പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: ആറ്റുകാല്‍ മരുതൂര്‍കടവില്‍ വമാതാവിനെ മകന് മര്‍ദിച്ച സംഭവത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് പോലീസ്. ഫോർട്ട് പോലീസാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.
മകന് മധുവിനെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തി. കുടുംബ വീട്ടില്‍ നിന്ന് ഇയാളെ ഇറക്കുമെന്ന് ഫോര്‍ട്ട് പോലീസ് വ്യക്തമാക്കി. മർദ്ദനത്തിൽ പരിക്കേറ്റ 73 വയസുകാരിയായ
സരസ്വതി അമ്മയ്ക്ക് തുടര്‍ ചികിത്സ ഉറപ്പാക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് മന്ത്രി ബിന്ദു കൃഷ്ണ നിര്‍ദേശം നല്‍കിയിരുന്നു.
സരസ്വതി അമ്മയ്ക്ക് മകന്റെ മര്‍ദ്ദനത്തിൽ ദേഹമാസകലം മുറിവേറ്റെന്ന വാർത്ത ഞായറാഴ്ചയാണ് പുറത്തുവന്നത്. ചുണ്ട് ഇടിച്ച് പൊട്ടിച്ചതിനെ തുടര്‍ന്ന് എട്ടോളം സ്റ്റിച്ചുകളാണ് ഇട്ടിരിക്കുന്നത്. അമ്മയെ മകന് വീട്ടില്‍ നിന്ന് ഇറക്കി വിട്ടെന്നും പരാതിയുണ്ടായിരുന്നു.
അമ്മയുടെ പേരിലുള്ള വസ്തു വെച്ച് അഞ്ച് ലക്ഷം രൂപയാണ് മകനായ മധു ലോണ്‍ എടുത്തത്. ഈ ലോണ്‍ വയോധികയായ സരസ്വതി അമ്മ വീട്ടുജോലിക്ക് പോയാണ് അടയ്ക്കുന്നതെന്നും പറഞ്ഞിരുന്നു.
വീട് ഒഴിയണമെന്ന ഫോര്‍ട്ട് പോലീസിന്റെ മുന്നറിയിപ്പും മകന് മധു അവഗണിച്ചെന്നാണ് വിവരം. മധുവിന്റെ ഭാര്യ ആതിരയും അമ്മയെ മര്‍ദിച്ചതായാണ് പരാതി. ചുണ്ട് ഇടിച്ച് പൊട്ടിച്ചത് മരുമകളാണെന്നാണ് വിവരം. തോളെല്ലിനും പരിക്കേറ്റിട്ടുണ്ട്.