Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : KSU

Idukki

നെടുങ്കണ്ടത്ത് കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തര്‍ക്ക് മര്‍ദനമേറ്റു

നെടുങ്കണ്ടം: നെടുങ്കണ്ടത്ത് കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ എസ്എഫ്ഐ, ഡിവൈ എഫ്ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചതായി പരാതി. ആക്രമണത്തില്‍ മൂന്നു പേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച അര്‍ധരാത്രിയോടെ നെടുങ്കണ്ടം ഫെസ്റ്റ് ഗ്രൗണ്ടിലാണ് ആക്രമണമുണ്ടായത്.

യൂത്ത് കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്‍റ് ബിബിന്‍ അമ്മഞ്ചേരി, കെഎസ്‌യു ജില്ലാ സെക്രട്ടറി അലന്‍ സജി, മണ്ഡലം ഭാരവാഹി അലന്‍റ് ജോസ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അലന്‍റ് ജോസിനെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലും മറ്റ് രണ്ടു പേരെ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

സംഭവം നടന്ന് മണിക്കൂറുകള്‍ക്കു ശേഷവും കേസെടുക്കാനോ പ്രതികളെ പിടികൂടാനോ പോലീസ് തയാറായില്ലെന്ന് ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ്, കെഎസ്‌യു പ്രവര്‍ത്തകര്‍ നെടുങ്കണ്ടം പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. സ്റ്റേഷന്‍ വളപ്പില്‍ കയറിയ പ്രവര്‍ത്തകരും പോലീസുമായി വാക്കേറ്റമുണ്ടായി. പോലീസ് സ്റ്റേഷന് മുമ്പില്‍ കുത്തിയിരുന്ന് പ്രവര്‍ത്തകര്‍ സ്റ്റേഷന്‍ ഉപരോധിച്ചു. സംഭവത്തില്‍ കേസെടുത്തതിന് ശേഷമാണ് പ്രവര്‍ത്തകര്‍ പിരിഞ്ഞത്.

ഡിസിസി വൈസ് പ്രസിഡന്‍റ് മുകേഷ് മോഹന്‍, കെഎസ്‌യു സംസ്ഥാന ജന. സെക്രട്ടറി ജിതിന്‍, യൂത്ത് കോണ്‍ഗ്രസ്, കെഎസ്‌യു നേതാക്കളായ അനന്ദ് തോമസ്, അനന്തകൃഷ്ണന്‍, അഫ്‌സല്‍, റോബിന്‍, ജസ്റ്റിന്‍, അനില്‍ കട്ടൂപ്പാറ, ജുബി എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.

Kerala

കന്യാസ്ത്രീകളുടെ അറസ്റ്റിനുശേഷം സുരേഷ് ഗോപിയെ കാണാനില്ല, പിന്നിൽ ആരാണെന്ന് കണ്ടെത്തണം: പരാതിയുമായി കെഎസ്‌യു നേതാവ്

തൃശൂര്‍: കേന്ദ്രമന്ത്രിയും തൃശൂർ എംപിയുമായ സുരേഷ് ഗോപിയെ കാണാനില്ലെന്ന് പോലീസില്‍ പരാതി. കെഎസ്‌യു തൃശൂര്‍ ജില്ലാ പ്രസിഡന്‍റ് ഗോകുല്‍ ഗുരുവായൂരാണ് തൃശൂര്‍ ഈസ്റ്റ് പോലീസില്‍ പരാതി നല്‍കിയത്.

ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളുടെ അറസ്റ്റിന്‌ശേഷം സുരേഷ് ഗോപിയെ മണ്ഡലത്തിൽ കാണാനില്ലെന്നും അദ്ദേഹത്തിന്‍റെ തിരോധാനത്തിനു പിന്നില്‍ ആരാണെന്ന് കണ്ടെത്തണമെന്നുമാണ് ഇ-മെയില്‍ വഴി നല്കിയ പരാതിയില്‍ പറയുന്നത്.

