Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
മനുഷ്യാവകാശ ധ്വംസനമാകരുത് പരിസ്ഥിതിലോല വിജ്ഞാപനങ്ങൾ
Thursday, December 24, 2020 12:15 AM IST
പശ്ചിമഘട്ടസംരക്ഷണം മുൻനിർത്തി കേന്ദ്രവനപരിസ്ഥിതി മന്ത്രാലയം നിയമിച്ച ഗാഡ്ഗിൽ കമ്മിറ്റിയും തുടർന്നുവന്ന കസ്തൂരിരംഗൻ കമ്മിറ്റിയും റിപ്പോർട്ടുകൾ സമർപ്പിക്കുകയും കേന്ദ്രം തത്ത്വത്തിൽ കസ്തൂരിരംഗൻ ശിപാർശകൾ അംഗീകരിക്കുകയും ചെയ്തു. ഗാഡ്ഗിൽ കമ്മിറ്റിയെ നിയമിച്ചതുതന്നെ പശ്ചിമഘട്ടത്തിലെ ഇക്കോസെൻസിറ്റീവ് മേഖലകൾ കണ്ടെത്താനായിരുന്നു. ലോകപൈതൃക പദവിക്കുവേണ്ടി കേന്ദ്രം 2009 ൽ സമർപ്പിച്ച അപേക്ഷയിന്മേൽ ലോക പൈതൃകകമ്മിറ്റി ചൂണ്ടിക്കാണിച്ച അപാകതകൾ പരിഹരിക്കുക എന്ന ലക്ഷ്യമായിരുന്നു ഇതിനു പിന്നിൽ. ഇക്കാര്യം ഗാഡ്ഗിൽ റിപ്പോർട്ടിന്റെ 121 -ാം പേജിലുള്ള അവസാനഖണ്ഡികയിൽ വളരെ വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്. കസ്തൂരിരംഗൻ കമ്മിറ്റിയുടെ നിയമന ഉത്തരവിലും ലോകപൈതൃക കമ്മിറ്റിയും ഗാഡ്ഗിൽ ശിപാർശകളെയുംപറ്റി പ്രതിപാദിക്കുന്നുണ്ട്. തുടർന്നാണ് പശ്ചിമഘട്ടത്തിലെ 4156 വില്ലേജുകൾ 2013 നവംബർ 13 ന് കേന്ദ്രം ഇക്കോ സെൻസിറ്റീവ് ഏരിയായി (ഇഎസ്എ) പ്രഖ്യാപിച്ചത്.
പിന്നീടുണ്ടായ ശക്തമായ ചെറുത്തുനിൽപിന്റെ പശ്ചാത്തലത്തിലാണ് കൃഷിഭൂമിയും തോട്ടങ്ങളും ജനവാസ മേഖലകളും പൂർണമായി ഒഴിവാക്കിക്കൊണ്ട് സംസ്ഥാനസർക്കാർ കേന്ദ്രത്തിനു റിപ്പോർട്ടു സമർപ്പിച്ചത്. 16-06-2018 ൽ സംസ്ഥാനസർക്കാർ സമർപ്പിച്ച റിപ്പോർട്ട്പ്രകാരം കേരളത്തിലെ 8656.46 ചതുരശ്ര കിലോ മീറ്റർ വനഭൂമി മാത്രമാണ് ഇഎസ്എ പരിധിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ റിപ്പോർട്ട് കേന്ദ്രത്തെക്കൊണ്ട് അംഗീകരിപ്പിക്കാനുള്ള സമ്മർദ ശ്രമമാണ് സംസ്ഥാനസർക്കാർ കൈക്കൊള്ളേണ്ടത്. ഇക്കാര്യത്തിലുള്ള ചെറിയ അലംഭാവംപോലും കാർഷികമേഖലയെയും സംസ്ഥാനത്തിന്റെ വികസനപ്രവർത്തനങ്ങളെയും ഗുരുതരമായി ബാധിക്കുമെന്നതു തീർച്ച. കൂടാതെ സുപ്രീം കോടതിയിലും ദേശീയ ഹരിത ട്രിബ്യൂണലിലും പരിസ്ഥിതി സംഘടനയായ ഗോവ ഫൗണ്ടേഷൻ സമർപ്പിച്ചിട്ടുള്ള പരാതികൾ കോടതിയിൽ നിലനിൽക്കുന്നുവെന്നുള്ളത് ആശങ്കാജനകമാണ്.
