Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
വേണം, ഉന്മാദ വ്യവസായത്തിനു ലോക്ക് ഡൗൺ
Tuesday, April 13, 2021 11:13 PM IST
കോവിഡിനുപുറമേ മറ്റൊരു ഭീതിയായി പടരുകയാണ് കേരളത്തിലെ മയക്കുമരുന്ന് ഉപയോഗത്തിന്റെ വ്യാപനം. കഴിഞ്ഞ ദിവസം കൊച്ചിയിൽ ആഡംബരഹോട്ടലുകളിലെ ഡിജെ പാർട്ടികൾക്കിടയിൽ നടന്ന പരിശോധനയിൽ സിന്തറ്റിക് ലഹരികളും കഞ്ചാവും പിടികൂടിയതാണ് ഏറ്റവും ഒടുവിൽ പുറത്തുവന്ന വാർത്ത. ഏവരെയും ഞെട്ടിക്കുന്നതാണ് നാലുപേർ അറസ്റ്റിലായ സംഭവത്തിന്റെ പിന്നാന്പുറം. ഡിജെ പാർട്ടികളെന്നപേരിൽ ഒത്തുകൂടുന്നത് ഏറെയും യുവതീയുവാക്കളാണെന്നതു മാത്രമല്ല എക്സൈസ് വകുപ്പിനുപോലും കൃത്യമായി നിർവചിക്കാനാകാത്ത തരത്തിലുള്ള സിന്തറ്റിക് ലഹരിവസ്തുക്കളാണ് ഇവർ ഉപയോഗിക്കുന്നത് എന്നതും പ്രശ്നത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു.
റെയ്ഡ് ചെയ്തു പിടികൂടിയതിൽ 1.75 ഗ്രാം എംഡിഎംഎ ആയിരുന്നു ഉണ്ടായിരുന്നത്. ഇത്രകുറച്ചല്ലേ എന്നു സംശയിക്കുന്നവർ അറിയണം നൂറുപേർക്കെങ്കിലും ലഹരി പകരാൻ ഉതകുന്ന അളവാണ് അതെന്ന്. മാത്രമല്ല 0.5 ഗ്രാം കൈവശം വച്ചാൽ ക്രിമിനൽ കുറ്റമായികണക്കാക്കുന്ന ലഹരിവസ്തു. ഇനിയുമുണ്ട് ഇത്തരം ന്യൂജെൻ ലഹരി വസ്തുക്കൾ. സ്റ്റാന്പ്, എക്സ്റ്റസി തുടങ്ങി പല പേരുകളിൽ. എല്ലാത്തിന്റെയും ഉറവിടം ബംഗളൂരുവിൽനിന്നാണെന്നാണ് എക്സൈസ് വകുപ്പിലെ ജീവനക്കാർ പറയുന്നത്.
ആഫ്രിക്കൻ രാജ്യങ്ങളിൽനിന്നു കടത്തിക്കൊണ്ടുവരുന്ന പലതരം രാസവസ്തുക്കൾ ഇന്ത്യയിൽവച്ച് യോജിപ്പിച്ച് കൃത്രിമമായി തയാറാക്കുന്ന ഇത്തരം മയക്കുമരുന്നുകൾ കേരളംപോലുള്ള സംസ്ഥാനങ്ങളിൽ എത്തിച്ചേരുന്നതിനുപിറകിൽ വലിയതോതിലുള്ള സാന്പത്തിക തട്ടിപ്പുമുണ്ട്. ബംഗളൂരുവിൽ ഒരു ലക്ഷം മുതൽ ഒന്നരലക്ഷംവരെ വിലവരുന്ന ഒരു ഗ്രാം എംഡിഎംഎയ്ക്ക് കേരളത്തിലെത്തുന്പോൾ വില പത്തുലക്ഷം കടക്കും. വരുംവരായ്കകളൊന്നും ആലോചിക്കാതെ കാരിയർമാരും ഏജന്റുമാരും വൻലാഭം ലഭിക്കുന്ന ബിസിനസായി കണ്ട് ഇറങ്ങിത്തിരിക്കാനുള്ള കാരണമിതാണ്.
