Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : AMMA ISSUE

എഫ്ഐആർ എടുത്തിട്ടില്ല സർ, പോലീസ് കമ്മിഷണർ അങ്ങയെ പറ്റിച്ചതാണ് സർ; ചെന്നിത്തലയോട് അൻസിബ

ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ എറണാകുളം സിറ്റി പോലീസ് കമ്മിഷണർ തെറ്റിദ്ധരിപ്പിച്ചതാണെന്ന് നടി അൻസിബ ഹസൻ. നടി ലക്ഷ്മിപ്രിയക്കെതിരായ പരാതിയിൽ പോലീസ് എഫ്ഐആർ ഫയൽ ചെയ്ത് അന്വേഷണം തുടങ്ങിയെന്ന ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ വിശദീകരണത്തിനെതിരെയാണ് നടി രംഗത്തെത്തിയത്. രമേശ് ചെന്നിത്തലയെ ടാഗ് ചെയ്താണ് അൻസിബയുടെ പ്രതികരണം.

‘‘പോലീസ് എഫ്ഐആർ എടുത്തിട്ടില്ല സർ. എറണാകുളം സിറ്റി പോലീസ് കമ്മിഷണർ അങ്ങയെ പറ്റിച്ചതാണ് സർ. എഫ്ഐആർ ഇടാത്തതിനെ തുടർന്ന് ഞാൻ കോടതിയെ സമീപിച്ചിരിക്കുകയാണ് സർ. കേസെടുക്കാനാവില്ല എന്ന് അവർ കോടതിയിലും പറഞ്ഞിട്ടുണ്ട് സർ.

ഞാൻ ബഹുമാനപ്പെട്ട ആഭ്യന്തരമന്ത്രിയെ ഫോണിൽ വിളിച്ചത് എന്‍റെ പരാതിയിൽ എഫ്ഐആർ റജിസ്റ്റർ ചെയ്യണം എന്ന് ആവശ്യപ്പെടാനല്ല. ‌മറിച്ച്, ഇൻസ്റ്റാഗ്രാമിൽ എന്‍റെ സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ പ്രചരിക്കുന്ന വീഡിയോ തടയാൻ അടിയന്തരമായി ഇടപെടണം എന്ന് അഭ്യർഥിക്കാനാണ്.

ആ വീഡിയോയുടെ മുഴുനീള പതിപ്പ് അടുത്ത ദിവസം തന്നെ യൂട്യൂബിലൂടെ സംപ്രേഷണം ചെയ്യുന്നത് തടയാൻ പോലീസിന് നിർദ്ദേശം നൽകണമെന്ന് അപേക്ഷിക്കാനാണ് ഞാൻ വിളിച്ചത്. അല്ലാത്തപക്ഷം, എന്‍റെ മാനത്തിന് തിരുത്താനാകാത്ത വിധം വലിയ നഷ്ടമുണ്ടാകുമെന്ന ആശങ്കയും ഞാൻ അദ്ദേഹത്തെ അറിയിച്ചിരുന്നു.ഇതിനെത്തുടർന്നാണ് അദ്ദേഹം പോലീസ് ഉദ്യോഗസ്ഥരെ ഫോണിൽ വിളിച്ച് കാര്യങ്ങൾ അന്വേഷിച്ചത്.

എന്നാൽ, കേസിൽ എഫ്ഐആർ. ഇട്ടിട്ടുണ്ടെന്ന് പോലീസ് ആഭ്യന്തരമന്ത്രിയോട് കളവായി പറയുകയായിരുന്നു. ആഭ്യന്തരമന്ത്രിയുടെ ഇടപെടലിൽ ആശ്വാസം കൊണ്ടിരിക്കുമ്പോഴാണ് തൊട്ടടുത്ത ദിവസം തന്നെ പ്രതികൾ ആ മുഴുനീള വീഡിയോ യൂട്യൂബിലൂടെ പരസ്യമായി പ്രചരിപ്പിക്കാൻ തുടങ്ങിയത്. അപ്പോഴാണ് പോലീസ് അതുവരെയും എഫ്ഐആർ റജിസ്റ്റർ ചെയ്തിട്ടില്ലെന്ന യാഥാർഥ്യം ഞാൻ മനസിലാക്കുന്നത്. 

പരാതിയിൽ എഫ്ഐആർ റജിസ്റ്റർ ചെയ്യാതെ പ്രതികൾ പരാമർശിച്ച, ഞാൻ താമസിച്ചിരുന്ന ഹോട്ടലിൽ കേന്ദ്രീകരിച്ച് പാലാരിവട്ടം പോലീസ് അന്വേഷണം നടത്തിയത് പ്രതികളെ സഹായിക്കാനുള്ള തെളിവുകൾക്ക് വേണ്ടിയായിരുന്നു. അവിടെനിന്ന് അനുകൂലമായി ഒന്നും ലഭിക്കില്ലെന്ന് ഉറപ്പായപ്പോഴാണ്, ഇത് വെറുമൊരു മാനനഷ്ടക്കേസ് മാത്രമാണെന്ന് വരുത്തിത്തീർത്ത് പരാതി എഴുതിത്തള്ളാൻ പോലീസ് ഇപ്പോൾ ശ്രമിക്കുന്നത്.

