Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്ഡേ സ്പെഷല്
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്
ഫാമിലിവിഷന്
സ്പെഷല് ന്യൂസ്
മറ്റുള്ളവരുടെ വേദനകൾ കാണാവുന്ന കണ്ണടകൾ വേണം
രണ്ട് ആൺകുട്ടികൾ ഒരുമിച്ചു കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. ആദ്യം അവർക്കു നല്ല ഉഷാർ ആയിരുന്നു. കുറെ കഴിഞ്ഞപ്പോൾ അവർ മടുത്തു. അങ്ങനെയാണ് അവർ അവരുടെ ഓട്ടവും ചാട്ടവും മതിയാക്കി അല്പസമയം അടങ്ങിയിരിക്കാനിടയായത്. അപ്പോൾ അവരെ കേൾക്കാവുന്നത്ര ദൂരത്തിൽ അവരുടെ അമ്മമാരും അടുത്തുണ്ടായിരുന്നു.
കളികഴിഞ്ഞു മടുത്തിരുന്ന അവർ ഓരോ കാര്യങ്ങളെക്കുറിച്ചു സംസാരിക്കുവാൻ തുടങ്ങി. അപ്പോൾ അവരിലൊരാൾ കളിക്കൂട്ടുകാരനോടു ചോദിച്ചു: ""എപ്പോഴും കണ്ണടധരിച്ചുകൊണ്ടു നടക്കുന്നതു നിനക്കു ബുദ്ധിമുട്ടുള്ള കാര്യമല്ലേ?'' അപ്പോൾ കൂട്ടുകാരൻ പറഞ്ഞു: ""അല്ല. പ്രത്യേകിച്ചും എന്റെ വല്യമ്മച്ചിയുടേതുപോലെയുള്ള കണ്ണടയാണെങ്കിൽ.''
ഉടനെ അവന്റെ കൂട്ടുകാരൻ ചോദിച്ചു: ""എന്താണു വല്യമ്മച്ചിയുടെ കണ്ണടയുടെ പ്രത്യേകത?'' അപ്പോൾ മറ്റവൻ പറഞ്ഞു: ""വല്യമ്മച്ചിയുടെ കണ്ണടയ്ക്ക് എന്തോ പ്രത്യേകതയുണ്ട്.''
തെല്ലിട ആലോചിച്ചതിനു ശേഷം അവൻ തുടർന്നു: ""ആർക്കെങ്കിലും എന്തെങ്കിലും വിഷമമുണ്ടെങ്കിൽ വല്യമ്മച്ചി അതു പെട്ടെന്നു കാണും. അപ്പോൾത്തന്നെ അവരുടെ വിഷമം മാറ്റാൻ എന്തെങ്കിലും നല്ല വാക്കുകൾ പറയുകയോ എന്തെങ്കിലും നല്ല കാര്യം ചെയ്യുകയോ ചെയ്യും.''
കൂട്ടുകാരൻ താത്പര്യപൂർവം കേട്ടിരിക്കുന്പോൾ അവൻ തുടർന്നു: ""എങ്ങനെയാണു മറ്റുള്ളവരുടെ ദുഃഖം വളരെ പെട്ടെന്നു കാണാൻ സാധിക്കുന്നതെന്ന് ഒരിക്കൽ ഞാൻ വല്യമ്മച്ചിയോടു ചോദിച്ചു. അപ്പോൾ വല്യമ്മച്ചി പറഞ്ഞതെന്താണെന്നോ? പ്രായം വർധിച്ചപ്പോഴാണ് വല്യമ്മച്ചിക്ക് അങ്ങനെ കാണാൻ സാധിച്ചതെന്ന്!''
ഉടനെ കൂട്ടുകാരൻ പറഞ്ഞു: ""അതെ, നീ പറഞ്ഞതു ശരിയായിരിക്കണം. നിന്റെ വല്യമ്മച്ചിയുടെ കണ്ണടയാണ് അതിനു കാരണം.''
