Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
ജി-20 നൽകുന്ന പ്രതീക്ഷകൾ
Monday, November 21, 2022 10:51 PM IST
ലോകത്തിലെ വികസിതവും അതിവേഗം വികസിതമാകുന്നതുമായ 20 രാജ്യങ്ങളുടെ കൂട്ടായ്മയാണ് ജി-20. അർജന്റീന, ഓസ്ട്രേലിയ, ബ്രസീൽ, കാനഡ, ചൈന, ഫ്രാൻസ്, ജർമ്മനി, ഇന്ത്യ, ഇന്തോനേഷ്യ, ഇറ്റലി, ജപ്പാൻ, ദക്ഷിണകൊറിയ, മെക്സിക്കോ, റഷ്യ, സൗദിഅറേബ്യ, ദക്ഷിണാഫ്രിക്ക, തുർക്കി, യുകെ, യുഎസ്, യൂറോപ്യൻ യൂണിയൻ എന്നിവയാണ് ഇതിലെ അംഗങ്ങൾ. കഴിഞ്ഞ ദിവസം സമാപിച്ച ജി-20 ഉച്ചകോടി ലോകമെന്പാടുമുള്ള ജനങ്ങൾ ശ്രദ്ധയോടുകൂടി വീക്ഷിച്ച ഒരു രാജ്യാന്തര സമ്മേളനമായിരുന്നു. പലവിഷയങ്ങളെപ്പറ്റിയും ഈ ഉച്ചകോടിയിൽ ചർച്ചകൾ നടന്നിട്ടുണ്ട്. ഔദ്യോഗികമായ ചർച്ചകൾ കൂടാതെ ഗൗരവമായ ഉഭയകക്ഷി ചർച്ചകളും അവിടെ നടക്കുകയുണ്ടായി.
വളരെ സങ്കീർണമായ തായ്വാൻ പ്രശ്നമാണ് ഈ ഉച്ചകോടിയിൽ ആദ്യമായി ഉഭയകക്ഷി ചർച്ചയിൽ വന്നത്. തായ്വാൻ പ്രശ്നം ചൈനയെ സംബന്ധിച്ചിടത്തോളം രാജ്യത്തിന്റെ ഏറ്റവും മൗലികമായ പ്രശ്നമാണ്. അതുകൊണ്ട് തന്നെയാണ് ഈ ഉച്ചകോടി ആരംഭിക്കുന്നതിന്റെ തലേദിവസം ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗ്, അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനുമായി ഉഭയകക്ഷി ചർച്ചനടത്തിയത്. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച ലോകശ്രദ്ധയെ ആകർഷിച്ച സംഭവമായിരുന്നു. അധികാരമേറ്റെടുത്തതിനു ശേഷം ആദ്യമായാണ് അമേരിക്കൻ പ്രസിഡന്റ് ചൈനീസ് പ്രസിഡന്റിനെ കാണുന്നത്. തായ്വാൻപ്രശ്നം സംഘർഷമയമായ അന്തരീക്ഷത്തിലേക്ക് ചെന്നെത്തിയിട്ടുണ്ടെന്നുള്ളത് വസ്തുതയാണ്. ചൈനീസ് മിലിട്ടറിയോട് യുദ്ധത്തിന് തയാറെടുക്കാൻ പ്രസിഡന്റ് ഷി ചിൻപിംഗ് കഴിഞ്ഞയാഴ്ചയാണ് ആഹ്വാനം ചെയ്തത്. എന്തായാലും യുദ്ധസമാനമായ സാഹചര്യം ഈ മേഖലയിൽ ഉടലെടുത്തിട്ടുണ്ടെന്നുള്ള കാര്യത്തിൽ യാതൊരു സംശയവുമില്ല.