ഇതേ പ്രതി നൽകിയ ഒരു വ്യാജ പരാതിയുടെ പുറത്താണ് തൃപ്പൂണിത്തുറ വനിതാ സെല്ലിൽ വെച്ച് എന്നെക്കൊണ്ട് നിർബന്ധിതമായി മാപ്പെഴുതി വാങ്ങിച്ചതെന്ന കാര്യം ആരും മറന്നുപോകരുത്. 

കാക്കിക്കുള്ളിൽ നിങ്ങൾ ആരായാലും, നിയമപരമായ നിങ്ങളുടെ സഹായവും സംരക്ഷണവും എനിക്കും കൂടി അവകാശപ്പെട്ടതാണെന്ന പൂർണ ബോധ്യത്തിലാണ് ഞാൻ വീണ്ടും വീണ്ടും നിങ്ങളുടെ വാതിലിൽ മുട്ടുന്നത്. നീതി ലഭിക്കുന്നതുവരെ ആ വാതിലിൽ ഞാൻ മുട്ടിക്കൊണ്ടേയിരിക്കും.’’അൻസിബയുടെ കുറിപ്പ്.

കേസെടുക്കാനാവില്ലെന്ന് കാണിച്ച് പാലാരിവട്ടം പോലീസ് സ്‌റ്റേഷനിലെ എസ്എച്ച്ഒ നൽകിയ മറുപടിയും അൻസിബ പുറത്തുവിട്ടു. പരാതിയിന്മേൽ പ്രാഥമിക അന്വേഷണം നടത്തിയതായും പരാതിക്കാധാരമായ വീഡിയോ പരിശോധിച്ചതിൽ അപകീർത്തിപ്രചാരണത്തിനുള്ള വകുപ്പ് പ്രകാരമുള്ള കുറ്റമേ നിലനിൽക്കൂ. മറ്റ് വകുപ്പുകൾ നിലനിൽക്കില്ലെന്നും അതിനാൽ പരാതിക്കാരിക്ക് കോടതിയെ സമീപിക്കാവുന്നതാണ് എന്നുമാണ് അൻസിബ പുറത്തുവിട്ട മറുപടിയിൽ ഉള്ളത്.

കഴിഞ്ഞദിവസം നടന്ന വാർത്താസമ്മേളനത്തിലാണ് അൻസിബയുടെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചുവെന്ന് ആഭ്യന്തരമന്ത്രി വിശദീകരിച്ചത്. മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. പരാതിയിൽ കേസെടുത്തിട്ടില്ലെന്ന് നടി തന്നെ വിളിച്ച് അറിയിച്ചു. ഉടൻ പോലീസ് കമ്മിഷണറെ വിളിച്ച് അന്വേഷിച്ചു. കേസെടുത്ത് അന്വേഷണം ആരംഭിച്ചെന്നാണ് കമ്മിഷണർ തന്നെ അറിയിച്ചത്. കേസെടുത്താൽ പിന്നെ അന്വേഷണത്തിൽ താൻ ഇടപെടുന്നത് ശരിയല്ലെന്നുമായിരുന്നു ആഭ്യന്തരമന്ത്രിയുടെ വാക്കുകൾ.

‘‘നടി എന്നെ ഫോണിൽ വിളിച്ചു. പരാതികൊടുത്തിട്ടും എഫ്ഐആർ. ഇടുന്നില്ല എന്ന് പറഞ്ഞു. കമ്മിഷണറെ വിളിച്ചപ്പോൾ എഫ്ഐആർ. ഇട്ടിട്ടുണ്ടെന്ന് പറഞ്ഞു. പോലീസ് എഫ്.ഐ.ആർ. ഇട്ടാൽ ഞാൻ അന്വേഷണത്തിൽ ഇടപെടുന്നത് ശരിയല്ല. ആഭ്യന്തരമന്ത്രി ഒരു അന്വേഷണത്തിലും ഇടപെടുന്നത് ശരിയല്ല. അതാണ് രീതി, ഞാൻ ഇടപെടുന്നതാണ് തെറ്റ്. എഫ്ഐആർ ഇട്ടാൽ അന്വേഷിച്ച് നടപടിയെടുക്കേണ്ടത് അവരുടെ ഉത്തരവാദിത്തമാണ്’’, രമേശ് ചെന്നിത്തല പറഞ്ഞു.

യൂട്യൂബ് ചാനലിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും അശ്ലീലപ്രചാരണം നടത്തുന്നുവെന്ന് ആരോപിച്ചാണ് അൻസിബ ഹസൻ നടിമാരായ ലക്ഷ്മിപ്രിയ്ക്കും ചാനൽ ഉടമയ്ക്കും ശ്വേതാ മേനോനുമെതിരെ പാലാരിവട്ടം പൊലീസിൽ പരാതി നൽകിയത്. ലക്ഷ്മിപ്രിയ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിനെതിരെയാണ് പരാതി. സാമൂഹികമാധ്യമങ്ങളിൽ വ്യാജവും അശ്ലീലവും നിറഞ്ഞതുമായ വിഡിയോ നിർമിച്ച് പ്രചരിപ്പിച്ച് സ്ത്രീത്വത്തെ അപമാനിച്ചെന്നും പരാതിയിലുണ്ട്.

