Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
ബൽസാക് അർഹിച്ചതും ലഭിച്ചതും
ഒരു കാലത്തു ഫ്രഞ്ചു സാഹിത്യരംഗത്തെ അതികായന്‍മാരിലൊരാളായിരുന്നു ഒണോരെ ദ ബൽസാക് (1799-1850). അന്പത്തിയൊന്നു വയസിൽ അദ്ദേഹം മരിച്ചു. എന്നാൽ തന്റെ ചുരുങ്ങിയ ജീവിതകാലയളവിനുള്ളിൽ അദ്ദേഹം ധാരാളം സാഹിത്യസൃഷ്ടികൾക്കു ജന്മം നൽകി. അവയിൽ മുപ്പതിലേറെ നോവലുകളും ഇരുപതോളം ചെറുകഥാ സമാഹാരങ്ങളും ഒരു ഡസൻ നോവലുകളും ഏഴു നാടകങ്ങളും ഉൾപ്പെടുന്നു.
നോവലിസ്റ്റുകളായ ചാൾസ് ഡിക്കൻസിനെയും എമിലി സോളായെയും തത്ത്വചിന്തകരായ കാൾ മാർക്സിനെയും ഫ്രെഡറിക് എംഗൽസിനെയുമൊക്കെ ഏറെ സ്വാധീനിച്ചിട്ടുള്ള ഈ എഴുത്തുകാരൻ യൂറോപ്യൻ സാഹിത്യരംഗത്തെ റിയലിസത്തിന്റെ ആരംഭകരിലൊരാളായി ആദരിക്കപ്പെടുന്നു. ബൽസാക് അവതരിപ്പിച്ചിട്ടുള്ള കഥാപാത്രങ്ങളെല്ലാംതന്നെ വിവിധ മുഖങ്ങൾ ഉള്ളവരാണ്. അതുകൊണ്ടുതന്നെ ആ കഥാപാത്രങ്ങൾ വായനക്കാരുടെ ഓർമകളിൽ തങ്ങിനിൽക്കുകയും ചെയ്യും.
അതിവേഗം എഴുതുന്നതിൽ അസാധാരണ കഴിവുണ്ടായിരുന്നു ബൽസാക്കിന്. അതുപോലെ, ദീർഘനേരം മടികൂടാതെ ഇരുന്ന് എഴുതുന്നതിലും അദ്ദേഹം ശ്രദ്ധിച്ചിരുന്നു. തന്മൂലമാണത്രെ ചുരുങ്ങിയ കാലംകൊണ്ട് അവിശ്വസനീയമായവിധം ധാരാളം ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിക്കാൻ അദ്ദേഹത്തിനു സാധിച്ചത്.
എഴുതുന്നതിൽ ബഹുമിടുക്കനായിരുന്നെങ്കിലും തന്റെ കൃതികൾ പ്രസിദ്ധീകരിച്ചു പണമുണ്ടാക്കുന്നതിൽ അദ്ദേഹം വിജയിച്ചില്ല. അതിന്റെ ഒരു കാരണം ആദ്യകാലങ്ങളിൽ പുസ്തക പ്രസാധകർ അദ്ദേഹത്തോടു കാണിച്ച വിവേചനമായിരുന്നു. അത്തരത്തിലൊരു സംഭവം അദ്ദേഹത്തെക്കുറിച്ചു വായിച്ചത് ഇവിടെ പകർത്തട്ടെ.
ബൽസാക് ആദ്യമായി എഴുതിയ നോവലുകളിൽ ഒന്നാണ് "ദ ലാസ്റ്റ് ഫെയറി’. നോവൽ പൂർത്തിയായ ഉടൻ ഒരു പ്രസാധകന്റെ പക്കൽ അത് എത്തിച്ചു. നോവൽ വായിച്ച പ്രസാധകന് അത് ഇഷ്ടപ്പെട്ടു. പ്രസാധകന്റെ അഭിപ്രായത്തിൽ ഒരു ബെസ്റ്റ് സെല്ലറാകാൻ സാധ്യതയുള്ള നോവലായിരുന്നു അത്. തന്മൂലം, ആ നോവലിന്റെ കോപ്പിറൈറ്റ് വിലയ്ക്കു വാങ്ങി വൻ ലാഭം കൊയ്യാൻ അയാൾ തീരുമാനിച്ചു.