ചൈനീസ് വിപ്ലവത്തെത്തുടർന്ന് 1949ലാണ് ചൈനയിൽനിന്നും ഒളിച്ചോടിയ ജനറൽ ചിയാങ് കൈഷക്കിന്റെ നേതൃത്വത്തിൽ തായ്വാൻ ദ്വീപിനെ റിപ്പബ്ലിക്ക് ഓഫ് ചൈന (തായ്വാൻ) ആയി പ്രഖ്യാപിക്കുന്നത്. അമേരിക്കയുടെ എല്ലാവിധ സഹായത്തോടുംകൂടിയാണ് ഈ രാഷ്ട്രം നിലനിൽക്കുന്നതുതന്നെ. തുടക്കം മുതൽ ഈ പ്രദേശം ചൈനയുടെ ഭാഗമാണെന്ന് ചൈനയും ലോകത്തിലെ ബഹുഭൂരിപക്ഷം രാഷ്ട്രങ്ങളും അംഗീകരിച്ചതാണ്. എന്നാൽ അമേരിക്കയുടെ സഹായത്തോടുകൂടി ചൈനയ്ക്കെതിരായ നടപടികളുമായി തായ്വാൻ മുന്നോട്ട് പോവുകയാണ്. അതുകൊണ്ടാണിവിടെ സംഘർഷം മൂർച്ഛിച്ചുകൊണ്ടിരിക്കുന്നത്. ഈ സംഘർഷത്തിന് അയവുവരുത്തുന്നതിനാണ് ഷി ചിൻപിംഗും ജോ ബൈഡനും തുറന്ന ചർച്ചയ്ക്ക് തയാറായത്.
അമേരിക്കയും ചൈനയും
തായ്വാൻ വിഷയത്തിൽ അമേരിക്ക അതിരുകടക്കരുതെന്ന മുന്നറിയിപ്പ് പ്രസിഡന്റ് ഷി ചിൻപിംഗ് നൽകി. തായ്വാൻ ചൈനയുടെ അഭേദ്യഭാഗമാണ്. ഏകചൈനാനയം അമേരിക്ക അംഗീകരിച്ചതാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ അടിസ്ഥാനമെന്നും ഷി ബൈഡനെ ഓർമിപ്പിച്ചു. ചൈനയുടെ എതിർപ്പ് അവഗണിച്ച് യുഎസ് പ്രതിനിധി സഭാ സ്പീക്കർ നാൻസി ഫെലോസി തായ്വാൻ സന്ദർശിച്ചതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷം രൂക്ഷമായി. ചൈന ആക്രമിച്ചാൽ തായ്വാനെ പ്രതിരോധിക്കാൻ സൈന്യത്തെ അയയ്ക്കുമെന്ന് ബൈഡൻ വെല്ലുവിളിച്ചിരുന്നു. ഇതിനിടയിലാണ് ഇരുനേതാക്കളും തമ്മിൽ മൂന്നു മണിക്കൂർ നീണ്ട കൂടിക്കാഴ്ച നടന്നത്.
സംഘർഷങ്ങൾ രമ്യമായി പരിഹരിച്ച് സഹകരിക്കാവുന്ന കൂടുതൽ മേഖലകൾ കണ്ടെത്താനാകുമെന്ന് നേതാക്കൾ പ്രത്യാശ പ്രകടിപ്പിച്ചു. മുൻകാല അനുഭവങ്ങൾ പാഠമാക്കി മുന്നേറണമെന്നും ലോക സമാധാനത്തിനായി ചേർന്ന് ശ്രമിക്കണമെന്നും ഷി പറഞ്ഞു. തായ്വാനോടുള്ള ചൈനയുടെ അക്രമാസക്തമായ സമീപനത്തിൽ മാറ്റം വരുത്തണമെന്ന് ബൈഡൻ ഷി ചിൻപിംഗിനോടാവശ്യപ്പെട്ടു. യുഎസിന്റെ ഏക ചൈന നയത്തിൽ മാറ്റംവരുത്തിയിട്ടില്ലെന്നും ഏകപക്ഷീയമായ സമീപനങ്ങളെ എതിർക്കുന്നതായും ബൈഡൻ ഷിയെ അറിയിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ പലപ്രദമായി കൈകാര്യം ചെയ്യണമെന്നും മത്സരം സംഘർഷമാകുന്നത് തടയണമെന്നും ബൈഡൻ പറഞ്ഞു. യുഎസ് - ചൈന ബന്ധം ആരോഗ്യകരവും സുസ്ഥിരവുമായ പാതയിലേക്ക് മടങ്ങുമെന്ന് പ്രതീക്ഷിക്കുന്നതായും കൂടിക്കാഴ്ചക്ക് ശേഷം ചൈനീസ് വിദേശകാര്യ വക്താവ് മാവോനിങ് പറഞ്ഞു.
