Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
ബർണദേത്തിന്റെ ഗാഥ
ഒന്നാം ലോകയുദ്ധത്തിൽ ജർമൻ സൈനികനായിരുന്നു യഹൂദനായ ഫ്രാൻസ് വെർഫൽ. യുദ്ധാനന്തരം ജർമൻ സാഹിത്യലോകത്ത് അറിയപ്പെടുന്ന എഴുത്തുകാരനായി. സമാധാനവാദിയും മനുഷ്യമഹത്വത്തിന്റെ പ്രഘോഷകനുമായ വെർഫൽ അക്കാലത്ത് യൂറോപ്പിലുയർന്നുവന്ന നാസി-ഫാസിസ്റ്റുകളുടെ ശത്രുവായി.
1915ലെ അർമീനിയൻ വംശഹത്യയെക്കുറിച്ച് രചിച്ച അദ്ദേഹത്തിന്റെ നോവൽ കൂടുതൽ ശത്രുക്കളെയാണ് സമ്മാനിച്ചത്. 1933ലെ കുപ്രസിദ്ധ ഗ്രന്ഥം കത്തിക്കൽ പ്രകടനത്തിൽ വെർഫലിന്റെ രചനകളും ഉൾപ്പെട്ടതു സ്വാഭാവികം.
നാസികൾ പിടിമുറുക്കിയ ജർമനിവിട്ട് സ്വദേശമായ ഓസ്ട്രിയയിൽ ഭാര്യാസമേതം താമസമാക്കവേ ഓസ്ട്രിയയും ഹിറ്റ്ലറുടെ കീഴിലായി. അധീനപ്പെടുത്തിയ ദേശങ്ങളിലുള്ള യഹൂദരെയും രാഷ്ട്രീയ വൈരികളെയും ഹിറ്റ്ലർ മരണ ക്യാന്പുകളിലേക്കു തെളിച്ചുകൊണ്ടിരിക്കുന്ന കാലം.
പ്രാണഭീതിയോടെ വെർഫൽ കുടുംബം പലായനം ചെയ്തു ഫ്രാൻസിലെത്തി. ഫ്രാൻസും നാസി അധീനതയിലായപ്പോൾ അദ്ദേഹം സ്പെയിൻ അതിർത്തിയിലെ ഫ്രഞ്ച് പട്ടണമായ ലൂർദിലെ ഗ്രാമീണരുടെയിടയിൽ ഒളിവിൽ താമസിച്ചു.
ലോകപ്രസിദ്ധ മരിയൻ തീർഥാടനകേന്ദ്രമായ ലൂർദിലെ തീർഥാടകരും അവിടത്തെ അസാധാരണ അനുഭവങ്ങളും വെർഫലിന് പുതിയ അനുഭവമായിരുന്നു. അവിടെവച്ച് വെർഫൽ ദൈവവുമായി ഒരു ഉടന്പടിവച്ചു. സുരക്ഷിതനായി രക്ഷപ്പെടാൻ കഴിഞ്ഞാൽ താൻ ലൂർദിന്റെ കഥ ലോകത്തെ അറിയിക്കുമെന്ന്.
പിന്നീട് കാൽനടയായി സ്പെയിനിലെത്തി. പോർട്ടുഗൽവഴി അമേരിക്കയിലേക്കു രക്ഷപ്പെടാൻ അദ്ദേഹത്തിനു സാധിച്ചു. അധികം കഴിയാതെ വാക്കുപാലിച്ച് വെർഫൽ ‘സോംഗ് ഓഫ് ബർണദേത്’ പ്രസിദ്ധീകരിക്കുകയും ചെയ്തു. 1941 ൽ ഒരു വർഷം മുഴുവൻ ഈ കൃതി ബെസ്റ്റ് സെല്ലർ ലിസ്റ്റിൽ ഉണ്ടായിരുന്നു.
