Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
ഒതുക്കാൻ നോക്കരുത്, നശിക്കും
Sunday, September 5, 2021 10:44 PM IST
ആരും ആരെയും ഒതുക്കാൻ നോക്കരുത്; നശിക്കും. പുതിയ തലമുറ ഒട്ടും നോക്കരുത്; വല്ലാത്ത ദുരന്തമാവും ഫലം. സ്വപ്നങ്ങൾ അകാലത്തിൽ പൊലിയും. പഴയ തലമുറ വിട്ടുവീഴ്ച ചെയ്യണം. അല്ലെങ്കിൽ വംശ നാശമാവും ഫലം. അതാണ് ചരിത്രം തരുന്ന പാഠം.
ലീഗിന്റെ അഞ്ചാം മന്ത്രി വിവാദം വന്നപ്പോൾ ആര്യാടൻ മുഹമ്മദ് പാർട്ടിയോഗത്തിൽ നടത്തിയ ഒരു പ്രവചനമുണ്ട്. കാര്യങ്ങൾ ഇങ്ങനെ പോയാൽ കേരളത്തിലെ അവസാനത്തെ കോൺഗ്രസ് മുഖ്യമന്ത്രിയാകും ഉമ്മൻ ചാണ്ടി എന്നായിരുന്നു ആ വാക്കുകൾ. ആ വാക്കുകൾ നിറവേറുന്ന മട്ടിലാണ് കാര്യങ്ങൾ മുന്നോട്ടു പോകുന്നത്.
ചരിത്രപാഠം
പി.ടി. ചാക്കോയെ ഒതുക്കാൻ നോക്കിയ ശങ്കറിൽ തുടങ്ങാം ആ പുരാണം. പിന്നീട് ശങ്കർ ഒന്നുമായില്ല. ആ വേദനയിൽനിന്ന് ഉണ്ടായ കേരള കോണ്‍ഗ്രസ് ഇങ്ങനെ ആയതിൽ ഒതുക്കാൻ നോക്കി ഒതുങ്ങിയതിന്റെ കഥകളല്ലേ? 126 അംഗ നിയമസഭയിൽ 25 അംഗങ്ങളെ ജയിപ്പിച്ചു വന്ന പാർട്ടി ഇന്ന് വല്ലവരുടെയും ഒൗദാര്യത്തിൽ കഴിയുന്ന സ്ഥിതിയിലെത്തിയത് അതുകൊണ്ടല്ലേ?
1960ൽ തെരഞ്ഞെടുപ്പിൽ വിജയിക്കാൻ കൂട്ടുകൂടിയ ലീഗിന്റെ തൊപ്പി ഉൗരിച്ച കോണ്‍ഗ്രസ് അധികാരത്തിൽ തിരിച്ചു വരുന്നത് 1979ൽ ലീഗ് നേതാവ് സി.എച്ച്. മുഹമ്മദ് കോയയെ മുഖ്യമന്ത്രി ആക്കിയായിരുന്നു. അന്ന് കേരളത്തിൽ ഒരു പാർട്ടിയും കൂട്ടുകൂടാൻ ഇഷ്ടപ്പെടാതിരുന്ന കരുണാകരന്റെ ഇന്ദിരാ കോണ്‍ഗ്രസിന് കൊള്ളാവുന്ന ഒരു കൂട്ടു കിട്ടിയത് അങ്ങനെയാണ്. ഇന്ന് ലീഗല്ലേ കോണ്‍ഗ്രസ് മുന്നണിയിലെ വൻ ശക്തി?
1964ൽ സിപിഐയെ ഒതുക്കാൻ കളിച്ച ഇഎംഎസ് അവരുടെ പിന്തുണയോടെയാണ് മുഖ്യമന്ത്രിയായത്. അവിടിരുന്ന് ഇഎംഎസിനെ ഒതുക്കി പുതിയ മുന്നണി ഉണ്ടാക്കി 1969ൽ മുഖ്യമന്ത്രി പദം നേടിയ സിപി.ഐ അവസാനം 1979ൽ സമസ്താപരാധങ്ങൾക്കും മാപ്പു പറഞ്ഞ് ക്ലീൻ സ്ലേറ്റിൽ എഴുതിയാണ് രക്ഷപ്പെട്ടത്. 1967ൽ പ്രമുഖർ മടിച്ച കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതൃത്വ പദവി ഏറ്റെടുത്ത കരുണാകരൻ സി.എച്ചിനെ അടക്കം പലരെയും ഉയർത്തിയ കളികളിലൂടെയാണ് കേരളത്തിൽ മുഖ്യമന്ത്രിയായത്.
