Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
ഇഷ്ടദാന ബില്ലും മുഖ്യമന്ത്രി പദവിയും
Monday, October 11, 2021 12:49 AM IST
1979ൽ സി.എച്ച്. മുഹമ്മദ് കോയ കേരളത്തിന്റെ മുഖ്യമന്ത്രി ആയത് ഇഷ്ടദാനബില്ലിനെ മുൻനിർത്തി നടത്തിയ ഒരു കരുണാകരക്കളിയുടെ ഫലമാണെങ്കിലും അതിനായി കേരള കോണ്‍ഗ്രസ് നേതാവ് കെ.എം മാണി ഒരു ത്യാഗവും നടത്തിയിട്ടില്ല എന്നതാണ് വസ്തുത. അടുത്ത കാലത്ത് സി.എച്ചിന്റെ മുഖ്യമന്ത്രിപദവും മാണിയുടെ പങ്കും ചർച്ചാവിഷയമാകുന്നത് കൗതുകരമാണ്.മാണിക്കു മുഖ്യമന്ത്രി ആകാൻ ആഗ്രഹം ഉണ്ടായിരുന്നെങ്കിലും അതിനുള്ള ഒരു സാഹചര്യവും അപ്പോൾ ഉണ്ടായിരുന്നില്ല. അംഗബലത്തിൽ മാണി ലീഗിനും പിന്നിലായിരുന്നു.
1977ൽ ജയിച്ച 20 മണ്ഡലങ്ങളിൽ തിരുവല്ല, ഉപതെരഞ്ഞെടുപ്പിൽ പാർട്ടിക്ക് നഷ്ടപ്പെടുകയും ചെയ്തിരുന്നു. മാണി കൂടെ ചെല്ലാതിരുന്നെങ്കിൽ കരുണാകരൻ നിശ്ചയമായും മാണിയുടെ കൂടെ നിൽക്കുന്നവരിൽ ആരെയെങ്കിലും പിടിക്കുമായിരുന്നു എന്നു കരുതാൻ ന്യായമുണ്ട്. കാരണം ഇഷ്ടദാനബിൽ ക്രൈസ്തവരുടെയും ആവശ്യമായിരുന്നു. മാണിക്കൊപ്പം ഉണ്ടായിരുന്ന 12 പേരിൽ ഒരാളായിരുന്ന പ്രഫ. കെ.എ. മാത്യുവിനെ കരുണാകരൻ തട്ടിക്കൊണ്ടുപോയതും ചരിത്രം.
വൻ വിജയം നേടി മുന്നണി
അടിയന്തരാവസ്ഥയെ തുടർന്ന് 1977 മാർച്ച് 19നു നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് നയിച്ച ഐക്യമുന്നണി വൻവിജയം നേടി. കോണ്‍ഗ്രസ് നേതാവ് കെ. കരുണാകരന്റെ നേതൃത്വത്തിൽ 1977 മാർച്ച് 25ന് മുന്നണി സർക്കാർ അധികാരമേറ്റു.
കുപ്രസിദ്ധമായ രാജൻ കേസിന്റെ പേരിൽ 1977 ഏപ്രിൽ 25ന് കരുണാകരനു രാജി വയ്ക്കേണ്ടിവന്നു. പകരം 1977 ഏപ്രിൽ 27ന് ആന്റണി മുഖ്യമന്ത്രിയായി. 1977 ഡിസംബർ 20ന് സി.എച്ച്. മുഹമ്മദ് കോയയ്ക്കും ഡിസംബർ 21ന് കെ.എം. മാണിക്കും തെരഞ്ഞടുപ്പുകേസിലെ ഹൈക്കോടതി വിധിയെ തുടർന്നു രാജിവയ്ക്കേണ്ടിവന്നു. പകരം യു.എ. ബീരാനും പി.ജെ. ജോസഫും മന്ത്രിമാരായി.
