Sat, 19 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Robbery

Idukki

യൂബര്‍ ടാക്‌സിയില്‍ കറങ്ങി കവര്‍ച്ച: മൂന്നു പേര്‍ പിടിയില്‍

തൊടുപുഴ: യൂബര്‍ ടാക്‌സിയില്‍ കറങ്ങി ആരാധനാലയങ്ങളില്‍ മോഷണം നടത്തിവന്നിരുന്ന സംഘം പൊലിസിന്‍റെ പിടിയിലായി. ആദ്യമായാണ് യൂബര്‍ ടാക്‌സിയില്‍ സഞ്ചരിച്ച് മോഷണം നടത്തുന്ന സംഘം പിടിയിലാകുന്നതെന്ന് ജില്ലാ പൊലിസ് മേധാവി ഡോ. എ. നസീം പറഞ്ഞു.

ജില്ലയ്ക്കകത്തും പുറത്തുമുള്ള ക്ഷേത്രങ്ങളില്‍ തുടര്‍ച്ചയായി മോഷണം നടത്തിവന്ന സംഘത്തെയാണ് തൊടുപുഴ പൊലിസും ഷാഡോ സംഘവും ചേര്‍ന്ന് പിടികൂടിയത്. അസം സ്വദേശിയും പെരുമ്പാവൂരില്‍ താമസക്കാരനുമായ അമീര്‍ ഹംസ (26), യൂബര്‍ ഡ്രൈവറായ കണ്ണൂര്‍ തളിപ്പറമ്പ് കൂട്ടുമുഖം സ്വദേശി വലിയവളപ്പില്‍ ഉബൈദ് (38), മോഷണമുതലുകള്‍ വാങ്ങിയ എറണാകുളം തമ്മനം നന്ദാനത്ത് പറമ്പില്‍ അനസ് എന്ന് വിളിക്കുന്ന റസാഖ് (54) എന്നിവരാണ് പിടിയിലായത്. സംഘത്തില്‍പ്പെട്ട ബംഗാള്‍ സ്വദേശി സുമീര്‍ എന്നയാള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി. ഗ്രാമപ്രദേശങ്ങളിലൂടെ സഞ്ചരിച്ച് ഇവിടെയുള്ള ക്ഷേത്രങ്ങളില്‍ കവര്‍ച്ച നടത്തുകയായിരുന്നു സംഘത്തിന്‍റെ രീതി.

തൊടുപുഴ പോലീസ് സ്റ്റേഷന്‍ പരിധിയിലെ പുരാതനമായ കോലാനി അമരംകാവ് ദേവീക്ഷേത്രത്തില്‍ നടന്ന രണ്ടു മോഷണങ്ങളിലാണ് ഇവരെ പിടികൂടിയത്. മേയ് 31ന് അര്‍ധരാത്രിക്കും ജൂണ്‍ ഒന്നിന് പുലര്‍ച്ചയ്ക്കുമിടയിലാണ് ആദ്യമോഷണം നടന്നത്. ക്ഷേത്രത്തിലെ ഫ്യൂസ് ഊരിവച്ചശേഷം, സിസിടിവി കാമറകള്‍ തകര്‍ത്ത് ഡിവിആര്‍ കടത്തിക്കൊണ്ടുപോയി. തുടര്‍ന്ന് മൂന്ന് ഭണ്ഡാരക്കുറ്റികളുടെ താഴ് തല്ലിപ്പൊട്ടിച്ച് 15,000 രൂപയോളം കവര്‍ന്നു. തുടര്‍ന്ന് ഈ മാസം മൂന്നിന് ക്ഷേത്രത്തില്‍ വീണ്ടും കവര്‍ച്ച നടന്നു. ക്ഷേത്രത്തില്‍ സൂക്ഷിച്ചിരുന്ന 60 നിലവിളക്കുകള്‍, രണ്ട് ഉരുളികള്‍, രണ്ട് തൂക്കുവിളക്കുകള്‍ തുടങ്ങി 70,000 രൂപ വിലമതിക്കുന്ന വസ്തുക്കളാണ് മോഷണം പോയത്.
ഇതിനു പുറമേ എറണാകുളത്തെ വിവിധ ക്ഷേത്രങ്ങളിലും ഇവര്‍ മോഷണം നടത്തിയിട്ടുണ്ട്. കാക്കനാട് പള്ളിയിലും മോഷണം നടത്തിയതായി പ്രതികള്‍ മൊഴി നല്‍കിയിട്ടുണ്ട്. എറണാകുളം, ഇടുക്കി ജില്ലകളിലെ വിവിധ ക്ഷേത്രങ്ങളില്‍നിന്ന് മോഷണം പോയ മുഴുവന്‍ സാധനങ്ങളും തമ്മനത്തുള്ള അനസിന്‍റെ കടയില്‍നിന്ന് പൊലിസ് റിക്കവറി ചെയ്തു. ഇവര്‍ മോഷണത്തിനായി ഉപയോഗിച്ചിരുന്ന കാറും കസ്റ്റഡിയിലെടുത്തു. പട്ടാമ്പി സ്വദേശിയായ വ്യക്തിയാണ് മുഴുവന്‍ മോഷണമുതലുകളും വാങ്ങിയിരുന്നത്. ഇയാള്‍ക്കായി അന്വേഷണം ആരംഭിച്ചതായി ജില്ലാ പോലീസ് മേധാവി പറഞ്ഞു.

