Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
രോഗവ്യാപനം കുറയുന്നു; ജാഗ്രത കൂടണം
Monday, May 17, 2021 11:59 PM IST
രാജ്യത്ത് കോവിഡ് വ്യാപനത്തിൽ കുറവുണ്ടാകുന്നു എന്ന ശുഭവാർത്തയാണ് ഇന്നലെ ലഭിക്കുന്നത്. ഏപ്രിൽ 21നു ശേഷം പ്രതിദിന രോഗികളുടെ എണ്ണം മുന്നു ലക്ഷത്തിൽ കുറഞ്ഞത് ഇന്നലെയാണ്. മരണസംഖ്യയിൽ കാര്യമായ കുറവു വന്നിട്ടില്ലെങ്കിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നത് വൈറസ് വ്യാപനത്തിന്റെ തോതു കുറയുന്നു എന്നാണ് വ്യക്തമാക്കുന്നത്. രോഗവ്യാപനത്തിൽ ഒന്നാമതു നിന്നിരുന്ന മഹാരാഷ്ട്രയിലും തീവ്രവ്യാപനമുണ്ടായ ഡൽഹിയിലും കുറച്ചു ദിവസങ്ങളായി കോവിഡ് കേസുകളിൽ ആശ്വാസം കാണുന്നുണ്ട്. കേരളത്തിലും പ്രതിദിന രോഗികളുടെ എണ്ണം കുറയുന്നുണ്ട്.
പശ്ചിമ ബംഗാളിൽക്കൂടി ലോക്ഡൗൺ വന്നതോടെ ഏതാണ്ട് രാജ്യം മുഴുവൻ അടച്ചുപൂട്ടിയ നിലയിലാണ്. ഇതാണ് രോഗപ്പകർച്ച കുറഞ്ഞതിനു പ്രധാന കാരണം എന്നതാണ് യാഥാർഥ്യം. രോഗവ്യാപനം കുറയുന്നു എന്ന തോന്നലിൽ നിയന്ത്രണങ്ങൾ ലഘൂകരിക്കുകയും ജനങ്ങൾ കോവിഡ് പ്രോട്ടോകോൾ കർശനമായി പാലിക്കുന്നതിൽ വിമുഖത കാട്ടുകയും ചെയ്താൽ കാര്യങ്ങൾ കൈവിട്ടു പോകുമെന്നതിൽ സംശയമില്ല. തന്നെയുമല്ല വാക്സിനേഷൻ എങ്ങുമെത്താത്തതിനാൽ ഇന്ത്യയിൽ രോഗവ്യാപനം നിയന്ത്രണവിധേയമാണെന്നു വിശ്വസിക്കാൻ ലോകാരോഗ്യ സംഘടനയിലെയടക്കം വിദഗ്ധർ തയാറുമല്ല.
ഇന്ത്യയിൽ കോവിഡ് കേസുകൾ കുറഞ്ഞു എന്നത് മിഥ്യാധാരണയാണ് എന്നാണ് അമേരിക്കയിലെ മയോ ക്ലിനിക്കിലെ പ്രഫസർ എസ്. വിൻസന്റ് രാജ്കുമാർ ട്വിറ്ററിൽ കുറിച്ചത്. ഒന്നാമത് പരിശോധന കുറച്ചു, ആകെ രോഗബാധിതരുടെ എണ്ണം താഴ്ത്തിപ്പറയുകയാണ്. രണ്ടാമത്, രോഗബാധ സ്ഥിരീകരിക്കപ്പെട്ടവർ എവിടെയുള്ളവരാണ് എന്നതു നോക്കണം. അവർ നഗരവാസികളാണ്. ഗ്രാമീണമേഖലയിൽ നിന്നുള്ള രോഗവിവരം കണക്കിൽവരുന്നില്ല എന്നുമാണ് അദ്ദേഹത്തിന്റെ ട്വീറ്റ്.
