Todays Story
യുദ്ധസിനിമകള്‍ ആവേശത്തോടെ കണ്ടിരിക്കാറുണ്ട് ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍. രാജ്യസ്നേഹവും ശത്രുരാജ്യത്തെ സ്വന്തം രാജ്യം ജയിക്കുന്നതില്‍ ആവേശവുമെല്ലാം നിറഞ്ഞ എത്രയോ യുദ്ധസിനിമകള്‍ ലോകത്തുണ്ടായിട്ടുണ്ട്.
യുദ്ധത്തിന്റെ ദുരന്തമുഖങ്ങള്‍ കാണിച്ചുതന്ന സിനിമകളും പ്രേക്ഷകരെ രസിപ്പിക്കാതെ വേദനിപ്പിച്ചിട്ടുണ്ട്, ചിന്തിപ്പിച്ചിട്ടുണ്ട്. അത്തരത്തിലുള്ള ഒരു ഡോക്യു-സിനിമയാണ് അമേരിക്കന്‍ ഡോക്ടര്‍. യുദ്ധമാണ് അമേരിക്കന്‍ ഡോക്ടറുടെ പശ്ചാത്തലം. അതും ലോകം ഇപ്പോള്‍ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്ന ഗാസ യുദ്ധം.
പ്രേക്ഷകരെ അപ്പാടെ പിടിച്ചുലയ്ക്കുന്ന കാഴ്ചകളാല്‍ സമ്പന്നമാണ് അമേരിക്കന്‍ ഡോക്ടര്‍. യുദ്ധം ബാക്കിവയ്ക്കുന്നതെന്ത് എന്ന കാലങ്ങളായുള്ള ചോദ്യവും അന്വേഷണവും തന്നെയാണ് അമേരിക്കന്‍ ഡോക്ടറും പ്രേക്ഷകര്‍ക്ക് മുന്നില്‍ വെക്കുന്നത്.
ഗാസ യുദ്ധ ദുരന്തം അമേരിക്കന്‍ ഡോക്ടര്‍മാരുടെ കണ്ണകളിലൂടെ പറയുന്ന ഈ സിനിമ ഗാസയിലെ ദുരന്തക്കാഴ്ചകള്‍ പറയാന്‍ ഡോക്ടര്‍മാരുടെ വീക്ഷണകോണുകള്‍ ഉപയോഗപ്പെടുത്തിയെന്നതിലാണ് പുതുമ.
യുദ്ധസമയത്ത് ഗാസയിലെ ആശുപത്രികളില്‍ ജോലി ചെയ്തിരുന്ന അമേരിക്കന്‍ ഡോക്ടര്‍മാരുടെ സാക്ഷ്യപത്രങ്ങളാണ് അമേരിക്കന്‍ ഡോക്ടര്‍ എന്ന ഡോക്യു-സിനിമയുടെ ഓരോ ഫ്രെയ്മുകളും.
Todays Story
കാർ വീടാക്കിയൊരുക്കി ലോകംചുറ്റുന്ന വിദേശ യുവദമ്പതികൾ കേരളീയരുടെയും മനം കവരുന്നു. ഓസ്ട്രേലിയൻ സ്വദേശി 36 വയസുകാരനായ മാറ്റിഫെർനോണും 31 വയസുകാരി ബ്രസീലിയൻ സ്വദേശിനി നിക്കോലിയുമാണ് കാറിൽ ലോകം ചുറ്റി വൈക്കത്ത് എത്തിയത്.
മെക്കാനിക്കൽ എൻജിനിയറിംഗ് ബിരുദധാരിയായ മാറ്റിക്ക് ലണ്ടനിൽ റസ്റ്ററന്റുണ്ട്. 40 രാജ്യങ്ങൾ ഇതിനകം ചുറ്റിക്കണ്ടു. ഒരു യാത്രയ്ക്കിടയിലാണ് മാർക്കറ്റിംഗിൽ ബിരുദധാരിയായ നിക്കോലിയെ പരിചയപ്പെട്ടത്. സൗഹൃദം പ്രണയത്തിലേക്കു വഴിമാറിയതോടെ 2024 ഒക്ടോബറിൽ ഇരുവരും ലോകം ചുറ്റാൻ കാറിലേറി.
മാറ്റി ഇതിനായി തന്റെ ടൊയോട്ട ലാൻഡ് ക്രൂയിസർ 78 സീരിയസിൽ ആവശ്യമായ ക്രമീകരണം വരുത്തി. ഭക്ഷണം പാകം ചെയ്യാനും കുളിക്കാനും ഉറങ്ങാനുമൊക്കെ സൗകര്യമൊരുക്കി. മുകളിൽ സോളാർ പാനൽ സ്ഥാപിച്ചു.
ഓസ്ട്രേലിയയിലെ മെൽബൺ തുറമുഖത്തുനിന്നു കപ്പലിലാണ് ഇന്ത്യയിലെത്തിയത്. കേരളത്തിലെത്തിയ ശേഷം കണ്ണൂരും വയനാടും ചുറ്റിക്കറങ്ങി. വയനാട്ടിലെ വട്ടക്കര ഗ്രാമത്തിലെത്തിയപ്പോൾ പ്രദേശവാസികളായ ദിയാൻ, രാഹുൽ എന്നിവരെ പരിചയപ്പെട്ടു.