ഇക്കോ സെൻസിറ്റീവ് സോണ്‍
കേന്ദ്രവനപരിസ്ഥിതി മന്ത്രാലയത്തിന്റെ 09-02-2011 ലെ ഉത്തരവുപ്രകാരമാണ് വന്യജീവിസങ്കേതങ്ങളുടെ 10 കിലോ മീറ്റർ ചുറ്റളവിൽ ഇക്കോ സെൻസിറ്റീവ് സോണ്‍ (ഇഎസ്ഇസഡ്) ആയി പ്രഖ്യാപിക്കുന്നത്. വളരെ വിശദമായ നിയന്ത്രണനിരോധന ഉത്തരവാണിത്. ഇതുപ്രകാരം ഇക്കോ സെൻസിറ്റീവ് സോണുകളിൽ 26 തരം പ്രവർത്തനങ്ങളാണ് നിരോധനം, നിയന്ത്രണം, അനുവദനീയം എന്ന രീതിയിൽ തരംതിരിച്ചിരിക്കുന്നത്. ഇതിൽ രണ്ടാമത്തെ ഇനമായി മരംമുറി നിയന്ത്രിതമായിരിക്കും. എന്നാൽ ഇതിനുപോലും ബന്ധപ്പെട്ട അധികാരസ്ഥാനത്തുനിന്ന് അനുവാദം വാങ്ങിച്ചിരിക്കണമെന്ന് നിഷ്കർഷിച്ചിരിക്കുന്നു. ചുരുക്കിപ്പറഞ്ഞാൽ ഇക്കോ സെൻസിറ്റീവ് സോണിൽ റബർകൃഷിയുള്ള ഒരാൾ മരം മുറിച്ചുമാറ്റി തൈകൾ നടുന്നതിന് നിലവിലെ സ്ഥിതി അനുസരിച്ച് എത്ര പ്രാവശ്യം ഓഫീസുകൾ കയറിയിറങ്ങേണ്ടിവരും? ഇപ്പോൾതന്നെ ഇക്കോ സെൻസിറ്റീവ് സോണിന്റെ കരടുവിജ്ഞാപനം ഇറങ്ങിയിട്ടുള്ള പല സ്ഥലങ്ങളിലും ക്രൂരമായ കഷ്ടപ്പാടുകൾക്ക് കർഷകർ വിധേയരാകുന്നു. 17-ാമത്തെ ഇനമായി റോഡിനു വീതികൂട്ടുന്നത് കർശനമായ പരിസ്ഥിതി ആഘാതപഠനത്തിനു ശേഷമായിരിക്കും എന്നാണ് പറയുന്നത്. കൂടാതെ, ജലത്തിന്റെ ഉപയോഗം, രാത്രിയിലെ വാഹനയാത്ര തുടങ്ങിയവയ്ക്കെല്ലാം വലിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. കാർഷികവൃത്തിയിൽ ഏർപ്പെട്ടിട്ടുള്ള എല്ലാവരെയും ഗുരുതരമായ രീതിയിൽ ഇത് ബാധിക്കും. അതായത് രാജ്യത്ത് രണ്ടുതരം പൗരന്മാരെ സൃഷ്ടിക്കാനാണ് അധികാരികൾ ശ്രമിക്കുന്നത്.
