Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Athirampuzha

Kottayam

കർഷകരെ ആദരിച്ച് അതിരമ്പുഴ ഫൊറോന മാതൃ-പിതൃവേദി കര്‍ഷക ദിനാചരണം

അതിരമ്പുഴ: അതിരമ്പുഴ ഫൊറോന മാതൃ-പിതൃവേദിയുടെ ആഭിമുഖ്യത്തില്‍ പുന്നത്തുറ സാന്തോം ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച കര്‍ഷക ദിനാചരണം ചാണ്ടി ഉമ്മന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.

ഫൊറോന ഡയറക്ടര്‍ ഫാ. അനില്‍ കരിപ്പിങ്ങാപ്പുറം, ബ്ലോക്കംഗം ലിസമ്മ ബേബി, പഞ്ചായത്തംഗം ജിജി നാകമറ്റം, ആലീസ് രാജു, ലാല്‍സിപ്പി മാത്യു, പിതൃവേദി പ്രസിഡന്‍റ് ജോസ് ജോസഫ്, മാതൃവേദി പ്രസിഡന്‍റ് ഷീന സിബി, ജോര്‍ജ് കുര്യന്‍ എന്നിവര്‍ പ്രസംഗിച്ചു.

District News

അതിരമ്പുഴയിൽ സജി കോട്ടയരികിൽ പ്രസിഡന്‍റ്

അതിരമ്പുഴ: അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്‍റായി യുഡിഎഫിലെ സജി ഒ.എ. കോട്ടയരികിൽ (കോൺഗ്രസ്) തെരഞ്ഞെടുക്കപ്പെട്ടു. തോമസ് പുതുശേരി (കേരള കോൺഗ്രസ്) ആണ് വൈസ് പ്രസിഡന്‍റ്.

24 അംഗ പഞ്ചായത്ത് കമ്മിറ്റിയിലെ 22 അംഗങ്ങൾ വോട്ടെടുപ്പിൽ പങ്കെടുത്തു. പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ സജി ഒ.എക്ക് 17ഉം എൽഡിഎഫിലെ ബേബിനാസ് അജാസിന് അഞ്ചും വൈസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ തോമസ് പുതുശേരിക്ക് 17ഉം എൽഡിഎഫിലെ ജോസ് അഞ്ജലിക്ക് അഞ്ചും വോട്ട് ലഭിച്ചു. യുഡിഎഫിലെ ഒരു മെംബറും ഒരു സ്വതന്ത്ര മെംബറും ഹാജരായിരുന്നില്ല.

24-ാം വാർഡ് മെംബറായ സജി ആദ്യമായാണ് പഞ്ചായത്ത് അംഗമാകുന്നത്. ഹയർ സെക്കൻഡറി അധ്യാപികയായിരുന്ന സജി കാഞ്ഞിരപ്പള്ളി സെന്‍റ് മേരീസ് എച്ച്എസ്എസിൽനിന്ന് വിരമിച്ചു. കോട്ടയം സെന്‍റ് ആൻസ് എച്ച്എസ്എസിലും അധ്യാപികയായിരുന്നു. തോമസ് പുതുശേരി 13-ാം വാർഡ് മെംബറാണ്.

2015-20ൽ പഞ്ചായത്ത് മെംബറും 2018-20ൽ വൈസ് പ്രസിഡന്‍റുമായിരുന്നു. കേരള കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റും അതിരമ്പുഴ റീജണൽ സർവീസ് സഹകരണ ബാങ്ക് ഭരണസമിതിയംഗവുമാണ്.

District News

അതിരമ്പുഴയില്‍ വികസനസദസ് നടത്തി

അതിരമ്പുഴ: അതിരമ്പുഴയുടെ മുഖച്ഛായ മാറ്റിയ വികസനമാണ് അഞ്ചു വര്‍ഷക്കാലയളവില്‍ നടന്നതെന്ന് മന്ത്രി വി.എന്‍. വാസവന്‍. അതിരമ്പുഴ പഞ്ചായത്തിലെ വികസനസദസ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

അതിരമ്പുഴ വിശ്വമാതാ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ പഞ്ചായത്തംഗം ബേബിനാസ് അജാസ് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ അതിരമ്പുഴയുടെ സ്‌നേഹാദരം മന്ത്രി ഏറ്റുവാങ്ങി.

റിസോഴ്‌സ് പേഴ്‌സണ്‍ കെ.ജെ. മാത്യു, സെക്രട്ടറി സി.വൈ. നിസി ജോണ്‍, ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ആര്യ രാജന്‍, പഞ്ചായത്ത് അംഗങ്ങളായ ജോഷി ഇലഞ്ഞി, സിനി ജോര്‍ജ്, ടി.ഡി. മാത്യു, അമ്പിളി പ്രദീപ് എന്നിവര്‍ പങ്കെടുത്തു.

District News

അതിരമ്പുഴ മാർക്കറ്റ് അവഗണനയിൽ : തിരിഞ്ഞുനോക്കാതെ പഞ്ചായത്ത്

അതിരമ്പുഴ: ഒന്നരനൂറ്റാണ്ടിലേറെക്കാലത്തെ പാരമ്പര്യം പേറുന്ന അതിരമ്പുഴ ചന്ത ജീർണാവസ്ഥയിൽ. അതിരമ്പുഴ പഞ്ചായത്തിന്‍റെ കീഴിലുള്ള പച്ചക്കറി മാർക്കറ്റാണ് കാടുപിടിച്ചും പൊട്ടിത്തകർന്നും കിടക്കുന്നത്.

പുരാതന വാണിജ്യകേന്ദ്രമെന്ന മേനിപറയുമ്പോഴും മാർക്കറ്റ് ദയനീയാവസ്ഥയിലാണ്. മാർക്കറ്റിന്‍റെ പ്രവേശന കവാടം തന്നെ കാടുപിടിച്ച നിലയിൽ. മാർക്കറ്റിലേക്കുള്ള വഴിയും മാർക്കറ്റിന്‍റെ ഉൾവശവും പൊട്ടിത്തകർന്ന് കുഴികൾ നിറഞ്ഞാണ്. ഈ കുഴികളിലെ വെള്ളവും ചേറും ചവിട്ടിയല്ലാതെ മാർക്കറ്റിലേക്കു കടക്കാനാകില്ല.

കോട്ടയം ജില്ലയിൽ ഏറ്റവും കൂടുതൽ വരുമാനമുള്ള, 10 കോടിയിലേറെ രൂപ തനത് ഫണ്ടുള്ള പഞ്ചായത്തിലാണ് ഈ ദയനീയാവസ്ഥ. മാർക്കറ്റിനോടു ചേർന്ന് നിർമിച്ച ശുചിമുറി സമുച്ചയത്തിന്‍റെ ഉദ്ഘാടനം കഴിഞ്ഞദിവസമായിരുന്നു.

അന്നെങ്കിലും കാടു വെട്ടിത്തെളിക്കുകയും കുഴികളടയ്ക്കുകയും ചെയ്യുമെന്നു കരുതിയവർക്കു തെറ്റി. അതിരമ്പുഴ മാർക്കറ്റിന്‍റെ പാരമ്പര്യമോർത്തെങ്കിലും മാർക്കറ്റ് വൃത്തിയാക്കി സൂക്ഷിക്കാൻ പഞ്ചായത്ത് അധികൃതർ തയാറാകണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

Latest News

Corehub Up