Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Stock Market

ഓഹരി വിപണിയിൽ തിരിച്ചടി: രാജ്യത്തെ പ്രമുഖ കമ്പനികൾക്ക് 1.75 ലക്ഷം കോടിയുടെ നഷ്ടം; റിലയൻസിന് കനത്ത പ്രഹരം

മുംബൈ: ഇന്ത്യൻ ഓഹരി വിപണിയിലെ തിരിച്ചടിയെത്തുടർന്ന് രാജ്യത്തെ ഏറ്റവും മൂല്യമുള്ള 10 കമ്പനികളിൽ ഏഴെണ്ണത്തിന്‍റെയും വിപണി മൂല്യത്തിൽ വൻ ഇടിവ്. കഴിഞ്ഞയാഴ്ച മാത്രം ഈ കമ്പനികളുടെ ആകെ വിപണി മൂല്യത്തിൽ 1,75,000 കോടി രൂപയുടെ കുറവാണുണ്ടായത്. ഇതിൽ ഏറ്റവും വലിയ നഷ്ടം നേരിട്ടത് റിലയൻസ് ഇൻഡസ്ട്രീസിനാണ്.

കഴിഞ്ഞ വാരം സെൻസെക്‌സ് 949 പോയിന്‍റ് ഇടിഞ്ഞതാണ് കമ്പനികൾക്ക് തിരിച്ചടിയായത്. പശ്ചിമേഷ്യയിലെ സംഘർഷങ്ങളും അതിന്‍റെ ഫലമായുണ്ടായ എണ്ണവില വർധനവുമാണ് വിപണിയെ പ്രതികൂലമായി ബാധിച്ചത്. റിലയൻസ് ഇൻഡസ്ട്രീസിന് 89,720 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായത്. എച്ച്ഡിഎഫ്സി ബാങ്കിന് 37,248 കോടി രൂപ, എസ്ബിഐക്ക് 35,399 കോടി രൂപ, ഐസിഐസിഐ ബാങ്കിന് 8,121 കോടി രൂപ, ഭാരതി എയർടെലിന് 2,480 കോടി രൂപ എന്നിങ്ങനെയാണ് നഷ്ടം.

റിലയൻസിന്റെ ആകെ വിപണി മൂല്യം ഇതോടെ 18,24,515 കോടി രൂപയായി താഴ്ന്നു. അതേസമയം, വിപണിയിലെ ഈ തകർച്ചയ്ക്കിടയിലും ലാർസൻ ആൻഡ് ടൂബ്രോ, ബജാജ് ഫിനാൻസ്, ഇൻഫോസിസ് എന്നീ കമ്പനികൾ നേട്ടമുണ്ടാക്കി. എൽ ആൻഡ് ടിയുടെ വിപണി മൂല്യത്തിൽ 18,051 കോടി രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്. മൂല്യത്തിന്‍റെ കാര്യത്തിൽ റിലയൻസ് ഇൻഡസ്ട്രീസ് തന്നെയാണ് ഇപ്പോഴും ഒന്നാം സ്ഥാനത്ത് തുടരുന്നത്.

Business

ഓഹരിവിപണിയിൽ വൻ ഇടിവ്

മുംബൈ: ഇന്ത്യൻ ഓഹരിവിപണി സൂചികകളായ സെൻസെക്സും നിഫ്റ്റിയും ഇന്നലെ വൻ ഇടിവിൽ വ്യാപാരം പൂർത്തിയാക്കി. ഇന്ത്യൻ ഓഹരിവിപണിയിൽനിന്ന് വിദേശ സ്ഥാപന നിക്ഷേപരുടെ തുടരുന്ന പിന്മാറ്റം, ആഗോള വ്യാപാര അനിശ്ചിതത്വങ്ങൾ, ദുർബലമായ മൂന്നാം പാദ ഫലങ്ങൾ എന്നിവയെല്ലാം വിപണിയെ സ്വാധീനിച്ചു.