ഇതിനോടകം അമേരിക്കയും രണ്ടാം ലോകയുദ്ധത്തിന്റെ ഭാഗമായി കഴിഞ്ഞിരുന്നു. ട്വന്റിയത് സെഞ്ചുറി ഫോക്സ് 1942ൽ ബർണദേത്തിന്റെ ഗാഥ ഹെൻറി കിംഗിന്റെ സംവിധാനത്തിൽ ചലച്ചിത്രമാക്കി. അപ്രതീക്ഷിതമായ ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ക്ലാസിക് എന്ന് ഈ ചിത്രത്തെ വിളിക്കാം. സാന്പത്തിക വിജയത്തിനൊപ്പം പതിനാല് ഓസ്കർ നോമിനേഷനുകൾ-അതിൽ മികച്ച നടി, ചിത്രീകരണം, സംഗീതം തുടങ്ങി ഏഴിനങ്ങളിൽ അവാർഡുകൾ നേടി.
ചരിത്രസംഭവങ്ങളെ കാര്യമായി മാറ്റാതെതന്നെ രചിക്കപ്പെട്ട വെർഫലിന്റെ നോവലിലെ സംഭവങ്ങൾ ഫ്രാൻസിന്റെയും കത്തോലിക്കാസഭയുടെയും ചരിത്രത്തിലെ നാഴികക്കല്ല് എന്നു വിശേഷിപ്പിക്കാം. 1854ൽ പത്താം പീയുസ് മാർപാപ്പ മറിയത്തിന്റെ അമലോത്ഭവം വിശ്വാസസത്യമായി പ്രഖ്യാപിച്ച് മൂന്നു വർഷം കഴിയുന്പോഴാണ് ലൂർദ് സംഭവങ്ങൾ നടക്കുന്നത്.
ഗാവ് നദിയുടെ തീരത്തുള്ള അധികം അറിയപ്പെടാത്ത ലൂർദ് എന്ന ഗ്രാമത്തിൽ വനത്തിൽ വിറകുപെറുക്കാൻ കൂട്ടുകാർക്കൊപ്പം പോയ ബർണദേത് സൗബിത എന്ന ദരിദ്രബാലികയ്ക്ക് അവിടെയുള്ള പാറക്കെട്ടിലെ ചെറിയ ഗുഹയിൽ പ്രകാശം പരത്തുന്ന ഒരു സുന്ദരിയായ സ്ത്രീ കൈയിൽ ജപമാലയുമേന്തി പ്രത്യക്ഷപ്പെട്ടു.
ഏറെക്കുറെ നിരക്ഷരയും സഹപാഠികളുടെ ഇടയിൽ കഴിവുകെട്ടവളുമായി കണക്കാക്കപ്പെട്ടിരുന്ന ബെർണദേത് ഇക്കാര്യം പുറത്തുപറഞ്ഞതോടെ അവളുടെ ജീവിതം പ്രതിസന്ധിയിലാവുകയാണ്. കുട്ടി പറഞ്ഞ വിവരപ്രകാരം അവൾ കണ്ടത് പരിശുദ്ധ കന്യകയെയാണ്. എന്നാൽ അവളുടെ വീട്ടുകാരും അധ്യാപികയായ സിസ്റ്റർ വാഡോ, ഇടവക വികാരി ഫാ. ഡൊമിനിക് ഇവരെല്ലാം നിജസ്ഥിതിയെ സംശയിക്കുന്നു. ബർണദേത് പരിഹാസപാത്രമാകുന്നു.
സ്ഥലത്തെ മെത്രാൻ അവളെ ചോദ്യം ചെയ്യുന്നു. മറുവശത്ത് വാർത്തയറിഞ്ഞ് അനേകം തീർഥാടകർ അവിടെയെത്തുന്നു. നിരീശ്വരവാദികളും രംഗത്തുണ്ട്. അവരിൽ പ്രമുഖനായ പബ്ലിക് പ്രോസിക്യൂട്ടർ പെണ്‍കുട്ടിക്കു ഭ്രാന്താണെന്നു സ്ഥാപിക്കാനുള്ള ശ്രമത്തിലുമാണ്. എന്നാൽ, ബർണദേത് തുടർച്ചയായി 18 തവണ സമാനമായ ദർശനങ്ങൾ കണ്ടു. അവളുടെ സാക്ഷ്യം അസത്യമാണെന്നു തെളിയിക്കാൻ ആർക്കും കഴിഞ്ഞതുമില്ല.