ഗ്രാമീണ മേഖലയിൽ അതിവേഗം വൈറസ് പടരുന്നുണ്ടെങ്കിലും വേണ്ടത്ര പരിശോധന നടക്കുന്നില്ല എന്നാണ് പല വിദഗ്ധരും കരുതുന്നത്. പനിയും മറ്റു കോവിഡ് ലക്ഷണങ്ങളുമായി ഗ്രാമങ്ങളിൽ മരിക്കുന്നവരെപോലും കോവിഡ് പരിശോധനയ്ക്കു വിധേയമാക്കുന്നില്ല. കൂടാതെ നൂറുകണക്കിനു മൃതദേഹങ്ങൾ നദികളിൽ ഒഴുക്കുന്നതും കോവിഡ് പരിശോധന കൂടാതെയാണെന്നു വ്യക്തമാണ്. ഇന്ത്യൻ ആരോഗ്യരംഗം സസൂക്ഷ്മം വിശകലനം ചെയ്യുന്ന ആർക്കും ഔദ്യോഗിക കണക്കുകളിൽ മാത്രം വിശ്വാസമർപ്പിക്കാനാവില്ല. ഏവരും ആഗ്രഹിക്കുന്നതുപോലെ രോഗവ്യാപനം കുറയുന്നുണ്ടെങ്കിൽ ജാഗ്രതയും പ്രതിരോധ പ്രവർത്തനങ്ങളും വർധിപ്പിക്കുകയാണ് വേണ്ടത്. കാരണം മൂന്നാം തരംഗം എത്രമാത്രം നാശം വിതയ്ക്കുമെന്ന് പറയാനാവില്ല. ഒന്നാം തരംഗത്തിന്റെ രൂക്ഷത കുറഞ്ഞപ്പോഴാണ് നാം വലിയ വീഴ്ചകൾ വരുത്തിയത് എന്നതു മറക്കരുത്.
ഡോ. സൗമ്യയുടെ മുന്നറിയിപ്പ്
അടുത്ത ആറു മുതൽ 18 മാസം വരെ ഇന്ത്യയെ സംബന്ധിച്ച് നിർണായകമാണ് എന്നാണ് ഡോ. സൗമ്യ സ്വാമിനാഥൻ മുന്നറിയിപ്പു നൽകുന്നത്. ലോകാരോഗ്യ സംഘടനയുടെ ചീഫ് സയന്റിസ്റ്റാണ് ഇന്ത്യയിലെ വിഖ്യാത ശാസ്ത്രജ്ഞൻ ഡോ. എം.എസ്. സ്വാമിനാഥന്റെ മകളായ സൗമ്യ സ്വാമിനാഥൻ. ദ ഹിന്ദു ദിനപത്രത്തിനു നൽകിയ അഭിമുഖത്തിലാണ് ഡോ. സൗമ്യയുടെ മുന്നറിയിപ്പ്.
ഇക്കാലയളവിലെ പ്രതിരോധ പ്രവർത്തനങ്ങളെ ആശ്രയിച്ചായിരിക്കും ഇന്ത്യയുടെ വിജയം. രാജ്യത്തിന്റെ പലഭാഗത്തും രോഗപ്പകർച്ച പാരമ്യത്തിലെത്തിയിട്ടില്ല. അവിടങ്ങളിൽ രോഗവ്യാപനം കൂടിവരികയാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ശതമാനത്തിലും കൂടി നിൽക്കുന്നത് കൂടുതൽ മോശമായ അവസ്ഥ ഉണ്ടാകാനുള്ള സാധ്യതയാണ് കാണിക്കുന്നത്. ഇതുവരെയുള്ള വിവരമനുസരിച്ച് ഇന്ത്യയിൽ ലഭ്യമായിരിക്കുന്ന വാക്സിനുകൾ ഫലപ്രദമാണ്. ജനിതകമാറ്റം സംഭവിച്ച ബി.1.617 വൈറസിന് കൂടുതൽ പകർച്ചാശേഷിയുണ്ട്. അമ്പതോളം രാജ്യങ്ങളിൽ ഇവയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഡോ. സൗമ്യ അഭിമുഖത്തിൽ പറയുന്നു.
