Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
അധികാര വികേന്ദ്രീകരണം: കാൽ നൂറ്റാണ്ടിന്റെ കഥ
Tuesday, September 21, 2021 10:39 PM IST
കെ. കബീർ മാസ്റ്റർ
മഹാത്മാഗാന്ധിയെയാണ് ഇന്ത്യയുടെ പഞ്ചായത്തീരാജ് സംവിധാനത്തിന്റെ പ്രതീകമായി നാം കാണുന്നത്. ഓരോ ഗ്രാമവും മുഴുവൻ അധികാരങ്ങളുമുള്ള ഒരു റിപ്പബ്ലിക്കോ പഞ്ചായത്തോ ആകണം. ബലവാനു ലഭിക്കുന്നത്ര സൗകര്യം ദുർബലനും ലഭിക്കണം എന്നുള്ളതാണ് ജനാധിപത്യത്തെക്കുറിച്ചുള്ള തന്റെ സങ്കൽപമെന്നു ഗാന്ധിജി പറഞ്ഞു.
വികസന ബ്ലോക്കുകൾ
1951 ൽ ഒന്നാം പഞ്ചവത്സരപദ്ധതി ആരംഭിക്കുകയും ഗ്രാമതലങ്ങളിൽ വികസന പ്രവർത്തനങ്ങൾക്കായി സാമൂഹ്യ വികസന എൻഇഎസ് ബ്ലോക്കുകൾ ആരംഭിക്കുകയും ചെയ്തിരുന്നു. ഒന്നാം പഞ്ചവത്സര പദ്ധതിയുടെ അവസാന വർഷമായ 1956ൽ പദ്ധതി പ്രവർത്തനങ്ങളുടെ അവലോകനത്തിന് പാർലമെന്റ് സമ്മേളിക്കുകയും പദ്ധതി പ്രവർത്തനങ്ങളുടെ ജയപരാജയങ്ങൾ വിശദമായി ചർച്ചയ്ക്കു വിധേയമാക്കുകയും ചെയ്തു.
പദ്ധതി പണത്തിന്റെ 50% മാത്രമേ ചെലവഴിക്കാൻ കഴിഞ്ഞിട്ടുള്ളൂവെന്നും, അതിൽ തന്നെ 20% മാത്രമേ പ്രയോജനപ്രദമായുള്ളുവെന്നും വിലയിരുത്തപ്പെട്ടു. ജനപങ്കാളിത്തമില്ലായ്മയാണിതിനു കാരണമെന്നും ബോധ്യപ്പെട്ടു.
ആയതിന്റെ വെളിച്ചത്തിൽ രണ്ടാം പഞ്ചവത്സര പദ്ധതിയുടെ (1956-61) സമീപനരേഖയിൽ വികസന പ്രവർത്തനങ്ങൾ ഗ്രാമതലത്തിൽ നടപ്പിലാക്കുന്നതിനു ജനങ്ങളുടെ പങ്കാളിത്തം ഉളവാക്കേണ്ടതിന്റെയും ഗ്രാമപഞ്ചായത്തുകൾ രൂപീകരിക്കുന്നതിന്റെയും ആവശ്യകത പരാമർശിക്കുകയുണ്ടായി.
ഇതിന്റെ അടിസ്ഥാനത്തിലാണ് പഞ്ചായത്ത് രാജ് സംവിധാനത്തെക്കുറിച്ചു പഠിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിന് രാഷ്ട്രശിൽപിയായ ജവഹർലാൽ നെഹ്റു 1957 ജനുവരിയിൽ ബൽവന്ത്റായി മേത്ത അധ്യക്ഷനായി കമ്മീഷനെ നിയോഗിച്ചത്. 1959ൽ ബൽവന്ത്റായി മേത്ത കമ്മിറ്റി സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചു. ഗ്രാമതലങ്ങളിലും ബ്ലോക്ക് തലങ്ങളിലും ജില്ലാ തലങ്ങളിലുമായി ത്രിതലപഞ്ചായത്തുകൾ രൂപീകരിക്കാനായിരുന്നു ശുപാർശ.
