Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
ക്രിസ്മസ് വണ്ടർലാൻഡ്
ഇതാ വന്നു വീണ്ടും ഒരു ക്രിസ്മസ്. 2000 കൊല്ലങ്ങൾക്കു മുന്‍പ് യേശുക്രിസ്തു ജനിച്ച പട്ടണമായ ബേത്ലഹേമിൽ അന്ന് ആ രാത്രി ആരുമറിയാതെ നക്ഷത്രങ്ങളെ സാക്ഷിനിർത്തി ഉണ്ണിയേശു പിറന്നു. അക്കാലത്ത് ഇന്നത്തെപ്പോലുള്ള പിറന്നാൾ ആഘോഷങ്ങൾ ഇല്ലായിരുന്നു. എങ്കിലും ഈ കുഞ്ഞിനെ തിരിച്ചറിഞ്ഞു പതുക്കപ്പതുക്കെ പലയിടങ്ങളിലായി ചില ഒരുക്കങ്ങളും ആഘോഷങ്ങളും തുടങ്ങി. അങ്ങനെ കാലക്രമേണ എല്ലാ രാജ്യങ്ങളിലും ക്രിസ്മസ് ആഘോഷം തുടങ്ങി.
പള്ളികളിലെ പാട്ടു പ്രാർഥനകളും എല്ലാം അവരവരുടെ രാജ്യത്തിന്റെ ആചാരങ്ങളും പാരന്പര്യങ്ങളും നിലനിർത്തിക്കൊണ്ടുള്ള ആഘോഷങ്ങളായിരുന്നു. ഇതോടൊപ്പംതന്നെ വിഭവസമൃദ്ധമായ സദ്യയും നടത്താറുണ്ട്. ഈ ദിവസങ്ങളിൽ എല്ലാ കടകളിലും ക്രിസ്മസിനു പറ്റിയ സാധനങ്ങളായിരിക്കും വില്പനയ്ക്കു വയ്ക്കുക. ഇതൊക്കെ കുറച്ചുനാൾ കാണും. പിന്നെ ക്രിസ്മസിന്റെയും ന്യൂഇയറിന്റെയും ചൂട് തണുക്കുന്പോൾ എല്ലാം പഴയതുപോലെയാകും.
ഇതൊക്കെയാണ് സാധാരണ കണ്ടുവരാറ്. എന്നാൽ മറ്റൊരിടത്ത് ഒരിക്കലും അവസാനിക്കാത്ത ഒരു Xmas Wonderland ഉണ്ട്. ഇവിടെ ഒരുവർഷത്തിൽ 361 ദിവസവും രാവും പകലും ഒരുപോലെ മുടങ്ങാതെ Xmas Bazaar പ്രവർത്തിക്കും. ഇത് അമേരിക്കയിലെ മിഷിഗൺ സംസ്ഥാനത്തുള്ള ഫ്രാങ്കൺ മുത്ത് എന്ന സ്ഥലത്താണ്. ഇതാണ് ക്രിസ്മസ് വണ്ടർലാൻഡ്. ഇവിടെ ഒന്നു കയറിയാൽപിന്നെ ഇറങ്ങാൻ തോന്നുകയേയില്ല. അത്രയ്ക്കുണ്ട് വാങ്ങാനും ആസ്വദിക്കാനും! ദിവസവും ക്രിസ്മസിന്റെ പ്രതീതി ഉണർത്തുന്ന കാഴ്ചകളാണ് നാലുപാടും. അമേരിക്കയിൽ എത്തിയിട്ട് ഇതു കാണാതെപോന്നാൽ അത് ഒരു തീരാനഷ്ടമായിരിക്കും.
അമേരിക്കയിലെ മിഷിഗൺ സിറ്റിയിൽ നിന്ന് ഒഴിഞ്ഞുമാറി ശാന്തസുന്ദരമായ ഫ്രാങ്കൻമുത്ത് എന്ന പ്രദേശം പ്രകൃതിഭംഗിയും ഗ്രാമഭംഗിയും ഒന്നിച്ചു കോർത്തിണക്കിയപോലെയാണ്. ഇതുപോലുള്ള ഒരു ക്രിസ്മസ് ഷോപ്പിംഗ് സെന്റർ മറ്റെവിടെയും ഇല്ല. ഇതിനകത്ത് ക്രിസ്മസിനു വേണ്ട എല്ലാത്തരം അലങ്കാരവസ്തുക്കളും നിറഞ്ഞിരിക്കുകയാണ്.