Movies

എല്ലാം ദൈവത്തിന് വിട്ടുകൊടുക്കുന്നു; അൻസിബയുടെ ആരോപണങ്ങളിൽ ടിനി ടോം ‌‌‌

തനിക്കെതിരെ അൻസിബ ഹസൻ ഉന്നയിച്ച ആരോപണങ്ങളിൽ പ്രതികരണവുമായി നടൻ ടിനി ടോം. എല്ലാം ദൈവത്തിന് വിട്ടുകൊടുക്കുകയാണെന്നാണ് താരം പ്രതികരിച്ചത്.

സുഹൃത്തുക്കൾക്കൊപ്പം ഒരു പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് ടിനി ടോമിനോട് ഓൺലൈൻ മാധ്യമങ്ങൾ പ്രതികരണം ചോദിച്ചത്. ഇതിന് മറുപടി പറഞ്ഞുകൊണ്ടിരിക്കവേ അദ്ദേഹത്തിന്‍റെ സുഹൃത്തുക്കളിലൊരാൾ ടിനി ടോമുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങളിൽ തങ്ങൾക്ക് ഏറെ മനപ്രയാസമുണ്ടെന്ന് പറയുകയുണ്ടായി.

ഇതിനെത്തുടർന്നാണ് അദ്ദേഹം എല്ലാം ദൈവത്തിന് വിട്ടുകൊടുക്കുന്നുവെന്ന് പറഞ്ഞത്. വിവാദവുമായി ബന്ധപ്പെട്ട് കൂടുതൽ പ്രതികരണം നടത്തുവാനും ടിനി തയാറായില്ല.

ടിനി ടോം സാമൂഹിക വിപത്താണെന്നും നടന്‍റെ പ്രവൃത്തിയെ ന്യായീകരിക്കാൻ കഴിയില്ലെന്നും അൻസിബ പറഞ്ഞു. തുടർന്ന് ടിനിക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകാനൊരുങ്ങുകയാണ് താരം.

വ്യക്തിവൈരാഗ്യം തീർക്കാൻ തനിക്കെതിരെ മതപരമായ ആയുധം ഉപയോഗിച്ച് ജിഹാദി എന്ന് മുദ്രകുത്താൻ ശ്രമിച്ചതായും അൻസിബ വെളിപ്പെടുത്തി. 

Movies

നിവൃത്തികേടുകൊണ്ടായിരിക്കാം അൻസിബ പുറത്തുപറഞ്ഞത്: ആസിഫ് അലി  

അമ്മ സംഘടനയിലെ തർക്കം നിയമനടപടികളിലേയ്ക്ക് കടക്കുന്നതിനിടെ വിക്ഷയത്തിൽ പ്രതികരണവുമായി നടൻ ആസിഫ് അലി. നിവൃത്തികേടുകൊണ്ടായിരിക്കാം അൻസിബ സംഘടനയിൽനിന്ന് പുറത്തുവന്നശേഷം പ്രതികരിച്ചതെന്നും സംഘടനയിലെ പ്രശ്നങ്ങൾ അതിനകത്തുതന്നെ തീരണമെന്നും അദ്ദേഹം പറഞ്ഞു.

"സംഘടനയിലെ പ്രശ്നങ്ങൾ സംഘടനയിൽത്തന്നെ തീരണം. അതിനുള്ള ഇടം അവിടെയുണ്ട്. അവിടെ തീരാത്തപ്പോൾ അൻസിബയെപ്പോലുള്ളവർ നിവൃത്തികേടുകൊണ്ടായിരിക്കും പ്രശ്നങ്ങൾ പുറത്തുപറയുന്നത്.

ഇപ്പോൾ നടക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് കൃത്യമായ ധാരണ എനിക്ക് കിട്ടിയിട്ടില്ല. ഞാനും മാധ്യമങ്ങളിൽക്കൂടിയാണ് ഇതെല്ലാം അറിയുന്നത്. അതുകൊണ്ട് ഒരഭിപ്രായം പറയാൻ എനിക്കറിയില്ല. രണ്ടുപേരുടെ ഭാഗവും കേട്ടശേഷം മാത്രം എന്‍റെ അഭിപ്രായം പറയാം.

പ്രശ്നങ്ങൾ എല്ലാ സംഘടനകളിലും ഉണ്ടെന്നും അത് കൈകാര്യം ചെയ്യുന്ന രീതിയിലാണ് വ്യത്യാസം ഉണ്ടാകുന്നത്. ജിഹാദിയെന്ന് വിളിച്ച് അധിക്ഷേപിച്ചെന്ന അൻസിബയുടെ പരാതി ശ്രദ്ധയിൽപെടുത്തിയപ്പോൾ മതപരവും ജാതീയവുമായ കാര്യങ്ങളെ ഗൗരവമായി എടുത്താൽ പ്രശ്നം വലുതാകുമെന്നായിരുന്നു ആസിഫലിയുടെ മറുപടി. വിവേകത്തോടെയാണ് ഇക്കാര്യങ്ങൾ കൈകാര്യം ചെയ്യേണ്ടതെന്നും ആസിഫ് പറഞ്ഞു.

