Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
കൃഷിയെ തകർക്കാൻ അമേരിക്കൻ സ്വതന്ത്ര വ്യാപാരക്കരാർ
Thursday, November 10, 2022 11:30 PM IST
ഇന്ത്യ ഒപ്പിട്ട 16 സ്വതന്ത്ര വ്യാപാരക്കരാറുകളിൽ ഏറെ അപകടകാരിയാണ് ഇന്ത്യ-അമേരിക്ക സ്വതന്ത്ര വ്യാപാരക്കരാർ. സ്വതന്ത്ര വ്യാപാരക്കരാർ ഒപ്പിടുന്പോൾ ഏറ്റവും വലിയ ഭീഷണി അമേരിക്കയുടെ ഉയർന്ന സബ്സിഡിയാണ്. പത്തു വർഷത്തേക്കാണെന്നു പറഞ്ഞ് 2014ൽ അംഗീകാരം നൽകിയ ഫാം ബിൽ പ്രകാരം 956 ബില്യൻ ഡോളർ കാർഷിക സബ്സിഡി അനുവദിച്ചു. എന്നാൽ 2019 ഫാം ബില്ലിൽ മറ്റൊരു 867 ബില്യണ്‍ സബ്സിഡി അനുവദിച്ചു. ഉയർന്ന സബ്സിഡിയുള്ള കാർഷിക ഉത്പന്നം കരാറിന്റെ ഭാഗമായി ഇന്ത്യയിലെത്തിയാൽ കാർഷികമേഖല പൂർണമായും തകരും.
അമേരിക്കൻ പാലുത്പന്നം
രണ്ടാമത്തെ വലിയ പ്രശ്നം പാൽ ഇറക്കുമതിയുമായി ബന്ധപ്പെട്ടതാണ്. രാജ്യത്തെ കർഷകരുടെ നിത്യവരുമാനത്തിന്റെ 70 ശതമാനം പാലിൽനിന്നുമാണ്. മഹാരാഷ്ട്ര അടക്കമുള്ള സംസ്ഥാനങ്ങളിൽ പാൽവിലത്തകർച്ചയ്ക്കെതിരേ സമരം നടക്കുന്പോഴാണ് വീണ്ടും വില തകർക്കുന്ന ഇറക്കുമതി വരാൻ പോകുന്നത്. പാലുത്പന്നങ്ങൾ ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്യുന്ന അമേരിക്ക 2018ൽ 20,02,108 ടണ്‍ പാലുത്പന്നങ്ങൾ കയറ്റുമതി ചെയ്തു. ചൈനയുമായുള്ള വ്യാപാരയുദ്ധം കാരണം ആറു ലക്ഷം ടണ്‍ പാൽക്കട്ടി (ചീസ്) കെട്ടിക്കിടക്കുന്നു. ഇതിന് ഇന്ത്യയെപ്പോലുള്ള വികസ്വര രാജ്യങ്ങളിൽ വിപണി തേടുന്നു. പാൽക്കട്ടി ഉണ്ടാക്കുന്ന പ്രക്രിയയിലെ ഉപോത്പന്നമാണ് മട്ടപ്പൊടി (Whey Powder). പ്രോട്ടീൻ നീക്കം ചെയ്ത മട്ടപ്പൊടി, പാൽപ്പൊടി എന്ന പേരിൽ ഇറക്കുമതി ചെയ്ത് 300 രൂപ വിലയുള്ള നല്ല പാൽപ്പൊടിയുടെ വിപണി തകർക്കുകയാണ്. ഈ സാഹചര്യത്തിലാണ് വ്യാപാരക്കരാറിന്റെ ഭാഗമായി ഇറക്കുമതിത്തീരുവ കുറയ്ക്കാൻ പോകുന്നത്. ഉയർന്ന സബ്സിഡി കാരണം പാൽപ്പൊടിയുടെ അന്താരാഷ്ട്ര വില ഇന്ത്യൻ ഉത്പന്നത്തേക്കാൾ താഴ്ന്നാണ് നിൽക്കാറുള്ളത്. പശുക്കൾക്ക് മാംസാഹാരം നൽകുന്നതിനാലും പാൽക്കട്ടി ഉണ്ടാക്കാൻ പശുക്കുട്ടിയെ കൊന്ന് കുടലിൽനിന്നു ദഹനരസം എടുത്തു ചേർത്ത് പുളിപ്പിക്കുന്നതിനാലുമാണ് ഇന്ത്യയിലേക്ക് അമേരിക്കൻ പാൽ ഉത്പന്നങ്ങൾ ഇറക്കുമതി നിയന്ത്രിച്ചിട്ടുള്ളത്. അമേരിക്കൻ സമ്മർദത്തിനു വഴങ്ങി ഈ കരാർ ഒപ്പിട്ട് മാംസാഹാര പശുവിന്റെ പാൽ ഇറക്കുമതിയനുവദിച്ച് ഈ നാട്ടിലെ പാൽ വിറ്റഴിക്കാനാകാതെ പശുക്കളെ ‘ഗോസംരക്ഷകർ’ തന്നെ അറവുശാലകളിലേക്കയ്ക്കും കർഷകനെ ആത്മഹത്യയിലേയ്ക്കും എത്തിക്കും.
