Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
ഡിജിറ്റൽ പേഴ്സണൽ ഡാറ്റാ പ്രൊട്ടക്ഷൻ ബിൽ വിവരാവകാശ നിയമത്തിന്റെ മരണമണി
Thursday, November 24, 2022 2:05 AM IST
ഇൻഫർമേഷൻ ടെക്നോളജി ആൻഡ് ഇലക്ട്രോണിക്സ് മന്ത്രാലയം പൊതുജനാഭിപ്രായത്തിനായി 2022 നവംബർ 18ന് പ്രസിദ്ധപ്പെടുത്തിയ ഡിജിറ്റൽ പേഴ്സണൽ ഡാറ്റാ പ്രൊട്ടക്ഷൻ ബിൽ 2005ലെ വിവരാവകാശ നിയമത്തിന്റെ മരണമണിയായി മാറുമെന്നതിനു സംശയമില്ല. അറിയാനുള്ള അവകാശത്തിന്റെ മഗ്നാകാർട്ട എന്ന പേരിലറിയപ്പെടുന്ന വിവരാവകാശ നിയമം ജനങ്ങളെ എല്ലാ അർഥത്തിലും ശക്തീകരിക്കുന്ന നിയമമാണ്. “ജനാധിപത്യത്തിന്റെ താക്കോലിതാ രാജ്യത്തെ ജനകോടികളുടെ കരങ്ങളിലേൽപ്പിക്കുന്നുവെന്നാണ്”വിവരാവകാശ ബിൽ പാർലമെന്റിൽ അവതരിപ്പിച്ചുകൊണ്ട് അന്നത്തെ കേന്ദ്രമന്ത്രി സുരേഷ് പച്ചോരി പറഞ്ഞിട്ടുണ്ടായിരുന്നത്.
എന്തുകൊണ്ടും വിവരാവകാശ നിയമത്തിന്റെ പിതൃത്വം അവകാശപ്പെടാൻ അർഹതയുള്ള ഡോ. മൻമോഹൻ സിംഗിന്റെ നേതൃത്വത്തിലുള്ള അന്നത്തെ യുപിഎ സർക്കാർപോലും രാജ്യത്തെ ഉന്നത ഉദ്യോഗസ്ഥ പ്രമുഖരുടെ സമ്മർദത്തിനു വഴങ്ങി ചില വകുപ്പുകൾ ഭേദഗതി ചെയ്യാനൊരുങ്ങിയപ്പോൾ ഭേദഗതിക്കെതിരേ ഉയർന്നുവന്ന ശക്തമായ ജനാഭിപ്രായം മാനിച്ച് ആ നീക്കം ഉപേക്ഷിക്കുകയാണുണ്ടായത്. മോദി സർക്കാരും സംസ്ഥാന വിവരാവകാശ കമ്മീഷണർമാരുടെ നിയമനത്തിൽ കേന്ദ്രസർക്കാരിന് അപ്രമാദിത്വം ലഭിക്കുന്ന ചില ഭേദഗതികൾ നിയമത്തിൽ കൊണ്ടുവന്നെങ്കിലും വിവരാവകാശ നിയമത്തെ ദുർബലമാക്കാൻ കഴിഞ്ഞിരുന്നില്ലെന്നുവേണം കരുതാൻ.
വിവരാവകാശ നിയമത്തിനു സമാനമായി അമേരിക്കയിൽ പ്രാബല്യത്തിലുള്ള ഫ്രീഡം ഓഫ് ഇൻഫർമേഷൻ നിയമത്തിൽ പ്രസിഡന്റ് ജോർജ് ബുഷിന്റെ കാലത്തു കൊണ്ടുവന്ന ഭേദഗതിയനുസരിച്ച് അതതു കാലത്തെ പ്രസിഡന്റിന്റെ ഓഫീസിലെ വിവരങ്ങൾ പൗരനു ലഭിക്കാൻ പ്രസിഡന്റ് പദവിയൊഴിഞ്ഞാലും ബന്ധപ്പെട്ട പ്രസിഡന്റിന്റെ അനുമതിയില്ലാതെ സാധിക്കില്ലെന്ന നിയമഭേദഗതി ഫലത്തിൽ അറിയാനുള്ള അവകാശനിയമത്തെ ദുർബലപ്പെടുത്തിയെന്നു പരക്കെ ആക്ഷേപമുണ്ടായിരുന്നു.