നാല് ഫുട്ബോൾ ഫീൽഡ് ഒന്നിച്ചെടുത്താലുള്ള വിസ്താരമുണ്ട് വണ്ടർലായ്ക്കുള്ളിൽത്തന്നെ. ഇതിൽ 50,000-ൽ പരം ക്രിസ്മസ് സാധനങ്ങൾ നാലുപാടും നിരത്തി പ്രദർശിപ്പിച്ചിട്ടുണ്ട്. ഇവിടെ ചെറിയ സാധനങ്ങൾ മാത്രമല്ല, ക്രിസ്മസ് ട്രീകൾ പലതരത്തിലും നിറത്തിലും നിറച്ചും വിളക്കുകളോടെ തെളിഞ്ഞുനിൽക്കുന്നതു കാണാം. ഇതിനകത്ത് ഒന്നു കയറിയാൽ എത്ര കണ്ടാലും മതിവരാത്ത കാഴ്ചകളാണ്.
എത്ര നടന്നാലും തീരാതെ നീണ്ടുപോകുന്ന ഹാളുകൾ. ചുരുക്കിപ്പറഞ്ഞാൽ നമ്മൾ സാന്താക്ലോസിന്റെ നാട്ടിലാണോ എന്നു തോന്നിപ്പോകും. മിഷിഗൺ സിറ്റി വിട്ട് 26 കി.മീ. അകലെയാണ് ഫ്രാങ്കൺമുത്ത് സ്ഥിതിചെയ്യുന്നത്. ആ മെയിൻ റോഡ് വിട്ടാൽപിന്നെ കാണുന്ന വാഹനങ്ങളെല്ലാം ക്രിസ്മസ് വണ്ടർലാൻഡിലേക്ക് തന്നെയാണ്. ഡിസംബർ, ജനുവരി മാസമായാൽ റോഡിന്റെ ഇരുവശത്തും മഞ്ഞു മൂടിക്കിടക്കുന്നത് കാണാം. കൊടുംതണുപ്പത്തും ഇങ്ങോട്ടുള്ള ടൂറിസ്റ്റുകൾക്ക് ഒരു കുറവുമില്ല. ഇത് വെറുതെ ഒന്നു കണ്ടിട്ടുപോകാം എന്നു കരുതി വരുന്നവർ കൈനിറയെ ക്രിസ്മസ് അലങ്കാരങ്ങളുമായാണ് മടങ്ങുന്നത്. പ്രധാന കവാടത്തിലെത്തിയാൽ ഉടൻതന്നെ സാന്താക്ലോസ് വേഷത്തിലുള്ള ഒരാളാണ് നമ്മളെ സ്വീകരിക്കുന്നത്. പിന്നെ മിന്നിത്തിളങ്ങുന്ന ഹാളിലേക്കു കയറിയാൽ കുറേയേറെ സാന്താക്ലോസുമാർ മോഡലായി നിൽപ്പുണ്ട്. ചുറ്റിനും നിരനിരയായി മേശകളും ഷെൽഫുകളും. അതു നിറയെ പലതരത്തിലുള്ള അലങ്കാരവസ്തുക്കൾ. എവിടെ നോക്കിയാലും വർണപ്രപഞ്ചം.
ഇതിന്റെയൊക്കെ പിറകിൽ ആരാണ് പ്രവർത്തിക്കുന്നതെന്ന് അറിയേണ്ടേ?
1845-ൽ കുറച്ചുപേർ തെക്കൻ ജർമനിയിലെ ബവേറിയൻ പ്രവിശ്യയിൽനിന്ന് അമേരിക്കയിലേക്ക് കുടിയേറി താമസമാക്കിയപ്പോൾ ആ സംസ്കാരം നിലനിർത്തിക്കൊണ്ടുതന്നെ അവർ ജീവിതം ആരംഭിച്ചു. അന്നുമുതൽ ഫ്രാങ്കൺമുത്ത് ഒരു ബ്രവേറിയൻ പാരന്പര്യത്തോടെ വളരാൻതുടങ്ങി. അമേരിക്കയിലെ ചൈന ടൗൺ, സിംഗപ്പൂരിലെ ലിറ്റിൽ ഇന്ത്യ എന്നതുപോലെ ഇത് മിഷിഗണിലെചെറിയ ബവേറിയ എന്നറിയപ്പെടാൻ തുടങ്ങി. കാരണം ഇവിടത്തെ ഓരോ കെട്ടിടവും ഹോട്ടലുകളുമെല്ലാം ബവേറിയൻ വാസ്തുപ്രകാരമാണ് പണിതിരിക്കുന്നത്.