അമ്മയുടെ നേതൃത്വത്തിലേയ്ക്ക് സ്ത്രീകളെ കൊണ്ടുവന്നത്, മറ്റൊരു സംഘടനയും കാട്ടാത്ത ധൈര്യമാണ്. പ്രസിഡന്‍റ് ശ്വേതാ മേനോൻ അടക്കമുള്ളവർക്ക് പ്രശ്നം പരിഹരിക്കാൻ കൂടുതൽ സമയം നൽകണമെന്നും ആസിഫലി പറഞ്ഞു.

മലയാള ചലച്ചിത്ര താരസംഘടന ‘അമ്മ’യുടെ ജോയിന്‍റ് സെക്രട്ടറി സ്ഥാനത്തുനിന്നു രാജിവെക്കാൻ കാരണം നടൻ ടിനി ടോമും സംഘടനയിലെ മറ്റുചിലരുമാണെന്ന് നടി അൻസിബ ഹസ്സൻ വെളിപ്പെടുത്തിയത് കഴിഞ്ഞദിവസമാണ്.

തനിക്കെതിരേ ടിനി ടോം ക്രൂരമായ അപവാദപ്രചാരണം നടത്തിയെന്നും വർഗീയമായി അധിക്ഷേപിച്ചെന്നും അൻസിബ മാധ്യമങ്ങളോട് പറഞ്ഞു.

Movies

അന്‍സിബയുടെ പരാതിയില്‍ തുടര്‍ നടപടി; 'അമ്മ'യില്‍ തീരുമാനമായില്ല, നടപടിക്കൊരുങ്ങി ആഭ്യന്തര വകുപ്പ്

താരസംഘടനയായ 'അമ്മ'യില്‍ വിവാദങ്ങള്‍ തുടരുന്നതിനിടെ നടി അന്‍സിബ ഹസന്‍ നല്‍കിയ പരാതിയില്‍ ആഭ്യന്തര വകുപ്പ് തുടര്‍നടപടി എടുത്തേക്കും. നടി ലക്ഷ്മിപ്രിയ നല്‍കിയ വ്യാജ പരാതിയില്‍ തൃപ്പൂണിത്തുറ വനിതാ പോലീസില്‍ നിന്നും മാനസിക പീഡനം നേരിട്ടുവെന്നാണ് അന്‍സിബയുടെ പരാതി.

പോലീസ് സ്‌റ്റേഷനില്‍ അപമാനിക്കപ്പെട്ടുവെന്നും നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് അന്‍സിബ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. തൃപ്പൂണിത്തുറ വനിതാ സെല്ലിലെ എസ്‌ഐ രേഷ്മ മൂന്നു മണിക്കൂര്‍ ഹരാസ് ചെയ്തു. എഎസ്‌ഐ വനജ അടക്കമുള്ളവര്‍ ഭയങ്കര മോശമായാണ് പെരുമാറിയത്. നീതി കിട്ടാത്തതു കൊണ്ടാണ് ഔദ്യോഗികമായി പരാതി നല്‍കാന്‍ ഒരുങ്ങുന്നത് എന്നാണ് അന്‍സിബ പറയുന്നത്.

ജനുവരി 29ന് ആണ് പരാതിക്ക് കാരണമായ സംഭവം നടന്നത്. ലക്ഷ്മിപ്രിയയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ തന്നെ സ്റ്റേഷനില്‍ വിളിച്ചു വരുത്തുകയും അവിടെ വച്ച് ഭീഷണിപ്പെടുത്തുകയും അപമാനിക്കുകയുമായിരുന്നു എന്നാണ് അന്‍സിബയുടെ പരാതി.

അതേസമയം, അമ്മ എക്‌സിക്യൂട്ടീവ് അംഗമായ ടിനി ടോമിനും ലക്ഷ്മിപ്രിയക്കുമെതിരെ ഉന്നയിച്ച പരാതി നിഷ്പക്ഷമായി കേള്‍ക്കാന്‍ പ്രത്യേക സമിതി രൂപീകരിക്കണമെന്ന അന്‍സിബയുടെ ആവശ്യത്തില്‍ അമ്മയുടെ ഭാഗത്ത് നിന്നും തീരുമാനമുണ്ടായിട്ടില്ല. തന്‍റെ പരാതി കേള്‍ക്കാന്‍ രമേഷ് പിഷാരടി, ധ്യാന്‍ ശ്രീനിവാസന്‍, മാലാ പാര്‍വതി എന്നിവര്‍ ഉള്‍പ്പെടുന്ന സമിതി വേണമെന്നായിരുന്നു അന്‍സിബയുടെ ആവശ്യം.