കോണ്‍ഗ്രസ് പിളരുന്നു
1978 ജനുവരി ഒന്നിന് ഇന്ദിരാഗാന്ധി കോണ്‍ഗ്രസ് നേതൃത്വത്തെ വെല്ലുവിളിച്ചു പുതിയ പാർട്ടി ഉണ്ടാക്കി. ഇന്ദിരാ കോണ്‍ഗ്രസ്. കേരളത്തിലും പാർട്ടി പിളർന്നു. കരുണാകരൻ ഇന്ദിരയ്ക്കൊപ്പം ചേർന്നു. 1978 ജനുവരി നാലിനു കരുണാകരനെ പാർട്ടിയിൽനിന്നു പുറത്താക്കി. ജനുവരി 14ന് കെ.എം. ചാണ്ടി അധ്യക്ഷനായി ഇന്ദിരാ കോണ്‍ഗ്രസിന്റെ കേരള ഘടകം നിലവിൽവന്നു. കോണ്‍ഗ്രസ് എംഎൽഎമാരിൽ 22 പേർ എ.കെ. ആന്റണിക്കൊപ്പവും 17 പേർ കരുണാകരന് ഒപ്പവുമായി. കരുണാകരൻ മുന്നണിക്കു പുറത്തായി. അതോടെ സിപിഐ ഭരണമുന്നണിയിലെ ഒന്നാം കക്ഷിയായി. ഭരണകക്ഷിയുടെ ഭൂരിപക്ഷം 111ൽ നിന്നും 94 ആയി. കരുണാകരൻ 17 അംഗങ്ങളുമായി പ്രതിപക്ഷത്ത് എത്തിയെങ്കിലും പ്രതിപക്ഷ നേതൃസ്ഥാനം ലഭിച്ചില്ല. കാരണം 17 അംഗങ്ങളുള്ള സിപിഎമ്മിനായിരുന്നു ഈ പദവി.
കരുണാകരൻ കളി തുടങ്ങി. 1978 ഫെബ്രുവരി നാലിന് എൻഡിപി ഭരണ മുന്നണി വിട്ട് കരുണാകരനോടൊപ്പം ചേർന്നു. കരുണാകരന്റെ സംഘത്തിലെ 22 പേരും ഇടതുപക്ഷത്തെ 29 പേരും ചേർന്ന് പ്രതിപക്ഷത്ത് 51 പേരായി. ഭരണകക്ഷിയുടെ പിന്തുണ 89 ആയി ചുരുങ്ങി.
മാണിയെ സംശയം
1978 സെപ്റ്റംബർ 12ന് മാണിക്കെതിരായ ഹൈക്കോടതിവിധി സുപ്രീംകേടതി റദ്ദാക്കി. 16നു മാണി മന്ത്രിസഭയിൽ തിരിച്ചെത്തി. മുഹമ്മദ് കോയയുടെ വിധി ഒക്ടോബറിലാണ് വന്നത്. അദ്ദേഹം ഒക്ടോബർ നാലിന് മന്ത്രിയായി തിരിച്ചെത്തി. കോയയുടെ വിധി വരുന്നതുവരെ സത്യപ്രതിജ്ഞ വൈകിക്കണം എന്ന അഭ്യർത്ഥന മാണി സമ്മതിച്ചില്ല. ഇതു മൂലം മന്ത്രിസഭാ രൂപികരണകാലംമുതൽ മാണിയോടുണ്ടായ പക ഘടകക്ഷി നേതാക്കളിൽ വളർന്നു.
1978 സെപ്റ്റംബർ 26ന് കേരള കോണ്‍ഗ്രസ് മന്ത്രി ഇ. ജോണ്‍ ജേക്കബ് അന്തരിച്ചു. പകരം മാണിയുടെ വിശ്വസ്തൻ ഡോ. ജോർജ് മാത്യുവിനെ മന്ത്രിയാക്കാൻ ഒക്ടോബർ ഒന്പതിനു ചേർന്ന പാർട്ടി നിർവാഹകസമിതി തീരുമാനിച്ചു. പക്ഷേ, ജോസഫിന്റെ നേതൃത്വത്തിൽ അതിനെതിരേ കലാപം ഉയർന്നു. ജോർജ് മാത്യുവിനെ മന്ത്രിയാക്കരുതെന്ന് ജോസഫ് മുഖ്യമന്ത്രിയെ രേഖാമൂലം അറിയിച്ചു. ഘടകകക്ഷികൾക്കെല്ലാം മാണിയെ ഒതുക്കണം എന്നുണ്ടായിരുന്നതിനാൽ അവർ ജോസഫിനൊപ്പം നിന്നു. അവസാനം മാണി വഴങ്ങി. അങ്ങനെ ജോസഫ് നിർദേശിച്ച ടി.എസ്. ജോണ്‍ മന്ത്രിയായി.
1978ൽ ഉപതെരഞ്ഞെടുപ്പിൽ ജനാതാപാർട്ടിക്കെതിരേ ഇന്ദിരാഗാന്ധിയെ പിന്താങ്ങാൻ കോണ്‍ഗ്രസ് ഒൗദ്യോഗികനേതൃത്വം തീരുമാനിച്ചു. അതിൽ പ്രതിഷേധിച്ച് എന്ന മറയിൽ 1978 ഒക്ടോബർ 27ന് ആന്റണി ആരോടും പറയാതെ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. കൂടെയുണ്ടായിരുന്ന 22 പേരിൽനിന്നു കൂടുതൽ ഒഴുക്ക് കരുണാകരനൊപ്പം ഉണ്ടാകുമെന്ന ഭീതിയായിരുന്നു യഥാർഥ കാരണം.