രണ്ടാഴ്ചത്തേക്കെങ്കിലും രാജ്യത്താകമാനം ലോക്ഡൗൺ ഉണ്ടായാൽ രോഗപ്പകർച്ചയുടെ ഗ്രാഫ് താഴേക്കു വരുമെന്ന് ഡോ. സൗമ്യ സ്വാമിനാഥൻ ഏതാനും ദിവസം മുമ്പ് ഇന്ത്യ ടുഡേയ്ക്കു നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. കഴിഞ്ഞ തവണ എതാനും സംസ്ഥാനത്തു ബാധിച്ചതുപോലല്ല, ഇത്തവണ വൈറസ് എല്ലായിടത്തും വ്യാപിച്ചിട്ടുണ്ട്. ബ്രസീലിൽ കണ്ടതുപോലുള്ള വ്യാപനമാണ് ഇന്ത്യയിലും കാണുന്നത്. പാരമ്യത്തിലെത്തിയശേഷം കുറയുന്നു, എന്നാൽ മറ്റു സ്ഥലങ്ങളിൽ വീണ്ടും പാരമ്യത്തിലേക്കു പോകുന്നു. ഏറെക്കാലം നീണ്ടുനിൽക്കുകയും ചെയ്തു. ഇതായിരുന്നു ബ്രസീലിലെ അവസ്ഥ. ഇന്ത്യയിലും ഇതേ അവസ്ഥയാണ് എന്നാണ് താൻ ഭയപ്പെടുന്നത് എന്നാണ് ഡോ. സൗമ്യ അഭിമുഖത്തിൽ പറഞ്ഞത്.
പോലീസിന്റെ വേട്ടയും വിദഗ്ധന്റെ രാജിയും
കോവിഡ് വ്യാപനത്തിലും തന്മൂലമുള്ള മരണത്തിലും രാജ്യം ആശങ്കയിലായിരിക്കുമ്പോഴും സർക്കാരിന്റെ പ്രതിപക്ഷ വേട്ടയും വിമർശകരുടെ നാവടപ്പിക്കാനുള്ള പോലീസ് നടപടികളും തുടരുകയാണ്. വാക്സിൻ കയറ്റുമതി ചെയ്യുന്ന സർക്കാർ നയത്തിനെതിരേ പോസ്റ്റർ പതിച്ചതിന് 25 പേരെയാണ് കഴിഞ്ഞ ദിവസം ഡൽഹി പോലീസ് അറസ്റ്റ് ചെയ്തത്. പ്രധാനമന്ത്രിയെ അപകീർത്തിപ്പെടുത്തി എന്നതാണ് ഇവർക്കെതിരായ കുറ്റം. വിമർശകരുടെ വായടയ്ക്കാൻ മോദി ഗവൺമെന്റ് വ്യാപകമായി ഉപയോഗിക്കുന്ന ഐപിസി സെക്ഷൻ 188, മൂന്ന് വകുപ്പുകളാണ് ഇക്കുറിയും ആയുധമാക്കിയിരിക്കുന്നത്. പൗരത്വ വിഷയത്തിൽ ഇതേ വകുപ്പനുസരിച്ച് എടുത്ത 583 കേസുകളിൽ 477 പേരെ കഴിഞ്ഞ വർഷം അറസ്റ്റ് ചെയ്തിരുന്നു. ജെഎൻയു സമരവുമായി ബന്ധപ്പെട്ട് 2019ൽ 449 കേസുകളിൽ 339 പേരെയും ഇതേ വകുപ്പുകൾ പ്രകാരം അറസ്റ്റ് ചെയ്തിരുന്നു.
കോവിഡ് രോഗികളെ സഹായിച്ച യൂത്ത് കോൺഗ്രസ് ദേശീയ പ്രസിഡന്റ് ബി.വി. ശ്രീനിവാസിനെ പോലീസ് ചോദ്യംചെയ്തതും ഏറെ വിമർശനത്തിനിടയാക്കിയിരുന്നു. കോവിഡ് രോഗികൾക്ക് ഓക്സിജൻ എത്തിക്കാൻ സാമ്പത്തിക സഹായം കിട്ടിയത് എവിടെനിന്ന് എന്നായിരുന്നു ശ്രീനിവാസിനോട് പോലീസ് ചോദിച്ചത്. പശ്ചിമ ബംഗാളിൽ സിബിഐ രണ്ട് മന്ത്രിമാരെ അറസ്റ്റ് ചെയ്തതും തുടർന്ന് മുഖ്യമന്ത്രി മമതയുടെ പ്രതിഷേധവുമെല്ലാം കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കല്ല രാജ്യം മുൻഗണന കൊടുക്കുന്നത് എന്ന തോന്നലാണ് ഉണ്ടാക്കുന്നത്.