സുരേഷ് ഗോപിയെ കാണാനില്ലെന്ന് ശനിയാഴ്ച വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയും പ്രതികരിച്ചിരുന്നു. കന്യാസ്ത്രീകളുടെ വിഷയമടക്കം ഉണ്ടായപ്പോഴും സുരേഷ് ഗോപിയെ എവിടെയും കണ്ടില്ലെന്നും അദ്ദേഹം ഒളിവുജീവിതത്തിലാണോയെന്നും ശിവൻകുട്ടി പരിഹസിച്ചിരുന്നു.

District News

പെരിങ്ങമല ഇക്ബാൽ കോളജിൽ എസ്എഫ്ഐ, കെഎസ്‌യു സംഘർഷം

പാലോട്: പെരിങ്ങമല ഇക്ബാൽ കോളജിൽ എസ്എഫ് ഐ, കെഎസ്‌യു സംഘട്ടനം. ഇരു വിഭാഗങ്ങളും പരസ്പരം കൊടിമരങ്ങളും കൊടി തോരണങ്ങളും നശിപ്പിച്ചു. പാലോട് പോലീസെത്തി സംഘട്ടനം നിയന്ത്രിച്ചു. സംഭവത്തെ തുടർന്നു കോളജിന് അവധി നൽകി. ഡിഗ്രി പ്രവേശനോത്സവത്തിന്‍റെ ഭാഗമായി കെഎസ്‌യു സ്ഥാപിച്ചിരുന്ന കൊടികൾ കാണാതായതാണ് സംഘർഷത്തിനു കാരണമായത്. കൊടികൾ എസ്എഫ്ഐ എടുത്തുമാറ്റിയെന്നാരോപിച്ചു എസ്എഫ്ഐയുടെ കൊടികൾ പരസ്യമായി കെഎസ്‌യു നശിപ്പിച്ചു.

ഇതിനെ തുടർന്ന് കെഎസ്‌യുവിന്‍റെ കൊടിമരം എസ്എഫ്ഐയും നശിപ്പിച്ചു. ഇതിനു പിന്നാലെ ഇരു വിഭാഗങ്ങളും ഏറ്റുമുട്ടി. തുടർന്ന് എസ്എഫ്ഐയുടെ കൊടിമരത്തിനു പോലീസ് കാവൽ ഏർപ്പെടുത്തി. എന്നാൽ പോലീസ് കാവലിനെ അവഗണിച്ച് എസ്എഫ്ഐയുടെ കൊടിമരം കെഎസ്‌യു വീണ്ടും നശിപ്പിച്ചു.

ഇതിനെ തുടർന്നു പോലീസ് ലാത്തിച്ചാർജ് നടത്തി. സംഭവത്തിൽ കെഎസ്‍യു പ്രവർത്തകർക്കും പോലീസിനും പരിക്കുണ്ട്. ഇന്ന് ഇരു കൂട്ടരെയും സമാധാന ചർച്ചയ്ക്ക് വിളിച്ചിട്ടുണ്ട്. ഇതിനുശേഷം വേണ്ട നടപടി സ്വീകരിക്കുമെന്നു നെടുമങ്ങാട് ഡിവൈഎസ്പി കെ.എസ്. അരുൺ അറിയിച്ചു.

Kerala

കോഴിക്കോട്ട് മന്ത്രി ശിവൻകുട്ടിക്ക് നേരെ കരിങ്കൊടി പ്രതിഷേധം

കോഴിക്കോട്: വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടിക്ക് നേരെ കെഎസ്‌യുവിന്‍റെ കരിങ്കൊടി പ്രതിഷേധം. കോഴിക്കോട്ട് വച്ചാണ് സംഭവം. മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം.

മന്ത്രിയുടെ വാഹനം തടഞ്ഞ് കരിങ്കൊടി കാട്ടിയ പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പോലീസ് ബലം പ്രയോഗിച്ച് ഇവരെ ഇവിടെനിന്ന് മാറ്റിയ ശേഷമാണ് മന്ത്രിയുടെ വാഹനവ്യൂഹത്തിന് കടന്നുപോകാനായത്.

Latest News

Corehub Up