Todays Story
തൃശൂർ പൂരത്തെക്കുറിച്ചോ കൂർക്കഞ്ചേരി തൈപ്പുയത്തെക്കുറിച്ചോ പോർച്ചുഗൽ ഫുട്ബോൾ ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് യാതൊരു പിടിയും ഉണ്ടാവില്ല.
എന്നാൽ ഇത്തവണ ഫെബ്രുവരി ഒന്നിന് നടക്കാൻ പോകുന്ന കൂർക്കഞ്ചേരി തൈപ്പൂയ മഹോത്സവത്തിൽ ഈ പോർച്ചുഗീസ് രാജാവുണ്ടാകും. പൂക്കാവടികളുടെ അമരത്തിരുന്ന് ഫുട്ബോളിലെ ഈ രാജാവ് പൂയക്കാഴ്ചകളെല്ലാം രാപ്പകൽ കാണും.
തൃശൂരിന്റെ ആഘോഷക്കാഴ്ചകളിൽ ഒന്നായ കൂർക്കഞ്ചേരി പൂയത്തിന്റെ കാവടിയാട്ടത്തിന് ഫുട്ബോൾ ഇതിഹാസം സാക്ഷാൽ ക്രിസ്റ്റ്യാനോ റൊണാൾഡോയും ഉണ്ടാകും.
എന്നുവച്ചാൽ കൂർക്കഞ്ചേരി പൂയത്തിന് കാവടിയാട്ടത്തിൽ എന്നും പുതുമകൾ മാത്രം സമ്മാനിച്ചിട്ടുള്ള ശ്രീനാരായണ സമാജം പടിഞ്ഞാറ്റുമുറി വടൂക്കര എസ്എൻ നഗർ ദേശത്തിന്റെ ഇത്തവണത്തെ വിസ്മയ കാഴ്ച റൊണാൾഡോ കാവടി ആണ്.
നാലടി ഉയരമുള്ള ജീവൻ തുടിക്കുന്ന റൊണാൾഡോയുടെ പടുകൂറ്റൻ ശില്പം. 16 അടി ഉയരം വരുന്ന കാവടിക്കുമേൽ ഉണ്ടാകും. കൂർക്കഞ്ചേരി പൂയം മുഴുവൻ വീക്ഷിച്ച് റൊണാൾഡോ അങ്ങനെ തല ഉയർത്തി നിൽക്കും.
കളിക്കളത്തിൽ എതിരാളിയുടെ ഗോൾമുഖം കുലുക്കുമ്പോൾ നിൽക്കുന്ന അതേ ആവേശത്തോടെ... മികച്ച ഫിനിഷിംഗിലാണ് റൊണാൾഡോയുടെ രൂപം വാർത്തെടുത്തിരിക്കുന്നത്.
മാസങ്ങൾ നീണ്ട പണികൾക്കൊടുവിലാണ് ശില്പം പൂർത്തിയാകുന്നത്. ഫെബ്രുവരി ഒന്നിന് കൂർക്കഞ്ചേരി ശ്രീ മാഹേശ്വര ക്ഷേത്രാങ്കണത്തിലേക്ക് കൂർക്കഞ്ചേരിയുടെ വിവിധ തട്ടകങ്ങളിൽ നിന്ന് കാവടികൾ എത്തുമ്പോൾ വടൂക്കരക്കാർക്കൊപ്പം റൊണാൾഡോയുടെ ആരാധകരും ചുവടുവെച്ചെത്തും.
കൂർക്കഞ്ചേരി പൂയത്തിന്റെ ചരിത്രത്തിൽ ഒരുപക്ഷേ ആരുംതന്നെ ഇത്തരം ഒരു കാവടി ഒരുക്കി ഇറക്കിയിട്ടുണ്ടാവില്ല എന്ന് വടൂക്കരക്കാർ തറപ്പിച്ചു പറയുന്നു. റൊണാൾഡോയുടെ ആരാധകരായ മൂവർ സംഘമാണ് സി ആർ സെവൻ എന്ന ഈ കാവടിയുടെ ഈ ആശയത്തിന്റെ ക്യാപ്റ്റന്മാർ.
പോർചുഗലിലെ മദീറയിൽ ഫുൻചാലിലാണ് സാക്ഷാൽ റൊണാൾഡോ ജനിച്ചതെങ്കിൽ പൂയത്തിൽ എത്തുന്ന റൊണാൾഡോയുടെ ജനനം വടൂക്കരയിൽ തന്നെയായിരുന്നു. ആറടി രണ്ട് ഇഞ്ച് ആണ് യഥാർഥ റൊണാൾഡോയുടെ ഉയരമെങ്കിൽ നാലടിയിലേറെ ഉയരമുണ്ട് വടൂക്കരയുടെ സ്വന്തം റൊണാൾഡോക്ക്.
