Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
പി.ജെ. സെബാസ്റ്റ്യൻ പുല്ലാങ്കളം സമുദായസ്നേഹത്തിന്റെ ഉത്തമമാതൃക
Thursday, November 24, 2022 2:00 AM IST
തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിന്റെ സമുന്നതനേതാവും സമുദായസ്നേഹിയുമായ പി.ജെ. സെബാസ്റ്റ്യൻ പുല്ലാങ്കളം വിടപറഞ്ഞിട്ട് ഇന്ന് അമ്പതുവർഷം പൂർത്തിയാകുന്നു. ക്രൈസ്തവാദർശങ്ങളും ധാർമികമൂല്യങ്ങളും ഉയർത്തിപ്പിടിച്ചു തിരുവിതാംകൂറിലെ പിന്നാക്ക സമുദായങ്ങളുടെ (ക്രൈസ്തവ, ഈഴവ, മുസ്ലിം) നീതിക്കും അഭിവൃദ്ധിക്കുമായി നിവർത്തനത്തിൽ ഏർപ്പെട്ട പ്രക്ഷോഭകാരി, സഭയുടെയും സമുദായത്തിന്റെയും വിദ്യാഭ്യാസസ്വാതന്ത്ര്യത്തിനുവേണ്ടി പോരാടിയ കത്തോലിക്ക കോൺഗ്രസ് പ്രവർത്തകൻ, സർക്കാർ ഉദ്യോഗത്തെ ജനനന്മയ്ക്കുവേണ്ടി ഉപയോഗിച്ച മനുഷ്യസ്നേഹി, ഉജ്വലമായ പ്രസംഗങ്ങളിലൂടെ ജനലക്ഷങ്ങളെ സ്വാതന്ത്ര്യസമരത്തിലേക്ക് ഇറക്കിവിട്ട സ്റ്റേറ്റ്കോൺഗ്രസ് നേതാവ് എന്നീ നിലകളിൽ പി.ജെ. സെബാസ്റ്റ്യൻ രാഷ്ട്രീയപ്രവർത്തകർക്കും സമുദായസ്നേഹികൾക്കും ഉത്തമമാതൃകയാണ്.
ബാല്യവും വിദ്യാഭ്യാസവും
ചങ്ങനാശേരി പുല്ലാങ്കളം കുടുംബത്തിൽ വ്യാപാരിയായ ഔസേപ്പച്ചന്റെയും ചമ്പക്കുളം നാരകത്തറ ചാച്ചിയമ്മയുടെയും ദ്വിതീയ സന്താനമായി പി.ജെ. സെബാസ്റ്റ്യൻ 1898 ഫെബ്രുവരി 23നു ജനിച്ചു. പണ്ടകശാല കടവിൽ തേവലക്കര ദേവസ്യ ആശാൻ നടത്തിയിരുന്ന കളരിയിൽ നിലത്തെഴുത്തു മുതൽ പഠനം ആരംഭിച്ചു. തേവലക്കര ആശാനുശേഷം ആലുമ്മൂട്ടിൽ പോത്തൻ ആശാന്റെ കീഴിൽ പഠനം തുടർന്നു. ഉലകനീതി, പേരുംപകാൽ, വ്യാകുലപ്രസംഗം മുതലായവ അഭ്യസിച്ചു. കളരിവിദ്യാഭ്യാസം പൂർത്തിയാക്കി ഇംഗ്ലീഷ് പഠനത്തിനായി സെന്റ് ബർക്ക്മാൻസ് ഹൈസ്കൂളിൽ ചേർന്നു. 1916ൽ സ്കൂൾ ഫൈനൽ പരീക്ഷ പാസായി. കോളജ് വിദ്യാഭ്യാസത്തിനായി തൃശിനാപ്പള്ളി സെന്റ് ജോസഫ്സ് കോളജ് തെരഞ്ഞെടുത്തു. 1920ൽ 22-ാമത്തെ വയസിൽ ബിഎ പാസായി. അതേ വർഷം തന്നെ സെന്റ് ബർക്ക്മാൻസിൽ അധ്യാപകജോലി ലഭിച്ചു. ഒരു വർഷം അവിടെ പഠിപ്പിച്ചു.