പ്രധാനമായും റോഡുമാർഗമാണ് ഇത്തരം ലഹരി വസ്തുക്കൾ കേരളത്തിലെത്തുന്നത്. ചെക്പോസ്റ്റുകളിൽ ഇവ കണ്ടെത്തുക പ്രയാസമാണ്. സ്ക്വാഡിന്റെ പരിശോധനയിലോ ഒറ്റിക്കിട്ടുന്ന വിവരത്തിന്റെ അടിസ്ഥാനത്തിലോ ആണ് പലപ്പോഴും പിടിക്കപ്പെടുന്നത്. സ്നിഫർ നായകളെ ഉപയോഗിച്ചാണ് ഡിജെ പാർട്ടിപോലുള്ള റെയ്ഡിൽ ലഹരി വസ്തുക്കൾ കണ്ടെത്തുന്നത്. എയർപോർട്ടിലും മറ്റും ഇത്തരം പരിശോധന നടത്താറുണ്ട്. എന്നാൽ റോഡുമാർഗമുള്ള കടത്ത് പൂർണമായും തടയാൻ കഴിയാറില്ല. ദിവസങ്ങൾക്കു മുൻപ് പാലക്കാടുവച്ച് നൂറു ഗ്രാം എംഡിഎംഎ പിടികൂടിയിരുന്നു.
കോവിഡ് വ്യാപനത്തിനു മാസങ്ങൾക്കു മുൻപാണ് മയക്കുമരുന്നുവേട്ടയ്ക്കായി കേരളത്തിൽ സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് രൂപീകരിച്ചത്. കോവിഡ് ലോക്ക് ഡൗൺ അടക്കമുള്ള നിയന്ത്രണങ്ങൾക്കിടയിലും സീസ് എന്നറിയപ്പെടുന്ന സ്ക്വാഡ് രണ്ടായിരത്തിലധികം കിലോ കഞ്ചാവും 75കിലോ ഹാഷിഷ് ഓയിലും 600 ഗ്രാമിനടത്തു സിന്തറ്റിക് ലഹരികളുമാണ് പിടികൂടിയത്. 40 വാഹനങ്ങൾ ലഹരികടത്തുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നിയന്ത്രണങ്ങൾ നിലനിൽക്കുന്ന ഒരുകാലയളവിൽ ഇതാണ് സ്ഥിതിയെങ്കിൽ കേരളത്തെ ഗ്രസിച്ചുകൊണ്ടിരിക്കുന്ന ലഹരിയുടെ വ്യാപ്തി എത്രത്തോളം വലുതായിരിക്കുമെന്നതിനു വേറെ തെളിവുകൾ വേണമെന്നില്ല.
ഇരുപതുപേരടങ്ങുന്നതാണ് സീസ് സ്ക്വാഡ്. ഇവരും കസ്റ്റംസ് പ്രിവന്റീവ് വിംഗും ചേർന്ന നാൽപതംഗ ടീമായിരുന്നു കഴിഞ്ഞദിവസം കൊച്ചിയിൽ ഡിജെ എന്നറിയപ്പെടുന്ന ഡിസ്കോ ജോക്കികൾ നടത്തിയ പാർട്ടികളിൽ പരിശോധന നടത്തിയത്. നാലു സ്ക്വാഡുകളായി തിരിഞ്ഞായിരുന്നു പരിശോധന. ടീമിൽ ഉണ്ടായിരുന്നത് നാലു സ്ത്രീകൾ മാത്രം. വിവിധ ഹോട്ടലുകളിലായിട്ടായിരുന്നു പരിശോധന. പല ഡിജെ പാർട്ടികളിലും സ്ത്രീകളടക്കം നൂറിലധികം പേരുണ്ടായിരുന്നതു തന്നെ പരിശോധനയ്ക്കു നേരിടേണ്ടിവന്ന തടസങ്ങളെ വെളിപ്പെടുത്തുന്നു.