സോയാബീൻ എണ്ണ, ചോളം...
മറ്റൊരു ഭീഷണി ഭക്ഷ്യ എണ്ണയുടേതാണ്. സോയാബീൻ എണ്ണ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളിൽ മൂന്നാം സ്ഥാനത്തുള്ള അമേരിക്കയിൽ ചൈനയുമായുള്ള വ്യാപാരയുദ്ധം കയറ്റുമതിയെ ബാധിച്ചതുകൊണ്ട് 2019ൽ സോയാബീൻ ശേഖരം 46.3 ദശലക്ഷം ടണ്ണിലെത്തി. 2022 ജനുവരിയിൽ ആരംഭിച്ച ഭക്ഷ്യ എണ്ണയുടെ ലോകം മുഴുവനുമുള്ള വിലവർധനാ സമയത്ത് ഏതാണ്ട് ഇതിന്റെ 50 ശതമാനം വിറ്റഴിച്ചു. ഇറക്കുമതിത്തീരുവ കുറച്ചാൽ പാമോയിലും കുറഞ്ഞ വിലയ്ക്ക് സോയാബീൻ ഓയിലും ഇന്ത്യയിലേക്ക് അമേരിക്കയിൽനിന്ന് എത്തിച്ചേരും. തേങ്ങയുൾപ്പടെയുള്ള എണ്ണക്കുരുക്കളുടെ കാര്യം എന്താകുമെന്ന് പറയേണ്ടതില്ലല്ലോ.
ചോളത്തിന്റെ ഏറ്റവും വലിയ കയറ്റുമതിക്കാരാണ് അമേരിക്ക. ഇന്ത്യ ചോളത്തിന്റെ ഇറക്കുമതിരാജ്യമായി മാറി. 2020 ജൂണ്‍ 13ന് ഇറക്കുമതിത്തീരുവ കുറച്ചത് അമേരിക്കയുടെ സമ്മർദത്തിനാലാണെന്ന് പറയപ്പെടുന്നു. 15 ശതമാനം ഇറക്കുമതിത്തീരുവയ്ക്ക് അഞ്ച് ലക്ഷം ടണ്‍ ഇറക്കുമതി ചെയ്യാൻ അനുമതി നൽകി. ഇറക്കുമതിത്തീരുവ ഇല്ലാതാക്കിയാൽ ചോളം കൃഷി ഇന്ത്യയിൽ അവസാനിക്കും.
ഗോതന്പ് കയറ്റുമതിയിൽ മൂന്നാം സ്ഥാനത്തുള്ള അമേരിക്ക 2018ൽ ലോക ഗോതന്പ് കയറ്റുമതിയുടെ 13.5 ശതമാനമായ 25.47 ദശലക്ഷം ടണ്‍ കയറ്റുമതി ചെയ്തു. ഇറക്കുമതിത്തീരുവ കുറച്ചാലുള്ള അപകടം എന്തെന്നത് 2016 ഡിസംബറിലെ ഇറക്കുമതിത്തീരുവ ഇല്ലാതാക്കലിലൂടെ തെളിഞ്ഞു. 2016-17ൽ 5.9 ദശലക്ഷം ടണ്‍ ഇറക്കുമതി രേഖപ്പെടുത്തി. കരാർപ്രകാരം ഇറക്കുമതിത്തീരുവ കുറച്ചാൽ ഗോതന്പിന്റെ കുത്തൊഴുക്കാണ് വരാൻ പോകുന്നത്.