അതിനിടെ പ്രശസ്ത വൈറോളജിസ്റ്റ് ഡോ. ഷഹിദ് ജമീൽ കോവിഡ് വൈറസിന്റെ ജനിതകമാറ്റം സംബന്ധിച്ച് പഠനം നടത്താൻ നിയോഗിക്കപ്പെട്ടിരിക്കുന്ന വിദഗ്ധ സമിതിയിൽനിന്നു രാജിവച്ചതും ഏറെ വാർത്താ പ്രാധാന്യം നേടി. വൈറസിന്റെ ജനിതകമാറ്റം സംബന്ധിച്ച് ആധികാരിക പഠനം നടത്താനാണ് പത്ത് നാഷണൽ ലബോറട്ടറികളെ ഏകോപിപ്പിച്ചു കൺസോർഷ്യം രൂപീകരിച്ചത്. ഈ വിദഗ്ധ സമിതിയിൽനിന്നാണ് ഡോ. ജമീൽ രാജിവച്ചത്. രാജിയുടെ കാരണങ്ങൾ വ്യക്തമല്ലെങ്കിലും അദ്ദേഹം നടത്തിയ ചില അഭിപ്രായങ്ങൾ വിവാദമായിരുന്നു.
കഴിഞ്ഞയാഴ്ച ന്യൂയോർക്ക് ടൈംസിൽ അദ്ദേഹം എഴുതിയ ലേഖനത്തിൽ തെളിവുകളുടെ അടിസ്ഥാനത്തിലുള്ള നയരൂപീകരണത്തിന് ഇന്ത്യയിലെ ശാസ്ത്രജ്ഞർ വലിയ സമ്മർദം നേരിടുന്നു എന്ന് ചൂണ്ടിക്കാട്ടിയിരുന്നു. പഠനത്തിനും വിലയിരുത്തലിനും വൈറസിനെ പ്രതിരോധിക്കുന്നതിനും സ്ഥിതിവിവരക്കണക്കുകൾ ലഭ്യമാക്കണമെന്ന് ഏപ്രിൽ 30ന് 800 ശാസ്ത്രജ്ഞർ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. മഹാമാരി അനിയന്ത്രിതമാകുമ്പോഴും സ്ഥിതിവിവരക്കണക്കുകൾ അടിസ്ഥാനമാക്കി തീരുമാനങ്ങളെടുക്കാത്തതാണ് മറ്റൊരു ദുരന്തം എന്നും അദ്ദേഹം എഴുതിയിരുന്നു. തെളിവുകളുടെ അടിസ്ഥാനത്തിലായിരിക്കണം നയങ്ങൾ രൂപീകരിക്കേണ്ടത് എന്ന് അദ്ദേഹം ഒരു മാസം മുമ്പ് റോയിട്ടേഴ്സ് വാർത്താ ഏജൻസിക്കു നൽകിയ അഭിമുഖത്തിലും ചൂണ്ടിക്കാട്ടിയിരുന്നു. നയരൂപീകരണത്തിൽ ശാസ്ത്രം ഗൗനിക്കപ്പെടുന്നില്ല എന്നതിൽ താൻ അസ്വസ്ഥനാണെന്നും ശാസ്ത്ര ജ്ഞർ എന്ന നിലയിൽ ഞങ്ങൾ തെളിവു നൽകുന്നു, നയരൂപീകരണം സർക്കാരിന്റെ ജോലിയാണ് എന്നും അദ്ദേഹം പറഞ്ഞിരുന്നു.
കോവിഡ് പ്രതിരോധത്തിൽ ശാസ്ത്രീയതയാണ് അടിസ്ഥാനമെന്ന് ലോകാരോഗ്യ സംഘടന നിരവധിത്തവണ മുന്നറിയിപ്പു നൽകിയിട്ടുണ്ട്. എന്നാൽ ഇന്ത്യൻ ഭരണാധികാരികളിൽ ചിലരെങ്കിലും ശാസ്ത്രീയതയെ തള്ളിപ്പറയുന്നവരാണ്. തനിക്കു കോവിഡ് വരാത്തത് സ്ഥിരമായി ഗോ മൂത്രം കുടിക്കുന്നതിനാലാണ് എന്ന് ഇന്നലെയാണ് പ്രമുഖ ഭരണകക്ഷി നേതാവ് പ്രജ്ഞ സിംഗ് താക്കൂർ എംപി പറഞ്ഞത്. ഇത്തരത്തിലുള്ള നേതാക്കളെ തിരുത്താൻ ബിജെപിയോ സർക്കാരോ തയാറാകുന്നില്ല. ഇതെല്ലാം നയവൈകല്യങ്ങളിലേക്കു രാജ്യത്തെ നയിക്കും എന്നത് മഹാമാരിയുടെ ഈ അവസരത്തിൽ മറന്നുകൂടാ.