മാത്രമല്ല സ്ത്രീകളും പുരുഷന്മാരും ഒരുമിച്ചു താമസിക്കുന്ന ഹോട്ടൽ മുറികളിൽ സംശയത്തിന്റെ പേരിൽ ലഹരി പരിശോധന നടത്തുകയെന്നത് വലിയ വെല്ലുവിളിയാണ്. എങ്കിലും പുതിയ തരം ലഹരികൾ കണ്ടെത്തുന്നതിനുവേണ്ടിയുള്ള എക്സൈസ് വകുപ്പിന്റെ ശ്രമം നാം പലതരത്തിൽ ജാഗ്രതപുലർത്തേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കുന്നു.
നമ്മുടെ യുവ തലമുറയ്ക്കു മുൻപിൽ വലവിരിച്ച് പുതിയ മാഫിയ കാത്തിരിക്കുന്നുണ്ട് എന്നതാണ് അതിൽ പ്രധാനം. ഇതിൽ ആൺ-പെൺ വിത്യാസമില്ല. കൊച്ചിയിലെ സംഭവം ഇതിനു അടിവരയിടുന്നു. ലഹരിക്കൊപ്പം പണം കവരുന്ന സംഘവും ഇതോടൊപ്പം സജീവമാണ്. ലഹരിയും പണവും ചേരുന്പോൾ കടന്നുവരുന്ന വയലൻസ് മറ്റൊരു ദൂഷ്യവശമാണ്.
കൊച്ചിയിൽ ഒതുങ്ങുന്നതല്ല കോക്കസിന്റെ നെറ്റ്വർക്ക്. തിരുവനന്തപുരത്തും കോഴിക്കോട്ടും വയനാട്ടിലും തുടങ്ങി കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ പുതുതലമുറലഹരിയുടെ സാന്നിധ്യം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അടുത്തിടെ വാഗമണ്ണിൽ നടന്ന ഡിജെ പാർട്ടിയിലും മയക്കുമരുന്ന് പിടികൂടിയിരുന്നു. വലിയ മുതൽമുടക്കുള്ള ലഹരിയായതിനാൽ പലപ്പോഴും സമൂഹത്തിലെ ഉയർന്ന കുടംബങ്ങളിൽനിന്നുള്ളവരും സിനിമാ മേഖലകളിൽനിന്നുള്ളവരും ഇത്തരം കോക്കസിൽ ഉൾപ്പെടുന്നതു പതിവാണ്.
ഐടി മേഖലയാണ് ലഹരി മാഫിയ കണ്ണുവയ്ക്കുന്ന മറ്റൊരിടം. ആവശ്യത്തിനു പണം ലഭിക്കുന്ന മേഖല എന്നതാണ് ഐടിയുടെ പ്രത്യേകത. ജോലി സമ്മർദവും വരുമാനവും ഒരുപോലെ ഉയർന്നതുമാണ്. ലഹരിയുടെ ലോകത്തേക്ക് ഇവരെത്തിപ്പെടാനുള്ള കാരണവും ഇതാണ്. പലപ്പോഴും പുതുതലമുറ സിനിമകളും ഇത്തരം ആധുനിക ലഹരികളെ പ്രോത്സാഹിപ്പിക്കുന്നരീതിയിലുള്ളതാകുന്നതും അപകടകരമായി വിലയിരുത്തുന്ന ലഹരിവിരുദ്ധ പ്രവർത്തകരുണ്ട്.