റഷ്യ-യുക്രെയ്ൻ യുദ്ധം
റഷ്യ- യുക്രെയ്ൻ യുദ്ധത്തിൽ റഷ്യയെ കുറ്റപ്പെടുത്തുന്ന പാശ്ചാത്യ ചേരിയുടെ നിലപാടുമൂലം ഉച്ചകോടിയുടെ സംയുക്ത പ്രഖ്യാപനത്തിൽ സമവായം അസാധ്യമാകുമെന്ന ആശങ്ക ഉയർന്നിരുന്നു. ജി-20 പ്രഖ്യാപനത്തിന് എല്ലാ അംഗരാജ്യങ്ങളുടെയും സമവായം അനിവാര്യമാണ്. പ്രഖ്യാപനം നീട്ടിവച്ച് ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ തലവന്മാർ വീണ്ടും ചർച്ചനടത്തി സമവായം കണ്ടെത്തുകയായിരുന്നു.
യുക്രെയ്ൻ യുദ്ധം ജി-20 ഉച്ചകോടി വളരെ ഗൗരവമായാണ് ചർച്ച ചെയ്തത്. യുക്രെയ്ൻ യുദ്ധത്തെക്കുറിച്ച് ലോകരാജ്യങ്ങൾക്കിടയിലുള്ള ഭിന്നത അംഗീകരിച്ചുകൊണ്ടാണ് ജി-20 ഉച്ചകോടിയുടെ സംയുക്ത പ്രസ്താവന പുറത്തുവന്നിട്ടുള്ളത്. എന്നാൽ അന്താരാഷ്ട്ര നിയമം പാലിക്കപ്പെടണമെന്നും സാധാരണ പൗരന്മാർ സംരക്ഷിക്കപ്പെടണമെന്നും പ്രസ്താവനയിൽ പറയുന്നു. തങ്ങൾ ആണവായുധങ്ങൾക്ക് എതിരാണെന്നും യുദ്ധത്തിന് സമാധാനപരമായ പരിഹാരം കാണണമെന്നും ജി-20 നിർദ്ദേശിക്കുന്നുണ്ട്. ഇത് യുദ്ധത്തിനുള്ള കാലഘട്ടമല്ല എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിലപാട് അംഗീകരിച്ചുകൊണ്ടുള്ളതാണ് സംയുക്ത പ്രസ്താവന. വിരുദ്ധ നിലപാടുകൾ സമന്വയിപ്പിച്ച് സംയുക്ത പ്രസ്താവന തയാറാക്കിയതിൽ ഇന്ത്യക്ക് പ്രധാനപങ്കുണ്ടെന്ന് വിദേശകാര്യ സെക്രട്ടറി വിനയ് ക്വത്ര പറഞ്ഞു.