ഇന്ത്യയിൽ ഇഎസ്ഇസഡ് വിജ്ഞാപനവും തുടർന്നുള്ള ജീവനോപാധികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും പല ഇഎസ്ഇസഡ്കളിൽനിന്നും ഉയർന്നുവന്നിട്ടുണ്ട്. തദ്ദേശീയരുടെ എതിർപ്പുമൂലം സർക്കാരുകൾക്ക് വിജ്ഞാപനത്തിൽനിന്നു പുറകോട്ടുപോകേണ്ടതായും വന്നിട്ടുണ്ട്. ഇഎസ്എയും യ ഇഎസ്ഇസഡും ഒന്നാണെന്ന തരത്തിലും തെറ്റിദ്ധരിപ്പിക്കുന്നവിധവും പല കോണുകളിൽനിന്നു പ്രചാരണങ്ങൾ ഉയരുന്നുണ്ട്. എന്നാൽ വസ്തുനിഷ്ഠമായി പഠിച്ചാൽ ഇവ രണ്ടും തമ്മിൽ ഒരു ബന്ധവുമില്ല എന്നു പറയാം. എന്നാൽ നിരോധന നിയന്ത്രണങ്ങളുടെ അടിസ്ഥാനത്തിൽ നോക്കിയാൽ ഒരു നാണയത്തിന്റെ രണ്ടു പുറങ്ങളാണ് ഇവയെന്നു മനസ്സിലാക്കേണ്ടിവരും.
ഇഎസ്ഇസഡ് വ്യാപ്തി കൂട്ടുന്നതനുസരിച്ച് ഭാവിയിൽ വന്യജീവി സങ്കേതങ്ങൾ തമ്മിൽ ബന്ധിപ്പിക്കുക എന്ന ഗൂഢലക്ഷ്യം ഇതിനുപിന്നിലുണ്ട്. ഉദാഹരണത്തിന്, മതികെട്ടാൻ ചോല നാഷണൽ പാർക്കിന്റെ മാനേജ്മെന്റ് പ്ലാനിൽ ഇഎസ്ഇസഡ് വിപുലീകരണത്തിലൂടെ പെരിയാർ കടുവാസങ്കേതവും മൂന്നാർ ഫോറസ്റ്റ് ഡിവിഷനുമായി ബന്ധിപ്പിക്കുന്നതിനുള്ള ചവിട്ടുപടിയായിട്ടാണ് മതികെട്ടാൻചോല നാഷണൽ പാർക്കിനെ വനംവകുപ്പ് കാണുന്നത്. ഇത്തരം അപകടങ്ങൾ കേരളത്തിലുള്ള എല്ലാ ഇഎസ്ഇസഡ് കളിലും ഒളിഞ്ഞിരിപ്പുണ്ടെന്ന് നിസ്സംശയം പറയാം. 10 കിലോമീറ്റർ ഇഎസ്ഇസഡ് എന്നതിൽനിന്ന് സംസ്ഥാന സർക്കാരിന്റെ ഇടപെടൽമൂലം പൂജ്യം മുതൽ ഒന്നുവരെയായി ചുരുക്കിയെങ്കിലും ഒരു കിലോമീറ്റർ വായൂദൂരം (ഏരിയൽ ഡിസ്റ്റൻസ്) കണക്കാക്കിയപ്പോൾ ഒട്ടേറെ ജനവാസമേഖലകളും കൃഷിയിടങ്ങളും ഇഎസ്ഇസഡ്ന്റെ അപകടത്തിൽ ഉൾപ്പെട്ടു. എന്നാൽ പല റിസോർട്ടുകളും ക്വാറികളും സർക്കാർ സ്ഥാപനങ്ങളും ഇതിൽനിന്ന് ഒഴിവാക്കപ്പെട്ടിരിക്കുന്നു എന്നതിലാണ് തികഞ്ഞ അനീതിയുള്ളത്. മറിച്ച് അധ്വാനികളായ പാവം കർഷകർ സ്വന്തം നാട്ടിൽ അഭയാർത്ഥികളാകുന്ന ഗതികേടിലേക്ക് എത്തിച്ചേരുന്നു. ഇതിൽ ഉൾപ്പെട്ടുപോയ എല്ലാ ജനങ്ങളെയും സഹജീവികളായി കണ്ട് ചേർത്തുനിർത്തുവാനുള്ള കടമ നമുക്കും സർക്കാരിനുമുണ്ട്. കൃഷിയിടങ്ങളും ജനവാസമേഖലകളും ഒഴിവാക്കി ജെണ്ട കെട്ടി തിരിച്ചതിനുള്ളിൽ വനമേഖലകളെ നിജപ്പെടുത്താൻ കേന്ദ്രസർക്കാർ നടപടി സ്വീകരിച്ച് കർഷകരെ രക്ഷിക്കാൻ തയാറാകണം.