ലഹരി വ്യാപനത്തിന്റെ കാര്യത്തിൽ കൂടുതൽ ശ്രദ്ധവേണ്ട പതിനഞ്ച് സംസ്ഥാനങ്ങളിൽ കേരളത്തിന്റെ സ്ഥാനം മൂന്നാമതാണ്. പഞ്ചാബ്, ഡൽഹിപോലുള്ള സംസ്ഥാനങ്ങളിലേക്ക് അതിർത്തികടന്നെത്തുന്ന കോക്കെയ്ൻപോലുള്ള ലഹരി വസ്തുക്കളാണെങ്കിൽ കേരളത്തിലെത്തുന്നതിൽ മുഖ്യമായും തദ്ദേശീയമായി നിർമിക്കുന്ന സിന്തറ്റിക് ഇനങ്ങളാണ്. രാജ്യാതിർത്തികളിൽനിന്ന് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേക്കു കോക്കെയ്ൻ പോലുള്ളവ എത്തിക്കാനുള്ള പ്രയാസമാണ് സിന്തറ്റിക് ലഹരി വസ്തുക്കൾ ഇവിടെ വ്യാപിക്കാൻ കാരണമാകുന്നത്.
1985ലെ നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപ്പിക് സബ്സ്റ്റെൻസസ് ആക്ട് പ്രകാരമാണ് രാജ്യത്ത് ഇത്തരം കേസുകൾ കൈകാര്യം ചെയ്യുന്നത്. കഞ്ചാവുമുതൽ എംഡിഎംഎ വരെ കൈകാര്യം ചെയ്യുന്ന നിയമം ലഹരി വസ്തുക്കളുടെ വിലനിലവാരംകൂടി കണക്കിലെടുത്ത് പരിഷ്ക്കരിക്കണമെന്ന ആവശ്യവും ഈ രംഗത്തു പ്രവർത്തിക്കുന്നവർ മുന്നോട്ടുവയ്ക്കുന്നു. ലക്ഷങ്ങളുടെ ഇടപാടുകൾ നടക്കുന്നതും ഇടനിലക്കാർക്കും കാരിയർമാർക്കും വൻ ലാഭം നേടിക്കൊടുക്കുന്നതുമായ ലഹരി വ്യാപാരം വലിയ സാന്പത്തിക മാഫിയകളുടെ കൈകളിലാണ്. അതിനാൽത്തന്നെ വലിയസന്നാഹത്തോടെ നേരിട്ടെങ്കിലേ ഇവരെ തകർക്കാനാകൂ.
ബൈജു ബാപ്പുട്ടി
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
കർക്കശം, നിലപാടുകള്‍
കിഴക്കൻ അസർബൈജാനിലെ ജോല്‍ഫ മേഖലയില്‍ മോശം കാലാവസ്ഥ
തത്കാലം ആശങ്ക അകലെ; വിപണികൾ ശാന്തം
ഇറാനിൽ എന്തും സംഭവിക്കാം. അതുകൊണ്ടുതന്നെ ആശങ്കയും വർ
ആന്റിബയോട്ടിക് എന്ന ‘ഭീകരൻ’
ലോക തൊഴിലാളിദിനമായ മേയ് ഒന്നിനു നടന്ന സംഭവമാണ് ഇതെഴുതാൻ പ്രചോദനം. കേരളത്ത
കൊമേഴ്സ് വിദ്യാഭ്യാസം സ്കൂൾ തലത്തിൽ
ഇന്ത്യയിൽ കൊമേഴ്സ് വിദ്യാഭ്യാസം ആദ്യം ആരംഭിച്ചത് 1886ൽ മദ്രാസിലാണ്; കേരളത്തിൽ
രാജ്യസഭാ സീറ്റും കേരള കോണ്‍ഗ്രസും
ഇടതുമുന്നണി കേരള കോണ്‍ഗ്രസ്-എമ്മിന്