പ്രത്യക്ഷം നടന്നയിടത്ത് ഒരു അദ്ഭുത ഉറവ ഉണ്ടായതും ചക്രവർത്തിയായ ലൂയിസ് നെപ്പോളിയന്റെ മകന് രോഗശാന്തി ലഭിച്ചതും ബർണദേത്തിന് കാര്യങ്ങൾ അനുകൂലമാക്കി. പല എതിരാളികൾക്കും മാനസാന്തരം സംഭവിക്കുന്നു. ഏറ്റവും ഒടുവിൽ നടന്ന പ്രത്യക്ഷവേളയിൽ അതുവരെ പറയാതിരുന്ന ഒരു കാര്യം ബർണദേത്തിനോട് പരിശുദ്ധ കന്യക പറയുന്നു: “ഞാൻ അമലോത്ഭവയാണ്’’. ഈ വാക്കിന്റെ അർഥമെന്തെന്ന് കുട്ടിക്കറിഞ്ഞുകൂടായിരുന്നു.
ബർണദേത്തിനായി നീക്കിവച്ചിരുന്നത് സഹനത്തിന്റെ ജീവിതമായിരുന്നു. അസ്ഥികൾക്കു ക്ഷയരോഗം ബാധിച്ച ബർണദേത്ത് അവളെ തേടിവരുന്ന ജനക്കൂട്ടത്തിൽനിന്ന് അകന്ന് തന്റെ പട്ടക്കാരന്റെ സഹായത്തോടെ ഉപവിസഹോദരികൾ നടത്തിയിരുന്ന കന്യകാലയത്തിൽചേർന്ന് നെവേഴ്സ് എന്ന വിദൂര സ്ഥലത്തേക്കു മാറി. അവിടെ എളിയ ജീവിതം നയിച്ച് മുപ്പത്തിയഞ്ചാം വയസിൽ മരണമടഞ്ഞു. മരണക്കിടക്കയിൽ ഒരിക്കൽക്കൂടി അവൾക്ക് മാതൃദർശനം ലഭിച്ചു.
വിശുദ്ധരുടെ, പ്രത്യേകിച്ച് കന്യാമഠങ്ങൾക്കുള്ളിൽ ഒതുങ്ങി ജീവിച്ചവരുടെ ജീവിതകഥകൾ ചലച്ചിത്രവിഷയമാക്കി വിജയിപ്പിക്കുക എളുപ്പമല്ല. എന്നാൽ ബർണദേത്തിന്റെ ഗാഥ വേറിട്ടുനിൽക്കുന്നു. ഈ ചിത്രം ഒരു മതബോധനമോ പ്രചാരണമോ ആയി നിർമിക്കപ്പെട്ടതല്ല.
കത്തോലിക്കനല്ലാത്ത ഫ്രാൻസ് വെർഫൽ ബർണദേത്തിന്റെ കഥയെ വസ്തുനിഷ്ഠമായി അവതരിപ്പിച്ചതുപോലെ തന്നെ ചലച്ചിത്രവും. ചിത്രം എന്താണ് പറയാൻ പോകുന്നത് എന്ന സൂചന തുടക്കത്തിൽ കാണുന്ന ടൈറ്റിൽ കാർഡ് വിളംബരം ചെയ്യുന്നുണ്ട്. “ദൈവത്തിൽ വിശ്വസിക്കുന്നവർക്ക് ഒരു വിശദീകരണവും ആവശ്യമില്ല. ആ വിശ്വാസികൾക്ക് ഒരു വിശദീകരണവും നല്‍കുക സാധ്യവുമല്ല.’’
ജിജി ജോസഫ് കൂട്ടുമ്മേൽ
കാംബോജ ദേശത്തെ കുരുതിപ്പാടങ്ങൾ
ഇരുപതാം നൂറ്റാണ്ടിന്റെ അവസാന ദശകങ്ങളിൽ കണ്ട ചരിത്രവിസ്മയമായിരുന്നു കമ്യൂണിസത്തിന്റെ അസ്തമയം. വിപ്ലവങ്ങൾ, യുദ്ധ
ക്യൂ സിനിമാസ് എത്തുന്നു, ആദ്യ സിനിമയുമായി
കൊച്ചി: മലയാള ചലച്ചിത്ര നിർമാണ രംഗത്ത് അരങ്ങേറ്റം കുറിക്കുന്ന ക്യൂ സിനിമാസിന്റെ ലോഗോയും ക്യൂ സിനിമാസ് ആദ്യമായി നിർമ
തിരുമൂർത്തിയിലെ സിനിമപിടിത്തം!