മൂവായിരം ഫ്രാങ്ക് ആ നോവലിനു കൊടുത്താലും മോശമില്ല എന്നായിരുന്നു അയാളുടെ വിലയിരുത്തൽ. അപ്പോഴാണ് ബൽസാക്കിന്റെ ജീവിതപശ്ചാത്തലം പരിശോധിക്കുന്ന കാര്യം അയാൾ ഓർമിച്ചത്. ബൽസാക്കിന്റെ അഡ്രസ് നോക്കിയപ്പോൾ അദ്ദേഹം താമസിക്കുന്നതു പാരീസിന്റെ ഒരു പ്രാന്തപ്രദേശത്താണെന്ന് അയാൾ കണ്ടു.
അങ്ങനെയുള്ള ഒരു സ്ഥലത്തു താമസിക്കുന്ന ഒരു എഴുത്തുകാരനു മൂവായിരം ഫ്രാങ്ക് കൊടുക്കുന്നത് അല്പം കൂടുതലല്ലേ എന്ന് അയാൾക്കു തോന്നി. തന്മൂലം, തുക കുറയ്ക്കുന്ന കാര്യത്തെക്കുറിച്ചായി അയാളുടെ ചിന്ത. ഏറെ ആലോചിച്ചതിനുശേഷം അയാൾ ഒരു തീരുമാനത്തിലെത്തി. മൂവായിരം ഫ്രാങ്കിനു പകരം രണ്ടായിരം ഫ്രാങ്കു കൊടുത്താൽ മതി എന്നായിരുന്നു അയാളുടെ തീരുമാനം.
പിന്നെ അയാൾ താമസിച്ചില്ല. വേഗം രണ്ടായിരം ഫ്രാങ്ക് ഒരു കവറിലാക്കി അയാൾ ബൽസാക് താമസിക്കുന്ന സ്ഥലത്തേക്കു പോയി. അവിടെ എത്തിയപ്പോഴാണ് ബൽസാക് താമസിക്കുന്നത് ഒരു അപ്പാർട്ട്മെന്റ് കോംപ്ലക്സിന്റെ ആറാം നിലയിലാണെന്ന് അയാൾക്കു മനസിലായത്. അയാൾ വിചാരിച്ചതിലും സ്റ്റാൻഡാർഡ് കുറഞ്ഞ ഒരു സ്ഥലമായിരുന്നു അത്.
പെട്ടെന്ന് അയാളിൽ ഒരു ചിന്ത കടന്നുകൂടി. ഇത്രയും എളിയ സാഹചര്യത്തിൽ ജീവിക്കുന്ന ഒരു എഴുത്തുകാരനു രണ്ടായിരം ഫ്രാങ്കിന്റെ ആവശ്യമില്ലല്ലോ. പിന്നെയെന്തിനു താൻ വെറുതെ രണ്ടായിരം ഫ്രാങ്ക് കൊടുക്കണം? ഒരു ആയിരം ഫ്രാങ്ക് ധാരാളം മതിയാകും. അയാൾ തീരുമാനിച്ചുറച്ചു.
ആ തീരുമാനവുമായിട്ടായിരുന്നു പ്രസാധകൻ ബൽസാക്കിന്റെ അപ്പാർട്ട്മെന്റ് വാതിലിൽ മുട്ടിയത്. ബൽസാക് വാതിൽ തുറന്നപ്പോൾ പ്രസാധകൻ അദ്ദേഹത്തെ അടിമുടി നോക്കി. എന്നിട്ടു പറഞ്ഞു. ’നിങ്ങളുടെ നോവലിന്റെ പൂർണ അവകാശം വാങ്ങാൻ ഞാൻ ആഗ്രഹിക്കുന്നു. ഇതാ, നോവലിന്റെ വിലയായി മുന്നൂറു ഫ്രാങ്ക്’. ബൽസാക് ആ തുക വാങ്ങിച്ചുകൊണ്ടു പറഞ്ഞു: ’നന്ദി.’