കണ്ണട ധരിച്ചാൽ കാഴ്ചശക്തികുറഞ്ഞവരുടെ കാഴ്ചശക്തി മെച്ചപ്പെടുമെന്ന സാ മാന്യവിവരം അവർക്കുണ്ടായിരുന്നു. തന്മൂലമാണു വല്യമ്മച്ചിക്കു മറ്റുള്ളവരുടെ ദുഃഖം എളുപ്പത്തിൽ കാണുവാൻ സാധിക്കുന്നുണ്ടെങ്കിൽ അതിന്റെ കാരണം വല്യമ്മച്ചിയുടെകണ്ണടയാണെന്ന് അവർ അനുമാനിച്ചത്.
നാം കണ്ണടധരിക്കുന്നവരാകാം. അല്ലാത്തവരാകാം. എങ്കിലും ഈ കഥയിലെ വല്യമ്മച്ചിയുടേതുപോലെയുളള ഒരു കണ്ണട എപ്പോഴും നമുക്കുണ്ടായിരിക്കണം. അതായത്, മറ്റുള്ളവരുടെ ദുഃഖം എപ്പോഴും കാണാനും അതിനു പരിഹാരം കാണുവാനുമുള്ള മനോഭാവം എപ്പോഴും നമുക്കുണ്ടായിരിക്കണമെന്നു സാരം.
നമുക്കു പ്രായം വർധിക്കുന്തോറും മറ്റുള്ളവരുടെ ദുഃഖങ്ങൾ നമുക്കു വേഗം മനസിലാക്കുവാനാകും. അതിനു കാരണം നമ്മുടെ ജീവിതാനുഭവങ്ങൾ തന്നെ. എന്നാൽ, മറ്റുള്ളവരുടെ ദുഃഖങ്ങൾ മനസിലാക്കിയതുകൊണ്ടു മാത്രം അവരെ നാം സഹായിച്ചു എന്നുവരില്ല. അതിനു മറ്റുള്ളവരെ സഹായിക്കാനുള്ള സന്മനസുകൂടി വേണം. പ്രായം വർധിച്ചതുകൊണ്ടു മാത്രം ആ സന്മനസ് ഉണ്ടാവണമെന്നില്ല. അതിനു ബോധപൂർവകമായ പരിശ്രമം ആവശ്യമാണ്.
മറ്റുള്ളവരെ സഹായിക്കുന്ന കാര്യം വരുന്പോൾ ചിലർക്കത് എളുപ്പമാണ്. കാരണം, അവർ അതു തങ്ങളുടെ ജീവിത ദൗത്യമായി കാണുന്നു. വിശുദ്ധ മദർ തെരേസയെപ്പോലെയുള്ളവർ ഇതിന്റെ മികച്ച ഉദാഹരണങ്ങളാണല്ലോ. മദർതെരേസ ചെറുപ്പകാലത്തു കൽക്കട്ടയിലെത്തിയപ്പോൾ അവിടെ കണ്ടതു മുഴുവൻ മറ്റുള്ളവരുടെ ദുഃഖമായിരുന്നു.
എന്നാൽ പലരും സാധാരണ ചെയ്യുന്നതുപോലെ മദർ തെരേസ അവിടെ കണ്ട ദുഃഖത്തിനു നേരേ കണ്ണടച്ചില്ല. അതിനു പകരം ആ വിശുദ്ധ മറ്റുള്ളവരുടെ ദുഃഖത്തിനു പരിഹാരം തേടിയലഞ്ഞു. അക്കാര്യത്തിൽ വലിയൊരു പരിധിവരെ മദർ വിജയിക്കുകയും ചെയ്തു.
കൽക്കട്ടയിൽ കണ്ടവരുടെ മാത്രം ദുഃഖം അകറ്റുന്നതിലല്ല മദർ ശ്രദ്ധിച്ചത്. ലോകമെന്പാടുമുള്ളവരുടെ ദുഃഖമകറ്റുവാൻ മദർ ശ്രമിച്ചു. അങ്ങനെയാണു മിഷണറീസ് ഓഫ് ചാരിറ്റി എന്ന സന്യാസസഭയ്ക്കു ജന്മം നൽകിക്കൊണ്ടു മദർ തന്റെ പ്രവർത്തനങ്ങൾ ലോകം മുഴുവൻ വ്യാപിപ്പിച്ചത്. അതിൽ മദർ നേടിയ വിജയം അദ്ഭുതാവഹംതന്നെ.