തൃശൂർ പൂരത്തിന് സ്പെഷ്യൽ കുടകൾ ഒരുക്കുന്ന രഹസ്യ സ്വഭാവത്തോടെയാണ് മുവർ സംഘമായ അഖിൽ മുരളീധരനും, ഇസ്മയിൽ ഇബ്രാഹിമും, ജെറി ജോർജും മുൻകൈയെടുത്ത് റൊണാൾഡോയെ ഒരുക്കിയത്.
റൊണാൾഡോയുടെ കടുത്ത ആരാധകരായ ഈ മൂവർ സംഘം ഇത്തരമൊരു ശില്പം നിർമിച്ച് കാവടി ഒരുക്കാനായി പല പ്രമുഖ ശില്പികളെയും ആർട്ടിസ്റ്റ്മാരെയും സമീപിച്ചപ്പോൾ വലിയ തുകയാണ് അവരെല്ലാം ഇതിനുവേണ്ട ചെലവായും പ്രതിഫലമായും എല്ലാം ആവശ്യപ്പെട്ടത്.
അതിനുള്ള സാമ്പത്തികാവസ്ഥ ഇല്ലാത്തതുകൊണ്ട് ഇവർ തന്നെ മുൻകൈയെടുത്ത് ഈ രംഗത്തെ പ്രൊഫഷണലുകളെയും അല്ലാത്തവരെയുമൊക്കെ ചേർത്തുനിർത്തി സി ആർ സെവൻ എന്ന പേരിലുള്ള റൊണാൾഡോ കാവടിയുടെ പണി തുടങ്ങി.
കളിക്കളത്തിൽ റൊണാൾഡോ കാണിക്കുന്ന ആത്മവിശ്വാസവും ഇച്ഛാശക്തിയും വിജയതൃഷ്ണയും തങ്ങൾക്ക് പ്രചോദനമായെന്നും റൊണാൾഡോയുടെ ആ ആറ്റിറ്റ്യൂഡ് ഒരുപാട് പ്രതിസന്ധിഘട്ടങ്ങളിൽ തങ്ങൾക്ക് തുണയായെന്നും ഇവർ പറയുന്നു.
ശ്രീനാരായണ സമാജം പടിഞ്ഞാറ്റുമുറി വടൂക്കര എസ്.എൻ. നഗർ ദേശത്തെ സകലരും ഈ കാവടി ഒരുക്കുന്നതിൽ തങ്ങളുടെതായ പങ്കുവഹിച്ചിട്ടുണ്ട്. ചെറിയ കുട്ടികൾ വരെ അവരാൽ കഴിയും വിധം ഈ കാവടി അണിയിച്ചൊരുക്കുന്നതിൽ പങ്കാളികളായി.
ഇതിലും ഏറെ കൗതുകമായ മറ്റൊരു കാര്യം റൊണാൾഡോ കാവടി എന്ന ആശയം അല്ലെങ്കിൽ സി ആർ സെവൻ എന്ന കാവടി റൊണാൾഡോയുടെ ആരാധകരുടെ ഐഡിയ ആയിരുന്നെങ്കിലും കാവടി പണിയുടെ എല്ലാ ഘട്ടങ്ങളിലും സജീവമായി നിന്നത് ലയണൽ മെസിയുടെയും നെയ്മറിന്റേയും കടുത്ത ആരാധകരായിരുന്നു.
അഖിൽ -ഇസ്മായിൽ- ജെറി എന്ന മൂവർ സംഘത്തിന്റെ ഏറ്റവും വലിയ സ്വപ്നമായ റൊണാൾഡോ കാവടി യാഥാർത്ഥ്യമാക്കാൻ മെസിയും നെയ്മറും കളത്തിലിറങ്ങി എന്ന് വേണമെങ്കിൽ കാവ്യാത്മകമായി പറയാം. കാവടി നിർമാണ മേഖലയിൽ വർഷങ്ങളുടെ പ്രവർത്തന പരിചയമുള്ള ഒരു സംഘം തന്നെ ഈ കാവടിയുടെ പിന്നിലുണ്ട്.
ഈ മൂവർ സംഘത്തിന്റെ ഏറ്റവും വലിയ സ്വപ്നം സാക്ഷാത്കരിക്കാൻ ഇവരുടെ സുഹൃത്തുക്കളും ഉറ്റവരും ഉടയോരും ഇതേക്കുറിച്ച് കേട്ടറിഞ്ഞവരും പറഞ്ഞറിഞ്ഞവരും പരിചയമുള്ളവരും ഇല്ലാത്തവരും എല്ലാം കട്ടക്ക് കട്ടയായി ഒപ്പം നിന്നപ്പോൾ പ്രതിസന്ധികളുടെ ചുവപ്പു കാർഡുകൾ ഇല്ലാതാവുകയും സി ആർ സെവൻ എന്ന കാവടി സ്വപ്നത്തിലേക്ക് എതിരാളിയുടെ ഗോൾ വല ലക്ഷ്യമാക്കി റൊണാൾഡോ പാഞ്ഞടുക്കും പോലെ എല്ലാവരും ഒത്തൊരുമിച്ച് മുന്നേറുകയും ചെയ്തു.