മൂവായിരം ഫ്രാങ്കെങ്കിലും അർഹിക്കുന്ന ഒരു നോവൽ എന്ന് പ്രസാധകൻ ആദ്യം വിലയിരുത്തിയിട്ടും അയാൾ അവസാനം കൊടുത്തത് എത്രയാണ്? വെറും മുന്നൂറു ഫ്രാങ്ക് മാത്രം! എന്താണ് ഇവിടെ സംഭവിച്ചത്? ഒരു വശത്ത് കൊള്ളലാഭമുണ്ടാക്കാനുള്ള ആഗ്രഹം. അതോടൊപ്പം ആളും തരവും നോക്കി പ്രതിഫലം നൽകാനുള്ള തീരുമാനം. മറുവശത്തോ? കൂടുതൽ അർഹമായിരുന്നിട്ടും കിട്ടിയതുകൊണ്ടു തൃപ്തിപ്പെടേണ്ടിവരുന്ന ഗതികേട്!
അക്കാലത്ത് അറിയപ്പെടാത്ത എഴുത്തുകാരനായിരുന്നു ബൽസാക്. തന്റെ സാഹിത്യസൃഷ്ടിയുടെ മേന്മയെക്കുറിച്ച് അദ്ദേഹത്തിനു ബോധ്യമുണ്ടായിരുന്നെങ്കിലും പ്രസാധകനോടു വിലപേശാൻ പറ്റുന്ന സാഹചര്യമല്ലായിരുന്നു ബൽസാക്കിന്റേത്. തന്മൂലം, കിട്ടിയതുകൊണ്ട് അദ്ദേഹത്തിനു തൃപ്തിപ്പെടേണ്ടിവന്നു. ബൽസാക്കിന്റെ ഈ അനുഭവത്തോടു സമാനതയുള്ള എത്രയോ സംഭവങ്ങളാണു നമ്മുടെ സമൂഹത്തിൽ ഇപ്പോഴും നടക്കുന്നത്.
ആളും തരവും നോക്കിയല്ലേ പലപ്പോഴും നാം പ്രവർത്തിക്കുന്നതും തീരുമാനങ്ങൾ എടുക്കുന്നതും? ജാതിയും മതവും വർണവും മനുഷ്യരുടെയിടയിലെ മറ്റു വ്യത്യാസങ്ങളുമൊക്കെ നമ്മുടെ തീരുമാനങ്ങളെയും പ്രവർത്തനങ്ങളെയും ബാധിക്കാറില്ലേ? ഒരേ കാര്യത്തിൽ സന്പന്നരോടും ദരിദ്രരോടും ഒരുപോലെ നാം പെരുമാറുമോ? സന്പന്നരോടു കാണിക്കുന്ന സ്നേഹവും ആദരവും ദരിദ്രരോടു നാം കാണിക്കുമോ? അവർ സന്പന്നരേക്കാൾ മികവുള്ളവരാണെങ്കിൽപ്പോലും?
ബൽസാക്കിനു ലഭിക്കാൻ അർഹതയുണ്ടായിരുന്നതിന്റെ വെറും പത്തു ശതമാനം മാത്രമാണ് അവസാനം അദ്ദേഹത്തിനു ലഭിച്ചത്! ഇതുതന്നെയല്ലേ നമ്മുടെയിടയിലെയും സ്ഥിതി?
മറ്റുള്ളവർക്ക് അർഹതപ്പെട്ട കാര്യങ്ങളിൽ പണവും സ്ഥാനമാനങ്ങളും മാത്രമല്ല, സ്നേഹവും ആദരവും ബഹുമാനവും സഹകരണവുമൊക്കെ വരും. അതായത്, ആളും തരവും നോക്കി അർഹതപ്പെട്ടവരെ ഒരിക്കലും തഴയരുതെന്നു സാരം. എങ്കിലേ തിരിച്ചുവ്യത്യാസം കാണിക്കാത്ത നീതിനിഷ്ഠയുള്ള മനുഷ്യരായി നാം മാറൂ.