യുക്രെയ്ൻ യുദ്ധം സംബന്ധിച്ച് അംഗരാജ്യങ്ങൾ അവരവരുടേതായ നിലപാടുകൾ വിശദീകരിക്കുകയാണുണ്ടായത്. ഐക്യരാഷ്ട്ര സുരക്ഷാ കൗണ്‍സിലിൽ പ്രകടിപ്പിച്ച അതേനിലപാടുകളായിരുന്നു അവ. മിക്കരാജ്യങ്ങളും റഷ്യയെ ശക്തമായി വിമർശിച്ചു. ഇതിനു വിരുദ്ധമായ നിലപാടുകളുമുണ്ടായിരുന്നു. റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിൻ ഉച്ചകോടിക്ക് എത്തിയിരുന്നില്ല. വിദേശകാര്യ മന്ത്രി സെർജി ലാവുറോവാണ് റഷ്യയെ പ്രതിനിധീകരിച്ചത്. ആഗോള സാന്പത്തിക വ്യവസ്ഥയുടെ തിരിച്ചുവരവിനായി അംഗരാജ്യങ്ങൾ ഏകോപിച്ചുള്ള നടപടികൾ സ്വീകരിക്കണമെന്ന് ഉച്ചകോടിയുടെ പ്രസ്താവനയിൽ പറയുന്നു. തൊഴിലും വളർച്ചയും ലക്ഷ്യമിട്ടുള്ള ആഗോള സാന്പത്തിക വ്യവസ്ഥയുടെ മടങ്ങിവരവിന് നയരൂപീകരണമടക്കം ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കും. വെല്ലുവിളികൾ നേരിടാൻ വികസ്വര രാജ്യങ്ങളെ സഹായിക്കും. ആഗോള ഭക്ഷ്യസുരക്ഷയിലെ ആശങ്കകൾ ഉച്ചകോടി പങ്കുവച്ചു. കാർഷിക ഭക്ഷ്യവസ്തുക്കളുടെ വ്യാപാര നയം വിശപ്പും പോഷകാഹാരക്കുറവും നേരിടുകയെന്ന ലക്ഷ്യവും ഉൾക്കൊള്ളുന്നതാവണമെന്നും ഉച്ചകോടി അതിന്റെ പ്രഖ്യാപനത്തിൽ പറഞ്ഞു.
അടുത്ത അധ്യക്ഷനായി മോദി
ഉച്ചകോടിക്കെത്തിയ ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി, ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസ്, ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് തുടങ്ങിയ ലോകനേതാക്കളുമായി മോദി കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രതിവർഷം ഇന്ത്യയിൽ നിന്നുള്ള 3000 യുവ പ്രഫഷണലുകൾക്ക് വർക്ക് വീസ നൽകുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് പറഞ്ഞു. കഴിഞ്ഞ വർഷം ധാരണയായ യുകെ-ഇന്ത്യ മൈഗ്രേഷൻ ആന്റ് മൊബിലിറ്റി പാർട്ണർഷിപ്പിന്റെ ഭാഗമായാണ് ഈ നടപടി 18-30വയസ് പ്രായക്കാരായ ബിരുദധാരികൾക്കാണ് അവസരം. രണ്ട് വർഷമെങ്കിലും ഇവർ യുകെയിൽ ജോലിചെയ്യാൻ സന്നദ്ധമാകണമെന്നും പ്രധാനമന്ത്രി സുനകിന്റെ ഓഫീസ് ട്വിറ്റ് ചെയ്തു.
കോവിഡനന്തര ലോകം, കാലാവസ്ഥാ വ്യതിയാനം, രാജ്യങ്ങൾ തമ്മിലുള്ള സാന്പത്തിക സഹകരണം, ഭക്ഷ്യ-ഉൗർജ്ജ സുരക്ഷ തുടങ്ങിയ വിഷയങ്ങൾ ഉച്ചകോടിയിൽ ഗൗരവമായി ചർച്ചചെയ്തു. കോവിഡ് അടക്കമുള്ള ആഗോള പകർച്ചവ്യാധികളെ നേരിടാൻ വിപുലമായ പകർച്ചവ്യാധി ഫണ്ടിന് ജി-20 രാജ്യങ്ങൾ രൂപംനൽകി. ആരോഗ്യ- ധനമന്ത്രിമാർ ചേർന്നാണ് ഈ ഫണ്ട് സ്വരൂപിക്കുന്നത്. ജി-20 രാജ്യങ്ങളും സംഖ്യത്തിന് പുറത്തുള്ളവരും സന്നദ്ധ സംഘടനകളും ഇതിൽ പങ്കുചേരും.
