Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
തലപൊക്കുന്ന ഖലിസ്ഥാൻ
Wednesday, March 1, 2023 10:08 PM IST
സെബി മാത്യു
പഞ്ചാബിനു മീതെ ഖലിസ്ഥാൻ ഭീകരാശങ്കയുടെ നിഴൽ വീണ്ടും പരക്കുകയാണ്. പഴയ പോർവീര്യത്തോടെയും പശ്ചാത്തലത്തോടെയും അല്ലെങ്കിലും പഞ്ചാബിൽ ഖലിസ്ഥാൻ അനുകൂല സംഘടനകൾ വീണ്ടും തലപൊക്കുന്നത് രാജ്യസുരക്ഷയ്ക്കുതന്നെ ആശങ്ക ഉയർത്തിക്കൊണ്ടാണ്. അതിനൊപ്പം ഡൽഹിയിലെ ഭരണനേട്ടങ്ങളുടെ പ്രതിഫലനമെന്നോണം പഞ്ചാബിലും ഭരണം പിടിച്ചെടുത്ത ആം ആദ്മി പാർട്ടിയുടെ നിലനില്പിനുതന്നെയും ഇപ്പോൾ ഉയർന്നുകേൾക്കുന്ന ഖലിസ്ഥാൻ മുദ്രാവാക്യങ്ങൾ ഏറെ ഭീഷണിയും വെല്ലുവിളിയും ഉയർത്തുന്നുണ്ട്.
ഡൽഹിയിൽ അഴിമതി ആരോപണങ്ങളിലും മന്ത്രിമാരുടെ കൂട്ടരാജിയിലും പെട്ട് നട്ടംതിരിയുന്നതിനൊപ്പം തന്നെയാണ് ആം ആദ്മി പാർട്ടിയെ പഞ്ചാബിലെ ഖലിസ്ഥാൻ വിഘടനവാദികൾ മുൾമുനയിലെന്നപോലെ നിർത്തിയിരിക്കുന്നത്. ഭരണം പിടിച്ചെടുക്കാൻ തെരഞ്ഞെടുപ്പിനു മുന്‍പ് കേജരിവാളും ആം ആദ്മി പാർട്ടിയും ഉയർത്തിയ വാഗ്ദാനങ്ങളൊന്നുംതന്നെ ഭഗവന്ത് മൻ സർക്കാർ അധികാരത്തിൽ വന്നശേഷം നടപ്പാക്കുകപോലും ചെയ്തിട്ടില്ലെന്നാണ് ഖലിസ്ഥാൻ അനുകൂല സംഘടനകൾ ഇപ്പോൾ ഉന്നയിക്കുന്ന പ്രധാന വിമർശനം.
ഡൽഹിയിൽ തലപൊക്കി
കഴിഞ്ഞവർഷം റിപ്പബ്ലിക് ദിനത്തിൽ കർഷകസമരത്തിന്റെ ഭാഗമായി നടന്ന റാലിക്കിടെ പ്രതിഷേധക്കാർ ചെങ്കോട്ടയിലേക്കു പാഞ്ഞുകയറുകയും ദേശീയപതാക പാറിക്കളിച്ചിരുന്ന കൊടിമരത്തിൽ ഖലിസ്ഥാൻ പതാക ഉയർത്തുകയും ചെയ്തതോടെയാണ് പഞ്ചാബിന്റെ മണ്ണിൽ ഈ ഭീകരസംഘടനയ്ക്ക് ഇപ്പോഴും ആഴത്തിൽ വേരുകളുണ്ടെന്ന യാഥാർഥ്യം വ്യക്തമാകുന്നത്. അതിനു പിന്നാലെ രണ്ടാഴ്ച മുന്‍പ് പഞ്ചാബിലെ അമൃത്സറിൽ സായുധസംഘം അജ്നാല പോലീസ് സ്റ്റേഷൻ ആക്രമിച്ചതോടെ വീണ്ടും ഖലിസ്ഥാൻ എന്ന പേര് ഒരിക്കൽക്കൂടി വാർത്തകളിലും ചർച്ചകളിലും ഇടംപിടിച്ചു.