ചെറിയ തോതിൽ തുടങ്ങിയ ബേക്കറികൾ, റസ്റ്ററന്റുകൾ, ഷോപ്പിംഗ് മാളുകൾ എല്ലാം ഇന്ന് ലോകപ്രശസ്ത സ്ഥാപനങ്ങളാണ്. ആദ്യം വന്നവർ അവിടെ സ്ഥാനം ഉറപ്പിച്ചു. അവരുടെ പിൻഗാമികളും അമേരിക്കൻ സിസ്റ്റവുമായി ഇടപഴകി. നൂറുവർഷങ്ങൾക്കു ശേഷം അതായത് 1945-ൽ വാലി ബ്രോണർ എന്ന വ്യക്തി ഇവിടെ ചെറിയൊരു ക്രിസ്മസ് കട തുടങ്ങി. ആ ചെറിയ കടയാണ് ലോകപ്രശസ്തി ആർജിച്ച ക്രിസ്മസ് ബസാറായി മാറിയത്. ഇന്ന് അതു വളർന്നു പന്തലിച്ച് 27 ഏക്കർ വിസ്താരത്തിൽ പരന്നുകിടക്കുന്ന ഒരു കോംപ്ലക്സായി മാറി. ഇപ്പോഴും വളർന്നുകൊണ്ടിരിക്കുന്നു.
ഇവിടെ എത്തുന്ന ഭൂരിഭാഗം പേരും ദൂരെനിന്നായതുകൊണ്ട് ധാരാളം ഹോട്ടലുകളും റസ്റ്ററന്റുകളും ഇവിടുണ്ട്. ഇവിടെല്ലാം ബവേറിയൻ സ്റ്റൈലിലാണ് എല്ലാം പ്രവർത്തിക്കുന്നത്. ഞങ്ങൾ ഒരു റസ്റ്ററന്റിൽ കയറിയപ്പോൾ രണ്ടു കാവൽഭടന്മാർ അവരുടെ പരന്പരാഗത വേഷത്തിൽ ഞങ്ങളെ സല്യൂട്ട് ചെയ്ത് സ്വീകരിച്ച് അകത്തേക്ക് കൊണ്ടുപോയി. അവിടെയും ചില പ്രത്യേക കാഴ്ചകൾ. ആകാശംമുട്ടെയുള്ള രണ്ടു കാപ്പി ജഗ്ഗുകൾ ഇരുവശത്തും ഭംഗിയായി വച്ചിട്ടുണ്ട്.
ഞങ്ങളുടെ ഓർഡർ എടുക്കാനായി വന്ന പെൺകുട്ടിയും തനി ബവേറിയൻ സ്റ്റൈലിൽ തന്നെയായിരുന്നു. ഞങ്ങൾ ജർമനിയിലാണോ എന്നു തോന്നിപ്പോയി. ഇതുപോലുള്ള റസ്റ്ററന്റുകൾ ഇവിടെ വേറേയുമുണ്ട്. ഭക്ഷണവും വസ്ത്രധാരണവുമെല്ലാം അവിടത്തെപ്പോലെതന്നെ. ഇനി രാത്രിയായാൽ പ്രദേശം മുഴുവനും ഇലക്ട്രിക് വിളക്കുകൾ പ്രകാശിക്കും. അതും പത്തും നൂറും ഒന്നുമല്ല ഒരുലക്ഷം വിളക്കുകളാണ് തെളിയുന്നത്. വിശ്വസിക്കാൻ പ്രയാസമുണ്ടായിരിക്കും, വിശ്വസിച്ചേ പറ്റൂ. ഞങ്ങൾ നേരിട്ടു കണ്ടതാണ് ഇതെല്ലാം.
ഫ്രാങ്കൺമുത്തിലെ ബ്രോണർ വിശേഷങ്ങൾ ഇതുകൊണ്ടു തീരുന്നില്ല. ഈ സ്ഥലത്തിനടുത്തായി ഒരു നദി ഒഴുകുന്നുണ്ട്. ടൂറിസ്റ്റുകളെല്ലാം ഇവിടെ വന്നിരുന്ന് പ്രകൃതിഭംഗി ആസ്വദിക്കാൻ സമയം കണ്ടെത്താറുണ്ട്. ഇവിടെയും പലപല കാര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. നിരനിരയായി കടകൾ. ഇവിടെനിന്നു പലതും വാങ്ങാം. മെഴുകുതിരി, മുത്തുമണികൾ...അങ്ങനെ പലതും. നദിയിലൂടെ തുഴഞ്ഞുപോകാൻ ചക്രംചവിട്ടി വള്ളങ്ങൾ. എല്ലാം ബവേറിയൻ രീതിയിൽതന്നെയാണ് ഒരുക്കിയിട്ടുള്ളത്.