അടിയന്തരമായി ചെയ്യേണ്ടത്
യഥാർഥ പരിസ്ഥിതി സംരക്ഷണം അനിവാര്യമാണ്. എന്നാൽ, കർഷകജനതയുടെ അവകാശങ്ങൾ സംരക്ഷിച്ച് അവരെ വളർത്തേണ്ടത് രാജ്യത്തിന്റെ കടമയാണ്. വനമേഖലയോടടുത്തു താമസിക്കുന്ന ഒരു വലിയ കർഷകസമൂഹത്തെ അഭയാർഥികൾക്കു തുല്യമായി ചിത്രീകരിച്ച് നിഷ്കരുണം ചൂഷണം ചെയ്യുന്ന കപടപരിസ്ഥിതിവാദികളെ നമ്മൾ തിരിച്ചറിയണം. വനനിയമങ്ങൾ കർഷകർക്കുമേൽ ചുമത്തി അവരെ കുടിയിറക്കാൻ ശ്രമിക്കുന്ന നിയമങ്ങളും വ്യവസ്ഥിതികളും മാറ്റപ്പെടേണ്ടത് അത്യാവശ്യമാണ്. 2018 ൽ സംസ്ഥാനസർക്കാർ പുതുക്കി സമർപ്പിച്ച റിപ്പോർട്ടുപ്രകാരമുള്ള വനഭൂമികൾ മാത്രം ഇഎസ്എ പരിധിയിൽ ഉൾപ്പെടുത്തി ഉത്തരവുപുറപ്പെടുവിക്കാൻ കേരളസർക്കാരും ജനപ്രതിനിധികളും കേന്ദ്രത്തിൽ ശക്തമായ സമ്മർദശ്രമം നടത്തണം.
ഇക്കോ സെൻസിറ്റീവ് സോണ്‍ വനാതിർത്തിക്കുള്ളിൽ ഒരുക്കിനിർത്തി (സീറോ) കൃഷിയിടങ്ങളെയും ജനവാസമേഖലകളെയും ഒഴിവാക്കി ഉത്തരവ് നൽകാൻ കേന്ദ്രവനംവകുപ്പ് മന്ത്രാലയത്തോട് കൃത്യമായി റിപ്പോർട്ടു നൽകി ആവശ്യപ്പെടണം. അതോടൊപ്പം കർഷകരും കർഷകസംഘടനകളും തങ്ങളുടെ ശക്തമായ പ്രതികരണങ്ങളും ഹർജികളും ഡിസംബർ 31-നു മുന്‍പ് കേന്ദ്രമന്ത്രാ ലയത്തിൽ എത്തിച്ചു നൽകുവാൻ ശ്രദ്ധിക്കേണ്ടതുണ്ട്. കർഷകരുടെ വാസസ്ഥലങ്ങളെയും കൃഷിയിടങ്ങളെയും വന്യമൃഗങ്ങളുടെ ആക്രമണങ്ങളിൽനിന്നു സംരക്ഷിക്കാനുള്ള സത്വരനടപടികൾ സംസ്ഥാനസർക്കാർ സ്വീകരിക്കാൻ തയാറാകണം. കർഷകർ നാടിന്റെ നന്മയാണെന്നതു മറക്കാതിരിക്കാം.