പഴങ്ങളുടെ കാര്യത്തിൽ ഇന്ത്യ പ്രധാനമായും ആപ്പിൾ ഇറക്കുമതി ചെയ്യുന്നു. ഇറക്കുമതിത്തീരുവ എത്ര പ്രധാനപ്പെട്ടതാണെന്ന് ആപ്പിളിന്റെ ഇറക്കുമതി തീരുവ 70 ശതമാനമാക്കിയത് തെളിയിക്കുന്നു. 2018 വിളവെടുപ്പുകാലത്തെ അപേക്ഷിച്ച് 2019 വിളവെടുപ്പുകാലത്ത് അമേരിക്കയിൽനിന്നുള്ള ആപ്പിൾ ഇറക്കുമതി 7.8 ദശലക്ഷത്തിൽനിന്ന് 2.6 ദശലക്ഷത്തിലേക്ക് താഴ്ന്നു. ഇറക്കുമതിത്തീരുവ കരാർ പ്രകാരം കുറച്ചാൽ ഇന്ത്യൻ ആപ്പിൾ കൃഷിയുടെ കഥ കഴിയും.
ബദാമും പയറുവർഗങ്ങളും
ലോകത്തിലെ ഏറ്റവും വലിയ ബദാം ഉത്പാദകരും കയറ്റുമതിക്കാരുമാണ് അമേരിക്ക. ലോക ബദാം ഉത്പാദനത്തിന്റെ 70 ശതമാനവും കയറ്റുമതിയുടെ 80 ശതമാനവും അമേരിക്കയിൽനിന്നാണ്. 2017ൽ 657 ദശലക്ഷം ഡോളർ മൂല്യമുള്ള ബദാം അമേരിക്കയിൽനിന്നും ഇറക്കുമതി ചെയ്ത് ഏറ്റവും വലിയ ബദാം ഇറക്കുമതിക്കാരായി ഇന്ത്യ മാറി. ഇന്ത്യ ബദാമിന്റെ ഏറ്റവും വലിയ ഉത്പാദകരാജ്യമായിരുന്നിട്ടും ഇറക്കുമതിത്തീരുവ കുറഞ്ഞതുകൊണ്ട് അമേരിക്കയിൽനിന്നു ഇറക്കുമതി ചെയ്യുന്നു. കരാർപ്രകാരം ഇറക്കുമതിത്തീരുവ ഇല്ലാതാക്കിയാൽ ആപ്പിൾ, ബദാം, വാൽനട്ട് എന്നിവയുടെ കുത്തൊഴുക്ക് ജമ്മു കാഷ്മീർ, ഉത്തരാഖണ്ഡ്, ഹിമാചൽപ്രദേശ് എന്നീ സംസ്ഥാനങ്ങളെ തകർക്കും.
അമേരിക്ക സ്വതന്ത്ര വ്യാപാരക്കരാറിനുവേണ്ടി സമ്മർദമുയർത്താനുള്ള കാരണം പയറുവർഗങ്ങൾ ഉൾപ്പെടെ പല കാർഷിക വിളകളുടെയും ഇറക്കുമതിത്തീരുവ കൂട്ടിയതാണ്. 2018ൽ പയറുവർഗങ്ങളുടെ ഏറ്റവും വലിയ ഇറക്കുമതിക്കാരായ ഇന്ത്യ 2019ൽ പയറുവർഗങ്ങളുടെ ഇറക്കുമതിത്തീരുവ കൂട്ടി. അമേരിക്കയിൽനിന്നുള്ള കടലയുടെ ഇറക്കുമതിത്തീരുവ 70 ശതമാനവും മറ്റ് പയറുവർഗങ്ങൾക്ക് 50 ശതമാനവുമാക്കി ഉയർത്തി. ഇറക്കുമതിത്തീരുവയുടെ വർധനവ ഉത്പാദനം കൂട്ടുക മാത്രമല്ല, നമ്മുടെ കയറ്റുമതിയും വർധിപ്പിച്ചു. സ്വതന്ത്ര വ്യാപാരക്കരാർ ചർച്ചയുടെ ഭാഗമായി ഇറക്കുമതിത്തീരുവ കുറച്ചാൽ ഇറക്കുമതി വർധിച്ച് നമ്മുടെ കൃഷിയെയും കയറ്റുമതിയെയും തകർക്കും.