അധ്യാപകജോലി ഉപേക്ഷിച്ചു തിരുവനന്തപുരം ലോ കോളജിൽ ചേർന്നു. അവിടെ ഇലഞ്ഞിക്കൽ ജോൺ വക്കീൽ പ്രിൻസിപ്പലും മള്ളൂർ ഗോവിന്ദപിള്ളയും ഇ.സുബ്രഹ്മണ്യയ്യരും മുടിയൂർ നാരായണപിള്ളയും അധ്യാപകരും ഇ.വി. കൃഷ്ണപിള്ള സതീർഥ്യനുമായിരുന്നു.1922ൽ എഫ്എൽ പരീക്ഷ പാസായി. തുടർന്നു ബിഎൽ പാസായി. ഒരു വർഷം സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ അധ്യാപകനായി ജോലി ചെയ്തു. 1925ൽ കോട്ടയം ജില്ലാ കോടതിയിൽ പ്രാക്ടീസ് തുടങ്ങി. 1927 ൽ കോട്ടയത്തെ താമസം മതിയാക്കി ചങ്ങനാശേരിയിൽ തിരികെവന്നു.
മുനിസിപ്പൽ പ്രസിഡന്റ്
ചങ്ങനാശേരി മുനിസിപ്പൽ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിച്ചു. പോളയ്ക്കൽ മാത്തു ജോസഫിന്റെയും വക്കീൽ തളിയിൽ ടി.എസ്.മാധവൻ പിള്ളയുടെയും പരിശ്രമത്തിൽ ഭൂരിപക്ഷത്തോടെ 29-ാമത്തെ വയസിൽ തിരുവിതാംകൂറിലെ ഏറ്റവും പ്രായംകുറഞ്ഞ മുനിസിപ്പൽ പ്രസിഡന്റായി. മന്നത്ത് പത്മനാഭൻ കൗൺസിൽ അംഗങ്ങളിലൊരാളായിരുന്നു. പി.ജെ. പ്രസിഡന്റായിരുന്ന കാലത്താണ് ചങ്ങനാശേരി ചന്തയിലെ മുസാവരി ബംഗ്ലാവ് മുനിസിപ്പാലിറ്റി ഏറ്റെടുത്തത്.
ശ്രീചിത്തിര തിരുനാൾ 1932 ഒക്ടോബർ 28നു പ്രഖ്യാപിച്ച 108ലെ രണ്ടാം റഗുലേഷൻ എന്ന പേരിലറിയപ്പെടുന്ന വിളംബരം വഴി നിയമസഭ പരിഷ്കരിച്ചു. പുതിയ പരിഷ്കാരപ്രകാരം ശ്രീമൂലം അസംബ്ലിയും ശ്രീചിത്തിര സ്റ്റേറ്റ് കൗൺസിലും നിലവിൽ വരികയും അസംബ്ലിയിൽ എഴുപത്തിരണ്ടും കൗൺസിലിൽ മുപ്പത്തിയേഴും അംഗങ്ങളെന്നു നിശ്ചയിക്കുകയും ചെയ്തു. ഈ പരിഷ്കാരമനുസരിച്ചു തെരഞ്ഞെടുപ്പു നടന്നാൽ ക്രൈസ്തവ, ഈഴവ, മുസ്ലിം സമുദായങ്ങൾക്കു ന്യായമായ പ്രാതിനിധ്യം ലഭിക്കാതെ വരും. ഈ മൂന്നു സമുദായങ്ങൾക്കും നീതി ലഭിക്കുന്നതിനുവേണ്ടി സംയുക്ത രാഷ്്്ട്രീയ കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച സമരമാണു നിവർത്തനപ്രക്ഷോഭം. തിരുവിതാംകൂർ കത്തോലിക്ക കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ പാലായിൽവച്ചു നടന്ന സമ്മേളനത്തോടു കൂടിയാണ് പി.ജെ. സെബാസ്റ്റ്യൻ നിവർത്തന പ്രക്ഷോഭത്തിന്റെ ഭാഗമായിത്തീർന്നത്. ആ യോഗത്തിൽ അദ്ദേഹമാണ് നിവർത്തനപ്രമേയം അവതരിപ്പിച്ചത്. കത്തോലിക്ക കോൺഗ്രസിന്റെ ചങ്ങനാശേരി സമ്മേളനത്തിലും അദ്ദേഹം പ്രസംഗിച്ചു. പലതവണ അറസ്റ്റ് വരിക്കുകയും തടവുശിക്ഷ അനുഭവിക്കുകയും ചെയ്തു.