സ്വന്തം പദവി ഉറപ്പിക്കാൻ ആന്റണിയെയും കൂടെ നിന്ന നേതാക്കളെയും ഒതുക്കാൻ നോക്കിയപ്പോൾ അദ്ദേഹം വീണു. തിരിച്ചു വരാനാവാത്ത വീഴ്ച. ആന്റണി മൂന്നുവട്ടം കേരള മുഖ്യമന്ത്രിയും പത്തു വർഷം കേന്ദ്രപ്രതിരോധ മന്ത്രിയും ആയി. കരുണാകരൻ ഒരു പദവിയുമില്ലാതെ മരിച്ചു.
ഇന്നത്തെ കളികൾ
ഇനി ഇന്നത്തെ കളിക്കാരിലേക്കു വരാം. കരുണാകരനെതിരേ കേരളത്തിലെ കോണ്‍ഗ്രസിൽ നടന്ന എല്ലാ കളികൾക്കും നേതൃത്വം കൊടുത്ത ഉമ്മൻ ചാണ്ടിക്കു മുഖ്യമന്ത്രിയാകാൻ 2003വരെ കാത്തിരിക്കേണ്ടിവന്നു. കളി ജയിച്ചപ്പോഴെല്ലാം ട്രോഫി വാങ്ങാൻ നോണ്‍ പ്ലേയിംഗ് ക്യാപ്റ്റൻ ഡൽഹിയിൽനിന്നും എത്തി, സാക്ഷാൽ ആന്റണി. അവസാനം ആർക്കും തടസം പറയാനാവാതെ അദ്ദേഹം തികച്ചും അപ്രതീക്ഷിതമായി മുഖ്യമന്ത്രിയായി.
2010ൽ അധികാരത്തിൽ തിരിച്ചെത്തിയ ഉമ്മൻ ചാണ്ടിയെ ഒതുക്കാൻ രമേശ് കളിച്ചു. മന്ത്രിസഭയിൽ ആഭ്യന്തര മന്ത്രിയായി. മുഖ്യമന്ത്രി സ്ഥാനത്തിനു വേണ്ടി രമേശ് നടത്തിയ കളികളല്ലേ യുഡിഎഫിനെ ഈ പരുവത്തിലെത്തിച്ചത്? മാണിക്കുണ്ടായ മുഖ്യമന്ത്രി മോഹത്തിനു തടയിടാൻ ബാർക്കോഴ ഭൂതത്തെ തുറന്നുവിട്ടു. സർവനാശമായിരുന്നു ഫലം. മാണിയെ ഒതുക്കാനുള്ള കളിക്ക് ഉമ്മൻ ചാണ്ടിയും കൂട്ടുനിന്നു, അതിന് ഒരു അതിജീവന ന്യായം പറയാമെങ്കിലും.
2015ൽ രമേശ് മത്സരിച്ചതു പോലൂം 2020ൽ മുഖ്യമന്ത്രിയാകുവാൻ പ്രതിപക്ഷ നേതൃസ്ഥാനം ലക്ഷ്യംവച്ചായിരുന്നു എന്നല്ലേ പിന്നാന്പുറ കഥകൾ.
ഇടതുകളികൾ
1980ൽ മുഖ്യമന്ത്രിയായ നായനാരെ മുന്നണിയിൽ വെള്ളം കുടിപ്പിക്കുംവിധം പാർട്ടിക്കാരെ ഇളക്കിവിടാൻ നേതൃത്വം കൊടുത്തത് സാക്ഷാൽ വി.എസ് ആയിരുന്നില്ലേ. 1987ൽ അധികാരത്തിൽ തിരിച്ചെത്തിയ നായനാരെ ഒരു വർഷം കൂടി കാലാവധി നിൽക്കെ 1991ൽ തെരഞ്ഞെടുപ്പിനു പോകാൻ നിർബന്ധിച്ചതും വിഎസിന്റെ മുഖ്യമന്ത്രി പദവിക്കൊതിയായിരുന്നില്ലേ?
1991ൽ പക്ഷേ ജനം തെരഞ്ഞെടുത്തത് കരുണാകരനെ ആയിരുന്നു. 1996ൽ പക്ഷേ ഇടതു മുന്നണി ജയിച്ചപ്പോൾ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദൻ മാരാരിക്കുളത്തു തോറ്റു. അങ്ങനെ നായനാർ വീണ്ടും മുഖ്യമന്ത്രി ആയി.