ദൈവത്തിന്റെ ഏറ്റവും പ്രധാന ഗുണം
പത്തു മക്കളിൽ മൂന്നാമത്തവൾ ആയിരുന്നു ഐലീന കൊവാൽസ്ക (1905-1938). മരപ്പണിയും കൃഷിയുമായിരുന്നു അവളുടെ പിതാവിന്റെ ജോല
ഉത്ഥാന ഉൾക്കടലിൽ നങ്കൂരം
യേശുവിൽ വിശ്വസിക്കുന്നവർക്കും അവിടുന്നിൽ നങ്കൂരമിട്ടു ജീവിതയാത്ര ചെയ്യുന്നവർക്കും പുനരുത്ഥാനം ഉറപ്പാണ്. അവർ മ
സ്നേഹത്തിന്റെ പുതിയ പ്രമാണം
സ്നേഹത്തിന്റെ ഈ കല്പന മനസിലാക്കാൻ വിഷമമാണെങ്കിൽ അതിനെക്കാൾ നൂറു മടങ്ങു ക്ലേശകരമാണു ഇതു പ്രാവർത്തികമാക്കുക എന
അധികഭാരം ചുമക്കേണ്ടിവരുന്പോൾ
ഏതു വിഷമസന്ധിയിലും പരസ്പരം ഹൃദയം തുറന്നു സംസാരിക്കാൻ കുടുംബാംഗങ്ങൾ തയാറാകണം... ഈ കഥ ഓർമിപ്പിക്കുന്നത് അതാണ്
നമ്മുടെ ശ്രദ്ധ പാഠം പഠിപ്പിക്കുന്നതിലോ?
അമേരിക്കൻ സുപ്രീം കോടതിയുടെ നാലാമത്തെ ചീഫ് ജസ്റ്റിസ് ആയിരുന്നു ജോണ്‍ മാർഷൽ (1755-1835). 1801 മുതൽ 1835 വരെ ചീഫ് ജസ്റ്റിസ
ജീവിതത്തിന്റെ മെയിന്റനൻസ്
1996 ഡിസംബർ 14 ശനിയാഴ്ച ഉച്ചകഴിഞ്ഞ സമയം. 763 അടി നീളമുള്ള ഒരു കൂറ്റൻ ചരക്കുകപ്പൽ അമേരിക്കയിലെ മിസിസിപ്പി നദിയിലൂടെ
ദൈവത്തിനു വിട്ടുകൊടുക്കപ്പെട്ട ആത്മാവ്
വിശ്വസാഹിത്യത്തിലെ നോവലുകളിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന ഒന്നാണ് ഫ്രഞ്ച് സാഹിത്യകാരനായ വിക്ടർ ഹ്യൂഗോയുടെ പാവങ്
സന്തോഷം തേടിപ്പോയ രാജകുമാരൻ
യഥാർഥ സന്തോഷമാണു നാം തേടുന്നതെങ്കിൽ നാം കുറ്റമില്ലാത്ത സന്തോഷം അനുഭവിക്കുന്നതോടൊപ്പം സകല സന്തോഷത്തിന്റെയും
നമ്മെ ശക്തിപ്പെടുത്തുന്ന ആത്മബോധം
ദി പീനട്ട്മാൻ എന്നറിയപ്പെടുന്ന അമേരിക്കൻ അഗ്രികൾച്ചറൽ സയന്റിസ്റ്റായിരുന്നു ജോർജ് വാഷിംഗ്ടൺ കാർവർ. നിലക്കടലകൊണ
നാം എഴുതാതെ പോകുന്ന കത്തുകൾ
എമേഴ്സണ്‍ വെബർ എന്ന പതിനൊന്നു വയസുള്ള ഒരു പെണ്‍കുട്ടി. മാതാപിതാക്കളോടും ഏക സഹോദരനോടുമൊപ്പം അമേരിക്കയിലെ സൗത്ത
പ്ലീസ് എന്ന ചെറുകഥ
ഒരു നൂറ്റാണ്ട് മുന്‍പ് അലീഷ്യ ആസ്പിൻവാൾ എന്ന അമേരിക്കൻ എഴുത്തുകാരി എഴുതിയ ഒരു ചെറുകഥയാണു "പ്ലീസ്’. അവരുടെ പല കഥകളും
ദൈവത്തെപ്പോലും അതിശയിപ്പിക്കുന്ന പ്രത്യാശ
ഫ്രഞ്ചു കവിയും ഉപന്യാസകർത്താവും എഡിറ്ററുമായിരുന്നു ചാൾസ് പെഗി (1873-1914). ദാരിദ്ര്യത്തിൽ ജനിച്ചു കഷ്ടപ്പെട്ടു പഠിച്ചു