എല്ലാവർക്കും മദർ തെരേസ ആവാനാവില്ല. കാരണം, മദർ ഒരു അപൂർവസംഭവമാണ്. ദൈവം ലോകത്തിനു നൽകിയ വലിയ ഒരു സമ്മാനം. എന്നാൽ മദറിന്റെ മാതൃക ഒരു പരിധിവരെ ആർക്കും അനുകരിക്കാം എന്നതാണു യാഥാർഥ്യം. എന്നാൽ അതിനു മുകളിൽ കൊടുത്തിരിക്കുന്ന കഥയിലെ വല്യമ്മച്ചിയുടേതുപോലെയുള്ള ഒരു കണ്ണട നമുക്കുണ്ടായിരിക്കണമെന്നു മാത്രം. അതായത്, മറ്റുള്ളവരുടെ ദുഃഖത്തിൽ അവരെ സഹായിക്കാൻ ഓടിയെത്തുവാനുള്ള ഒരു മനസ് നമുക്കു വേണമെന്നു ചുരുക്കം.
നമുക്കെന്തെങ്കിലും ദുഃഖമോ വിഷമമോ ഉണ്ടാകുന്പോൾ മറ്റുള്ളവർ നമ്മെ സഹായിക്കാൻ ഓടിയെത്തണമെന്നു നാം ആഗ്രഹിക്കാറില്ലേ? അങ്ങനെ സംഭവിക്കുകയാണെങ്കിൽ എന്തൊരാശ്വാസമായിരിക്കും നാം അപ്പോൾ അനുഭവിക്കുക! എന്നാൽ നമ്മുടെ വിഷമസന്ധികളിൽ നമ്മെ സഹായിക്കുവാൻ ആരും വരുന്നില്ലെന്നു വിചാരിക്കുക. അപ്പോൾ നമ്മുടെ വിഷമം ഏറെ വർധിക്കുകയില്ലേ?
നമ്മുടെ ജീവിതത്തിലെ ഒട്ടേറെ പ്രശ്നങ്ങൾക്കു നമ്മുടെ കഴിവും സാമർഥ്യവുംകൊണ്ടു മാത്രം നമുക്കു പരിഹാരം കാണാനാവില്ല. അതിനു ദൈവത്തിന്റെ തന്നെ ഇടപെടൽ ആവശ്യമാണ്. എന്നാൽ, ദൈവം പലപ്പോഴും ഇടപെടുന്നതു നമ്മിൽക്കൂടിയാണെന്നതു നാം മറന്നുപോകരുത്. എന്നാൽ, ദൈവം നമ്മിൽ ഇടപെടാൻ പലപ്പോഴും നാം സമ്മതിക്കുന്നില്ല എന്നുമാത്രം. അതിനു കാരണമാകട്ടെ നമ്മെ വരിഞ്ഞുമുറുക്കുന്ന നമ്മുടെ സ്വാർഥതയും.
മറ്റുള്ളവരുടെ ദുഃഖത്തിൽ അവരെ സഹായിക്കുവാൻ ദൈവം പല രീതിയിൽ നമ്മെ ഓർമിപ്പിക്കാറില്ലേ? ചിലപ്പോൾ ദൈവവചനം വഴിയാകാം. മറ്റുചിലപ്പോൾ മറ്റുള്ളവരുടെ സന്മാതൃക വഴിയാകാം. വേറെ ചിലപ്പോൾ ദൈവം നമ്മുടെ മനസിൽ തോന്നിപ്പിക്കുന്ന പ്രചോദനംവഴിയാകാം. പക്ഷേ, ഈ ഓർമിപ്പിക്കലുകൾ നാം പലപ്പോഴും അത്ര ഗൗരവമായി എടുക്കാറുണ്ടോ? ഇല്ല എന്നതല്ലേ വാസ്തവം? തന്മൂലമല്ലേ നമ്മിൽ പലരുടെയും ദുഃഖ ദുരിതങ്ങളിൽ നമുക്കാശ്വാസം ലഭിക്കാതെപോകുന്നത്?