1978 ഒക്ടോബർ 29ന് പി.കെ. വാസുദേവൻ നായർ മുഖ്യമന്ത്രിയായുള്ള മന്ത്രിസഭ അധികാരത്തിലെത്തി. 20 അംഗങ്ങളുള്ള മാണി മുഖ്യമന്ത്രി സ്ഥാനത്തിന് അവകാശവാദം ഉന്നയിക്കാതിരിക്കാൻവേണ്ടി കോണ്‍ഗ്രസും സിപിഐയും തമ്മിൽ ഉണ്ടാക്കിയ രഹസ്യധരണയായിരുന്നു അത്. പുതിയ മന്ത്രിസഭയിൽ കോണ്‍ഗ്രസിന് അഞ്ചു മന്ത്രിമാർ. സിപിഐക്കും കേരളാ കോണ്‍ഗ്രസിനും മൂന്നു മന്ത്രിമാർ വീതവും ആർഎസ്പിക്കും ലീഗിനും രണ്ടു മന്ത്രിമാർ വിതവും ആണ് ഉണ്ടായിരുന്നത്.
കളികളും മറുകളികളും
മാണി മുഖ്യമന്ത്രിപദവി ലക്ഷ്യമിട്ടു കളി തുടങ്ങി. ഐക്യമുന്നണി വിട്ട എൻഡിപിയിലെ വട്ടിയൂർക്കാവ് രവിയും ചാത്തന്നൂർ തങ്കപ്പൻ പിള്ളയും കേരളാ കോണ്‍ഗ്രസിൽ ചേർന്നു. അതോടെ കേരളാ കോണ്‍ഗ്രസിന്റെ കരുത്ത് 22 ആയി. എങ്കിലും സിപിഐക്കായിരുന്നു ഒരംഗത്തിന്റെ മേൽക്കൈ. ആന്റണി കോണ്‍ഗ്രസ്, സിപിഐ, കേരളാ കോണ്‍ഗ്രസ് എന്നി പാർട്ടികൾക്ക് ഏതാണ്ട് തുല്യമായ ശക്തിയായി.
1979 ഏപ്രിലിൽ നടന്ന രാജ്യസഭാ തെരഞ്ഞെടുപ്പിൽ ഭരണമുന്നണിക്കുണ്ടായിരുന്ന മിച്ചം വോട്ടുകൾ ഇന്ദിരാകോണ്ഗ്രസിനു കൊടുക്കാതെ സിപിഎമ്മിനാണു കൊടുത്തത്. അതിന്റെ പേരിൽ തങ്ങളിൽനിന്നു തിരിച്ചൊന്നും പ്രതിക്ഷിക്കരുതെന്ന് ഇഎംഎസ് തുറന്നു പറഞ്ഞിരുന്നു.
1979 മേയ് 18ന് തിരുവല്ല, പാറശാല. തലശേരി, കാസർഗോഡ് ഉപതെരഞ്ഞെടുപ്പുകളിൽ ഭരണകക്ഷിക്കു വലിയ തിരിച്ചടി ഉണ്ടായി. തിരുവല്ലയിൽ ഇ. ജോണ്‍ ജേക്കബ് മരിച്ച ഒഴിവിലേക്കു നടന്ന ഉപതെരഞ്ഞടുപ്പിൽ കേരള കോൺഗ്രസ് സ്ഥാനാർഥി ജോണ്‍ ജേക്കബ് വള്ളക്കാലി തോറ്റു. പകരം പ്രതിപക്ഷത്തെ പി.സി. തോമസ് ജയിച്ചു. പാറശാലയിലും തിരിച്ചടിയായി. കാസർഗോഡ് ലിഗ് ജയിച്ചു. ഭരണകക്ഷിയുടെ പിന്തുണ 89ൽ നിന്ന് 87 ആയി ചുരുങ്ങി.