തുടര്‍ച്ചയായ മോഷണങ്ങളെത്തുടര്‍ന്ന് എഡിജിപി പി. വിജയന്‍റെ ഇടപെടലോടെ ജില്ലാ പോലീസ് മേധാവി ഡോ. എ. നസീമിന്‍റെ നിര്‍ദേശപ്രകാരം പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. ഷാഡോ ടീമിനെ നിയോഗിക്കുകയും നൈറ്റ് പട്രോളിംഗ് ശക്തമാക്കുകയും ചെയ്തു. മോഷണം നടന്ന ഭാഗങ്ങളിലെയും തൊട്ടടുത്ത ആനിക്കാട് പഞ്ചായത്ത് പരിധിയിലെയും വീടുകളിലെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് സംശയാസ്പദമായ രണ്ടു കാറുകള്‍ കണ്ടെത്തിയത്. ഒരു വാഹനം സ്ഥിരമായി യൂബറിനുവേണ്ടി ഓടുന്ന കാറാണെന്ന് വ്യക്തമായതോടെ അന്വേഷണം ഡ്രൈവറായ ഉബൈദിലേക്ക് എത്തുകയായിരുന്നു. തുടര്‍ന്ന് എറണാകുളത്തുനിന്ന് പ്രതികളെ കസ്റ്റഡിയിലെടുത്തു.

തൊടുപുഴ ഡിവൈഎസ്പി സജി മാര്‍ക്കോസ്, ഇന്‍സ്‌പെക്ടര്‍ കെ.പി. മനേഷ്, എസ്‌ഐമാരായ ജിബിന്‍ തോമസ്, അരുണ്‍ ചന്ദ്രന്‍, അനന്തു ശേഖര്‍, ഷംസ്, സീനിയര്‍ സിവില്‍ പൊലിസ് ഓഫിസര്‍മാരായ ബിജു, ജോയ്, സിവില്‍ പൊലിസ് ഓഫിസര്‍മാരായ ജോയ് തോമസ്, അജീഷ് തങ്കപ്പന്‍, ബാബുക്കുട്ടന്‍, അജിമോന്‍, ബാബു സുരേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലുള്ള പ്രതികളെ കൂടുതല്‍ തെളിവെടുപ്പിനായി കസ്റ്റഡിയില്‍ വാങ്ങുമെന്നും മറ്റ് മോഷണക്കേസുകളില്‍ പങ്കുണ്ടോയെന്ന് അന്വേഷിക്കുമെന്നും പൊലിസ് അറിയിച്ചു.