2001ൽ വിഎസിനെ ഒതുക്കാൻ കളികളായി. അദ്ദേഹത്തിന് സീറ്റു നിഷേധിച്ചു. സഖാക്കൾ ഇളകി. മത്സരിച്ചു മുഖ്യമന്ത്രിയായി. 2011ലും സീറ്റ് നിഷേധിക്കാൻ നോക്കി. പക്ഷേ നടന്നില്ല. പ്രതിപക്ഷ നേതാവായി. ഒതുക്കാൻ നോക്കിയവർ ഒതുങ്ങി. 2016ലും മത്സരിച്ചു. പക്ഷേ, പിണറായി ആയി മുഖ്യമന്ത്രി. വിഎസ് കാബിനറ്റ് റാങ്കുള്ള പദവി നേടി വിശ്രമത്തിലേക്ക് മടങ്ങി.
ഇതെല്ലാം കാവ്യനീതികളാകും. പക്ഷേ, രമേശിനെ ഒതുക്കി കോണ്‍ഗ്രസിനെ രക്ഷിക്കാം എന്ന് കരുതിയാൽ മൗഢ്യമാവും. കടുത്ത സാഹസം കാണിച്ച് ആളാകാൻ നോക്കിയാൽ രമേശിനും ദുരന്തമാവും ഉണ്ടാവുക. കാത്തിരുന്നാൽ ചിലപ്പോൾ വിഎസിനെ പോലെ അവസരം കിട്ടിക്കൂടെന്നില്ല.
ഇരട്ട നീതി
ആന്ധ്രപ്രദേശിൽ തെലുങ്കു5ദേശത്തെ പുറത്താക്കി അധികാരം പിടിച്ച രാജശേഖര റെഡ്ഡി അപകടത്തിൽ മരിച്ചപ്പോൾ അദ്ദേഹത്തെ സ്നേഹിച്ചവരെല്ലാം മുന്നോട്ടു വച്ച നേതാവ് രാജശേഖര റെഡ്ഡിയുടെ മകൻ ജഗൻമോഹൻ റെഡ്ഡിയായിരുന്നു. കുടുംബവാഴ്ച പറ്റില്ല എന്ന കേൾക്കാൻ ഇന്പമുള്ള ന്യായം പറഞ്ഞ് അദ്ദേഹത്തെ മാറ്റി പകരം മുതിർന്ന നേതാവ് റോസയ്യായെയും പിന്നീട് യുവനേതാവ് കിരണ്‍ കുമാർ റെഡ്ഡിയെയും ഹൈക്കമാൻഡ് മുഖ്യമന്ത്രി ആക്കി. ആന്ധ്രയിലെ കോണ്‍ഗ്രസ് തീരുകയായിരുന്നു.
എംഎൽഎമാർ പാർട്ടി വിട്ടു. ജഗൻ പുതിയ പാർട്ടി ഉണ്ടാക്കി. ഇന്ന് ആന്ധ്ര ഭരിക്കുന്നു. കോണ്‍ഗ്രസ് പാർട്ടിക്കു വിധേയപ്പെട്ടു ജീവിക്കുവാൻ ജഗൻമോഹനെ ഉപദേശിക്കണമെന്ന് ആവശ്യപ്പെടാൻ രാജശേഖരറെഡ്ഡിയുടെ ഭാര്യ ജഗന്റെ അമ്മ വിജയമ്മയെ സോണിയാ ഗാന്ധി ഡൽഹിക്കു വിളിപ്പിച്ചു. വിജയമ്മ മുഖത്തടിക്കുംപോലെ സോണിയയോട് ചോദിച്ചു, ഈ നീതി രാഹുലിന്റ കാര്യത്തിൽ നടപ്പാക്കാമോ? ഞെട്ടിപ്പോയി സോണിയ.
കേരളത്തിലെ ഇരട്ടനീതി
കോണ്‍ഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗവും അഖിലേന്ത്യാ ജനറൽ സെക്രട്ടറിയുമായ കെ.സി. വേണു ഗോപാലിനെതിരേ പ്രതികരിച്ച ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തൻ പി.എസ്. പ്രശാന്തിനെ പുറത്താക്കിയ പാർട്ടി നേതൃത്വം എന്തേ കോണ്‍ഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗവും അഖിലേന്ത്യാ ജനറൽ സെക്രട്ടറിയുമായ ഉമ്മൻ ചാണ്ടിക്കെതിരേ പറഞ്ഞ ഉണ്ണിത്താനെതിരേ നടപടി എടുക്കുന്നില്ല?