മോദിസർക്കാർ വിവരാവകാശ നിയമത്തിൽ കൊണ്ടുവരാനുദ്ദേശിക്കുന്ന നിർദിഷ്ട ഭേദഗതി വിവരാവകാശ നിയമം 8 (ജെ) ഉപവകുപ്പനുസരിച്ചുള്ള വ്യക്തിഗത വിവരവുമായി ബന്ധപ്പെട്ടതാണെങ്കിലും ഫലത്തിൽ നിയമത്തിന്റെ അന്തസത്തയെത്തന്നെ ഇല്ലാതാക്കുന്നതാണ്. നിലവിലുള്ള 8(1)(ജെ) വകുപ്പനുസരിച്ച് ആവശ്യപ്പെട്ട വിവരം വ്യക്തിഗത വിവരവുമായി ബന്ധപ്പെട്ടിരിക്കുന്നിടത്തും അതിന്റെ വെളിപ്പെടുത്തൽ പൊതുതാത്പര്യവുമായോ അല്ലെങ്കിൽ പൊതുപ്രവർത്തനവുമായോ യാതൊരു ബന്ധവുമില്ലാത്തിടത്തും അല്ലെങ്കിൽ വ്യക്തിയുടെ സ്വകാര്യതയെ അനാവശ്യമായി ബാധിക്കുമെന്നുള്ളപ്പോഴും അത്തരത്തിലുള്ള വിവരത്തിന്റെ വെളിപ്പെടുത്തൽ പൊതുതാത്പര്യം ന്യായീകരിക്കുന്നുവെന്ന് ബോധ്യപ്പെടുന്നുവെങ്കിൽ നല്കാവുന്നതാണെന്നതാണ് വ്യവസ്ഥ. എന്നിരുന്നാലും 8 (2) ഉപവകുപ്പനുസരിച്ചും 1923 ലെ ഔദ്യോഗിക രഹസ്യനിയമമനുസരിച്ചും വിവരാവകാശ നിയമത്തിൽതന്നെ 8 (1) ഉപവകുപ്പനുസരിച്ച് അനുവദനീയമായ ഏതെങ്കിലും ഒഴിവാക്കലുകളിലും എന്തുതന്നെ ആയാലും സംരക്ഷിത താത്പര്യങ്ങൾക്കുള്ള ദോഷത്തേക്കാളുപരിയാണ് വെളിപ്പെടുത്തലിന്റെ പൊതുതാത്പര്യമെങ്കിൽ വിവരം അനുവദിക്കുന്നതാണെന്ന് പ്രത്യേകം വ്യവസ്ഥ ചെയ്തിട്ടുണ്ട്.
ഔദ്യോഗിക രഹസ്യ നിയമമനുസരിച്ച് വെളിപ്പെടുത്താൻ പാടില്ലാത്ത വിവരംപോലും പൊതുതാത്പര്യമനുസരിച്ച് വെളിപ്പെടുത്തേണ്ടതാണെങ്കിൽ ആവശ്യപ്പെട്ടാൽ പൗരന് പ്രാപ്യമാക്കണമെന്ന നിലവിലുള്ള വ്യവസ്ഥ നിയമത്തിന്റെ സുതാര്യതയാണ് ഉയർത്തിക്കാട്ടുന്നത്. മാത്രമല്ല പാർലമെന്റിനോ നിയമസഭയ്ക്കോ നിഷേധിക്കാൻ പറ്റാത്ത യാതൊരു വിവരവും പൗരനാവശ്യപ്പെട്ടാൽ പൊതു അധികാര സ്ഥാനത്തിനു നിഷേധിക്കാൻ പാടില്ലായെന്നതാണ് നിലവിലെ എട്ടാം ഉപവകുപ്പ് വ്യവസ്ഥ ചെയ്തിട്ടുള്ളത്. വിവരാവകാശ നിയമം പ്രാബല്യത്തിൽ വന്നതോടുകൂടി പാർലമെന്റിലെയും നിയമസഭകളുടെയും ചോദ്യോത്തരവേള ഫലത്തിൽ തികച്ചും നിഷ്ക്രിയമായെന്ന് അന്നത്തെ ലോക്സഭാ സ്പീക്കർ സോമനാഥ് ചാറ്റർജി അഭിപ്രായപ്പെടുകയുണ്ടായി.