Movies

ജനങ്ങൾക്ക് പറഞ്ഞു ചിരിക്കാനുള്ള അവസ്ഥയാക്കരുത് അമ്മയിലെ തർക്കങ്ങൾ: രമേഷ് പിഷാരടി

അമ്മയിലെ പോർവിളികൾ പൊതു മധ്യത്തിലേയ്ക്ക് വ്യാപിക്കുന്നതിനിടെ പ്രതികരണവുമായി നടനും പാലാക്കാട് എംഎൽഎയുമായ രമേഷ് പിഷാരടി.

ജനങ്ങൾക്ക് പറഞ്ഞു ചിരിക്കാനുള്ള ഡിജിറ്റൽ കണ്ടന്‍റ് ആക്കി സംഘടനയ്ക്കുള്ളിലെ തർക്കങ്ങൾ മാറ്റരുതെന്നും അടിയന്തരമായി ആഭ്യന്തര യോഗം വിളിച്ച് ചേർത്ത് പ്രശ്ന പരിഹാരം കാണണമെന്നും രമേശ് പിഷാരടി ആവശ്യപ്പെട്ടു.

വിഷയവുമായി ബന്ധപ്പെട്ട് സംഘടനയിലെ ഭാരവാഹികളായ അൻസിബ ഹസൻ, ടിനി ടോം, ശ്വേത മേനോൻ എന്നിവരുമായി താൻ സംസാരിച്ചതായും പിഷാരടി വ്യക്തമാക്കി.

''അമ്മ സംഘടനയെ സംബന്ധിച്ചിടത്തോളം, നിങ്ങൾ എത്രപേർ ഓർക്കുന്നുണ്ടെന്ന് എനിക്കറിയില്ല, ഞാൻ വിജയിച്ച ഒരു തെരഞ്ഞെടുപ്പിൽ സംവരണത്തിന്‍റെ ആവശ്യകത മുൻനിർത്തിയാണ് മാറിനിന്നത്. അന്ന് ഒരു സ്ത്രീ ഭാരവാഹിയായി വരണമെന്ന ആഗ്രഹത്തോടെ ഞാൻ മാറിയ സീറ്റിലേക്കാണ് അൻസിബ പോസ്റ്റ് ചെയ്യപ്പെട്ടതെന്ന് തോന്നുന്നു.

അതുകൊണ്ടുതന്നെ നിലവിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ഞാൻ അൻസിബയെയും ടിനി ടോമിനെയും വിളിച്ചു സംസാരിച്ചു. പ്രസിഡന്‍റ് ശ്വേതാ മേനോനെ എറണാകുളത്തുവെച്ച് നേരിൽക്കണ്ട് സംസാരിക്കുകയും ചെയ്തു.

മുതിർന്ന ആളുകളുടെ സഹായത്തോടെയോ അല്ലാതെയോ, എത്രയും പെട്ടെന്ന് അടിയന്തരമായി അവിടെയൊരു ഇന്‍റേണൽ യോഗം വിളിച്ചുകൂട്ടണമെന്നും, ആ യോഗത്തിൽ ഏറ്റവും ഉചിതമായതും കൃത്യമായതുമായ നീതി നടപ്പാക്കണമെന്നും ഞാൻ ഈ മൂന്നുപേരോടും ആവശ്യപ്പെട്ടിട്ടുണ്ട്. 

അല്പം മുൻപുപോലും ഇതിൽ ചിലരെ ഞാൻ വിളിക്കുകയും സംസാരിക്കുകയും ചെയ്തിരുന്നു. നീതി എന്ന് പറയുന്നത് കേവലം വാക്കുകളിൽ ഒതുങ്ങേണ്ടതല്ല; കൃത്യമായൊരു അന്വേഷണത്തിലൂടെയോ പഠനത്തിലൂടെയോ മാത്രമേ യഥാർഥ പ്രശ്നം എവിടെയാണെന്ന് കണ്ടെത്താനും പരിഹരിക്കാനും സാധിക്കൂ.

ഇപ്പോൾ ആരോപണങ്ങളും പ്രത്യാരോപണങ്ങളും വ്യക്തമായി കാണാൻ സാധിക്കുന്നുണ്ട്. അംഗങ്ങൾ വ്യക്തിപരമായി മാധ്യമങ്ങളെ കാണുകയും പ്രതികരിക്കുകയും ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ അമ്മയുടെ നേതൃത്വത്തിലുള്ള ആളുകളോട് അടിയന്തരമായി യോഗം വിളിച്ചുചേർത്ത് ഇതിനൊരു പരിഹാരം കണ്ടെത്തണമെന്ന് ഞാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

വ്യക്തിപരമായി അമ്മ എന്ന സംഘടനയെക്കുറിച്ച് പറയുകയാണെങ്കിൽ, എറണാകുളത്തുള്ള ഏതെങ്കിലും ഒരു ഫ്ലാറ്റിലെ റെസിഡൻസ് അസോസിയേഷനിലുള്ള അത്രപോലും അംഗങ്ങളില്ലാത്ത ഒരു കൂട്ടായ്മയാണിത്. പരമാവധി 500 പേരാണ് ഇതിലുള്ളത്.