രാജീവ്ഗാന്ധി
ഗ്രാമപഞ്ചായത്തുകളിലേക്ക് നേരിട്ടു ജനപ്രതിനിധികളെ തെരഞ്ഞെടുക്കാനും ബ്ലോക്ക് പഞ്ചായത്തുകളിലേക്ക് ഗ്രാമപഞ്ചായത്ത് പ്രതിനിധികളിൽനിന്നു തെരഞ്ഞെടുക്കുന്നതിനും, ജില്ലാപഞ്ചായത്തുകളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരും എംഎൽഎമാരും എംപിമാരും ഉദ്യോഗസ്ഥരും ഉൾപ്പെടുന്ന സമിതി രൂപീകരിക്കാനുമായിരുന്നു ബൽവന്ത്റായി മേത്ത കമ്മിറ്റിയുടെ ശിപാർശ.
ഇതിന്റെ അടിസ്ഥാനത്തിൽ രാജസ്ഥാനത്തിലെ നാമ്പൂർ ഗ്രാമത്തിൽ പഞ്ചായത്ത് രൂപീകരിച്ചുകൊണ്ട് 1959 ഒക്ടോബർ രണ്ടിന് ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു, ഇന്ത്യയിലെ ആദ്യത്തെ പഞ്ചായത്ത്രാജ് സ്ഥാപനത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. “ആസൂത്രണത്തിന്റെയും വികസന പദ്ധതികൾ നടപ്പിൽ വരുത്തുന്നതിന്റെയും ഉത്തരവാദിത്തം ജനങ്ങളിൽ നിക്ഷിപ്തമാക്കേണ്ട സമയം വന്നുചേർന്നിരിക്കുന്നു. ആയതിനാൽ വിശ്വാസത്തോടെയും ധൈര്യത്തോടെയും ചുമതലകൾ ഏറ്റെടുക്കാൻ ഞാൻ നിങ്ങളോട് അഭ്യർഥിക്കുന്നു”. എന്ന് ഉദ്ഘാടനപ്രസംഗത്തിൽ നെഹ്റു പറഞ്ഞു.
1960കളോടെ മിക്ക സംസ്ഥാനങ്ങളിലും പഞ്ചായത്തിരാജ് നിയമം രൂപീകരിക്കപ്പെടുകയും പഞ്ചായത്തുകൾ നിലവിൽ വരുകയും ചെയ്തു. എന്നാൽ അധികാരങ്ങളും ധനാഗമമാർഗങ്ങളും ഉണ്ടായിരുന്നില്ല. അതേസമയം കേന്ദ്ര-സംസ്ഥാന വർക്കുകളുടെ ലൈൻ ഡിപ്പാർട്ട്മെന്റുകൾ ശക്തിപ്പെട്ട് ഫീൽഡ് തലം വരെ ഉദ്യോഗസ്ഥർ വരികയും ചെയ്തു. ഇതോടെ ഉദ്യോഗസ്ഥ മേധാവിത്വംകൊണ്ട് 1969 ആയപ്പോഴേക്കും ഗ്രാമപഞ്ചായത്ത് സംവിധാനം നിഷ്പ്രഭമായി.
നഗരപാലികാ നിയമം
പിന്നീട് രാജീവ്ഗാന്ധിയുടെ കാലഘട്ടത്തിലാണ് ചരിത്രപരമായ തുടക്കം കുറിക്കുന്നത്. “ദില്ലിയിലും മറ്റുസംസ്ഥാന തലസ്ഥാനങ്ങളിലും ജനാധിപത്യം ശക്തിപ്പെടണമെങ്കിൽ പഞ്ചായത്ത് തലങ്ങളിൽ ജനാധിപത്യം ശക്തിപ്പെടണം” എന്നതായിരുന്നു രാജീവ്ഗാന്ധിയുടെ കാഴ്ചപ്പാട്. അദ്ദേഹം 1986 ൽ ആറു ദിവസം ഹൈദരാബാദിലുള്ള National Institute of Rural Development (NIRD) ൽ താമസിച്ച് വിവിധ തലത്തിലുള്ള വിദഗ്ധരും ഉദ്യോഗസ്ഥരുമായി ചർച്ചകളും പഠനവും നടത്തി.
