എബിസി സർവേയിൽ ഡെമോക്രറ്റുകൾക്കു നേട്ടമില്ല
Monday, June 2, 2025 4:19 PM IST
ഏബ്രഹാം തോമസ്
വാഷിംഗ്ടൺ: ജനങ്ങളുടെ ഇടയിൽ ഡെമോക്രറ്റുകൾക്കു വലിയ അനുകൂല നിലപാടില്ല എന്ന് വെളിവാക്കുന്നതാണ് ഏറ്റവും പുതിയ എബിസി സർവേ. പാർട്ടി വിഭാഗങ്ങൾക്കിടയിൽ ഐക്യമില്ല എന്നതാണ് പ്രധാന കണ്ടെത്തൽ.

പ്രസിഡന്‍റ് ട്രംപിന്‍റെ താരിഫ്, വിദേശ നയങ്ങൾക്കെതിരേ ശക്തമായി പ്രതികരിക്കാൻ പാർട്ടി നേതാക്കൾ മുന്നോട്ടു വന്നില്ല എന്നും അഭിപ്രായ സർവേ കുറ്റപ്പെടുത്തുന്നു. സാധാരണ അമേരിക്കക്കാർക്കിടയിൽ 29 ശതമാനം മാത്രമാണ് പാർട്ടിയോട് ഇഷ്ടം പ്രകടിപ്പിച്ചവർ എന്ന് സർവേ പറഞ്ഞു. ഇത് ഒരു പക്ഷെ ഏറ്റവും കുറഞ്ഞ അനുകൂല റിപ്പോർട്ടുകളിൽ ഒന്നായിരിക്കും.


സെനറ്റ് മൈനോറിറ്റി ഡെമോക്രറ്റിക് ലീഡർ ചക് ഷൂമെർ താൻ ഇനി തെരെഞ്ഞെടുപ്പിൽ മത്സരിക്കില്ല എന്ന് വ്യക്‌തമാക്കിയ സാഹചര്യത്തിൽ പാർട്ടി വളരെ നിർണായകമായ കാലത്തിലൂടെയായിരിക്കും ഇനി കടന്നു പോകുക എന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.

എന്നാൽ ഡെമോക്രറ്റിക് പാർട്ടിക്ക് ഏറ്റവും അനുകൂലമായ രാഷ്ട്രീയ കാലാവസ്ഥയാണ്. ട്രംപിന്‍റെ ജനപ്രീതി വർധിക്കുന്നതായാണ് അഭിപ്രായ സർവേകൾ പറയുന്നത്. എന്നാലും ഇത് വരെ 50 ശതമാനത്തിൽ എത്തിയിട്ടില്ല.