2026ലെ ഇതുവരെയുള്ള വ്യാപാര സെഷനിലെ 13 ദിനങ്ങളിൽ 10ലും സെൻസെക്സും നിഫ്റ്റി 12 ദിനങ്ങളിലും ഇടിഞ്ഞു. 2025 മേയ് 13ന് ശേഷം ശതമാനക്കണക്കിൽ ഒരു ദിവസം നേരിട്ട ഏറ്റവും വലിയ ഇടിവാണ് ഇന്നലെയുണ്ടായത്.

സെൻസെക്സ് 1066 പോയിന്‍റ് (1.28%) താഴ്ന്ന് 82,180.47ലും നിഫ്റ്റി 353 പോയിന്‍റ് (1.38%) നഷ്ടത്തിൽ 25,232.50ലും വ്യാപാരം പൂർത്തിയാക്കി.

വിപണിയിലുണ്ടായ വൻ തകർച്ചയിൽ ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത എല്ലാ കന്പനികളുടെയും ആകെ വിപണി മൂലധനം 9.46 ലക്ഷം കോടി രൂപ കുറഞ്ഞ് 455.7 ലക്ഷം കോടിയായി. തിങ്കളാഴ്ച ഇത് 465 ലക്ഷം കോടി രൂപയായിരുന്നു.

ജനുവരിയിൽ നിഫ്റ്റി, സെൻസെക്സ് സൂചികകൾ 3.5 ശതമാനം ഇടിവ് രേഖപ്പെടുത്തി. ഈ കാലയളവിൽ വിദേശ നിക്ഷേപത്തിന്‍റെ പുറത്തേക്കുള്ള ഒഴുക്ക് 29,135 കോടി രൂപയായിരുന്നു. 2025 ഓഗസ്റ്റിനുശേഷമുള്ള (34,993 കോടി രൂപ) ഏറ്റവും മോശം പ്രകടമാണിത്.

നിഫ്റ്റിയിലെ എല്ലാ മേഖലാ സൂചികകളും ഇന്നലെ ചുവപ്പിലാണ് വ്യാപാരം പൂർത്തീകരിച്ചത്. റിയൽറ്റി സൂചിക (5.04 %) ഇടിഞ്ഞ് മേഖലാ സൂചികകളിൽ ഏറ്റവും വലിയ തകർച്ച നേരിട്ടു. ഐടി, ഓട്ടോ, ഹെൽത്ത്കെയർ, കണ്‍സ്യൂമർ ഡ്യൂറബിൾസ് എന്നിവ രണ്ടു ശതമാനത്തിനു മുകളിൽ താഴ്ന്നു.

തകർച്ച തുടർന്ന് രൂപ

ഡോളറിനെതിരേ രൂപ ഏഴു പൈസ ഇടിഞ്ഞ് 90.97 എന്ന റിക്കാർഡ് താഴ്ചയിൽ വ്യാപാരം അവസാനിപ്പിച്ചു. വിദേശ നിക്ഷേപർ ഇന്ത്യൻ വിപണിയിൽനിന്നു തുടരുന്ന പിന്മാറ്റവും ഇറക്കുമതിക്കാരിൽ ഡോളർ ആവശ്യകത ഉയരുന്നതും രൂപയുടെ താഴ്ചയ്ക്കു കാരണമാകുന്നു.

ഇന്‍റർബാങ്ക് ഫോറിൻ എക്സ്ചേഞ്ചിൽ 90.91 എന്ന നിലയിലാണ് രൂപ വ്യാപാരം ആരംഭിച്ചത്. വ്യാപാരത്തിനിടെ രൂപ 91.06ലേക്കു താഴ്ന്നു. തിങ്കളാഴ്ച ഡോളറിനെതിരേ 12 പൈസ നഷ്ടത്തിൽ 90.90ലാണ് വ്യാപാരം പൂർത്തിയാക്കിയത്.

ഡിസംബർ 16ന് രേഖപ്പെടുത്തിയ 91.14 ആണ് വ്യാപാരത്തിനിടയിലെ രൂപയുടെ താഴ്ന്ന ലെവൽ. അന്ന് തന്നെ രേഖപ്പെടുത്തിയ 90.93 ആണ് ഇതിനു മുന്പ് ഡോളറിനെതിരേ രൂപയുടെ വ്യാപാരവസാനമുള്ള താഴ്ന്ന നില.

Latest News

Corehub Up