Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Admission

Kerala

സ്കോൾകേരള; പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിക്കാം

തിരുവനന്തപുരം: സ്കോൾകേരള മുഖേനയുള്ള ഹയർസെക്കൻഡറി കോഴ്സുകളിൽ 2026-28 ബാച്ചിലേക്ക് ഓപ്പൺ റെഗുലർ, പ്രൈവറ്റ് രജിസ്ട്രേഷൻ, സ്പെഷൽ കാറ്റഗറി എന്നീ വിഭാഗങ്ങളിലേക്കുള്ള ഒന്നാം വർഷ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

എസ്എസ്എൽസിയിൽ ഉപരിപഠനയോഗ്യതയോ അല്ലെങ്കിൽ സർക്കാർ അംഗീകൃത തത്തുല്യ കോഴ്സിൽ ഉപരിപഠന യോഗ്യതയോ നേടിയവർക്ക് അപേക്ഷിക്കാം. ഉയർന്ന പ്രായപരിധി ഇല്ല.
ഇന്നുമുതൽ ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിക്കും. പിഴ കൂടാതെ ഓഗസ്റ്റ് 14 വരെയും, 60 രൂപ പിഴയോടെ ഓഗസ്റ്റ് 31 വരെയും ഫീസടച്ച്, www.scolekerala.org ലൂടെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം.

ഓൺലൈൻ രജിസ്ട്രേഷൻ പൂർത്തിയാക്കി രണ്ട് ദിവസത്തിനകം നിർദിഷ്ട രേഖകൾ സഹിതമുള്ള അപേക്ഷ അതത് ജില്ലാ കേന്ദ്രങ്ങളിൽ നേരിട്ടോ, സ്പീഡ്/രജിസ്റ്റേർഡ് തപാൽ മാർഗമോ അയച്ചുകൊടുക്കണം. ജില്ലാ കേന്ദ്രങ്ങളുടെ മേൽവിലാസം സ്കോൾകേരള വെബ്സൈറ്റിൽ ലഭ്യമാണ്. സംസ്ഥാന ഓഫീസിൽ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

വിവരങ്ങൾക്ക്: 04712342950, 2342271, 2342369.

University News

മ്യൂസിക് ആന്‍ഡ് ഫൈന്‍ ആര്‍ട്‌സ് അഡ്മിഷന്‍

 

എംജി സര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ആര്‍എല്‍വി കോളജ് ഓഫ് മ്യൂസിക് ആന്‍ഡ് ഫൈന്‍ ആര്‍ട്‌സ് കോളജിലെ മ്യൂസിക് ആന്‍ഡ് ഫൈന്‍ ആര്‍ട്‌സ് ഓണേഴ്‌സ് ബിരുദ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനായുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. നിലവില്‍ പ്ലസ് ടു പരീക്ഷാഫലം വന്നവര്‍ക്കു മാത്രമേ ഏകജാലക സംവിധാനത്തിലൂടെ അപേക്ഷിക്കാന്‍ സാധിക്കുകയുള്ളൂ. പരീക്ഷാഫലം കാത്തിരിക്കുന്നവര്‍ ഇപ്പോള്‍ അപേക്ഷിക്കേണ്ടതില്ല. പ്രവേശനം കോളജ് തലത്തില്‍ നടത്തുന്ന നൈപുണി പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും.