ജി-20 ഉച്ചകോടിയുടെ അവസാന ദിവസം ഇന്തോനേഷ്യയിലെ ബാലിയിൽ നടന്ന ചടങ്ങിൽ അടുത്ത വർഷത്തെ ജി-20 അധ്യക്ഷനായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തെരഞ്ഞെടുത്തു. നിലവിലുള്ള ജി-20 പ്രസിഡന്റായ ഇന്തോനേഷ്യൻ പ്രസിഡന്റ് ജോബ്കോ വീഡോഡോയിൽനിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പുതിയ പദവി ഏറ്റെടുത്തു. ഡിസംബർ ഒന്നിനാണ് ഔദ്യോഗകമായി ചുമതലകൾ നരേന്ദ്ര മോദി ഏറ്റെടുക്കേണ്ടത്. പുതിയ ആശയങ്ങൾ സംഭാവന ചെയ്യാനും കൂട്ടായ പ്രവർത്തനം ത്വരിതപ്പെടുത്തുവാനുമായിരിക്കും ഇനിയുള്ള ഒരു വർഷം ഇന്ത്യ ശ്രമിക്കുകയെന്ന് നരേന്ദ്ര മോദി പറഞ്ഞു.
ലോകത്തെ ഇന്നത്തെ ഏറ്റവും വലിയ സാർവദേശീയ പ്രശ്നങ്ങളിൽ ഒന്നായ തായ്വാൻ വിഷയം തണുപ്പിക്കാൻ തീർച്ചയായും ബൈഡൻ - ഷി ചിൻപിംഗ് ഉഭയകക്ഷി ചർച്ച സഹായിച്ചിട്ടുണ്ടെന്ന കാര്യത്തിൽ സംശയമില്ല. യുക്രെയ്ൻ പ്രശ്നവും ഈ ഉച്ചകോടിയിൽ കാര്യമായ ചർച്ചക്ക് വഴിയൊരുക്കി. ഉഭയകക്ഷി ചർച്ചകളിൽക്കൂടി സംഘർഷം അവസാനിപ്പിക്കുന്നതിനും യുദ്ധം ഇനിയെങ്കിലും ഒഴിവാക്കുന്നതിനും ബന്ധപ്പെട്ട പാർട്ടികൾ തയാറാകണമെന്നുള്ള ഈ ഉച്ചകോടിയുടെ ആഹ്വാനം എന്തുകൊണ്ടും പ്രാധാന്യമർഹിക്കുന്ന ഒന്നാണ്. പല അഭിപ്രായങ്ങൾ വിവിധ രാഷ്ട്രങ്ങൾക്ക് ഈ വിഷയത്തിലുണ്ടായിരുന്നെങ്കിലും യോജിച്ച ഒരു തീരുമാനവും പ്രമേയവും പാസാക്കിയെടുക്കാൻ ഉച്ചകോടിക്ക് കഴിഞ്ഞത് ഇന്നത്തെ സാഹചര്യത്തിൽ എടുത്തുപറയേണ്ട കാര്യമാണ്. ഇന്ന് വൻകിട കുത്തക മുതലാളിത്ത - സാമ്രാജ്യത്വ രാജ്യങ്ങൾക്കാണ് ജി-20യിൽ പ്രാമുഖ്യവും നേതൃത്വവും. എങ്കിലും അവികസിത രാജ്യങ്ങളടക്കമുള്ള ഇതിലെ വിവിധ രാജ്യങ്ങളുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിന് പര്യാപ്തമായ നിലയിലുള്ള നടപടികൾ കൈക്കൊള്ളാൻ പുതിയ സാഹചര്യത്തിൽ ജി-20 ഉച്ചകോടി തയാറാകുമെന്ന പ്രതീക്ഷയിലാണ് ലോകം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ആന്റിബയോട്ടിക് എന്ന ‘ഭീകരൻ’
ലോക തൊഴിലാളിദിനമായ മേയ് ഒന്നിനു നടന്ന സംഭവമാണ് ഇതെഴുതാൻ പ്രചോദനം. കേരളത്ത
കൊമേഴ്സ് വിദ്യാഭ്യാസം സ്കൂൾ തലത്തിൽ