സംസ്ഥാനം: തമിഴ്നാട്
ജില്ല: തിരുപ്പൂർ
കാഴ്ച: വെള്ളച്ചാട്ടം, വിശാലമായ ഡാം, മലനിരകൾ.
പ്രത്യേകത: വെള്ളച്ചാട്ടത്ത
മഹിമ ഉയരുകയാണ്, മുത്തയ്യ മുരളീധരനൊപ്പം!
ആർഡിഎക്സ് എന്ന സിനിമ വിജയത്തിന്റെ ഉഗ്രസ്ഫോടനവുമായി ഓണക്കാലത്തു തിയേറ്ററുകൾ പ്രകന്പനം സൃഷ്ടിച്ചപ്പോൾ അതിന്റെ മഹി
ഓസ്കറിനടുത്തെത്തിയ ബോളിവുഡിന്റെ "അമ്മ'
ഇന്ത്യയിൽ ആദ്യമായി ഓസ്കർ അവാർഡിന്റെ വരവ് വസ്ത്രാലങ്കാരം വഴിയായിരുന്നു. ഭാനു അതയ്യയ്ക്കു ഗാന്ധി (1982) സിനിമയിലാണ് വ
ഒഴുക്കിനരികെ ഇരിക്കാം!
ടൂർ എന്നു ചിന്തിക്കുന്പോൾത്തന്നെ നമ്മുടെ മനസിൽ പ്രമുഖമായ പല ടൂറിസ്റ്റ് കേന്ദ്രങ്ങളുടെയും പേരാകും തെളിയുക. എന്നാൽ, അ
ആ ശബ്ദത്തിൽ തുള്ളാത മനവും തുള്ളും!
ഇന്ത്യയുടെ ഹമ്മിംഗ് ക്വീന്‍ എന്നു വിശേഷിപ്പിക്കപ്പെട്ട ഗായിക സ്വര്‍ണലത വിടപറഞ്ഞിട്ടു കഴിഞ്ഞ ചൊവ്വാഴ്ച 13 വര്‍ഷം. മുക
സൊരായ ഉമ്മയ്ക്ക് എന്തുപറ്റി
സങ്കല്പങ്ങളെ വെല്ലുന്ന വൈചിത്ര്യങ്ങളും ഭീകരതകളും ചരിത്രത്തിൽ അരങ്ങേറിയിട്ടുണ്ട്. പലതും ലോകം അറിയാറില്ലെന്നുമാത്രം.
തങ്കത്താഴിക കുടമല്ല...
ചന്ദ്രനെ സുന്ദരിയായ നായികയുടെ മുഖബിംബവുമായി ഉപമിച്ച് എത്രയോ ഗാനങ്ങളും കവിതകളും എഴുതിയിട്ടുണ്ട്. ഭൂമിയിൽനിന്ന
വേറിട്ട വേഷങ്ങൾ പകർന്നാടി
വാതിലില്‍ വിനയ് ഫോര്‍ട്ടിനൊപ്പമുള്ള വേഷം. റാഹേല്‍ മകന് കോരയില്‍ ആന്‍സണ്‍ പോളിന്റെ നായിക. വടക്കനില്‍ സെക്കന്‍ഡ്
അക്കാദമിയിലെ നിയമനം
2004ൽ ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായ കാലം. അന്ന് നിയമസഭാ സ്പീക്കറായത് തൃശൂർ എംഎൽഎ അഡ്വ. തേറന്പിൽ രാമകൃഷ്ണനാണ്. തേറന്‍
മാണ്ഡു വിസ്മയത്തിന്റെ അവസാന വാക്ക്
കഥകളേറെ പറയാനുണ്ട് ഓരോ ചരിത്ര നഗരത്തിനും. എന്നാൽ മാണ്ഡുവിനോളം പൗരാണികതയുള്ള നഗരങ്ങൾ ഭാരതത്തിൽ കുറവാണ്. വലി
മനസിൻ സരസിൽ...
മാനസമൈനേ വരൂ...
സാഗരമേ ശാന്തമാക നീ...
കടലിനക്കരെ പോണോരേ...
യമുനേ നീ ഒഴുകൂ...
കേളീ നളിനം...
സൗരയൂഥ
ഈജിയൻ കടൽ നീന്തി ഒളിംപിക്സിലേക്ക് രണ്ടു പെണ്ണുങ്ങളുടെ വിജയഗാഥ!