ഓമന ജേക്കബ്
എന്നും പാട്ടിന്റെ ഒരു തുണ്ട് നിലാവ്!
വിശേഷണങ്ങള്‍ക്കപ്പുറമുള്ള ആലാപനമാധുര്യം- എസ്. ജാനകി, മലയാളികളുടെ പ്രിയപ്പെട്ട ജാനകിയമ്മ. ഏഴു വര്‍ഷത്തോളമായി
വിമാനം കയറുന്ന കുന്പിളപ്പം
വെറുതെ പത്തു കുമ്പിളപ്പമുണ്ടാക്കി പായ്ക്ക് ചെയ്ത് അയയ്ക്കുകയാണെന്നൊന്നും കരുതിയേക്കരുത്. പ്രതിമാസം അരലക്ഷത്തിലേറെ
ചിരി നാടകം പൊടിപൂരം!
പൂരപ്പറന്പിൽ നാടകം കഴിഞ്ഞപ്പോൾ എല്ലാവരും ഭയങ്കര ചിരി ചിരിച്ചു. എന്നിട്ടു പറഞ്ഞു, ഒരു ദിവസം 150 രൂപ തരും, തുടർച്ചയാ
ഇന്നലെ രാത്രി എന്റെ വീട്ടില്‍ ഒരു കള്ളന് കയറി!
അയ്യോ, എന്നിട്ട് എന്നാവും ചോദ്യം. എന്നിട്ടൊന്നുമില്ല. ഇതൊരു പാട്ടിന്റെ തുടക്കമാണ്. കല് രാത് ആയാ, മേരേ ഘര്‍ ഏക് ചോര്‍...
അടുത്ത ബെല്ലോടെ നാടകം ആരംഭിക്കുന്നു!
ത്രികോണ ചതുഷ്കോണ പ്രേമാദികളില്ലെങ്കിൽ നാടകം പൊളിയുമെന്നോ പ്രേക്ഷകരെ രസിപ്പിക്കാൻ കഴിയില്ലെന്നോ ഉള്ള ചിലരുടെ അബദ്
ആ നാദത്തിനു നൂറ്!
നാദസ്വരത്തിലെ തിളങ്ങുന്ന നാമം- നാമഗിരിപ്പേട്ട കൃഷ്ണന്. മഹാനായ സംഗീതജ്ഞന് എന്നതിനൊപ്പം അടുത്തറിഞ്ഞവരെല്ലാം സ്ന
കടുപ്പത്തിലൊരു കാപ്പി
ലോകത്തിലെ ഏറ്റവും വിലയുള്ളതും "വൃത്തികെട്ടതു'മായ കാപ്പിയുടെ കഥ
ബാലി, വിളിപ്പേര് ദൈവങ്ങളുടെ ദ്വീപ്. കാഴ്ച
തലേവരയുമായി അൻസേര കുടുംബം!
മൂന്നു തലമുറകളിലായി ഒന്‍പതു പേർ ചിത്രകലാ താരങ്ങൾ. ആലപ്പുഴയിലെ അൻസേര കുടുംബത്തിന്റെ വരയുടെ തലേവര കണ്ടാൽ ആരും അ
ഉയിര്‍പ്പിന്റെ സങ്കീര്‍ത്തനങ്ങള്‍...
അതു സത്യത്തിന്റെയും നന്മയുടെയും വെളിച്ചമാണ്. മൂന്നാം നാള് അവന് ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ പാരാകെ പരന്ന വെളിച്ചം..
ജോഷി പാടും ജനം ആടും
ഗാനമേള വേദികളെ ത്രസിപ്പിക്കുന്ന ശബ്ദവും ആവേശവുമായി കലാഭവൻ ജോഷി. ഉത്സവപ്പറന്പുകളെയും ആഘോഷവേദികളെയുമൊക്കെ നൃത
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
എന്നും പാട്ടിന്റെ ഒരു തുണ്ട് നിലാവ്!