എന്നാൽ ഇതൊരു സിനിമാ സംഘടനയായതുകൊണ്ട് തന്നെ, ഇതിന്‍റെ വലിപ്പത്തേക്കാൾ കൂടുതൽ മാധ്യമശ്രദ്ധ ഇതിന് എപ്പോഴും ലഭിക്കാറുണ്ട്. ഇവിടെയുള്ള മറ്റ് തൊഴിലാളി സംഘടനകൾ, അത് ബസ് തൊഴിലാളികളോ, ബാങ്ക് ജീവനക്കാരോ, അധ്യാപകരോ ആരുമാകട്ടെ, അവയ്ക്കുള്ളിലും അംഗങ്ങൾ തമ്മിൽ തർക്കങ്ങൾ ഉണ്ടാകാറുണ്ട്.

പക്ഷേ, മറ്റൊരു സംഘടനയുടെ കാര്യത്തിലും ഇത്രയധികം മാധ്യമശ്രദ്ധയോ പൊതുജനങ്ങളുടെ ഭാഗത്തുനിന്നുള്ള പ്രതികരണങ്ങളോ ഉണ്ടാകാറില്ല. പൊതുജനങ്ങൾ ഇത്രയധികം വിമർശിക്കുന്ന രീതിയിലേക്ക് സംഘടനയുടെ ആഭ്യന്തര കാര്യങ്ങളെ എത്തിക്കേണ്ടതില്ലെന്നും, അത് എത്രയും പെട്ടെന്ന് സംഘടനയ്ക്കുള്ളിൽത്തന്നെ ചർച്ച ചെയ്ത് പരിഹരിക്കണമെന്നുമാണ് എന്‍റെ ആവശ്യം.

സംഘടനയ്ക്കുള്ളിലുള്ള ആളുകളെ സഹായിക്കുക എന്നത് മാത്രമല്ല അമ്മ ചെയ്യുന്നത്. ഞാൻ പറഞ്ഞ 500 പേരെ ഒരുമിച്ച് നിർത്തി ഒരു ഗ്രൂപ്പ് ഫോട്ടോ എടുത്താൽ, അതിൽ നിന്നും പുതിയ തലമുറയോടോ തൊട്ടുപിന്നിലുള്ളവരോടോ ചോദിച്ചാൽ 250 പേരുടെ പേരുപോലും അവർക്ക് അറിയണമെന്നില്ല.

അറിയുന്നവരും ഉണ്ടാകാം. ഈ സംഘടനയിൽ വരുമാനമുള്ള, അല്ലെങ്കിൽ തങ്ങളുടെ പ്രശസ്തിയെയും കഴിവിനെയും പണമാക്കി മാറ്റാൻ ശേഷിയുള്ള കുറച്ചാളുകൾ മുന്നിൽ നിന്നുകൊണ്ട് മറ്റുള്ളവരെ സഹായിക്കുകയാണ് ചെയ്യുന്നത്.

കാരണം, സിനിമയിലുള്ള ഒരാൾ പോപ്പുലർ ആയിക്കഴിഞ്ഞാൽ അയാൾക്ക് പെട്ടെന്ന് മറ്റൊരു ജോലിക്ക് പോകാൻ കഴിയില്ല. അങ്ങനെ പോയാൽത്തന്നെ അതൊരു വിഡിയോയാക്കി 'ഇയാളുടെ ഇപ്പോഴത്തെ അവസ്ഥ കണ്ടോ' എന്ന് ചോദിക്കുന്ന സാഹചര്യം നിലവിലുണ്ട്. അതുകൊണ്ട് ഇവർക്ക് മറ്റ് ജോലികൾക്ക് പോകാൻ കഴിയാറില്ല. പലരും വാർദ്ധക്യത്തിലെത്തി നിൽക്കുന്നവരുമാണ്.

ഇവരുടെ നിത്യവൃത്തിക്ക് ആവശ്യമായ പണം സമാഹരിച്ചു നൽകുന്നതിനൊപ്പം, കേരളത്തിൽ വെള്ളപ്പൊക്കമുണ്ടായപ്പോൾ ഒരു സ്റ്റേജ് ഷോ സംഘടിപ്പിച്ച് അഞ്ചുകോടിയോളം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഈ സംഘടന നൽകിയിരുന്നു. വ്യക്തിപരമായി ആദ്യം 10 ലക്ഷവും പിന്നീട് 40 ലക്ഷവുമൊക്കെ നൽകി. ഇവരുടെ അംഗങ്ങൾ തന്നെ 25 ലക്ഷവും 50 ലക്ഷവും 30 ലക്ഷവുമൊക്കെയായി ഏഴെട്ട് കോടി രൂപയോളം പ്രളയകാലത്തും കോവിഡ് കാലത്തും സംഭാവന നൽകിയിട്ടുണ്ട്.