നിരവധി ക്രിമിനൽ കേസുകളുടെ പേരിൽ ജയിലിനകത്തായ ഖലിസ്ഥാൻ വക്താവും വാരിസ് പഞ്ചാബ് ദേയുടെ തലവനുമായ അമൃത്പാൽ സിംഗിന്റെ അനുചരൻ ലവ്പ്രീത് തൂഫാൻ അടക്കമുള്ളവരെ മോചിപ്പിക്കണം എന്നാവശ്യപ്പെട്ടാണ് ഒരുസംഘം പോലീസ് സ്റ്റേഷൻ വളഞ്ഞത്. സ്ഥിതിഗതികൾ അതീവസംഘർഷത്തിലേക്കു നീങ്ങിയതോടെ കുറ്റവാളികളെ മോചിപ്പിക്കാമെന്ന ഒത്തുതീർപ്പിന് പോലീസിനു വഴങ്ങേണ്ടതായും വന്നു.
പോലീസും വഴങ്ങി
അമൃത്പാലിനെ നിശിതമായി വിമർശിച്ചു വന്നിരുന്ന വരീന്ദർ സിംഗിനെ തട്ടിക്കൊണ്ടുപോയെന്നാരോപിച്ചാണ് ലവ്പ്രീതിനെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. തന്നെ ഫെബ്രുവരി 15ന് വിഘടനവാദി സംഘം തട്ടിക്കൊണ്ടുപോയെന്നും ജൻഡിയാലയിലേക്ക് കൊണ്ടുപോയി മർദിച്ചുവെന്നും വരീന്ദർ പോലീസിൽ പരാതിപ്പെട്ടിരുന്നു. കേസ് രാഷ്ട്രീയപ്രേരിതമാണെന്നായിരുന്നു അറസ്റ്റിനു പിന്നാലെ അമൃത്പാൽ പറഞ്ഞത്.
കൂടാതെ, അറസ്റ്റിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ, സംഘർഷത്തിനുശേഷം ലവ്പ്രീതിനോട് ഐക്യദാർഢ്യം പ്രകടിപ്പിക്കാനാണ് പോലീസ് സ്റ്റേഷനിലേക്കു പോയതെന്നും പോലീസിന്റെ തെറ്റായ നടപടിയാണ് സംഘർഷത്തിലേക്ക് നയിച്ചതെന്നുമായിരുന്നു അമൃത്പാലിന്റെ വിശദീകരണം.
ആപ്പിനെതിരേ രൂക്ഷവിമർശനം
ഖലിസ്ഥാൻ വിഘടനവാദത്തെ തടയുന്നതിൽ പഞ്ചാബിലെ ആം ആദ്മി പാർട്ടി സർക്കാർ അന്പേ പരാജയപ്പെട്ടു എന്ന വിമർശനമാണ് ഇതോടെ നാലുപാടുനിന്നും ഉയർന്നത്. ആം ആദ്മി സർക്കാർ അധികാരമേറ്റതിനുശേഷമാണ് പഞ്ചാബിൽ ഖലിസ്ഥാൻ സംഘടനകൾ പൂർവാധികം ശക്തിയോടെ തലപൊക്കിയതെന്നാണ് ബിജെപിയും കോണ്‍ഗ്രസും ശിരോമണി അകാലിദളും ആരോപിക്കുന്നത്. പഞ്ചാബ് മുഖ്യമന്ത്രിയായി ഭഗവന്ത് മൻ അധികാരമേറ്റെടുത്ത് ഒരു മാസം തികയും മുന്‍പേ സംസ്ഥാനത്ത് ഖലിസ്ഥാൻ അനുകൂലികൾ തലപൊക്കി. ഖലിസ്ഥാൻ അനുകൂലികളും സംഘപരിവാർ സംഘടനകളും തമ്മിലായിരുന്നു ആദ്യ ഏറ്റുമുട്ടൽ. അതിനും പിന്നാലെയാണ് ഭഗവന്ത് മൻ രാജിവച്ച ലോക്സഭാ സീറ്റിലേക്കുനടന്ന തെരഞ്ഞെടുപ്പിൽ ഖലിസ്ഥാൻ അനുകൂല അകാലിദൾ നേതാവ് സിമ്രൻജീത് മൻ വിജയിച്ചത്. ഈ തെരഞ്ഞെടുപ്പുവിജയവും ആം ആദ്മി പാർട്ടിക്ക് പഞ്ചാബിലെ ആദ്യ കല്ലുകടികളിലൊന്നായിരുന്നു.