നമുക്കു ചെറുപ്പമായിരിക്കാം. അല്ലെങ്കിൽ പ്രായം വർധിച്ചിരിക്കാം. എന്നാൽ, "വല്യമ്മച്ചിയുടെ കണ്ണട'യുടെ കാര്യം വരുന്പോൾ പ്രായത്തിന്റെ കാര്യം നാം ഓർമിക്കേണ്ടതില്ല. നമുക്ക് അമ്മാതിരിയൊരു "കണ്ണട' അല്ലെങ്കിൽ കാഴ്ചപ്പാട് ഉണ്ട് എന്നു നാം ഉറപ്പുവരുത്തുകയും അതനുസരിച്ചു പ്രവർത്തിക്കുകയും ചെയ്താൽ മതി.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
മായയുടെ ഉയിർത്തെഴുന്നേൽപ്പ്!
അമേരിക്കൻ കവയിത്രിയായ മായ ആൻജലുവിന്റെ (1928-2014) പ്രസിദ്ധമായ ഒരു കവിതയാണ് "സ്റ്റിൽ ഐ റൈസ്'. ആ കവിതയെക്കുറിച്ചു പ്ര
പ്രത്യാശയുടെ മനുഷ്യർ
കഷ്ടത സഹനശീലവും സഹനശീലം ആത്മധൈര്യവും ആത്മധൈര്യം പ്രത്യാശയും ഉളവാക്കുന്നു
ദൈവത്തിന്റെ വിനീതദാസൻ. നീത
കല്ലറയിൽനിന്നുള്ള ഏറ്റവും വലിയ വാർത്ത
മരിച്ചയാളുകളെ കല്ലറകളിൽ സംസ്കരിക്കുന്ന പതിവ് അതിപുരാതന കാലം മുതൽ എല്ലാ സംസ്കാരങ്ങളിലുംതന്നെ കണ്ടുവരുന്നു. ഒരു ല
ലോകത്തെ മാറ്റിമറിച്ച ഒരാഴ്ച
ദൈവപുത്രനായ ഈശോമിശിഹ ജനിക്കുന്നതിന് അഞ്ഞൂറു വർഷം മുന്പ് സഖറിയ പ്രവാചകന് ഇപ്രകാരം കർത്താവിന്റെ അരുളപ്പാടുണ്ടായി
നാം ചെയ്യേണ്ട മഹായുദ്ധം!
നാലാം നൂറ്റാണ്ടിൽ ഈജിപ്തിലെ മണലാരണ്യങ്ങളിൽ ജീവിച്ചിരുന്ന ഒരു ക്രൈസ്തവ സന്യാസിയായിരുന്നു ആബാ ആഗത്തോൺ. മറ്റു സന്യാസിക
ക്ഷമാശീലം എന്ന പുറംകുപ്പായം
ഭിക്ഷാടനത്തിന് ഇറങ്ങിത്തിരിച്ചതായിരുന്നു ചെറുപ്പക്കാരനായ ചെന്ന എന്ന ആ ബുദ്ധസന്യാസി. ജനങ്ങളുടെയിടയിൽ ഭിക്ഷാടനം ന
അടിത്തട്ടില്ലാത്ത കുഴി
106 ബിസിയിൽ റോമിലെ കോൺസുൽ ആയിരുന്ന ജനറലായിരുന്നു ക്വിന്റുസ് സെർവിലീയൂസ് കേപ്പിയോ. അടുത്ത വർഷം, ഇപ്പോഴത്തെ ഫ്രാൻസും
അധരകവാടത്തിനു കാവൽ
പുരാതന ഗ്രീസിലെ തത്വചിന്തകനായിരുന്ന സോക്രട്ടീസിനെക്കുറിച്ചു പലർക്കും പരിചിതമായിരിക്കാവുന്ന ഒരു കഥ. ഒരിക്കൽ പരി
ഏറ്റവും ഉന്നതങ്ങളിലെത്താൻ
രാജഭരണ പശ്ചാത്തലത്തിൽനിന്നുള്ള ഒരു കഥ. ഒരു ദിവസം ഒരു രാജാവ് ധ്യാനനിമഗ്നനായിരിക്കുന്പോൾ തന്റെ ആധ്യാത്മിക ഗുരുവിന
ഏറ്റവും വലിയ റിപ്പയർമാൻ!
