Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Corporation

ആറ്റുകാൽ പൊങ്കാല; മാലിന്യ നീക്കത്തിലെ വീഴ്ചയിൽ ഹെൽത്ത് ഇന്‍സ്പെക്ടര്‍മാരെ സ്ഥലംമാറ്റി

തിരുവനന്തപുരം : ആറ്റുകാൽ പൊങ്കാല കഴിഞ്ഞുള്ള മാലിന്യ നീക്കത്തിൽ വീഴ്ച വരുത്തിയ കോര്‍പറേഷനിലെ പത്ത് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരെ സ്ഥലംമാറ്റി. മണക്കാട്, ജഗതി ഓഫീസുകളിലെ ഉദ്യോഗസ്ഥരെയാണ് സ്ഥലം മാറ്റിയത്.

ഭരണസൗകര്യാര്‍ഥം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരെ മാറ്റി നിയമിക്കുന്നുവെന്നാണ് ഉത്തരവിലുള്ളത്. മാലിന്യ നീക്കത്തിൽ വീഴ്ച സംഭവിച്ചുവെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞിരുന്നു. മാലിന്യങ്ങൾ നീക്കം ചെയ്യേണ്ടത് കോർപറേഷന്‍റെ ചുമതലയായിരുന്നു.

എന്നാൽ മാലിന്യം മുഴുവൻ നീക്കിയില്ലെന്ന് പരാതി ഉയർന്നിരുന്നു. ഇതുസംബന്ധിച്ച പരിശോധന നടത്തി റിപ്പോര്‍ട്ട് നൽകാൻ മന്ത്രി ശിവൻകുട്ടി ആര്‍ഡിഒയെ ചുമതലപ്പെടുത്തിയിരുന്നു. ഇതിനിടെയാണ് പത്തു ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരെ മാറ്റികൊണ്ട് ഉത്തരവിറക്കിയത്.

Kerala

മൂന്ന് കോർപ്പറേഷനുകളിൽ വനിതാ മേയർ; എട്ട് ജില്ലാ പഞ്ചായത്തുകളിൽ വനിതാ അധ്യക്ഷമാർ

തിരുവനന്തപുരം: തദ്ദേശസ്ഥാപന അധ്യക്ഷന്മാരുടെ സംവരണ പട്ടിക തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധീകരിച്ചു. ആറില്‍ മൂന്ന് കോര്‍പ്പറേഷനുകളില്‍ വനിതാ സംവരണമാണ്. കൊച്ചി, തൃശൂര്‍, കണ്ണൂര്‍ കോര്‍പ്പറേഷനുകളിലാണ് വനിതകള്‍ മേയര്‍ സ്ഥാനത്തെത്തുക.

ജില്ലാ പഞ്ചായത്തുകളില്‍ ഏഴിടത്ത് വനിതകള്‍ക്കും ഒരിടത്ത് പട്ടികജാതി വിഭാഗത്തിനുമാണ് അധ്യക്ഷസ്ഥാനത്തിന് സംവരണമേര്‍പ്പെടുത്തിയിരിക്കുന്നത്. തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, വയനാട്, പത്തനംതിട്ട, കൊല്ലം, ഇടുക്കി ജില്ലകളിലാണ് വനിതാ സംവരണം.

എറണാകുളത്ത് പട്ടികജാതി വിഭാഗത്തില്‍ നിന്നുള്ള അംഗത്തിനാണ് സംവരണമേര്‍പ്പെടുത്തിയിരിക്കുന്നത്. മുനിസിപ്പാലിറ്റികളില്‍ 44 അധ്യക്ഷ സ്ഥാനങ്ങള്‍ വനിതകള്‍ക്കും ആറെണ്ണം പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്കും ഒരെണ്ണം പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്കുമാണ് സംവരണം ചെയ്തിരിക്കുന്നത്.

 

Kerala

തിരുവനന്തപുരം കോര്‍പ്പറേഷൻ പിടിക്കാൻ കോൺഗ്രസ്; കെ.എസ്.ശബരിനാഥൻ കവടിയാറിൽ സ്ഥാനാർഥി

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷനിലേക്ക് മത്സരിക്കുന്ന കോൺഗ്രസിന്‍റെ ആദ്യഘട്ട സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. മുൻ എംഎൽഎ കെ.എസ്.ശബരിനാഥൻ കവടിയാറിൽ നിന്ന് ജനവധിതേടും.