പാക്കിസ്ഥാനെ പഴിചാരി
പഞ്ചാബിൽ വീണ്ടും ഒരിടവേളയ്ക്കുശേഷം ഉയർന്ന ഖലിസ്ഥാൻ അക്രമങ്ങൾക്കു പിന്നിൽ പാക്കിസ്ഥാൻ ഗൂഢാലോചനയാണെന്ന് ആരോപിച്ചുകൊണ്ടായിരുന്നു മുഖ്യമന്ത്രി ഭഗവന്ത് മന്റെ പ്രതിരോധം. പഞ്ചാബിലെ ക്രമസമാധാനം അട്ടിമറിക്കുകയാണ് പാക്കിസ്ഥാന്റെ ലക്ഷ്യമെന്നും പാക്കിസ്ഥാനിൽനിന്നു പണം കൈപ്പറ്റിയവരാണ് സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിൽ സംഘർഷമുണ്ടാക്കുന്നതെന്നും അവർ ഒരിക്കലും പഞ്ചാബിന്റെ മക്കളല്ലെന്നുമൊക്കെ മൻ നിർത്താതെ വാദിച്ചു.
ആം ആദ്മി സർക്കാർ പഞ്ചാബിനെ വികസനത്തിന്റെ പാതയിലൂടെ നയിക്കുന്പോൾ ചില ക്ഷുദ്രശക്തികൾ അകത്തും പുറത്തും നിന്ന് അതിന് തുങ്കം വയ്ക്കുകയാണെന്നുകൂടി ഭഗവന്ത് മൻ ആരോപിച്ചു. ഖലിസ്ഥാൻ മുദ്രാവാക്യം ഉയർത്തുന്ന ആരുംതന്നെ പഞ്ചാബ് മണ്ണിന്റെ മണമുള്ളവരല്ലെന്നും അക്കാര്യത്തിൽ സംശയമുള്ളവർ വന്നുനോക്കാനും മൻ പറഞ്ഞു. പാക്കിസ്ഥാനിൽനിന്ന് പഞ്ചാബിലേക്ക് നിരന്തരം ഡ്രോണുകൾ വരുന്നുവെന്നും പാക്കിസ്ഥാനുമായി ഏറ്റവും കൂടുതൽ അതിർത്തി പങ്കിടുന്ന ഇന്ത്യൻ സംസ്ഥാനം എന്ന നിലയ്ക്കാണ് അവർ പഞ്ചാബിൽ കുഴപ്പങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുന്നതെന്നും മൻ ആരോപിച്ചു.
അമൃത്പാൽ സിംഗ്
തന്നെ ഭീകരനെന്നു വിളിക്കുന്നതുതന്നെയാണ് ഭീകരവാദം എന്നാണ് അമൃത്പാൽ സിംഗ് പറയുന്നത്. താൻതന്നെ ഒരു ഇന്ത്യൻ പൗരനായി കണക്കാക്കുന്നില്ലെന്നും പാസ്പോർട്ട് എന്നു പറയുന്നത് ഒരു യാത്രാരേഖ മാത്രമാണെന്നുമായിരുന്നു കഴിഞ്ഞദിവസം അമൃത്പാൽ സിംഗ് പ്രതികരിച്ചത്. ലിങ്ക്ഡൻ പ്രൊഫൈലിൽ പഞ്ചാബ് യൂണിവേഴ്സിറ്റിയിൽനിന്നു മെക്കാനിക്കൽ എൻജിനിയറിംഗ് ബിരുദം നേടിയശേഷം കാർഗോ കന്പനിയുടെ ഓപ്പറേഷണൽ മാനേജരായി ജോലി ചെയ്യുന്നുവെന്നാണ് അമൃത്പാൽ സിംഗിനെക്കുറിച്ചുള്ള വിവരം.