കേരള കോണ്‍ഗ്രസ് പിളർപ്പ്
ആഭ്യന്തരവകുപ്പ് കെ.എം. മാണിക്കുവേണ്ടി രാജിവച്ച പി.ജെ. ജോസഫ് പാർട്ടി ചെയർമാൻ തെരഞ്ഞെടുപ്പിൽ തോറ്റതിനെ തുടർന്നാരംഭിച്ച കേരളാ കോണ്‍ഗ്രസിലെ കലാപം കൂടുതൽ ശക്തമായി. 1979 ജൂലൈ 15ന് പാർട്ടി പിളർന്നു. 22 എംഎൽഎമാരിൽ ആറു പേർ ജോസഫിനൊപ്പം നിന്നു. ജേസഫിന് ഒപ്പം നിന്ന ടി.എസ്. ജോണ്‍ തനിക്കു മാണിയിൽ വിശ്വാസം ഇല്ലെന്നു പരസ്യമായി പ്രസ്താവിച്ചു. ജോണിനെ മന്ത്രിസഭയിൽനിന്നു പുറത്താക്കണം എന്നു മാണി ആവശ്യപ്പെട്ടു. മുന്നണി കൂട്ടാക്കിയില്ല.
1979 ജൂലൈ 26ന് മാണി ആഭ്യന്തര മന്ത്രിസ്ഥാനം രാജിവച്ചു. ഒപ്പം രാജി വയ്ക്കുമെന്ന് പറഞ്ഞ കെ.നാരായണക്കുറുപ്പ് പക്ഷേ രാജിവച്ചില്ല. അദ്ദേഹം അന്നു രാത്രി വാഴൂർക്ക് മടങ്ങി. മന്ത്രിയായി തുടർന്ന കുറുപ്പിനൊപ്പമായി ചാത്തന്നുർ തങ്കപ്പൻ പിള്ളയും വട്ടിയൂർക്കാവ് രവിയും. അതോടെ ഭരണ മുന്നണിയുടെ ബലം 76 ആയി.
മൂന്നാം ചേരിയും ഇടതു മുന്നണിയും
1979 ജനുവരി ഏഴിന് ആന്റണി കെപിസിസി അധ്യക്ഷനായി. 1979 സെപറ്റംബറിൽ നടന്ന പഞ്ചായത്തു തെരഞ്ഞെടുപ്പിൽ പലയിടത്തും ആന്റണി കോണ്‍ഗ്രസും സിപിഎമ്മും സഹകരിച്ചു പ്രവർത്തിച്ചു. കേരള കോണ്‍ഗ്രസ് ഏതാണ്ട് ഒറ്റയ്ക്കാണ് മത്സരിച്ചത്. മാണി ഇടതുപക്ഷ മുന്നണി സംബന്ധിച്ച ചർച്ചകൾ ആരംഭിച്ചു. അതോടെ സിപിഐ ഉണർന്നു പ്രവർത്തിച്ചു. മുൻധാരണ അനുസരിച്ച് ഇഷ്ടദാന ബിൽ പാസാക്കാൻ തങ്ങൾ കൂട്ടുനിൽക്കില്ല എന്ന് ഒക്ടോബർ ഏഴിനു ചേർന്ന ഐക്യമുന്നണി ഏകോപന സമിതിയിൽ സിപിഐ പ്രഖ്യാപിച്ചു. തങ്ങൾ മുന്നണി വിടുന്നു എന്നും അവർ വെളിപ്പെടുത്തി.
സിപിഐകൂടി വിട്ടാൽ ഭരണ മുന്നണിയുടെ ബലം 53 ആയി ചുരുങ്ങും. ലീഗിന്റെ നിർബന്ധപ്രകാരം റവന്യു മന്ത്രിയായിരുന്ന ബേബി ജോണ്‍ തയാറാക്കിയ ബില്ലാണത്. അതു പാസാക്കേണ്ടത് സിഎച്ചിന് സുപ്രധാനമായിരുന്നു. ക്രൈസ്തവർക്കും പ്രയോജനമുള്ള നിയമമായിരുന്നു അത്. അതുകൊണ്ട് മാണിക്കും എതിർക്കാനാവില്ല. പികെവി മന്ത്രിസഭ രാജിവച്ചു.
1979 ജൂലൈ 15ന് ജനതാ മന്ത്രിസഭ രാജിവച്ചു. പകരംവന്ന ചരണ്‍സിംഗ് മന്ത്രിസഭയ്ക്കും ഭൂരിപക്ഷം ഉണ്ടാക്കാനായില്ല. രാഷ്ട്രപതി ഓഗസ്റ്റ് 12ന് ലോക്സഭ പരിച്ചുവിട്ടു. 1980 ജനുവരിയിൽ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനമായി.
കരുണാകരന്റെ കളികൾ
ഇതോടെ കേരളത്തിൽ കരുണാകരൻ ശക്തനാവുകയായി. പികെവി രാജി പ്രഖ്യാപിക്കുന്പോൾ ഗവർണർ ജ്യോതി വെങ്കിടാചലം തൂത്തുക്കുടിയിലായിരുന്നു. രാത്രി 10.30ന് അവർ തലസ്ഥാനത്തെത്തി രാജി സ്വികരിച്ചു. നിയമസഭ പിരിച്ചുവിടാൻ പക്ഷേ അദ്ദേഹം ഗവർണറെ ഉപദേശിച്ചില്ല.