അസിസ്റ്റന്റ് പ്രഫസര്‍; കരാര്‍ നിയമനം

മഹാത്മാ ഗാന്ധി സര്‍വകലാശാലയിലെ ഇന്റഗ്രേറ്റഡ് ടീച്ചര്‍ എഡ്യുക്കേഷന്‍ പ്രോഗ്രാമില്‍ (ITEP) ജിയോഗ്രഫി വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രഫസര്‍ തസ്തികയില്‍ ഒരു വര്‍ഷത്തെ കരാര്‍ നിയമനം നടത്തും.
എസ്‌സിസിസി വിഭാഗത്തിനായി ഒരു ഒഴിവാണ് ഉള്ളത്. നിശ്ചിത സംവരണ വിഭാഗത്തിലെ ഉദ്യോഗാര്‍ഥികളുടെ അഭാവത്തില്‍ മറ്റ് സംവരണ വിഭാഗങ്ങളെയും, അവരുടെ അഭാവത്തില്‍ പൊതുവിഭാഗത്തില്‍പെട്ടവരെയും പരിഗണിക്കും. ജിയോഗ്രഫി അല്ലെങ്കില്‍ അനുബന്ധ വിഷയങ്ങളില്‍ 55 ശതമാനം മാര്‍ക്കോടെ പിജിയും, 55 ശതമാനം മാര്‍ക്കോടെ ബിഎഡും, ഒപ്പം നെറ്റ് (NET) അല്ലെങ്കില്‍ പിഎച്ച്ഡിയുമാണ് യോഗ്യത. പ്രതിമാസ ശമ്പളം 40,000 രൂപ.
താത്പര്യമുള്ളവര്‍ വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച അപേക്ഷാഫോറവും യോഗ്യത തെളിയിക്കുന്ന ഒറിജിനല്‍ രേഖകളും പകര്‍പ്പുകളുമായി 23ന് രാവിലെ 9.30ന് സര്‍വകലാശാല വൈസ് ചാന്‍സലറുടെ ചേമ്പറില്‍ നടക്കുന്ന വാക്ക്-ഇന്‍-ഇന്റര്‍വ്യുവിന് നേരിട്ട് ഹാജരാകണം. വിശദവിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

ടെക്‌നിക്കല്‍ അസിസ്റ്റന്റ്/പ്രൊജക്റ്റ് അസിസ്റ്റന്റ്; അപേക്ഷ ക്ഷണിച്ചു
മഹാത്മാഗാന്ധി സര്‍വകലാശാലയിലെ ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ അള്‍ട്രാഫാസ്റ്റ് സ്റ്റഡീസില്‍ (ICUS) ടെക്‌നിക്കല്‍ അസിസ്റ്റന്റ്/പ്രൊജക്റ്റ് അസിസ്റ്റന്റ് തസ്തികയില്‍ കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷത്തേക്കാണ് നിയമനം.
മുസ്‌ലിം വിഭാഗത്തിനായി ഒരു ഒഴിവാണ് ഉള്ളത്. ഫിസിക്‌സ്/ഫോട്ടോണിക്‌സ്/ഇന്‍സ്ട്രുമെന്റേഷന്‍/മെറ്റീരിയല്‍സ് സയന്‍സ് എന്നിവയിലൊന്നില്‍ എംഎസ് സി അല്ലെങ്കില്‍ നാനോ സയന്‍സ് ആന്‍ഡ് നാനോ ടെക്‌നോളജി/മെറ്റീരിയല്‍സ് സയന്‍സില്‍ എംടെക് ബിരുദവും ലേസര്‍ അധിഷ്ഠിതഗവേഷണ അഭിരുചിയുമുള്ളവര്‍ക്ക് അപേക്ഷിക്കാം. യുജിസി JRF/NET, GATE യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന. 2026 ജനുവരി ഒന്നിന് 35 വയസ് കവിയരുത്. പ്രതിമാസ വേതനം 17,000 രൂപ.
അര്‍ഹരായവര്‍ അപേക്ഷയും അനുബന്ധ രേഖകളുടെ പകര്‍പ്പുകളും നോട്ടിഫിക്കേഷന്‍ തീയതി മുതല്‍ 10 ദിവസത്തിനകം [email protected] എന്ന ഇ-മെയിലിലേക്ക് അയയ്ക്കണം. വിശദവിവരങ്ങള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍.

ടെക്‌നിക്കല്‍ അസിസ്റ്റന്റ്; താത്കാലിക നിയമനം

മഹാത്മാ ഗാന്ധി സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് കെമിക്കല്‍ സയന്‍സസില്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ് തസ്തികയില്‍ ഒരു വര്‍ഷത്തെ താല്കാലിക കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഒബിസി (NCA)1, ഒസി-1 എന്നിങ്ങനെ രണ്ട് ഒഴിവുകളാണുള്ളത്. കെമിസ്ട്രി അല്ലെങ്കില്‍ പോളിമര്‍ കെമിസ്ട്രിയില്‍ ഫസ്റ്റ് ക്ലാസ് / സെക്കന്‍ഡ് ക്ലാസ് ബിരുദാനന്തര ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. ബന്ധപ്പെട്ട മേഖലയിലെ പ്രവൃത്തിപരിചയം അഭിലഷണീയമാണ്. പ്രായം 2026 ജനുവരി ഒന്നിന് 36 വയസ് കവിയരുത് (പിന്നാക്ക വിഭാഗങ്ങള്‍ക്ക് നിയമാനുസൃത ഇളവുകള്‍ ലഭിക്കും). പ്രതിമാസ ശമ്പളം 20,000 രൂപ.
താല്പര്യമുള്ളവര്‍ വെബ്‌സൈറ്റില്‍ നിന്നുള്ള അപേക്ഷാഫോറം പൂിപ്പിച്ച് പ്രായം, യോഗ്യത, ജാതി എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം വിജ്ഞാപന തീയതി മുതല്‍ 15 ദിവസത്തിനകം സര്‍വകലാശാല രജിസ്ട്രാര്‍ക്ക് തപാല്‍ മുഖേനയോ [email protected] എന്ന ഇമെയില്‍ വിലാസത്തിലോ ലഭ്യമാക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്.