രാത്രികടകള്‍ക്ക് പൂട്ടിടാനൊരുങ്ങി പൊലിസ്

തൊടുപുഴ: നഗരത്തില്‍ അര്‍ധരാത്രിയും പ്രവര്‍ത്തിക്കുന്ന കടകള്‍ക്ക് പൂട്ടിടാനൊരുങ്ങി പൊലിസ്. തൊടുപുഴ മേഖലയിലെ മോഷണവും ലഹരിവ്യാപനവും കണക്കിലെടുത്താണ് രാത്രി 11 നു ശേഷം പ്രവര്‍ത്തിക്കുന്ന തട്ടുകടകള്‍ ഉള്‍പ്പെടെയുള്ള വ്യാപാരസ്ഥാപനങ്ങള്‍ നിരീക്ഷിക്കാനും നിശ്ചിത സമയം കഴിഞ്ഞാല്‍ ഇവയുടെ പ്രവര്‍ത്തനം നിര്‍ത്താനുമുള്ള നടപടികള്‍ സ്വീകരിക്കുന്നതെന്ന് ജില്ലാ പൊലിസ് മേധാവി ഡോ. എ. നസീം പറഞ്ഞു.

തൊടുപുഴയില്‍ രാത്രികാലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ചില സ്ഥാപനങ്ങളെ സംബന്ധിച്ച് പരാതികള്‍ ലഭിച്ചിട്ടുണ്ട്. ഇത്തരം സ്ഥാപനങ്ങള്‍ ലഹരിക്കച്ചവടത്തിന്‍റെ ഇടത്താവളങ്ങളാക്കി മാറ്റുന്നതായും സംശയമുണ്ട്. ഇതിനാലാണ് ഇത്തരം സ്ഥാപനങ്ങള്‍ നിരീക്ഷിക്കാനും രാത്രികാല പട്രോളിംഗ് ശക്തമാക്കാനും തീരുമാനിച്ചതെന്നും എസ്പി അറിയിച്ചു.

Kerala

കവടിയാർ കൊട്ടാരത്തിലെ മോഷണം; പോലീസിനെതിരെ രാജകുടുംബം

തിരുവനന്തപുരം: കവടിയാർ കൊ‌ട്ടാരത്തിലെ മോഷണവുമായി ബന്ധപ്പെ‌ട്ട് പോലീസിനെതിരെ രാജകുടുംബം. പോലീസ്‍ ഉപദ്രവിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി രാജകുടുംബം ഉന്നത ഉദ്യോഗസ്ഥരെ പരാതി അറിയിച്ചു. കൊ‌ട്ടാരത്തിൽ സൂക്ഷിച്ചിരുന്ന രണ്ടുകോടി രൂപ വില വരുന്ന സ്വർണാഭരണങ്ങളാണ് മോഷണം പോയത്.

ഇത് സംബന്ധിച്ച് അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായിയുടെ പരാതിയിൽ പേരൂർക്കട പോലീസാണ് കേസെടുത്ത് അന്വേഷണം നടത്തുന്നത്. അതേസമയം രാജകുടുംബം അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് അന്വേഷണ സംഘത്തിനും പരാതിയുണ്ട്. ചിലരുടെ സാമ്പത്തിക ഇടപാടുകൾ പോലീസ് പരിശോധിച്ചിരുന്നു.

ഇതിനു പിന്നാലെയാണ് നിസഹകരണം തുടങ്ങിയത്. ഇവരെ ചോദ്യം ചെയ്തതിനു പിന്നാലെയാണ് പരാതിയുമായി രാജകുടുംബം രംഗത്തെത്തിയത്. പ്രതികൾ ഉടൻ അറസ്റ്റിലാകുമെന്നും അന്വേഷണം ഊർജിതമാക്കിയെന്നും പോലീസ് പറഞ്ഞു.

National

വിവാഹ വാർഷികത്തിന് ഭാര്യയ്ക്ക് സമ്മാനം നൽകാൻ മൊബൈൽ ഫോൺ മോഷ്ടിച്ചു; രണ്ടുപേർ പിടിയിൽ

ന്യൂഡൽഹി: വിവാഹ വാർഷികത്തിൽ ഭാര്യയ്ക്ക് വിലയേറിയ സമ്മാനം വാങ്ങുന്നതിനായി മൊബൈൽ ഫോൺ മോഷ്ടിച്ച യുവാവും സുഹൃത്തും അറസ്റ്റിൽ. കേസിലെ മുഖ്യപ്രതിയായ രോഹിത് (മച്ചി) സ്ഥിരം കുറ്റവാളിയാണെന്നും 22 കവർച്ച, പിടിച്ചുപറി കേസുകളിൽ ഇയാൾ ഉൾപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേസ് അന്വേഷണത്തിൽ ആദ്യം അറസ്റ്റിലായത് ഇയാളുടെ സുഹൃത്തായ അർജുൻ സരീൻ ആണ്. ഇയാൾക്കെതിരെ രണ്ട് കേസുകൾ നിലവിലുണ്ട്.

