Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
വേണ്ടത് പ്രഫഷണലിസം
Thursday, October 5, 2023 11:52 PM IST
നട്ടെല്ലാണ് സഹകരണ മേഖല -2 / ജയിംസ് വടക്കൻ
കാലഘട്ടത്തിനും വളർച്ചയ്ക്കുമനുസരിച്ച് സഹകരണ ബാങ്കുകളെ പുനഃസംഘടിപ്പിക്കുന്നതിൽ ഉണ്ടായത് ഗുരുതരമായ വീഴ്ചകളാണ്. ബാങ്കിംഗിന്റെ ബാലപാഠംപോലും അറിയാത്ത ബാങ്ക് ഡയറക്ടർമാരാണ് വായ്പ നൽകുന്നതിൽ തീരുമാനമെടുക്കുന്നത്. ബാങ്ക് സെക്രട്ടറി അടക്കമുള്ള ഉദ്യോഗസ്ഥർ പലപ്പോഴും കാഴ്ചക്കാർ മാത്രം. ആകെ വായ്പയുടെ 86 ശതമാനം കാർഷികേതര, വ്യക്തിഗത, ബിസിനസ് വായ്പകളായതിനാൽ അവ കർശന പരിശോധന നടത്തി ആവശ്യാധിഷ്ഠിത വായ്പയായാണ് നൽകുന്നതെന്നുറപ്പാക്കാൻ സ്വതന്ത്ര പ്രഫഷണൽ സംവിധാനം ഉണ്ടാകണം.
പ്രാഥമിക സഹകരണ സംഘങ്ങളിലെ മുൻകാല ബാങ്കിംഗ് പ്രവർത്തനത്തെ അടിസ്ഥാനമാക്കിയായിരിക്കണം സാധാരണഗതിയിൽ വായ്പ നൽകേണ്ടത്. കാർഷികവായ്പകളെ ഈ നിബന്ധനയിൽ നിന്നൊഴിവാക്കാം. മൂന്നു ലക്ഷം രൂപയ്ക്കു മുകളിലുള്ള കാർഷികേതര വായ്പകൾ വിവിധ സ്കീമുകളിൽപ്പെടുത്തി സംസ്ഥാനത്തൊട്ടാകെ ഏകീകൃത വായ്പ നൽകൽ മാനദണ്ഡവും സംവിധാനവും തയാറാക്കണം.
ജനങ്ങളുടെ നിക്ഷേപമാണ് സഹകരണ പ്രസ്ഥാനങ്ങളിലേത്. അത് വായ്പയായി നൽകുന്പോൾ പൂർണമായും സുരക്ഷിതമായിട്ടാണ് നൽകുന്നതെന്നുറപ്പാക്കണം. എടുക്കുന്ന വായ്പകൾ തിരിച്ചടയ്ക്കും എന്നുറപ്പാക്കാനാണ് വായ്പക്കാരനിൽനിന്നു സ്ഥലം ഈടായി വാങ്ങുന്നത്. ഇങ്ങനെ വാങ്ങുന്ന ഈടു വസ്തുവിലാണ് തകർന്നതും തകരുന്നതുമായ സഹകരണ പ്രസ്ഥാനങ്ങളിലെ 90 ശതമാനം തട്ടിപ്പും നടക്കുന്നത്.
ഫെയർവാല്യു അടിസ്ഥാനമാക്കണം
വാണിജ്യ ബാങ്കുകളിൽ വായ്പ എടുക്കുന്നതിനായി ഈടുവയ്ക്കുന്ന ഭൂമിയുടെ മൂല്യം നിശ്ചയിക്കുന്നത് അതിനു കഴിവുള്ള അംഗീകൃത വാല്യുവർമാർ ആണ്. അവർ നൽകുന്ന വാല്യുവേഷൻ സർട്ടിഫിക്കറ്റ് ബാങ്ക് അധികാരികൾ കർശന പരിശോധനയ്ക്കു വിധേയമാക്കും. അംഗീകൃത വാല്യുവർമാർ ഇടുന്ന തുകയുടെ 60 മുതൽ 75 ശതമാനംവരെയാണ് വായ്പ നൽകുന്നത്.