കരുണാകരൻ ഉണർന്നു കളിച്ചു. ലീഗ് നേതാവ് സി.എച്ച്. മുഹമ്മദ് കോയയെ മുന്നിൽ നിർത്തി ഒരു മന്ത്രിസഭ ഉണ്ടാക്കാൻ അദ്ദേഹം നീക്കങ്ങളാരംഭിച്ചു. ആന്റണി കോണ്‍ഗ്രസിന് ലീഗ് അടുപ്പം മൂലം അത് എതിർക്കാനാവില്ല. ലീഗിന്റെ 13ഉം ആന്റണിയുടെ 22ഉം കരുണാകരന്റെ 17ഉം എൻഡിപിയുടെ മൂന്നും നാരായണക്കുറുപ്പിന്റെ സംഘത്തിലെ മൂന്നും പിഎസ്പിയുടെ മൂന്നും അംഗങ്ങൾ സർക്കാരിനു പിന്തുണ കൊടുക്കും എന്നു തീർച്ചയായി. കോണ്‍ഗ്രസ് ഫോർ ഡെമോക്രസി പാർട്ടിക്കാരനായ നീലലോഹിതദാസിനെയും വശത്താക്കി. മൊത്തം 68 അംഗങ്ങൾ. മൂന്നംഗങ്ങളെ കൂടി കാലുമാറ്റി എടുത്ത് മന്ത്രിസഭ നിലനിർത്താനുള്ള കളികളായി. അതു സംഭവിച്ചില്ലെങ്കിൽ നിയമസഭയിൽ ഭൂരിപക്ഷം ഇല്ല.
ഇടതുപക്ഷവുമായി ചർച്ച തുടങ്ങിയ മാണി പിന്തുണച്ചില്ലെങ്കിൽ സിഎച്ചിന് നിയമസഭയിൽ ഭൂരിപക്ഷം കിട്ടില്ല. ഇടതുമുന്നണി ഒരിക്കലും ഇഷ്ടദാന നിയമത്തെ അനുകൂലിക്കില്ല. അതായത് ആ നിയമം പാസാക്കണമെങ്കിൽ സി.എച്ച്. മുഖ്യമന്ത്രിയാകണം. സിഎച്ചിനുപകരം തന്നെ മുഖ്യമന്ത്രി ആക്കണമെന്ന വാദം ഉന്നയിക്കാനും മാണിക്കാവില്ല. കാരണം മാണി അപ്പോൾ ഐക്യമുന്നണി വിട്ടിരുന്നു. അവിടത്തെ എല്ലാ നേതാക്കളും ആയുള്ള ബന്ധവും മോശമായിരുന്നു. എല്ലാവർക്കും പ്രിയങ്കരൻ സി.എച്ച്. മുഹമ്മദ് കോയ ആയിരുന്നു.
പിളരാതിരുന്നെങ്കിൽ!
പാർട്ടി പിളരാതിരിക്കുകയും 22 അംഗങ്ങളുമായു ഒന്നിച്ചുനിൽക്കുകയും ചെയ്തിരുന്നെങ്കിൽ മാണി നിശ്ചയമായും മുഖ്യമന്ത്രി ആകുമായിരുന്നു. ഇഷ്ടദാനബിൽ പാസാക്കണമെങ്കിൽ ഈ സംവിധാനം ഭരണത്തിലെത്തുകയും വേണം. മാണിയുടെമേൽ സമുദായ സമ്മർദം ശക്തമായി. അല്ലെങ്കിൽതന്നെ ഇഷ്ടദാനബിൽ പാസാക്കുന്നതിന് എടുത്ത തീരുമാനത്തിൽ മാണിയും പങ്കാളിയാണ്. മാണി പിന്തുണ കൊടുക്കാതിരുന്നാൽ കൂടെനിന്നവരെ അടർത്താനും കളി ആരംഭിച്ചു.