പരീക്ഷാ ഫലം

ഒന്നും രണ്ടും സെമസ്റ്റര്‍ എംഎ സോഷ്യോളജി പ്രൈവറ്റ് രജിസ്‌ട്രേഷന്‍ (2018 അഡ്മിഷന്‍ ആദ്യ മെഴ്‌സി ചാന്‍സ്, 2016, 2017 അഡ്മിഷനുകള്‍ രണ്ടാം മെഴ്‌സി ചാന്‍സ്, 2014, 2015 അഡ്മിഷനുകള്‍ അവസാന മെഴ്‌സി ചാന്‍സ്) ജൂലൈ 2025 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും 31 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.

Education

സ്കോൾ കേരള: പ്രവേശന തീയതികൾ ദീർഘിപ്പിച്ചു

തിരുവനന്തപുരം: സ്‌കോൾ-കേരള ഡിപ്ലോമ ഇൻ ചൈൽഡ് കെയർ ആൻഡ് പ്രീസ്‌കൂൾ മാനേജ്‌മെന്‍റ് കോഴ്‌സ് രണ്ടാം ബാച്ചിലേക്കുള്ള (2026) പ്രവേശന തീയതികൾ ദീർഘിപ്പിച്ചു.

പിഴയില്ലാതെ ഏപ്രിൽ 17 വരെയും 100 രൂപ പിഴയോടുകൂടി ഏപ്രിൽ 30 വരെയും ഫീസടച്ച് രജിസ്റ്റർ ചെയ്യാം. ഓൺലൈൻ രജിസ്‌ട്രേഷൻ മാർഗനിർദേശങ്ങൾക്ക് www.scolekerala.org സന്ദർശിക്കുക.

ഓൺലൈനായി ഇതിനകം രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ അപേക്ഷയുടെ പ്രിന്‍റൗട്ടും, അനുബന്ധ രേഖകളും രണ്ട് ദിവസത്തിനകം സംസ്ഥാന/ജില്ലാ ഓഫീസുകളിൽ നേരിട്ടോ തപാൽ മാർഗമോ എത്തിക്കണം. അന്വേഷണങ്ങൾക്ക് സംസ്ഥാന, ജില്ലാ ഓഫീസുകളിലെ ഫോൺ നമ്പരുകളിൽ ബന്ധപ്പെടാം.

Kerala

അഡ്മിഷൻ സൂപ്പർവൈസറി കമ്മിറ്റി ചെയർമാൻ എവിടെ? ;പ്രവേശന നടപടികളിൽ പ്രതിസന്ധിയിലായി വിദ്യാർഥികളും കോളജ് അധികൃതരും

തിരുവനന്തപുരം: സംസ്ഥാനത്തെ എൻജിനിയറിംഗ്, മെഡിക്കൽ കോഴ്സുകൾ ഉൾപ്പെടെയുള്ളവയുടെ പ്രവേശന നടപടികൾക്കു മേൽനോട്ടം വഹിക്കേണ്ട അഡ്മിഷൻ സൂപ്പർവൈസറി കമ്മിറ്റി ആൻഡ് ഫീ റെഗുലേറ്ററി കമ്മിറ്റി ചെയർമാൻ പദവിയിൽ ആളില്ലാതായിട്ട് മാസങ്ങൾ.

ഇതോടെ ഈ കമ്മിറ്റി പുറപ്പെടുവിക്കേണ്ട നിർണായകമായ പല ഉത്തരവുകളും നിർദേശങ്ങളും ലഭിക്കാത്തതിനാൽ സർവകലാശാലകളും കോളജുകളും ഒരേപോലെ പ്രതിസന്ധി നേരിടുന്നു. 2025 സെപ്റ്റംബർ 30 മുതലാണ് ഈ പദവിയിൽ ആളില്ലാതായത്. പുതുതായി ചെയർമാൻ പദവിയിലേക്കു സർക്കാർ ഉത്തരവിലൂടെ നിയമിച്ച വ്യക്തി ഇതേവരെ ചാർജെടുത്തിട്ടില്ല.