ജീവിതം സന്പന്നമാക്കുന്ന ഹൃദയശീലങ്ങൾ
ഇന്നേക്കു കൃത്യം 150 വർഷം മുൻപു രാവിലെ 7.20-നു മലയാളക്കരയിൽ ഒരു മരണം നടന്നു. വിശുദ്ധപദവിയിലെത്തിയ ചാവറ കുര്യാക്കോ
ജീവിതം തിരിച്ചുകിട്ടുന്ന പ്രതീതി
ബുദ്ധിമുട്ടിയാണെങ്കിലും ബിസിനസിലൂടെ ധാരാളം പണം സന്പാദിച്ച ഒരാൾ. തനിക്കു വേണ്ടതിലധികം സന്പാദിച്ചു എന്നു തോന്നിയ ഒരു
എക്കാലവും കേൾക്കേണ്ട സദ്വാർത്ത
ചാൾസ് ഷുൾസ് (1922-2000) എന്ന അമേരിക്കൻ കാർട്ടൂണിസ്റ്റ് 1950-ൽ ആരംഭിച്ച ഒരു കാർട്ടൂണ്‍ കോമിക്സ് പരന്പരയാണു "പീനട്സ്’. അ
ലോകം മെച്ചപ്പെടുത്താനൊരു പദ്ധതി
ട്രെവർ മക്കിണി എന്ന പതിമൂന്നുകാരനെ കേന്ദ്രീകരിച്ചു 2000-ത്തിൽ പുറത്തിറങ്ങിയ ഒരു ഹോളിവുഡ് സിനിമയാണു പേ ഇറ്റ് ഫോർവേർഡ
സ്നേഹത്തിൽ ചാലിച്ചു കൂദാശ ചെയ്യപ്പെടുന്ന ഭക്ഷണം
ചെറുകഥാകൃത്തും നോവലിസ്റ്റുമായിരുന്ന അമേരിക്കൻ സാഹിത്യകാരനാണ് ജെ.ഡി. ബാലിംഗർ (1919-2010). 1955-ൽ "ദ ന്യൂയോർക്കർ മാഗസ
വിജയകരമായി ലാൻഡ് ചെയ്യാൻ
പണമാണു ദൈവം എന്നു കരുതി പണസന്പാദനത്തിനുവേണ്ടി മാത്രം ജീവിതം സമർപ്പിക്കുന്നവർ നാശത്തിന്റെ വഴിയെ സഞ്ചരിക്കുന്നവ
ദൈവത്തിന്റെ വെയ്റ്റിംഗ് റൂമിൽ
ലോകത്തെന്പാടുമായി ഒരു കോടിയിലേറെ കോപ്പികളുള്ള വന്പൻ മാസികയാണു റീഡേഴ്സ് ഡൈജസ്റ്റ്. ഈ മാസികയുടെ ഓഫീസിൽ ജോലിചെയ്തിരു
കൈനീട്ടി നല്‍കേണ്ട കാലം
മാര്‍ച്ച് 13, 2015. ഫ്രാന്‍സിസ് മാര്‍പാപ്പ സ്ഥാനാരോഹണം ചെയ്തതിന്റെ രണ്ടാം വാര്‍ഷികം ആഘോഷിക്കുന്ന ദിവസം. അന്നു സെന്റ് പീറ്റ
ദൈവത്തിന്റെ ഏറ്റവും പ്രധാന ഗുണം
പത്തു മക്കളിൽ മൂന്നാമത്തവൾ ആയിരുന്നു ഐലീന കൊവാൽസ്ക (1905-1938). മരപ്പണിയും കൃഷിയുമായിരുന്നു അവളുടെ പിതാവിന്റെ ജോല
ഉത്ഥാന ഉൾക്കടലിൽ നങ്കൂരം
യേശുവിൽ വിശ്വസിക്കുന്നവർക്കും അവിടുന്നിൽ നങ്കൂരമിട്ടു ജീവിതയാത്ര ചെയ്യുന്നവർക്കും പുനരുത്ഥാനം ഉറപ്പാണ്. അവർ മ
സ്നേഹത്തിന്റെ പുതിയ പ്രമാണം
സ്നേഹത്തിന്റെ ഈ കല്പന മനസിലാക്കാൻ വിഷമമാണെങ്കിൽ അതിനെക്കാൾ നൂറു മടങ്ങു ക്ലേശകരമാണു ഇതു പ്രാവർത്തികമാക്കുക എന
അധികഭാരം ചുമക്കേണ്ടിവരുന്പോൾ
ഏതു വിഷമസന്ധിയിലും പരസ്പരം ഹൃദയം തുറന്നു സംസാരിക്കാൻ കുടുംബാംഗങ്ങൾ തയാറാകണം... ഈ കഥ ഓർമിപ്പിക്കുന്നത് അതാണ്
നമ്മുടെ ശ്രദ്ധ പാഠം പഠിപ്പിക്കുന്നതിലോ?