കുട്ടികൾക്ക് മൊബൈൽ ഫോണുകൾ വിതരണം ചെയ്യുന്നതിലും ക്യാമ്പുകൾ സംഘടിപ്പിക്കുന്നതിലും തങ്ങളാൽ കഴിയുന്ന രീതിയിലെല്ലാം, വലിയ തോതിൽ ബഹളങ്ങളുണ്ടാക്കാതെ സമൂഹത്തിൽ ഇടപെടുകയും ആഭ്യന്തരമായി അംഗങ്ങളെ സഹായിക്കുകയും ചെയ്യുന്ന ഒരു ചാരിറ്റബിൾ വെൽഫെയർ സംഘടനയാണിത്.

അതിനകത്തുള്ള പ്രശ്നങ്ങൾ, വെറും 500 പേരല്ലേ ഉള്ളൂ, അത് വളരെ എളുപ്പത്തിൽ ആഭ്യന്തരമായി ചർച്ച ചെയ്ത് തീർക്കേണ്ടതാണ്. അതിനുപകരം, ഇതൊരു ഡിജിറ്റൽ കണ്ടെന്റ് ആക്കി മാറ്റി ആളുകൾക്ക് പറഞ്ഞു ചിരിക്കാനുള്ള ഒരു അവസ്ഥയിലേക്ക് എത്തിക്കേണ്ടതില്ല.

ഇത് പരിഹരിക്കേണ്ടതുണ്ടെന്ന് ഞാൻ എല്ലാവരോടും സംസാരിച്ചിട്ടുണ്ട്. നിലവിൽ ഞാൻ സംസാരിച്ച കാര്യങ്ങൾ ഇതൊക്കെയാണ്. ഈ വിഷയങ്ങൾ പൊതുസ്ഥലത്തോ മാധ്യമങ്ങളിലോ കൂടുതൽ ചർച്ചയാക്കേണ്ടതില്ലെന്നാണ് തീരുമാനം.

മാറ്റങ്ങൾ കൊണ്ടുവരുമ്പോൾ നമുക്കൊരു മെച്യൂരിറ്റി മെഷീൻ ഇല്ലല്ലോ. ഒരു പ്രത്യേക സാഹചര്യത്തിൽ എല്ലാവരും ചേർന്ന് മാറ്റം അനിവാര്യമാണെന്ന് ആവശ്യപ്പെടുമ്പോൾ നമ്മൾ ആ മാറ്റം കൊണ്ടുവരികയാണ് ചെയ്യുന്നത്. ഇതിന്‍റെ സംഘാടനം എന്നത് വലിയൊരു മേഖലയാണ്, അത് അത്ര എളുപ്പമല്ല.

500 പേരേ ഉള്ളൂ എന്ന് പറഞ്ഞാലും, വലിയ തിരക്കുകളുള്ള, വളരെയധികം പോപ്പുലറായ, സോഷ്യൽ ഇൻഫ്ലുവൻസ് ഉള്ള ആളുകളാണ് ഇതിലുള്ളത്. അവരെയെല്ലാം ഒരുമിച്ച് കൊണ്ടുപോവുക എന്നത് വലിയ കാര്യമാണ്. ഇത്തരം ആഭ്യന്തര കലഹങ്ങൾ മാധ്യമങ്ങളിൽ വരുന്നതുകൊണ്ടാണ് ഇത് ഇത്ര വലിയ വാർത്തയാകുന്നത്.  

ഇതിനുമുൻപ് താരങ്ങളുടെ കൈകളിലായിരുന്നു ഭരണസമിതി ഇരുന്നിരുന്നത്. ഭരണസമിതിയിൽ പ്രമുഖ താരങ്ങൾ ആവശ്യമില്ലെന്നും അവർ മാറേണ്ടതുണ്ടെന്നുമുള്ള പൊതു അഭിപ്രായം വന്നതിനെത്തുടർന്നാണ് അവരെയെല്ലാം മാറ്റിനിർത്തിയത്.

അവരെ സംബന്ധിച്ച് വലിയ ജോലിത്തിരക്കുകൾക്കിടയിലാണ് ഇതിനായി സമയം കണ്ടെത്തിയിരുന്നത്. ഈ സംഘടനയിൽ നിന്ന് അവർ പെൻഷനോ മറ്റ് ലാഭങ്ങളോ ഒന്നും കൈപ്പറ്റിയിട്ടില്ല. നമ്മൾ ചാനലുകൾക്കായി ഒരു ഷോ ചെയ്യുമ്പോൾ, സംഘടനയുടെ ആവശ്യങ്ങൾക്കായി പണം കണ്ടെത്താൻ ചാനലുകൾ നമുക്കൊരു ലിസ്റ്റ് തരും. അതാത് കാലത്തെ 'ഹോട്ട് കേക്ക്' ആയ കുറച്ച് താരങ്ങളെ വച്ചായിരിക്കും അവർ ലിസ്റ്റ് തരുന്നത്.