അപകടം പതിയിരിക്കുന്ന നിർദിഷ്ട ഭേദഗതി
ഡിജിറ്റൽ പേഴ്സണൽ ഡാറ്റാ പ്രൊട്ടക്ഷൻ ബിൽ എന്ന പേരിൽ കേന്ദ്രസർക്കാർ വിവരാവകാശ നിയമത്തിൽ കൊണ്ടുവരാൻ ഉദ്ദേശിക്കുന്ന നിർദിഷ്ട ഭേദഗതിയനുസരിച്ച് പൊതു അധികാരസ്ഥാനത്തുള്ള വ്യക്തിഗത വിവരങ്ങൾ പൊതുതാത്പര്യം എന്തുതന്നെയുണ്ടായാലും സംരക്ഷിത താത്പര്യത്തിന്റെ പേരിൽ പൗരന് പ്രാപ്യമാക്കുവാൻ കേന്ദ്ര-സംസ്ഥാന പബ്ലിക് ഇൻഫർമേഷൻ ഓഫീസർമാർ ബാധ്യസ്ഥരല്ലെന്ന അപകടകരമായ വ്യവസ്ഥയാണുള്ളത്.
ഫലത്തിലിത് വിവരാവകാശ നിയമത്തിന്റെ മൂർച്ചയുള്ള പല്ലുകൾ നീക്കി നിയമത്തെ നിർവീര്യമാക്കുന്നതിനു സമാനമാണ്. കാരണം, വിവരാവകാശ നിയമമനുസരിച്ച് പൊതുസ്ഥാനീയത്തിലുള്ള ഭരണതലത്തിലെ വിവരങ്ങൾ ജനങ്ങൾക്ക് ലഭ്യമാക്കുകയെന്നത് ദുഷിച്ച ഭരണ വ്യവസ്ഥയ്ക്കെതിരേ ശബ്ദിക്കുവാൻ ജനങ്ങൾക്കു ലഭിക്കുന്ന ശക്തമായ ആയുധമാണ്. സ്വകാര്യത മൗലികാവകാശമായി പ്രഖ്യാപിച്ച രാജ്യത്ത് പൗരന്മാരുടെ വ്യക്തിഗത സ്വകാര്യത സംരക്ഷിക്കുന്നുവെന്ന പേരിലാണ് വിവരാവകാശനിയമത്തിന്റെ മൂർച്ചയേറിയ പല്ലുകൾ നിർദിഷ്ടഭേദഗതിയോടെ പിഴുതെടുത്ത് നിയമം നിർവീര്യമാക്കപ്പെടുന്നത്.
ഉദാഹരണമായി അഴിമതിക്കാരായ മന്ത്രിമാരുടെയും ഉദ്യോഗസ്ഥന്മാരുടെയും കുടുംബത്തിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, ആസ്തികളുടെയും മറ്റു സന്പാദ്യങ്ങളുടെയും വിവരങ്ങൾ എന്നിവ വ്യക്തിഗത വിവരങ്ങളാണെങ്കിലും വരവിൽ കവിഞ്ഞ സന്പാദ്യമാണെങ്കിൽ സ്രോതസ് നിലവിലുള്ള നിയമമനുസരിച്ച് പൗരന് ലഭ്യമാക്കുവാൻ അവകാശമുണ്ട്. പക്ഷേ, നിർദിഷ്ട ഭേദഗതി നിയമമാവുന്നതോടുകൂടി ഇവ പൗരന് ലഭിക്കുകയില്ല. അതോടെ അഴിമതി രഹസ്യമായി നടത്താവുന്ന സ്ഥിതിവിശേഷം വരും.
