തടയിട്ടത്.
തെരഞ്ഞെടുപ്പിനു മുന്‍പ് ലാലുകുടുംബത്തിലെ ഭിന്നതയ്ക്കാണു തേജസ്വി ആദ്യം പരിഹാരം കണ്ടത്. മൂത്ത സഹോദരൻ തേജ് പ്രതാപുമായി രമ്യതയിലായി. മഹാസഖ്യത്തിലെ രണ്ടാമത്തെ കക്ഷിയായ കോണ്‍ഗ്രസിന് അർഹിക്കുന്നതിലും ഏറെ സീറ്റ് നല്കി. ജനസ്വാധീനമുള്ള ഇടതു പാർട്ടിയായ സിപിഐ(എംഎൽ), ചില പോക്കറ്റുകളിലില്ലെങ്കിലും സ്വാധീനമുള്ള സിപിഐ, സിപിഎം കക്ഷികളെയും സഖ്യത്തിന്റെ ഭാഗമാക്കി. കൂടുതൽ സമ്മർദമുണ്ടാക്കിയിരുന്ന വിഐപി പോലെയുള്ള ചെറുകക്ഷികളെ അവഗണിച്ചു. പടലപ്പിണക്കമില്ലാത്ത, ശക്തമായ മുന്നണിയായിരുന്നു തേജസ്വി മഹാസഖ്യത്തെ നയിച്ചത്.
1989 നവംബർ ഒന്‍പതിനാണു തേജസ്വി ജനിച്ചത്. അതോടെയാണു ലാലുപ്രസാദ് യാദവിന്റെ രാശി തെളിഞ്ഞതെന്നു പറയാം. തേജസ്വിക്കു നാലു മാസം പ്രായമുള്ളപ്പോഴാണു ലാലു പ്രസാദ് യാദവ് ആദ്യമായി ബിഹാർ മുഖ്യമന്ത്രിയായത്. അന്ന് 42 വയസായിരുന്നു ലാലുവിന്. പിന്നിടങ്ങോട്ട് 2005 വരെ ബിഹാർഭരണം ലാലുകുടുംബത്തിന്റെ കുത്തകയായിരുന്നു. 2005ൽ നിതീഷ്കുമാർ ബിജെപിയുടെ സഹായത്തോടെ ബിഹാർ പിടിച്ചതോടെ ലാലുവിന്റെ പിടി അയഞ്ഞു.
രാഷ്ട്രീയം തേജസ്വിയുടെ പരിഗണനയിലുള്ള വിഷയ0മേയല്ലായിരുന്നു. ക്രിക്കറ്റായിരുന്നു ലാലുവിന്റെ ഇളയ സന്താനത്തിനു താത്പര്യം. ഡൽഹി ആർകെ പുരത്തെ ഡൽഹി പബ്ലിക് സ്കൂളിൽനിന്നു പത്താംതരം പാസാകാതെ പഠനം അവസാനിപ്പിച്ച തേജസ്വി ക്രീസിൽ ചുവടുറപ്പിക്കാൻ ശ്രമിച്ചു. മികച്ച കവർ ഡ്രൈവ് ഷോട്ടുകൾ കളിക്കുന്ന വലംകൈയൻ മധ്യനിര ബാറ്റ്സ്മാനായിരുന്ന തേജസ്വി, സാക്ഷാൽ വിരാട് കോഹ് ലിക്കൊപ്പം ഡൽഹിയുടെ അണ്ടർ-19 ടീമിൽ അംഗമായിരുന്നു. ഒരു സീസണിൽ ജാർഖണ്ഡിനായി ഒരു ഫസ്റ്റ് ക്ലാസ് മത്സരത്തിൽ കളിച്ചു. രണ്ട് ഇന്നിംഗ്സുകളുമായി 20 റണ്‍സാണ് സന്പാദ്യം. ഇന്ത്യക്കുവേണ്ടി കളിച്ചിട്ടുള്ള വരുണ്‍ ആരോണ്‍, സൗരഭ് തിവാരി എന്നിവർ അന്നു ജാർഖണ്ഡ് ടീമിലുണ്ടായിരുന്നു. 2008 മുതൽ നാല് ഐപിഎൽ സീസണുകളിൽ ഡൽഹി ഡെയർഡെവിൾസ് താരമായിരുന്നു.