അമേരിക്കൻ സുപ്രീം കോടതിയുടെ നാലാമത്തെ ചീഫ് ജസ്റ്റിസ് ആയിരുന്നു ജോണ്‍ മാർഷൽ (1755-1835). 1801 മുതൽ 1835 വരെ ചീഫ് ജസ്റ്റിസ
ജീവിതത്തിന്റെ മെയിന്റനൻസ്
1996 ഡിസംബർ 14 ശനിയാഴ്ച ഉച്ചകഴിഞ്ഞ സമയം. 763 അടി നീളമുള്ള ഒരു കൂറ്റൻ ചരക്കുകപ്പൽ അമേരിക്കയിലെ മിസിസിപ്പി നദിയിലൂടെ
ദൈവത്തിനു വിട്ടുകൊടുക്കപ്പെട്ട ആത്മാവ്
വിശ്വസാഹിത്യത്തിലെ നോവലുകളിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന ഒന്നാണ് ഫ്രഞ്ച് സാഹിത്യകാരനായ വിക്ടർ ഹ്യൂഗോയുടെ പാവങ്
സന്തോഷം തേടിപ്പോയ രാജകുമാരൻ
യഥാർഥ സന്തോഷമാണു നാം തേടുന്നതെങ്കിൽ നാം കുറ്റമില്ലാത്ത സന്തോഷം അനുഭവിക്കുന്നതോടൊപ്പം സകല സന്തോഷത്തിന്റെയും
നമ്മെ ശക്തിപ്പെടുത്തുന്ന ആത്മബോധം
ദി പീനട്ട്മാൻ എന്നറിയപ്പെടുന്ന അമേരിക്കൻ അഗ്രികൾച്ചറൽ സയന്റിസ്റ്റായിരുന്നു ജോർജ് വാഷിംഗ്ടൺ കാർവർ. നിലക്കടലകൊണ
നാം എഴുതാതെ പോകുന്ന കത്തുകൾ
എമേഴ്സണ്‍ വെബർ എന്ന പതിനൊന്നു വയസുള്ള ഒരു പെണ്‍കുട്ടി. മാതാപിതാക്കളോടും ഏക സഹോദരനോടുമൊപ്പം അമേരിക്കയിലെ സൗത്ത
പ്ലീസ് എന്ന ചെറുകഥ
ഒരു നൂറ്റാണ്ട് മുന്‍പ് അലീഷ്യ ആസ്പിൻവാൾ എന്ന അമേരിക്കൻ എഴുത്തുകാരി എഴുതിയ ഒരു ചെറുകഥയാണു "പ്ലീസ്’. അവരുടെ പല കഥകളും
ദൈവത്തെപ്പോലും അതിശയിപ്പിക്കുന്ന പ്രത്യാശ
ഫ്രഞ്ചു കവിയും ഉപന്യാസകർത്താവും എഡിറ്ററുമായിരുന്നു ചാൾസ് പെഗി (1873-1914). ദാരിദ്ര്യത്തിൽ ജനിച്ചു കഷ്ടപ്പെട്ടു പഠിച്ചു
ജീവിതം സന്പന്നമാക്കുന്ന ഹൃദയശീലങ്ങൾ
ഇന്നേക്കു കൃത്യം 150 വർഷം മുൻപു രാവിലെ 7.20-നു മലയാളക്കരയിൽ ഒരു മരണം നടന്നു. വിശുദ്ധപദവിയിലെത്തിയ ചാവറ കുര്യാക്കോ
ജീവിതം തിരിച്ചുകിട്ടുന്ന പ്രതീതി
ബുദ്ധിമുട്ടിയാണെങ്കിലും ബിസിനസിലൂടെ ധാരാളം പണം സന്പാദിച്ച ഒരാൾ. തനിക്കു വേണ്ടതിലധികം സന്പാദിച്ചു എന്നു തോന്നിയ ഒരു