ഗ്രൂപ്പില്ലാത്ത കോണ്‍ഗ്രസിനായി ഉണ്ടാക്കുന്ന പുതിയ ഗ്രൂപ്പുകാരുടെ കാലത്ത് ഗ്രൂപ്പു സമവാക്യങ്ങൾ തെറ്റിച്ച തിരുവഞ്ചൂർ രാധാകൃഷ്ണന്റെ മകന് ഒറ്റയടിക്കു സംസ്ഥാന നേതൃത്വത്തിലേക്ക് പ്രവേശനം കൊടുത്തത് ഏതു നീതി? കരുണാകരന്റെ മക്കൾരാഷ്ട്രിയത്തിനെതിരേ ഏറെ പ്രസംഗിച്ചയാളാണ് തിരുവഞ്ചൂർ.
കോട്ടയം സീറ്റ് അവിടുത്തെ എംഎൽഎ ആയിരുന്ന തന്റെ ഭാര്യ മേഴ്സിക്കു വളരെ പ്രിയപ്പെട്ടതായിരുന്നു എന്നും അതുകൊണ്ട് തന്റെ മകൾക്കു മത്സരിക്കുവാൻ കൊടുക്കണമെന്നും ഒരിക്കൽ വയലാർ രവി ആവശ്യപ്പെട്ടപ്പോഴും വല്ലാതെ ക്ഷോഭിച്ചയാളാണ് തിരുവഞ്ചൂർ. ഇപ്പോൾ മകന്റെ രംഗപ്രവേശനം വന്നപ്പോൾ നിശബ്ദൻ. ഗ്രൂപ്പു മാറിയതിന് വേണുഗോപാൽ കൊടുത്ത സമ്മാനമാണ് പുതിയ നിയമനം എന്നാണ് ഏതിർ പക്ഷം പറയുന്നത്. ഏതായാലും 24 മണിക്കൂറിനുള്ളിൽ നിയമനം മരവിപ്പിച്ചു.
ഉമ്മൻ ചാണ്ടിയും രമേശും
ഉമ്മൻ ചാണ്ടിയും രമേശും ഇല്ലാത്ത കോണ്‍ഗ്രസ് ഏറെ കോണ്‍ഗ്രസുകാരിൽനിന്നും പുറത്താകും. കൊടി പിടിച്ച് സമരത്തിനൊന്നും വന്നില്ലെങ്കിലും കൈപ്പത്തി ചിഹ്നത്തിൽ വോട്ടു ചെയ്യാതിരിക്കും.
2016ലെ തോൽവിയെ തുടർന്ന് എല്ലാ സ്ഥാനവും വിട്ട ഉമ്മൻ ചാണ്ടിയെ 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നിലേക്ക് കൊണ്ടുവന്നത് ഘടകകക്ഷികളുടെ സമ്മർദമായിരുന്നു. ഉമ്മൻ ചാണ്ടി വന്നാലും ജയിക്കാനാവില്ലെന്ന് മുന്നണിയിലെ പല ഘടകക്ഷികൾക്കും ഉറപ്പായിരുന്നു.
കെ.എം. മാണിയെ ഒതുക്കാനും നിഗ്രഹിക്കാനും നോക്കിയതിന് കൊടുക്കേണ്ടിവരുന്ന വില അവർക്ക് ഉറപ്പായിരുന്നു. പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയുടെ നിലപോലും മോശമായത് അതുകൊണ്ടായിരുന്നു.
ഉമ്മൻ ചാണ്ടിക്കു പ്രായം കൂടുന്നെങ്കിലും തന്ത്രങ്ങളുടെ ലക്ഷ്യം കൃത്യമായിരിക്കും. ഇന്ന് ചിരിക്കുന്ന വേണു ഓർക്കുക: ഡൽഹിയിൽ പ്രശാന്ത് കിഷോർ വരുന്പോൾ അങ്ങും ഇങ്ങനെ യൊക്കെ പറയുന്നത് ഞങ്ങൾക്കു കേൾക്കേണ്ടിവരാനുള്ള സാധ്യതയുണ്ട്.
വ്യക്തിബന്ധങ്ങൾ
കോണ്‍ഗ്രസ് ഇന്നും ഒരു കേഡർ പാർട്ടി അല്ല. കോണ്‍ഗ്രസുകാരെ ഇന്ന് ചേർത്തുനിർത്തുന്നത് ആദർശങ്ങളേക്കാൾ വ്യക്തിബന്ധങ്ങളൂം ഓരോരുത്തനും തനിക്ക് എന്താണ് നല്ലത് എന്ന ചിന്തയുമാണ്. അക്കാര്യത്തിൽ വേണുഗോപാലും ഏറ്റവും താഴത്തെ തട്ടിലുള്ള കോണ്‍ഗ്രസുകാരനും ഒരു മനസാണ്.