വരാൻ പോകുന്ന ലോകകപ്പ് ഫുട്ബോൾ മിക്കവാറും റൊണാൾഡോയുടെ അവസാനത്തെ ലോകകപ്പ് മത്സരം ആയിരിക്കുമെന്നും ആ ലോകകപ്പിന് ഇറങ്ങുന്ന റൊണാൾഡോയ്ക്ക് ഇന്ത്യയെന്ന മഹാരാജ്യത്തെ കേരളമെന്ന സംസ്ഥാനത്തെ തൃശൂർ എന്ന നഗരത്തിലെ കൂർക്കഞ്ചേരി എന്ന പ്രദേശത്തെ വടൂക്കരക്കാർ നൽകുന്ന ഒരു സമ്മാനം എന്നാണ് ഈ കാവടിയെ മൂവർ സംഘവും വടൂക്കരക്കാരും വിശേഷിപ്പിക്കുന്നത്.
കവടിയുടെ ഏറ്റവും മുകളിലുള്ള റൊണാൾഡോയുടെ ഐക്കോണിക് സെലിബ്രേഷൻ മൂഡിലും പോസിലുമുള്ള ശില്പത്തിന് പുറമേ ആറ് വ്യത്യസ്ത റൊണാൾഡോ ശില്പങ്ങൾ കൂടി ഈ കാവടിയിൽ ഉണ്ടാകും. ലക്ഷങ്ങൾ ചെലവിട്ടാണ് ഇവർ റൊണാൾഡോ കാവടി തയാക്കുന്നത്.
Todays Story
കോട്ടയം രാമപുരത്ത് ജനിച്ച് കുടിയേറ്റത്തിന്റെ ഭാഗമായി കുടുംബത്തോടൊപ്പം 1970കളില്‍ പുളിങ്ങോത്തെത്തുകയും പിന്നീട് മാതമംഗലത്തിനടുത്തുള്ള പെരുവാമ്പയിലേക്ക് താമസം മുറ്റുകയും ചെയ്ത ചെരിയമ്പറത്ത് തോമസ് എന്ന എഴുപത്തിരണ്ടുകാരന് ഇന്ന് നാട്ടുകാര്‍ക്ക് അദ്ഭുതമായി മാറിയിരിക്കുകയാണ്. വീടിനു സമീപത്ത് ഒറ്റയാള്‍ പോരാട്ടത്തിലൂടെ നൂറ്റിയിരുപത് മീറ്ററോളം നീളത്തിലുള്ള തുരങ്കം നിര്‍മിച്ചതാണ് തോമസ് ചേട്ടനെ അദ്ഭുതമായി മാറ്റിയത്.
25 മീറ്റര്‍ നീളത്തിലുള്ള തുരങ്കം നിര്‍മിക്കാനായിരുന്നു ആദ്യം ലക്ഷ്യമിട്ടത്. പിന്നീടത് അന്‍പതായി. ആവേശം ലക്ഷ്യത്തെ മറികടന്നപ്പോള്‍ തുരങ്കത്തിന്റെ നീളം 75 ആയി. ഇപ്പോഴത് നൂറ്റിയിരുപത് മീറ്റര്‍ നീളമുള്ള തുരങ്കമായി മാറി.
ഒരുവര്‍ഷത്തിനുള്ളില്‍ നൂറ്റിയന്പത് മീറ്റര്‍ നീളമുള്ള തുരങ്കമാക്കി മാറ്റി ഈ ദൗത്യം നിര്‍ത്തണമെന്നതാണ് തോമസ് ചേട്ടന്റെ ഇപ്പോഴത്തെ ആഗ്രഹം. അതിനപ്പുറത്തേക്ക് നീണ്ടുപോയാല്‍ വായു കിട്ടാതാകുമോയെന്ന സന്ദേഹവും ഇദ്ദേഹത്തിനുണ്ട്. തുരക്കലും കിളക്കലും മണ്ണ് പുറത്തേക്ക് മാറ്റലും എല്ലാം തോമസ് ചേട്ടന് ഒറ്റക്കാണ് ചെയ്യുന്നത്.
Todays Story
കൊച്ചിയിലെ ജൂത സമൂഹത്തിന്റെ ഓര്‍മകള്‍ ഇന്നും ബാക്കിയാണ്. 825 വര്‍ഷം പഴക്കമുള്ള, എറണാകുളം ബ്രോഡ്വേ മാര്‍ക്കറ്റിനുള്ളിലെ സിനഗോഗ് ഇന്നും പ്രൗഢിയോടെ സംരക്ഷിക്കുകയാണ് കൊച്ചിയിലെ ജൂത സമൂഹത്തിലെ അംഗമായ ഏലിയാസ് ജോസഫ്. കൊച്ചിയിലെ ഏഴു സിനഗോഗുകളില്‍ സര്‍ക്കാര്‍ ഏറ്റെടുക്കാത്ത ഒന്നാണ് എറണാകുളം മാര്‍ക്കറ്റിലെ ജ്യൂ സ്ട്രീറ്റിലെ ഈ പള്ളി.