പരുത്തി ഉത്പാദനത്തിൽ ഇന്ത്യ ഒന്നാംസ്ഥാനം നേടിയിട്ടുണ്ടെങ്കിലും ലോകത്തിലെ ഏറ്റവും വലിയ പരുത്തി കയറ്റുമതി രാജ്യമാണ് അമേരിക്ക. പരുത്തി കർഷകർക്ക് അമേരിക്കയിൽ നൽകുന്ന സബ്സിഡി ലോക വ്യാപാര സംഘടനയിൽ പല തർക്കങ്ങൾക്കും വഴിയൊരുക്കി. 18,600 കർഷകർക്ക് കഴിഞ്ഞ നാലു വർഷം ശരാശരി 2.3 ബില്യൻ സബ്സിഡി ലഭിച്ചു. ഇത് ഉത്പാദനച്ചെലവിന്റെ 74 ശതമാനമാണ്. ഇതുകൂടാതെ വിപണി സൗകര്യമൊരുക്കൽ പദ്ധതിയുടെ കീഴിൽ 462 ദശലക്ഷം ഡോളർ നേരിട്ട് പരുത്തിക്കർഷകർക്കു നൽകിയിട്ടുണ്ട്. ഉയർന്ന സബ്സിഡി കാരണം വിലകുറഞ്ഞ പരുത്തി അമേരിക്കയിൽനിന്ന് ഇന്ത്യയിലെത്തുന്നു. 2015-16ൽ ഇന്ത്യയുടെ അമേരിക്കയിൽനിന്നുള്ള പരുത്തി ഇറക്കുമതി 27,716.30 ലക്ഷം രൂപയിൽനിന്നും 2018-19ൽ 2,38,421.16 ലക്ഷം രൂപയായി ഉയർന്നു. ഇറക്കുമതിത്തീരുവ കൂട്ടി കർഷകരെ രക്ഷിക്കേണ്ടതിനു പകരം സർക്കാർ ഇറക്കുമതിത്തീരുവ കുറയ്ക്കുന്ന കരാർ ചർച്ചയിൽ ഏർപ്പെടുന്നു.
അമേരിക്കൻ കോഴിത്തുട
ലോക വ്യാപാരസംഘടനയിലെ തർക്കത്തിൽ പരാജയപ്പെട്ടതിനെത്തുടർന്ന് ഇന്ത്യ 2018ൽ അമേരിക്കയിൽനിന്നു കോഴിയിറച്ചി ഇറക്കുമതി അനുവദിച്ചു. 2018-19ൽ 897.3 ടണ്‍ ശീതീകരിച്ച കോഴിയിറച്ചി അമേരിക്കയിൽനിന്ന് ഇറക്കുമതി ചെയ്തു. ഇറക്കുമതിയിൽ കൂടുതലും കോഴിയുടെ തുടയിറച്ചി മാത്രമായിരുന്നു. അമേരിക്കയിൽ കോഴിയുടെ തുടയിറച്ചി കഴിക്കുന്നവർ വിരളമാണ്. അവർക്ക് ഉപകാരപ്രദമല്ലാത്ത തുടയിറച്ചി മൂന്നാം ലോകരാജ്യങ്ങളിലേക്ക് കയറ്റി അയയ്ക്കുന്നു. ഇന്ത്യയിൽ തുടയിറച്ചിക്കാണ് പ്രിയം. അതിനാൽത്തന്നെ ഇന്ത്യയുടെ വലിയ വിപണി കിട്ടാൻ ഇറക്കുമതിത്തീരുവ 100ൽനിന്നു 10 ശതമാനമാക്കണമെന്ന് അമേരിക്ക ആവശ്യപ്പെടുന്നു. ഇത് നമ്മുടെ കോഴിക്കൃഷിയെ തകർത്തു തരിപ്പണമാക്കുമെന്ന് പറയേണ്ടതില്ലല്ലോ. കോഴിമുട്ട ഇറക്കുമതി അനുവദിച്ചാൽ ഇപ്പോൾ ഉത്പാദനവിലപോലും കിട്ടാതെ നട്ടംതിരിയുന്ന കോഴിക്കർഷകന് ആത്മഹത്യയേ വഴിയുള്ളൂ.