വർഷാവർഷം വാണിജ്യ ബാങ്കുകളിലെത്തുന്ന അവരുടെതന്നെ ഇൻസ്പെക്ടർമാർ വാല്യുവേഷൻ സർട്ടിഫിക്കറ്റുകൾ കർശന പരിശോധനയ്ക്കു വിധേയമാക്കും. അതുകൊണ്ടുതന്നെ വായ്പാ തിരിച്ചടവിൽ പ്രശ്നമുണ്ടായാൽ ഈടായിവച്ച വസ്തു വിറ്റ് ബാങ്കിന് കിട്ടാനുള്ള തുക ഈടാക്കാം. വാണിജ്യ ബാങ്കുകളിലെ ശതകോടികളുടെ വൻവ്യവസായികളുടെ വായ്പാതട്ടിപ്പിനെ ചൂണ്ടിക്കാട്ടി സഹകരണ ബാങ്കുകളിലെ തട്ടിപ്പിനെ താരതമ്യം ചെയ്യരുത്.
സഹകരണ ബാങ്കുകളിലെ ഈടുവസ്തുക്കളുടെ വില നിശ്ചയിക്കുന്നത് നിശ്ചിത യോഗ്യതകളൊന്നുമില്ലാതെ മെമ്പർമാർ തെരഞ്ഞെടുക്കുന്ന ബാങ്കിന്റെ ഡയറക്ടർ ബോർഡ് അംഗങ്ങളാണ്. രജിസ്ട്രേഷൻ വകുപ്പ് കാലാകാലങ്ങളിൽ വസ്തുക്കൾ ആധാരം ചെയ്യാനായി നിശ്ചയിക്കുന്ന ഫെയർവാല്യു എങ്കിലും അടിസ്ഥാനമാക്കിയായിരിക്കണം ഈടുവസ്തുക്കളുടെ മൂല്യം നിശ്ചയിക്കേണ്ടതെങ്കിൽ അതൊന്നും അറിയില്ലാത്ത ബാങ്ക് ഡയറക്ടർമാർ ‘വായ്പക്കാരൻ ആഗ്രഹിക്കുന്ന’ തുകയാണ് ജാമ്യവസ്തുവിന്റെ വിലയായി നിശ്ചയിക്കുന്നത്. നിക്ഷേപങ്ങളുടെ സുരക്ഷിതത്വത്തെയാണ് ഇതു പ്രതികൂലമായി ബാധിക്കുന്നത്.
സഹകരണ സ്ഥാപനങ്ങളുടെ വിശ്വാസ്യത നിലനിർത്താൻ ആദ്യം ചെയ്യേണ്ടത് ഒരു മാസത്തിനുള്ളിൽ 10 ലക്ഷം രൂപയ്ക്കു മുകളിൽ വായ്പതുക നിലനിൽക്കുന്ന എല്ലാ വായ്പകളിലെയും ഈടുവസ്തുക്കളുടെ വാല്യുവേഷൻ സഹകരണ മേഖലയ്ക്ക് പുറത്തുള്ള അംഗീകൃത വാല്യുവർമാരെക്കൊണ്ട് നടത്തിക്കലാണ്. പിന്നീടുള്ള മാസം മൂന്നു ലക്ഷം രൂപയ്ക്ക് മുകളിലുള്ളവ വാല്യു ചെയ്യണം. ഇതിന്റെ ചെലവ് വായ്പ എടുത്തവർതന്നെ വഹിക്കണം. ഇങ്ങനെ നടത്തുന്ന വാല്യുവേഷനും ബാങ്ക് ഡയറക്ടർമാർ നടത്തിയ വാല്യുവേഷനും തമ്മിൽ 30 ശതമാനത്തിൽ കൂടുതൽ അന്തരമുണ്ടെങ്കിൽ തെറ്റായ വാല്യുവേഷൻ നടത്തിയ ബാങ്ക് ഡയറക്ടർമാരെ ബോർഡിൽനിന്നുതന്നെ നീക്കുകയും അങ്ങനെ വ്യത്യാസം വരുന്ന തുകയ്ക്ക് സമാനമായ ആസ്തികൾ ഈടായി ഉറപ്പാക്കുകയും വേണം.