2016ലെ റിയോ ഒളിംപിക്സിൽ പതിവില്ലാത്ത ഒരു കായികസംഘം പങ്കെടുത്തിരുന്നു. അഭയാർഥികളുടെ സംഘം: Refugee Olympic Team (ROT) എന്ന
സിനിമാ പോസ്റ്റര്‍ ഡിസൈനിംഗിലെ ഒറ്റയാള്‍ പട്ടാളം!
സിനിമാ പോസ്റ്റര്‍ ഡിസൈനിംഗിലെ കൗതുകവര്ത്തമാനങ്ങളുമായി മലയാള സിനിമയിലെ ആദ്യത്തെ വനിതാ പോസ്റ്റര്‍ ഡിസൈനര്‍ റോസ്
ഓണത്തിന്റെ ബാക്കിപത്രം
ഓണത്തെ ഒരുമയുടെ ആഘോഷം എന്നാണല്ലോ വിശേഷിപ്പിക്കുന്നത്. ഏവരും ഒത്തുകൂടി സന്തോഷപൂർവം ഭക്ഷിക്കുന്ന ദിവസം. പക്ഷേ,
ഡോ. മാത്യു ജോസഫ് വിരമിക്കുന്നില്ല
57 വർഷമായി തുടരുകയാണ് ഡോ. മാത്യു ജോസഫിന്റെ അധ്യാപനസപര്യ. ഇന്നേവരെ എത്ര വിദ്യാർഥികൾക്ക് വിജ്ഞാനം പകർന്നുവെ
ഷെട്ടിഹള്ളി റോസറി ചർച്ച്
ആറു മാസം കരയിലും ആറു മാസം വെള്ളത്തിലുമായി നിലകൊള്ളുന്ന നിർമിതിയാണ് കർണാടകത്തിലെ ഷെട്ടിഹള്ളി റോസറി പള്ളി. ബംഗ
വിവാദങ്ങളുടെ കൈപിടിച്ചു കടന്നുവന്ന സിറ്റിസണ്‍ കെയ്ൻ
1941ൽ രണ്ടാം ലോകയുദ്ധം തുടങ്ങുന്നതിനു മൂന്നുമാസം മുന്‍പാണ് അമേരിക്കയിലും ലോകവേദിയിലും വിവാദമായി സിറ്റിസണ്‍ കെയ്ൻ ക
ക്ലാസി മാസ് കിംഗ് ഓഫ് കൊത്ത
അഭിലാഷ് എന്‍. ചന്ദ്രന്റെ രചനയില്‍ അഭിലാഷ് ജോഷി സംവിധാനം ചെയ്ത ദുല്‍ഖര്‍ സിനിമ കിംഗ് ഓഫ് കൊത്ത തിയറ്ററുകളില്‍. അഭ
കാംബോജ ദേശത്തെ കുരുതിപ്പാടങ്ങൾ
ഇരുപതാം നൂറ്റാണ്ടിന്റെ അവസാന ദശകങ്ങളിൽ കണ്ട ചരിത്രവിസ്മയമായിരുന്നു കമ്യൂണിസത്തിന്റെ അസ്തമയം. വിപ്ലവങ്ങൾ, യുദ്ധ
ക്യൂ സിനിമാസ് എത്തുന്നു, ആദ്യ സിനിമയുമായി
കൊച്ചി: മലയാള ചലച്ചിത്ര നിർമാണ രംഗത്ത് അരങ്ങേറ്റം കുറിക്കുന്ന ക്യൂ സിനിമാസിന്റെ ലോഗോയും ക്യൂ സിനിമാസ് ആദ്യമായി നിർമ
തിരുമൂർത്തിയിലെ സിനിമപിടിത്തം!
സംസ്ഥാനം: തമിഴ്നാട്
ജില്ല: തിരുപ്പൂർ
കാഴ്ച: വെള്ളച്ചാട്ടം, വിശാലമായ ഡാം, മലനിരകൾ.
പ്രത്യേകത: വെള്ളച്ചാട്ടത്ത
മഹിമ ഉയരുകയാണ്, മുത്തയ്യ മുരളീധരനൊപ്പം!