വയലിൻ, ഗിറ്റാർ, ചെല്ലോ, ഹാർപ് എന്നിങ്ങനെയുള്ള സ്ട്രിംഗ് സംഗീതോപകരണങ്ങൾ നിർമിക്കുന്നതിൽ അതിവിദഗ്ധനായിരുന്നു അന്റോ
നാം നന്ദി പറയേണ്ട അവസരം
നാം ഭക്ഷണം കഴിക്കുന്ന സമയം നമ്മുടെ ശരീരത്തിനാവശ്യമായ പോഷകാഹാരം മാത്രമല്ല ലഭിക്കുക. അതു നന്ദിയോടെ നാം കുടുംബാംഗ
നാം ചെയ്യേണ്ടതായ കാര്യങ്ങൾ
അമേരിക്കയിൽ ടെലഗ്രാഫ് സർവീസ് തുടങ്ങിയ കാലം. കൊടും തണുപ്പുള്ള ഒരു രാത്രിയിൽ ആ കന്പനിയുടെ ഒരു വൈസ് പ്രസിഡന്റ് യാത്രയ
ഒഴിവാക്കാവുന്ന ദുരന്തങ്ങൾ
ലോകം ഒരു ആണവയുദ്ധത്തിന്റെ വക്കിലെത്തിയ ദിനങ്ങളായിരുന്നു 1962 ഒക്ടോബറിലെ മൂന്നും നാലും ആഴ്ചകൾ. ക്യൂബൻ മിസൈൽ ക്രൈസി
നിസംഗതയുടെ വഴിയിൽ പോയാൽ
തെറ്റായ വഴികൾ വിവേചിച്ചറിയാനും ശരിയായ വഴികൾ തെരഞ്ഞെടുക്കാനും സാധിക്കണമെങ്കിൽ ദൈവവചനവും ദൈവിക പഠനങ്ങളും അറി
എല്ലാവരും ചെയ്യേണ്ട ഒരു പ്രതിജ്ഞ
വർക്കേഴ്സ് പ്ലെജ് എന്ന പേരിലറിയപ്പെടുന്ന തൊഴിലാളികളുടെ പ്രതിജ്ഞയ്ക്കു രൂപം നൽകിയ അമേരിക്കൻ സാമൂഹിക പരിഷ്കർത്താവാ
പുതുവർഷത്തിൽ നന്മകൾ എണ്ണാം!
ഇന്നലെയിൽനിന്നു പഠിക്കുക. ഇന്നേക്കുവേണ്ടി ജീവിക്കുക. നാളേക്കുവേണ്ടി പ്രതീക്ഷിക്കുക.
സുപ്രസിദ്ധ റഷ്യൻ സാഹ
ഇവിടെപ്പോലും നമ്മോടൊപ്പം
ശാന്തരാത്രി തിരുരാത്രി, അമ്മയ്ക്കും പൈതലിനും ചുറ്റും എല്ലാം ശാന്തമാണ്. എല്ലാം പ്രകാശമാനമാണ്... എന്ന് അമേരിക്കൻ പടയാള
30 ദിവസത്തിനുള്ളിൽ അടച്ചുപൂട്ടുന്ന കന്പനി!
എന്തിനാണെന്നോ ഇപ്രകാരം ഒരു പ്രമാണവാക്യം അദ്ദേഹം സ്വീകരിച്ചത്? കന്പനി തകരാൻ പോകുന്നു എന്ന ഓർമയുണ്ടെങ്കിലേ താൻ ഉൾപ
ജീവിതത്തിലെ വിള്ളലുകൾ അടയ്ക്കാൻ
എത്രമാത്രം കഴിവും കഠിനാധ്വാനത്തിനുള്ള സന്മനസുമുണ്ടെങ്കിലും ഒരാൾ ജീവിതത്തിൽ വിജയിക്കണമെന്നില്ല. അതിനു സഹായകമാ
പൊയ്മുഖത്തിനു പകരം
റൂസ്വെൽറ്റിന് 26 വയസുള്ളപ്പോൾ ഒരേ ദിവസംതന്നെ അദ്ദേഹത്തിന്റെ മാതാവും ഭാര്യയും രോഗംമൂലം മരിച്ചു. എങ്കിലും ആ ദുരന്ത
മായയുടെ ഉയിർത്തെഴുന്നേൽപ്പ്!