ഇന്ത്യയിൽ കൊമേഴ്സ് വിദ്യാഭ്യാസം ആദ്യം ആരംഭിച്ചത് 1886ൽ മദ്രാസിലാണ്; കേരളത്തിൽ
രാജ്യസഭാ സീറ്റും കേരള കോണ്‍ഗ്രസും
ഇടതുമുന്നണി കേരള കോണ്‍ഗ്രസ്-എമ്മിന്
ചബഹാർ ഉയർത്തുന്ന നയതന്ത്ര വെല്ലുവിളികൾ
ഇറാനിലെ തന്ത്രപ്രധാനമായ ചബഹാ
തരംഗമില്ല; പ്രവചനാതീതം
ആരു ജയിക്കും, ഇന്ത്യ ആരു ഭരിക്കും? എല്ലാവർക്കും അറിയേണ്ടത് ഈ ചോദ്യത്തിനുള്ള ഉത
മ്യൂസിയം മുന്നോട്ടുള്ള പ്രയാണത്തിന്
ഇന്ന് അന്താരാഷ്ട്ര മ്യൂസിയം ദിനം
1872ൽ ഫ്രഞ്ച് നാഷണൽ കമ്മീഷൻ,
സോളാർ വെളിച്ചത്തിലെ ആശങ്കയുടെ നിഴൽ
ഉപഭോക്താവിനു സാമ്പത്തിക നേട്ടം, പരിസ്ഥിതിക്ക് സംരക്ഷ
ബിജെപിക്ക് കോടതിയിൽനിന്നു തിരിച്ചടികൾ
നാലു ഘട്ട വോട്ടിംഗ് പൂർത്തിയാക്കിയപ്പോഴും ഇന്ത്യൻ രാഷ്ട
ചതിയുടെ സൈബറിടം സംശയിക്കുക
റോഷ്നി (യഥാർഥ പേര് അല്ല) 37 വയസ്. ബഹുരാഷ്ട്ര കമ്പനിയിൽ ജോലി. ഗർഭിണി. പ്രസവാവ
വേങ്ങൂർ ഒരു പാഠം
വന്യജീവി ആക്രമണങ്ങളും അതുവഴിയുള്ള മരണങ്ങളും ഇന്നു കേരളത്തിൽ പതിവ് വാർത്തക
റിവ്യു ബോംബിംഗ് അഭിപ്രായസ്വാതന്ത്ര്യമോ?
റിവ്യു ബോംബ്! സിനിമയുടെ അണിയറപ്രവർത്തകരുടെ പേടിസ്വപ്നമായിരിക്കുന്ന വാക്കുക
സ്ത്രീസുരക്ഷ ഇന്ത്യയിൽ
മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ചെറുമകനും എച്ച്.ഡി. രേ
കാർഷിക യോജനകളുടെ പെരുക്കം
കേന്ദ്ര ഗവണ്മെന്റിന്റെ കൃഷിവകുപ്പ് വിവിധങ്ങളായ 19 യോജനകൾ കാർഷകർക്കു മാത
തെരഞ്ഞെടുപ്പ് വിഷയങ്ങളിൽ അതിവേഗം മാറ്റങ്ങൾ
തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുമ്പുതന്നെ പ്രധാനമന്ത
കാർഷിക ഇന്ത്യയുടെ വികസന വെല്ലുവിളികൾ
2047ൽ വികസിത രാജ്യമെന്ന പദവി കൈ
ബിജെപി കിതയ്ക്കുന്നുവോ?
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം
നിർമിതബുദ്ധിയും ഹൃദയജ്ഞാനവും
ഫാ. ഏബ്രഹാം ഇരിമ്പിനിക്കൽ
മേയ് 12 ആഗോള മാധ്യമദിനം. എല്ലാ വർ
വിളക്കേന്തിയ വനിത വിളിക്കുന്പോൾ
ഇന്ന് അന്താരാഷ്ട്ര നഴ്സസ് ദിനം
"വിളക്കേന്തിയ വനിത' എന്ന വിശേഷണത്ത
കേജരിവാളും ജനസംഖ്യയും
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ സുപ്രീംകോടതിയിൽനിന്നു ജാമ്യം നേടി പുറത്
നീ വെറും "പ്രോപ്പർട്ടി'യോ?