2021ൽ അമേരിക്കയിൽനിന്നു പന്നിയിറച്ചി ഇറക്കുമതി അനുവദിച്ചു. ഇനിയും ഇറക്കുമതിത്തീരുവ കുറച്ചാൽ ഈ മേഖലയും തകരും. കോഴി, പന്നി കൃഷിയുടെ തകർച്ച ചോളം, സോയാബീൻ ഉത്പാദനത്തെയും ബാധിക്കും. തീറ്റയ്ക്ക് കൂടുതലായി ഉപയോഗിക്കുന്നത് ചോളവും സോയeബീനുമാണ്.
സിന്തറ്റിക് റബറിന്റെ ഏറ്റവും വലിയ കയറ്റുമതിരാജ്യങ്ങളൊന്നാണ് അമേരിക്ക. സിന്തറ്റിക് റബർ ഏറ്റവുമധികം ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഈ ഇറക്കുമതി പ്രകൃതിദത്ത റബറിന്റെ വിലയെ സാരമായി ബാധിച്ചു. ഇന്ത്യ സിന്തറ്റിക് റബറിന്റെ ഇറക്കുമതിത്തീരുവ കുറച്ചാൽ ഇത് റബർ കർഷകരെ സാരമായി ബാധിക്കും.
കരിന്പുകൃഷി കയ്ക്കും
ഇന്ത്യ പഞ്ചസാരയുടെ ഇറക്കുമതിത്തീരുവ 100 ശതമാനമാക്കിയെങ്കിലും ഇറക്കുമതി ഇന്നും തുടരുന്നു. അമേരിക്ക അസംസ്കൃത പഞ്ചസാര ഇറക്കുമതി ചെയ്ത് സംസ്കരിച്ച് കയറ്റി അയയ്ക്കുന്ന രാജ്യമാണ്. ഇറക്കുമതിത്തീരുവ കുറച്ചാൽ ഇന്ത്യയിലെ കരിന്പുകൃഷി നശിക്കാൻ അധികം കാലം വേണ്ടിവരില്ല.
ചിലിയും ജോർദാനുമായി സ്വതന്ത്ര വ്യാപാരക്കരാർ ഒപ്പിട്ടപ്പോൾ അമേരിക്ക യുപിഒയു (The International Union for the Protection of New Varieties of Plants) പാലിക്കണമെന്ന് സ്വതന്ത്ര വ്യാപാരക്കരാറിൽ വ്യവസ്ഥ ചെയ്തു. ലോകമെന്പാടും വിത്ത് സ്വകാര്യവത്കരണത്തിന് വ്യാവസായിക രാജ്യങ്ങൾ ഉപയോഗിക്കുന്ന ഒരു പ്രധാന തന്ത്രം വ്യാപാരക്കരാറുകളിൽ യുപിഒയു ഉൾപ്പെടുത്തുന്നു എന്നുള്ളതാണ്. ഈ വ്യവസ്ഥ ഉൾപ്പെടുത്തുന്നത് വൻകിട കോർപറേറ്റുകൾക്ക് പൊതുവേ വിത്തുവ്യാപാരം നിയന്ത്രിക്കാനും ലാഭം വർധിപ്പിക്കാനും വഴിയൊരുക്കും. അമേരിക്കയുമായി വ്യാപാരക്കരാറിൽ ഒപ്പുവച്ചാൽ ഇന്ത്യയിൽ അനേകം കർഷകർ ഏർപ്പെട്ടിരിക്കുന്ന കൃഷികളും കാർഷിക മേഖലയും തകർന്നടിയും. ഇത് വിത്തിന്മേലുള്ള കർഷകരുടെ അവകാശങ്ങളെ സാരമായി ബാധിക്കും. കാർഷികമേഖല തകർന്നാൽ രാജ്യം തകരും.
