ഇലക്ഷൻ ചുവരെഴുത്തുകൾ
ഒരു കോട്ടയംകാരൻ ഏറെക്കാലം മുൻപ് പാർലമെന്‍റിലേക്കു മത്സരിക്കാൻ ഇടുക്കിയിലേക്കുപോയി. പത്രിക നൽകിയപ്പോൾ കിട്ടിയ ചിഹ്നം തെങ്ങ്. ഇടുക്കിയിൽ അക്കാലത്തു തെങ്ങു കുറവായിരുന്നതിനാൽ വീട്ടമുറ്റത്തുനിന്ന കൂറ്റൻ തെങ്ങു പിഴുതെടുത്തു ലോറിയിൽ കയറ്റിയാണ് അദ്ദേഹം ഇടുക്കി കയറിയതത്രേ. സ്ഥാനാർഥി പ്രചാരണ യോഗങ്ങളിൽ പാലും പായസവും പഴവും മാത്രമല്ല മുണ്ടും സാരിയുമൊക്കെ സമ്മാനിച്ചു മുന്നേറിയപ്പോൾ അപാരമായ ഭയങ്കര ആൾക്കൂട്ടം. ആൾക്കൂട്ടം കണ്ടവർ ധരിച്ചു ഇദ്ദേഹം ജയിച്ചു ഡൽഹി പറ്റുമെന്ന്. പക്ഷെ യോഗങ്ങളിലെ ആൾക്കൂട്ടമൊന്നും പെട്ടിയിൽ വീണില്ല. വോട്ട് എണ്ണിയപ്പോൾ കെട്ടിവച്ച കാശും നഷ്ടം.
തെങ്ങു മാത്രമല്ല ആനയും കുതിരയും കാളയുമൊക്കെയായി പ്രചാരണം നടത്തിയ പാർട്ടികളും സ്ഥാനാർഥികളും പലരാണ്.

ജയലളിതയ്ക്കു രണ്ടില തമിഴ് നാട്ടിൽ ചിഹ്നം കിട്ടിയതിനു പിന്നാലെയാണ് കെ എം. മാണിക്കും കേരളത്തിൽ രണ്ടില സ്വന്തമായത്. ജോസ് കെ മാണി കോട്ടയത്ത് കന്നിയങ്കം കുറിച്ച വേളയിൽ കേരള കോണ്‍ഗ്രസിലെ രണ്ടു ബുദ്ധിമാൻമാർ മധുരയിലേക്കു വണ്ടി കയറി. ജയലളിത ഓർഡർ ചെയ്തിരുന്ന രണ്ടില പതിച്ച സ്ലൈഡ് ചാക്കുനിറയെ വാങ്ങി കോട്ടയത്തുകൊണ്ടുവന്ന് കന്നിവോട്ടർമാരായ കുമാരിമാരുടെ തലയിൽ അണിയിച്ചു.

കോവർകഴുത പറ്റിച്ചു
കുതിരയെ കോവർ കഴുത പറ്റിച്ചതും പഴയ കഥ. മുൻപ് കുതിര ചിഹ്നമായിരുന്ന കാലത്ത് കേരളത്തിൽ പല മണ്ഡലങ്ങളിലും സ്ഥാനാർഥികൾ തമിഴ് നാട്ടിൽ നിന്നു കുതിരയും വണ്ടിയും പ്രചാരണത്തിനെത്തിച്ചിരുന്നു. കാശിത്തിരി കുറവുണ്ടായിരുന്ന സ്ഥാനാർഥികൾ കോവർ കഴുതകളെയും ഇവിടെ പ്രചാരണത്തിന് എത്തിച്ചിട്ടുണ്ടെന്നും പലരും അടക്കം പറയുന്നുണ്ട്. അക്കാലത്തു കോവർ കഴുതയെ തിരിച്ചറിയാത്ത പലരും ധരിച്ചുപോലും ഇത് കുതിരക്കുഞ്ഞാണെന്ന്. ഇക്കാലത്തായിരുന്നെങ്കിൽ സ്മാർട്ട്ഫോണിൽ കോവർകഴുതയുടെ സെൽഫിയെടുക്കാൻ ഫ്രീക്കൻമാർ ഇടിച്ചുകയറിയേനെ.

