Sun, 26 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Violence

Ernakulam

ദേശീയ പണിമുടക്കിലെ അക്രമം; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

മൂവാറ്റുപുഴ: ദേശീയ പണിമുടക്കില്‍ നടന്ന അക്രമസംഭവങ്ങളിലും മാധ്യമപ്രവര്‍ത്തകന് നേരെയുണ്ടായ മര്‍ദനത്തിലും ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. ജില്ലാ പോലീസ് മേധാവി അന്വേഷണം നടത്തി നാലാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം.

2025 ജൂലൈ ഒമ്പതിന് നടന്ന ദേശീയ പണിമുടക്കിന്‍റെ ഭാഗമായി മൂവാറ്റുപുഴയില്‍ കെഎസ്ആര്‍ടിസി ബസിന് നേരെ കല്ലേറ് നടത്തി ജീവനക്കാരെ പരിക്കേല്പിച്ച് യാത്രക്കാരില്‍ ഭീതി സൃഷ്ടിക്കപ്പെടുകയും ചെയ്ത സംഭവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകനെ സമരാനുകൂലികള്‍ മര്‍ദിക്കുകയും ചെയ്തു.

ആംബുലന്‍സുകളും രോഗികളുമായി ആശുപത്രിയിലേക്ക് പോയ മറ്റു വാഹനങ്ങളുമുള്‍പ്പെടെ തടയുകയും ചെയ്തിരുന്നു. യാത്ര തടസപ്പെടുത്തി ചികിത്സ നിഷേധിക്കാനുള്ള ശ്രമം നടന്നതായും ആരോപണം ഉയര്‍ന്നിരുന്നു. പൊതുപ്രവര്‍ത്തകനും ഓട്ടോ തൊഴിലാളിയുമായ വാഴപ്പിള്ളി മുണ്ടയ്ക്കല്‍ എം.ജെ. ഷാജി ദേശീയ മനുഷ്യാവകാശ കമ്മീഷന് നല്‍കിയ പരാതിയിലാണ് ജില്ലാ പോലീസ് മേധാവി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കമ്മീഷന്‍ ഉത്തരവ് നല്‍കിയിരിക്കുന്നത്.

International

ജെൻസീ നേതാവിന്‍റെ മരണം; ബംഗ്ലാദേശിൽ കലാപം പടരുന്നു

ധാക്ക: ജെൻസീ പ്രക്ഷോഭ നേതാവ് ഷരീഫ് ഒസ്‌മാൻ ഹാദിയുടെ മരണത്തിനു പിന്നാലെ ബംഗ്ലദേശിൽ കലാപം പടരുന്നു. തലസ്ഥാനമായ ധാക്കയുടെ തെരുവിലിറങ്ങിയ പ്രതിഷേധക്കാർ വ്യാപക അക്രമം അഴിച്ചുവിട്ടു.

വിദ്യാർഥി നേതാവ് ഷരീഫ് ഒസ്മാൻ ഹാദിക്ക് കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് മുഖംമൂടി ധാരികളുടെ വെടിയേറ്റത്. തുടർന്ന് സിംഗപ്പൂരിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്‌ചയാണ് മരിച്ചത്. ഇതോടെ തെരുവിലിറങ്ങിയ പ്രതിഷേധക്കാർ വ്യാപക അക്രമം അഴിച്ചുവിട്ടു.

മാധ്യമ ഓഫീസുകൾ ഉൾപ്പെടെ നിരവധി സ്ഥാപനങ്ങൾക്ക് തീയിട്ടു. ഷേഖ് ഹസീന സർക്കാരിന്‍റെ പതനത്തിന് കാരണമായ വിദ്യാർഥി പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ ഇൻക്വിലാബ് മഞ്ചിന്‍റെ വക്താവായിരുന്നു ഹാദി.

കുറ്റവാളികളെ ഉടൻ പിടികൂടണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം. കൊലയാളികളെ അറസ്റ്റ് ചെയ്യുന്നതിൽ പോലീസ് പരാജയപ്പെട്ടുവെന്നും പ്രതിഷേധക്കാർ ആരോപിച്ചു.

International

യുഎസ് നീക്കം; വിരണ്ട് നൈജീരിയ; സർക്കാരിനെതിരേ ജനങ്ങൾ

അബുജ: നൈജീരിയയിലെ ക്രൈസ്തവ വംശഹത്യക്കെതിരേ മുന്നറിയിപ്പ് നൽകിയ അമേരിക്കൻ ഭരണകൂടം സൈനിക നടപടിക്കു തയാറെടുപ്പു തുടങ്ങിയതോടെ അങ്കലാപ്പിൽ നൈജീരിയ. നൂറു കണക്കിനു ക്രൈസ്തവരെ ദിനംതോറും കൊന്നുതള്ളുന്ന ബോക്കോ ഹറാം അടക്കമുള്ള ഇസ്‌ലാമിക ഭീകരസംഘടനകൾക്കെതിരേ യാതൊരു നടപടിയും സ്വീകരിക്കാത്ത നൈജീരിയൻ ഭരണകൂടത്തിനു കഴിഞ്ഞ ദിവസം അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു.

ഭീകരർക്കെതിരേ സൈനിക നടപടി ഉടൻ സ്വീകരിച്ചില്ലെങ്കിൽ അമേരിക്കൻ സേന നൈജീരിയയിൽ ഇറങ്ങുമെന്നായിരുന്നു മുന്നറിയിപ്പ്. ഇതിനു പിന്നാലെ യുഎസ് സൈനിക നീക്കത്തിനു തയാറെടുക്കുകയും ചെയ്തു. സേനയെ നേരിട്ട് ഇറക്കാതെ വ്യോമാക്രമണമാകും ഭീകരർക്കെതിരേ ആദ്യഘട്ടത്തിൽ യുഎസ് നടത്തുകയെന്ന സൂചനയും പുറത്തുവന്നു. ഇതോടെ അങ്കലാപ്പിലായ നൈജീരിയൻ ഭരണകൂടം രാജ്യത്തു ക്രൈസ്തവ വംശഹത്യ നടക്കുന്നില്ലെന്ന വാദവുമായി രംഗത്തുവന്നിട്ടുണ്ട്.

