സിജിൽ പാലക്കലോടി ഫോമയുടെ വൈസ് പ്രസിഡന്‍റ് സ്ഥാനാർഥി
Thursday, September 17, 2020 9:35 PM IST
കാലിഫോർണിയ: ചെറുപ്പം, വാക്കുകളിലൂടെയും പ്രവർത്തനങ്ങളിലൂടെയും ചുറ്റുമുള്ളവർക്ക് ഉൗർജം പകരുന്നയാൾ. സൗമ്യമായ ഇടപെടലുകളിലൂടെ പ്രിയങ്കരൻ. പ്രവർത്തന പരിചയവും നൈപുണ്യവും നേതൃത്വവും കൈമുതൽ. സിജിൽ പാലക്കലോടിയെ ചുരുങ്ങിയ വാക്കുകളിൽ ഇങ്ങനെ വിശേഷിപ്പിക്കാം.

ഒരു പതിറ്റാണ്ടിലേറെയായി അമേരിക്കൻ മലയാളികളുടെ മുഖമുദ്രയായി നിലനിൽക്കുന്ന ഫോമയുടെ നേതൃസ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ സിജിൽ പാലക്കലോടി മത്സരാർഥിയാകുന്പോൾ അത് അർഹതയ്ക്കുള്ള അംഗീകാരംകൂടിയാണ്. പ്രത്യേകിച്ചും വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്കുള്ള ശക്തമായ സാനിധ്യമെന്നതിന് സിജിൽ അല്ലാതെ മറ്റൊരു ഉത്തരമില്ല. ജ·നാട്ടിലും അമേരിക്കൻമലയാളികൾക്കിടയിലും അത്രേമേൽ ചിരപരിചിതനാണ് സിജിൽ പാലക്കലോടി എന്ന വ്യക്തിത്വം.

വടക്കേ അമേരിക്കയിലും ജ·നാടായ കേരളത്തിലും സാംസ്കാരികസാമൂഹികസേവന കാരുണ്യ പ്രവർത്തനങ്ങളുമായി ഫോമ ഒരുപതിറ്റാണ്ടിലേറെയായി തലയുയർത്തി നിൽക്കുന്നു. ഫോമയുടെ ഈപ്രവർത്തനപഥങ്ങളിൽ മുന്നിലും പിന്നിലും നിറസാനിധ്യമായി എപ്പോഴുമുണ്ട് സിജിൽ. ഇതുകൊണ്ടുതന്നെയാണ് ഫോമയുടെ കൂട്ടമായ പ്രവർത്തനത്തിന് നേതൃത്വം നൽകുവാൻ സിജിലിനെ വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിപ്പിക്കുന്നത്. അമേരിക്കയിലുടനീളം സാമൂഹിക സാംസ്കാരിക പ്രവർത്തനങ്ങളിൽ സജീവമായ സിജിൽ വിശാലമായ സുഹൃത്ത് വലയത്തിനുടമയുമാണ്. വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് സിജിലിനെ തെരഞ്ഞെടുക്കണമെന്ന അഭ്യർഥനയുമായി പ്രചരണം ഇതിനകം കൊടുന്പിരികൊണ്ടുകഴിഞ്ഞു.

ജനനമല്ല കർമമാണ് ഏതൊരാളുടെയും കാര്യത്തിൽപൊതു പ്രസക്തിയുണ്ടാക്കുന്നത്. അവരുടെ കർമങ്ങൾ അവരെ മാത്രം ബാധിക്കുന്നതല്ലെന്നും അത് സാമൂഹികമായ ചലനം സൃഷ്ടിക്കുകയും ചെയ്യുന്നുവെന്നതിന് ഉദാഹരണംകൂടിയാണ് സിജിൽ പാലക്കലോടി. കാലിഫോർണിയ സ്റ്റേറ്റിന്‍റെ ഫിനാൻസ് മാനേജർ ആയി ജോലി നോക്കുന്ന സിജിലിന് സംഘടനാമികവും നേതൃപാടവും ആവോളമുണ്ട്. വിവിധ സംഘടനകളുടെ ഭാരവാഹിയായി ആയിരുന്ന സിജിലിനെ നിലവിൽ ഫോമയുടെ സോവനീർ കമ്മിറ്റിയുടെ എഡിറ്റർ സ്ഥാനവും നാഷണൽ കമ്മിറ്റി ഏൽപ്പിച്ചിട്ടുണ്ട്.

ഫോമയുടെ ആരംഭം മുതൽ സജീവ സാനിധ്യംകൂടിയാണ് സിജിൽ. കൂടാതെ വെസ്റ്റേണ്‍ റീജിയനിൽ നിന്നുള്ള നാഷണൽ കമ്മിറ്റി അംഗവുമാണ്. നേതൃത്വത്തിൽ ഒരിക്കലും ഉടഞ്ഞുപോകാത്ത വിശ്വാസൃതയും അനിതര സാധാരണമായ അർപ്പണബുദ്ധിയുമാണ് സിജിലിന്‍റെ കൈമുതൽ. ജ·നാട്ടിൽ മികവ് തെളിയിച്ച നേതൃപാടവം അമേരിക്കൻ ജീവിതത്തിലും തുടരുന്ന വ്യക്്തിത്വംകൂടിയാണ് ഇദ്ദേഹം. മാത്രമല്ല, സീറോ മലബാർ കാത്തലിക് കോണ്‍ഗ്രസ് ദേശീയ പ്രസിഡന്‍റുമാണ് സിജിൽ എന്നത് അദ്ദേഹത്തിന്‍റെ പ്രവർത്തനമികവിനുള്ള അംഗീകാരത്തെ അടയാളപ്പെടുത്തുന്നു.

