Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Attukal

ആറ്റുകാലിൽ മകൻ അമ്മയെ മർദിച്ച സംഭവം; എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് പോലീസ്

തിരുവനന്തപുരം: ആറ്റുകാല്‍ മരുതൂര്‍കടവില്‍ വമാതാവിനെ മകന്‍ മര്‍ദിച്ച സംഭവത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് പോലീസ്. ഫോർട്ട് പോലീസാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.

മകന്‍ മധുവിനെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തി. കുടുംബ വീട്ടില്‍ നിന്ന് ഇയാളെ ഇറക്കുമെന്ന് ഫോര്‍ട്ട് പോലീസ് വ്യക്തമാക്കി. മർദ്ദനത്തിൽ പരിക്കേറ്റ 73 വയസുകാരിയായ
സരസ്വതി അമ്മയ്ക്ക് തുടര്‍ ചികിത്സ ഉറപ്പാക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് മന്ത്രി ബിന്ദു കൃഷ്ണ നിര്‍ദേശം നല്‍കിയിരുന്നു.

സരസ്വതി അമ്മയ്ക്ക് മകന്റെ മര്‍ദ്ദനത്തിൽ ദേഹമാസകലം മുറിവേറ്റെന്ന വാർത്ത ഞായറാഴ്ചയാണ് പുറത്തുവന്നത്. ചുണ്ട് ഇടിച്ച് പൊട്ടിച്ചതിനെ തുടര്‍ന്ന് എട്ടോളം സ്റ്റിച്ചുകളാണ് ഇട്ടിരിക്കുന്നത്. അമ്മയെ മകന്‍ വീട്ടില്‍ നിന്ന് ഇറക്കി വിട്ടെന്നും പരാതിയുണ്ടായിരുന്നു.

അമ്മയുടെ പേരിലുള്ള വസ്തു വെച്ച് അഞ്ച് ലക്ഷം രൂപയാണ് മകനായ മധു ലോണ്‍ എടുത്തത്. ഈ ലോണ്‍ വയോധികയായ സരസ്വതി അമ്മ വീട്ടുജോലിക്ക് പോയാണ് അടയ്ക്കുന്നതെന്നും പറഞ്ഞിരുന്നു.

വീട് ഒഴിയണമെന്ന ഫോര്‍ട്ട് പോലീസിന്‍റെ മുന്നറിയിപ്പും മകന്‍ മധു അവഗണിച്ചെന്നാണ് വിവരം. മധുവിന്‍റെ ഭാര്യ ആതിരയും അമ്മയെ മര്‍ദിച്ചതായാണ് പരാതി. ചുണ്ട് ഇടിച്ച് പൊട്ടിച്ചത് മരുമകളാണെന്നാണ് വിവരം. തോളെല്ലിനും പരിക്കേറ്റിട്ടുണ്ട്.

Kerala

ആറ്റുകാലിൽ ശുചിമുറിയുടെ ടാങ്ക് പൊട്ടിത്തെറിച്ചു; രണ്ടു പേർക്ക് പരിക്ക്

തിരുവനന്തപുരം: ആറ്റുകാൽ ക്ഷേത്ര പരിസരത്തെ ശുചിമുറിയുടെ ടാങ്ക് പൊട്ടിത്തെറിച്ചു. സംഭവത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. അറ്റകുറ്റപ്പണിക്കായി വെൽഡിംഗിനെത്തിയ ജോലിക്കാർക്കാണ് പൊട്ടിത്തെറിയെ തുടർന്ന് പരിക്കേറ്റത്. ശുചിമുറി ബ്ലോക്കിന്‍റെ പിൻഭാഗത്തെ സെപ്റ്റിക് ടാങ്കിൽ നിന്നുമാണ് പൊട്ടിത്തെറിയുണ്ടായത്.

ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു. ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. പൊട്ടിത്തെറിയെത്തുർന്ന് സമീപത്തുണ്ടായിരുന്ന കരാർ ജോലിക്കാർ ചൂട് തിരിച്ചറിഞ്ഞതോടെ ഓടിമാറി. ഓടുന്നതിനിടെ വീണാണ് ഇവർക്ക് പരിക്കേറ്റത്.

അപകട വിവരം അറിഞ്ഞ് ഫയർഫോഴ്സും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി. കാലങ്ങളായി ഉപയോഗിക്കാത്തതിനാൽ ശുചിമുറിയുടെ ടാങ്കിനുള്ളിൽ ഗ്യാസ് രൂപപ്പെട്ടിട്ടുണ്ടാകുമെന്നും കെട്ടിടത്തിന്‍റെ മുകളിൽ വെൽഡിംഗ് ജോലി ചെയ്തിരുന്ന സ്ഥലത്തുനിന്നു തീപ്പൊരി ഇവിടേക്ക് വീണതാകാം അപകടകാരണമെന്നുമാണ് വിലയിരുത്തൽ.

കെട്ടിടത്തിന് ബലക്ഷയം മൂലം തകർച്ചയുണ്ടായതാണെന്നും സംശയിക്കത്തതായി ഒന്നുമില്ലെന്ന് ബോംബ് സ്ക്വാഡ് അറിയിച്ചു.‌ 25 ശുചിമുറികൾ ഉണ്ടായിരുന്ന കെട്ടിടത്തിൽ അറ്റകുറ്റപ്പണി നടത്തി ക്ഷേത്രത്തിലെത്തുന്നവർക്ക് തുറന്ന് കൊടുക്കാനായിരുന്നു പദ്ധതി.

Latest News

Corehub Up