അർബൻ ബാങ്കിനെ മാതൃകയാക്കാം
കേരളത്തിൽത്തന്നെ റിസർവ് ബാങ്കിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന അർബൻ സഹകരണ ബാങ്കുകളുടെ ഇരട്ട നിയന്ത്രണവും കർശന ഓഡിറ്റിംഗും ഡയറക്ടർമാരിൽ നിശ്ചിത ശതമാനം ബാങ്കിംഗ് അറിവുള്ളവരെ നിയമിക്കുന്നതും ഡയറക്ടർബോർഡിന് മുകളിൽ ഒരു മാനേജ്മെന്റ് കമ്മിറ്റിയെ നിയമിക്കുന്നതും സഹകരണ ബാങ്കുകളും നടപ്പാക്കാവുന്നതാണ്.
അർബൻ ബാങ്കുകളിലേതുപോലെ അഞ്ചു ലക്ഷം രൂപവരെയുള്ള നിക്ഷേപങ്ങൾക്ക് ഡെപ്പോസിറ്റ് ഇൻഷ്വറൻസ് ക്രെഡിറ്റ് ഗാരന്റി കോർപറേഷൻ നൽകുന്ന നിക്ഷേപ ഗാരന്റി ഉറപ്പാക്കുന്ന സംവിധാനത്തിലേക്കു മാറ്റണം. അടുത്ത അഞ്ചു വർഷത്തിനുള്ളിൽ ഏഴു കോടി നിക്ഷേപത്തിനും മുകളിലുള്ള ക്ലാസ് മൂന്നു വരെയുള്ള സഹകരണ ബാങ്കുകളിൽ ഇത്തരം നിർദേശങ്ങൾ നടപ്പിലാക്കാൻ തീരുമാനിക്കണം.
സംസ്ഥാന സർക്കാർ 10,000 കോടി രൂപയുടെ ഒരു പ്രാഥമിക കാർഷിക വായ്പ സംഘ നിക്ഷേപ തിരിച്ചുനൽകൽ റിവോൾവിംഗ് ഫണ്ട് അടിയന്തരമായി രൂപീകരിക്കണം. നിക്ഷേപം തിരിച്ചുകൊടുക്കാൻ പണമില്ലാത്ത സഹകരണ ബാങ്കുകൾക്ക് ഈ റിവോൾവിംഗ് ഫണ്ടിൽനിന്നു പണം കൊടുക്കുകയും അത് തിരിച്ചടയ്ക്കാനുള്ള ബാധ്യത എന്നു മുതലാണോ അത്തരം ബാങ്കുകൾ പ്രതിസന്ധിയിലായത് ആ കാലഘട്ടം തുടങ്ങി ബാങ്ക് ഭരണസമിതികളിൽ അംഗങ്ങളായവരിൽനിന്നു റവന്യു റിക്കവറി മാർഗത്തിലൂടെ പിരിച്ചെടുക്കുകയും വേണം. ഈ റിവോൾവിംഗ് ഫണ്ടിൽനിന്നു പണം ആവശ്യപ്പെടുന്ന സംഘങ്ങളുടെ നിലവിലെ ആസ്തിയും ബാധ്യതയും ചാർട്ടേഡ് അക്കൗണ്ടന്റിനെക്കൊണ്ട് പരിശോധിപ്പിച്ച് ഭരണസമിതി അംഗങ്ങളുടെയും അത്തരം സ്ഥാപനങ്ങളിലെ ജീവനക്കാരുടെയും പക്കൽനിന്ന് ഈടാക്കാനുള്ള നടപടികൾ സ്വീകരിക്കണം.
ഓഡിറ്റ് പ്രഹസനമാകരുത്
വളരെ വിശാലമായ ഓഡിറ്റ് സംവിധാനമുണ്ടായിട്ടും എല്ലാ വർഷവും ബാങ്കുകളിൽ ഓഡിറ്റ് നടത്തിയിട്ടും വായ്പാ തട്ടിപ്പുകൾ പുറത്തുവരുന്നില്ലെങ്കിൽ ഓഡിറ്റിംഗിലും ഓഡിറ്റിംഗിനു നിയോഗിക്കുന്നവരിലും കാര്യമായ പ്രശ്നമുണ്ട്.