പണ്ടു കമ്യൂണിസ്റ്റ് ഭയം മൂലം കിട്ടിയ വോട്ടൊന്നും ഇന്ന് അധികമില്ല. അതുകൊണ്ട് വ്യക്തിബന്ധങ്ങൾ വളരെ പ്രധാനമാണ്. ഇക്കാര്യത്തിൽ ഇന്ന് ഉമ്മൻ ചാണ്ടിക്കും രമേശിനും കിട പിടിക്കാൻ കേരളത്തിലെ കോണ്‍ഗ്രസിൽ ആരുണ്ട്?
പണ്ട് കരുണാകരൻ സർവപ്രതാപത്തോടെ കേരളം ഭരിച്ചപ്പോൾ തച്ചടി പ്രഭാകരൻ, പി.കെ. വേലായുധൻ തുടങ്ങിയ എ ഗ്രൂപ്പുകാർ മന്ത്രിപദവിക്കുവേണ്ടി ഗ്രൂപ്പു മാറി കരുണാകരന്റെ കൂടെ കൂടി.
രണ്ടാളിനും പിന്നീട് മത്സരിക്കാനോ എന്തെങ്കിലും ആകാനോ സാധിച്ചില്ല. കോട്ടയത്ത് ഇനിയും മത്സരിക്കാനുള്ള അവസരം കിട്ടിയാൽ തിരുവഞ്ചൂരിന് ഉമ്മൻ ചാണ്ടി വിരുദ്ധനാകുവാൻ സാധിക്കുമോ? സിദ്ദിക്കും ഷാഫിയും മടക്കയാത്രയിലാണ്. ചിലരെ കർണാടകത്തിലെ ചില കേസ് കാണിച്ചൊക്കെ പേടിപ്പിക്കുന്നുണ്ടത്രെ.
അസ്തിത്വഭീതിയോടെ ആന്റണി കോണ്‍ഗ്രസ് ഇടതു മുന്നണിയിൽ നിന്നു തിരിച്ചു നടന്ന് ഒരു പദവിയും ചോദിക്കാതെ കുരണാകരൻ കോണ്‍ഗ്രസിൽ ചേക്കറിയതു ചരിത്രം. അന്ന് ആദർശം പറഞ്ഞു മാറിനിന്ന പി.സി. ചാക്കോയും എ.സി ഷണ്മുഖദാസും കെ. ശങ്കരപ്പിള്ളയും എ.കെ. ശശീന്ദ്രനും രാമചന്ദ്രൻ കടന്നപ്പള്ളിയും കേരള രാഷ്ട്രീയത്തിൽ ഒന്നുമായില്ല.
കളികൾക്കായി കാത്തിരിക്കുക
കോണ്‍ഗ്രസിലെ ഇപ്പോഴത്തെ കലാപം കത്തിയുയർന്നാൽ തങ്ങളുടെ കോണ്‍ഗ്രസ് ഉമ്മൻ ചാണ്ടിയും രമേശും ആണെന്ന് ഘടകകക്ഷികൾ പറഞ്ഞാലോ? ഹൈക്കമാൻഡ്കോണ്ഗ്രസ് പെരുവഴിയിലാവില്ലേ? ഉമ്മൻ ചാണ്ടി കളിക്കും. രമേശിനെക്കാൾ കൂർമ്മബുദ്ധിയോടെ കളിക്കും. കൂട്ടുകാർക്കുവേണ്ടി കളിക്കും. കളിക്കുന്നു എന്ന് തോന്നിപ്പിക്കാതെ കളിക്കും.
ശക്തമായ പുത്തൻ കളികളും വരാം. നിയമസഭാ കക്ഷി നേതാവിനെതിരേ നീക്കം വരാം. കുടുതൽ എംഎൽഎ മാർ സതീശനെതിരേ നീങ്ങിയാൽ ഹൈക്കമാൻഡ് എന്തു ചെയ്യും. ഉമ്മൻ ചാണ്ടിയും രമേശും ഫലപ്രദമായി കളിച്ചാൽ ആദ്യം തെറിക്കുന്നത് സതീശനാവും. കരുണാകരനെതിരേ കളിച്ചു ജയിച്ച നീക്കമാണത്.