സ്റ്റേറ്റ് കോൺഗ്രസ് നേതൃത്വത്തിൽ
സ്റ്റേറ്റ് കോൺഗ്രസിന്റെ പട്ടം താണുപിള്ള പ്രസിഡന്റായ ആദ്യത്തെ വർക്കിംഗ് കമ്മിറ്റിയിലേക്കു പി.ജെ. സെബാസ്റ്റ്യൻ തെരഞ്ഞെടുക്കപ്പെട്ടു. ഉത്തരവാദഭരണം അനുവദിക്കണം, സർ സി.പിയെ ദിവാൻ പദത്തിൽനിന്നു മാറ്റണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടു സ്റ്റേറ്റ് കോൺഗ്രസ് മഹാരാജാവിനു നിവേദനം കൊടുത്തു. സർ സി.പി സ്റ്റേറ്റ് കോൺഗ്രസിനെ നിയമവിരുദ്ധസംഘടനയായി പ്രഖ്യാപിക്കുകയും കോൺഗ്രസ് യോഗങ്ങൾ നിരോധിക്കുകയും ചെയ്തു. നിരോധനം ലംഘിച്ചു യോഗങ്ങൾ സംഘടിപ്പിക്കാൻ സ്റ്റേറ്റ് കോൺഗ്രസ് തീരുമാനിച്ചു.1938 ഓഗസ്റ്റ് 12നു (1114 ചിങ്ങം 12) ചങ്ങനാശേരിയിൽ യോഗത്തിൽ സെബാസ്റ്റ്യൻ പ്രസംഗിച്ചു. പ്രസംഗം കഴിഞ്ഞയുടൻ അദ്ദേഹത്തെ അറസ്റ്റ് ചെയ്തു കോട്ടയത്തേക്കു കൊണ്ടുപോയി. കോടതി 16 മാസം തടവും 1600 രൂപ പിഴയും ശിക്ഷ വിധിച്ചു. തിരുവനന്തപുരം സെൻട്രൽ ജയിലിലെ ജീവിതം ആരോഗ്യത്തെ സാരമായി ബാധിച്ചു. മഹാരാജാവിന്റെ ജന്മദിനം പ്രമാണിച്ചു 56 ദിവസത്തിനു ശേഷം ജയിൽമോചിതനായി. പിന്നീട് സ്റ്റേറ്റ് കോൺഗ്രസിന്റെ എറണാകുളം ക്യാമ്പിന്റെ മുഖ്യചുമതലക്കാരനായി പ്രവർത്തിച്ചു.
കാളാശേരി മെത്രാനും വിദ്യാഭ്യാസപ്രക്ഷോഭവും
സർ സി.പി. രാമസ്വാമി അയ്യരുടെ വിദ്യാഭ്യാസ ദേശസാത്കരണ നയത്തിനെതിരായി ഇടയലേഖനം എഴുതിയ മാർ ജെയിംസ് കാളാശേരിക്ക് ഇടയലേഖനം പിൻവലിക്കുക അല്ലെങ്കിൽ അറസ്റ്റ് ചെയ്യും എന്നു സർക്കാർ നോട്ടീസ് നല്കി. മാർ കാളാശേരി നോട്ടീസിന്റെ നിയമവശത്തെക്കുറിച്ച് സെബാസ്റ്റ്യനുമായി അരമനയിൽ വച്ചു സംസാരിച്ചു. ‘എഴുതിയത് എഴുതിയതു തന്നെ, പിൻവലിക്കുന്ന പ്രശ്നമേ ഇല്ല’ എന്ന് സംഭാഷണ വേളയിൽ പിതാവ് അദ്ദേഹത്തോടു വ്യക്തമാക്കി. ചങ്ങനാശേരി കത്തീഡ്രൽ പള്ളിമൈതാനിയിൽ 1945 ഒക്ടോബർ എട്ടിനു ചേർന്ന വമ്പിച്ച പ്രതിഷേധയോഗത്തിനു സ്വാഗതമാശംസിച്ചത് പി.ജെ. സെബാസ്റ്റ്യൻ ആണ്. പ്രാഥമിക വിദ്യാഭ്യാസം സർക്കാർ ഏറ്റെടുക്കുന്നതോടുകൂടി രാജ്യത്തെ കുട്ടികളുടെ ആധ്യാത്മികചൈതന്യം നഷ്ടപ്പെടുമെന്നും ന്യൂനപക്ഷങ്ങൾക്ക് സ്കൂൾ നടത്തുന്നതിനുള്ള അവകാശത്തെ ഇല്ലായ്മ ചെയ്യുമെന്നും നമ്മൾ പരിപാവനമായി കരുതുന്ന വിദ്യാഭ്യാസത്തെയും സ്ഥാപനങ്ങളെയും ജീവൻ വെടിയേണ്ടിവന്നാലും കൈവിട്ടുപോകാൻ അനുവദിക്കരുതെന്നും തിരുവിതാംകൂറിലെ ക്രൈസ്തവരോട് സ്വാഗത പ്രസംഗത്തിലൂടെ അദ്ദേഹം ആഹ്വാനം ചെയ്തു.