ദുബായിൽനിന്ന് കഴിഞ്ഞവർഷം പഞ്ചാബിൽ മടങ്ങിയെത്തിയ അമൃത് പാൽ സിംഗ് സെപ്റ്റംബർ മുതലാണ് സംഘടനാ കാര്യങ്ങളിൽ ശ്രദ്ധിക്കാൻ തുടങ്ങിയത്. പഞ്ചാബിൽ വർഷങ്ങളായി തുടരുന്ന മയക്കുമരുന്നുകടത്ത് സംബന്ധിച്ച വിഷയം ഉയർത്തിക്കാട്ടിയാണ് അമൃത്പാൽ സിംഗ് രംഗത്തുവരുന്നത്. സംസ്ഥാനത്ത് വ്യാപകമായി മയക്കുമരുന്ന് എത്തുന്നത് സിക്കുകാരെ അടിമകളാക്കുക എന്ന ലക്ഷ്യത്തോടെയാണെന്നാണ് ഖലിസ്ഥാൻ അനുകൂല സംഘടനകളുടെ വാദം. ഇതിനുള്ള പരിഹാരമായി വിഘടനവാദികൾ മുന്നോട്ടുവയ്ക്കുന്നതും സിക്ക് രാഷ്ട്രം എന്ന ആശയംതന്നെയാണ്.
രണ്ടാം ഭിന്ദ്രൻവാല
ഭിന്ദ്രൻവാല 2.0 എന്ന് ചുരുങ്ങിയ കാലംകൊണ്ട് അറിയപ്പെടുന്ന അമൃത്പാൽ സിംഗിന്റെ പെട്ടെന്നുള്ള വളർച്ചയെ ആശങ്കയോടെയാണ് രാഷ്ട്രീയകേന്ദ്രങ്ങൾ നോക്കിക്കാണുന്നത്. ഭിന്ദ്രൻവാലയുടെ അവകാശിയായി സ്വയം നിലയുറപ്പിച്ച 29കാരനായ അമൃത്പാൽ വാരിസ് പഞ്ചാബ് ദേയുടെ തലവനാണ്. നടനും ആക്ടിവിസ്റ്റുമായ ദീപ് സിദ്ധുവാണ് ഈ സംഘടന രൂപീകരിച്ചത്. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ദീപ് സിദ്ധു ഒരു റോഡപകടത്തിൽ മരിക്കുകയും ചെയ്തു. ഭിന്ദ്രൻവാലയെ ഓർമിപ്പിക്കുന്ന വേഷവിധാനത്തിലാണ് അമൃത്പാൽ സിംഗ് പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടിരുന്നത്. ഫൗജാൻ എന്നറിയപ്പെടുന്ന തന്റെ അനുയായിസംഘവുമായി അമൃത്പാൽ സിംഗ് സുവർണക്ഷേത്രം സന്ദർശിക്കാനെത്തിയിരുന്നു. കൂടാതെ, ജനങ്ങളിൽ സിക്ക് മതം പ്രചരിപ്പിക്കുന്നതിനായി പാന്തിക് വഹീർ എന്നൊരു ജാഥയും അദ്ദേഹം സംഘടിപ്പിച്ചു.
പത്ത് വർഷത്തിനുശേഷമാണ് അമൃത്പാൽസിംഗ് പഞ്ചാബിലെത്തുന്നത്. സുരക്ഷാ ഏജൻസികൾ സദാ നിരീക്ഷിക്കുന്ന ഒരു വ്യക്തികൂടിയാണ് അമൃത്പാൽ സിംഗ്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ വെല്ലുവിളിച്ചും അമൃത്പാൽ സിംഗ് രംഗത്തെത്തിയിരുന്നു. മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ അതേ വിധിയായിരിക്കും അമിത് ഷായ്ക്ക് എന്നായിരുന്നു ഭീഷണി. ഖലിസ്ഥാൻ പ്രസ്ഥാനത്തെ വളർന്നുവരാൻ അനുവദിക്കില്ലെന്ന് അമിത് ഷാ പറഞ്ഞു. അതുതന്നെയാണ് ഇന്ദിരാഗാന്ധിയും പറഞ്ഞത്. നിങ്ങളും ഇതുതന്നെയാണ് നടപ്പാക്കാൻ ഉദ്ദേശിക്കുന്നതെങ്കിൽ അതിന്റെ പ്രത്യാഘാതം നേരിടേണ്ടിവരും എന്നായിരുന്നു അമൃത്പാൽ സിംഗിന്റെ ഭീഷണി.