കോവിഡ് ന്യൂസ് / സികെകെ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ആന്റിബയോട്ടിക് എന്ന ‘ഭീകരൻ’
ലോക തൊഴിലാളിദിനമായ മേയ് ഒന്നിനു നടന്ന സംഭവമാണ് ഇതെഴുതാൻ പ്രചോദനം. കേരളത്ത
കൊമേഴ്സ് വിദ്യാഭ്യാസം സ്കൂൾ തലത്തിൽ
ഇന്ത്യയിൽ കൊമേഴ്സ് വിദ്യാഭ്യാസം ആദ്യം ആരംഭിച്ചത് 1886ൽ മദ്രാസിലാണ്; കേരളത്തിൽ
രാജ്യസഭാ സീറ്റും കേരള കോണ്‍ഗ്രസും
ഇടതുമുന്നണി കേരള കോണ്‍ഗ്രസ്-എമ്മിന്
ചബഹാർ ഉയർത്തുന്ന നയതന്ത്ര വെല്ലുവിളികൾ
ഇറാനിലെ തന്ത്രപ്രധാനമായ ചബഹാ
തരംഗമില്ല; പ്രവചനാതീതം
ആരു ജയിക്കും, ഇന്ത്യ ആരു ഭരിക്കും? എല്ലാവർക്കും അറിയേണ്ടത് ഈ ചോദ്യത്തിനുള്ള ഉത
മ്യൂസിയം മുന്നോട്ടുള്ള പ്രയാണത്തിന്
ഇന്ന് അന്താരാഷ്ട്ര മ്യൂസിയം ദിനം
1872ൽ ഫ്രഞ്ച് നാഷണൽ കമ്മീഷൻ,
സോളാർ വെളിച്ചത്തിലെ ആശങ്കയുടെ നിഴൽ
ഉപഭോക്താവിനു സാമ്പത്തിക നേട്ടം, പരിസ്ഥിതിക്ക് സംരക്ഷ
ബിജെപിക്ക് കോടതിയിൽനിന്നു തിരിച്ചടികൾ
നാലു ഘട്ട വോട്ടിംഗ് പൂർത്തിയാക്കിയപ്പോഴും ഇന്ത്യൻ രാഷ്ട
ചതിയുടെ സൈബറിടം സംശയിക്കുക
റോഷ്നി (യഥാർഥ പേര് അല്ല) 37 വയസ്. ബഹുരാഷ്ട്ര കമ്പനിയിൽ ജോലി. ഗർഭിണി. പ്രസവാവ
വേങ്ങൂർ ഒരു പാഠം
വന്യജീവി ആക്രമണങ്ങളും അതുവഴിയുള്ള മരണങ്ങളും ഇന്നു കേരളത്തിൽ പതിവ് വാർത്തക
റിവ്യു ബോംബിംഗ് അഭിപ്രായസ്വാതന്ത്ര്യമോ?
റിവ്യു ബോംബ്! സിനിമയുടെ അണിയറപ്രവർത്തകരുടെ പേടിസ്വപ്നമായിരിക്കുന്ന വാക്കുക
സ്ത്രീസുരക്ഷ ഇന്ത്യയിൽ
മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ചെറുമകനും എച്ച്.ഡി. രേ
കാർഷിക യോജനകളുടെ പെരുക്കം
കേന്ദ്ര ഗവണ്മെന്റിന്റെ കൃഷിവകുപ്പ് വിവിധങ്ങളായ 19 യോജനകൾ കാർഷകർക്കു മാത
തെരഞ്ഞെടുപ്പ് വിഷയങ്ങളിൽ അതിവേഗം മാറ്റങ്ങൾ
തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുമ്പുതന്നെ പ്രധാനമന്ത
കാർഷിക ഇന്ത്യയുടെ വികസന വെല്ലുവിളികൾ
2047ൽ വികസിത രാജ്യമെന്ന പദവി കൈ
ബിജെപി കിതയ്ക്കുന്നുവോ?