റോണിത് കാരാട്ടി എന്നയാളുടെ മൊബൈൽ ഫോൺആണ് മോഷ്ടിക്കപ്പെട്ടത്. ഇയാൾ കിഷൻ ഗഞ്ചിലേക്ക് സൈക്കിളിൽ പോകുമ്പോൾ റോഹ്തക് റോഡിലെ ഒരു മധുരപലഹാരക്കടയ്ക്ക് സമീപത്ത് വച്ച് ബൈക്കിലെത്തിയ രണ്ടുപേർ ഇയാളുടെ ഫോൺ തട്ടിയെടുക്കുകയായിരുന്നു.

ഇവരെ പിന്തുടർന്ന റോണിത് കാരാട്ടിയും സുഹൃത്തുക്കളും പ്രതാപ് നഗർ മെട്രോ സ്റ്റേഷനിൽ വച്ച് പ്രതികളെ കണ്ടെത്തി. അർജുനെ കണ്ടെത്താൻ കഴിഞ്ഞെങ്കിലും രോഹിത് രക്ഷപെട്ടു.

സംഭവത്തിൽ രോഹിത് നിർബന്ധിച്ചതിനെ തുടർന്നാണ് മോഷണം നടത്തിയതെന്ന് അർജുൻ പോലീസിന് മൊഴി നൽകി. ഞായറാഴ്ച രാത്രി കിഷൻ ഗഞ്ച് പ്രദേശത്തെ റെയിൽവേ ട്രാക്കിന് സമീപം വച്ച് പോലീസ് സംഘം രോഹിതിനെ അറസ്റ്റ് ചെയ്തു. മോഷണം പോയ മൊബൈൽ ഫോൺ ഇയാളിൽ നിന്നും കണ്ടെത്തി.

Kerala

പട്ടാപ്പകൽ ജ്വല്ലറിയില്‍ മോഷണശ്രമം; യുവതി പിടിയിൽ

കോഴിക്കോട്: പന്തീരങ്കാവില്‍ പട്ടാപ്പകല്‍ ജ്വല്ലറിയിൽ മോഷണശ്രമം. മോഷണം നടത്താന്‍ ശ്രമിച്ച സ്ത്രീയെ നാട്ടുകാര്‍ പിടികൂടി. ഇവര്‍ ആത്മഹത്യാശ്രമം നടത്തിയതോടെ ആളുകള്‍ ഇവരെ കെട്ടിയിടുകയും പോലീസില്‍ ഏൽപ്പിക്കുകയും ചെയ്തു.

പന്തീരങ്കാവിലെ സൗപര്‍ണിക ജ്വല്ലറിയിലാണ് സംഭവം. രാവിലെ പത്തോടെയാണ് യുവതി ജ്വല്ലറിയിലെത്തിയത്. ഇവര്‍ ആവശ്യപ്പെട്ടപ്രകാരം സെയില്‍സ്മാന്‍ ആഭരണം കാണിച്ചുകൊടുത്തു. ഇതിനിടെ സ്ത്രീയും സെയില്‍സ്മാനും തമ്മില്‍ തര്‍ക്കം ഉണ്ടാവുകയും കടയുടമ ഇടപെടുകയും ചെയ്തു.

ഈ തര്‍ക്കത്തിനിടെയാണ് ഇവര്‍ ആഭരണം മോഷ്ടിക്കാന്‍ ശ്രമിച്ചത്. ഇതോടെ ഇവരെ നാട്ടുകാരുടെ സഹായത്തോടെ പിടികൂടി. ഇതിനിടെ കൈയിലുണ്ടായിരുന്ന മണ്ണെണ്ണ ഒഴിച്ച് ഇവര്‍ തീ കൊളുത്താന്‍ ശ്രമിച്ചു. ഇത് നാട്ടുകാര്‍ തടഞ്ഞു. പിന്നീട് പോലീസെത്തി ഇവരെ കസ്റ്റഡിയില്‍ എടുത്തു.