ജനങ്ങൾക്ക് അധികാരം, സമാന്തര ജനകീയ സംഘടന, ജനകീയ ജനാധിപത്യം, പ്രതികരണാത്മക ഭരണം, എന്നീ അടിസ്ഥാനതത്വങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടാണ് പഞ്ചായത്തിരാജ് ബില്ലിന്റെ നക്കൽ തയാറാക്കിയത്. 1989 ൽ പ്രധാനമന്ത്രി രാജീവ് ഗാന്ധിതന്നെ 63,64-ാം ഭരണഘടനാ ഭേദഗതിയായി പഞ്ചായത്ത് രാജ് നഗരപാലികാ ബിൽ അവതരിപ്പിച്ചു. ലോകസഭ പാസാക്കിയെങ്കിലും രാജ്യസഭയിൽ ഭൂരിപക്ഷമില്ലാത്തതിനാൽ നാലു വോട്ടുകൾക്ക് ബിൽ പരാജയപ്പട്ടു.
രാജീവ്ഗാന്ധിയുടെ വധത്തിന് ശേഷം 1991 ൽ അധികാരത്തിൽ വന്ന പി.വി. നരസിംഹറാവു സർക്കാർ പഞ്ചായത്തിരാജ് ബിൽ ജോയിന്റ് പാർലമെന്റ് കമ്മിറ്റിക്കു വിടുകയും ചെറിയ ഭേദഗതികളോടെ 1992 ഡിസംബറിൽ 73ാം, 74-ാം ഭരണഘടനാ ഭേദഗതിയായി പാർലമെന്റ് പഞ്ചായത്ത്രാജ് നഗരപാലികനിയമം പാസാക്കുകയും ചെയ്തു. 1993 ൽ മാർച്ച് മാസത്തിൽ പാർലമെന്റിന്റെ ഇരുസഭകളും പഞ്ചായത്തിരാജ് ബിൽ പാസാക്കി.
പഞ്ചായത്തിരാജും വനിതാ മുന്നേറ്റവും
ഭരണഘടനയുടെ അനുഛേദം 243(ഉ)3 പ്രകാരം വനിതകൾക്ക് 33% ശതമാനം സീറ്റ് സംവരണവും 243(ഉ)3 പ്രകാരം അധ്യക്ഷപദവികളിൽ സ്ത്രീകൾക്കു മൂന്നിലൊന്ന് സംവരണവും നൽകി പതിനായിരക്കണക്കിന് സഹോദരിമാരെ അടുക്കളയിൽനിന്നും അധികാരക്കസേരയിലേക്ക് കൊണ്ടുവന്ന രാജ്യത്തെ ഏറ്റവും വലിയ നിശബ്ദ സാമൂഹികവിപ്ലവവും സ്ത്രീമുന്നേറ്റ ചുവടുവയ്പും കൂടിയായിരുന്നു രാജീവ് ഗാന്ധി കൊണ്ടു വന്ന പഞ്ചായത്ത്രാജ് സംവിധാനം. ഡോ. മൻമോഹൻസിംഗ് സർക്കാർ 2010 ൽ 50 ശതമാനമാക്കി വനിതാ സംവരണം വീണ്ടും വർധിപ്പിച്ചു.
കേരളത്തിൽ
കേരളത്തിൽ കെ. കരുണാകരന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാരാണ് കേരള പഞ്ചായത്ത് രാജ് നിയമം പാസാക്കിയത്. അന്നത്തെ പഞ്ചായത്ത് വകുപ്പ് മന്ത്രി സി.ടി. അഹമ്മദാലി അവതരിപ്പിച്ച ബിൽ നീണ്ട ചർച്ചകൾക്കു ശേഷമാണ് 1994 ഏപ്രിൽ 23ന് നിയമസഭ പാസാക്കിയത്.
1994 ഫെബ്രുവരി 23ന് മുഖ്യമന്ത്രി കെ. കരുണാകരൻ അന്നത്തെ ജില്ലാ കൗണ്‍സിലുകൾ പിരിച്ചുവിട്ടു. 1995ൽ നടന്ന പുതിയ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിനുശേഷം ജനപ്രതിനിധികൾ ഒക്ടോബർ രണ്ടിന് സത്യപ്രതിജ്ഞ ചെയ്ത ദിവസംതന്നെ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന എ.കെ. ആന്റണി 29 വകുപ്പുകളുടെ അധികാരം പഞ്ചായത്തുകൾക്ക് കൈമാറി. പ്രത്യേക ധനകാര്യ ഉത്തരവിലൂടെ 220 കോടി രൂപയും ബജറ്റിനു മുന്‍പെ ഇടക്കാല ഗ്രാന്റായി നൽകുകയും ചെയ്തു. അന്നുമുതൽ സംസ്ഥാന ബജറ്റിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള വിഹിതം പ്രത്യേകം രേഖപ്പെടുത്തിത്തുടങ്ങി.