പാലുത്പന്നങ്ങളുടെ ഇറക്കുമതി ക്ഷീരമേഖലയെയും, സോയാബീൻ എണ്ണയുടെ ഇറക്കുമതി തെങ്ങുകൃഷിയെയും കൃത്രിമറബറിന്റെ ഇറക്കുമതി റബർ കൃഷിയെയും കോഴി-പന്നി ഇറച്ചിയുടെ ഇറക്കുമതി ആ വിഭാഗം വ്യാപാരികളെയും കർഷകരെയും ബാധിക്കുന്ന, കേരളത്തെ തകർക്കാൻ പോകുന്ന ഈ കരാറിനെതിരേ ‘അമേരിക്കൻ വിരുദ്ധർ’ എന്നു പേരുകേട്ട ഇടതുപക്ഷ സർക്കാർ നിശബ്ദരായിരിക്കുന്നു എന്നതാണ് ആശ്ചര്യകരം. കേരളത്തെയും രാജ്യത്തെയും രക്ഷിക്കാൻ കർഷകരും രാജ്യസ്നേഹികളും രംഗത്തിറങ്ങണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ആന്റിബയോട്ടിക് എന്ന ‘ഭീകരൻ’
ലോക തൊഴിലാളിദിനമായ മേയ് ഒന്നിനു നടന്ന സംഭവമാണ് ഇതെഴുതാൻ പ്രചോദനം. കേരളത്ത
കൊമേഴ്സ് വിദ്യാഭ്യാസം സ്കൂൾ തലത്തിൽ
ഇന്ത്യയിൽ കൊമേഴ്സ് വിദ്യാഭ്യാസം ആദ്യം ആരംഭിച്ചത് 1886ൽ മദ്രാസിലാണ്; കേരളത്തിൽ
രാജ്യസഭാ സീറ്റും കേരള കോണ്‍ഗ്രസും
ഇടതുമുന്നണി കേരള കോണ്‍ഗ്രസ്-എമ്മിന്
ചബഹാർ ഉയർത്തുന്ന നയതന്ത്ര വെല്ലുവിളികൾ
ഇറാനിലെ തന്ത്രപ്രധാനമായ ചബഹാ
തരംഗമില്ല; പ്രവചനാതീതം
ആരു ജയിക്കും, ഇന്ത്യ ആരു ഭരിക്കും? എല്ലാവർക്കും അറിയേണ്ടത് ഈ ചോദ്യത്തിനുള്ള ഉത
മ്യൂസിയം മുന്നോട്ടുള്ള പ്രയാണത്തിന്
ഇന്ന് അന്താരാഷ്ട്ര മ്യൂസിയം ദിനം
1872ൽ ഫ്രഞ്ച് നാഷണൽ കമ്മീഷൻ,
സോളാർ വെളിച്ചത്തിലെ ആശങ്കയുടെ നിഴൽ
ഉപഭോക്താവിനു സാമ്പത്തിക നേട്ടം, പരിസ്ഥിതിക്ക് സംരക്ഷ
ബിജെപിക്ക് കോടതിയിൽനിന്നു തിരിച്ചടികൾ
നാലു ഘട്ട വോട്ടിംഗ് പൂർത്തിയാക്കിയപ്പോഴും ഇന്ത്യൻ രാഷ്ട
ചതിയുടെ സൈബറിടം സംശയിക്കുക
റോഷ്നി (യഥാർഥ പേര് അല്ല) 37 വയസ്. ബഹുരാഷ്ട്ര കമ്പനിയിൽ ജോലി. ഗർഭിണി. പ്രസവാവ
വേങ്ങൂർ ഒരു പാഠം
വന്യജീവി ആക്രമണങ്ങളും അതുവഴിയുള്ള മരണങ്ങളും ഇന്നു കേരളത്തിൽ പതിവ് വാർത്തക
റിവ്യു ബോംബിംഗ് അഭിപ്രായസ്വാതന്ത്ര്യമോ?
റിവ്യു ബോംബ്! സിനിമയുടെ അണിയറപ്രവർത്തകരുടെ പേടിസ്വപ്നമായിരിക്കുന്ന വാക്കുക
സ്ത്രീസുരക്ഷ ഇന്ത്യയിൽ
മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ചെറുമകനും എച്ച്.ഡി. രേ
കാർഷിക യോജനകളുടെ പെരുക്കം
കേന്ദ്ര ഗവണ്മെന്റിന്റെ കൃഷിവകുപ്പ് വിവിധങ്ങളായ 19 യോജനകൾ കാർഷകർക്കു മാത
തെരഞ്ഞെടുപ്പ് വിഷയങ്ങളിൽ അതിവേഗം മാറ്റങ്ങൾ
തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുമ്പുതന്നെ പ്രധാനമന്ത
കാർഷിക ഇന്ത്യയുടെ വികസന വെല്ലുവിളികൾ
2047ൽ വികസിത രാജ്യമെന്ന പദവി കൈ
ബിജെപി കിതയ്ക്കുന്നുവോ?