എക്കാലവും കേൾക്കേണ്ട സദ്വാർത്ത
ചാൾസ് ഷുൾസ് (1922-2000) എന്ന അമേരിക്കൻ കാർട്ടൂണിസ്റ്റ് 1950-ൽ ആരംഭിച്ച ഒരു കാർട്ടൂണ്‍ കോമിക്സ് പരന്പരയാണു "പീനട്സ്’. അ
ലോകം മെച്ചപ്പെടുത്താനൊരു പദ്ധതി
ട്രെവർ മക്കിണി എന്ന പതിമൂന്നുകാരനെ കേന്ദ്രീകരിച്ചു 2000-ത്തിൽ പുറത്തിറങ്ങിയ ഒരു ഹോളിവുഡ് സിനിമയാണു പേ ഇറ്റ് ഫോർവേർഡ
സ്നേഹത്തിൽ ചാലിച്ചു കൂദാശ ചെയ്യപ്പെടുന്ന ഭക്ഷണം
ചെറുകഥാകൃത്തും നോവലിസ്റ്റുമായിരുന്ന അമേരിക്കൻ സാഹിത്യകാരനാണ് ജെ.ഡി. ബാലിംഗർ (1919-2010). 1955-ൽ "ദ ന്യൂയോർക്കർ മാഗസ
വിജയകരമായി ലാൻഡ് ചെയ്യാൻ
പണമാണു ദൈവം എന്നു കരുതി പണസന്പാദനത്തിനുവേണ്ടി മാത്രം ജീവിതം സമർപ്പിക്കുന്നവർ നാശത്തിന്റെ വഴിയെ സഞ്ചരിക്കുന്നവ
ദൈവത്തിന്റെ വെയ്റ്റിംഗ് റൂമിൽ
ലോകത്തെന്പാടുമായി ഒരു കോടിയിലേറെ കോപ്പികളുള്ള വന്പൻ മാസികയാണു റീഡേഴ്സ് ഡൈജസ്റ്റ്. ഈ മാസികയുടെ ഓഫീസിൽ ജോലിചെയ്തിരു
കൈനീട്ടി നല്‍കേണ്ട കാലം
മാര്‍ച്ച് 13, 2015. ഫ്രാന്‍സിസ് മാര്‍പാപ്പ സ്ഥാനാരോഹണം ചെയ്തതിന്റെ രണ്ടാം വാര്‍ഷികം ആഘോഷിക്കുന്ന ദിവസം. അന്നു സെന്റ് പീറ്റ
കൃത്രിമമനുഷ്യരും യഥാർഥ മനുഷ്യരും
എളിമ എന്നാൽ നാം നമ്മെക്കുറിച്ച് ഇടിച്ചുതാഴ്ത്തി ചിന്തിക്കുന്നതും സംസാരിക്കുന്നതുമാണെന്നു വിചാരിക്കരുത്.
എല്ലാം നന്നാക്കുന്ന ശക്തി
ഓർമക്കുറിപ്പുകൾ എന്ന ഗണത്തിൽപ്പെടുത്തി 2003ൽ പുറത്തിറങ്ങിയ ഒരു പുസ്തകമാണ് "എ മില്യൺ ലിറ്റിൽ പീസസ്.' ജയിംസ് ഫ്രേ എ
ആരും കാണാത്തപ്പോഴും അറിയാത്തപ്പോഴും
ഒരു കാലത്ത് ഒരു ഹൈസ്കൂളിലെ തൂപ്പുകാരനും ബസ് ഡ്രൈവറുമായിരുന്നു ക്ലീവൻലൻഡ് സ്ട്രൗഡ് എന്ന കറുത്ത വർഗക്കാരൻ. വർഷങ്ങൾ ക
എപ്പോഴും വിശ്വസ്തനായിരിക്കുന്നവൻ
ദൈവം എപ്പോഴും വിശ്വസ്തനാണ്. അവിടുന്ന് എപ്പോഴും നമ്മുടെ പ്രാർഥന കേൾക്കുന്നവനാണ്.