ജനകീയാസൂത്രണം
കേരള പഞ്ചായത്തിരാജ് നിയമത്തിന്റെ 175ാം വകുപ്പ് പ്രകാരമാണ് പിന്നീട് 1996ൽ അധികാരത്തിൽ വന്ന ഇടതുപക്ഷ സർക്കാർ ജനകീയാസൂത്രണം എന്ന പേരിൽ ത്രിതല പഞ്ചായത്തുകളുടെ പദ്ധതി രൂപീകരണവും നിർവഹണവും ഒരു മാസ് കാന്പയിനായി കേരളത്തിൽ നടപ്പാക്കിയത്.
ഇന്നത്തെ ഇടതുപക്ഷ സർക്കാർ ജനകീയാസൂത്രണത്തിന്റെ രജതജൂബിലി ഒരുവർഷം നീണ്ടുനിൽക്കുന്ന പരിപാടികളോടെ ആചരിക്കുകയാണ്. സത്യത്തിൽ ജനകീയാസൂത്രണത്തിന്റെയല്ല അധികാര വികേന്ദ്രീകരണത്തിന്റെ രജതജൂബിലിയാണ് ആഘോഷിക്കേണ്ടത്.
1996നു ശേഷം ഇടതുപക്ഷ സർക്കാർ ഭരിച്ച 15 വർഷക്കാലം മാത്രമേ ജനകീയാസൂത്രണ പരിപാടി ഉണ്ടായിട്ടുള്ളൂ. യുഡിഎഫ് സർക്കാരിന്റെ 10 വർഷക്കാലം കേരളവികസന പദ്ധതി എന്നപേരിലാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതികളും പരിപാടികളും നടപ്പിലാക്കിയത്.
സർക്കാർ നേരിട്ടു ചെലവഴിക്കുന്ന 60 ശതമാനം ഫണ്ടിനേക്കാൾ കൂടുതൽ ഫലപ്രദമായി ഒരുപക്ഷേ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ 40 ശതമാനം ഫണ്ട് വിനിയോഗിക്കാൻ കഴിഞ്ഞിട്ടുണ്ടാകും. ഇങ്ങനെയൊക്കെയാണെങ്കിലും തത്വദീക്ഷയില്ലാതെ അടിക്കടി പുറപ്പെടുവിക്കുന്ന സർക്കാർ ഉത്തരവുകൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധികാരം പരിമിതപ്പെടുത്തുന്നുണ്ട്. ഇന്ത്യയിലെ മറ്റുസംസ്ഥാനങ്ങൾക്ക് മാതൃകയായ നമ്മുടെ പ്രാദേശിക സർക്കാരുകൾ ഉദ്യോഗസ്ഥകേന്ദ്രീകൃതമാകാതിരിക്കാനുള്ള ജാഗ്രതകൂടി ഉണ്ടാവേണ്ടതുണ്ട്്.
