Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Austin

America

ഓസ്റ്റിൻ മാർത്തോമ്മാ ദേവാലയത്തിൽ സംഗീത ധ്യാനം ശ്രദ്ധേയമായി

ഓസ്റ്റിൻ (ടെക്സസ്): ഓസ്റ്റിൻ മാർത്തോമ്മാ ദേവാലയത്തിൽ സംഘടിപ്പിച്ച ഗായകസംഘത്തിന്‍റെ ആത്മീയ ശുശ്രൂഷാ ക്യാമ്പിന്‍റെ ഭാഗമായി നടന്ന "സംഗീത ധ്യാനം' പങ്കെടുത്തവർക്ക് വേറിട്ട ആത്മീയ അനുഭവമായി.

സംഗീതസംവിധായകനും വേൾഡ് പീസ് മിഷൻ സ്ഥാപക ചെയർമാനുമായ ഡോ. സണ്ണി സ്റ്റീഫൻ ക്ലാസുകൾക്ക് നേതൃത്വം നൽകി. ദൈവവചനവും സംഗീതവും സമന്വയിപ്പിച്ച ധ്യാനരീതിയിലൂടെ വിശ്വാസജീവിതത്തെ കൂടുതൽ ആഴത്തിലാക്കുന്നതിനും സംഗീതത്തെ ദൈവാരാധനയുടെ ശക്തമായ ശുശ്രൂഷയായി തിരിച്ചറിയുന്നതിനും അദ്ദേഹം ആഹ്വാനം ചെയ്തു.

ഗാനങ്ങൾ, ബൈബിൾ അധ്യായനങ്ങൾ, ആത്മീയ ചിന്തകൾ, സംഗീതധ്യാനം എന്നിവ ഉൾക്കൊള്ളുന്ന സെഷനുകളിൽ ഗായകസംഘാംഗങ്ങൾ സജീവമായി പങ്കെടുത്തു. സംഗീതം വെറും കലാപ്രകടനമല്ല, ദൈവമഹത്വത്തിനായുള്ള സമർപ്പിത ശുശ്രൂഷയും സുവിശേഷത്തിന്‍റെ ശക്തമായ സാക്ഷ്യവുമാണെന്ന് ഡോ. സണ്ണി സ്റ്റീഫൻ ഓർമിപ്പിച്ചു.

ഗായകസംഘാംഗങ്ങൾ ആത്മീയ വിശുദ്ധിയോടും സംഗീത മികവോടും കൂടെ ആരാധനയെ നയിക്കേണ്ടതിന്‍റെ പ്രാധാന്യവും അദ്ദേഹം വിശദീകരിച്ചു. സംഗീതത്തിലൂടെ മനസിനും ആത്മാവിനും നവോന്മേഷം പകരുന്ന ഈ ധ്യാനപരിപാടി പങ്കെടുത്തവർക്ക് ഏറെ പ്രചോദനവും ആത്മീയ ഉണർവും സമ്മാനിച്ചതായി അവർ അഭിപ്രായപ്പെട്ടു.

ഇടവക വികാരിയുടെയും ഭാരവാഹികളുടെയും നേതൃത്വത്തിൽ സംഘടിപ്പിച്ച ഗായകസംഘ ക്യാമ്പിൽ ആരാധന, പ്രാർഥന, സംഗീതപരിശീലനം, ആത്മീയ പഠനം, കൂട്ടായ്മ എന്നിവയും നടന്നു.

വിശ്വാസത്തിലും സംഗീതശുശ്രൂഷയിലും കൂടുതൽ വളർച്ച ലക്ഷ്യമിട്ട ഈ പരിപാടി ഓസ്റ്റിൻ മാർത്തോമ്മാ ദേവാലയത്തിന്‍റെ ആരാധനാ ശുശ്രൂഷയ്ക്ക് പുതിയ ആത്മീയ ഉണർവ് പകർന്നതായി വികാരി റവ. കോശി കുര്യൻ അറിയിച്ചു.

International

കുടുംബത്തെ രക്ഷിക്കാൻ നാലു മണിക്കൂർ കടലിൽ നീന്തി; ഓസ്ട്രേലിയയുടെ സൂപ്പർമാനായി 13 വയസുകാരൻ ഓസ്റ്റിൻ

സിഡ്നി: കടലിൽ അകപ്പെട്ടു മരണത്തെ മുഖാമുഖം കണ്ട സ്വന്തം കുടുംബത്തെ രക്ഷപ്പെടുത്താൻ നാലു മണിക്കൂറോളം നീന്തി തീരത്തെത്തി അധികൃതരെ അറിയിച്ചു ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന 13 വയസുകാരൻ ഓസ്റ്റിൻ ആപ്പെൽബീ ഓസ്ട്രേലിയയിലെ സൂപ്പർമാനായി മാറിയിരിക്കുകയാണ്.