സർക്കാർ ഉദ്യോഗം
പ്രധാനമന്ത്രി പട്ടം താണുപിള്ള നേതൃത്വം നല്കുന്ന സ്വതന്ത്ര തിരുവിതാംകൂറിലെ ആദ്യ ജനകീയ മന്ത്രിസഭ പി.ജെ. സെബാസ്റ്റ്യനെ പബ്ലിക് സർവീസ് കമ്മീഷണറായി നിയമിച്ചു. തിരുവിതാംകൂർ, കൊച്ചി സംയോജനത്തോടെ പുതിയ ഭരണഘടന നിലവിൽ വന്നപ്പോൾ തിരു-കൊച്ചി സംസ്ഥാന പബ്ലിക് സർവീസ് കമ്മീഷണർ 10 വർഷം ഹൈക്കോടതി ജഡ്ജിയായ ആൾ ആയിരിക്കണമെന്ന വ്യവസ്ഥ ഉണ്ടായി. തന്മൂലം 10 മാസത്തെ കമ്മീഷണർ ഉദ്യോഗത്തിനുശേഷം തിരു-കൊച്ചിയുടെ പ്രഥമ പഞ്ചായത്ത് ഡയറക്ടറായി നിയമിക്കപ്പെട്ടു. വിവിധ ലക്ഷ്യങ്ങളോടും വിഭിന്നമായ നിയമങ്ങൾക്കു വിധേയമായും പ്രവർത്തിച്ചിരുന്ന തിരുവിതാംകൂറിലെയും കൊച്ചിയിലെയും ഗ്രാമീണസ്ഥാപനങ്ങളെ ഏകോപിപ്പിച്ച് ഒരു കുടക്കീഴിലാക്കി. അതിനായി തിരുവിതാംകൂർ-കൊച്ചി പഞ്ചായത്ത് ആക്ട് പാസാക്കി. 542 പഞ്ചായത്തുകൾ സ്ഥാപിക്കാനും തുടർന്നു പഞ്ചായത്തുകളിൽ വാർഡുകൾ തിരിക്കുന്നതിനും തെരഞ്ഞെടുപ്പു നടത്തുന്നതിനും അദ്ദേഹത്തിനു കഴിഞ്ഞു.
തിരുവിതാംകൂർ പ്രൈമറി സ്കൂൾ അധ്യാപക അസോസിയേഷൻ പ്രസിഡന്റായി (1954-56) തെരഞ്ഞെടുക്കപ്പെട്ടു. അക്കാലത്താണ് അദ്ദേഹത്തിന്റെ പ്രയത്നഫലമായി എയ്ഡഡ് സ്കൂൾ അധ്യാപകർക്കു ശമ്പളതുല്യത അനുവദിക്കപ്പെട്ടത്.