(അവസാനിച്ചു)
ബിഷപ് ജോസ് പുളിക്കൽ
( കെസിബിസി ജസ്റ്റീസ് പീസ് ആൻഡ് ഡെവലപ് മെന്റ് കമ്മീഷന്റെ ചെയർമാനാണ് ലേഖകൻ)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
കർക്കശം, നിലപാടുകള്‍
കിഴക്കൻ അസർബൈജാനിലെ ജോല്‍ഫ മേഖലയില്‍ മോശം കാലാവസ്ഥ
തത്കാലം ആശങ്ക അകലെ; വിപണികൾ ശാന്തം
ഇറാനിൽ എന്തും സംഭവിക്കാം. അതുകൊണ്ടുതന്നെ ആശങ്കയും വർ
ആന്റിബയോട്ടിക് എന്ന ‘ഭീകരൻ’
ലോക തൊഴിലാളിദിനമായ മേയ് ഒന്നിനു നടന്ന സംഭവമാണ് ഇതെഴുതാൻ പ്രചോദനം. കേരളത്ത
കൊമേഴ്സ് വിദ്യാഭ്യാസം സ്കൂൾ തലത്തിൽ
ഇന്ത്യയിൽ കൊമേഴ്സ് വിദ്യാഭ്യാസം ആദ്യം ആരംഭിച്ചത് 1886ൽ മദ്രാസിലാണ്; കേരളത്തിൽ
രാജ്യസഭാ സീറ്റും കേരള കോണ്‍ഗ്രസും
ഇടതുമുന്നണി കേരള കോണ്‍ഗ്രസ്-എമ്മിന്
ചബഹാർ ഉയർത്തുന്ന നയതന്ത്ര വെല്ലുവിളികൾ
ഇറാനിലെ തന്ത്രപ്രധാനമായ ചബഹാ
തരംഗമില്ല; പ്രവചനാതീതം
ആരു ജയിക്കും, ഇന്ത്യ ആരു ഭരിക്കും? എല്ലാവർക്കും അറിയേണ്ടത് ഈ ചോദ്യത്തിനുള്ള ഉത
മ്യൂസിയം മുന്നോട്ടുള്ള പ്രയാണത്തിന്
ഇന്ന് അന്താരാഷ്ട്ര മ്യൂസിയം ദിനം
1872ൽ ഫ്രഞ്ച് നാഷണൽ കമ്മീഷൻ,
സോളാർ വെളിച്ചത്തിലെ ആശങ്കയുടെ നിഴൽ
ഉപഭോക്താവിനു സാമ്പത്തിക നേട്ടം, പരിസ്ഥിതിക്ക് സംരക്ഷ
ബിജെപിക്ക് കോടതിയിൽനിന്നു തിരിച്ചടികൾ
നാലു ഘട്ട വോട്ടിംഗ് പൂർത്തിയാക്കിയപ്പോഴും ഇന്ത്യൻ രാഷ്ട
ചതിയുടെ സൈബറിടം സംശയിക്കുക
റോഷ്നി (യഥാർഥ പേര് അല്ല) 37 വയസ്. ബഹുരാഷ്ട്ര കമ്പനിയിൽ ജോലി. ഗർഭിണി. പ്രസവാവ
വേങ്ങൂർ ഒരു പാഠം
വന്യജീവി ആക്രമണങ്ങളും അതുവഴിയുള്ള മരണങ്ങളും ഇന്നു കേരളത്തിൽ പതിവ് വാർത്തക
റിവ്യു ബോംബിംഗ് അഭിപ്രായസ്വാതന്ത്ര്യമോ?
റിവ്യു ബോംബ്! സിനിമയുടെ അണിയറപ്രവർത്തകരുടെ പേടിസ്വപ്നമായിരിക്കുന്ന വാക്കുക
സ്ത്രീസുരക്ഷ ഇന്ത്യയിൽ
മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ചെറുമകനും എച്ച്.ഡി. രേ
കാർഷിക യോജനകളുടെ പെരുക്കം
കേന്ദ്ര ഗവണ്മെന്റിന്റെ കൃഷിവകുപ്പ് വിവിധങ്ങളായ 19 യോജനകൾ കാർഷകർക്കു മാത
തെരഞ്ഞെടുപ്പ് വിഷയങ്ങളിൽ അതിവേഗം മാറ്റങ്ങൾ
തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുമ്പുതന്നെ പ്രധാനമന്ത
കാർഷിക ഇന്ത്യയുടെ വികസന വെല്ലുവിളികൾ
2047ൽ വികസിത രാജ്യമെന്ന പദവി കൈ
ബിജെപി കിതയ്ക്കുന്നുവോ?
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം
നിർമിതബുദ്ധിയും ഹൃദയജ്ഞാനവും
ഫാ. ഏബ്രഹാം ഇരിമ്പിനിക്കൽ
മേയ് 12 ആഗോള മാധ്യമദിനം. എല്ലാ വർ
വിളക്കേന്തിയ വനിത വിളിക്കുന്പോൾ
ഇന്ന് അന്താരാഷ്ട്ര നഴ്സസ് ദിനം
"വിളക്കേന്തിയ വനിത' എന്ന വിശേഷണത്ത
കേജരിവാളും ജനസംഖ്യയും
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ സുപ്രീംകോടതിയിൽനിന്നു ജാമ്യം നേടി പുറത്
നീ വെറും "പ്രോപ്പർട്ടി'യോ?