ചബഹാർ ഉയർത്തുന്ന നയതന്ത്ര വെല്ലുവിളികൾ
ഇറാനിലെ തന്ത്രപ്രധാനമായ ചബഹാ
തരംഗമില്ല; പ്രവചനാതീതം
ആരു ജയിക്കും, ഇന്ത്യ ആരു ഭരിക്കും? എല്ലാവർക്കും അറിയേണ്ടത് ഈ ചോദ്യത്തിനുള്ള ഉത
മ്യൂസിയം മുന്നോട്ടുള്ള പ്രയാണത്തിന്
ഇന്ന് അന്താരാഷ്ട്ര മ്യൂസിയം ദിനം
1872ൽ ഫ്രഞ്ച് നാഷണൽ കമ്മീഷൻ,
സോളാർ വെളിച്ചത്തിലെ ആശങ്കയുടെ നിഴൽ
ഉപഭോക്താവിനു സാമ്പത്തിക നേട്ടം, പരിസ്ഥിതിക്ക് സംരക്ഷ
ബിജെപിക്ക് കോടതിയിൽനിന്നു തിരിച്ചടികൾ
നാലു ഘട്ട വോട്ടിംഗ് പൂർത്തിയാക്കിയപ്പോഴും ഇന്ത്യൻ രാഷ്ട
ചതിയുടെ സൈബറിടം സംശയിക്കുക
റോഷ്നി (യഥാർഥ പേര് അല്ല) 37 വയസ്. ബഹുരാഷ്ട്ര കമ്പനിയിൽ ജോലി. ഗർഭിണി. പ്രസവാവ
വേങ്ങൂർ ഒരു പാഠം
വന്യജീവി ആക്രമണങ്ങളും അതുവഴിയുള്ള മരണങ്ങളും ഇന്നു കേരളത്തിൽ പതിവ് വാർത്തക
റിവ്യു ബോംബിംഗ് അഭിപ്രായസ്വാതന്ത്ര്യമോ?
റിവ്യു ബോംബ്! സിനിമയുടെ അണിയറപ്രവർത്തകരുടെ പേടിസ്വപ്നമായിരിക്കുന്ന വാക്കുക
സ്ത്രീസുരക്ഷ ഇന്ത്യയിൽ
മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ചെറുമകനും എച്ച്.ഡി. രേ
കാർഷിക യോജനകളുടെ പെരുക്കം
കേന്ദ്ര ഗവണ്മെന്റിന്റെ കൃഷിവകുപ്പ് വിവിധങ്ങളായ 19 യോജനകൾ കാർഷകർക്കു മാത
തെരഞ്ഞെടുപ്പ് വിഷയങ്ങളിൽ അതിവേഗം മാറ്റങ്ങൾ
തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുമ്പുതന്നെ പ്രധാനമന്ത
കാർഷിക ഇന്ത്യയുടെ വികസന വെല്ലുവിളികൾ
2047ൽ വികസിത രാജ്യമെന്ന പദവി കൈ
ബിജെപി കിതയ്ക്കുന്നുവോ?
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം
നിർമിതബുദ്ധിയും ഹൃദയജ്ഞാനവും
ഫാ. ഏബ്രഹാം ഇരിമ്പിനിക്കൽ
മേയ് 12 ആഗോള മാധ്യമദിനം. എല്ലാ വർ
വിളക്കേന്തിയ വനിത വിളിക്കുന്പോൾ
ഇന്ന് അന്താരാഷ്ട്ര നഴ്സസ് ദിനം
"വിളക്കേന്തിയ വനിത' എന്ന വിശേഷണത്ത
കേജരിവാളും ജനസംഖ്യയും
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ സുപ്രീംകോടതിയിൽനിന്നു ജാമ്യം നേടി പുറത്
നീ വെറും "പ്രോപ്പർട്ടി'യോ?