ഈ ദിവസങ്ങളിൽ ഏതോ ഹയർ സെക്കൻഡറി സ്കൂളിലെയോ കോളജിലെയോ വിദ്യാർഥീ-വിദ്യാർഥിനി
സൗജന്യത്തിലെ രാഷ്ട്രീയം
ഒരാൾക്ക് ഒരു മീൻ നൽകിയാൽ അയാളുടെ ഒരു ദിവസത്തെ വിശപ്പ് മാറ്റാം. എന്നാൽ, മീൻപി
ഇന്നു സമൂഹം ചെയ്യുന്നത്
ആൻഡ്രിയയുടെ ജീവിതകഥയും പോസ്റ്റ് പാർട്ടം സൈക്കോസിസ് എന്ന മാനസിക
ഫ്രെയിമുകൾ പറഞ്ഞ കഥകൾ...
ഫോട്ടോഗ്രഫിയിൽ ഇന്ദ്രജാ
ട്രൈബ്യൂണലുകൾ മതകോടതികളോ?
കത്തോലിക്കാസഭയിൽ നൂറ്റാണ്ടുകളായി നിലനിന്നുപോരുന്നതും ഇന്നും എല്ലാ രൂപതകളില
മാറിമറിയുന്ന മനസ്!
പോസ്റ്റ്പാർട്ടം ബ്ലൂ വളരെ ലഘുവായ വിഷാദാവസ്ഥയാണ്. പ്രസവം കഴിഞ്ഞ് രണ്ടോ മൂന്നോ ദിവ
വർഗീയതയും തീവ്രവാദവും നാടിന് ആപത്ത്: മാർ പാംപ്ലാനി
സമുദായം ഒറ്റക്കെട്ടായി നിന്നു പെൺ
കെട്ടുതാലി സംരക്ഷിക്കുക, കുടുംബങ്ങളെ രക്ഷിക്കുക
തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്കു നീങ്ങുമ്
ചോര പുരളുന്ന മാതൃത്വം
നിഷ ജോസ്
ആൻഡ്രിയ പിയ കെന്നഡി. 1963ൽ ഹൂസ്റ്റ
പുനരുദ്ധാരണം നടത്തേണ്ട ഇലക്ഷൻ പ്രക്രിയ
ഇക്കഴിഞ്ഞത് അഞ്ചാമത്തെ ഇലക്ഷൻ ഡ്യൂട്ടിയായിരുന്നു. എല്ലാം
വർക്കിച്ചൻ മരിക്കാൻ റെഡിയാണ്!
വർക്കിച്ചന് ഒന്നുരണ്ടു ദിവസമായി ഒരു മൗനം. ചിരിയും ത
എന്തുകൊണ്ട് ആര്യ ആക്രമിക്കപ്പെടുന്നു?