പെർത്ത് സ്വദേശികളായ ജൊവാന്ന (47), മക്കളായ ഓസ്റ്റിൻ, ബെയു(12), ഗ്രേസ്(എട്ട്) എന്നിവരടങ്ങുന്ന സംഘം കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഊതിവീർപ്പിക്കാവുന്ന പെഡൽ ബോട്ടിൽ പടിഞ്ഞാറൻ പെർത്തിൽനിന്ന് 250 കിലോമീറ്റർ അകലെ ക്വിൻഡാൽപിലെ ജിയോഗ്രാഫെ തുറമുഖത്തിനു സമീപം അപകടത്തിൽപ്പെട്ടത്.

14 കിലോമീറ്റർ അകലെ

തീരത്തുനിന്ന് 14 കിലോമീറ്റർ അകലെ ഇവരുടെ ബോട്ട് അപകടത്തിൽപ്പെടുകയായിരുന്നു. തനിക്ക് ഒറ്റയ്ക്ക് ഒന്നും ചെയ്യാനാകില്ലെന്നു തിരിച്ചറിഞ്ഞ ഓസ്റ്റിൻ വിവരം രക്ഷാപ്രവർത്തകരെ അറിയിക്കാനായി മറ്റൊന്നും ആലോചിക്കാതെ തീരം ലക്ഷ്യമാക്കി നാല് മണിക്കൂറോളം കടലിലൂടെ നീന്തുകയായിരുന്നു.

കാറ്റും കോളും നിറഞ്ഞ, ആക്രമണകാരികളായ ഭീമൻ സ്രാവുകളുടെ വിഹാരകേന്ദ്രമായ കടലിലൂടെ ആദ്യ രണ്ട് മണിക്കൂർ ലൈഫ് ജാക്കറ്റ് ഉപയോഗിച്ചായിരുന്നു നീന്തിയത്. മുന്നോട്ടുനീങ്ങവേ കനത്ത തിരമാലകൾ തടസമായി. തുടർന്നുള്ള രണ്ടു മണിക്കൂർ ലൈഫ് ജാക്കറ്റ് ഇല്ലാതെയും നീന്തി. നാലു മണിക്കൂറോളം നീന്തി ഒടുവിൽ വൈകുന്നേരം ആറോടെയാണ് തീരത്തെത്തിയത്. തീരത്ത് എത്തിയ ശേഷം ഓസ്റ്റിൻ കുഴഞ്ഞുവീണു.

കരയിൽ ഓട്ടം

ക്ഷീണം വകവയ്ക്കാതെ എഴുന്നേറ്റ അവൻ വീണ്ടും രണ്ടു കിലോമീറ്റർ ഓടി ജനവാസമുള്ളിടത്തെത്തി ഒരു മൊബൈൽ ഫോൺ സംഘടിപ്പിച്ച് വിവരം സുരക്ഷാ ഏജൻസികളെ അറിയിച്ചു. കുതിച്ചെത്തിയ തീരസംരക്ഷണസേന ഹെലികോപ്റ്ററുകളിലും ബോട്ടുകളിലുമായി രക്ഷാപ്രവർത്തനത്തിനു തിരിച്ചു. രാത്രി 8.30 ഓടെയാണ് അവർക്കു കുടുംബാംഗങ്ങൾക്കരികിൽ എത്താനായത്.

ചെറിയ പരിക്കുകളൊഴിച്ചാൽ കുടുംബാംഗങ്ങളെല്ലാം സുരക്ഷിതരായിരുന്നുവെന്ന് രക്ഷാപ്രവർത്തകർ അറിയിച്ചു. രക്ഷാപ്രവർത്തകർ എത്തുന്പോൾ മൂന്നുപേരും ലൈഫ് ജാക്കറ്റുകൾ ധരിച്ച് ബോട്ടിൽ പിടിച്ചുനിൽക്കുന്ന അവസ്ഥയിലായിരുന്നു. തീർത്തും അവശരായിരുന്നെങ്കിലും മൂന്നുപേർക്കും നീന്തൽ വശമായിരുന്നതും രക്ഷയായി. അവധിക്കാലം ചെലവഴിക്കാനെത്തിയതായിരുന്നു കുടുംബം.

 

Latest News

Corehub Up