സംഘടനാ തെരഞ്ഞെടുപ്പു വേണെമെങ്കിലും നടക്കാം. രമേശും ഉമ്മൻ ചാണ്ടിയും ഒന്നിച്ചു നിന്നാൽ ഹൈക്കമാൻഡിന്റെ കുട്ടികൾ വല്ലാത്ത പരുവത്തിലാകാനാണിട. അപ്പോൾ ഇന്ന് അച്ചടക്കം പറയുന്നവർ എല്ലാം ലംഘിക്കുന്നതു കാണാം. ജഗന്റെ മാതൃകയും ജോതിരാദിത്യ സിന്ധ്യയുടെ മാതൃകയുമെല്ലാം സാധ്യതകളായി നിൽക്കുകയാണ്. അതിലേക്ക് കളി എത്തിക്കരുത്. ഒതുക്കാൻ നോക്കരുത്, നശിക്കും.
ദ്വിജൻ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ആന്റിബയോട്ടിക് എന്ന ‘ഭീകരൻ’
ലോക തൊഴിലാളിദിനമായ മേയ് ഒന്നിനു നടന്ന സംഭവമാണ് ഇതെഴുതാൻ പ്രചോദനം. കേരളത്ത
കൊമേഴ്സ് വിദ്യാഭ്യാസം സ്കൂൾ തലത്തിൽ
ഇന്ത്യയിൽ കൊമേഴ്സ് വിദ്യാഭ്യാസം ആദ്യം ആരംഭിച്ചത് 1886ൽ മദ്രാസിലാണ്; കേരളത്തിൽ
രാജ്യസഭാ സീറ്റും കേരള കോണ്‍ഗ്രസും
ഇടതുമുന്നണി കേരള കോണ്‍ഗ്രസ്-എമ്മിന്
ചബഹാർ ഉയർത്തുന്ന നയതന്ത്ര വെല്ലുവിളികൾ
ഇറാനിലെ തന്ത്രപ്രധാനമായ ചബഹാ
തരംഗമില്ല; പ്രവചനാതീതം
ആരു ജയിക്കും, ഇന്ത്യ ആരു ഭരിക്കും? എല്ലാവർക്കും അറിയേണ്ടത് ഈ ചോദ്യത്തിനുള്ള ഉത
മ്യൂസിയം മുന്നോട്ടുള്ള പ്രയാണത്തിന്
ഇന്ന് അന്താരാഷ്ട്ര മ്യൂസിയം ദിനം
1872ൽ ഫ്രഞ്ച് നാഷണൽ കമ്മീഷൻ,
സോളാർ വെളിച്ചത്തിലെ ആശങ്കയുടെ നിഴൽ
ഉപഭോക്താവിനു സാമ്പത്തിക നേട്ടം, പരിസ്ഥിതിക്ക് സംരക്ഷ
ബിജെപിക്ക് കോടതിയിൽനിന്നു തിരിച്ചടികൾ
നാലു ഘട്ട വോട്ടിംഗ് പൂർത്തിയാക്കിയപ്പോഴും ഇന്ത്യൻ രാഷ്ട
ചതിയുടെ സൈബറിടം സംശയിക്കുക
റോഷ്നി (യഥാർഥ പേര് അല്ല) 37 വയസ്. ബഹുരാഷ്ട്ര കമ്പനിയിൽ ജോലി. ഗർഭിണി. പ്രസവാവ
വേങ്ങൂർ ഒരു പാഠം
വന്യജീവി ആക്രമണങ്ങളും അതുവഴിയുള്ള മരണങ്ങളും ഇന്നു കേരളത്തിൽ പതിവ് വാർത്തക
റിവ്യു ബോംബിംഗ് അഭിപ്രായസ്വാതന്ത്ര്യമോ?
റിവ്യു ബോംബ്! സിനിമയുടെ അണിയറപ്രവർത്തകരുടെ പേടിസ്വപ്നമായിരിക്കുന്ന വാക്കുക
സ്ത്രീസുരക്ഷ ഇന്ത്യയിൽ
മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ചെറുമകനും എച്ച്.ഡി. രേ
കാർഷിക യോജനകളുടെ പെരുക്കം
കേന്ദ്ര ഗവണ്മെന്റിന്റെ കൃഷിവകുപ്പ് വിവിധങ്ങളായ 19 യോജനകൾ കാർഷകർക്കു മാത
തെരഞ്ഞെടുപ്പ് വിഷയങ്ങളിൽ അതിവേഗം മാറ്റങ്ങൾ
തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുമ്പുതന്നെ പ്രധാനമന്ത
കാർഷിക ഇന്ത്യയുടെ വികസന വെല്ലുവിളികൾ
2047ൽ വികസിത രാജ്യമെന്ന പദവി കൈ
ബിജെപി കിതയ്ക്കുന്നുവോ?