വിൻസെന്റ് ഡി പോൾ സൊസൈറ്റി
മാർ മാത്യു കാവുകാട്ടിന്റെ പ്രേരണയിൽ സെന്റ് വിൻസെന്റ് ഡി പോൾ സൊസൈറ്റിയുടെ ചങ്ങനാശേരി സെൻട്രൽ കൗൺസിൽ പ്രസിഡന്റായി 1962 മേയ് മുതൽ 1968 ജനുവരി വരെ പ്രവർത്തിച്ചു. 76 കോൺഫറൻസുകൾ മാത്രമുണ്ടായിരുന്ന ചങ്ങനാശേരി സെൻട്രൽ കൗൺസിൽ 186 കോൺഫറൻസുകളായി വർധിപ്പിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. മാർ കാവുകാട്ടിന്റെ പൗരോഹിത്യ രജതജൂബിലി സ്മാരകമായി ആരംഭിച്ച ഭവനനിർമാണ പദ്ധതിയുടെ ഭാഗമായി 250 ൽ പരം വീടുകൾ അദ്ദേഹത്തിന്റെ കാലത്ത് സൊസെറ്റി നിർമിച്ചുനല്‍കി. പ്രസിഡന്റ് സ്ഥാനത്തുനിന്നു വിരമിച്ചതിനു ശേഷവും സെൻട്രൽ കൗൺസിൽ ഉപദേഷ്ടാവായി പ്രവർത്തിച്ചു.
നാളാഗമം പ്രസിദ്ധീകരണം
മാർത്തോമ നസ്രാണിസഭയുടെ സുഭാഷ് ചന്ദ്രബോസ് എന്നു വിശേഷിപ്പിക്കപ്പെട്ട പാലാക്കുന്നേൽ മത്തായി മറിയം കത്തനാ(1831-1900)രുടെ നാളാഗമം പകർപ്പെടുത്ത് ആദ്യമായി പ്രസാധനം നിർവഹിച്ചതു പി.ജെ. സെബാസ്റ്റ്യനാണ്. പത്തൊൻമ്പതാം നൂറ്റാണ്ടിലെ കേരളത്തെയും സഭയെയും സംബന്ധിച്ച സുപ്രധാനമായൊരു രേഖയാണ് നാളാഗമം. ‘ചരിത്രപ്രാധാന്യമുള്ള നാളാഗമം ഞാൻ തന്നെ പരിശോധിച്ചു പ്രസിദ്ധപ്പെടുത്തുന്നില്ലെങ്കിൽ ആ വിലയേറിയ പ്രമാണം സഭയ്ക്കും സമുദായത്തിനും കൈരളിക്കും നഷ്ടപ്പെട്ട് ഇരുളടഞ്ഞു കിടന്നുപോകുമല്ലോ എന്ന വിചാരമാണ് എന്റെ അനാരോഗ്യത്തിന്റെ മധ്യത്തിലും അതിന്റെ പ്രസിദ്ധീകരണത്തിനു മുതിർന്നത് ’ എന്നാണ് ആത്മകഥയായ എന്റെ ജീവിതയാത്രയിൽ അദ്ദേഹം രേഖപ്പെടുത്തിയിരിക്കുന്നത് (1973:264).
കുടുംബം
1922 ജൂൺ 22നു നടയ്ക്കപ്പാടത്ത് പാലാക്കുന്നേൽ തെറമ്മയെ വിവാഹം ചെയ്തു. ജോസഫ് സെബാസ്റ്റ്യൻ (അപ്പച്ചൻ ), സേവ്യർ സെബാസ്റ്റ്യൻ (ശൗരിക്കുട്ടി), കുര്യൻ സെബാസ്റ്റ്യൻ (പാപ്പച്ചൻ ), റ്റോമി, ജിമ്മി, സിബി എന്നീ ആറു പുത്രന്മാരും തങ്കമ്മ, സുബിനി എന്നീ പുത്രിമാരുമായി എട്ടു മക്കൾ ഉണ്ടായിരുന്നു.
അരനൂറ്റാണ്ടു കാലത്തെ നിസ്വാർഥവും കളങ്കമില്ലാത്തതുമായ പൊതുജീവിതത്തിനൊടുവിൽ 1972 നവംബർ 24നു ഇഹലോകവാസം വെടിഞ്ഞു. കുറുമ്പനാടം സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിലാണ് സംസ്കരിച്ചത്.