കൈ കോളാന്പി

കോളാന്പി മൈക്ക് വരുന്നതിനു മുൻപ് കടത്തിണ്ണകളിൽ നിന്ന് കൈ കോളാന്പി പോലെ പിടിച്ച് ഉറക്കെ പ്രസംഗിച്ച കാലം ആർ ബാലകൃഷ്ണപിള്ള ഓർമിക്കുന്നു. അന്നൊക്കെ വീടുസന്ദർശനവും കവലയോഗങ്ങളും പദയാത്രകളുമാണ് പ്രചാരണരീതി. ഇലക്ഷൻ പ്രഖ്യാപിച്ചാൽ പലരും തെരഞ്ഞെടുപ്പു കഴിഞ്ഞേ വീട്ടിലേക്കു മടങ്ങു. താമസം പാർട്ടി ഓഫീസിലും പ്രവർത്തകരുടെ വീടുകളിലുമൊക്കെ. ഉൗണും ഉറക്കുവുമില്ലാത്ത ആവേശമായിരുന്നു അക്കാലത്ത്. തെങ്ങ് ചിഹ്നമായിരുന്ന കാലത്ത് ഒരു പാട് തെങ്ങുനട്ടതായി ഇദ്ദേഹം ഓർമിക്കുന്നു. ഫലം തന്നതും തരാത്തതുമായ ചില തെങ്ങുകൾ ഇപ്പോഴും അവശേഷിക്കുന്നുണ്ടെന്ന് ബാലകൃഷ്ണപിള്ളയുടെ മോന്പൊടി. കൈപ്പത്തി കൈവശമാക്കും മുൻപ് നുകം വച്ച കാളയും പശുവും കിടാവുമൊക്കെ കോണ്‍ഗ്രസിന്‍റെ ചിഹ്നങ്ങളായിരുന്നു. സമ്മേളനങ്ങളിലും പദയാത്രകളിലും കാളയും പശുവും കിടാവുമൊക്കെ ഇടംപിടിച്ചിരുന്നു. ആൾക്കൂട്ടം കണ്ടു വിളറിപൂണ്ട കാള കയറുപൊട്ടിച്ച് ഓടിയ കഥകളൊക്കെ പഴമക്കാരുടെ മനസിലുണ്ട്.

ചിഹ്നം മോഷ്‌ടിച്ചു!

സൈക്കിൾ ചിഹ്നമായി കിട്ടിയ ശുദ്ധഗതിക്കാരനായ സ്ഥാനാർഥി രണ്ടു സൈക്കിൾ വാങ്ങി മലയോരപട്ടണത്തിൽ കൊടികുത്തി പ്രതിഷ്ഠിച്ചു. സൈക്കിളിനും ഡിമാൻഡുള്ള കാലമായിരുന്നു അത്. രണ്ടാൾ പൊക്കത്തിലാണ് സൈക്കിൾ സ്ഥാപിച്ചതെങ്കിലും പ്രതിഷ്ഠിച്ച അന്നു രാത്രിതന്നെ രണ്ടു സൈക്കിളും മോഷണം പോയി. പോയതുപോട്ടെ സ്ഥാനാർഥി പിൻമാറിയില്ല. മേലിൽ മോഷണം പോകാതിരിക്കാൻ ബെല്ലും ബ്രേക്കുമില്ലാത്ത പഞ്ചറായ പത്തു സൈക്കിളുകൾ സംഘടിപ്പിച്ച് അതേ സ്ഥലത്ത് ഉയർത്തിവച്ചു. ആക്രിവ്യാപാരം ഇത്രത്തോളം പുരോഗമിക്കാത്ത കാലമായതിനാൽ ഒരെണ്ണം പോലും മോഷണം പോയില്ല. ആന ചിഹ്നമായിരുന്ന കാലത്ത് സ്ഥാനാർഥിയുടെ ബാനർ പുതച്ച ആനകൾ പ്രചാരണം നടത്തുക പതിവായിരുന്നു. ആനയായതുകൊണ്ട് മോഷണം പോയില്ലെങ്കിലും ആന പരിപാലനം അത്ര എളുപ്പമായിരുന്നില്ല.

പെട്രോ മാക്സ്

വൈദ്യുതി സാധാരണമാകുന്നതിനു മുൻപ് പെട്രോ മാക്സ് വെളിച്ചത്തിലായിരുന്നു ചുവരെഴുത്ത്. മുദ്രാവാക്യം മുഴക്കി രാത്രി പന്തംകൊളുത്തി പ്രകടനങ്ങളും. പ്രജാ സോഷ്യലിസ്റ്റ്, സംഘടനാ കോണ്‍ഗ്രസ്, ജനസംഘം, കർഷക പാർട്ടി തുടങ്ങി നിരവധി പാർട്ടികൾ പേരുമാറുകയോ ഇല്ലാതാവുകയോ ചെയ്തു. ബാലറ്റ് കടലാസും സീലും ബാലറ്റ് പെട്ടിയുമൊക്കെ ഇക്കാലത്ത് ഓർമയായി. പഞ്ചായത്ത് ഇലക്ഷനിൽ വരെ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങൾ സാധാരണമായിരിക്കുന്നു.