ഖലിസ്ഥാൻ വാദം
നിർമലമായ ഭൂമി എന്നതാണ് ഖലിസ്ഥാൻ എന്ന പഞ്ചാബി വാക്കിന്റെ അർത്ഥം. ജർണയിൽ സിംഗ് ഭിന്ദ്രൻവാല എന്ന സിക്ക് മതപ്രഭാഷകനാണ് ഖലിസ്ഥാൻ വാദം ശക്തമായി ഉയർത്തിയത്. പഞ്ചാബിനെ ഒരു പ്രത്യേക രാഷ്ട്രമാക്കണമെന്നു പറഞ്ഞ് 1980കളിലും 90കളിലും പഞ്ചാബിൽ വിഘടനവാദം വളർത്തിയത് ഇയാളായിരുന്നു. വ്യാപകമായ ഭീകരാക്രമണങ്ങളാണ് ഇയാളുടെ നേതൃത്വത്തിൽ അഴിച്ചുവിട്ടത്. അക്രമസംഭവങ്ങളിൽ നിരവധിപ്പേർ കൊല്ലപ്പെട്ടു. ആയുധങ്ങളുമായി സുവർണക്ഷേത്രത്തിൽ കയറിയ ഖലിസ്ഥാൻ വാദികളെ തുരത്താൻ ഇന്ദിരാഗാന്ധിസർക്കാർ നീക്കം ശക്തമാക്കി. 1984ൽ പഞ്ചാബിലെ സുവർണ ക്ഷേത്രത്തിൽ ഇന്ത്യൻ സൈന്യം നടത്തിയ ഓപ്പറേഷൻ ബ്ലൂസ്റ്റാറിനിടെയാണ് ഭിന്ദ്രൻവാല കൊല്ലപ്പെട്ടത്. പിന്നീട് ഇന്ദിരാഗാന്ധിയെ സിക്കുകാരായ അംഗരക്ഷകർ കൊലപ്പെടുത്തുന്നതിനു കാരണമായതും ബ്ലൂസ്റ്റാർ ഓപ്പറേഷൻ തന്നെയായിരുന്നു.
കണ്ണടച്ച് കേന്ദ്രം
പഞ്ചാബിൽ വീണ്ടും കല്ലുകടിയായി മാറിയ പുതിയ ഖലിസ്ഥാൻ സംഘർഷങ്ങളുടെ നേർക്ക് കേന്ദ്രസർക്കാരും ആഭ്യന്തര മന്ത്രാലയവും കാര്യമായി കണ്ണുതുറന്നു നോക്കുന്നില്ല. വിഷയം ആം ആദ്മി പാർട്ടിക്കൊരു തീരാ തലവേദനയായി നിലനിൽക്കട്ടേയെന്ന കണക്കുകൂട്ടലാണ് ഇതിനു പിന്നിലെന്നും വിലയിരുത്തലുണ്ട്. എന്നാൽ, ക്രമസമാധാനം പൂർണമായും സംസ്ഥാന വിഷയമാണെന്ന വിശദീകരണമാണ് മുൻ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗിന്റെ ഭാഗത്തുനിന്നുണ്ടായത്. സംസ്ഥാനത്ത് ക്രമസമാധാനം നിലനിർത്താൻ കഴിയാത്തത് മുഖ്യമന്ത്രി ഭഗവന്ത് സിംഗ് മന്റെ കഴിവുകേടാണെന്നുകൂടി അമരീന്ദർ സിംഗ് വിമർശിക്കുന്നു.