അമേരിക്കൻ കവയിത്രിയായ മായ ആൻജലുവിന്റെ (1928-2014) പ്രസിദ്ധമായ ഒരു കവിതയാണ് "സ്റ്റിൽ ഐ റൈസ്'. ആ കവിതയെക്കുറിച്ചു പ്ര
പ്രത്യാശയുടെ മനുഷ്യർ
കഷ്ടത സഹനശീലവും സഹനശീലം ആത്മധൈര്യവും ആത്മധൈര്യം പ്രത്യാശയും ഉളവാക്കുന്നു
ദൈവത്തിന്റെ വിനീതദാസൻ. നീത
കല്ലറയിൽനിന്നുള്ള ഏറ്റവും വലിയ വാർത്ത
മരിച്ചയാളുകളെ കല്ലറകളിൽ സംസ്കരിക്കുന്ന പതിവ് അതിപുരാതന കാലം മുതൽ എല്ലാ സംസ്കാരങ്ങളിലുംതന്നെ കണ്ടുവരുന്നു. ഒരു ല
ലോകത്തെ മാറ്റിമറിച്ച ഒരാഴ്ച
ദൈവപുത്രനായ ഈശോമിശിഹ ജനിക്കുന്നതിന് അഞ്ഞൂറു വർഷം മുന്പ് സഖറിയ പ്രവാചകന് ഇപ്രകാരം കർത്താവിന്റെ അരുളപ്പാടുണ്ടായി
നാം ചെയ്യേണ്ട മഹായുദ്ധം!
നാലാം നൂറ്റാണ്ടിൽ ഈജിപ്തിലെ മണലാരണ്യങ്ങളിൽ ജീവിച്ചിരുന്ന ഒരു ക്രൈസ്തവ സന്യാസിയായിരുന്നു ആബാ ആഗത്തോൺ. മറ്റു സന്യാസിക
ക്ഷമാശീലം എന്ന പുറംകുപ്പായം
ഭിക്ഷാടനത്തിന് ഇറങ്ങിത്തിരിച്ചതായിരുന്നു ചെറുപ്പക്കാരനായ ചെന്ന എന്ന ആ ബുദ്ധസന്യാസി. ജനങ്ങളുടെയിടയിൽ ഭിക്ഷാടനം ന
അടിത്തട്ടില്ലാത്ത കുഴി
106 ബിസിയിൽ റോമിലെ കോൺസുൽ ആയിരുന്ന ജനറലായിരുന്നു ക്വിന്റുസ് സെർവിലീയൂസ് കേപ്പിയോ. അടുത്ത വർഷം, ഇപ്പോഴത്തെ ഫ്രാൻസും
അധരകവാടത്തിനു കാവൽ
പുരാതന ഗ്രീസിലെ തത്വചിന്തകനായിരുന്ന സോക്രട്ടീസിനെക്കുറിച്ചു പലർക്കും പരിചിതമായിരിക്കാവുന്ന ഒരു കഥ. ഒരിക്കൽ പരി
ഏറ്റവും ഉന്നതങ്ങളിലെത്താൻ
രാജഭരണ പശ്ചാത്തലത്തിൽനിന്നുള്ള ഒരു കഥ. ഒരു ദിവസം ഒരു രാജാവ് ധ്യാനനിമഗ്നനായിരിക്കുന്പോൾ തന്റെ ആധ്യാത്മിക ഗുരുവിന
ഏറ്റവും വലിയ റിപ്പയർമാൻ!