മക്കളില്ലാത്ത ദന്പതിമാ
പാഠം പഠിക്കേണ്ടവർ നാം
നമ്മുടെ ജീവിതാനുഭവങ്ങളിൽനിന്നു മാത്രം പാഠം പഠിച്ചു മുന്നോട്ടു പോകാമെന്നുവച്ചാൽ അതത്ര വിജയിച്ചെന്നു വരില്ല.
വില അറിയാമെങ്കിലും മൂല്യമറിയാത്തവർ
പത്തൊന്‍പതാം നൂറ്റാണ്ടിലെ പാരീസിൽനിന്നൊരു കഥ. അപ്പർക്ലാസ് ദന്പതികളാണു മിസ്റ്റർ ആൻഡ് മിസിസ് ഒറേയിൽ. അവർക്കു മക്കളി
എല്ലായ്പോഴും കൂടെയുണ്ടാകുന്നവൻ
1988-ൽ അർമേനിയയിലുണ്ടായ ഭൂകന്പത്തിൽ അന്‍പതിനായിരത്തോളം പേർ കൊല്ലപ്പെട്ടതായി കണക്കാക്കപ്പെടുന്നു. പരിക്കേറ്റവർ ഒ
ദൈവം കാണിച്ചുതരുന്ന അടയാളങ്ങൾ
അധ്വാനിക്കാൻ വിസമ്മതിച്ച ഒരു മനുഷ്യൻ. തന്മൂലം, ജീവിക്കാൻ അയാൾ കണ്ടെത്തിയ എളുപ്പവഴി മോഷണമായിരുന്നു. ഒരിക്കൽ അയാൾ ഒ
സ്വന്തം ബലൂണ്‍ മാത്രം തേടുന്പോൾ...
ഇരുനൂറുപേർ പങ്കെടുത്ത ഒരു സെമിനാർ. ശാരീരികവും മാനസികവുമായ ആരോഗ്യപരിപാലനം ആയിരുന്നു വിഷയം. വിഷയാവതാരകൻ ആമുഖ
ജീവിതസമുദ്രത്തിൽ മുങ്ങിത്താഴുന്നവർ
. വെള്ളത്തിൽ വീണ ചെറുപ്പക്കാരന് നീന്താനറിയില്ലായിരുന്നു. ഇടയ്ക്കു വെള്ളത്തിനു മുകളിലെത്തിയ ചെറുപ്പക്കാരൻ സഹായിക്കണ
Latest News
കോഴിക്കോട്ട് ലൈൻമാൻ ഷോക്കേറ്റു മരിച്ചു
മലപ്പുറത്ത് കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു
മുഖ്യമന്ത്രിക്കെതിരായ മുരളീധരന്റെ "കോവിഡിയറ്റ്' പരാമർശം; വിമർശിച്ച് ചിദംബരം
സംസ്ഥാനത്ത് മരണനിരക്ക് കുറവ്; ജാഗ്രത തുടരണം: ആരോഗ്യമന്ത്രി
ചെങ്കോട്ട സംഘർഷം; നടൻ ദീപ് സിദ്ധുവിന് ജാമ്യം
Latest News
കോഴിക്കോട്ട് ലൈൻമാൻ ഷോക്കേറ്റു മരിച്ചു
മലപ്പുറത്ത് കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു
മുഖ്യമന്ത്രിക്കെതിരായ മുരളീധരന്റെ "കോവിഡിയറ്റ്' പരാമർശം; വിമർശിച്ച് ചിദംബരം
സംസ്ഥാനത്ത് മരണനിരക്ക് കുറവ്; ജാഗ്രത തുടരണം: ആരോഗ്യമന്ത്രി
ചെങ്കോട്ട സംഘർഷം; നടൻ ദീപ് സിദ്ധുവിന് ജാമ്യം
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
Top