ആർഡിഎക്സ് എന്ന സിനിമ വിജയത്തിന്റെ ഉഗ്രസ്ഫോടനവുമായി ഓണക്കാലത്തു തിയേറ്ററുകൾ പ്രകന്പനം സൃഷ്ടിച്ചപ്പോൾ അതിന്റെ മഹി
ഓസ്കറിനടുത്തെത്തിയ ബോളിവുഡിന്റെ "അമ്മ'
ഇന്ത്യയിൽ ആദ്യമായി ഓസ്കർ അവാർഡിന്റെ വരവ് വസ്ത്രാലങ്കാരം വഴിയായിരുന്നു. ഭാനു അതയ്യയ്ക്കു ഗാന്ധി (1982) സിനിമയിലാണ് വ
ഒഴുക്കിനരികെ ഇരിക്കാം!
ടൂർ എന്നു ചിന്തിക്കുന്പോൾത്തന്നെ നമ്മുടെ മനസിൽ പ്രമുഖമായ പല ടൂറിസ്റ്റ് കേന്ദ്രങ്ങളുടെയും പേരാകും തെളിയുക. എന്നാൽ, അ
ആ ശബ്ദത്തിൽ തുള്ളാത മനവും തുള്ളും!
ഇന്ത്യയുടെ ഹമ്മിംഗ് ക്വീന്‍ എന്നു വിശേഷിപ്പിക്കപ്പെട്ട ഗായിക സ്വര്‍ണലത വിടപറഞ്ഞിട്ടു കഴിഞ്ഞ ചൊവ്വാഴ്ച 13 വര്‍ഷം. മുക
സൊരായ ഉമ്മയ്ക്ക് എന്തുപറ്റി
സങ്കല്പങ്ങളെ വെല്ലുന്ന വൈചിത്ര്യങ്ങളും ഭീകരതകളും ചരിത്രത്തിൽ അരങ്ങേറിയിട്ടുണ്ട്. പലതും ലോകം അറിയാറില്ലെന്നുമാത്രം.
തങ്കത്താഴിക കുടമല്ല...
ചന്ദ്രനെ സുന്ദരിയായ നായികയുടെ മുഖബിംബവുമായി ഉപമിച്ച് എത്രയോ ഗാനങ്ങളും കവിതകളും എഴുതിയിട്ടുണ്ട്. ഭൂമിയിൽനിന്ന
വേറിട്ട വേഷങ്ങൾ പകർന്നാടി
വാതിലില്‍ വിനയ് ഫോര്‍ട്ടിനൊപ്പമുള്ള വേഷം. റാഹേല്‍ മകന് കോരയില്‍ ആന്‍സണ്‍ പോളിന്റെ നായിക. വടക്കനില്‍ സെക്കന്‍ഡ്
അക്കാദമിയിലെ നിയമനം
2004ൽ ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായ കാലം. അന്ന് നിയമസഭാ സ്പീക്കറായത് തൃശൂർ എംഎൽഎ അഡ്വ. തേറന്പിൽ രാമകൃഷ്ണനാണ്. തേറന്‍
മാണ്ഡു വിസ്മയത്തിന്റെ അവസാന വാക്ക്
കഥകളേറെ പറയാനുണ്ട് ഓരോ ചരിത്ര നഗരത്തിനും. എന്നാൽ മാണ്ഡുവിനോളം പൗരാണികതയുള്ള നഗരങ്ങൾ ഭാരതത്തിൽ കുറവാണ്. വലി
മനസിൻ സരസിൽ...
മാനസമൈനേ വരൂ...
സാഗരമേ ശാന്തമാക നീ...
കടലിനക്കരെ പോണോരേ...
യമുനേ നീ ഒഴുകൂ...
കേളീ നളിനം...
സൗരയൂഥ
ഈജിയൻ കടൽ നീന്തി ഒളിംപിക്സിലേക്ക് രണ്ടു പെണ്ണുങ്ങളുടെ വിജയഗാഥ!
2016ലെ റിയോ ഒളിംപിക്സിൽ പതിവില്ലാത്ത ഒരു കായികസംഘം പങ്കെടുത്തിരുന്നു. അഭയാർഥികളുടെ സംഘം: Refugee Olympic Team (ROT) എന്ന
സിനിമാ പോസ്റ്റര്‍ ഡിസൈനിംഗിലെ ഒറ്റയാള്‍ പട്ടാളം!