കേരളത്തിലെ സാധാരണക്കാരിയായ ഒരു പെണ്
‘ദ കേരള സ്റ്റോറി’യും തീക്കൊള്ളിയും
ഇടുക്കി രൂപതയിലെ ഒരിടവക സംഘടിപ്പിച്ച അ
22 വർഷത്തിനു ശേഷവും ഭയം വിട്ടുമാറാതെ ഗോദ്ര
“തെരഞ്ഞെടുപ്പിലൊന്നും ഇവിടെയാർക്കും താത്പര്യമില്ല. ആ
രണ്ടു പുതിയ നിയമങ്ങൾ
കേരളത്തിൽ സിപിഎം-ബിജെപി ബന്ധം ശക്തമായതിന്
ഡ്രൈവിംഗിനു വേണ്ടത് മികവുറ്റ പരിശീലനം
ഇന്ത്യയിലുണ്ടാകുന്ന 78 ശതമാനം റോഡപകടങ്ങൾ
ക്രൂരതയുടെ ഒരാണ്ട്
""ഞാനും ഭാരതമാതാവിന്റെ മകളാണ്. പ
സാന്ത്വനത്തിന്റെ കരസ്പർശം
മണിപ്പുരിന്റെ ഉള്ളറകളിലേക്ക് സാന്ത്വനത്തി
""നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കണം, ഒന്നാകണം''
മണിപ്പുരിനെ ഇരുട്ടിലേക്ക് തള്ളിവിട്ട കലാ
പീഡനങ്ങളിൽ തളരാത്ത ക്രൈസ്തവർ
മണിപ്പുരിൽ ഒരു വർഷമായി അണയാത്ത കലാപത്തിൽ ഇരകളാക്കപ്പെ
കൊക്കോയ്ക്കു നല്ല കാലം; എത്ര നാൾ?
കൊക്കോയുടെ വില സർവകാല റിക്കാർഡിൽ എത്തിയതോടെ കേരളത്തിലെ കൊ
അക്ഷരമാല പഠിക്കാനും തർക്കം വേണോ?
വിദ്യാഭ്യാസത്തെക്കുറിച്ചു സംസാരിക്കുന്പോൾ നമുക്കു മാത്രമെന്താണ് മ
ചൂടുകാലത്തെ തരണം ചെയ്യാൻ
"ഈ വർഷത്തെപ്പോലെ ഒരു ചൂട്/മഴ ഇതിനു മുൻപ് ഉണ്ടായിട്ടില്ല’ എന്നു നാം പലപ്പോഴും
യുഎസ് കാന്പസിലെ അശാന്തിക്കു പിന്നിൽ
അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ ഏതാനും ആഴ്ചയായി പെട്ടെന്നു പൊട്ടിപ്പുറ
കാലാതീതനായ കാലായിലച്ചൻ
മരണം ഒരേ സമയം തന്നെ അകറ്റുന്നതും അടുപ്പിക്കുന്നതുമാണ്. ഈ ലോകത്തിൽനിന്നു മരണ
എന്തിന് ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടണം?
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും-2
ദേശീയ ന്യൂനപക്ഷ കമ്മീഷൻ: 1992ലെ ദേശീയ ന്യൂനപ
അടിയൊഴുക്ക് അടിതെറ്റിക്കുമോ?
ഭാരതത്തിൽ അടുത്ത അഞ്ചാണ്ട് ആരാണ് നാടു ഭരിക്കേണ്ടതെന്നതിൽ
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും
ന്യൂനപക്ഷാവകാശങ്ങൾ എന്നതു മനുഷ്യാവകാശങ്ങളുടെ ഒ
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര്‍ സഭയുടെ പിതാവ്
ഭാരതത്തില്‍ മാര്‍ത്തോമ്മാ നസ്രാണികള്‍ എന്നറിയപ്പെടുന്ന ക്രൈസ്തവ
Latest News
ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയെ കണ്ടെത്താനായിട്ടില്ല
കോഴിക്കോട്ടുനിന്നുള്ള രണ്ട് എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ കൂടി റദ്ദാക്കി
പാക് അധിനിവേശേ കാഷ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്: അമിത് ഷാ
പാലായിലെ വിവാദ എയര്‍പോഡ്സ് കണ്ടെത്തി
പ്രസിഡന്റിനായി പ്രാര്‍ഥിക്കണമെന്ന് ഇറാന്; ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല
Latest News
ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയെ കണ്ടെത്താനായിട്ടില്ല
കോഴിക്കോട്ടുനിന്നുള്ള രണ്ട് എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ കൂടി റദ്ദാക്കി
പാക് അധിനിവേശേ കാഷ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്: അമിത് ഷാ
പാലായിലെ വിവാദ എയര്‍പോഡ്സ് കണ്ടെത്തി
പ്രസിഡന്റിനായി പ്രാര്‍ഥിക്കണമെന്ന് ഇറാന്; ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top