60 കോടിയിലധികം നിക്ഷേപങ്ങളുള്ള ക്ലാസ് വണ്‍ സൂപ്പർഗ്രേഡ് സഹകരണ ബാങ്കുകളിൽ ചാർട്ടേഡ് അക്കൗണ്ടന്റിന്റെ വാർഷിക ഓഡിറ്റ് നിർബന്ധമായും നടത്തണം. ക്ലാസ് വണ്‍ സൂപ്പർ ഗ്രേഡ് ബാങ്കുകളെ ചാർട്ടേഡ് അക്കൗണ്ടന്റിന്റെ ഓഡിറ്റിംഗിന്റെ അടിസ്ഥാനത്തിൽ ‘സുരക്ഷിതം’, ‘ഭാഗിക സുരക്ഷിതം’, ‘സുരക്ഷിതമല്ല’ എന്നീ റാങ്കിംഗ് നൽകുകയും അതു പൊതുജനങ്ങളുടെ അറിവിലേക്കായി നെയിം ബോർഡിലടക്കം പ്രദർശിപ്പിക്കുകയും വേണം.
86 ശതമാനം വായ്പകൾ കാർഷികേതര വാണിജ്യ ആവശ്യങ്ങൾക്കായി നൽകിയിരിക്കുന്നതിനാൽ കാർഷിക പ്രതിസന്ധിയല്ല വായ്പ കുടിശികയ്ക്കു കാരണമെന്നു വ്യക്തമാണ്. അതുകൊണ്ടുതന്നെ അത്തരം വാണിജ്യവായ്പകൾക്ക് എന്തെങ്കിലും ആനുകൂല്യം കൊടുക്കണമെങ്കിൽ സർക്കാർ ആ പണം മുൻകൂറായി സംഘങ്ങളെ ഏൽപ്പിക്കണം.
സഹകരണ ബാങ്ക് വായ്പകളിലെ കാർഷികേതര വായ്പകളിലൊക്കെ റിസർവ് ബാങ്കിന്റെ നിർദേശാനുസരണം വാണിജ്യ ബാങ്കുകളിൽ 2000 മുതൽ നടപ്പിലാക്കിയ പ്രൂഡൻഷ്യൽ നോം ഫോർ അസറ്റ് ക്ലാസിഫിക്കേഷൻ അടിയന്തരമായി നടപ്പിലാക്കണം. കാർഷികേതര വായ്പകളിൽ മാസാമാസം ഈടാക്കുന്ന പലിശ 90 ദിവസത്തിനുള്ളിൽ അടയ്ക്കാത്തപക്ഷം അത്തരം വായ്പകളൊക്കെ നിഷ്ക്രിയ ആസ്തികളായി കണക്കാക്കി പിന്നീട് അത്തരം വായ്പകളിൽ പലിശ ഈടാക്കരുത്.
അങ്ങനെ ചെയ്താൽ ലാഭകരമായ ബാങ്കുകളേത്, നഷ്ടത്തിൽ പ്രവർത്തിക്കുന്നവയേത് എന്ന് കൃത്യമായി വിലയിരുത്താനാകും. സഹകരണ ബാങ്കുകളിലെ നിക്ഷേപങ്ങൾ സുരക്ഷിതമായി നിലനിർത്താൻ ഈ കർശന നിയന്ത്രണം ആവശ്യമാണ്.