വയലിൻ, ഗിറ്റാർ, ചെല്ലോ, ഹാർപ് എന്നിങ്ങനെയുള്ള സ്ട്രിംഗ് സംഗീതോപകരണങ്ങൾ നിർമിക്കുന്നതിൽ അതിവിദഗ്ധനായിരുന്നു അന്റോ
നാം നന്ദി പറയേണ്ട അവസരം
നാം ഭക്ഷണം കഴിക്കുന്ന സമയം നമ്മുടെ ശരീരത്തിനാവശ്യമായ പോഷകാഹാരം മാത്രമല്ല ലഭിക്കുക. അതു നന്ദിയോടെ നാം കുടുംബാംഗ
നാം ചെയ്യേണ്ടതായ കാര്യങ്ങൾ
അമേരിക്കയിൽ ടെലഗ്രാഫ് സർവീസ് തുടങ്ങിയ കാലം. കൊടും തണുപ്പുള്ള ഒരു രാത്രിയിൽ ആ കന്പനിയുടെ ഒരു വൈസ് പ്രസിഡന്റ് യാത്രയ
ഒഴിവാക്കാവുന്ന ദുരന്തങ്ങൾ
ലോകം ഒരു ആണവയുദ്ധത്തിന്റെ വക്കിലെത്തിയ ദിനങ്ങളായിരുന്നു 1962 ഒക്ടോബറിലെ മൂന്നും നാലും ആഴ്ചകൾ. ക്യൂബൻ മിസൈൽ ക്രൈസി
നിസംഗതയുടെ വഴിയിൽ പോയാൽ
തെറ്റായ വഴികൾ വിവേചിച്ചറിയാനും ശരിയായ വഴികൾ തെരഞ്ഞെടുക്കാനും സാധിക്കണമെങ്കിൽ ദൈവവചനവും ദൈവിക പഠനങ്ങളും അറി
എല്ലാവരും ചെയ്യേണ്ട ഒരു പ്രതിജ്ഞ
വർക്കേഴ്സ് പ്ലെജ് എന്ന പേരിലറിയപ്പെടുന്ന തൊഴിലാളികളുടെ പ്രതിജ്ഞയ്ക്കു രൂപം നൽകിയ അമേരിക്കൻ സാമൂഹിക പരിഷ്കർത്താവാ
പുതുവർഷത്തിൽ നന്മകൾ എണ്ണാം!
ഇന്നലെയിൽനിന്നു പഠിക്കുക. ഇന്നേക്കുവേണ്ടി ജീവിക്കുക. നാളേക്കുവേണ്ടി പ്രതീക്ഷിക്കുക.
സുപ്രസിദ്ധ റഷ്യൻ സാഹ
ഇവിടെപ്പോലും നമ്മോടൊപ്പം
ശാന്തരാത്രി തിരുരാത്രി, അമ്മയ്ക്കും പൈതലിനും ചുറ്റും എല്ലാം ശാന്തമാണ്. എല്ലാം പ്രകാശമാനമാണ്... എന്ന് അമേരിക്കൻ പടയാള
30 ദിവസത്തിനുള്ളിൽ അടച്ചുപൂട്ടുന്ന കന്പനി!
എന്തിനാണെന്നോ ഇപ്രകാരം ഒരു പ്രമാണവാക്യം അദ്ദേഹം സ്വീകരിച്ചത്? കന്പനി തകരാൻ പോകുന്നു എന്ന ഓർമയുണ്ടെങ്കിലേ താൻ ഉൾപ
ജീവിതത്തിലെ വിള്ളലുകൾ അടയ്ക്കാൻ
എത്രമാത്രം കഴിവും കഠിനാധ്വാനത്തിനുള്ള സന്മനസുമുണ്ടെങ്കിലും ഒരാൾ ജീവിതത്തിൽ വിജയിക്കണമെന്നില്ല. അതിനു സഹായകമാ
പൊയ്മുഖത്തിനു പകരം
റൂസ്വെൽറ്റിന് 26 വയസുള്ളപ്പോൾ ഒരേ ദിവസംതന്നെ അദ്ദേഹത്തിന്റെ മാതാവും ഭാര്യയും രോഗംമൂലം മരിച്ചു. എങ്കിലും ആ ദുരന്ത
ചങ്ങല പൊട്ടിവീഴുന്ന അനുഭവം
രാത്രിയിൽ അവർ യാത്ര തുടർന്നു അധികം താമസിയാതെ അവരുടെ ഹിമവണ്ടി വഴിതെറ്റി ആഴമേറിയ ഒരു മലയിടുക്കിൽ വീണു. അവിടെനി
ഇരിക്കുന്ന കസേരകളോട് നീതി പുലർത്താൻ
"പ്രതിബദ്ധത എന്നു പറയുന്നത് ഒരു വാക്കല്ല, അത് ഒരു പ്രവൃത്തിയാണ്.'