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം
നിർമിതബുദ്ധിയും ഹൃദയജ്ഞാനവും
ഫാ. ഏബ്രഹാം ഇരിമ്പിനിക്കൽ
മേയ് 12 ആഗോള മാധ്യമദിനം. എല്ലാ വർ
വിളക്കേന്തിയ വനിത വിളിക്കുന്പോൾ
ഇന്ന് അന്താരാഷ്ട്ര നഴ്സസ് ദിനം
"വിളക്കേന്തിയ വനിത' എന്ന വിശേഷണത്ത
കേജരിവാളും ജനസംഖ്യയും
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ സുപ്രീംകോടതിയിൽനിന്നു ജാമ്യം നേടി പുറത്
നീ വെറും "പ്രോപ്പർട്ടി'യോ?
ഈ ദിവസങ്ങളിൽ ഏതോ ഹയർ സെക്കൻഡറി സ്കൂളിലെയോ കോളജിലെയോ വിദ്യാർഥീ-വിദ്യാർഥിനി
സൗജന്യത്തിലെ രാഷ്ട്രീയം
ഒരാൾക്ക് ഒരു മീൻ നൽകിയാൽ അയാളുടെ ഒരു ദിവസത്തെ വിശപ്പ് മാറ്റാം. എന്നാൽ, മീൻപി
ഇന്നു സമൂഹം ചെയ്യുന്നത്
ആൻഡ്രിയയുടെ ജീവിതകഥയും പോസ്റ്റ് പാർട്ടം സൈക്കോസിസ് എന്ന മാനസിക
ഫ്രെയിമുകൾ പറഞ്ഞ കഥകൾ...
ഫോട്ടോഗ്രഫിയിൽ ഇന്ദ്രജാ
ട്രൈബ്യൂണലുകൾ മതകോടതികളോ?
കത്തോലിക്കാസഭയിൽ നൂറ്റാണ്ടുകളായി നിലനിന്നുപോരുന്നതും ഇന്നും എല്ലാ രൂപതകളില
മാറിമറിയുന്ന മനസ്!
പോസ്റ്റ്പാർട്ടം ബ്ലൂ വളരെ ലഘുവായ വിഷാദാവസ്ഥയാണ്. പ്രസവം കഴിഞ്ഞ് രണ്ടോ മൂന്നോ ദിവ
വർഗീയതയും തീവ്രവാദവും നാടിന് ആപത്ത്: മാർ പാംപ്ലാനി
സമുദായം ഒറ്റക്കെട്ടായി നിന്നു പെൺ
കെട്ടുതാലി സംരക്ഷിക്കുക, കുടുംബങ്ങളെ രക്ഷിക്കുക
തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്കു നീങ്ങുമ്
ചോര പുരളുന്ന മാതൃത്വം
നിഷ ജോസ്
ആൻഡ്രിയ പിയ കെന്നഡി. 1963ൽ ഹൂസ്റ്റ
പുനരുദ്ധാരണം നടത്തേണ്ട ഇലക്ഷൻ പ്രക്രിയ
ഇക്കഴിഞ്ഞത് അഞ്ചാമത്തെ ഇലക്ഷൻ ഡ്യൂട്ടിയായിരുന്നു. എല്ലാം
വർക്കിച്ചൻ മരിക്കാൻ റെഡിയാണ്!
വർക്കിച്ചന് ഒന്നുരണ്ടു ദിവസമായി ഒരു മൗനം. ചിരിയും ത
എന്തുകൊണ്ട് ആര്യ ആക്രമിക്കപ്പെടുന്നു?