ഈ ദിവസങ്ങളിൽ ഏതോ ഹയർ സെക്കൻഡറി സ്കൂളിലെയോ കോളജിലെയോ വിദ്യാർഥീ-വിദ്യാർഥിനി
സൗജന്യത്തിലെ രാഷ്ട്രീയം
ഒരാൾക്ക് ഒരു മീൻ നൽകിയാൽ അയാളുടെ ഒരു ദിവസത്തെ വിശപ്പ് മാറ്റാം. എന്നാൽ, മീൻപി
ഇന്നു സമൂഹം ചെയ്യുന്നത്
ആൻഡ്രിയയുടെ ജീവിതകഥയും പോസ്റ്റ് പാർട്ടം സൈക്കോസിസ് എന്ന മാനസിക
ഫ്രെയിമുകൾ പറഞ്ഞ കഥകൾ...
ഫോട്ടോഗ്രഫിയിൽ ഇന്ദ്രജാ
ട്രൈബ്യൂണലുകൾ മതകോടതികളോ?
കത്തോലിക്കാസഭയിൽ നൂറ്റാണ്ടുകളായി നിലനിന്നുപോരുന്നതും ഇന്നും എല്ലാ രൂപതകളില
മാറിമറിയുന്ന മനസ്!
പോസ്റ്റ്പാർട്ടം ബ്ലൂ വളരെ ലഘുവായ വിഷാദാവസ്ഥയാണ്. പ്രസവം കഴിഞ്ഞ് രണ്ടോ മൂന്നോ ദിവ
വർഗീയതയും തീവ്രവാദവും നാടിന് ആപത്ത്: മാർ പാംപ്ലാനി
സമുദായം ഒറ്റക്കെട്ടായി നിന്നു പെൺ
കെട്ടുതാലി സംരക്ഷിക്കുക, കുടുംബങ്ങളെ രക്ഷിക്കുക
തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്കു നീങ്ങുമ്
ചോര പുരളുന്ന മാതൃത്വം
നിഷ ജോസ്
ആൻഡ്രിയ പിയ കെന്നഡി. 1963ൽ ഹൂസ്റ്റ
പുനരുദ്ധാരണം നടത്തേണ്ട ഇലക്ഷൻ പ്രക്രിയ
ഇക്കഴിഞ്ഞത് അഞ്ചാമത്തെ ഇലക്ഷൻ ഡ്യൂട്ടിയായിരുന്നു. എല്ലാം
വർക്കിച്ചൻ മരിക്കാൻ റെഡിയാണ്!
വർക്കിച്ചന് ഒന്നുരണ്ടു ദിവസമായി ഒരു മൗനം. ചിരിയും ത
എന്തുകൊണ്ട് ആര്യ ആക്രമിക്കപ്പെടുന്നു?
കേരളത്തിലെ സാധാരണക്കാരിയായ ഒരു പെണ്
‘ദ കേരള സ്റ്റോറി’യും തീക്കൊള്ളിയും
ഇടുക്കി രൂപതയിലെ ഒരിടവക സംഘടിപ്പിച്ച അ
22 വർഷത്തിനു ശേഷവും ഭയം വിട്ടുമാറാതെ ഗോദ്ര
“തെരഞ്ഞെടുപ്പിലൊന്നും ഇവിടെയാർക്കും താത്പര്യമില്ല. ആ
രണ്ടു പുതിയ നിയമങ്ങൾ
കേരളത്തിൽ സിപിഎം-ബിജെപി ബന്ധം ശക്തമായതിന്
ഡ്രൈവിംഗിനു വേണ്ടത് മികവുറ്റ പരിശീലനം
ഇന്ത്യയിലുണ്ടാകുന്ന 78 ശതമാനം റോഡപകടങ്ങൾ
ക്രൂരതയുടെ ഒരാണ്ട്
""ഞാനും ഭാരതമാതാവിന്റെ മകളാണ്. പ
സാന്ത്വനത്തിന്റെ കരസ്പർശം
മണിപ്പുരിന്റെ ഉള്ളറകളിലേക്ക് സാന്ത്വനത്തി
""നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കണം, ഒന്നാകണം''
മണിപ്പുരിനെ ഇരുട്ടിലേക്ക് തള്ളിവിട്ട കലാ
പീഡനങ്ങളിൽ തളരാത്ത ക്രൈസ്തവർ
മണിപ്പുരിൽ ഒരു വർഷമായി അണയാത്ത കലാപത്തിൽ ഇരകളാക്കപ്പെ
കൊക്കോയ്ക്കു നല്ല കാലം; എത്ര നാൾ?
