കേന്ദ്രമന്ത്രി വി.മുരളിധരനുമായി ഇന്ത്യൻ എക്സ്ക്ളൂസീവ് പ്രതിനിധികൾ വത്തിക്കാനിൽ ചർച്ച നടത്തി
Tuesday, October 15, 2019 11:08 PM IST
വത്തിക്കാൻസിറ്റി : വത്തിക്കാനിൽ നടന്ന മറിയം ത്രേസ്യാ ഉൾപ്പെടുന്ന അഞ്ചു പേരുടെ വിശുദ്ധ പ്രഖ്യാപനച്ചടങ്ങിനു സാക്ഷ്യം വഹിക്കാൻ എത്തിയ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളിധരനുമായി ഇന്ത്യൻ എക്സ്ക്ളൂസീവ് പ്രതിനിധികൾ ചർച്ച നടത്തി.

ഒക്ടോബർ 13 ന് ഇക്കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം അഞ്ചിന് റോമിലെ വെസ്റ്റിൻ എക്സൽസിയർ ഹോട്ടലിൽ ഡോ. ജോസ് വി. ഫിലിപ്പ് വട്ടക്കോട്ടയിൽ(ഇൻഡ്യൻ എക്സ്ക്ളൂസീവ്), ജോസ് കുന്പിളുവേലിൽ (ദീപിക) എന്നിവരുമായിട്ടാണ് മന്ത്രി ഒരു മണിക്കൂറോളം ചർച്ച നടത്തിയത്. ചർച്ചയിൽ പ്രവാസികളുടെ പ്രശ്നങ്ങളായ പെൻഷൻ, ജോലി സംബന്ധമായ കാര്യങ്ങൾ, പ്രവാസികളും ആധാർ കാർഡുമായി ബന്ധപ്പെട്ടുള്ള സംശയങ്ങൾ തുടങ്ങിയവ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി.

മാർപ്പാപ്പായെ ഇൻഡ്യയിലേക്കു ക്ഷണിച്ചുവോ എന്ന ജോസ് കുന്പിളുവേലിയുടെ ചോദ്യത്തിന്‍റെ മറുപടി ഇങ്ങനെ ആയിരുന്നു. മാർപാപ്പായെ ക്ഷണിക്കുന്നതിനു വേണ്ടിയല്ലല്ലോ വത്തിക്കാനിൽ എത്തിയത്, പിന്നെയോ വിശുദ്ധ പ്രഖ്യാപനത്തെ ലക്ഷ്യമാക്കിയ സന്ദർശനം ആയതു കൊണ്ട് അത്തരം വിഷയം ഇത്തവണ വിഷയം ആക്കിയിരുന്നില്ല എന്ന മറുപടിയാണുണ്ടായത്.

മതേതര രാജ്യമായ ഇൻഡ്യയിൽ നിന്ന് മറിയം ത്രേസ്യാ പുണ്യവതിയുടെ വിശുദ്ധ പ്രഖ്യാപത്തിൽ പങ്കെടുക്കാൻ അവസരം ലഭിച്ചത് രാജ്യം മതേരത്വം ഉയർത്തിപ്പിടിക്കുന്നതിന്‍റെ ഒരു തെളിവുകൂടിയാണ്. ഏഷ്യയിലെ രണ്ടാമത്തെ കത്തോലിക്കാ സമൂഹം ഇൻഡ്യയിലേതാണ്. അത്തരം ഒരു സമൂഹത്തിന്‍റെ പരിപാടിയിൽ പങ്കെടുക്കുക എന്നതും വലിയ ഒരു ഭാഗ്യമായി കരുതുന്നതായി മന്ത്രി പറഞ്ഞു. വത്തിക്കാന്‍റെ അക്രഡിറ്റേഷൻ ലഭിച്ച ഇരുവരും അനുവദിച്ചു കിട്ടിയ പ്രത്യേക അഭിമുഖത്തിനു മന്ത്രിയ്ക്ക് ദീപികയുടെ പേരിൽ ജോസ് കുന്പിളുവേലിൽ നന്ദിയും പറഞ്ഞു.

വത്തിക്കാൻ സന്ദർശനത്തിനു ശേഷം രണ്ടുദിന ഇൻഡ്യ സതേണ്‍ ആഫ്രിക്ക റീജിയണൽ കോണ്‍ക്ളേവിൽ പങ്കെടുക്കാനായി ഞായറാഴ്ച രാത്രി മന്ത്രി സിംബാബേയ്ക്ക് പോയി.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