കേരളത്തിലെ സാധാരണക്കാരിയായ ഒരു പെണ്
‘ദ കേരള സ്റ്റോറി’യും തീക്കൊള്ളിയും
ഇടുക്കി രൂപതയിലെ ഒരിടവക സംഘടിപ്പിച്ച അ
22 വർഷത്തിനു ശേഷവും ഭയം വിട്ടുമാറാതെ ഗോദ്ര
“തെരഞ്ഞെടുപ്പിലൊന്നും ഇവിടെയാർക്കും താത്പര്യമില്ല. ആ
രണ്ടു പുതിയ നിയമങ്ങൾ
കേരളത്തിൽ സിപിഎം-ബിജെപി ബന്ധം ശക്തമായതിന്
ഡ്രൈവിംഗിനു വേണ്ടത് മികവുറ്റ പരിശീലനം
ഇന്ത്യയിലുണ്ടാകുന്ന 78 ശതമാനം റോഡപകടങ്ങൾ
ക്രൂരതയുടെ ഒരാണ്ട്
""ഞാനും ഭാരതമാതാവിന്റെ മകളാണ്. പ
സാന്ത്വനത്തിന്റെ കരസ്പർശം
മണിപ്പുരിന്റെ ഉള്ളറകളിലേക്ക് സാന്ത്വനത്തി
""നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കണം, ഒന്നാകണം''
മണിപ്പുരിനെ ഇരുട്ടിലേക്ക് തള്ളിവിട്ട കലാ
പീഡനങ്ങളിൽ തളരാത്ത ക്രൈസ്തവർ
മണിപ്പുരിൽ ഒരു വർഷമായി അണയാത്ത കലാപത്തിൽ ഇരകളാക്കപ്പെ
കൊക്കോയ്ക്കു നല്ല കാലം; എത്ര നാൾ?
കൊക്കോയുടെ വില സർവകാല റിക്കാർഡിൽ എത്തിയതോടെ കേരളത്തിലെ കൊ
അക്ഷരമാല പഠിക്കാനും തർക്കം വേണോ?
വിദ്യാഭ്യാസത്തെക്കുറിച്ചു സംസാരിക്കുന്പോൾ നമുക്കു മാത്രമെന്താണ് മ
ചൂടുകാലത്തെ തരണം ചെയ്യാൻ
"ഈ വർഷത്തെപ്പോലെ ഒരു ചൂട്/മഴ ഇതിനു മുൻപ് ഉണ്ടായിട്ടില്ല’ എന്നു നാം പലപ്പോഴും
യുഎസ് കാന്പസിലെ അശാന്തിക്കു പിന്നിൽ
അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ ഏതാനും ആഴ്ചയായി പെട്ടെന്നു പൊട്ടിപ്പുറ
കാലാതീതനായ കാലായിലച്ചൻ
മരണം ഒരേ സമയം തന്നെ അകറ്റുന്നതും അടുപ്പിക്കുന്നതുമാണ്. ഈ ലോകത്തിൽനിന്നു മരണ
എന്തിന് ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടണം?
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും-2
ദേശീയ ന്യൂനപക്ഷ കമ്മീഷൻ: 1992ലെ ദേശീയ ന്യൂനപ
അടിയൊഴുക്ക് അടിതെറ്റിക്കുമോ?
ഭാരതത്തിൽ അടുത്ത അഞ്ചാണ്ട് ആരാണ് നാടു ഭരിക്കേണ്ടതെന്നതിൽ
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും
ന്യൂനപക്ഷാവകാശങ്ങൾ എന്നതു മനുഷ്യാവകാശങ്ങളുടെ ഒ
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര്‍ സഭയുടെ പിതാവ്
ഭാരതത്തില്‍ മാര്‍ത്തോമ്മാ നസ്രാണികള്‍ എന്നറിയപ്പെടുന്ന ക്രൈസ്തവ
Latest News
പാലായിലെ വിവാദ എയര്‍പോഡ്സ് കണ്ടെത്തി
പ്രസിഡന്റിനായി പ്രാര്‍ഥിക്കണമെന്ന് ഇറാന്; ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല
അഫ്ഗാനിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഐഎസ് ഭീകരർ
ഫാറൂഖ് അബ്ദുള്ളയുടെ തെരഞ്ഞെടുപ്പ് റാലിക്കിടെ കത്തിയാക്രമണം; മൂന്നുപേർക്ക് പരിക്ക്
തെലുങ്കാനയിൽ ഇടിമിന്നലേറ്റ് മൂന്നുപേർ മരിച്ചു
Latest News
പാലായിലെ വിവാദ എയര്‍പോഡ്സ് കണ്ടെത്തി
പ്രസിഡന്റിനായി പ്രാര്‍ഥിക്കണമെന്ന് ഇറാന്; ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല
അഫ്ഗാനിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഐഎസ് ഭീകരർ
ഫാറൂഖ് അബ്ദുള്ളയുടെ തെരഞ്ഞെടുപ്പ് റാലിക്കിടെ കത്തിയാക്രമണം; മൂന്നുപേർക്ക് പരിക്ക്
തെലുങ്കാനയിൽ ഇടിമിന്നലേറ്റ് മൂന്നുപേർ മരിച്ചു
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top