പിന്തുണ ഏറെയില്ല
ഖലിസ്ഥാൻ വിഘടനവാദത്തോട് പഞ്ചാബ് സിക്ക് സമൂഹത്തിലെ ഒരു ന്യൂനപക്ഷത്തിനു മാത്രമാണ് ഇപ്പോഴും താത്പര്യമുള്ളതെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. വിഘടനവാദത്തിന്റെ അലയൊലികൾ പൂർണമായി കെട്ടടങ്ങിയിട്ടില്ലെങ്കിലും 1990നു ശേഷം ഇതിന്റെ വ്യാപക പ്രചാരണത്തിൽ കുത്തനേ ഇടിവ് വന്നു. വളരെ കുറച്ച് ആളുകൾ മാത്രമേ ഇത്തരക്കാരുടെ പക്ഷം ചേരാൻ ഇപ്പോഴും മുന്നോട്ടുവരുന്നുള്ളൂവെന്നാണ് ഗുരുനാനാക് ദേവ് യൂണിവേഴ്സിറ്റിയിലെ പ്രഫസർ പർമീന്ദർ സിംഗ് പറഞ്ഞത്. എന്തുതന്നെയായാലും പഞ്ചാബിലെ നിലവിലെ സാഹചര്യത്തിൽ ഖലിസ്ഥാൻ ഇളക്കങ്ങൾ എവിടെവരെ പോകുമെന്നത് കാത്തിരുന്നു കാണാമെന്ന നിലപാടാണ് കേന്ദ്രത്തിനുള്ളത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ആന്റിബയോട്ടിക് എന്ന ‘ഭീകരൻ’
ലോക തൊഴിലാളിദിനമായ മേയ് ഒന്നിനു നടന്ന സംഭവമാണ് ഇതെഴുതാൻ പ്രചോദനം. കേരളത്ത
കൊമേഴ്സ് വിദ്യാഭ്യാസം സ്കൂൾ തലത്തിൽ
ഇന്ത്യയിൽ കൊമേഴ്സ് വിദ്യാഭ്യാസം ആദ്യം ആരംഭിച്ചത് 1886ൽ മദ്രാസിലാണ്; കേരളത്തിൽ
രാജ്യസഭാ സീറ്റും കേരള കോണ്‍ഗ്രസും
ഇടതുമുന്നണി കേരള കോണ്‍ഗ്രസ്-എമ്മിന്
ചബഹാർ ഉയർത്തുന്ന നയതന്ത്ര വെല്ലുവിളികൾ
ഇറാനിലെ തന്ത്രപ്രധാനമായ ചബഹാ
തരംഗമില്ല; പ്രവചനാതീതം
ആരു ജയിക്കും, ഇന്ത്യ ആരു ഭരിക്കും? എല്ലാവർക്കും അറിയേണ്ടത് ഈ ചോദ്യത്തിനുള്ള ഉത
മ്യൂസിയം മുന്നോട്ടുള്ള പ്രയാണത്തിന്
ഇന്ന് അന്താരാഷ്ട്ര മ്യൂസിയം ദിനം
1872ൽ ഫ്രഞ്ച് നാഷണൽ കമ്മീഷൻ,
സോളാർ വെളിച്ചത്തിലെ ആശങ്കയുടെ നിഴൽ
ഉപഭോക്താവിനു സാമ്പത്തിക നേട്ടം, പരിസ്ഥിതിക്ക് സംരക്ഷ
ബിജെപിക്ക് കോടതിയിൽനിന്നു തിരിച്ചടികൾ
നാലു ഘട്ട വോട്ടിംഗ് പൂർത്തിയാക്കിയപ്പോഴും ഇന്ത്യൻ രാഷ്ട
ചതിയുടെ സൈബറിടം സംശയിക്കുക
റോഷ്നി (യഥാർഥ പേര് അല്ല) 37 വയസ്. ബഹുരാഷ്ട്ര കമ്പനിയിൽ ജോലി. ഗർഭിണി. പ്രസവാവ
വേങ്ങൂർ ഒരു പാഠം
വന്യജീവി ആക്രമണങ്ങളും അതുവഴിയുള്ള മരണങ്ങളും ഇന്നു കേരളത്തിൽ പതിവ് വാർത്തക
റിവ്യു ബോംബിംഗ് അഭിപ്രായസ്വാതന്ത്ര്യമോ?
റിവ്യു ബോംബ്! സിനിമയുടെ അണിയറപ്രവർത്തകരുടെ പേടിസ്വപ്നമായിരിക്കുന്ന വാക്കുക
സ്ത്രീസുരക്ഷ ഇന്ത്യയിൽ
മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ചെറുമകനും എച്ച്.ഡി. രേ
കാർഷിക യോജനകളുടെ പെരുക്കം
കേന്ദ്ര ഗവണ്മെന്റിന്റെ കൃഷിവകുപ്പ് വിവിധങ്ങളായ 19 യോജനകൾ കാർഷകർക്കു മാത
തെരഞ്ഞെടുപ്പ് വിഷയങ്ങളിൽ അതിവേഗം മാറ്റങ്ങൾ
തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുമ്പുതന്നെ പ്രധാനമന്ത
കാർഷിക ഇന്ത്യയുടെ വികസന വെല്ലുവിളികൾ
2047ൽ വികസിത രാജ്യമെന്ന പദവി കൈ
ബിജെപി കിതയ്ക്കുന്നുവോ?