കൊക്കോയുടെ വില സർവകാല റിക്കാർഡിൽ എത്തിയതോടെ കേരളത്തിലെ കൊ
അക്ഷരമാല പഠിക്കാനും തർക്കം വേണോ?
വിദ്യാഭ്യാസത്തെക്കുറിച്ചു സംസാരിക്കുന്പോൾ നമുക്കു മാത്രമെന്താണ് മ
ചൂടുകാലത്തെ തരണം ചെയ്യാൻ
"ഈ വർഷത്തെപ്പോലെ ഒരു ചൂട്/മഴ ഇതിനു മുൻപ് ഉണ്ടായിട്ടില്ല’ എന്നു നാം പലപ്പോഴും
യുഎസ് കാന്പസിലെ അശാന്തിക്കു പിന്നിൽ
അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ ഏതാനും ആഴ്ചയായി പെട്ടെന്നു പൊട്ടിപ്പുറ
കാലാതീതനായ കാലായിലച്ചൻ
മരണം ഒരേ സമയം തന്നെ അകറ്റുന്നതും അടുപ്പിക്കുന്നതുമാണ്. ഈ ലോകത്തിൽനിന്നു മരണ
എന്തിന് ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടണം?
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും-2
ദേശീയ ന്യൂനപക്ഷ കമ്മീഷൻ: 1992ലെ ദേശീയ ന്യൂനപ
അടിയൊഴുക്ക് അടിതെറ്റിക്കുമോ?
ഭാരതത്തിൽ അടുത്ത അഞ്ചാണ്ട് ആരാണ് നാടു ഭരിക്കേണ്ടതെന്നതിൽ
Latest News
ഛർദ്ദി തുടപ്പിച്ചു; ബസ് ജീവനക്കാർക്കെതിരെ നടപടിയെടുക്കണം: മനുഷ്യാവകാശ കമ്മീഷൻ
ഡൽഹി മദ്യനയക്കേസ്: മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ തള്ളി
ഉത്തരവ് മറികടന്ന് അധ്യാപകർക്ക് സ്ഥലംമാറ്റം: ക്ഷമാപണവുമായി ഹയർസെക്കൻഡറി ഡയറക്ടർ
സിൻഡിക്കറ്റ് തെരഞ്ഞെടുപ്പ്; തള്ളിയ പത്രികകൾ സ്വീകരിക്കണമെന്ന് ചാൻസലര്‍
പെരിയാറ്റിൽ മത്സ്യങ്ങൾ ചത്ത സംഭവം: അന്വേഷണം പ്രഖ്യാപിച്ചു
Latest News
ഛർദ്ദി തുടപ്പിച്ചു; ബസ് ജീവനക്കാർക്കെതിരെ നടപടിയെടുക്കണം: മനുഷ്യാവകാശ കമ്മീഷൻ
ഡൽഹി മദ്യനയക്കേസ്: മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ തള്ളി
ഉത്തരവ് മറികടന്ന് അധ്യാപകർക്ക് സ്ഥലംമാറ്റം: ക്ഷമാപണവുമായി ഹയർസെക്കൻഡറി ഡയറക്ടർ
സിൻഡിക്കറ്റ് തെരഞ്ഞെടുപ്പ്; തള്ളിയ പത്രികകൾ സ്വീകരിക്കണമെന്ന് ചാൻസലര്‍
പെരിയാറ്റിൽ മത്സ്യങ്ങൾ ചത്ത സംഭവം: അന്വേഷണം പ്രഖ്യാപിച്ചു
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top