അതേപോലെ പൊതു അധികാരസ്ഥാനത്തുള്ള വിവരങ്ങളിൽ മന്ത്രിമാരുടെയും ഉദ്യോഗസ്ഥന്മാരുടെയും ആരോഗ്യ ഡാറ്റാ നിലവിലുള്ള നിയമമനുസരിച്ച് പൗരന്മാർക്ക് ലഭ്യമാക്കാൻ സാധിക്കില്ലെങ്കിലും പൊതുതാത്പര്യമുണ്ടെങ്കിൽ അവ ആവശ്യപ്പെട്ടാൽ പ്രാപ്യമാക്കുവാൻ പബ്ലിക് ഇൻഫർമേഷൻ ഓഫീസർമാർ ബാധ്യസ്ഥരാണ്. ഉദാഹരണമായി ഉന്നത സ്ഥാനത്തിരിക്കുന്നതും അല്ലാത്തതുമായ പൊതുസേവകർക്ക് കൊറോണ വൈറസ് പോലുള്ള പകർച്ചവ്യാധി പിടിപെട്ടിട്ടുണ്ടെങ്കിൽ പൊതുതാത്പര്യം മുൻനിർത്തി പൗരന് അത്തരം ആരോഗ്യ ഡാറ്റാ അറിയാൻ നിലവിലുള്ള നിയമമനുസരിച്ച് അവകാശമുണ്ട്. പക്ഷേ നിർദിഷ്ട ഭേദഗതിയോടുകൂടി അത്തരം വിവരങ്ങൾ ലഭിക്കില്ലെന്നത് വലിയ പ്രത്യാഘാതങ്ങൾക്ക്ഇടയാക്കുമെന്നതുറപ്പാണ്.
അഴിമതിക്കാരും സുരക്ഷിതർ
അഴിമതിക്കാരും കാര്യപ്രാപ്തിയില്ലാത്തവരുമായ ഉദ്യോഗസ്ഥരുടെ സർവീസ് രഹസ്യങ്ങളും ഫയൽ കുറിപ്പുകളും നിലവിലെ നിയമവ്യവസ്ഥയനുസരിച്ച് വ്യക്തിഗത വിവരങ്ങളാണെങ്കിലും ലഭ്യമാക്കുവാൻ പൊതുതാത്പര്യം മുൻനിർത്തി പൗരന് അവകാശമുണ്ട്. പക്ഷേ നിർദിഷ്ട ഭേദഗതിയോടെ അതും നിഷേധിക്കപ്പെടുകയും ഈ ജനപ്രിയനിയമത്തെ എല്ലാ അർഥത്തിലും ദുർബലമാക്കുകയും ചെയ്യും.
അഴിമതിക്കാരായ രാഷ്ട്രീയനേതൃത്വവും ഉദ്യോഗസ്ഥന്മാരും പൊതു ഖജനാവിലെ പണവും തങ്ങൾ വഹിക്കുന്ന പദവികളും ദുരുപയോഗപ്പെടുത്തി നടത്തുന്ന എല്ലാത്തരം അഴിമതിയും ധനദുർവിനിയോഗവും സ്വജനപക്ഷപാതവും കൊള്ളരുതായ്മയും ചൂഷണവും വ്യക്തിഗത വിവരമെന്ന മറവിൽ മറച്ചുവയ്ക്കാൻ നിർദിഷ്ട ഭേദഗതി കളമൊരുക്കുമെന്നതാണ് ഏറ്റവും അപകടകരമായ പ്രത്യാഘാതം. വിവരാവകാശ നിയമം നടപ്പിലായതുതൊട്ട് ഉദ്യോഗതലത്തിലെ അസ്വസ്ഥരായ സംഘടിത വിഭാഗം ഏറെനാൾ പ്രതീക്ഷിച്ച നിയമഭേദഗതിയാണ് മോദിസർക്കാർ വളരെയെളുപ്പത്തിൽ സ്വകാര്യതയെന്ന മറവിൽ സാധ്യമാക്കിക്കൊടുക്കുന്നത്. സ്വകാര്യത പൗരന്റെ മൗലികാവകാശമാണെങ്കിലും ഒരു പൊതു അധികാരസ്ഥാനത്തിരുന്നുകൊണ്ട് ഉദ്യോഗസ്ഥർക്കും മറ്റു പൊതുസേവകരുടെ നിർവചനത്തിൽപ്പെടുന്ന ലക്ഷോപലക്ഷം പൊതുസ്ഥാനീയർക്കും പൊതുതാത്പര്യത്തിനപ്പുറമൊരു മൗലികാവകാശമായി സ്വകാര്യത അവകാശപ്പെടാൻ അർഹതയില്ലെന്ന തിരിച്ചറിവ് കേന്ദ്രത്തിലെ മോദിസർക്കാരിനെ ബോധ്യപ്പെടുത്തുമാറ് അപകടകരമായ ഈ നിയമഭേദഗതിക്കെതിരേ ശക്തമായ പൊതുജനാഭിപ്രായം ഉയർന്നുവരേണ്ടതായിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