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം
നിർമിതബുദ്ധിയും ഹൃദയജ്ഞാനവും
ഫാ. ഏബ്രഹാം ഇരിമ്പിനിക്കൽ
മേയ് 12 ആഗോള മാധ്യമദിനം. എല്ലാ വർ
വിളക്കേന്തിയ വനിത വിളിക്കുന്പോൾ
ഇന്ന് അന്താരാഷ്ട്ര നഴ്സസ് ദിനം
"വിളക്കേന്തിയ വനിത' എന്ന വിശേഷണത്ത
കേജരിവാളും ജനസംഖ്യയും
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ സുപ്രീംകോടതിയിൽനിന്നു ജാമ്യം നേടി പുറത്
നീ വെറും "പ്രോപ്പർട്ടി'യോ?
ഈ ദിവസങ്ങളിൽ ഏതോ ഹയർ സെക്കൻഡറി സ്കൂളിലെയോ കോളജിലെയോ വിദ്യാർഥീ-വിദ്യാർഥിനി
സൗജന്യത്തിലെ രാഷ്ട്രീയം
ഒരാൾക്ക് ഒരു മീൻ നൽകിയാൽ അയാളുടെ ഒരു ദിവസത്തെ വിശപ്പ് മാറ്റാം. എന്നാൽ, മീൻപി
ഇന്നു സമൂഹം ചെയ്യുന്നത്
ആൻഡ്രിയയുടെ ജീവിതകഥയും പോസ്റ്റ് പാർട്ടം സൈക്കോസിസ് എന്ന മാനസിക
ഫ്രെയിമുകൾ പറഞ്ഞ കഥകൾ...
ഫോട്ടോഗ്രഫിയിൽ ഇന്ദ്രജാ
ട്രൈബ്യൂണലുകൾ മതകോടതികളോ?
കത്തോലിക്കാസഭയിൽ നൂറ്റാണ്ടുകളായി നിലനിന്നുപോരുന്നതും ഇന്നും എല്ലാ രൂപതകളില
മാറിമറിയുന്ന മനസ്!
പോസ്റ്റ്പാർട്ടം ബ്ലൂ വളരെ ലഘുവായ വിഷാദാവസ്ഥയാണ്. പ്രസവം കഴിഞ്ഞ് രണ്ടോ മൂന്നോ ദിവ
വർഗീയതയും തീവ്രവാദവും നാടിന് ആപത്ത്: മാർ പാംപ്ലാനി
സമുദായം ഒറ്റക്കെട്ടായി നിന്നു പെൺ
കെട്ടുതാലി സംരക്ഷിക്കുക, കുടുംബങ്ങളെ രക്ഷിക്കുക
തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്കു നീങ്ങുമ്
ചോര പുരളുന്ന മാതൃത്വം
നിഷ ജോസ്
ആൻഡ്രിയ പിയ കെന്നഡി. 1963ൽ ഹൂസ്റ്റ
പുനരുദ്ധാരണം നടത്തേണ്ട ഇലക്ഷൻ പ്രക്രിയ
ഇക്കഴിഞ്ഞത് അഞ്ചാമത്തെ ഇലക്ഷൻ ഡ്യൂട്ടിയായിരുന്നു. എല്ലാം
വർക്കിച്ചൻ മരിക്കാൻ റെഡിയാണ്!
വർക്കിച്ചന് ഒന്നുരണ്ടു ദിവസമായി ഒരു മൗനം. ചിരിയും ത
എന്തുകൊണ്ട് ആര്യ ആക്രമിക്കപ്പെടുന്നു?