റിസർവ് ബെഞ്ചിലിരിക്കാനായിരുന്നു വിധി. 2012ൽ രാഷ് ട്രീയമാണു തന്റെ വഴിയെന്നു തേജസ്വി തീരുമാനിച്ചു. 2010ൽ ലാലു പ്രസാദ് യാദവിനു വേണ്ടി തേജസ്വി പ്രചാരണത്തിനിറങ്ങി. തന്റെ അനന്തരാവകാശി ഇളയ മകൻ തേജസ്വിയാണെന്ന് അന്നേ ലാലു പ്രസാദ് തീരുമാനിച്ചിരുന്നു. വർഷങ്ങൾക്കുശേഷം ലാലു അക്കാര്യം പ്രഖ്യാപിക്കുകയും ചെയ്തു.
2013ൽ ലാലു പ്രസാദ് യാദവ് അറസ്റ്റിലായതോടെ ആർജെഡിയെ ഇനി ആരു നയിക്കുമെന്ന ചോദ്യമുയർന്നു. തേജസ്വിയെ നേതാവായി അംഗീകരിക്കാൻ അന്നു പാർട്ടിനേതാക്കൾക്കു പൂർണസമ്മതമായിരുന്നില്ല. . 25 വയസ് പൂർത്തിയാകാത്തതിനെത്തുടർന്ന് 2014 ലോക്സഭാ തെരഞ്ഞെടുപ്പിൽ തേജസ്വി മത്സരിച്ചില്ല. അമ്മ റാബ്റി ദേവിയും സഹോദരി മിസാ ഭാരതിയും ലോക്സഭാ തെരഞ്ഞെടുപ്പിൽ തോറ്റു. നാലു സീറ്റ് മാത്രമാണ് ആർജെഡിക്കു ലഭിച്ചത്.
നിതീഷ്കുമാർ എൻഡിഎ വിട്ട് ഒറ്റയ്ക്കായിരുന്നു മത്സരിച്ചത്. ബിജെപി പിന്തുണ പിൻവലിച്ച ജെഡി-യുവിന് ആർജെഡിയും കോണ്‍ഗ്രസും പിന്തുണ നല്കി. അതോടെ ബിഹാറിൽ ബിജെപിക്കെതിരെ മഹാസഖ്യം ഉടലെടുത്തു. സോഷ്യലിസ്റ്റ് അതികായരായ നിതീഷ്കുമാറും ലാലുപസാദ് യാദവും 2015ൽ കോണ്‍ഗ്രിനെയും കൂട്ടി നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചു വൻ വിജയം നേടി. ആർജെഡി 80 സീറ്റുമായി വലിയ ഒറ്റക്കക്ഷിയായി. 71 സീറ്റു കിട്ടിയ നിതീഷിനു മുഖ്യമന്ത്രിസ്ഥാനം നല്കി. 26-ാം വയസിൽ തേജസ്വി യാദവ് ബിഹാർ ഉപമുഖ്യമന്ത്രിയായി.
ഏതാനും മാസങ്ങൾ കഴിഞ്ഞപ്പോഴേക്കും സഖ്യത്തിൽ കല്ലുകടി തുടങ്ങി. ബിനാമി സ്വത്തുകേസിൽ തേജസ്വി യാദവിനെതിരെ സിബിഐ കേസെടുത്തതോടെ ഇരു പാർട്ടികളും തമ്മിലുള്ള ബന്ധം വഷളായി. തേജസ്വി രാജിവയ്ക്കുകയോ വിശദീകരണം നല്‍കുകയോ വേണമെന്നായിരുന്നു നിതീഷ്കുമാറിന്റെ ആവശ്യം. എന്നാൽ, രാജിവയ്ക്കില്ലെന്ന് ഉറച്ച നിലപാടിലായിരുന്നു ആർജെഡി. അനുനയശ്രമവുമായി സോണിയഗാന്ധി രംഗത്തെത്തിയിരുന്നു.
എന്നാൽ 2017 ജൂലൈയിൽ നിതീഷ്കുമാർ രാജിവച്ചു. എൻഡിഎയിലേക്കു പോയ നിതീഷ് ബിജെപിയുടെ പിന്തുണയോടെ വീണ്ടും മുഖ്യമന്ത്രിയായി. 2019ൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ ആർജെഡിസഖ്യം സന്പൂർണ പരാജയം നേരിട്ടു. പിന്നീട് 18 മാസംകൊണ്ടാണ് തേജസ്വി ആർജെഡിയുടെ അടിത്തറ വീണ്ടെടുത്തത്.