പാശ്ചാത്യ ക്ലാസിക്കൽ സംഗീതത്തിന്റെ ഒരു
പാവങ്ങളെ സഹായിക്കാൻ പണമുണ്ടാക്കുന്ന ബാവോ
"എന്റെ പ്രധാന ജീവിതലക്ഷ്യം ഞാൻ സന്പാദിക്കുന്നതിന്റെ എണ്പതു ശതമാനവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും റിസേർച്ചി
വെള്ളത്തിനു മുകളിലൂടെ ഓടി നടന്നാലും!
ഈ കാഴ്ച കണ്ട ബാലന് വിശ്വസിക്കാൻ സാധിച്ചില്ല. എന്നാൽ, താൻ കണ്ണുകൊണ്ട് കണ്ട കാര്യം വിശ്വസിക്കാതിരിക്കാനും അവനു സാധിച്
ജീവിതവ്യഗ്രതയ്ക്കിടയിൽ മറക്കരുതാത്തത്!
പണംകൊണ്ടു മാത്രം മക്കളുടെ നല്ല വളർച്ച സാധ്യമാകില്ല. അതു സാധിക്കണമെങ്കിൽ ജീവിതത്തിൽ മറ്റു പല കാര്യങ്ങളും ശ്രദ്ധിക്
മനസിനു കുളിർമ നൽകുന്ന സന്തോഷം
ആരുടെയും സഹായം ലഭിക്കാതെ കഴിയുന്നവരെ സഹായിക്കുന്പോഴാണ് ജീവിതത്തിൽ യഥാർഥ സന്തോഷമുണ്ടാകുക.
ഒരു മനോരോ
മൗനത്തിന്റെ സ്വരം കേട്ടാൽ
മൗനവും ഏകാന്തതയുമൊക്കെ നമ്മെ പേടിപ്പിക്കുന്നതു സ്വാഭാവികമാണ്. പക്ഷേ, അതുവഴി നമുക്കു നഷ്ടമാകുന്നത് വലിയ സൗഭാഗ്യങ
പണത്തിന് അതർഹിക്കുന്ന സ്ഥാനം
ജീവിതത്തിൽ ആവശ്യത്തിനുള്ള പണം സന്പാദിക്കുന്നതിനെ കുറ്റം പറയാൻ നമുക്കു സാധിക്കില്ല. പക്ഷേ, അതു നേരായ വഴിയിലൂടെയായ
കടൽകൊക്കുകളെ പോറ്റിയ റിക്കൻബാക്കർ
നന്ദിയുള്ള ഹൃദയമാണ് നമുക്കുണ്ടാകാവുന്ന ഏറ്റവും നല്ല ഹൃദയം
ഒന്നാം ലോകമഹായുദ്ധത്തിലെ യുദ്ധവീരനായിരുന്ന
ലോകം മുഴുവൻ മതിയാകാത്തവർ!
‘ലോകം മുഴുവൻ മതിയാകാതെ ഇരുന്നവന് ഇപ്പോൾ ഒരു ശവകുടീരം മതിയാകും.’
മാസിഡോണിയയിലെ രാജാവായിരുന്നു മഹാനാ
Latest News
കേന്ദ്രസര്ക്കാര് കേരളത്തിനോട് വിവേചനം കാണിച്ചിട്ടില്ല: രാജ്നാഥ് സിംഗ്
കെനിയൻ സൈനിക മേധാവി ഉൾപ്പെടെ ഒൻപത് പേർ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു
സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത
ലോക്സഭയിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു
ലോക്സഭാ തെരഞ്ഞെടുപ്പ്; ആദ്യ ഘട്ടം ഇന്ന്
Latest News
കേന്ദ്രസര്ക്കാര് കേരളത്തിനോട് വിവേചനം കാണിച്ചിട്ടില്ല: രാജ്നാഥ് സിംഗ്
കെനിയൻ സൈനിക മേധാവി ഉൾപ്പെടെ ഒൻപത് പേർ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു
സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത
ലോക്സഭയിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു
ലോക്സഭാ തെരഞ്ഞെടുപ്പ്; ആദ്യ ഘട്ടം ഇന്ന്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top