കേരളത്തിലെ സാധാരണക്കാരിയായ ഒരു പെണ്
‘ദ കേരള സ്റ്റോറി’യും തീക്കൊള്ളിയും
ഇടുക്കി രൂപതയിലെ ഒരിടവക സംഘടിപ്പിച്ച അ
22 വർഷത്തിനു ശേഷവും ഭയം വിട്ടുമാറാതെ ഗോദ്ര
“തെരഞ്ഞെടുപ്പിലൊന്നും ഇവിടെയാർക്കും താത്പര്യമില്ല. ആ
രണ്ടു പുതിയ നിയമങ്ങൾ
കേരളത്തിൽ സിപിഎം-ബിജെപി ബന്ധം ശക്തമായതിന്
ഡ്രൈവിംഗിനു വേണ്ടത് മികവുറ്റ പരിശീലനം
ഇന്ത്യയിലുണ്ടാകുന്ന 78 ശതമാനം റോഡപകടങ്ങൾ
ക്രൂരതയുടെ ഒരാണ്ട്
""ഞാനും ഭാരതമാതാവിന്റെ മകളാണ്. പ
സാന്ത്വനത്തിന്റെ കരസ്പർശം
മണിപ്പുരിന്റെ ഉള്ളറകളിലേക്ക് സാന്ത്വനത്തി
""നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കണം, ഒന്നാകണം''
മണിപ്പുരിനെ ഇരുട്ടിലേക്ക് തള്ളിവിട്ട കലാ
പീഡനങ്ങളിൽ തളരാത്ത ക്രൈസ്തവർ
മണിപ്പുരിൽ ഒരു വർഷമായി അണയാത്ത കലാപത്തിൽ ഇരകളാക്കപ്പെ
കൊക്കോയ്ക്കു നല്ല കാലം; എത്ര നാൾ?
കൊക്കോയുടെ വില സർവകാല റിക്കാർഡിൽ എത്തിയതോടെ കേരളത്തിലെ കൊ
അക്ഷരമാല പഠിക്കാനും തർക്കം വേണോ?
വിദ്യാഭ്യാസത്തെക്കുറിച്ചു സംസാരിക്കുന്പോൾ നമുക്കു മാത്രമെന്താണ് മ
ചൂടുകാലത്തെ തരണം ചെയ്യാൻ
"ഈ വർഷത്തെപ്പോലെ ഒരു ചൂട്/മഴ ഇതിനു മുൻപ് ഉണ്ടായിട്ടില്ല’ എന്നു നാം പലപ്പോഴും
യുഎസ് കാന്പസിലെ അശാന്തിക്കു പിന്നിൽ
അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ ഏതാനും ആഴ്ചയായി പെട്ടെന്നു പൊട്ടിപ്പുറ
കാലാതീതനായ കാലായിലച്ചൻ
മരണം ഒരേ സമയം തന്നെ അകറ്റുന്നതും അടുപ്പിക്കുന്നതുമാണ്. ഈ ലോകത്തിൽനിന്നു മരണ
എന്തിന് ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടണം?
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും-2
ദേശീയ ന്യൂനപക്ഷ കമ്മീഷൻ: 1992ലെ ദേശീയ ന്യൂനപ
അടിയൊഴുക്ക് അടിതെറ്റിക്കുമോ?
ഭാരതത്തിൽ അടുത്ത അഞ്ചാണ്ട് ആരാണ് നാടു ഭരിക്കേണ്ടതെന്നതിൽ
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും
ന്യൂനപക്ഷാവകാശങ്ങൾ എന്നതു മനുഷ്യാവകാശങ്ങളുടെ ഒ
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര്‍ സഭയുടെ പിതാവ്
ഭാരതത്തില്‍ മാര്‍ത്തോമ്മാ നസ്രാണികള്‍ എന്നറിയപ്പെടുന്ന ക്രൈസ്തവ
Latest News
കോഴിക്കോട്ടുനിന്നുള്ള രണ്ട് എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ കൂടി റദ്ദാക്കി
പാക് അധിനിവേശേ കാഷ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്: ഷാ
പാലായിലെ വിവാദ എയര്‍പോഡ്സ് കണ്ടെത്തി
പ്രസിഡന്റിനായി പ്രാര്‍ഥിക്കണമെന്ന് ഇറാന്; ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല
അഫ്ഗാനിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഐഎസ് ഭീകരർ
Latest News
കോഴിക്കോട്ടുനിന്നുള്ള രണ്ട് എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ കൂടി റദ്ദാക്കി
പാക് അധിനിവേശേ കാഷ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്: ഷാ
പാലായിലെ വിവാദ എയര്‍പോഡ്സ് കണ്ടെത്തി
പ്രസിഡന്റിനായി പ്രാര്‍ഥിക്കണമെന്ന് ഇറാന്; ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല
അഫ്ഗാനിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഐഎസ് ഭീകരർ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top