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം
നിർമിതബുദ്ധിയും ഹൃദയജ്ഞാനവും
ഫാ. ഏബ്രഹാം ഇരിമ്പിനിക്കൽ
മേയ് 12 ആഗോള മാധ്യമദിനം. എല്ലാ വർ
വിളക്കേന്തിയ വനിത വിളിക്കുന്പോൾ
ഇന്ന് അന്താരാഷ്ട്ര നഴ്സസ് ദിനം
"വിളക്കേന്തിയ വനിത' എന്ന വിശേഷണത്ത
കേജരിവാളും ജനസംഖ്യയും
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ സുപ്രീംകോടതിയിൽനിന്നു ജാമ്യം നേടി പുറത്
നീ വെറും "പ്രോപ്പർട്ടി'യോ?
ഈ ദിവസങ്ങളിൽ ഏതോ ഹയർ സെക്കൻഡറി സ്കൂളിലെയോ കോളജിലെയോ വിദ്യാർഥീ-വിദ്യാർഥിനി
സൗജന്യത്തിലെ രാഷ്ട്രീയം
ഒരാൾക്ക് ഒരു മീൻ നൽകിയാൽ അയാളുടെ ഒരു ദിവസത്തെ വിശപ്പ് മാറ്റാം. എന്നാൽ, മീൻപി
ഇന്നു സമൂഹം ചെയ്യുന്നത്
ആൻഡ്രിയയുടെ ജീവിതകഥയും പോസ്റ്റ് പാർട്ടം സൈക്കോസിസ് എന്ന മാനസിക
ഫ്രെയിമുകൾ പറഞ്ഞ കഥകൾ...
ഫോട്ടോഗ്രഫിയിൽ ഇന്ദ്രജാ
ട്രൈബ്യൂണലുകൾ മതകോടതികളോ?
കത്തോലിക്കാസഭയിൽ നൂറ്റാണ്ടുകളായി നിലനിന്നുപോരുന്നതും ഇന്നും എല്ലാ രൂപതകളില
മാറിമറിയുന്ന മനസ്!
പോസ്റ്റ്പാർട്ടം ബ്ലൂ വളരെ ലഘുവായ വിഷാദാവസ്ഥയാണ്. പ്രസവം കഴിഞ്ഞ് രണ്ടോ മൂന്നോ ദിവ
വർഗീയതയും തീവ്രവാദവും നാടിന് ആപത്ത്: മാർ പാംപ്ലാനി
സമുദായം ഒറ്റക്കെട്ടായി നിന്നു പെൺ
കെട്ടുതാലി സംരക്ഷിക്കുക, കുടുംബങ്ങളെ രക്ഷിക്കുക
തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്കു നീങ്ങുമ്
ചോര പുരളുന്ന മാതൃത്വം
നിഷ ജോസ്
ആൻഡ്രിയ പിയ കെന്നഡി. 1963ൽ ഹൂസ്റ്റ
പുനരുദ്ധാരണം നടത്തേണ്ട ഇലക്ഷൻ പ്രക്രിയ
ഇക്കഴിഞ്ഞത് അഞ്ചാമത്തെ ഇലക്ഷൻ ഡ്യൂട്ടിയായിരുന്നു. എല്ലാം
വർക്കിച്ചൻ മരിക്കാൻ റെഡിയാണ്!
വർക്കിച്ചന് ഒന്നുരണ്ടു ദിവസമായി ഒരു മൗനം. ചിരിയും ത
എന്തുകൊണ്ട് ആര്യ ആക്രമിക്കപ്പെടുന്നു?
