Sun, 5 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : V. Kunhikrishnan

തെറ്റ് തിരുത്തിയാൽ ടി.കെ.ഗോവിന്ദനും വി.കുഞ്ഞികൃഷ്ണനും തിരികെ വരാം; ഫോർമുലയുമായി എം.വി.ജയരാജൻ

കോഴിക്കോട്: തെറ്റ് തിരുത്തിയാൽ ടി.കെ.ഗോവിന്ദനും വി. കുഞ്ഞികൃഷ്ണനും പാർട്ടിയിലേക്ക് തിരികെ വരാമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി. ജയരാജൻ. ഇവർ രണ്ടുപേരും തങ്ങൾക്ക് പറ്റിയ തെറ്റ് തിരുത്തിയാൽ പാർട്ടിയിൽ തിരിച്ചെത്തുന്നതിൽ യാതൊരു തടസവുമില്ലെന്ന് ജയരാജൻ വ്യക്തമാക്കി.

എന്നാൽ താൻ എന്ത് തെറ്റാണ് ചെയ്തതെന്ന് ജയരാജൻ ആദ്യം വ്യക്തമാക്കട്ടെയെന്നും എങ്കിൽ മാത്രമേ മറുപടി പറയാൻ സാധിക്കൂവെന്നും വി.കുഞ്ഞികൃഷ്ണൻ പറഞ്ഞു. പാർട്ടിയെ പരസ്യമായി വെല്ലുവിളിച്ചു പുറത്തുപോയ എം.വി. രാഘവനെ അവസാന കാലത്ത് സിപിഎം സ്വീകരിച്ചിട്ടുണ്ടെന്ന് ജയരാജൻ ഓർമ്മിപ്പിച്ചു.

നയപരമായ തെറ്റ് പറ്റിയെന്ന് കരുതി ആരെയും ഒറ്റപ്പെടുത്തില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പയ്യന്നൂരിൽ പാർട്ടി സ്ഥാനാർഥിയെ മാറ്റി നിർത്തിയിരുന്നെങ്കിൽ എളുപ്പത്തിൽ ജയിക്കാമായിരുന്നു. എസ്ഐആറിനുശേഷം തളിപ്പറമ്പ് മണ്ഡലത്തിന്‍റെ സ്വഭാവം മാറിയെന്നും ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ ജയരാജൻ പറഞ്ഞു.

Kerala

വി. കുഞ്ഞികൃഷ്ണനെതിരായ നടപടി, ബ്രാഞ്ച് യോഗം ബഹിഷ്കരിച്ച് അംഗങ്ങൾ

കണ്ണൂർ: രക്തസാക്ഷി ഫണ്ട് വിവാദത്തിൽ വി. കുഞ്ഞികൃഷ്ണനെതിരെ നടപടി എടുത്തിന് പിന്നാലെ പയ്യന്നൂർ സിപിഎമ്മിൽ പൊട്ടിത്തെറി.

പുറത്താക്കൽ നടപടിയെ പാർട്ടി അംഗങ്ങൾ എതിർത്തു. കൂർക്കര ബ്രാഞ്ച് യോഗം അംഗങ്ങൾ ബഹിഷ്കരിച്ചു. നടപടി അംഗീകരിക്കില്ലെന്ന് പറഞ്ഞ് 12 പേരാണ് യോഗം ബഹിഷ്‌കരിച്ചത്.

അതേസയം, വി.കുഞ്ഞികൃഷ്ണന്‍റെ പുസ്തകത്തിൽ ടി.ഐ. മധുസൂദനൻ എംഎൽഎക്കെതിരെ ഗുരുതര ആരോപണങ്ങളാണുള്ളത്. മധുസൂദനൻ ബൂർഷ്വാ രാഷ്ട്രീയക്കാരനാണെന്നും വിമർശിക്കുന്നവരോട് തീർത്താൽ തീരാത്ത പക വെയ്ക്കുന്ന നേതാവാണ് എന്നും പുസ്തകത്തിൽ പറയുന്നു.

Latest News

Corehub Up