ബിജോ മാത്യു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
കർക്കശം, നിലപാടുകള്‍
കിഴക്കൻ അസർബൈജാനിലെ ജോല്‍ഫ മേഖലയില്‍ മോശം കാലാവസ്ഥ
തത്കാലം ആശങ്ക അകലെ; വിപണികൾ ശാന്തം
ഇറാനിൽ എന്തും സംഭവിക്കാം. അതുകൊണ്ടുതന്നെ ആശങ്കയും വർ
ആന്റിബയോട്ടിക് എന്ന ‘ഭീകരൻ’
ലോക തൊഴിലാളിദിനമായ മേയ് ഒന്നിനു നടന്ന സംഭവമാണ് ഇതെഴുതാൻ പ്രചോദനം. കേരളത്ത
കൊമേഴ്സ് വിദ്യാഭ്യാസം സ്കൂൾ തലത്തിൽ
ഇന്ത്യയിൽ കൊമേഴ്സ് വിദ്യാഭ്യാസം ആദ്യം ആരംഭിച്ചത് 1886ൽ മദ്രാസിലാണ്; കേരളത്തിൽ
രാജ്യസഭാ സീറ്റും കേരള കോണ്‍ഗ്രസും
ഇടതുമുന്നണി കേരള കോണ്‍ഗ്രസ്-എമ്മിന്
ചബഹാർ ഉയർത്തുന്ന നയതന്ത്ര വെല്ലുവിളികൾ
ഇറാനിലെ തന്ത്രപ്രധാനമായ ചബഹാ
തരംഗമില്ല; പ്രവചനാതീതം
ആരു ജയിക്കും, ഇന്ത്യ ആരു ഭരിക്കും? എല്ലാവർക്കും അറിയേണ്ടത് ഈ ചോദ്യത്തിനുള്ള ഉത
മ്യൂസിയം മുന്നോട്ടുള്ള പ്രയാണത്തിന്
ഇന്ന് അന്താരാഷ്ട്ര മ്യൂസിയം ദിനം
1872ൽ ഫ്രഞ്ച് നാഷണൽ കമ്മീഷൻ,
സോളാർ വെളിച്ചത്തിലെ ആശങ്കയുടെ നിഴൽ
ഉപഭോക്താവിനു സാമ്പത്തിക നേട്ടം, പരിസ്ഥിതിക്ക് സംരക്ഷ
ബിജെപിക്ക് കോടതിയിൽനിന്നു തിരിച്ചടികൾ
നാലു ഘട്ട വോട്ടിംഗ് പൂർത്തിയാക്കിയപ്പോഴും ഇന്ത്യൻ രാഷ്ട
ചതിയുടെ സൈബറിടം സംശയിക്കുക
റോഷ്നി (യഥാർഥ പേര് അല്ല) 37 വയസ്. ബഹുരാഷ്ട്ര കമ്പനിയിൽ ജോലി. ഗർഭിണി. പ്രസവാവ
വേങ്ങൂർ ഒരു പാഠം
വന്യജീവി ആക്രമണങ്ങളും അതുവഴിയുള്ള മരണങ്ങളും ഇന്നു കേരളത്തിൽ പതിവ് വാർത്തക
റിവ്യു ബോംബിംഗ് അഭിപ്രായസ്വാതന്ത്ര്യമോ?
റിവ്യു ബോംബ്! സിനിമയുടെ അണിയറപ്രവർത്തകരുടെ പേടിസ്വപ്നമായിരിക്കുന്ന വാക്കുക
സ്ത്രീസുരക്ഷ ഇന്ത്യയിൽ
മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ചെറുമകനും എച്ച്.ഡി. രേ
കാർഷിക യോജനകളുടെ പെരുക്കം
കേന്ദ്ര ഗവണ്മെന്റിന്റെ കൃഷിവകുപ്പ് വിവിധങ്ങളായ 19 യോജനകൾ കാർഷകർക്കു മാത
തെരഞ്ഞെടുപ്പ് വിഷയങ്ങളിൽ അതിവേഗം മാറ്റങ്ങൾ
തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുമ്പുതന്നെ പ്രധാനമന്ത
കാർഷിക ഇന്ത്യയുടെ വികസന വെല്ലുവിളികൾ
2047ൽ വികസിത രാജ്യമെന്ന പദവി കൈ
ബിജെപി കിതയ്ക്കുന്നുവോ?