(ലേഖകൻ എടപ്പറ്റ ഗ്രാമപഞ്ചായത്ത് മുൻപ്രസിഡന്റും KILAയുടെ ഗസ്റ്റ് ഫാക്കൽറ്റിയുമാണ്.)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
കർക്കശം, നിലപാടുകള്‍
കിഴക്കൻ അസർബൈജാനിലെ ജോല്‍ഫ മേഖലയില്‍ മോശം കാലാവസ്ഥ
തത്കാലം ആശങ്ക അകലെ; വിപണികൾ ശാന്തം
ഇറാനിൽ എന്തും സംഭവിക്കാം. അതുകൊണ്ടുതന്നെ ആശങ്കയും വർ
ആന്റിബയോട്ടിക് എന്ന ‘ഭീകരൻ’
ലോക തൊഴിലാളിദിനമായ മേയ് ഒന്നിനു നടന്ന സംഭവമാണ് ഇതെഴുതാൻ പ്രചോദനം. കേരളത്ത
കൊമേഴ്സ് വിദ്യാഭ്യാസം സ്കൂൾ തലത്തിൽ
ഇന്ത്യയിൽ കൊമേഴ്സ് വിദ്യാഭ്യാസം ആദ്യം ആരംഭിച്ചത് 1886ൽ മദ്രാസിലാണ്; കേരളത്തിൽ
രാജ്യസഭാ സീറ്റും കേരള കോണ്‍ഗ്രസും
ഇടതുമുന്നണി കേരള കോണ്‍ഗ്രസ്-എമ്മിന്
ചബഹാർ ഉയർത്തുന്ന നയതന്ത്ര വെല്ലുവിളികൾ
ഇറാനിലെ തന്ത്രപ്രധാനമായ ചബഹാ
തരംഗമില്ല; പ്രവചനാതീതം
ആരു ജയിക്കും, ഇന്ത്യ ആരു ഭരിക്കും? എല്ലാവർക്കും അറിയേണ്ടത് ഈ ചോദ്യത്തിനുള്ള ഉത
മ്യൂസിയം മുന്നോട്ടുള്ള പ്രയാണത്തിന്
ഇന്ന് അന്താരാഷ്ട്ര മ്യൂസിയം ദിനം
1872ൽ ഫ്രഞ്ച് നാഷണൽ കമ്മീഷൻ,
സോളാർ വെളിച്ചത്തിലെ ആശങ്കയുടെ നിഴൽ
ഉപഭോക്താവിനു സാമ്പത്തിക നേട്ടം, പരിസ്ഥിതിക്ക് സംരക്ഷ
ബിജെപിക്ക് കോടതിയിൽനിന്നു തിരിച്ചടികൾ
നാലു ഘട്ട വോട്ടിംഗ് പൂർത്തിയാക്കിയപ്പോഴും ഇന്ത്യൻ രാഷ്ട
ചതിയുടെ സൈബറിടം സംശയിക്കുക
റോഷ്നി (യഥാർഥ പേര് അല്ല) 37 വയസ്. ബഹുരാഷ്ട്ര കമ്പനിയിൽ ജോലി. ഗർഭിണി. പ്രസവാവ
വേങ്ങൂർ ഒരു പാഠം
വന്യജീവി ആക്രമണങ്ങളും അതുവഴിയുള്ള മരണങ്ങളും ഇന്നു കേരളത്തിൽ പതിവ് വാർത്തക
റിവ്യു ബോംബിംഗ് അഭിപ്രായസ്വാതന്ത്ര്യമോ?
റിവ്യു ബോംബ്! സിനിമയുടെ അണിയറപ്രവർത്തകരുടെ പേടിസ്വപ്നമായിരിക്കുന്ന വാക്കുക
സ്ത്രീസുരക്ഷ ഇന്ത്യയിൽ
മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ചെറുമകനും എച്ച്.ഡി. രേ
കാർഷിക യോജനകളുടെ പെരുക്കം
കേന്ദ്ര ഗവണ്മെന്റിന്റെ കൃഷിവകുപ്പ് വിവിധങ്ങളായ 19 യോജനകൾ കാർഷകർക്കു മാത
തെരഞ്ഞെടുപ്പ് വിഷയങ്ങളിൽ അതിവേഗം മാറ്റങ്ങൾ
തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുമ്പുതന്നെ പ്രധാനമന്ത
കാർഷിക ഇന്ത്യയുടെ വികസന വെല്ലുവിളികൾ
2047ൽ വികസിത രാജ്യമെന്ന പദവി കൈ
ബിജെപി കിതയ്ക്കുന്നുവോ?
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം
നിർമിതബുദ്ധിയും ഹൃദയജ്ഞാനവും
ഫാ. ഏബ്രഹാം ഇരിമ്പിനിക്കൽ
മേയ് 12 ആഗോള മാധ്യമദിനം. എല്ലാ വർ
വിളക്കേന്തിയ വനിത വിളിക്കുന്പോൾ
ഇന്ന് അന്താരാഷ്ട്ര നഴ്സസ് ദിനം
"വിളക്കേന്തിയ വനിത' എന്ന വിശേഷണത്ത
കേജരിവാളും ജനസംഖ്യയും
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ സുപ്രീംകോടതിയിൽനിന്നു ജാമ്യം നേടി പുറത്
നീ വെറും "പ്രോപ്പർട്ടി'യോ?