1972ലാണ് ഈ സിനഗോഗ് അടച്ചുപൂട്ടിയത്. 1977ല്‍ ഇത് നശിപ്പിക്കപ്പെട്ടു. അതിന് ശേഷമാണ് ഏലിയാസ് ജോസഫ് ഇത് ഏറ്റെടുക്കുന്നത്. ലോകത്തില്‍ ഹിന്ദുക്കളും മുസ്ലിംകളും തുടങ്ങി എല്ലാ മതവിഭാഗങ്ങളും ചേര്‍ന്ന് പുതുക്കി പണിത ഒരേയൊരു സിനഗോഗ് ഇത് മാത്രമായിരിക്കും എന്നാണ് സിനഗോഗിനെ കുറിച്ച് ഏലിയാസ് ജോസഫ് ദീപിക ഓണ്‍ലൈനോട് പ്രതികരിച്ചത്.
2003ല്‍ ആരംഭിച്ച പുനരുദ്ധാരണ നടപടികള്‍ വര്‍ഷങ്ങളോളം തുടര്‍ന്നിരുന്നു. കഴിഞ്ഞ വര്‍ഷമാണ് മുഴുവനായും പൂര്‍ത്തിയായത്. മുന്നിലൊരു പൂന്തോട്ടം, ചെടികള്‍ വില്‍പ്പനയ്ക്കുണ്ട്. അകത്തേക്ക് പ്രവേശിക്കുംതോറും കൗതുകം വര്‍ധിക്കും.
ആദ്യം കണ്ണില്‍പ്പെടുക അക്വേറിയങ്ങളും അതില്‍ പല വര്‍ണങ്ങളിലും രൂപത്തിലുമായി കാണുന്ന അലങ്കാര മത്സ്യങ്ങളാണ്. ഒന്നുകൂടി ഉള്ളിലേക്ക് ചെല്ലുമ്പോള്‍ കാഴ്ചയുടെ മറ്റൊരു വിസ്മയമാണ്. വര്‍ണാഭമായ സിനഗോഗിന്റെ ഉള്‍വശം.
സിനഗോഗിന്റെ ഒരു ഭാഗം ഹിസ്റ്ററി മ്യൂസിയം ആക്കി മാറ്റണമെന്നാണ് ഏലിയാസിന്റെ ആഗ്രഹം. ഞാന്‍ ഒറ്റയ്ക്കാണ് ഇവിടെ പ്രാര്‍ഥന നടത്തുന്നത്. വേറെ ആരും വരാറില്ല. ഇസ്രായേല്‍, യുഎസ് എന്നിവിടങ്ങളില്‍ നിന്നൊക്കെയുള്ള ആളുകള്‍ കാണാന്‍ വരാറുണ്ട്.
ഞാന്‍ ഇരിക്കുന്ന ഈ മുറി 1948 വരെ ഹീബ്രൂ മീഡിയം സ്കൂള്‍ ആയിരുന്നു. ഇത് ഹിസ്റ്ററി മ്യൂസിയം ആക്കണമെന്നാണ് എന്റെ ആഗ്രഹം. ബംഗളൂരുവിലുള്ള ഒരാള്‍ രണ്ടു വിളക്കുകള്‍ ഇവിടെ സ്പോണ്സര് ചെയ്യുന്നുണ്ട്. പൊട്ടിപ്പോയ ഷാന്‍ഡ്ലിയര്‍ മാറ്റി പുതിയത് തരും. പഴയത് ഇവിടെ ഹിസ്റ്ററി മ്യൂസിയത്തില്‍ സൂക്ഷിക്കും.
1200ല്‍ എറണാകുളം കൂടുതലും തോടുകള്‍ ആയിരുന്നു. അന്ന് റോഡുകളില്ല, തോടുകള്‍ മാത്രമായിരുന്നു, അതാണ് ഗതാഗതത്തിനും ഉപയോഗിച്ചിരുന്നത്. ഇവിടെ വികസനം കൊണ്ടുവന്നത് ജൂതന്മാരാണ്.
ഈ ബ്രോഡ്വേ മാര്‍ക്കറ്റ് പോലും ഞങ്ങളുടേതാണ്. ഇത് പള്ളിയുടെ മാര്‍ക്കറ്റ് ആണ്. പക്ഷെ ആരും ഇതൊന്നും ഓര്‍ക്കുന്നത് പോലുമില്ല എന്നതാണ് യാഥാര്‍ഥ്യം. മാര്‍ക്കറ്റില്‍ ഇപ്പോഴും കോഡ് ഭാഷയായി ഹീബ്രൂ ഭാഷ ഉപയോഗിക്കുന്നുണ്ട്. ഇത് കടവുംഭാഗ പള്ളിയാണ്. അപ്പുറത്ത് തെക്കുംഭാഗം പള്ളിയുണ്ട്. മുസിരിസില്‍ തകര്‍ത്ത പള്ളിയുടെ പകര്‍പ്പാണ് ഇവിടെ പണിതത്.