സിനിമാ പോസ്റ്റര്‍ ഡിസൈനിംഗിലെ കൗതുകവര്ത്തമാനങ്ങളുമായി മലയാള സിനിമയിലെ ആദ്യത്തെ വനിതാ പോസ്റ്റര്‍ ഡിസൈനര്‍ റോസ്
ഓണത്തിന്റെ ബാക്കിപത്രം
ഓണത്തെ ഒരുമയുടെ ആഘോഷം എന്നാണല്ലോ വിശേഷിപ്പിക്കുന്നത്. ഏവരും ഒത്തുകൂടി സന്തോഷപൂർവം ഭക്ഷിക്കുന്ന ദിവസം. പക്ഷേ,
ഡോ. മാത്യു ജോസഫ് വിരമിക്കുന്നില്ല
57 വർഷമായി തുടരുകയാണ് ഡോ. മാത്യു ജോസഫിന്റെ അധ്യാപനസപര്യ. ഇന്നേവരെ എത്ര വിദ്യാർഥികൾക്ക് വിജ്ഞാനം പകർന്നുവെ
ഷെട്ടിഹള്ളി റോസറി ചർച്ച്
ആറു മാസം കരയിലും ആറു മാസം വെള്ളത്തിലുമായി നിലകൊള്ളുന്ന നിർമിതിയാണ് കർണാടകത്തിലെ ഷെട്ടിഹള്ളി റോസറി പള്ളി. ബംഗ
വിവാദങ്ങളുടെ കൈപിടിച്ചു കടന്നുവന്ന സിറ്റിസണ്‍ കെയ്ൻ
1941ൽ രണ്ടാം ലോകയുദ്ധം തുടങ്ങുന്നതിനു മൂന്നുമാസം മുന്‍പാണ് അമേരിക്കയിലും ലോകവേദിയിലും വിവാദമായി സിറ്റിസണ്‍ കെയ്ൻ ക
ക്ലാസി മാസ് കിംഗ് ഓഫ് കൊത്ത
അഭിലാഷ് എന്‍. ചന്ദ്രന്റെ രചനയില്‍ അഭിലാഷ് ജോഷി സംവിധാനം ചെയ്ത ദുല്‍ഖര്‍ സിനിമ കിംഗ് ഓഫ് കൊത്ത തിയറ്ററുകളില്‍. അഭ
ഓണം ഓർമയിലെ വള്ളംകളിയും ആർപ്പുവിളിയും
മീനച്ചിലാറിന്റെ തീരങ്ങളിൽ അക്കാലത്ത് വള്ളം വാടകയ്ക്കു ലഭിക്കും. അഞ്ചു രൂപ മുതൽ പത്തു രൂപവരെയായിരുന്നു വാടക. ഞ
ഓണവിഭവങ്ങൾ
ഇഞ്ചിക്കറി
ചേരുവ
ഇഞ്ചി (തൊലികളഞ്ഞ് വട്ടത്തിൽ കനംകുറച്ച് അരിഞ്ഞത്)-250 ഗ്രാം
മഞ്ഞൾപൊട
ഓണത്തപ്പൻ
തൃപ്പൂണിത്തുറ എരൂർ അറക്കപ്പറന്പിൽ വീട്ടിൽ എഴുപത്തിമൂന്നുകാരി സരസു കളിമണ്ണ് കുഴച്ച് ഓണത്തപ്പനെ ഉണ്ടാക്കുന്ന തിരക്ക
ജിം റീവ്സ്100 വർഷങ്ങൾ...
അതിമൃദുലമായ പട്ടുപോലുള്ള ഓർക്കസ്ട്രേഷൻ.., അതിനൊപ്പം ഗായകന്റെ ഗാംഭീര്യമുള്ള പരുഷമായ സ്വരം... ഇതു രണ്ടും ചേർന്നൊ
നാഗലിന്റെ വരികൾ വയലാർ ഏറ്റുവാങ്ങി
“സമയമാം രഥത്തിൽ ഞാൻ
സ്വർഗയാത്ര ചെയ്യുന്നു
എൻ സ്വദേശം കാണ്മതിനായി ഞാൻ തനിയെ പോകുന്നു...”
