x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തിരുവനന്തപുരം കോര്‍പ്പറേഷൻ പിടിക്കാൻ കോൺഗ്രസ്; കെ.എസ്.ശബരിനാഥൻ കവടിയാറിൽ സ്ഥാനാർഥി


Published: November 2, 2025 04:26 PM IST | Updated: November 2, 2025 08:04 PM IST

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷനിലേക്ക് മത്സരിക്കുന്ന കോൺഗ്രസിന്‍റെ ആദ്യഘട്ട സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. മുൻ എംഎൽഎ കെ.എസ്.ശബരിനാഥൻ കവടിയാറിൽ നിന്ന് ജനവധിതേടും.

ശബരിനാഥൻ ഉൾപ്പടെ 48 സ്ഥാനാർഥികളെയാണ് കോൺഗ്രസ് പ്രഖ്യാപിച്ചത്. ഇത്തവണ കോർപ്പറേഷൻ ഭരണം യുഡിഎഫ് പിടിക്കുമെന്ന് സ്ഥാനാർഥികളെ പ്രഖ്യാപിച്ചുകൊണ്ട് കെ.മുരളീധരൻ പറഞ്ഞു. തിങ്കളാഴ്ച മുതൽ പ്രചാരണ ജാഥകള്‍ ആരംഭിക്കും.

മറ്റ് സ്ഥാനാർഥികളെ രണ്ടുദിവസത്തിനുള്ളിൽ പ്രഖ്യാപിക്കുമെന്നും നേതാക്കൾ അറിയിച്ചു. നഗരസഭ പിടിക്കുകയെന്ന ലക്ഷ്യത്തിൽ ഒറ്റക്കെട്ടോടെയാണ് കോൺഗ്രസ് മുന്നോട്ട് പോകുന്നത്. ഘകകക്ഷികളുമായി ചില സീറ്റുകളിൽ തീരുമാനമാകേണ്ടതുണ്ട്.

മുസ്‌ലീം ലീഗ്, കേരള കോൺഗ്രസ്, ആർഎസ്‌പി എന്നിവരുമായി ചർച്ച പുരോഗമിക്കുകയാണ്. വിജയിക്കാൻ കഴിയുമെന്ന് പൂർണ വിശ്വാസമുണ്ട്. 51 സീറ്റാണ് ലക്ഷ്യമെന്നും വാർത്താ സമ്മേളനത്തിൽ കെ. മുരളീധരൻ വ്യക്തമാക്കി.

ജോണ്‍സണ്‍ ജോസഫ് (ഉള്ളൂര്‍), കെഎസ്‍യു വൈസ് പ്രസിഡന്‍റ് സുരേഷ് (മുട്ടട), ത്രേസ്യാമ്മ തോമസ് (നാലാഞ്ചിറ), ഡിസിസി സെക്രട്ടറി എം.എസ്. അനിൽകുമാര്‍ (കഴക്കൂട്ടം) തുടങ്ങിയവരും ആദ്യഘട്ട പട്ടികയിലിടം നേടി.

 

Tags : thiruvananthapuram corporation congress candidates

Recent News

Corehub Up