(അവസാനിച്ചു)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ആന്റിബയോട്ടിക് എന്ന ‘ഭീകരൻ’
ലോക തൊഴിലാളിദിനമായ മേയ് ഒന്നിനു നടന്ന സംഭവമാണ് ഇതെഴുതാൻ പ്രചോദനം. കേരളത്ത
കൊമേഴ്സ് വിദ്യാഭ്യാസം സ്കൂൾ തലത്തിൽ
ഇന്ത്യയിൽ കൊമേഴ്സ് വിദ്യാഭ്യാസം ആദ്യം ആരംഭിച്ചത് 1886ൽ മദ്രാസിലാണ്; കേരളത്തിൽ
രാജ്യസഭാ സീറ്റും കേരള കോണ്‍ഗ്രസും
ഇടതുമുന്നണി കേരള കോണ്‍ഗ്രസ്-എമ്മിന്
ചബഹാർ ഉയർത്തുന്ന നയതന്ത്ര വെല്ലുവിളികൾ
ഇറാനിലെ തന്ത്രപ്രധാനമായ ചബഹാ
തരംഗമില്ല; പ്രവചനാതീതം
ആരു ജയിക്കും, ഇന്ത്യ ആരു ഭരിക്കും? എല്ലാവർക്കും അറിയേണ്ടത് ഈ ചോദ്യത്തിനുള്ള ഉത
മ്യൂസിയം മുന്നോട്ടുള്ള പ്രയാണത്തിന്
ഇന്ന് അന്താരാഷ്ട്ര മ്യൂസിയം ദിനം
1872ൽ ഫ്രഞ്ച് നാഷണൽ കമ്മീഷൻ,
സോളാർ വെളിച്ചത്തിലെ ആശങ്കയുടെ നിഴൽ
ഉപഭോക്താവിനു സാമ്പത്തിക നേട്ടം, പരിസ്ഥിതിക്ക് സംരക്ഷ
ബിജെപിക്ക് കോടതിയിൽനിന്നു തിരിച്ചടികൾ
നാലു ഘട്ട വോട്ടിംഗ് പൂർത്തിയാക്കിയപ്പോഴും ഇന്ത്യൻ രാഷ്ട
ചതിയുടെ സൈബറിടം സംശയിക്കുക
റോഷ്നി (യഥാർഥ പേര് അല്ല) 37 വയസ്. ബഹുരാഷ്ട്ര കമ്പനിയിൽ ജോലി. ഗർഭിണി. പ്രസവാവ
വേങ്ങൂർ ഒരു പാഠം
വന്യജീവി ആക്രമണങ്ങളും അതുവഴിയുള്ള മരണങ്ങളും ഇന്നു കേരളത്തിൽ പതിവ് വാർത്തക
റിവ്യു ബോംബിംഗ് അഭിപ്രായസ്വാതന്ത്ര്യമോ?
റിവ്യു ബോംബ്! സിനിമയുടെ അണിയറപ്രവർത്തകരുടെ പേടിസ്വപ്നമായിരിക്കുന്ന വാക്കുക
സ്ത്രീസുരക്ഷ ഇന്ത്യയിൽ
മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ചെറുമകനും എച്ച്.ഡി. രേ
കാർഷിക യോജനകളുടെ പെരുക്കം
കേന്ദ്ര ഗവണ്മെന്റിന്റെ കൃഷിവകുപ്പ് വിവിധങ്ങളായ 19 യോജനകൾ കാർഷകർക്കു മാത
തെരഞ്ഞെടുപ്പ് വിഷയങ്ങളിൽ അതിവേഗം മാറ്റങ്ങൾ
തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുമ്പുതന്നെ പ്രധാനമന്ത
കാർഷിക ഇന്ത്യയുടെ വികസന വെല്ലുവിളികൾ
2047ൽ വികസിത രാജ്യമെന്ന പദവി കൈ
ബിജെപി കിതയ്ക്കുന്നുവോ?
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം
നിർമിതബുദ്ധിയും ഹൃദയജ്ഞാനവും
ഫാ. ഏബ്രഹാം ഇരിമ്പിനിക്കൽ
മേയ് 12 ആഗോള മാധ്യമദിനം. എല്ലാ വർ
വിളക്കേന്തിയ വനിത വിളിക്കുന്പോൾ
ഇന്ന് അന്താരാഷ്ട്ര നഴ്സസ് ദിനം
"വിളക്കേന്തിയ വനിത' എന്ന വിശേഷണത്ത
കേജരിവാളും ജനസംഖ്യയും
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ സുപ്രീംകോടതിയിൽനിന്നു ജാമ്യം നേടി പുറത്
നീ വെറും "പ്രോപ്പർട്ടി'യോ?
