District News
അതിരമ്പുഴ: അതിരമ്പുഴയുടെ മുഖച്ഛായ മാറ്റിയ വികസനമാണ് അഞ്ചു വര്‍ഷക്കാലയളവില്‍ നടന്നതെന്ന് മന്ത്രി വി.എന്‍. വാസവന്. അതിരമ്പുഴ പഞ്ചായത്തിലെ വികസനസദസ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
അതിരമ്പുഴ വിശ്വമാതാ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ പഞ്ചായത്തംഗം ബേബിനാസ് അജാസ് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ അതിരമ്പുഴയുടെ സ്നേഹാദരം മന്ത്രി ഏറ്റുവാങ്ങി.
റിസോഴ്സ് പേഴ്സണ്‍ കെ.ജെ. മാത്യു, സെക്രട്ടറി സി.വൈ. നിസി ജോണ്‍, ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജന്, പഞ്ചായത്ത് അംഗങ്ങളായ ജോഷി ഇലഞ്ഞി, സിനി ജോര്‍ജ്, ടി.ഡി. മാത്യു, അമ്പിളി പ്രദീപ് എന്നിവര്‍ പങ്കെടുത്തു.
District News
അതിരമ്പുഴ: ഒന്നരനൂറ്റാണ്ടിലേറെക്കാലത്തെ പാരമ്പര്യം പേറുന്ന അതിരമ്പുഴ ചന്ത ജീർണാവസ്ഥയിൽ. അതിരമ്പുഴ പഞ്ചായത്തിന്റെ കീഴിലുള്ള പച്ചക്കറി മാർക്കറ്റാണ് കാടുപിടിച്ചും പൊട്ടിത്തകർന്നും കിടക്കുന്നത്.
പുരാതന വാണിജ്യകേന്ദ്രമെന്ന മേനിപറയുമ്പോഴും മാർക്കറ്റ് ദയനീയാവസ്ഥയിലാണ്. മാർക്കറ്റിന്റെ പ്രവേശന കവാടം തന്നെ കാടുപിടിച്ച നിലയിൽ. മാർക്കറ്റിലേക്കുള്ള വഴിയും മാർക്കറ്റിന്റെ ഉൾവശവും പൊട്ടിത്തകർന്ന് കുഴികൾ നിറഞ്ഞാണ്. ഈ കുഴികളിലെ വെള്ളവും ചേറും ചവിട്ടിയല്ലാതെ മാർക്കറ്റിലേക്കു കടക്കാനാകില്ല.
കോട്ടയം ജില്ലയിൽ ഏറ്റവും കൂടുതൽ വരുമാനമുള്ള, 10 കോടിയിലേറെ രൂപ തനത് ഫണ്ടുള്ള പഞ്ചായത്തിലാണ് ഈ ദയനീയാവസ്ഥ. മാർക്കറ്റിനോടു ചേർന്ന് നിർമിച്ച ശുചിമുറി സമുച്ചയത്തിന്റെ ഉദ്ഘാടനം കഴിഞ്ഞദിവസമായിരുന്നു.
അന്നെങ്കിലും കാടു വെട്ടിത്തെളിക്കുകയും കുഴികളടയ്ക്കുകയും ചെയ്യുമെന്നു കരുതിയവർക്കു തെറ്റി. അതിരമ്പുഴ മാർക്കറ്റിന്റെ പാരമ്പര്യമോർത്തെങ്കിലും മാർക്കറ്റ് വൃത്തിയാക്കി സൂക്ഷിക്കാൻ പഞ്ചായത്ത് അധികൃതർ തയാറാകണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.