ഈ ദിവസങ്ങളിൽ ഏതോ ഹയർ സെക്കൻഡറി സ്കൂളിലെയോ കോളജിലെയോ വിദ്യാർഥീ-വിദ്യാർഥിനി
സൗജന്യത്തിലെ രാഷ്ട്രീയം
ഒരാൾക്ക് ഒരു മീൻ നൽകിയാൽ അയാളുടെ ഒരു ദിവസത്തെ വിശപ്പ് മാറ്റാം. എന്നാൽ, മീൻപി
ഇന്നു സമൂഹം ചെയ്യുന്നത്
ആൻഡ്രിയയുടെ ജീവിതകഥയും പോസ്റ്റ് പാർട്ടം സൈക്കോസിസ് എന്ന മാനസിക
ഫ്രെയിമുകൾ പറഞ്ഞ കഥകൾ...
ഫോട്ടോഗ്രഫിയിൽ ഇന്ദ്രജാ
ട്രൈബ്യൂണലുകൾ മതകോടതികളോ?
കത്തോലിക്കാസഭയിൽ നൂറ്റാണ്ടുകളായി നിലനിന്നുപോരുന്നതും ഇന്നും എല്ലാ രൂപതകളില
മാറിമറിയുന്ന മനസ്!
പോസ്റ്റ്പാർട്ടം ബ്ലൂ വളരെ ലഘുവായ വിഷാദാവസ്ഥയാണ്. പ്രസവം കഴിഞ്ഞ് രണ്ടോ മൂന്നോ ദിവ
വർഗീയതയും തീവ്രവാദവും നാടിന് ആപത്ത്: മാർ പാംപ്ലാനി
സമുദായം ഒറ്റക്കെട്ടായി നിന്നു പെൺ
കെട്ടുതാലി സംരക്ഷിക്കുക, കുടുംബങ്ങളെ രക്ഷിക്കുക
തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്കു നീങ്ങുമ്
ചോര പുരളുന്ന മാതൃത്വം
നിഷ ജോസ്
ആൻഡ്രിയ പിയ കെന്നഡി. 1963ൽ ഹൂസ്റ്റ
പുനരുദ്ധാരണം നടത്തേണ്ട ഇലക്ഷൻ പ്രക്രിയ
ഇക്കഴിഞ്ഞത് അഞ്ചാമത്തെ ഇലക്ഷൻ ഡ്യൂട്ടിയായിരുന്നു. എല്ലാം
വർക്കിച്ചൻ മരിക്കാൻ റെഡിയാണ്!
വർക്കിച്ചന് ഒന്നുരണ്ടു ദിവസമായി ഒരു മൗനം. ചിരിയും ത
എന്തുകൊണ്ട് ആര്യ ആക്രമിക്കപ്പെടുന്നു?
കേരളത്തിലെ സാധാരണക്കാരിയായ ഒരു പെണ്
‘ദ കേരള സ്റ്റോറി’യും തീക്കൊള്ളിയും
ഇടുക്കി രൂപതയിലെ ഒരിടവക സംഘടിപ്പിച്ച അ
22 വർഷത്തിനു ശേഷവും ഭയം വിട്ടുമാറാതെ ഗോദ്ര
“തെരഞ്ഞെടുപ്പിലൊന്നും ഇവിടെയാർക്കും താത്പര്യമില്ല. ആ
രണ്ടു പുതിയ നിയമങ്ങൾ
കേരളത്തിൽ സിപിഎം-ബിജെപി ബന്ധം ശക്തമായതിന്
ഡ്രൈവിംഗിനു വേണ്ടത് മികവുറ്റ പരിശീലനം
ഇന്ത്യയിലുണ്ടാകുന്ന 78 ശതമാനം റോഡപകടങ്ങൾ
ക്രൂരതയുടെ ഒരാണ്ട്
""ഞാനും ഭാരതമാതാവിന്റെ മകളാണ്. പ
സാന്ത്വനത്തിന്റെ കരസ്പർശം
മണിപ്പുരിന്റെ ഉള്ളറകളിലേക്ക് സാന്ത്വനത്തി
""നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കണം, ഒന്നാകണം''
മണിപ്പുരിനെ ഇരുട്ടിലേക്ക് തള്ളിവിട്ട കലാ
പീഡനങ്ങളിൽ തളരാത്ത ക്രൈസ്തവർ
മണിപ്പുരിൽ ഒരു വർഷമായി അണയാത്ത കലാപത്തിൽ ഇരകളാക്കപ്പെ
കൊക്കോയ്ക്കു നല്ല കാലം; എത്ര നാൾ?