സിനഗോഗ് ഇപ്പോഴും ഇങ്ങനെ സൂക്ഷിക്കുന്നത് എന്റെ പ്രയത്നം കൊണ്ട് മാത്രമല്ല, പലരും ഇതിന്റെ പുരുദ്ധാരണത്തിനായി സഹായിച്ചിട്ടുണ്ട്. പ്രാര്‍ഥിച്ചപ്പോള്‍ തമ്പുരാന് മനുഷ്യരൂപത്തില്‍ വന്നതാണ്. അതില്‍ ഇവിടെയുള്ളവരും പുറത്തു നിന്നുള്ളവരുമുണ്ട്. എന്നാല്‍ ഇത് പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കില്ല.
ഇവിടെ കാണാനായി ആരെങ്കിലും വന്നാല്‍ ഞാന്‍ പ്രവേശന തുകയൊന്നും വാങ്ങുന്നില്ല. ആഗ്രഹമുള്ള ആളുകള്‍ വന്നാല്‍ മാത്രമാണ് പള്ളി തുറന്നു കാണിച്ചു കൊടുക്കുന്നത്. പള്ളി കാണണമെന്ന് പറഞ്ഞ് അധികാരഭാവത്തില്‍ വന്നാല്‍ ഞാന്‍ ഓടിച്ചുവിടും - എന്നാണ് ഏലിയാസ് ജോസഫിന്റെ വാക്കുകള്‍.
താന്‍ മരിക്കുന്നതിന് മുമ്പ് സിനഗോഗ് വിശ്വസ്തനായ മറ്റൊരാളെ ഏല്‍പ്പിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും ഏലിയാസ് വ്യക്തമാക്കി. ഞാന്‍ ചിരഞ്ജീവിയൊന്നുമല്ല, ഒരു ദിവസം മണ്ണിലേക്ക് പോകും. അതിന് മുമ്പ് ഇത് മറ്റൊരാളെ ഏല്‍പ്പിക്കണമെന്ന് ആഗ്രഹമുണ്ട്.
എന്റെ മക്കള്‍ക്ക് അതില്‍ താത്പര്യമില്ല. എനിക്ക് ഈ പള്ളിയോടുള്ള വൈകാരികത എന്റെ മക്കള്‍ക്കോ അനിയന്മാര്ക്കോ ഇല്ല. ഇത് നടത്തിക്കൊണ്ടു പോകാന്‍ പ്രാപ്തിയുള്ള ആരെങ്കിലും വരും. തമ്പുരാന് ആരെയെങ്കിലും കൊണ്ടുവരും എന്നാണ് പ്രതീക്ഷ.
ഞാന്‍ ഇസ്രായേലിലേക്ക് തിരിച്ചു പോകില്ല. അവിടെ പോയിട്ട് എന്ത് ചെയ്യാനാണ്. എന്റെ മക്കള്‍ ഇസ്രായേലില്‍ നിന്നും അമേരിക്കയ്ക്ക് പോയി. ഞാന്‍ ജനിച്ചതും വളര്‍ന്നതും എല്ലാം ഇവിടെ തന്നെയാണ്. അതിനിടെയില്‍ മുംബെെയില്‍ പഠിക്കാന്‍ പോയ മൂന്നു വര്‍ഷം മാത്രമാണ് ഞാന്‍ ഇവിടെ ഇല്ലാതിരുന്നത്.
ഞാന്‍ ഒറ്റയ്ക്ക് കഴിയേണ്ടി വരുമെന്ന് നേരത്തെ അറിയാമായിരുന്നു. കാരണം ഇവിടെ നമ്മുടെ ജൂതസമൂഹമില്ല. 40 വര്‍ഷമായി അക്വേറിയവും ചെടികളും നാലു ജോലിക്കാരുമായി ഇവിടെ ഇങ്ങനെ നടത്തിക്കൊണ്ടു പോവുന്നു - എന്ന് ജോസഫ് ഏലിയാസ് വ്യക്തമാക്കി.
Todays Story
“പാരഡി എന്നാല്‍ പാരിന് നടുവില്‍
കേവലമൊരു ചെറു പാട്ടല്ല
ജനകോടികള്‍ നമുക്ക്
ചിരിക്കുവാനായ്
ഉണ്ടാക്കിയതല്ലോ...”
പാരഡി പാട്ടുകളുടെ പൊന്നുതമ്പുരാന് സാക്ഷാല്‍ വി ഡി രാജപ്പന് ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ ഇപ്പോഴത്തെ പാരഡി വിവാദത്തെ പറ്റി ഇങ്ങനെ പാടുമായിരുന്നു. ഒരു സൂപ്പര്‍ഹിറ്റ് ഗാനത്തിന്റെ അതേ ട്യൂണില്‍ നിര്‍ദോഷ ഹാസ്യത്തിലൂടെ സാമൂഹിക വിമര്‍ശനം ഉന്നയിക്കുന്നതാണ് പൊതുവേ പാരഡി ഗാനങ്ങള്‍.
