പേരക്കുട്ടികളെ രക്ഷിക്കുന്നതിനിടെ മരക്കൊമ്പ് വീണ് മുത്തച്ഛനു ദാരുണാന്ത്യം
Wednesday, June 4, 2025 7:04 AM IST
പി.പി. ചെറിയാൻ
ജോർജിയ: ജോർജിയയെ തീവ്ര ദുഃഖത്തിലാഴ്ത്തി കൊച്ചുമക്കളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മുത്തച്ഛന് ദാരുണാന്ത്യം. മാനുവൽ പിൻസൺ(77) ആണ് കൊച്ചുമക്കളായ എട്ടു വയസുള്ള ഇരട്ടക്കുട്ടികളായ ഇസയെയും ഗാബിയെയും രക്ഷിക്കുന്നതിനിടെയാണ് മാനുവനലിന് മരണം സംഭവിച്ചത്.

മാനുവലിന്‍റെ ജോർജിയയിലെ ഡാക്കുലയിൽ വീടിന് സമീപത്തുള്ള വനത്തിൽ കളിക്കുന്നതിനിടെ ഇസയും ഗാബിയും ആകസ്മികമായി ഒരു കുഞ്ഞുമാൻ കുട്ടിയെ കണ്ടെത്തുകയായിരുന്നു. ഇക്കാര്യം ഇരുവരും തിരികെ വീട്ടിലെത്തി മുത്തച്ഛനെ അറിയിച്ചു.

ഉച്ചഭക്ഷണം കഴിച്ച ശേഷം മാൻകുട്ടിയെ നോക്കാമെന്നും അതിന് എന്തെങ്കിലും പരുക്കുണ്ടോ എന്ന് ശ്രദ്ധിക്കാനും മാനുവൽ കുട്ടികളോട് പറഞ്ഞു. ഉച്ചയ്ക്ക് 12ന് മാനുവലും കൊച്ചുമക്കളും അദ്ദേഹത്തിന്‍റെ സഹോദരിയും ചേർന്ന് മാൻകുട്ടിയെ കാണാനായി വീടിന് പുറത്തേക്ക് നടന്നു. ഇതിനിടെ കുട്ടികളുടെ നേർക്ക് വലിയൊരു മരക്കൊമ്പ് വീണു. ഇതു കണ്ട മാനുവൽ ഒട്ടും സമയം കളയാതെ, അവരെ രക്ഷിക്കാനായി മുന്നോട്ട് കുതിച്ചു.


കുട്ടികളെ തട്ടിമാറ്റിയെങ്കിലും മരക്കൊമ്പ് മാനുവലിന്‍റെ ശരീരത്തിൽ വീണു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും, ജീവൻ രക്ഷിക്കാനായില്ല. അപകടം നേരിൽ കണ്ട കുട്ടികൾ ആഘാതത്തിൽ നിന്ന് മുക്തരായിട്ടില്ല. അതിനാൽ, അടുത്ത ആഴ്ച മുതൽ കുട്ടികൾക്ക് ട്രോമാ കൗൺസിലിംഗ് നൽകാൻ തീരുമാനിച്ചിരിക്കുകയാണ്.