1972ൽ സ്വാതന്ത്ര്യത്തിന്റെ രജതജൂബിലിയോടനുബന്ധിച്ചു താമ്രപത്രം നല്കി രാജ്യം ആദരിച്ചു. അദ്ദേഹത്തിന്റെ സ്മരണയ്ക്കായി ഹൗസിംഗ് ബോർഡ് ചങ്ങനാശേരിയിലെ ഭവനനിർമാണ പദ്ധതിക്ക് പി.ജെ. സെബാസ്റ്റ്യൻ നഗർ എന്നു പേരിട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ആന്റിബയോട്ടിക് എന്ന ‘ഭീകരൻ’
ലോക തൊഴിലാളിദിനമായ മേയ് ഒന്നിനു നടന്ന സംഭവമാണ് ഇതെഴുതാൻ പ്രചോദനം. കേരളത്ത
കൊമേഴ്സ് വിദ്യാഭ്യാസം സ്കൂൾ തലത്തിൽ
ഇന്ത്യയിൽ കൊമേഴ്സ് വിദ്യാഭ്യാസം ആദ്യം ആരംഭിച്ചത് 1886ൽ മദ്രാസിലാണ്; കേരളത്തിൽ
രാജ്യസഭാ സീറ്റും കേരള കോണ്‍ഗ്രസും
ഇടതുമുന്നണി കേരള കോണ്‍ഗ്രസ്-എമ്മിന്
ചബഹാർ ഉയർത്തുന്ന നയതന്ത്ര വെല്ലുവിളികൾ
ഇറാനിലെ തന്ത്രപ്രധാനമായ ചബഹാ
തരംഗമില്ല; പ്രവചനാതീതം
ആരു ജയിക്കും, ഇന്ത്യ ആരു ഭരിക്കും? എല്ലാവർക്കും അറിയേണ്ടത് ഈ ചോദ്യത്തിനുള്ള ഉത
മ്യൂസിയം മുന്നോട്ടുള്ള പ്രയാണത്തിന്
ഇന്ന് അന്താരാഷ്ട്ര മ്യൂസിയം ദിനം
1872ൽ ഫ്രഞ്ച് നാഷണൽ കമ്മീഷൻ,
സോളാർ വെളിച്ചത്തിലെ ആശങ്കയുടെ നിഴൽ
ഉപഭോക്താവിനു സാമ്പത്തിക നേട്ടം, പരിസ്ഥിതിക്ക് സംരക്ഷ
ബിജെപിക്ക് കോടതിയിൽനിന്നു തിരിച്ചടികൾ
നാലു ഘട്ട വോട്ടിംഗ് പൂർത്തിയാക്കിയപ്പോഴും ഇന്ത്യൻ രാഷ്ട
ചതിയുടെ സൈബറിടം സംശയിക്കുക
റോഷ്നി (യഥാർഥ പേര് അല്ല) 37 വയസ്. ബഹുരാഷ്ട്ര കമ്പനിയിൽ ജോലി. ഗർഭിണി. പ്രസവാവ
വേങ്ങൂർ ഒരു പാഠം
വന്യജീവി ആക്രമണങ്ങളും അതുവഴിയുള്ള മരണങ്ങളും ഇന്നു കേരളത്തിൽ പതിവ് വാർത്തക
റിവ്യു ബോംബിംഗ് അഭിപ്രായസ്വാതന്ത്ര്യമോ?
റിവ്യു ബോംബ്! സിനിമയുടെ അണിയറപ്രവർത്തകരുടെ പേടിസ്വപ്നമായിരിക്കുന്ന വാക്കുക
സ്ത്രീസുരക്ഷ ഇന്ത്യയിൽ
മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ചെറുമകനും എച്ച്.ഡി. രേ
കാർഷിക യോജനകളുടെ പെരുക്കം
കേന്ദ്ര ഗവണ്മെന്റിന്റെ കൃഷിവകുപ്പ് വിവിധങ്ങളായ 19 യോജനകൾ കാർഷകർക്കു മാത
തെരഞ്ഞെടുപ്പ് വിഷയങ്ങളിൽ അതിവേഗം മാറ്റങ്ങൾ
തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുമ്പുതന്നെ പ്രധാനമന്ത
കാർഷിക ഇന്ത്യയുടെ വികസന വെല്ലുവിളികൾ
2047ൽ വികസിത രാജ്യമെന്ന പദവി കൈ
ബിജെപി കിതയ്ക്കുന്നുവോ?