ഭീകരരെ ഒതുക്കാൻ സർക്കാർ ഉടൻ നടപടി സ്വീകരിക്കണമെന്ന ആവശ്യം നൈജീരിയയിലെ സോഷ്യൽ മീഡിയയിലും മറ്റു കേന്ദ്രങ്ങളിലും ശക്തമായി. അമേരിക്ക ആക്രമണം നടത്തുമെന്ന ഭീതി രാജ്യത്തെന്പാടും ഉയർന്നതോടെ ഭീകരരെ ഒതുക്കണമെന്ന ആവശ്യവുമായി സംഘടനകളും രംഗത്തിറങ്ങി. ഇതോടെ അമേരിക്കൻ ഭരണകൂടവുമായി ചർച്ച നടത്താൻ പ്രസിഡന്‍റ് ബോല തിനിബു ശ്രമം തുടങ്ങിയിട്ടുണ്ട്. ബോക്കോ ഹറാം, അൽക്വയ്ദ ബന്ധമുള്ള ഗ്രൂപ്പുകൾ എല്ലാ വിഭാഗത്തിലുള്ള ആളുകളെയും വധിക്കുന്നുണ്ടെന്നാണ് നൈജീരിയൻ ഭരണകൂടത്തിന്‍റെ വാദം. കൂട്ട ശവക്കുഴികൾക്കു സമീപമിരുന്നു കൊല്ലപ്പെട്ട ക്രൈസ്തവരുടെ ബന്ധുക്കൾ നിലവിളിക്കുന്ന കാഴ്ച ലോകമനഃസാക്ഷിയെ നടുക്കിയിരുന്നു.

പശ്ചിമ ആഫ്രിക്കൻ രാജ്യമായ നൈജീരിയ ആഫ്രിക്കയിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യം കൂടിയാണ്. അന്പതു ശതമാനത്തിനടുത്തു ക്രൈസ്തവരും അത്രത്തോളം തന്നെ മു‌സ്‌ലിംകളും രാജ്യത്തുണ്ട്. എന്നാൽ, ക്രൈസ്തവരെ ഉന്മൂലനം ചെയ്യുക എന്ന ലക്ഷ്യത്തോടെ ഇസ്‌ലാമിക ഭീകരസംഘടനകൾ വേരുറപ്പിച്ചതോടെ കഴിഞ്ഞ വർഷങ്ങളിൽ ആയിരക്കണക്കിനു ക്രൈസ്തവരാണ് നൈജീരിയയിൽ കൊല്ലപ്പെട്ടത്. വൈദികരും സന്യസ്തരും പതിവായി ഇവരുടെ ആക്രമണങ്ങൾക്ക് ഇരയാകുന്നുണ്ട്. എന്നാൽ, ഇതിനെ ചെറുക്കാൻ നൈജീരിയൻ ഭരണകൂടത്തിനു കഴിയുന്നില്ല.

National

തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് അക്രമങ്ങളുണ്ടായാൽ വിട്ടുവീഴ്ച കാണിക്കില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണർ

ന്യൂഡൽഹി: തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയ അക്രമങ്ങളുണ്ടായാൽ തെരഞ്ഞെടുപ്പ് കമ്മീഷൻ യാതൊരു വിട്ടുവീഴ്ചയും കാണിക്കില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കഴിഞ്ഞ വ്യാഴാഴ്ച ജന്‍ സുരാജ് പാര്‍ട്ടി പ്രവര്‍ത്തകന്‍ ദുലാര്‍ചന്ദ് യാദവ് വെടിയേറ്റു കൊല്ലപ്പെട്ടതിന്‍റെ പശ്ചാത്തലത്തിലാണ് കമ്മീഷണറുടെ ഔദ്യോഗിക പ്രസ്താവന പുറത്തുവന്നത്.

എല്ലാ വോട്ടർമാർക്കും സമാധാനപരമായും സ്വതന്ത്രമായും സുതാര്യമായും വോട്ട് ചെയ്യാൻ സാധിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ പൂർണ സജ്ജമാണെന്നും ഗ്യാനേഷ് കുമാർ പറഞ്ഞു.

അതേസമയം ദുലാര്‍ചന്ദ് യാദവിന്‍റെ കൊലപാതകത്തിൽ ജെഡിയു സ്ഥാനാര്‍ഥിയും മുന്‍ എംഎല്‍എയുമായ അനന്ത് സിംഗ് അറസ്റ്റിലായി. ഞായറാഴ്ച പുലര്‍ച്ചെയാണ് അനന്ത് സിംഗിനെ ബാര്‍ഹിലെ വീട്ടില്‍നിന്ന് പോലീസ് അറസ്റ്റ്‌ ചെയ്തത്.

ഇയാളുടെ കൂട്ടാളികളായ മണികാന്ത് ഠാക്കൂര്‍, രഞ്ജീത് റാം എന്നിവരെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബന്ധുവും മൊകാമ മണ്ഡലത്തിലെ ജന്‍ സുരാജ് പാര്‍ട്ടി സ്ഥാനാര്‍ഥിയുമായ പ്രിയദര്‍ശി പീയുഷിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കുന്നതിനിടെയാണ് ദുലാര്‍ ചന്ദ് യാദവ് കൊല്ലപ്പെട്ടത്.

Latest News

Corehub Up