എന്നാല്‍ തൊട്ടാല്‍ പൊള്ളുന്ന പല കാര്യങ്ങളും പാരഡിയില്‍ ഉള്‍ക്കൊള്ളിക്കാന്‍ ശ്രമിച്ചതോടെ പാരഡി ട്രാജഡി ആകുന്ന കാഴ്ചയാണ് കണ്ടത്. ഇവിടെയാണ് വി.ഡി. രാജപ്പന് എന്ന ജീനിയസ് കാലത്തിന്റെ ചുരം കടന്നു പോയിട്ടും മരിക്കാതെ ജീവിക്കുന്നത്.
സിനിമയില്‍ ഹാസ്യ വേഷങ്ങള്‍ ചെയ്ത് ചിരിപ്പിച്ചതിനേക്കാള്‍ കൂടുതല്‍ വി.ഡി. രാജപ്പൻ കേരളീയരെ ചിരിപ്പിച്ചത് തന്റെ പാരഡി ഗാനങ്ങളിലൂടെയാണ്.
ഒരു കവിയോ ഗാനരചയിതാവോ ഏറെ പാടുപെട്ട് സൃഷ്ടിച്ച എടുക്കുന്ന ഒരു പാട്ടിന് സംഗീതസംവിധായകര്‍ ദിവസങ്ങളോളം പാടുപെട്ട് ഉണ്ടാക്കിയെടുക്കുന്ന ഈണം അതേപടി നിലനിര്‍ത്തി വരികള്‍ മാറ്റിയെഴുതി സൃഷ്ടിക്കുന്ന പാരഡി ഗാനങ്ങള്‍ പലപ്പോഴും വിമര്‍ശനങ്ങള്‍ക്ക് വിധേയമാകാറുണ്ടെങ്കിലും വി.ഡി.രാജപ്പന്റെ പാരഡി ഗാനങ്ങള്‍ പ്രമുഖരായ ഗാനരചയിതാക്കളും സംഗീത സംവിധായകരും വരെ നെഞ്ചോട് ചേര്‍ത്തു പിടിച്ചിട്ടുണ്ട്.
ജനകീയനായിരുന്നു പാരഡി ഗാനങ്ങളുടെ തമ്പുരാനായ വി.ഡി.രാജപ്പന്. പാട്ട് ഏതായാലും അതില്‍ എല്ലാം പാരഡി കണ്ടെത്തുന്ന ബ്രില്ല്യന്റ് ആയിരുന്നു വി.ഡി. രാജപ്പന്. അതൊട്ടും എളുപ്പമുള്ള ഒരു പണി ആയിരുന്നില്ല എന്നതുകൊണ്ട് തന്നെയാണ് അതിനെ ബ്രില്ല്യന്‍സ് എന്ന് വിശേഷിപ്പിക്കുന്നത്.
ഈണത്തിലേക്ക് ആവശ്യമായ വരികള്‍ ചേര്‍ക്കുക ഒരുപക്ഷേ എളുപ്പമാണെങ്കിലും താന്‍ ആ വരികളിലൂടെ ഉദ്ദേശിക്കുന്ന സാമൂഹിക വിമര്‍ശനമോ സാമൂഹികമായ തിരുത്തോ സാധ്യമാകണമെങ്കില്‍ പണി കുറച്ചെടുക്കണം. എന്നാല്‍ വി.ഡി.രാജപ്പന് അത് വളരെ ലാഘവത്തോടെ ലളിതമായി അനായാസം ചെയ്തു.
കടുംകട്ടി വാക്കുകള്‍ അദ്ദേഹം തന്റെ പാരഡി ഗാനങ്ങളില്‍ ഉപയോഗിച്ചില്ല. അഥവാ ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ അത് നമ്മെ ചിരിപ്പിക്കുകയും ചെയ്യുമായിരുന്നു. ഒരല്പം അതിശയോക്തി കലര്‍ത്തി പറഞ്ഞാല്‍ കുഞ്ചന്‍ നമ്പ്യാര്‍ക്ക് ശേഷം തന്റെ ചുറ്റുപാടും നടക്കുന്ന കാര്യങ്ങളെ വിമര്‍ശനാത്മകമായ കാഴ്ചപ്പാടോടെ നോക്കി കണ്ട് അത് ഒരു കലാരൂപത്തിലേക്ക് പറിച്ചു നട്ട് ഏറ്റവും ഭംഗിയായി ജനപ്രിയമായി അവതരിപ്പിക്കാന്‍ രാജപ്പന് സാധിച്ചു.
ഇന്നും വി.ഡി. രാജപ്പന്റെ പാരഡി ഗാനങ്ങള്‍ കേള്‍ക്കുന്ന മലയാളികള്‍ കേരളത്തിലും കേരളത്തിലും പുറത്തും ഉണ്ട് എന്നതാണ് സത്യം. ഓഡിയോ കാസറ്റുകള്‍ കേരളത്തില്‍ ഒരു തരംഗമായി മാറിയ കാലത്ത് ഏതു വീട്ടിലും ഒരു വി.ഡി. രാജപ്പന്റെ പാരഡി ഗാനത്തിന്റെ ഒരു കാസറ്റ് എങ്കിലും ഉണ്ടാവാറുണ്ട്.