വിശേഷണങ്ങള്‍ക്കപ്പുറമുള്ള ആലാപനമാധുര്യം- എസ്. ജാനകി, മലയാളികളുടെ പ്രിയപ്പെട്ട ജാനകിയമ്മ. ഏഴു വര്‍ഷത്തോളമായി
വിമാനം കയറുന്ന കുന്പിളപ്പം
വെറുതെ പത്തു കുമ്പിളപ്പമുണ്ടാക്കി പായ്ക്ക് ചെയ്ത് അയയ്ക്കുകയാണെന്നൊന്നും കരുതിയേക്കരുത്. പ്രതിമാസം അരലക്ഷത്തിലേറെ
ചിരി നാടകം പൊടിപൂരം!
പൂരപ്പറന്പിൽ നാടകം കഴിഞ്ഞപ്പോൾ എല്ലാവരും ഭയങ്കര ചിരി ചിരിച്ചു. എന്നിട്ടു പറഞ്ഞു, ഒരു ദിവസം 150 രൂപ തരും, തുടർച്ചയാ
ഇന്നലെ രാത്രി എന്റെ വീട്ടില്‍ ഒരു കള്ളന് കയറി!
അയ്യോ, എന്നിട്ട് എന്നാവും ചോദ്യം. എന്നിട്ടൊന്നുമില്ല. ഇതൊരു പാട്ടിന്റെ തുടക്കമാണ്. കല് രാത് ആയാ, മേരേ ഘര്‍ ഏക് ചോര്‍...
അടുത്ത ബെല്ലോടെ നാടകം ആരംഭിക്കുന്നു!
ത്രികോണ ചതുഷ്കോണ പ്രേമാദികളില്ലെങ്കിൽ നാടകം പൊളിയുമെന്നോ പ്രേക്ഷകരെ രസിപ്പിക്കാൻ കഴിയില്ലെന്നോ ഉള്ള ചിലരുടെ അബദ്
ആ നാദത്തിനു നൂറ്!
നാദസ്വരത്തിലെ തിളങ്ങുന്ന നാമം- നാമഗിരിപ്പേട്ട കൃഷ്ണന്. മഹാനായ സംഗീതജ്ഞന് എന്നതിനൊപ്പം അടുത്തറിഞ്ഞവരെല്ലാം സ്ന
കടുപ്പത്തിലൊരു കാപ്പി
ലോകത്തിലെ ഏറ്റവും വിലയുള്ളതും "വൃത്തികെട്ടതു'മായ കാപ്പിയുടെ കഥ
ബാലി, വിളിപ്പേര് ദൈവങ്ങളുടെ ദ്വീപ്. കാഴ്ച
തലേവരയുമായി അൻസേര കുടുംബം!
മൂന്നു തലമുറകളിലായി ഒന്‍പതു പേർ ചിത്രകലാ താരങ്ങൾ. ആലപ്പുഴയിലെ അൻസേര കുടുംബത്തിന്റെ വരയുടെ തലേവര കണ്ടാൽ ആരും അ
ഉയിര്‍പ്പിന്റെ സങ്കീര്‍ത്തനങ്ങള്‍...
അതു സത്യത്തിന്റെയും നന്മയുടെയും വെളിച്ചമാണ്. മൂന്നാം നാള് അവന് ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ പാരാകെ പരന്ന വെളിച്ചം..
ജോഷി പാടും ജനം ആടും
ഗാനമേള വേദികളെ ത്രസിപ്പിക്കുന്ന ശബ്ദവും ആവേശവുമായി കലാഭവൻ ജോഷി. ഉത്സവപ്പറന്പുകളെയും ആഘോഷവേദികളെയുമൊക്കെ നൃത
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
മനസെന്ന മാന്ത്രികക്കുതിര!