സിഎച്ചിന്റെ ദിനങ്ങൾ
1979 ഒക്ടോബർ 12 വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30. സിഎച്ച് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഒപ്പം എൻഡിപിയിലെ എൻ. ഭാസ്കരൻ നായരും പിഎസ്പിയിലെ എൻ.കെ. ബാലകൃഷ്ണനും മന്ത്രിമാരായി. പ്രതിപക്ഷത്തെ ഏറ്റവു വലിയ കക്ഷി 23 അംഗങ്ങളുള്ള സിപിഐ ആയിരുന്നു. അതുകൊണ്ട് അവരുടെ നേതാവ് പികെവി പ്രതിപക്ഷ നേതാവായി. ഒക്ടോബർ 22ന് നിയമസഭ കൂടി. ഇഷ്ടദാനബിൽ ചർച്ചയ്ക്കെടുത്തു. സിപിഎമ്മും സിപിഐയും എതിർത്തു. ബിൽ തയാറാക്കിയ റവന്യു മന്ത്രി ബേബി ജോണ്‍ ബില്ലിനെ തുണയക്കാതെ തുണച്ച് ദീർഘമായ പ്രസംഗം നടത്തി സഭ വിട്ടു. ഒക്ടോബർ 26ന് ബിൽപാസായി.
അനന്തപുരി / ദ്വിജൻ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
കർക്കശം, നിലപാടുകള്‍
കിഴക്കൻ അസർബൈജാനിലെ ജോല്‍ഫ മേഖലയില്‍ മോശം കാലാവസ്ഥ
തത്കാലം ആശങ്ക അകലെ; വിപണികൾ ശാന്തം
ഇറാനിൽ എന്തും സംഭവിക്കാം. അതുകൊണ്ടുതന്നെ ആശങ്കയും വർ
ആന്റിബയോട്ടിക് എന്ന ‘ഭീകരൻ’
ലോക തൊഴിലാളിദിനമായ മേയ് ഒന്നിനു നടന്ന സംഭവമാണ് ഇതെഴുതാൻ പ്രചോദനം. കേരളത്ത
കൊമേഴ്സ് വിദ്യാഭ്യാസം സ്കൂൾ തലത്തിൽ
ഇന്ത്യയിൽ കൊമേഴ്സ് വിദ്യാഭ്യാസം ആദ്യം ആരംഭിച്ചത് 1886ൽ മദ്രാസിലാണ്; കേരളത്തിൽ
രാജ്യസഭാ സീറ്റും കേരള കോണ്‍ഗ്രസും
ഇടതുമുന്നണി കേരള കോണ്‍ഗ്രസ്-എമ്മിന്
ചബഹാർ ഉയർത്തുന്ന നയതന്ത്ര വെല്ലുവിളികൾ
ഇറാനിലെ തന്ത്രപ്രധാനമായ ചബഹാ
തരംഗമില്ല; പ്രവചനാതീതം
ആരു ജയിക്കും, ഇന്ത്യ ആരു ഭരിക്കും? എല്ലാവർക്കും അറിയേണ്ടത് ഈ ചോദ്യത്തിനുള്ള ഉത
മ്യൂസിയം മുന്നോട്ടുള്ള പ്രയാണത്തിന്
ഇന്ന് അന്താരാഷ്ട്ര മ്യൂസിയം ദിനം
1872ൽ ഫ്രഞ്ച് നാഷണൽ കമ്മീഷൻ,
സോളാർ വെളിച്ചത്തിലെ ആശങ്കയുടെ നിഴൽ
ഉപഭോക്താവിനു സാമ്പത്തിക നേട്ടം, പരിസ്ഥിതിക്ക് സംരക്ഷ
ബിജെപിക്ക് കോടതിയിൽനിന്നു തിരിച്ചടികൾ
നാലു ഘട്ട വോട്ടിംഗ് പൂർത്തിയാക്കിയപ്പോഴും ഇന്ത്യൻ രാഷ്ട
ചതിയുടെ സൈബറിടം സംശയിക്കുക
റോഷ്നി (യഥാർഥ പേര് അല്ല) 37 വയസ്. ബഹുരാഷ്ട്ര കമ്പനിയിൽ ജോലി. ഗർഭിണി. പ്രസവാവ
വേങ്ങൂർ ഒരു പാഠം
വന്യജീവി ആക്രമണങ്ങളും അതുവഴിയുള്ള മരണങ്ങളും ഇന്നു കേരളത്തിൽ പതിവ് വാർത്തക
റിവ്യു ബോംബിംഗ് അഭിപ്രായസ്വാതന്ത്ര്യമോ?