കർക്കശം, നിലപാടുകള്‍
കിഴക്കൻ അസർബൈജാനിലെ ജോല്‍ഫ മേഖലയില്‍ മോശം കാലാവസ്ഥ
തത്കാലം ആശങ്ക അകലെ; വിപണികൾ ശാന്തം
ഇറാനിൽ എന്തും സംഭവിക്കാം. അതുകൊണ്ടുതന്നെ ആശങ്കയും വർ
ആന്റിബയോട്ടിക് എന്ന ‘ഭീകരൻ’
ലോക തൊഴിലാളിദിനമായ മേയ് ഒന്നിനു നടന്ന സംഭവമാണ് ഇതെഴുതാൻ പ്രചോദനം. കേരളത്ത
കൊമേഴ്സ് വിദ്യാഭ്യാസം സ്കൂൾ തലത്തിൽ
ഇന്ത്യയിൽ കൊമേഴ്സ് വിദ്യാഭ്യാസം ആദ്യം ആരംഭിച്ചത് 1886ൽ മദ്രാസിലാണ്; കേരളത്തിൽ
രാജ്യസഭാ സീറ്റും കേരള കോണ്‍ഗ്രസും
ഇടതുമുന്നണി കേരള കോണ്‍ഗ്രസ്-എമ്മിന്
ചബഹാർ ഉയർത്തുന്ന നയതന്ത്ര വെല്ലുവിളികൾ
ഇറാനിലെ തന്ത്രപ്രധാനമായ ചബഹാ
തരംഗമില്ല; പ്രവചനാതീതം
ആരു ജയിക്കും, ഇന്ത്യ ആരു ഭരിക്കും? എല്ലാവർക്കും അറിയേണ്ടത് ഈ ചോദ്യത്തിനുള്ള ഉത
മ്യൂസിയം മുന്നോട്ടുള്ള പ്രയാണത്തിന്
ഇന്ന് അന്താരാഷ്ട്ര മ്യൂസിയം ദിനം
1872ൽ ഫ്രഞ്ച് നാഷണൽ കമ്മീഷൻ,
സോളാർ വെളിച്ചത്തിലെ ആശങ്കയുടെ നിഴൽ
ഉപഭോക്താവിനു സാമ്പത്തിക നേട്ടം, പരിസ്ഥിതിക്ക് സംരക്ഷ
ബിജെപിക്ക് കോടതിയിൽനിന്നു തിരിച്ചടികൾ
നാലു ഘട്ട വോട്ടിംഗ് പൂർത്തിയാക്കിയപ്പോഴും ഇന്ത്യൻ രാഷ്ട
ചതിയുടെ സൈബറിടം സംശയിക്കുക
റോഷ്നി (യഥാർഥ പേര് അല്ല) 37 വയസ്. ബഹുരാഷ്ട്ര കമ്പനിയിൽ ജോലി. ഗർഭിണി. പ്രസവാവ
വേങ്ങൂർ ഒരു പാഠം
വന്യജീവി ആക്രമണങ്ങളും അതുവഴിയുള്ള മരണങ്ങളും ഇന്നു കേരളത്തിൽ പതിവ് വാർത്തക
റിവ്യു ബോംബിംഗ് അഭിപ്രായസ്വാതന്ത്ര്യമോ?
റിവ്യു ബോംബ്! സിനിമയുടെ അണിയറപ്രവർത്തകരുടെ പേടിസ്വപ്നമായിരിക്കുന്ന വാക്കുക
സ്ത്രീസുരക്ഷ ഇന്ത്യയിൽ
മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ചെറുമകനും എച്ച്.ഡി. രേ
കാർഷിക യോജനകളുടെ പെരുക്കം
കേന്ദ്ര ഗവണ്മെന്റിന്റെ കൃഷിവകുപ്പ് വിവിധങ്ങളായ 19 യോജനകൾ കാർഷകർക്കു മാത
തെരഞ്ഞെടുപ്പ് വിഷയങ്ങളിൽ അതിവേഗം മാറ്റങ്ങൾ
തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുമ്പുതന്നെ പ്രധാനമന്ത
കാർഷിക ഇന്ത്യയുടെ വികസന വെല്ലുവിളികൾ
2047ൽ വികസിത രാജ്യമെന്ന പദവി കൈ
ബിജെപി കിതയ്ക്കുന്നുവോ?