ചുവരെഴുത്ത്


ഓരോ ചുവരും അതിൽ മാഞ്ഞുമറഞ്ഞ എഴുത്തുകളും ഒട്ടേറെ തെരഞ്ഞെടുപ്പുകളുടെ സാക്ഷിയാണ്. അര നൂറ്റാണ്ട് പഴക്കമുള്ള ഒരു മതിൽ എത്ര സ്ഥാനാർഥികളുടെ പേരും ചിഹ്നങ്ങളും ഇതിനോടകം വിളിച്ചറിയിച്ചിട്ടുണ്ടാകും.

കക്ക നീറ്റിയ കുമ്മായത്തിൽ പാർട്ടി പ്രവർത്തകരുടെ ചുവരെഴുത്തുകളായിരുന്നു ആദ്യകാലത്തെ സൃഷ്ടി. കൈവിരൽ നീലത്തിൽ മുക്കി എഴുതിയ കടലാസ് പോസ്റ്ററുകളും മതിലുകളിൽ ഇടംപിടിച്ച കാലമുണ്ട്. ആദ്യകാല തെരഞ്ഞെടുപ്പുകളിൽ അക്ഷരത്തിന് ആകൃതിയൊന്നും നിർബന്ധമില്ല. അതൊക്കെ വായിച്ചറിയാൻ ജനത്തിന് ക്ഷമയും താത്പര്യവുമുണ്ടായിരുന്നുതാനും. തെരഞ്ഞെടുപ്പു ചട്ടങ്ങൾ വരുന്നതിനു മുൻപ് ചുവരു കിട്ടാൻ അനുവാദമൊന്നും ചോദിക്കാറില്ല. താത്പര്യമുള്ളവരൊക്കെ ചുവരെഴുതിപ്പോകും.

കുലവാഴയും കുരുത്തോലയും അലങ്കരിച്ച കൈവണ്ടികളിലും കാളവണ്ടിയിലും സ്ഥാനാർഥിയുടെ ചിത്രവും ചിഹ്നവും ചെണ്ടമേളങ്ങളുടെ അകന്പടിയുമായി സ്ഥാനാർഥികൾ നടത്തിയ പ്രചാരണം പഴമക്കാരുടെ ഓർമയിലുണ്ട്. വഴിയോരങ്ങളിലെല്ലാം കൊടികെട്ടിയ കവുങ്ങുമരങ്ങൾ. കവുങ്ങ് മുറിച്ചുകൊണ്ടുവരുന്നത് മേളത്തിന്‍റെ അകന്പടിയിലും. ജീപ്പുകളുടെയും മൈക്കുകളുടെയും വരവോടെ പ്രാചാരണം വീണ്ടും മാറി.

ചായം കലക്കി പശ ചേർത്ത് ആർട്ടിസ്റ്റുകൾ മോടിയിൽ വടിവോടെ ചുവരെഴുതുന്ന രീതി വന്നിട്ട് ഏറെക്കാലമായിട്ടില്ല. അത് പുരോഗമിച്ച് രാപകൽ തിളങ്ങുന്ന ഫ്ളൂറസെന്‍റ് എഴുത്തുകൾ വന്നിരിക്കുന്നു. പ്രചാരണ ബോർഡുകൾക്കുമുണ്ടായി പരിണാമം. തുണിയിലെ പ്രിന്‍റിംഗ് വന്നിട്ടും അധികം കാലമായിട്ടില്ല. അച്ചുകൾ നിരത്തി പ്രസ്താവനയും ബ്ലോക്കിൽ പതിച്ച ഫോട്ടോയും ബ്ലാക്ക് ആൻഡ് വൈറ്റിൽ തയാറാക്കുന്ന ചവിട്ടടി പ്രസുകളിലായിരുന്നു ആദ്യകാലത്തെ അച്ചടി. കംപ്യൂട്ടർ വന്നതോടെ അത്തരം പ്രസുകൾ പൂട്ടി. ഓഫ് സെറ്റ് അച്ചടിശാലകളിലെ ഫോട്ടോഷോപ്പിലാണ് ഇന്ന് പ്രിന്‍റിംഗ് വിസ്മയങ്ങൾ തീർക്കുന്നത്. കംപോസിംഗും പേജിനേഷനുമൊക്കെ കംപ്യൂട്ടറിൽ. സ്ഥാനാർഥിയെ അതിസുന്ദരനും സുന്ദരിയുമാക്കിയെടുക്കുന്ന സ്റ്റുഡിയോകളും ഫോട്ടോഗ്രാഫർമാരും ഒട്ടേറെ.

ഇക്കാലത്ത് പ്രചാരണം ഇവന്‍റ് മാനേജ്മെന്‍റുകൾ ഏറ്റെടുത്തിരിക്കുന്നു. പ്രചാരണത്തിനും പ്രകടനത്തിനും ആൾക്കൂട്ടത്തെ വരെ എത്തിച്ചുകൊടുക്കുന്ന കേന്ദ്രങ്ങളും പലതുണ്ട്.

റെജി ജോസഫ്