റിവ്യു ബോംബ്! സിനിമയുടെ അണിയറപ്രവർത്തകരുടെ പേടിസ്വപ്നമായിരിക്കുന്ന വാക്കുക
സ്ത്രീസുരക്ഷ ഇന്ത്യയിൽ
മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ചെറുമകനും എച്ച്.ഡി. രേ
കാർഷിക യോജനകളുടെ പെരുക്കം
കേന്ദ്ര ഗവണ്മെന്റിന്റെ കൃഷിവകുപ്പ് വിവിധങ്ങളായ 19 യോജനകൾ കാർഷകർക്കു മാത
തെരഞ്ഞെടുപ്പ് വിഷയങ്ങളിൽ അതിവേഗം മാറ്റങ്ങൾ
തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുമ്പുതന്നെ പ്രധാനമന്ത
കാർഷിക ഇന്ത്യയുടെ വികസന വെല്ലുവിളികൾ
2047ൽ വികസിത രാജ്യമെന്ന പദവി കൈ
ബിജെപി കിതയ്ക്കുന്നുവോ?
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം
നിർമിതബുദ്ധിയും ഹൃദയജ്ഞാനവും
ഫാ. ഏബ്രഹാം ഇരിമ്പിനിക്കൽ
മേയ് 12 ആഗോള മാധ്യമദിനം. എല്ലാ വർ
വിളക്കേന്തിയ വനിത വിളിക്കുന്പോൾ
ഇന്ന് അന്താരാഷ്ട്ര നഴ്സസ് ദിനം
"വിളക്കേന്തിയ വനിത' എന്ന വിശേഷണത്ത
കേജരിവാളും ജനസംഖ്യയും
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ സുപ്രീംകോടതിയിൽനിന്നു ജാമ്യം നേടി പുറത്
നീ വെറും "പ്രോപ്പർട്ടി'യോ?
ഈ ദിവസങ്ങളിൽ ഏതോ ഹയർ സെക്കൻഡറി സ്കൂളിലെയോ കോളജിലെയോ വിദ്യാർഥീ-വിദ്യാർഥിനി
സൗജന്യത്തിലെ രാഷ്ട്രീയം
ഒരാൾക്ക് ഒരു മീൻ നൽകിയാൽ അയാളുടെ ഒരു ദിവസത്തെ വിശപ്പ് മാറ്റാം. എന്നാൽ, മീൻപി
ഇന്നു സമൂഹം ചെയ്യുന്നത്
ആൻഡ്രിയയുടെ ജീവിതകഥയും പോസ്റ്റ് പാർട്ടം സൈക്കോസിസ് എന്ന മാനസിക
ഫ്രെയിമുകൾ പറഞ്ഞ കഥകൾ...
ഫോട്ടോഗ്രഫിയിൽ ഇന്ദ്രജാ
ട്രൈബ്യൂണലുകൾ മതകോടതികളോ?
കത്തോലിക്കാസഭയിൽ നൂറ്റാണ്ടുകളായി നിലനിന്നുപോരുന്നതും ഇന്നും എല്ലാ രൂപതകളില
മാറിമറിയുന്ന മനസ്!
പോസ്റ്റ്പാർട്ടം ബ്ലൂ വളരെ ലഘുവായ വിഷാദാവസ്ഥയാണ്. പ്രസവം കഴിഞ്ഞ് രണ്ടോ മൂന്നോ ദിവ
വർഗീയതയും തീവ്രവാദവും നാടിന് ആപത്ത്: മാർ പാംപ്ലാനി
സമുദായം ഒറ്റക്കെട്ടായി നിന്നു പെൺ
കെട്ടുതാലി സംരക്ഷിക്കുക, കുടുംബങ്ങളെ രക്ഷിക്കുക
തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്കു നീങ്ങുമ്
ചോര പുരളുന്ന മാതൃത്വം
നിഷ ജോസ്
ആൻഡ്രിയ പിയ കെന്നഡി. 1963ൽ ഹൂസ്റ്റ
പുനരുദ്ധാരണം നടത്തേണ്ട ഇലക്ഷൻ പ്രക്രിയ
ഇക്കഴിഞ്ഞത് അഞ്ചാമത്തെ ഇലക്ഷൻ ഡ്യൂട്ടിയായിരുന്നു. എല്ലാം
വർക്കിച്ചൻ മരിക്കാൻ റെഡിയാണ്!
വർക്കിച്ചന് ഒന്നുരണ്ടു ദിവസമായി ഒരു മൗനം. ചിരിയും ത
എന്തുകൊണ്ട് ആര്യ ആക്രമിക്കപ്പെടുന്നു?