ശബരിനാഥൻ ഉൾപ്പടെ 48 സ്ഥാനാർഥികളെയാണ് കോൺഗ്രസ് പ്രഖ്യാപിച്ചത്. ഇത്തവണ കോർപ്പറേഷൻ ഭരണം യുഡിഎഫ് പിടിക്കുമെന്ന് സ്ഥാനാർഥികളെ പ്രഖ്യാപിച്ചുകൊണ്ട് കെ.മുരളീധരൻ പറഞ്ഞു. തിങ്കളാഴ്ച മുതൽ പ്രചാരണ ജാഥകള്‍ ആരംഭിക്കും.

മറ്റ് സ്ഥാനാർഥികളെ രണ്ടുദിവസത്തിനുള്ളിൽ പ്രഖ്യാപിക്കുമെന്നും നേതാക്കൾ അറിയിച്ചു. നഗരസഭ പിടിക്കുകയെന്ന ലക്ഷ്യത്തിൽ ഒറ്റക്കെട്ടോടെയാണ് കോൺഗ്രസ് മുന്നോട്ട് പോകുന്നത്. ഘകകക്ഷികളുമായി ചില സീറ്റുകളിൽ തീരുമാനമാകേണ്ടതുണ്ട്.

മുസ്‌ലീം ലീഗ്, കേരള കോൺഗ്രസ്, ആർഎസ്‌പി എന്നിവരുമായി ചർച്ച പുരോഗമിക്കുകയാണ്. വിജയിക്കാൻ കഴിയുമെന്ന് പൂർണ വിശ്വാസമുണ്ട്. 51 സീറ്റാണ് ലക്ഷ്യമെന്നും വാർത്താ സമ്മേളനത്തിൽ കെ. മുരളീധരൻ വ്യക്തമാക്കി.

ജോണ്‍സണ്‍ ജോസഫ് (ഉള്ളൂര്‍), കെഎസ്‍യു വൈസ് പ്രസിഡന്‍റ് സുരേഷ് (മുട്ടട), ത്രേസ്യാമ്മ തോമസ് (നാലാഞ്ചിറ), ഡിസിസി സെക്രട്ടറി എം.എസ്. അനിൽകുമാര്‍ (കഴക്കൂട്ടം) തുടങ്ങിയവരും ആദ്യഘട്ട പട്ടികയിലിടം നേടി.

 

Kerala

തെരുവുനായ ആക്രമണം; കണ്ണൂര്‍ കോര്‍പറേഷനില്‍ സിപിഎം പ്രതിഷേധം

കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തിനിടെ പ്രതിഷേധം. തെരുവുനായ ആക്രമണത്തിന് ഉത്തരവാദി കണ്ണൂര്‍ കോര്‍പറേഷനാണെന്ന് ആരോപിച്ചാണ് സിപിഎം അംഗങ്ങളുടെ പ്രതിഷേധം. മേയറുടെ ഡയസില്‍ കയറി പ്രതിഷേധക്കാർ മൈക്ക് ഊരി എടുത്തു.

കൗണ്‍സില്‍ യോഗം തുടങ്ങുന്നതിന് തൊട്ടുമുമ്പ് സിപിഎം പ്രവര്‍ത്തകര്‍ ഹാളിന് പുറത്തെത്തി പ്രതിഷേധിച്ചിരുന്നു. യോഗം തുടങ്ങിയതിന് പിന്നാലെ പ്രതിപക്ഷ അംഗങ്ങള്‍ മുദ്രാവാക്യം വിളിച്ചും പ്ലക്കാര്‍ഡ് ഉയര്‍ത്തിയും പ്രതിഷേധിക്കുകയായിരുന്നു.

ചൊവ്വാഴ്ച രാവിലെ മുതല്‍ നിരവധി പേര്‍ക്കാണ് കോര്‍പറേഷന്‍ പരിധിയില്‍ തെരുവുനായയുടെ കടിയേറ്റത്.

Latest News

Corehub Up