ബിടെക്, എംബിഎ, എംസിഎ ഉൾപ്പെടെയുള്ള പല കോഴ്സുകളിലെ മാനേജ്മെന്‍റ് സീറ്റുകളിലേക്ക് ഉൾപ്പെടെ പ്രവേശനം നേടിയ വിദ്യാർഥികളുടെ അഡ്മിഷന് അംഗീകാരം നല്കേണ്ടത് അഡ്മിഷൻ സൂപ്പർവൈസറി കമ്മിറ്റിയാണ്. എന്നാൽ, മാസങ്ങളായി ഈ കമ്മിറ്റിയുടെ തലപ്പത്ത് ആളില്ലാതായതോടെ പരീക്ഷ എഴുതാൻപോലും വിദ്യാർഥികൾ പ്രതിസന്ധി നേരിടുന്ന അവസ്ഥയാണ്.

അടുത്ത വർഷത്തേക്കുള്ള സംസ്ഥാനത്തെ എൻജിനിയറിംഗ് പ്രവേശന നടപടികളുടെ ഭാഗമായുള്ള പ്രവേശന പരീക്ഷയ്ക്കുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു കഴിഞ്ഞു. മാസങ്ങൾക്കുള്ളിൽ പരീക്ഷാ നടപടികൾ പൂർത്തിയാക്കി പ്രവേശന നടപടികളിലേക്കു കടക്കേണ്ടതുണ്ട്. അടിയന്തരമായി ഫീ റെഗുലേറ്ററി കമ്മിറ്റി ചെയർമാൻ പദവി സംബന്ധിച്ചുള്ള അനിശ്ചിതത്വം നീക്കിയില്ലെങ്കിൽ പ്രവേശന നടപടികൾതന്നെ പ്രതിസന്ധിയിലാകും.

സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി മാസങ്ങൾ മാത്രമാണു ബാക്കിയുള്ളത്. തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇറങ്ങി പെരുമാറ്റച്ചട്ടം നിലവിൽ വന്നാൽ തുടർനടപടി സ്വീകരിക്കാനാകില്ല. ഈ സാഹചര്യത്തിൽ ഉന്നത വിദ്യാഭ്യാസ വകുപ്പും ആരോഗ്യവകുപ്പും അടിയന്തരമായി ഫീ റെഗുലേറ്ററി കമ്മിറ്റി ചെയർമാൻ നിയമനത്തിൽ ഇടപെടണമെന്ന ആവശ്യമാണ് സർവകലാശാല അധികൃതരും കോളജ് അധികൃതരും ഉന്നയിക്കുന്നത്.

കഴിഞ്ഞ വർഷം എംബിഎ പ്രവേശനം ഉൾപ്പെടെ നേടിയ വിദ്യാർഥികൾക്ക് അഡ്മിഷൻ റെഗുലേറ്ററി കമ്മിറ്റിയുടെ അനു മതി ലഭിക്കാത്തതിനെത്തുടർന്ന് എംജി സർവകലാശാല പ്രത്യേക ഉത്തരവിറക്കിയാണ് വിദ്യാർഥികൾക്ക് ഒന്നാം സെമസ്റ്റർ പരീക്ഷ എഴുതാനായി ക്രമീകരണം ഒരുക്കിയത്.

2025-27 വർഷത്തെ എംബിഎ പ്രവേശനം നേടിയ വിദ്യാർഥികളുടെ ഒന്നാം സെമസ്റ്റർ പരീക്ഷാ വിജ്ഞാപനത്തിനു മുന്പായി നിലവിൽ അഫിലിയേറ്റ് കോളജുകളിൽ പ്രവേശനം നല്കിയിട്ടുള്ള വിദ്യാർഥികൾക്ക് അഡ്മിഷൻ സൂപ്പർവൈസറി കമ്മിറ്റിയുടെ അംഗീകാരം ലഭിക്കാത്തതിനാൽ, യോഗ്യതാ സർട്ടിഫിക്കറ്റ് പരിശോധന പൂർത്തിയാക്കാതെ തന്നെ പരീക്ഷാ രജിസ്ട്രേഷൻ നടത്തുന്നതിനും "താത്കാലികം’ എന്ന രേഖപ്പെടുത്തലോടെ ഹാൾ ടിക്കറ്റ് നല്കുന്നതിനുമാണ് എംജി സർവകലാശാല ഉത്തരവിരക്കിയിട്ടുള്ളത്.