Kerala

തൃശൂരിൽ എടിഎം മോഷണശ്രമം പരാജയപ്പെട്ടതിനു പിന്നാലെ ജ്വല്ലറിയിൽ കയറി; കള്ളൻ പിടിയിൽ

തൃശൂര്‍: കുരിയച്ചിറയില്‍ ജ്വല്ലറി മോഷണശ്രമത്തിനിടെ കള്ളൻ പിടിയിൽ. ഞായറാഴ്ച രാത്രിയാണ് കുരിയച്ചിറയിലെ അക്കര ജ്വല്ലറിയിൽ മോഷണശ്രമം നടന്നത്. സംഭവത്തിൽ തൃശൂര്‍ കോര്‍പ്പറേഷനിലെ വൈദ്യുതി വിഭാഗം കരാര്‍ ജീവനക്കാരൻ പേരാമംഗലും സ്വദേശി ജിന്‍റോ (28) പിടിയിലായി.

ശനിയാഴ്ച രാത്രി തൃശൂര്‍ പൂങ്കുന്നത്തെ പഞ്ചാബ് നാഷണൽ ബാങ്കിന്‍റെ എടിഎം കുത്തിതുറന്ന് മോഷണം നടത്താൻ ശ്രമിച്ചതും ജിന്‍റോയാണെന്ന് പോലീസ് അറിയിച്ചു. ജ്വല്ലറിയിൽ മോഷ്ടാവ് കയറിയതോടെ അലാം അടിയ്ക്കുകയായിരുന്നു. ഇതോടെ ജ്വല്ലറിയുടെ പുറത്തേക്കിറങ്ങി രക്ഷപ്പെടാൻ കഴിയാതെ ജിന്‍റോ കുടുങ്ങിയത്.

ഇതിനിടയിൽ പോലീസ് സ്ഥലത്തെത്തി പ്രതിയെ പിടികൂടുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് പൂങ്കുന്നത്തെ പഞ്ചാബ് നാഷണൽ ബാങ്കിലെ എടിഎമ്മിൽ കവര്‍ച്ചാ ശ്രമം ഉണ്ടായത്. മോഷണശ്രമത്തിനിടെ അലാം അടിച്ചതിനെതുടര്‍ന്ന് മോഷ്ടാവ് സ്ഥലം വിടുകയായിരുന്നു.

Kerala

വിഴിഞ്ഞത്ത് വീട്ടിൽ വൻകവർച്ച; 90 പവനും ലക്ഷം രൂപയും നഷ്ടമായി

തിരുവനന്തപുരം: വിഴിഞ്ഞത്ത് റിട്ട. ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍റെ വീട് കുത്തിത്തുറന്ന് 90 പവന്‍റെ സ്വര്‍ണവും ഒരു ലക്ഷം രൂപയും കവര്‍ന്നു. വിഴിഞ്ഞം വെങ്ങാനൂര്‍ വെണ്ണിയൂര്‍ മാവുവിള വിന്‍സന്‍ വില്ലയില്‍ റിട്ട. ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ ഗില്‍ബര്‍ട്ടിന്‍റെ വീട്ടിലാണു കവര്‍ച്ച നടന്നത്.

ഗില്‍ബര്‍ട്ടിന്‍റെ സഹോദരിയുടെ മകന്‍ ഈ സമീപകാലത്ത് മരണപ്പെട്ടതിനെത്തുടര്‍ന്ന് എല്ലാ ദിവസവും രാത്രി പത്ത് മണിക്കു ശേഷം ഗില്‍ബര്‍ട്ടും ഭാര്യയും സഹോദരിയുടെ വീട്ടില്‍ കുട്ടുകിടക്കാന്‍ പോകുക പതിവായിരുന്നു. പതിവുപോലെ ചൊവ്വാഴ്ചയും പോയി.

ഇന്ന് പുലര്‍ച്ചെ വീട്ടില്‍ തിരികെയെത്തിയപ്പോഴാണ് മോഷണവിവരം ശ്രദ്ധയില്‍പ്പെട്ടത്.വീടിന്‍റെ മുന്‍വശത്തെ വാതില്‍ തകര്‍ത്ത് അകത്തുകടന്ന മോഷ്ടാക്കള്‍ രണ്ടാം നിലയില്‍ മുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന 90 പവന്‍റെ സ്വര്‍ണാഭരണങ്ങള്‍ കവരുകയായിരുന്നു.