ഈ ദിവസങ്ങളിൽ ഏതോ ഹയർ സെക്കൻഡറി സ്കൂളിലെയോ കോളജിലെയോ വിദ്യാർഥീ-വിദ്യാർഥിനി
സൗജന്യത്തിലെ രാഷ്ട്രീയം
ഒരാൾക്ക് ഒരു മീൻ നൽകിയാൽ അയാളുടെ ഒരു ദിവസത്തെ വിശപ്പ് മാറ്റാം. എന്നാൽ, മീൻപി
ഇന്നു സമൂഹം ചെയ്യുന്നത്
ആൻഡ്രിയയുടെ ജീവിതകഥയും പോസ്റ്റ് പാർട്ടം സൈക്കോസിസ് എന്ന മാനസിക
ഫ്രെയിമുകൾ പറഞ്ഞ കഥകൾ...
ഫോട്ടോഗ്രഫിയിൽ ഇന്ദ്രജാ
ട്രൈബ്യൂണലുകൾ മതകോടതികളോ?
കത്തോലിക്കാസഭയിൽ നൂറ്റാണ്ടുകളായി നിലനിന്നുപോരുന്നതും ഇന്നും എല്ലാ രൂപതകളില
മാറിമറിയുന്ന മനസ്!
പോസ്റ്റ്പാർട്ടം ബ്ലൂ വളരെ ലഘുവായ വിഷാദാവസ്ഥയാണ്. പ്രസവം കഴിഞ്ഞ് രണ്ടോ മൂന്നോ ദിവ
വർഗീയതയും തീവ്രവാദവും നാടിന് ആപത്ത്: മാർ പാംപ്ലാനി
സമുദായം ഒറ്റക്കെട്ടായി നിന്നു പെൺ
കെട്ടുതാലി സംരക്ഷിക്കുക, കുടുംബങ്ങളെ രക്ഷിക്കുക
തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്കു നീങ്ങുമ്
ചോര പുരളുന്ന മാതൃത്വം
നിഷ ജോസ്
ആൻഡ്രിയ പിയ കെന്നഡി. 1963ൽ ഹൂസ്റ്റ
പുനരുദ്ധാരണം നടത്തേണ്ട ഇലക്ഷൻ പ്രക്രിയ
ഇക്കഴിഞ്ഞത് അഞ്ചാമത്തെ ഇലക്ഷൻ ഡ്യൂട്ടിയായിരുന്നു. എല്ലാം
വർക്കിച്ചൻ മരിക്കാൻ റെഡിയാണ്!
വർക്കിച്ചന് ഒന്നുരണ്ടു ദിവസമായി ഒരു മൗനം. ചിരിയും ത
എന്തുകൊണ്ട് ആര്യ ആക്രമിക്കപ്പെടുന്നു?
കേരളത്തിലെ സാധാരണക്കാരിയായ ഒരു പെണ്
‘ദ കേരള സ്റ്റോറി’യും തീക്കൊള്ളിയും
ഇടുക്കി രൂപതയിലെ ഒരിടവക സംഘടിപ്പിച്ച അ
22 വർഷത്തിനു ശേഷവും ഭയം വിട്ടുമാറാതെ ഗോദ്ര
“തെരഞ്ഞെടുപ്പിലൊന്നും ഇവിടെയാർക്കും താത്പര്യമില്ല. ആ
രണ്ടു പുതിയ നിയമങ്ങൾ
കേരളത്തിൽ സിപിഎം-ബിജെപി ബന്ധം ശക്തമായതിന്
ഡ്രൈവിംഗിനു വേണ്ടത് മികവുറ്റ പരിശീലനം
ഇന്ത്യയിലുണ്ടാകുന്ന 78 ശതമാനം റോഡപകടങ്ങൾ
ക്രൂരതയുടെ ഒരാണ്ട്
""ഞാനും ഭാരതമാതാവിന്റെ മകളാണ്. പ
സാന്ത്വനത്തിന്റെ കരസ്പർശം
മണിപ്പുരിന്റെ ഉള്ളറകളിലേക്ക് സാന്ത്വനത്തി
""നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കണം, ഒന്നാകണം''
മണിപ്പുരിനെ ഇരുട്ടിലേക്ക് തള്ളിവിട്ട കലാ
പീഡനങ്ങളിൽ തളരാത്ത ക്രൈസ്തവർ
മണിപ്പുരിൽ ഒരു വർഷമായി അണയാത്ത കലാപത്തിൽ ഇരകളാക്കപ്പെ
കൊക്കോയ്ക്കു നല്ല കാലം; എത്ര നാൾ?