ഈ ദിവസങ്ങളിൽ ഏതോ ഹയർ സെക്കൻഡറി സ്കൂളിലെയോ കോളജിലെയോ വിദ്യാർഥീ-വിദ്യാർഥിനി
സൗജന്യത്തിലെ രാഷ്ട്രീയം
ഒരാൾക്ക് ഒരു മീൻ നൽകിയാൽ അയാളുടെ ഒരു ദിവസത്തെ വിശപ്പ് മാറ്റാം. എന്നാൽ, മീൻപി
ഇന്നു സമൂഹം ചെയ്യുന്നത്
ആൻഡ്രിയയുടെ ജീവിതകഥയും പോസ്റ്റ് പാർട്ടം സൈക്കോസിസ് എന്ന മാനസിക
ഫ്രെയിമുകൾ പറഞ്ഞ കഥകൾ...
ഫോട്ടോഗ്രഫിയിൽ ഇന്ദ്രജാ
ട്രൈബ്യൂണലുകൾ മതകോടതികളോ?
കത്തോലിക്കാസഭയിൽ നൂറ്റാണ്ടുകളായി നിലനിന്നുപോരുന്നതും ഇന്നും എല്ലാ രൂപതകളില
മാറിമറിയുന്ന മനസ്!
പോസ്റ്റ്പാർട്ടം ബ്ലൂ വളരെ ലഘുവായ വിഷാദാവസ്ഥയാണ്. പ്രസവം കഴിഞ്ഞ് രണ്ടോ മൂന്നോ ദിവ
വർഗീയതയും തീവ്രവാദവും നാടിന് ആപത്ത്: മാർ പാംപ്ലാനി
സമുദായം ഒറ്റക്കെട്ടായി നിന്നു പെൺ
കെട്ടുതാലി സംരക്ഷിക്കുക, കുടുംബങ്ങളെ രക്ഷിക്കുക
തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്കു നീങ്ങുമ്
ചോര പുരളുന്ന മാതൃത്വം
നിഷ ജോസ്
ആൻഡ്രിയ പിയ കെന്നഡി. 1963ൽ ഹൂസ്റ്റ
പുനരുദ്ധാരണം നടത്തേണ്ട ഇലക്ഷൻ പ്രക്രിയ
ഇക്കഴിഞ്ഞത് അഞ്ചാമത്തെ ഇലക്ഷൻ ഡ്യൂട്ടിയായിരുന്നു. എല്ലാം
വർക്കിച്ചൻ മരിക്കാൻ റെഡിയാണ്!
വർക്കിച്ചന് ഒന്നുരണ്ടു ദിവസമായി ഒരു മൗനം. ചിരിയും ത
എന്തുകൊണ്ട് ആര്യ ആക്രമിക്കപ്പെടുന്നു?
കേരളത്തിലെ സാധാരണക്കാരിയായ ഒരു പെണ്
‘ദ കേരള സ്റ്റോറി’യും തീക്കൊള്ളിയും
ഇടുക്കി രൂപതയിലെ ഒരിടവക സംഘടിപ്പിച്ച അ
22 വർഷത്തിനു ശേഷവും ഭയം വിട്ടുമാറാതെ ഗോദ്ര
“തെരഞ്ഞെടുപ്പിലൊന്നും ഇവിടെയാർക്കും താത്പര്യമില്ല. ആ
രണ്ടു പുതിയ നിയമങ്ങൾ
കേരളത്തിൽ സിപിഎം-ബിജെപി ബന്ധം ശക്തമായതിന്
ഡ്രൈവിംഗിനു വേണ്ടത് മികവുറ്റ പരിശീലനം
ഇന്ത്യയിലുണ്ടാകുന്ന 78 ശതമാനം റോഡപകടങ്ങൾ
ക്രൂരതയുടെ ഒരാണ്ട്
""ഞാനും ഭാരതമാതാവിന്റെ മകളാണ്. പ
സാന്ത്വനത്തിന്റെ കരസ്പർശം
മണിപ്പുരിന്റെ ഉള്ളറകളിലേക്ക് സാന്ത്വനത്തി
""നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കണം, ഒന്നാകണം''
മണിപ്പുരിനെ ഇരുട്ടിലേക്ക് തള്ളിവിട്ട കലാ
പീഡനങ്ങളിൽ തളരാത്ത ക്രൈസ്തവർ
മണിപ്പുരിൽ ഒരു വർഷമായി അണയാത്ത കലാപത്തിൽ ഇരകളാക്കപ്പെ
കൊക്കോയ്ക്കു നല്ല കാലം; എത്ര നാൾ?