കൊക്കോയുടെ വില സർവകാല റിക്കാർഡിൽ എത്തിയതോടെ കേരളത്തിലെ കൊ
അക്ഷരമാല പഠിക്കാനും തർക്കം വേണോ?
വിദ്യാഭ്യാസത്തെക്കുറിച്ചു സംസാരിക്കുന്പോൾ നമുക്കു മാത്രമെന്താണ് മ
ചൂടുകാലത്തെ തരണം ചെയ്യാൻ
"ഈ വർഷത്തെപ്പോലെ ഒരു ചൂട്/മഴ ഇതിനു മുൻപ് ഉണ്ടായിട്ടില്ല’ എന്നു നാം പലപ്പോഴും
യുഎസ് കാന്പസിലെ അശാന്തിക്കു പിന്നിൽ
അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ ഏതാനും ആഴ്ചയായി പെട്ടെന്നു പൊട്ടിപ്പുറ
കാലാതീതനായ കാലായിലച്ചൻ
മരണം ഒരേ സമയം തന്നെ അകറ്റുന്നതും അടുപ്പിക്കുന്നതുമാണ്. ഈ ലോകത്തിൽനിന്നു മരണ
എന്തിന് ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടണം?
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും-2
ദേശീയ ന്യൂനപക്ഷ കമ്മീഷൻ: 1992ലെ ദേശീയ ന്യൂനപ
അടിയൊഴുക്ക് അടിതെറ്റിക്കുമോ?
ഭാരതത്തിൽ അടുത്ത അഞ്ചാണ്ട് ആരാണ് നാടു ഭരിക്കേണ്ടതെന്നതിൽ
Latest News
പ്രധാനമന്ത്രി ഇന്ന് കാശിയിൽ 25,000 സ്ത്രീകളുമായി സംവദിക്കും
ഇ.പി. ജയരാജനെ വെടിവച്ച് കൊല്ലാൻ ശ്രമിച്ച കേസ്; സുധാകരന്റെ ഹർജിയിൽ വിധി ഇന്ന്
അവയവ കടത്ത് കേസ്; കേന്ദ്ര ഏജന്‍സികളും അന്വേഷണം ആരംഭിച്ചു
കെട്ടിക്കിടക്കുന്നത് 20 ലക്ഷം ആര്‍സി ബുക്ക് അപേക്ഷകള്‍
എഎപി ഏഴ് കോടി രൂപ വിദേശ സംഭാവന വാങ്ങി, ആഭ്യന്തരമന്ത്രാലയത്തെ സമീപിച്ച് ഇഡി
Latest News
പ്രധാനമന്ത്രി ഇന്ന് കാശിയിൽ 25,000 സ്ത്രീകളുമായി സംവദിക്കും
ഇ.പി. ജയരാജനെ വെടിവച്ച് കൊല്ലാൻ ശ്രമിച്ച കേസ്; സുധാകരന്റെ ഹർജിയിൽ വിധി ഇന്ന്
അവയവ കടത്ത് കേസ്; കേന്ദ്ര ഏജന്‍സികളും അന്വേഷണം ആരംഭിച്ചു
കെട്ടിക്കിടക്കുന്നത് 20 ലക്ഷം ആര്‍സി ബുക്ക് അപേക്ഷകള്‍
എഎപി ഏഴ് കോടി രൂപ വിദേശ സംഭാവന വാങ്ങി, ആഭ്യന്തരമന്ത്രാലയത്തെ സമീപിച്ച് ഇഡി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top