മറ്റൊരു മുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന ഒരു ലക്ഷം രൂപയും മോഷ്ടാക്കള്‍ അപഹരിച്ചുവെന്ന് ഗില്‍ബര്‍ട്ട് പോലീസിനോട് പറഞ്ഞു. ഗില്‍ബര്‍ട്ടിന്‍റെ മകനും മകളും സര്‍ക്കാര്‍ ജീവനക്കാരാണ്. ഇരുവരും കൊല്ലം മലപ്പുറം ജില്ലകളിലാണ് ജോലി ചെയ്യുന്നത്. മകളുടെയും മരുമകളുടെയും ഭാര്യയുടെയും സ്വര്‍ണാഭരണങ്ങളാണ് നഷ്ടപ്പെട്ടതെന്ന് ഇദ്ദേഹം പോലീസില്‍ മൊഴി നല്‍കി.

വീട്ടിലെ സാധനങ്ങള്‍ വാരിവലിച്ചിട്ട നിലയിലാണ്. വിഴിഞ്ഞം പോലീസും വിരലടയാള വിദഗ്ധരും ഡോഗ്‌ സ്ക്വാഡും സ്ഥലത്തെത്തി പരിശോധനകള്‍ ആരംഭിച്ചു.

Kerala

വീട്ടമ്മയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട് മോഷണം; പ്രതി മഹാരാഷ്ട്രയിൽ പിടിയിൽ

മുംബൈ: കോഴിക്കോട്ട് 64കാരിയെ ട്രെയിനിൽ നിന്നു തള്ളിയിട്ട് കൊള്ളയടിച്ച കേസിലെ പ്രതി പിടിയിൽ. മഹാരാഷ്ട്രയിലെ പൻവേലിൽ നിന്നാണ് മോഷ്ടാവിനെ പിടികൂടിയത്. പേരുകൾ മാറ്റിപ്പറയുന്ന ഇയാളുടെ യഥാർത്ഥ വ്യക്തിവിവരങ്ങൾ തിരിച്ചറിയാനായിട്ടില്ല.

ശനിയാഴ്ച പുലര്‍ച്ചെ കോഴിക്കോട് കല്ലായിയിൽ ആണ് സംഭവം. കോഴിക്കോട് റെയിൽവെ സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട സമ്പർക്കക്രാന്തി എക്സപ്രസിൽ നിന്നാണ് വീട്ടമ്മയെ തള്ളിയിട്ടത്.

ട്രെയിൻ കോഴിക്കോട് സ്റ്റേഷൻ വിട്ടശേഷം വേഗതകുറച്ച് കല്ലായി ഭാഗത്തേക്ക് പോകുന്നതിനിടെ ബാത്ത്റൂമിലേക്ക് പോവുകയായിരുന്ന വീട്ടമ്മയെ മോഷ്ടാവ് തള്ളിയിടുകയായിരുന്നു. പിടിവലിക്കിടെ മോഷ്ടാവും താഴേക്ക് വീണു. ഇതിനിടയിൽ മോഷ്ടാവ് വീട്ടമ്മയുടെ ബാഗ് കൈക്കലാക്കിയിരുന്നു.

ബാഗിലുണ്ടായിരുന്ന 8,500 രൂപയും ഫോണും നഷ്ടമായി. സംഭവത്തിനുശേഷം ബാഗുമായി പ്രതി കോഴിക്കോട് നിന്ന് മറ്റൊരു ട്രെയിനിൽ കയറി സംസ്ഥാനത്തിന് പുറത്തേക്ക് കടക്കുകയായിരുന്നു. തലയ്ക്ക് പരിക്കേറ്റ വീട്ടമ്മ മെഡിക്കൽ കോളജിൽ ചികിത്സ തേടി. സംഭവത്തിൽ റെയില്‍വെ പോലീസ് കേസെടുത്ത് അന്വേണം ആരംഭിച്ചിരുന്നു.

Latest News

Corehub Up