1974ൽ പുറത്തിറങ്ങിയ രജനീഗന്ധ എന്ന ഹിന്ദി സിനിമയിലെ ഒരു രംഗം:
അമോൽ പലേക്കർ അവതരിപ്പിച്ച സഞ്ജയ് എന്ന ക
ദിംബേട്കയിലെ 750 ഗുഹകളിൽ കണ്ടത്
മനുഷ്യവംശത്തിന്റെ ആരംഭം മുതല്ക്കേ മനുഷ്യനു കലയോടു പ്രിയമുണ്ട്. ആദിമ മനുഷ്യരെക്കുറിച്ചുള്ള വിവരങ്ങള്‍ പലപ്പോഴ
ജോയിഫുൾ ജീവിതം
വലിയ സന്പന്നനായിട്ടോ സൗകര്യങ്ങളുണ്ടായിട്ടോ ഒന്നുമല്ല ജോയിക്കുട്ടി ദിവസവും മറ്റുള്ളവർക്കായി ഇറങ്ങിത്തിരിക്കുന്നത
ഒരു മനുഷ്യസ്നേഹിയുടെ യാത്ര
ാന്യമായ ഒരു ജോലിയും മുഖ്യധാരയിൽനിന്നുള്ള അംഗീകാരങ്ങളും കിട്ടിയാൽ സുരക്ഷിതമായ കൊക്കൂണുകളിലേക്ക് ഉൾവലിയുന്നതാണ
മലൈക്കോട്ടൈ വയലിനിസ്റ്റ്!
്രിയശിഷ്യനു വയലിൻ പാഠങ്ങൾ പകർന്നുകൊടുക്കുകയാണ് ഗുരുനാഥൻ. രാഗം ഗൗള.
പൊടുന്നനെ അദ്ദേഹമതു പാതിയിൽ നിർത്തി ഇങ്
തലവര മാറ്റിയ വര
ഇടക്കൊച്ചിക്കാരി രഞ്ജിനി സോമൻ ഒരു സാധാരണ ചിത്രകാരി മാത്രമായിരുന്നു. എന്നാൽ, എറണാകുളം നഗരത്തിലെ പൊതു ഇടങ്ങളിൽ ആ ബ
പഴയ കുപ്പിയല്ല,ഫ്രഷാണ് വിശാഖ്!
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന്ന എക്സിറ്റും ഫുട്ടേജും റിലീസിനൊരുങ
ലെനിൻ സഖാവ് വിടവാങ്ങുന്നേൻ! ഒരു യാത്രാമൊഴി
1980കളുടെ അവസാനത്തിൽ ഗോർബച്ചേവ് തുറന്നുവിട്ട റഷ്യൻ കൊടുങ്കാറ്റിൽ ആദ്യം തകർന്നുവീണത് കിഴക്കൻ യൂറോപ്പിലെ കമ്യൂണി
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജനപ്രിയ സംവിധായകന് കമല്‍. 38 വര്‍ഷത
കേള്‍ക്കാതെപോയ പാട്ട്!
ലതാ മങ്കേഷ്കര്‍ പാടിയ ഒരു പാട്ട് അവരുടെ ഏറ്റവും വലിയ ആരാധകര്‍ക്കുപോലും അത്രയ്ക്ക് ഇഷ്ടപ്പെടാതെ വരിക! ലതയുടെ ആല
Latest News
കേരളമെങ്ങും ആവേശ പോളിംഗ്; ഉച്ചവരെ വോട്ടിംഗ് ശതമാനം 40 കടന്നു
മതത്തിന്റെ പേരിൽ വോട്ടു തേടിയ മോദിയെ വിലക്കണം: ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
പിടിക്കപ്പെട്ടപ്പോള്‍ ഒന്നാം പ്രതിയായ മുഖ്യമന്ത്രി ഇപിയെ തള്ളിപ്പറയുന്നു: സതീശന്
കോഴിക്കോട്ട് ബൂത്ത് ഏജന്റ് കുഴഞ്ഞുവീണ് മരിച്ചു
നേതാക്കളും താരങ്ങളും പോളിംഗ് ബൂത്തിലേക്ക്; കുടുംബസമേതം അതിരാവിലെയെത്തി സുരേഷ് ഗോപി
Latest News
കേരളമെങ്ങും ആവേശ പോളിംഗ്; ഉച്ചവരെ വോട്ടിംഗ് ശതമാനം 40 കടന്നു
മതത്തിന്റെ പേരിൽ വോട്ടു തേടിയ മോദിയെ വിലക്കണം: ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
പിടിക്കപ്പെട്ടപ്പോള്‍ ഒന്നാം പ്രതിയായ മുഖ്യമന്ത്രി ഇപിയെ തള്ളിപ്പറയുന്നു: സതീശന്
കോഴിക്കോട്ട് ബൂത്ത് ഏജന്റ് കുഴഞ്ഞുവീണ് മരിച്ചു
നേതാക്കളും താരങ്ങളും പോളിംഗ് ബൂത്തിലേക്ക്; കുടുംബസമേതം അതിരാവിലെയെത്തി സുരേഷ് ഗോപി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top