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം
നിർമിതബുദ്ധിയും ഹൃദയജ്ഞാനവും
ഫാ. ഏബ്രഹാം ഇരിമ്പിനിക്കൽ
മേയ് 12 ആഗോള മാധ്യമദിനം. എല്ലാ വർ
വിളക്കേന്തിയ വനിത വിളിക്കുന്പോൾ
ഇന്ന് അന്താരാഷ്ട്ര നഴ്സസ് ദിനം
"വിളക്കേന്തിയ വനിത' എന്ന വിശേഷണത്ത
കേജരിവാളും ജനസംഖ്യയും
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ സുപ്രീംകോടതിയിൽനിന്നു ജാമ്യം നേടി പുറത്
നീ വെറും "പ്രോപ്പർട്ടി'യോ?
ഈ ദിവസങ്ങളിൽ ഏതോ ഹയർ സെക്കൻഡറി സ്കൂളിലെയോ കോളജിലെയോ വിദ്യാർഥീ-വിദ്യാർഥിനി
സൗജന്യത്തിലെ രാഷ്ട്രീയം
ഒരാൾക്ക് ഒരു മീൻ നൽകിയാൽ അയാളുടെ ഒരു ദിവസത്തെ വിശപ്പ് മാറ്റാം. എന്നാൽ, മീൻപി
ഇന്നു സമൂഹം ചെയ്യുന്നത്
ആൻഡ്രിയയുടെ ജീവിതകഥയും പോസ്റ്റ് പാർട്ടം സൈക്കോസിസ് എന്ന മാനസിക
ഫ്രെയിമുകൾ പറഞ്ഞ കഥകൾ...
ഫോട്ടോഗ്രഫിയിൽ ഇന്ദ്രജാ
ട്രൈബ്യൂണലുകൾ മതകോടതികളോ?
കത്തോലിക്കാസഭയിൽ നൂറ്റാണ്ടുകളായി നിലനിന്നുപോരുന്നതും ഇന്നും എല്ലാ രൂപതകളില
മാറിമറിയുന്ന മനസ്!
പോസ്റ്റ്പാർട്ടം ബ്ലൂ വളരെ ലഘുവായ വിഷാദാവസ്ഥയാണ്. പ്രസവം കഴിഞ്ഞ് രണ്ടോ മൂന്നോ ദിവ
വർഗീയതയും തീവ്രവാദവും നാടിന് ആപത്ത്: മാർ പാംപ്ലാനി
സമുദായം ഒറ്റക്കെട്ടായി നിന്നു പെൺ
കെട്ടുതാലി സംരക്ഷിക്കുക, കുടുംബങ്ങളെ രക്ഷിക്കുക
തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്കു നീങ്ങുമ്
ചോര പുരളുന്ന മാതൃത്വം
നിഷ ജോസ്
ആൻഡ്രിയ പിയ കെന്നഡി. 1963ൽ ഹൂസ്റ്റ
പുനരുദ്ധാരണം നടത്തേണ്ട ഇലക്ഷൻ പ്രക്രിയ
ഇക്കഴിഞ്ഞത് അഞ്ചാമത്തെ ഇലക്ഷൻ ഡ്യൂട്ടിയായിരുന്നു. എല്ലാം
വർക്കിച്ചൻ മരിക്കാൻ റെഡിയാണ്!
വർക്കിച്ചന് ഒന്നുരണ്ടു ദിവസമായി ഒരു മൗനം. ചിരിയും ത
എന്തുകൊണ്ട് ആര്യ ആക്രമിക്കപ്പെടുന്നു?