മൃതസംസ്കാര ച
ബാബെറ്റിന്റെ ‘ബലിവിരുന്നും’ അതിന്റെ നാനാർഥങ്ങളും
ഡെൻമാർക്കിന്റെ പ്രിയപ്പെട്ട എഴുത്തുകാരിയായ ഇസാക്ക് ഡിനെസൻ (കാരെൻ ബ്ലിക്സൻ) തന്റെ രണ്ടു കൃതികളുടെ സിനിമാവിഷ്കാരങ്ങ
കാലത്തിന്റെ കാടു കയറിപ്പോയ കാടിന്റെ മക്കൾ
വാലാട്ടി സിനിമ പ്രേക്ഷകരെ രസിപ്പിച്ചുകൊണ്ടിരിക്കെ വർഷങ്ങൾക്ക് മുൻപ് ഇതേപോലെ ആസ്വാദകരെ വിസ്മയിപ്പിച്ച ഒരു സിന
സിദ്ദിഖ് ഇല്ലാത്ത ലാൽ !
കലാഭവനിൽ മുഴുനീള ഹാസ്യപരിപാടി ആരംഭിക്കുന്നതിന് ആബേലച്ചൻ ആലോചന തുടങ്ങിയ ഘട്ടത്തിലായിരുന്നു സിദ്ദിഖും ലാലും ആ
ചിപ്പിയായി സനുഷയുടെ രണ്ടാം വരവ്
ഫാമിലി എന്റര്ടെയ്നര് ജലധാര പമ്പ് സെറ്റ് സിന്‍സ് 1962 ല്‍ ഉര്‍വശിയുടെ മകളായാണ് സനുഷയുടെ രണ്ടാംവരവ്. നടിമാര്‍
കമ്മിറ്റികൾക്ക് ഒരു മാതൃക
ഇരുപതാം വയസിൽ ചെറുകഥകളും വിനോദഭാവനകളുമായിട്ടാണ് ഞാൻ എഴുത്തിലേക്കു കടന്നത്. പിന്നീടാണ് നാടകത്തിലേക്കു തിരി
Latest News
ആശിഷ് മിശ്രയ്ക്കു ഡൽഹിയിൽ പ്രവേശിക്കാൻ അനുമതി; ജാമ്യമനുവദിച്ച് സുപ്രീംകോടതി
എന്റെ ആവശ്യങ്ങള്‍ ഞാന്‍ ഉള്ളവരോട് പറഞ്ഞോളാം; ജയില്‍മോചിതയായ ശേഷം പ്രതികരിച്ച് ഗ്രീഷ്മ
മണിപ്പുരിൽ സംഘർഷം രൂക്ഷം; വീണ്ടും ഇന്റർനെറ്റ് നിരോധിച്ചു
കാര്‍ നിയന്ത്രണംവിട്ട് മറിഞ്ഞ് കാസർഗോഡ് അസിസ്റ്റന്റ് കളക്ടര്‍ക്കും ഗണ്‍മാനും പരിക്ക്
കരിങ്കരപ്പുള്ളിയിലെ മൃതദേഹങ്ങൾ ഷോക്കേറ്റ് മരിച്ചവരുടേതെന്ന് സംശയം;സ്ഥലം ഉടമ കസ്റ്റഡിയിൽ
Latest News
ആശിഷ് മിശ്രയ്ക്കു ഡൽഹിയിൽ പ്രവേശിക്കാൻ അനുമതി; ജാമ്യമനുവദിച്ച് സുപ്രീംകോടതി
എന്റെ ആവശ്യങ്ങള്‍ ഞാന്‍ ഉള്ളവരോട് പറഞ്ഞോളാം; ജയില്‍മോചിതയായ ശേഷം പ്രതികരിച്ച് ഗ്രീഷ്മ
മണിപ്പുരിൽ സംഘർഷം രൂക്ഷം; വീണ്ടും ഇന്റർനെറ്റ് നിരോധിച്ചു
കാര്‍ നിയന്ത്രണംവിട്ട് മറിഞ്ഞ് കാസർഗോഡ് അസിസ്റ്റന്റ് കളക്ടര്‍ക്കും ഗണ്‍മാനും പരിക്ക്
കരിങ്കരപ്പുള്ളിയിലെ മൃതദേഹങ്ങൾ ഷോക്കേറ്റ് മരിച്ചവരുടേതെന്ന് സംശയം;സ്ഥലം ഉടമ കസ്റ്റഡിയിൽ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top