കൊക്കോയുടെ വില സർവകാല റിക്കാർഡിൽ എത്തിയതോടെ കേരളത്തിലെ കൊ
അക്ഷരമാല പഠിക്കാനും തർക്കം വേണോ?
വിദ്യാഭ്യാസത്തെക്കുറിച്ചു സംസാരിക്കുന്പോൾ നമുക്കു മാത്രമെന്താണ് മ
ചൂടുകാലത്തെ തരണം ചെയ്യാൻ
"ഈ വർഷത്തെപ്പോലെ ഒരു ചൂട്/മഴ ഇതിനു മുൻപ് ഉണ്ടായിട്ടില്ല’ എന്നു നാം പലപ്പോഴും
യുഎസ് കാന്പസിലെ അശാന്തിക്കു പിന്നിൽ
അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ ഏതാനും ആഴ്ചയായി പെട്ടെന്നു പൊട്ടിപ്പുറ
കാലാതീതനായ കാലായിലച്ചൻ
മരണം ഒരേ സമയം തന്നെ അകറ്റുന്നതും അടുപ്പിക്കുന്നതുമാണ്. ഈ ലോകത്തിൽനിന്നു മരണ
എന്തിന് ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടണം?
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും-2
ദേശീയ ന്യൂനപക്ഷ കമ്മീഷൻ: 1992ലെ ദേശീയ ന്യൂനപ
അടിയൊഴുക്ക് അടിതെറ്റിക്കുമോ?
ഭാരതത്തിൽ അടുത്ത അഞ്ചാണ്ട് ആരാണ് നാടു ഭരിക്കേണ്ടതെന്നതിൽ
Latest News
കനയ്യ കുമാറിനെ ആക്രമിച്ച കേസ്; ഒരാള്‍ പിടിയില്‍
ചിങ്ങോലി ജയറാം വധക്കേസ്: പ്രതികൾക്ക് ജീവപര്യന്തം കഠിനതടവ്
മമതയ്ക്കെതിരായ പരാമര്‍ശം; അഭിജിത്ത് ഗംഗോപാധ്യയ്ക്ക് 24 മണിക്കൂര്‍ പ്രചാരണ വിലക്ക്
ഗവര്‍ണര്‍ക്ക് തിരിച്ചടി; കേരള സര്‍വകലാശാല സെനറ്റിലേക്കുള്ള നാമനിര്‍ദേശം ഹൈക്കോടതി റദ്ദാക്കി
കാല്‍വഴുതി കുളത്തില്‍ വീണ നാലുവയസുകാരനു ദാരുണാന്ത്യം
Latest News
കനയ്യ കുമാറിനെ ആക്രമിച്ച കേസ്; ഒരാള്‍ പിടിയില്‍
ചിങ്ങോലി ജയറാം വധക്കേസ്: പ്രതികൾക്ക് ജീവപര്യന്തം കഠിനതടവ്
മമതയ്ക്കെതിരായ പരാമര്‍ശം; അഭിജിത്ത് ഗംഗോപാധ്യയ്ക്ക് 24 മണിക്കൂര്‍ പ്രചാരണ വിലക്ക്
ഗവര്‍ണര്‍ക്ക് തിരിച്ചടി; കേരള സര്‍വകലാശാല സെനറ്റിലേക്കുള്ള നാമനിര്‍ദേശം ഹൈക്കോടതി റദ്ദാക്കി
കാല്‍വഴുതി കുളത്തില്‍ വീണ നാലുവയസുകാരനു ദാരുണാന്ത്യം
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top