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം
നിർമിതബുദ്ധിയും ഹൃദയജ്ഞാനവും
ഫാ. ഏബ്രഹാം ഇരിമ്പിനിക്കൽ
മേയ് 12 ആഗോള മാധ്യമദിനം. എല്ലാ വർ
വിളക്കേന്തിയ വനിത വിളിക്കുന്പോൾ
ഇന്ന് അന്താരാഷ്ട്ര നഴ്സസ് ദിനം
"വിളക്കേന്തിയ വനിത' എന്ന വിശേഷണത്ത
കേജരിവാളും ജനസംഖ്യയും
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ സുപ്രീംകോടതിയിൽനിന്നു ജാമ്യം നേടി പുറത്
നീ വെറും "പ്രോപ്പർട്ടി'യോ?
ഈ ദിവസങ്ങളിൽ ഏതോ ഹയർ സെക്കൻഡറി സ്കൂളിലെയോ കോളജിലെയോ വിദ്യാർഥീ-വിദ്യാർഥിനി
സൗജന്യത്തിലെ രാഷ്ട്രീയം
ഒരാൾക്ക് ഒരു മീൻ നൽകിയാൽ അയാളുടെ ഒരു ദിവസത്തെ വിശപ്പ് മാറ്റാം. എന്നാൽ, മീൻപി
ഇന്നു സമൂഹം ചെയ്യുന്നത്
ആൻഡ്രിയയുടെ ജീവിതകഥയും പോസ്റ്റ് പാർട്ടം സൈക്കോസിസ് എന്ന മാനസിക
ഫ്രെയിമുകൾ പറഞ്ഞ കഥകൾ...
ഫോട്ടോഗ്രഫിയിൽ ഇന്ദ്രജാ
ട്രൈബ്യൂണലുകൾ മതകോടതികളോ?
കത്തോലിക്കാസഭയിൽ നൂറ്റാണ്ടുകളായി നിലനിന്നുപോരുന്നതും ഇന്നും എല്ലാ രൂപതകളില
മാറിമറിയുന്ന മനസ്!
പോസ്റ്റ്പാർട്ടം ബ്ലൂ വളരെ ലഘുവായ വിഷാദാവസ്ഥയാണ്. പ്രസവം കഴിഞ്ഞ് രണ്ടോ മൂന്നോ ദിവ
വർഗീയതയും തീവ്രവാദവും നാടിന് ആപത്ത്: മാർ പാംപ്ലാനി
സമുദായം ഒറ്റക്കെട്ടായി നിന്നു പെൺ
കെട്ടുതാലി സംരക്ഷിക്കുക, കുടുംബങ്ങളെ രക്ഷിക്കുക
തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്കു നീങ്ങുമ്
ചോര പുരളുന്ന മാതൃത്വം
നിഷ ജോസ്
ആൻഡ്രിയ പിയ കെന്നഡി. 1963ൽ ഹൂസ്റ്റ
പുനരുദ്ധാരണം നടത്തേണ്ട ഇലക്ഷൻ പ്രക്രിയ
ഇക്കഴിഞ്ഞത് അഞ്ചാമത്തെ ഇലക്ഷൻ ഡ്യൂട്ടിയായിരുന്നു. എല്ലാം
വർക്കിച്ചൻ മരിക്കാൻ റെഡിയാണ്!
വർക്കിച്ചന് ഒന്നുരണ്ടു ദിവസമായി ഒരു മൗനം. ചിരിയും ത
എന്തുകൊണ്ട് ആര്യ ആക്രമിക്കപ്പെടുന്നു?