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം
നിർമിതബുദ്ധിയും ഹൃദയജ്ഞാനവും
ഫാ. ഏബ്രഹാം ഇരിമ്പിനിക്കൽ
മേയ് 12 ആഗോള മാധ്യമദിനം. എല്ലാ വർ
വിളക്കേന്തിയ വനിത വിളിക്കുന്പോൾ
ഇന്ന് അന്താരാഷ്ട്ര നഴ്സസ് ദിനം
"വിളക്കേന്തിയ വനിത' എന്ന വിശേഷണത്ത
കേജരിവാളും ജനസംഖ്യയും
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ സുപ്രീംകോടതിയിൽനിന്നു ജാമ്യം നേടി പുറത്
നീ വെറും "പ്രോപ്പർട്ടി'യോ?
ഈ ദിവസങ്ങളിൽ ഏതോ ഹയർ സെക്കൻഡറി സ്കൂളിലെയോ കോളജിലെയോ വിദ്യാർഥീ-വിദ്യാർഥിനി
സൗജന്യത്തിലെ രാഷ്ട്രീയം
ഒരാൾക്ക് ഒരു മീൻ നൽകിയാൽ അയാളുടെ ഒരു ദിവസത്തെ വിശപ്പ് മാറ്റാം. എന്നാൽ, മീൻപി
ഇന്നു സമൂഹം ചെയ്യുന്നത്
ആൻഡ്രിയയുടെ ജീവിതകഥയും പോസ്റ്റ് പാർട്ടം സൈക്കോസിസ് എന്ന മാനസിക
ഫ്രെയിമുകൾ പറഞ്ഞ കഥകൾ...
ഫോട്ടോഗ്രഫിയിൽ ഇന്ദ്രജാ
ട്രൈബ്യൂണലുകൾ മതകോടതികളോ?
കത്തോലിക്കാസഭയിൽ നൂറ്റാണ്ടുകളായി നിലനിന്നുപോരുന്നതും ഇന്നും എല്ലാ രൂപതകളില
മാറിമറിയുന്ന മനസ്!
പോസ്റ്റ്പാർട്ടം ബ്ലൂ വളരെ ലഘുവായ വിഷാദാവസ്ഥയാണ്. പ്രസവം കഴിഞ്ഞ് രണ്ടോ മൂന്നോ ദിവ
വർഗീയതയും തീവ്രവാദവും നാടിന് ആപത്ത്: മാർ പാംപ്ലാനി
സമുദായം ഒറ്റക്കെട്ടായി നിന്നു പെൺ
കെട്ടുതാലി സംരക്ഷിക്കുക, കുടുംബങ്ങളെ രക്ഷിക്കുക
തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്കു നീങ്ങുമ്
ചോര പുരളുന്ന മാതൃത്വം
നിഷ ജോസ്
ആൻഡ്രിയ പിയ കെന്നഡി. 1963ൽ ഹൂസ്റ്റ
പുനരുദ്ധാരണം നടത്തേണ്ട ഇലക്ഷൻ പ്രക്രിയ
ഇക്കഴിഞ്ഞത് അഞ്ചാമത്തെ ഇലക്ഷൻ ഡ്യൂട്ടിയായിരുന്നു. എല്ലാം
വർക്കിച്ചൻ മരിക്കാൻ റെഡിയാണ്!
വർക്കിച്ചന് ഒന്നുരണ്ടു ദിവസമായി ഒരു മൗനം. ചിരിയും ത
എന്തുകൊണ്ട് ആര്യ ആക്രമിക്കപ്പെടുന്നു?