ചെറുപ്പക്കാരും പ്രായമായവരും സ്ത്രീകളും കുട്ടികളുമൊക്കെ രാജപ്പന്റെ പാരഡി ഗാനങ്ങള്‍ ആസ്വദിച്ചു. അതിനൊരു കാരണം ആ ഗാനങ്ങളില്‍ അവര്‍ കേട്ടത് തങ്ങള്‍ക്ക് അറിയുന്ന നാടിന്റേയും നാട്ടാരുടെയും കഥകളാണ് അവരുടെ വേവലാതികളാണ്, സങ്കടപെയ്തുകളാണ്, ഒരു നാട്ടിട വഴിയിലെ വേലിക്ക് അപ്പുറവും ഇപ്പുറവും നിന്ന് പറഞ്ഞ കാര്യങ്ങളാണ്... അവരത് കണ്ണടച്ച് കേട്ട് ആസ്വദിച്ചു.. പരസ്പരം മൂളിപ്പാടി..
വെള്ളിക്കുഴിയില്‍ ദേവദാസന് രാജപ്പന് എന്ന വി.ഡി.രാജപ്പന് ഹാസ്യകഥാപ്രസംഗത്തിലൂടെ പാരഡി ഗാനങ്ങള്‍ ആസ്വാദക ഹൃദയങ്ങളില്‍ വീണ്ടും വീണ്ടും പാടാന്‍ കഴിയും വിധം നിറച്ചു. കോട്ടയത്തായിരുന്നു വി.ഡി.രാജപ്പന്റെ ജനനമെങ്കിലും കേരളം മുഴുവന്‍ രാജപ്പനെയും ഈണങ്ങളേയും ഇടനെഞ്ചിലേറ്റി.
തന്റെ പാരഡികളിലും ഹാസ്യ കഥാപ്രസംഗത്തിലും കഥാപാത്രങ്ങളായി അദ്ദേഹം കൂടുതലും കൊണ്ടുവന്നത മൃഗങ്ങള്‍, വാഹനങ്ങള്‍, നായ, പോത്ത്, എരുമ, തവള, കോഴി, പാമ്പ് എന്നിവയൊക്കെയായിരുന്നു. ഒറ്റത്തവണ കേള്‍ക്കുമ്പോള്‍ തന്നെ ആസ്വാദകരുടെ മനസില്‍ കുരുങ്ങിക്കിടക്കുന്ന ടൈറ്റിലുകളിടാന് വി.ഡി.രാജപ്പന് പ്രത്യേക കഴിവായിരുന്നു.
പ്രിയേ നിന്റെ കുര, കുമാരി എരുമ, മാക് മാക്, ചികയുന്ന സുന്ദരി, എന്നെന്നും കുരങ്ങേട്ടന്റെ തുടങ്ങിയ ഹാസ്യ കഥാപ്രസംഗങ്ങള്‍ വേദിയില്‍ അവതരിപ്പിക്കുമ്പോള്‍ സദസ് ചിരിച്ചാര്മാദിച്ചിളകി മറിയുമായിരുന്നു.
കേരളത്തിലും വിദേശത്തുമായി എത്രയോ വേദികളില്‍ വി.ഡി.രാജപ്പന് നിറഞ്ഞാടിയിരിക്കുന്നു. കാസറ്റുകളിലൂടെയാണ് രാജപ്പന് കൂടുതല്‍ പ്രശസ്തനായത്. അന്നത്തെ ബസുകളിലും കല്യാണ വീടുകളിലും ഉത്സവപ്പറമ്പുകളിലുമൊക്കെ അലയടിച്ചിരുന്നത് വി.ഡി.രാജപ്പന്റെ പാരഡികളുടേയും ഹാസ്യ കഥാപ്രസംഗങ്ങളുടെ യും ഓഡിയോ കാസറ്റുകളില്‍ നിന്നുള്ള സൂപ്പര്പാരഡികളായിരുന്നു.
അന്നൊക്കെ ഗള്‍ഫില്‍ നിന്നും വരുന്നവര്‍ കൊണ്ടുവന്നിരുന്ന ഓഡിയോ കാസറ്റുകളില്‍ വി.ഡി.രാജപ്പന്റെ കാസറ്റുകള്ക്കേറെ ഡിമാൻഡായിരുന്നു. പ്രത്യേക ശബ്ദമായിരുന്നു രാജപ്പന്റേത്. ശ്രുതിമധുരമോ സംഗതിയും ടെമ്പോയുമൊക്കെ ഒത്തു ചേര്‍ന്നതോ അല്ല, മറിച്ച് ചിരിപ്പിക്കാന്‍ കഴിവുള്ള ശബ്ദമായിരുന്നു അദ്ദേഹത്തിന്റേത്. ഒരു ചെറിയമൂളലോ ചിരിയോ ധാരാളമായിരുന്നു മലയാളികളെ ചിരിപ്പിക്കാന്‍.