കേരളത്തിലെ സാധാരണക്കാരിയായ ഒരു പെണ്
‘ദ കേരള സ്റ്റോറി’യും തീക്കൊള്ളിയും
ഇടുക്കി രൂപതയിലെ ഒരിടവക സംഘടിപ്പിച്ച അ
22 വർഷത്തിനു ശേഷവും ഭയം വിട്ടുമാറാതെ ഗോദ്ര
“തെരഞ്ഞെടുപ്പിലൊന്നും ഇവിടെയാർക്കും താത്പര്യമില്ല. ആ
രണ്ടു പുതിയ നിയമങ്ങൾ
കേരളത്തിൽ സിപിഎം-ബിജെപി ബന്ധം ശക്തമായതിന്
ഡ്രൈവിംഗിനു വേണ്ടത് മികവുറ്റ പരിശീലനം
ഇന്ത്യയിലുണ്ടാകുന്ന 78 ശതമാനം റോഡപകടങ്ങൾ
ക്രൂരതയുടെ ഒരാണ്ട്
""ഞാനും ഭാരതമാതാവിന്റെ മകളാണ്. പ
സാന്ത്വനത്തിന്റെ കരസ്പർശം
മണിപ്പുരിന്റെ ഉള്ളറകളിലേക്ക് സാന്ത്വനത്തി
""നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കണം, ഒന്നാകണം''
മണിപ്പുരിനെ ഇരുട്ടിലേക്ക് തള്ളിവിട്ട കലാ
പീഡനങ്ങളിൽ തളരാത്ത ക്രൈസ്തവർ
മണിപ്പുരിൽ ഒരു വർഷമായി അണയാത്ത കലാപത്തിൽ ഇരകളാക്കപ്പെ
കൊക്കോയ്ക്കു നല്ല കാലം; എത്ര നാൾ?
കൊക്കോയുടെ വില സർവകാല റിക്കാർഡിൽ എത്തിയതോടെ കേരളത്തിലെ കൊ
അക്ഷരമാല പഠിക്കാനും തർക്കം വേണോ?
വിദ്യാഭ്യാസത്തെക്കുറിച്ചു സംസാരിക്കുന്പോൾ നമുക്കു മാത്രമെന്താണ് മ
ചൂടുകാലത്തെ തരണം ചെയ്യാൻ
"ഈ വർഷത്തെപ്പോലെ ഒരു ചൂട്/മഴ ഇതിനു മുൻപ് ഉണ്ടായിട്ടില്ല’ എന്നു നാം പലപ്പോഴും
യുഎസ് കാന്പസിലെ അശാന്തിക്കു പിന്നിൽ
അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ ഏതാനും ആഴ്ചയായി പെട്ടെന്നു പൊട്ടിപ്പുറ
കാലാതീതനായ കാലായിലച്ചൻ
മരണം ഒരേ സമയം തന്നെ അകറ്റുന്നതും അടുപ്പിക്കുന്നതുമാണ്. ഈ ലോകത്തിൽനിന്നു മരണ
എന്തിന് ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടണം?
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും-2
ദേശീയ ന്യൂനപക്ഷ കമ്മീഷൻ: 1992ലെ ദേശീയ ന്യൂനപ
അടിയൊഴുക്ക് അടിതെറ്റിക്കുമോ?
ഭാരതത്തിൽ അടുത്ത അഞ്ചാണ്ട് ആരാണ് നാടു ഭരിക്കേണ്ടതെന്നതിൽ
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും
ന്യൂനപക്ഷാവകാശങ്ങൾ എന്നതു മനുഷ്യാവകാശങ്ങളുടെ ഒ
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര്‍ സഭയുടെ പിതാവ്
ഭാരതത്തില്‍ മാര്‍ത്തോമ്മാ നസ്രാണികള്‍ എന്നറിയപ്പെടുന്ന ക്രൈസ്തവ
Latest News
കോഴിക്കോട്ടുനിന്നുള്ള രണ്ട് എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ കൂടി റദ്ദാക്കി
പാക് അധിനിവേശേ കാഷ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്: ഷാ
പാലായിലെ വിവാദ എയര്‍പോഡ്സ് കണ്ടെത്തി
പ്രസിഡന്റിനായി പ്രാര്‍ഥിക്കണമെന്ന് ഇറാന്; ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല
അഫ്ഗാനിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഐഎസ് ഭീകരർ
Latest News
കോഴിക്കോട്ടുനിന്നുള്ള രണ്ട് എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ കൂടി റദ്ദാക്കി
പാക് അധിനിവേശേ കാഷ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്: ഷാ
പാലായിലെ വിവാദ എയര്‍പോഡ്സ് കണ്ടെത്തി
പ്രസിഡന്റിനായി പ്രാര്‍ഥിക്കണമെന്ന് ഇറാന്; ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല
അഫ്ഗാനിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഐഎസ് ഭീകരർ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top