കേരളത്തിലെ സാധാരണക്കാരിയായ ഒരു പെണ്
‘ദ കേരള സ്റ്റോറി’യും തീക്കൊള്ളിയും
ഇടുക്കി രൂപതയിലെ ഒരിടവക സംഘടിപ്പിച്ച അ
22 വർഷത്തിനു ശേഷവും ഭയം വിട്ടുമാറാതെ ഗോദ്ര
“തെരഞ്ഞെടുപ്പിലൊന്നും ഇവിടെയാർക്കും താത്പര്യമില്ല. ആ
രണ്ടു പുതിയ നിയമങ്ങൾ
കേരളത്തിൽ സിപിഎം-ബിജെപി ബന്ധം ശക്തമായതിന്
ഡ്രൈവിംഗിനു വേണ്ടത് മികവുറ്റ പരിശീലനം
ഇന്ത്യയിലുണ്ടാകുന്ന 78 ശതമാനം റോഡപകടങ്ങൾ
ക്രൂരതയുടെ ഒരാണ്ട്
""ഞാനും ഭാരതമാതാവിന്റെ മകളാണ്. പ
സാന്ത്വനത്തിന്റെ കരസ്പർശം
മണിപ്പുരിന്റെ ഉള്ളറകളിലേക്ക് സാന്ത്വനത്തി
""നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കണം, ഒന്നാകണം''
മണിപ്പുരിനെ ഇരുട്ടിലേക്ക് തള്ളിവിട്ട കലാ
പീഡനങ്ങളിൽ തളരാത്ത ക്രൈസ്തവർ
മണിപ്പുരിൽ ഒരു വർഷമായി അണയാത്ത കലാപത്തിൽ ഇരകളാക്കപ്പെ
കൊക്കോയ്ക്കു നല്ല കാലം; എത്ര നാൾ?
കൊക്കോയുടെ വില സർവകാല റിക്കാർഡിൽ എത്തിയതോടെ കേരളത്തിലെ കൊ
അക്ഷരമാല പഠിക്കാനും തർക്കം വേണോ?
വിദ്യാഭ്യാസത്തെക്കുറിച്ചു സംസാരിക്കുന്പോൾ നമുക്കു മാത്രമെന്താണ് മ
ചൂടുകാലത്തെ തരണം ചെയ്യാൻ
"ഈ വർഷത്തെപ്പോലെ ഒരു ചൂട്/മഴ ഇതിനു മുൻപ് ഉണ്ടായിട്ടില്ല’ എന്നു നാം പലപ്പോഴും
യുഎസ് കാന്പസിലെ അശാന്തിക്കു പിന്നിൽ
അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ ഏതാനും ആഴ്ചയായി പെട്ടെന്നു പൊട്ടിപ്പുറ
കാലാതീതനായ കാലായിലച്ചൻ
മരണം ഒരേ സമയം തന്നെ അകറ്റുന്നതും അടുപ്പിക്കുന്നതുമാണ്. ഈ ലോകത്തിൽനിന്നു മരണ
എന്തിന് ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടണം?
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും-2
ദേശീയ ന്യൂനപക്ഷ കമ്മീഷൻ: 1992ലെ ദേശീയ ന്യൂനപ
അടിയൊഴുക്ക് അടിതെറ്റിക്കുമോ?
ഭാരതത്തിൽ അടുത്ത അഞ്ചാണ്ട് ആരാണ് നാടു ഭരിക്കേണ്ടതെന്നതിൽ
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും
ന്യൂനപക്ഷാവകാശങ്ങൾ എന്നതു മനുഷ്യാവകാശങ്ങളുടെ ഒ
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര്‍ സഭയുടെ പിതാവ്
ഭാരതത്തില്‍ മാര്‍ത്തോമ്മാ നസ്രാണികള്‍ എന്നറിയപ്പെടുന്ന ക്രൈസ്തവ
Latest News
പാലായിലെ വിവാദ എയര്‍പോഡ്സ് കണ്ടെത്തി
പ്രസിഡന്റിനായി പ്രാര്‍ഥിക്കണമെന്ന് ഇറാന്; ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല
അഫ്ഗാനിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഐഎസ് ഭീകരർ
ഫാറൂഖ് അബ്ദുള്ളയുടെ തെരഞ്ഞെടുപ്പ് റാലിക്കിടെ കത്തിയാക്രമണം; മൂന്നുപേർക്ക് പരിക്ക്
തെലുങ്കാനയിൽ ഇടിമിന്നലേറ്റ് മൂന്നുപേർ മരിച്ചു
Latest News
പാലായിലെ വിവാദ എയര്‍പോഡ്സ് കണ്ടെത്തി
പ്രസിഡന്റിനായി പ്രാര്‍ഥിക്കണമെന്ന് ഇറാന്; ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല
അഫ്ഗാനിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഐഎസ് ഭീകരർ
ഫാറൂഖ് അബ്ദുള്ളയുടെ തെരഞ്ഞെടുപ്പ് റാലിക്കിടെ കത്തിയാക്രമണം; മൂന്നുപേർക്ക് പരിക്ക്
തെലുങ്കാനയിൽ ഇടിമിന്നലേറ്റ് മൂന്നുപേർ മരിച്ചു
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top