2025 സെപ്റ്റംബറിനാണു പുതിയ ചെയർമാനെ നിയമിച്ചുകൊണ്ട് സംസ്ഥാന സർക്കാർ ഉത്തരവിറക്കിയത്. ഇതോടെ നിലവിലുണ്ടായിരുന്ന ചെയർമാൻ പദവിയിൽനിന്ന് ഒഴിഞ്ഞു. എന്നാൽ മൂന്നു മാസം കഴിഞ്ഞിട്ടും പുതുതായി നിയമിച്ച ചെയർമാൻ പദവി ഏറ്റെടുത്തിട്ടില്ല. ഇതോടെയാണു പ്രവർത്തനങ്ങൾ താളംതെറ്റിയത്.

കോളജുകളിലെ പ്രവേശന നടപടികൾ സംബന്ധിച്ചോ ഫീസ് ഘടന സംബന്ധിച്ചോ എന്തെങ്കിലും വിശദീകരണമോ അഭിപ്രായമോ ചോദിക്കേണ്ടത് ചെയർമാനോടാണ്. ആ പദവിയിലാണ് മാസങ്ങളായി ആളില്ലാതായത്. മൂന്നു മെഡിക്കൽ കോളജുകളുടെ എംബിബിഎസ് ഫീസ് സംബന്ധിച്ചും ഇനിയും അനുമതി ലഭിച്ചിട്ടില്ല.

Education

പിജി മെഡിക്കൽ കോഴ്‌സ് പ്രവേശനം: രണ്ടാംഘട്ട അലോട്ട്‌മെന്‍റ്

തിരുവനന്തപുരം: കേരളത്തിലെ വിവിധ സർക്കാർ മെഡിക്കൽ കോളജുകൾ, തിരുവനന്തപുരം റീജണൽ കാൻസർ സെന്‍റർ (ആർസിസി), സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളജുകൾ എന്നിവിടങ്ങളിലെ പിജി മെഡിക്കൽ 2025 സ്റ്റേറ്റ് ക്വാട്ട സീറ്റുകളിലേക്കുള്ള രണ്ടാംഘട്ട അലോട്ട്‌മെന്‍റ് നടപടികൾ ആരംഭിച്ചു.

രണ്ടാം ഘട്ട അലോട്ട്‌മെന്‍റിനു പരിഗണിക്കപ്പെടുന്നതിനായി അപേക്ഷകർക്ക് ഓപ്ഷൻ കൺഫർമേഷൻ നടത്തുന്നതിനും ഒഴിവാക്കുന്നതിനും പുനഃക്രമീകരിക്കുന്നതിനുമുള്ള സൗകര്യം കാൻഡിഡേറ്റ് പോർട്ടലിൽ ലഭ്യമാക്കിയിട്ടുണ്ട്.

രണ്ടാം ഘട്ടത്തിൽ പങ്കെടുക്കുന്നവർ 17നു വൈകുന്നേരം അഞ്ചിനകം മേൽ പറഞ്ഞ നടപടികൾ പൂർത്തിയാക്കണം. വിശദവിവരങ്ങൾക്ക്: www.cee.kerala.gov.in, 0471 -2332120,

Education

പിജി ഹോമിയോ പ്രവേശനം: ഓപ്ഷൻ നൽകാം

തിരുവനന്തപുരം: 2025 - ലെ പി.ജി. ഹോമിയോപതി കോഴ്‌സിലേക്കുള്ള മൂന്നാംഘട്ട അലോട്ട്‌മെന്‍റിനായി ഓൺലൈനായി ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള സൗകര്യം ലഭ്യമാക്കി.

2025 ലെ പി.ജി. ഹോമിയോപതി കോഴ്‌സിലേക്ക് പ്രവേശനം നേടാൻ ആഗ്രഹിക്കുന്നവർ നിർബന്ധമായും 10നു വൈകുന്നേരം നാലിന് മുൻപ് www.cee. kerala.gov.in ൽ ഓപ്ഷൻ സമർപ്പിക്കണം. ഹെൽപ് ലൈൻ നമ്പർ : 0471 2332120.

Latest News

Corehub Up