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം
നിർമിതബുദ്ധിയും ഹൃദയജ്ഞാനവും
ഫാ. ഏബ്രഹാം ഇരിമ്പിനിക്കൽ
മേയ് 12 ആഗോള മാധ്യമദിനം. എല്ലാ വർ
വിളക്കേന്തിയ വനിത വിളിക്കുന്പോൾ
ഇന്ന് അന്താരാഷ്ട്ര നഴ്സസ് ദിനം
"വിളക്കേന്തിയ വനിത' എന്ന വിശേഷണത്ത
കേജരിവാളും ജനസംഖ്യയും
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ സുപ്രീംകോടതിയിൽനിന്നു ജാമ്യം നേടി പുറത്
നീ വെറും "പ്രോപ്പർട്ടി'യോ?
ഈ ദിവസങ്ങളിൽ ഏതോ ഹയർ സെക്കൻഡറി സ്കൂളിലെയോ കോളജിലെയോ വിദ്യാർഥീ-വിദ്യാർഥിനി
സൗജന്യത്തിലെ രാഷ്ട്രീയം
ഒരാൾക്ക് ഒരു മീൻ നൽകിയാൽ അയാളുടെ ഒരു ദിവസത്തെ വിശപ്പ് മാറ്റാം. എന്നാൽ, മീൻപി
ഇന്നു സമൂഹം ചെയ്യുന്നത്
ആൻഡ്രിയയുടെ ജീവിതകഥയും പോസ്റ്റ് പാർട്ടം സൈക്കോസിസ് എന്ന മാനസിക
ഫ്രെയിമുകൾ പറഞ്ഞ കഥകൾ...
ഫോട്ടോഗ്രഫിയിൽ ഇന്ദ്രജാ
ട്രൈബ്യൂണലുകൾ മതകോടതികളോ?
കത്തോലിക്കാസഭയിൽ നൂറ്റാണ്ടുകളായി നിലനിന്നുപോരുന്നതും ഇന്നും എല്ലാ രൂപതകളില
മാറിമറിയുന്ന മനസ്!
പോസ്റ്റ്പാർട്ടം ബ്ലൂ വളരെ ലഘുവായ വിഷാദാവസ്ഥയാണ്. പ്രസവം കഴിഞ്ഞ് രണ്ടോ മൂന്നോ ദിവ
വർഗീയതയും തീവ്രവാദവും നാടിന് ആപത്ത്: മാർ പാംപ്ലാനി
സമുദായം ഒറ്റക്കെട്ടായി നിന്നു പെൺ
കെട്ടുതാലി സംരക്ഷിക്കുക, കുടുംബങ്ങളെ രക്ഷിക്കുക
തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്കു നീങ്ങുമ്
ചോര പുരളുന്ന മാതൃത്വം
നിഷ ജോസ്
ആൻഡ്രിയ പിയ കെന്നഡി. 1963ൽ ഹൂസ്റ്റ
പുനരുദ്ധാരണം നടത്തേണ്ട ഇലക്ഷൻ പ്രക്രിയ
ഇക്കഴിഞ്ഞത് അഞ്ചാമത്തെ ഇലക്ഷൻ ഡ്യൂട്ടിയായിരുന്നു. എല്ലാം
വർക്കിച്ചൻ മരിക്കാൻ റെഡിയാണ്!
വർക്കിച്ചന് ഒന്നുരണ്ടു ദിവസമായി ഒരു മൗനം. ചിരിയും ത
എന്തുകൊണ്ട് ആര്യ ആക്രമിക്കപ്പെടുന്നു?
കേരളത്തിലെ സാധാരണക്കാരിയായ ഒരു പെണ്
‘ദ കേരള സ്റ്റോറി’യും തീക്കൊള്ളിയും
ഇടുക്കി രൂപതയിലെ ഒരിടവക സംഘടിപ്പിച്ച അ
22 വർഷത്തിനു ശേഷവും ഭയം വിട്ടുമാറാതെ ഗോദ്ര
“തെരഞ്ഞെടുപ്പിലൊന്നും ഇവിടെയാർക്കും താത്പര്യമില്ല. ആ
രണ്ടു പുതിയ നിയമങ്ങൾ
കേരളത്തിൽ സിപിഎം-ബിജെപി ബന്ധം ശക്തമായതിന്
ഡ്രൈവിംഗിനു വേണ്ടത് മികവുറ്റ പരിശീലനം
ഇന്ത്യയിലുണ്ടാകുന്ന 78 ശതമാനം റോഡപകടങ്ങൾ
ക്രൂരതയുടെ ഒരാണ്ട്
""ഞാനും ഭാരതമാതാവിന്റെ മകളാണ്. പ
സാന്ത്വനത്തിന്റെ കരസ്പർശം
മണിപ്പുരിന്റെ ഉള്ളറകളിലേക്ക് സാന്ത്വനത്തി
""നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കണം, ഒന്നാകണം''
മണിപ്പുരിനെ ഇരുട്ടിലേക്ക് തള്ളിവിട്ട കലാ
പീഡനങ്ങളിൽ തളരാത്ത ക്രൈസ്തവർ
മണിപ്പുരിൽ ഒരു വർഷമായി അണയാത്ത കലാപത്തിൽ ഇരകളാക്കപ്പെ
കൊക്കോയ്ക്കു നല്ല കാലം; എത്ര നാൾ?