അപ്പോൾ സംഘടനയിലുള്ള മറ്റുള്ളവരെ സഹായിക്കാൻ വേണ്ടിയാണെങ്കിൽപ്പോലും, അവരെ കലാകാരന്മാർ എന്ന നിലയിൽ ആ ഷോകളിൽ ഉൾപ്പെടുത്താൻ പറ്റാത്ത സാഹചര്യം വന്നിട്ടുണ്ട്. ആ സാഹചര്യം മാറ്റുന്നതിനുവേണ്ടിയാണ് കുടുംബസംഗമം പോലുള്ള കാര്യങ്ങൾ ഇവർ വന്നപ്പോൾ ആരംഭിച്ചത്. അതുകൊണ്ട് ഈ പ്രശ്നങ്ങളെല്ലാം പരിഹരിക്കപ്പെടുമെന്ന ശുഭാപ്തിവിശ്വാസം എനിക്കുണ്ട്. ഇത് മനുഷ്യർ തമ്മിൽ ഉണ്ടാകുന്ന സാധാരണ തർക്കങ്ങളായിട്ടേ എനിക്ക് തോന്നുന്നുള്ളൂ.

കുടുംബസംഗമത്തിന് പണം വാങ്ങിയതുമായി ബന്ധപ്പെട്ട ശരിതെറ്റുകൾ പരിശോധിച്ചാൽ, ക്ഷേത്രങ്ങളുടെയും മറ്റ് സ്ഥാപനങ്ങളുടെയും നോട്ടീസുകളിൽ പരസ്യങ്ങൾ നൽകാറുണ്ട്, അതിനുള്ള തുക തിരിച്ചുനൽകാറുമുണ്ട്. പലപ്പോഴും മാധ്യമങ്ങളാണ് നമ്മുടെ ഷോകൾ ഏറ്റെടുത്ത് നടത്തിയിരുന്നത്. എല്ലാ ആരാധനാലയങ്ങളിലും വിവിധ തരത്തിലുള്ള കലാപരിപാടികൾ നടക്കാറുണ്ട്. അങ്ങനെയായിരിക്കാം കമ്മിറ്റി അത്തരമൊരു തീരുമാനത്തിൽ എത്തിയത്. ഞാൻ ആ പരിപാടിയിൽ പങ്കെടുത്തിട്ടില്ല, കുടുംബസംഗമം നടക്കുന്ന ദിവസം ഞാൻ അവിടെ ഉണ്ടായിരുന്നില്ല.

സംഘടനയുടെ ഭരണഘടനയനുസരിച്ചുള്ള കാര്യങ്ങളെക്കുറിച്ച് എനിക്ക് കൃത്യമായി അറിയില്ല. സ്പോൺസർഷിപ്പ് നേടുന്നതിനായി സംഘടന പലരിൽ നിന്നും ഫണ്ട് സ്വീകരിച്ചിട്ടുണ്ട്. എല്ലാക്കാലത്തും അത് വ്യാപാര സ്ഥാപനങ്ങളോ വ്യക്തികളോ ഒക്കെയാകാം. ഒരു വലിയ ഇവന്‍റ് നടത്തുമ്പോൾ സ്പോൺസർഷിപ്പ് ആവശ്യമായി വരും. അതിന്‍റെ ലീഗൽ സൈഡിനെക്കുറിച്ചോ, റിലീജിയസ് ആയ ഒരു ഫണ്ട് സ്വീകരിക്കുമ്പോൾ ഉണ്ടായേക്കാവുന്ന പ്രശ്നങ്ങളെക്കുറിച്ചോ എനിക്ക് അറിയില്ല.

സ്പോൺസർഷിപ്പിലൂടെ തന്നെയാണ് ‘അമ്മ’ സംഘടനയുടെ എല്ലാ പരിപാടികളും നടക്കുന്നത്. അതിൽ പലതരത്തിലുള്ള സ്പോൺസർമാർ വരാറുണ്ട്. ഒരു പ്രശ്നം ഉണ്ടാകുമ്പോഴാണല്ലോ ഇതിന്റെ എല്ലാ വശങ്ങളും പരിശോധിക്കപ്പെടുന്നത്.

ഈ സംഘടനയിൽ ഇതുവരെ വർഗീയ പരാമർശങ്ങളോ ആ രീതിയിലുള്ള പ്രയോഗങ്ങളോ ഞാൻ കേട്ടിട്ടില്ല. കലാമേഖല എന്ന് പറയുന്നത് എല്ലാ കലാകാരന്മാരും ഒന്നിച്ച് നിൽക്കുകയും ഒന്നിച്ച് പരിപാടികൾ അവതരിപ്പിക്കുകയും ചെയ്യുന്ന ഒരു പ്രസ്ഥാനമാണ്. അവിടെ ഇങ്ങനെയുള്ള കാര്യങ്ങളൊന്നും നാളിതുവരെ ഉണ്ടായിട്ടില്ല, കേട്ടിട്ടുമില്ല. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ കൃത്യമായ അന്വേഷണം നടത്തി തീരുമാനമെടുക്കണമെന്ന് ഞാൻ സംഘടനയുടെ നേതൃത്വത്തെ വിളിച്ച് അറിയിച്ചിട്ടുണ്ട്.’’രമേഷ് പിഷാരടിയുടെ വാക്കുകൾ.

 

 

Latest News

Corehub Up