കേരളത്തിലെ സാധാരണക്കാരിയായ ഒരു പെണ്
‘ദ കേരള സ്റ്റോറി’യും തീക്കൊള്ളിയും
ഇടുക്കി രൂപതയിലെ ഒരിടവക സംഘടിപ്പിച്ച അ
22 വർഷത്തിനു ശേഷവും ഭയം വിട്ടുമാറാതെ ഗോദ്ര
“തെരഞ്ഞെടുപ്പിലൊന്നും ഇവിടെയാർക്കും താത്പര്യമില്ല. ആ
രണ്ടു പുതിയ നിയമങ്ങൾ
കേരളത്തിൽ സിപിഎം-ബിജെപി ബന്ധം ശക്തമായതിന്
ഡ്രൈവിംഗിനു വേണ്ടത് മികവുറ്റ പരിശീലനം
ഇന്ത്യയിലുണ്ടാകുന്ന 78 ശതമാനം റോഡപകടങ്ങൾ
ക്രൂരതയുടെ ഒരാണ്ട്
""ഞാനും ഭാരതമാതാവിന്റെ മകളാണ്. പ
സാന്ത്വനത്തിന്റെ കരസ്പർശം
മണിപ്പുരിന്റെ ഉള്ളറകളിലേക്ക് സാന്ത്വനത്തി
""നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കണം, ഒന്നാകണം''
മണിപ്പുരിനെ ഇരുട്ടിലേക്ക് തള്ളിവിട്ട കലാ
പീഡനങ്ങളിൽ തളരാത്ത ക്രൈസ്തവർ
മണിപ്പുരിൽ ഒരു വർഷമായി അണയാത്ത കലാപത്തിൽ ഇരകളാക്കപ്പെ
കൊക്കോയ്ക്കു നല്ല കാലം; എത്ര നാൾ?
കൊക്കോയുടെ വില സർവകാല റിക്കാർഡിൽ എത്തിയതോടെ കേരളത്തിലെ കൊ
അക്ഷരമാല പഠിക്കാനും തർക്കം വേണോ?
വിദ്യാഭ്യാസത്തെക്കുറിച്ചു സംസാരിക്കുന്പോൾ നമുക്കു മാത്രമെന്താണ് മ
ചൂടുകാലത്തെ തരണം ചെയ്യാൻ
"ഈ വർഷത്തെപ്പോലെ ഒരു ചൂട്/മഴ ഇതിനു മുൻപ് ഉണ്ടായിട്ടില്ല’ എന്നു നാം പലപ്പോഴും
യുഎസ് കാന്പസിലെ അശാന്തിക്കു പിന്നിൽ
അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ ഏതാനും ആഴ്ചയായി പെട്ടെന്നു പൊട്ടിപ്പുറ
കാലാതീതനായ കാലായിലച്ചൻ
മരണം ഒരേ സമയം തന്നെ അകറ്റുന്നതും അടുപ്പിക്കുന്നതുമാണ്. ഈ ലോകത്തിൽനിന്നു മരണ
എന്തിന് ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടണം?
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും-2
ദേശീയ ന്യൂനപക്ഷ കമ്മീഷൻ: 1992ലെ ദേശീയ ന്യൂനപ
അടിയൊഴുക്ക് അടിതെറ്റിക്കുമോ?
ഭാരതത്തിൽ അടുത്ത അഞ്ചാണ്ട് ആരാണ് നാടു ഭരിക്കേണ്ടതെന്നതിൽ
Latest News
അവയവ കടത്ത് കേസ്; കേന്ദ്ര ഏജന്‍സികളും അന്വേഷണം ആരംഭിച്ചു
കെട്ടിക്കിടക്കുന്നത് 20 ലക്ഷം ആര്‍സി ബുക്ക് അപേക്ഷകള്‍
എഎപി ഏഴ് കോടി രൂപ വിദേശ സംഭാവന വാങ്ങി, ആഭ്യന്തരമന്ത്രാലയത്തെ സമീപിച്ച് ഇഡി
ഛത്തീസ്ഗഢിൽ ഗുഡ്സ് മറിഞ്ഞ് 18 പേർ മരിച്ചു
നെതന്യാഹുവിനെതിരെ അറസ്റ്റ് വാറണ്ട് വേണമെന്ന ആവശ്യത്തെ വിമർശിച്ച് ജോ ബൈഡൻ
Latest News
അവയവ കടത്ത് കേസ്; കേന്ദ്ര ഏജന്‍സികളും അന്വേഷണം ആരംഭിച്ചു
കെട്ടിക്കിടക്കുന്നത് 20 ലക്ഷം ആര്‍സി ബുക്ക് അപേക്ഷകള്‍
എഎപി ഏഴ് കോടി രൂപ വിദേശ സംഭാവന വാങ്ങി, ആഭ്യന്തരമന്ത്രാലയത്തെ സമീപിച്ച് ഇഡി
ഛത്തീസ്ഗഢിൽ ഗുഡ്സ് മറിഞ്ഞ് 18 പേർ മരിച്ചു
നെതന്യാഹുവിനെതിരെ അറസ്റ്റ് വാറണ്ട് വേണമെന്ന ആവശ്യത്തെ വിമർശിച്ച് ജോ ബൈഡൻ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top