കൊക്കോയുടെ വില സർവകാല റിക്കാർഡിൽ എത്തിയതോടെ കേരളത്തിലെ കൊ
അക്ഷരമാല പഠിക്കാനും തർക്കം വേണോ?
വിദ്യാഭ്യാസത്തെക്കുറിച്ചു സംസാരിക്കുന്പോൾ നമുക്കു മാത്രമെന്താണ് മ
ചൂടുകാലത്തെ തരണം ചെയ്യാൻ
"ഈ വർഷത്തെപ്പോലെ ഒരു ചൂട്/മഴ ഇതിനു മുൻപ് ഉണ്ടായിട്ടില്ല’ എന്നു നാം പലപ്പോഴും
യുഎസ് കാന്പസിലെ അശാന്തിക്കു പിന്നിൽ
അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ ഏതാനും ആഴ്ചയായി പെട്ടെന്നു പൊട്ടിപ്പുറ
കാലാതീതനായ കാലായിലച്ചൻ
മരണം ഒരേ സമയം തന്നെ അകറ്റുന്നതും അടുപ്പിക്കുന്നതുമാണ്. ഈ ലോകത്തിൽനിന്നു മരണ
എന്തിന് ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടണം?
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും-2
ദേശീയ ന്യൂനപക്ഷ കമ്മീഷൻ: 1992ലെ ദേശീയ ന്യൂനപ
അടിയൊഴുക്ക് അടിതെറ്റിക്കുമോ?
ഭാരതത്തിൽ അടുത്ത അഞ്ചാണ്ട് ആരാണ് നാടു ഭരിക്കേണ്ടതെന്നതിൽ
Latest News
ബിഹാറില്‍ വോട്ടെടുപ്പിന് പിന്നാലെ ബിജെപി-ആര്‍ജെഡി സംഘര്‍ഷം; ഒരാള്‍ വെടിയേറ്റ് മരിച്ചു
പ്രതികളെ വാടകയ്ക്കെടുത്തത് സുധാകരന്: ലക്ഷ്യം പിണറായി വിജയനായിരുന്നെന്ന് ഇ.പി
ഗര്‍ഭിണിക്ക് ചികിത്സ നിഷേധിച്ച സംഭവം; പോലീസ് കേസെടുത്തു
ഇ.പി.ജയരാജന് വധശ്രമക്കേസ്; കെ.സുധാകരനെ ഹൈക്കോടതി കുറ്റവിമുക്തനാക്കി
ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണം: സര്‍ക്കുലറിനെതിരായ ഹര്‍ജികള്‍ ഇന്ന് പരിഗണിക്കും
Latest News
ബിഹാറില്‍ വോട്ടെടുപ്പിന് പിന്നാലെ ബിജെപി-ആര്‍ജെഡി സംഘര്‍ഷം; ഒരാള്‍ വെടിയേറ്റ് മരിച്ചു
പ്രതികളെ വാടകയ്ക്കെടുത്തത് സുധാകരന്: ലക്ഷ്യം പിണറായി വിജയനായിരുന്നെന്ന് ഇ.പി
ഗര്‍ഭിണിക്ക് ചികിത്സ നിഷേധിച്ച സംഭവം; പോലീസ് കേസെടുത്തു
ഇ.പി.ജയരാജന് വധശ്രമക്കേസ്; കെ.സുധാകരനെ ഹൈക്കോടതി കുറ്റവിമുക്തനാക്കി
ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണം: സര്‍ക്കുലറിനെതിരായ ഹര്‍ജികള്‍ ഇന്ന് പരിഗണിക്കും
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top