കൊക്കോയുടെ വില സർവകാല റിക്കാർഡിൽ എത്തിയതോടെ കേരളത്തിലെ കൊ
അക്ഷരമാല പഠിക്കാനും തർക്കം വേണോ?
വിദ്യാഭ്യാസത്തെക്കുറിച്ചു സംസാരിക്കുന്പോൾ നമുക്കു മാത്രമെന്താണ് മ
ചൂടുകാലത്തെ തരണം ചെയ്യാൻ
"ഈ വർഷത്തെപ്പോലെ ഒരു ചൂട്/മഴ ഇതിനു മുൻപ് ഉണ്ടായിട്ടില്ല’ എന്നു നാം പലപ്പോഴും
യുഎസ് കാന്പസിലെ അശാന്തിക്കു പിന്നിൽ
അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ ഏതാനും ആഴ്ചയായി പെട്ടെന്നു പൊട്ടിപ്പുറ
കാലാതീതനായ കാലായിലച്ചൻ
മരണം ഒരേ സമയം തന്നെ അകറ്റുന്നതും അടുപ്പിക്കുന്നതുമാണ്. ഈ ലോകത്തിൽനിന്നു മരണ
എന്തിന് ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടണം?
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും-2
ദേശീയ ന്യൂനപക്ഷ കമ്മീഷൻ: 1992ലെ ദേശീയ ന്യൂനപ
അടിയൊഴുക്ക് അടിതെറ്റിക്കുമോ?
ഭാരതത്തിൽ അടുത്ത അഞ്ചാണ്ട് ആരാണ് നാടു ഭരിക്കേണ്ടതെന്നതിൽ
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും
ന്യൂനപക്ഷാവകാശങ്ങൾ എന്നതു മനുഷ്യാവകാശങ്ങളുടെ ഒ
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര്‍ സഭയുടെ പിതാവ്
ഭാരതത്തില്‍ മാര്‍ത്തോമ്മാ നസ്രാണികള്‍ എന്നറിയപ്പെടുന്ന ക്രൈസ്തവ
Latest News
ആലുവയില്‍ വാഹനങ്ങള്‍ തല്ലിത്തകര്‍ത്തു; രണ്ടുപേര്‍ പിടിയില്‍
ഇറാൻ പ്രസിഡന്റ് മരിച്ചു?;അപകടസ്ഥലത്തുനിന്ന് ജീവനോടെ ആരെയും കണ്ടെത്താനായില്ല
അതിതീവ്ര മഴ തുടരുന്നു; നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട്
കോഴിക്കോട്ടുനിന്നുള്ള രണ്ട് എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ കൂടി റദ്ദാക്കി
പാക് അധിനിവേശേ കാഷ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്: അമിത് ഷാ
Latest News
ആലുവയില്‍ വാഹനങ്ങള്‍ തല്ലിത്തകര്‍ത്തു; രണ്ടുപേര്‍ പിടിയില്‍
ഇറാൻ പ്രസിഡന്റ് മരിച്ചു?;അപകടസ്ഥലത്തുനിന്ന് ജീവനോടെ ആരെയും കണ്ടെത്താനായില്ല
അതിതീവ്ര മഴ തുടരുന്നു; നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട്
കോഴിക്കോട്ടുനിന്നുള്ള രണ്ട് എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ കൂടി റദ്ദാക്കി
പാക് അധിനിവേശേ കാഷ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്: അമിത് ഷാ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top