കേരളത്തിലെ സാധാരണക്കാരിയായ ഒരു പെണ്
‘ദ കേരള സ്റ്റോറി’യും തീക്കൊള്ളിയും
ഇടുക്കി രൂപതയിലെ ഒരിടവക സംഘടിപ്പിച്ച അ
22 വർഷത്തിനു ശേഷവും ഭയം വിട്ടുമാറാതെ ഗോദ്ര
“തെരഞ്ഞെടുപ്പിലൊന്നും ഇവിടെയാർക്കും താത്പര്യമില്ല. ആ
രണ്ടു പുതിയ നിയമങ്ങൾ
കേരളത്തിൽ സിപിഎം-ബിജെപി ബന്ധം ശക്തമായതിന്
ഡ്രൈവിംഗിനു വേണ്ടത് മികവുറ്റ പരിശീലനം
ഇന്ത്യയിലുണ്ടാകുന്ന 78 ശതമാനം റോഡപകടങ്ങൾ
ക്രൂരതയുടെ ഒരാണ്ട്
""ഞാനും ഭാരതമാതാവിന്റെ മകളാണ്. പ
സാന്ത്വനത്തിന്റെ കരസ്പർശം
മണിപ്പുരിന്റെ ഉള്ളറകളിലേക്ക് സാന്ത്വനത്തി
""നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കണം, ഒന്നാകണം''
മണിപ്പുരിനെ ഇരുട്ടിലേക്ക് തള്ളിവിട്ട കലാ
പീഡനങ്ങളിൽ തളരാത്ത ക്രൈസ്തവർ
മണിപ്പുരിൽ ഒരു വർഷമായി അണയാത്ത കലാപത്തിൽ ഇരകളാക്കപ്പെ
കൊക്കോയ്ക്കു നല്ല കാലം; എത്ര നാൾ?
കൊക്കോയുടെ വില സർവകാല റിക്കാർഡിൽ എത്തിയതോടെ കേരളത്തിലെ കൊ
അക്ഷരമാല പഠിക്കാനും തർക്കം വേണോ?
വിദ്യാഭ്യാസത്തെക്കുറിച്ചു സംസാരിക്കുന്പോൾ നമുക്കു മാത്രമെന്താണ് മ
ചൂടുകാലത്തെ തരണം ചെയ്യാൻ
"ഈ വർഷത്തെപ്പോലെ ഒരു ചൂട്/മഴ ഇതിനു മുൻപ് ഉണ്ടായിട്ടില്ല’ എന്നു നാം പലപ്പോഴും
യുഎസ് കാന്പസിലെ അശാന്തിക്കു പിന്നിൽ
അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ ഏതാനും ആഴ്ചയായി പെട്ടെന്നു പൊട്ടിപ്പുറ
കാലാതീതനായ കാലായിലച്ചൻ
മരണം ഒരേ സമയം തന്നെ അകറ്റുന്നതും അടുപ്പിക്കുന്നതുമാണ്. ഈ ലോകത്തിൽനിന്നു മരണ
എന്തിന് ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടണം?
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും-2
ദേശീയ ന്യൂനപക്ഷ കമ്മീഷൻ: 1992ലെ ദേശീയ ന്യൂനപ
അടിയൊഴുക്ക് അടിതെറ്റിക്കുമോ?
ഭാരതത്തിൽ അടുത്ത അഞ്ചാണ്ട് ആരാണ് നാടു ഭരിക്കേണ്ടതെന്നതിൽ
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും
ന്യൂനപക്ഷാവകാശങ്ങൾ എന്നതു മനുഷ്യാവകാശങ്ങളുടെ ഒ
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര്‍ സഭയുടെ പിതാവ്
ഭാരതത്തില്‍ മാര്‍ത്തോമ്മാ നസ്രാണികള്‍ എന്നറിയപ്പെടുന്ന ക്രൈസ്തവ
Latest News
പാക് അധിനിവേശേ കാഷ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്: ഷാ
പാലായിലെ വിവാദ എയര്‍പോഡ്സ് കണ്ടെത്തി
പ്രസിഡന്റിനായി പ്രാര്‍ഥിക്കണമെന്ന് ഇറാന്; ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല
അഫ്ഗാനിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഐഎസ് ഭീകരർ
ഫാറൂഖ് അബ്ദുള്ളയുടെ തെരഞ്ഞെടുപ്പ് റാലിക്കിടെ കത്തിയാക്രമണം; മൂന്നുപേർക്ക് പരിക്ക്
Latest News
പാക് അധിനിവേശേ കാഷ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്: ഷാ
പാലായിലെ വിവാദ എയര്‍പോഡ്സ് കണ്ടെത്തി
പ്രസിഡന്റിനായി പ്രാര്‍ഥിക്കണമെന്ന് ഇറാന്; ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല
അഫ്ഗാനിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഐഎസ് ഭീകരർ
ഫാറൂഖ് അബ്ദുള്ളയുടെ തെരഞ്ഞെടുപ്പ് റാലിക്കിടെ കത്തിയാക്രമണം; മൂന്നുപേർക്ക് പരിക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top