കേരളത്തിലെ സാധാരണക്കാരിയായ ഒരു പെണ്
‘ദ കേരള സ്റ്റോറി’യും തീക്കൊള്ളിയും
ഇടുക്കി രൂപതയിലെ ഒരിടവക സംഘടിപ്പിച്ച അ
22 വർഷത്തിനു ശേഷവും ഭയം വിട്ടുമാറാതെ ഗോദ്ര
“തെരഞ്ഞെടുപ്പിലൊന്നും ഇവിടെയാർക്കും താത്പര്യമില്ല. ആ
രണ്ടു പുതിയ നിയമങ്ങൾ
കേരളത്തിൽ സിപിഎം-ബിജെപി ബന്ധം ശക്തമായതിന്
ഡ്രൈവിംഗിനു വേണ്ടത് മികവുറ്റ പരിശീലനം
ഇന്ത്യയിലുണ്ടാകുന്ന 78 ശതമാനം റോഡപകടങ്ങൾ
ക്രൂരതയുടെ ഒരാണ്ട്
""ഞാനും ഭാരതമാതാവിന്റെ മകളാണ്. പ
സാന്ത്വനത്തിന്റെ കരസ്പർശം
മണിപ്പുരിന്റെ ഉള്ളറകളിലേക്ക് സാന്ത്വനത്തി
""നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കണം, ഒന്നാകണം''
മണിപ്പുരിനെ ഇരുട്ടിലേക്ക് തള്ളിവിട്ട കലാ
പീഡനങ്ങളിൽ തളരാത്ത ക്രൈസ്തവർ
മണിപ്പുരിൽ ഒരു വർഷമായി അണയാത്ത കലാപത്തിൽ ഇരകളാക്കപ്പെ
കൊക്കോയ്ക്കു നല്ല കാലം; എത്ര നാൾ?
കൊക്കോയുടെ വില സർവകാല റിക്കാർഡിൽ എത്തിയതോടെ കേരളത്തിലെ കൊ
അക്ഷരമാല പഠിക്കാനും തർക്കം വേണോ?
വിദ്യാഭ്യാസത്തെക്കുറിച്ചു സംസാരിക്കുന്പോൾ നമുക്കു മാത്രമെന്താണ് മ
ചൂടുകാലത്തെ തരണം ചെയ്യാൻ
"ഈ വർഷത്തെപ്പോലെ ഒരു ചൂട്/മഴ ഇതിനു മുൻപ് ഉണ്ടായിട്ടില്ല’ എന്നു നാം പലപ്പോഴും
യുഎസ് കാന്പസിലെ അശാന്തിക്കു പിന്നിൽ
അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ ഏതാനും ആഴ്ചയായി പെട്ടെന്നു പൊട്ടിപ്പുറ
കാലാതീതനായ കാലായിലച്ചൻ
മരണം ഒരേ സമയം തന്നെ അകറ്റുന്നതും അടുപ്പിക്കുന്നതുമാണ്. ഈ ലോകത്തിൽനിന്നു മരണ
എന്തിന് ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടണം?
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും-2
ദേശീയ ന്യൂനപക്ഷ കമ്മീഷൻ: 1992ലെ ദേശീയ ന്യൂനപ
അടിയൊഴുക്ക് അടിതെറ്റിക്കുമോ?
ഭാരതത്തിൽ അടുത്ത അഞ്ചാണ്ട് ആരാണ് നാടു ഭരിക്കേണ്ടതെന്നതിൽ
Latest News
അതിതീവ്ര മഴ തുടരും; മൂന്നു ജില്ലകളിൽ റെഡ് അലർട്ട്
പ്രധാനമന്ത്രി ഇന്ന് കാശിയിൽ 25,000 സ്ത്രീകളുമായി സംവദിക്കും
കെട്ടിക്കിടക്കുന്നത് 20 ലക്ഷം ആര്‍സി ബുക്ക് അപേക്ഷകള്‍
ഛത്തീസ്ഗഢിൽ ഗുഡ്സ് മറിഞ്ഞ് 18 പേർ മരിച്ചു
നെതന്യാഹുവിനെതിരെ അറസ്റ്റ് വാറണ്ട് വേണമെന്ന ആവശ്യത്തെ വിമർശിച്ച് ജോ ബൈഡൻ
Latest News
അതിതീവ്ര മഴ തുടരും; മൂന്നു ജില്ലകളിൽ റെഡ് അലർട്ട്
പ്രധാനമന്ത്രി ഇന്ന് കാശിയിൽ 25,000 സ്ത്രീകളുമായി സംവദിക്കും
കെട്ടിക്കിടക്കുന്നത് 20 ലക്ഷം ആര്‍സി ബുക്ക് അപേക്ഷകള്‍
ഛത്തീസ്ഗഢിൽ ഗുഡ്സ് മറിഞ്ഞ് 18 പേർ മരിച്ചു
നെതന്യാഹുവിനെതിരെ അറസ്റ്റ് വാറണ്ട് വേണമെന്ന ആവശ്യത്തെ വിമർശിച്ച് ജോ ബൈഡൻ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top