സൗത്ത് ഫ്ളോറിഡയിൽ നിന്നാണ് സിജിൽ പാലക്കലോടി തന്‍റെ അമേരിക്കൻ ജീവിതം ആരംഭിക്കുന്നത്. മലയാളി മനസ് എന്ന മലയാളിവാരികയുടെ പത്രാധിപർ ആയിരുന്ന സിജിൽ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ഫ്ളോറിഡ ചാപ്റ്റർ പ്രഥമ പ്രസിഡന്‍റും നാഷണൽ ജോയിന്‍റ് ട്രഷറുമായി പ്രവർത്തിച്ചിട്ടുണ്ട്. കൂടാതെ സൗത്ത് ഫ്ളോറിഡയിലെ പ്രമുഖ മലയാളി സംഘടനയായ നവകേരളയുടെ ജോയിന്‍റ് സെക്രട്ടറിയുമായി പ്രവർത്തിച്ചു. ഒൗദ്യോഗികമായി കാലിഫോർണിയയിലേക്ക് പ്രവർത്തനമേഖല മാറ്റിയ സിജിൽ ഇവിടെയും സാമൂഹികസാസ്കാരിക പ്രവർത്തനങ്ങളിൽ സജീവ സാനിധ്യമായി നിലകൊണ്ടു. സാക്രീമെന്േ‍റാ മലയാളി അസോസിയേഷൻ ട്രഷറർ ആയിരുന്ന ഇദ്ദേഹം ഇപ്പോൾ സംഘടനയുടെ അഡ്വൈസറി ബോർഡ് ചെയർമാനുമാണ്. അർഹതയ്ക്കുള്ള അംഗീകാരമായി തേടിയെത്തിയ നേതൃസ്ഥാനങ്ങൾ ഇനിയും അനവധിയുണ്ട്.

ഫോമ നാഷണൽ കമ്മിറ്റി മെന്പർ 2018-2020, സാക്രമെന്േ‍റാ റീജണൽ മലയാളി അസോസിയേഷൻ (സർഗം) മുൻ ചെയർമാൻ, പ്രസിഡന്‍റ്, സെക്രട്ടറി, ഫോമ വെസ്റ്റേണ്‍ റീജിയണ്‍ പ്രതിനിധി, സീറോ മലബാർ കാത്തലിക് കോണ്‍ഗ്രസ് ചിക്കാഗോ രൂപത പ്രസിഡന്‍റ്, ഗ്ലോബൽ കാത്തലിക് കോണ്‍ഗ്രസ് വർക്കിംഗ് കമ്മിറ്റി മെന്പർ, ഇന്ത്യൻ അസോസിയേഷൻ ഓഫ് സാക്രമെന്േ‍റാ ബോർഡ് മെന്പർ, മുൻ ട്രഷറർ, ഏഷ്യൻ പസഫിക് ഐലൻഡർ അമേരിക്കൻ പബ്ലിക് അഫയേഴ്സ് ഫോൾസം ചാപ്റ്റർ ബോർഡ് മെന്പർ, നവകേരള ആർട്സ് ക്ലബ് ഫ്ളോറിഡ മുൻ ജോയിന്‍റ് സെക്രട്ടറി, ചിക്കാഗോ രൂപത പാസ്റ്ററൽ കൗണ്‍സിൽ മെന്പർ, കാലിഫോർണിയ സ്റ്റേറ്റ് ഗവണ്‍മെന്‍റ് ഉദ്യോഗസ്ഥൻ, കാലിഫോർണിയ ബ്ലാസ്റ്റേഴ്സ് ബോർഡ് മെന്പറുമാണ് സിജിൽ.

സമൂഹത്തിന്‍റെ പുരോഗതിയ്ക്കായി മുതിർന്ന നേതാക്കളുമായി ചേർന്ന് പ്രവർത്തിച്ച അനുഭവ സന്പത്താണ് തന്‍റെ കൈമുതലെന്ന് സിജിൽ പാലക്കലോടി പറയുന്നു. ഫോമയുടെ വൈസ് പ്രസിഡന്‍റ് സ്ഥാനം ലഭിച്ചാൽ പ്രവർത്തനപഥങ്ങളിൽ അത് കൂടുതൽ ഉപകരിക്കുമെന്നാണ് അദ്ദേഹത്തിന്‍റെ വിശ്വാസം. അമേരിക്കയിലുടനീളമുള്ള ഫോമാ കുടുംബാംഗങ്ങളുടെ പൂർണമനസോടെയുള്ള പിന്തുണയും സഹകരണവും തനിക്ക് നൽകണമെന്നും സിജിൽ പാലക്കലോടി അഭ്യർഥിക്കുന്നു. സിജിൽ പാലക്കലോടിയുടെ വൈസ് പ്രസിഡന്‍റ് സ്ഥാനാർഥിത്വം ഇതിനകം തരംഗമായിട്ടുണ്ട്.

പുത്തൻ ആശയങ്ങളും ഫോമയുടെ ഉന്നതിക്കായി പ്രവർത്തിക്കുന്ന വ്യക്തിത്വമായും പുതുതലമുറയുടെ പ്രതീക്ഷയായിട്ടുമാണ് സിജിൽ പാലക്കലോടിയെ എല്ലാവരും നോക്കികാണുന്നത്.

സുജിത്ത് എസ്. കൊന്നയ്ക്കൽ