Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Authorities

Kottayam

കൺമുന്നിൽ അപകടം കണ്ടില്ലെന്ന് നടിച്ച് അധികൃതർ

തലയോലപ്പറമ്പ് : ബസ് സ്റ്റാൻഡിന് മുൻവശത്ത് രൂപപ്പെട്ട വൻഗർത്തങ്ങൾ അപകട ഭീഷണി ഉയർത്തുന്നു. കോട്ടയം-തലയോലപ്പറമ്പ് റോഡിനോട് ചേർന്നുള്ള സ്റ്റാൻഡിലേക്ക് സ്റ്റാൻഡിൽ ബസുകൾ പ്രവേശിക്കുന്ന ഭാഗത്താണ് ഇന്‍റെർലോക്ക് കട്ടകൾ തകർന്ന് വൻ കുഴികൾ രൂപപ്പെട്ടിരിക്കുന്നത്. ഈ കുഴികൾ സ്റ്റാൻഡിലേക്ക് കയറുന്ന ബസുകൾക്ക് പുറമേ പ്രധാന നിരത്തിലൂടെ കടന്നു പോകുന്ന വാഹനങ്ങൾക്കും വലിയ അപകട ഭീഷണിയാണ്. ബസുകൾ വരുന്നതും പോകുന്നതും ഒരുഭാഗത്തു കൂടിയായതിനാൽ ബസുകൾ കടന്നു വരുമ്പോൾ സ്റ്റാൻഡിലെത്തുന്നവർ ഓടിമാറേണ്ട സ്ഥിതിയാണ്.

മഴപെയ്യുമ്പോൾ ഈ കുഴികളിൽ ചെളിവെള്ളം നിറയും. കുഴികളിലൂടെ ബസ് സ്റ്റാൻഡിലേക്ക് കടക്കുമ്പോൾ ചെളിവെള്ളം തെറിച്ച് വഴിയാത്രക്കാരുടെ ദേഹത്ത് പതിക്കുന്നു. കോട്ടയം, എറണാകുളം തുടങ്ങിയ സ്ഥലങ്ങളിലേക്കടക്കം സർവീസ് നടത്തുന്ന നിരവധി ബസുകളും ആയിരക്കണക്കിന് വാഹനങ്ങളും കടന്നുപോകുന്ന തിരക്കേറിയ സ്റ്റാൻഡിനു മുൻവശമാണ് ഏറെ നാളായി തകർന്നു കിടക്കുന്നത്.
തലയോലപറമ്പ് പഞ്ചായത്ത് ഓഫീസിന് ഏതാനും മീറ്ററുകൾക്ക് മുന്നിലെ വൻകുഴികൾ മൂടുന്നതിന് നടപടി സ്വീകരിക്കണമെന്ന ആവശ്യം ഏറെ കാലമായി ഉയർന്നിട്ടും ബന്ധപ്പെട്ട അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.

ബസ് സ്റ്റാൻഡിന് മുൻവശത്തെ കുഴികൾ മൂടി ഗതാഗതം സുരക്ഷിതമാക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

District News

കൂരാച്ചുണ്ടിലെ വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തി അധികൃതർ

കൂരാച്ചുണ്ട്: അങ്ങാടിയിലെ വിവിധ ഹോട്ടലുകൾ, കൂൾബാർ, ബേക്കറി എന്നിവിടങ്ങളിൽ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി. പരിശോധനയിൽ കാലാവധി കഴിഞ്ഞ ബേക്കറി സാധനങ്ങൾ പിടിച്ചെടുത്ത് നശിപ്പിച്ചു. പുകവലി നിയന്ത്രണ നിയമപ്രകാരം മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കാത്ത സ്ഥാപനങ്ങളിൽ നിന്നും പിഴ ഈടാക്കി.

കൂരാച്ചുണ്ട് സാമൂഹ്യാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ എ.സി. അരവിന്ദന്‍റെ നേതൃത്വത്തിൽ ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ എ.എം. മനു, ചിത്രലേഖ, ബി. ബിനിൽ, പബ്ലിക് ഹെൽത്ത് നഴ്സ് പി.കെ. ഷീബ എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.

കുടിവെള്ള ഗുണനിലവാര പരിശോധന റിപ്പോർട്ട്, ഭക്ഷണം കൈകാര്യം ചെയ്യുന്നവർക്കുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ് എന്നിവ നിലവിലില്ലാത്തവർക്കെതിരേയും കർശന നടപടി സ്വീകരിക്കുമെന്ന് ഹെൽത്ത് ഇൻസ്‌പെക്ടർ അറിയിച്ചു.

District News

ഭരണാധികാരികൾ ഗ്രാമങ്ങളെ മറക്കരുത്: ഡോ. സിറിയക് തോമസ്

ഈരാറ്റുപേട്ട: ഇന്ത്യ കർഷകരുടെയും ഗ്രാമീണരുടേതുമാണെന്ന ഗാന്ധിവചനം കേന്ദ്ര-സംസ്ഥാന സർക്കാരുകൾ മറക്കരുതെന്ന് എംജി യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലറും പ്രമുഖ ഗാന്ധിയനുമായ ഡോ. സിറിയക് തോമസ്. വന്യജീവികൾക്കു മാത്രമല്ല മനുഷ്യർക്കും ജീവിക്കണം എന്ന മുദ്രവാക്യമുയർത്തി വെള്ളരിക്കുണ്ടിലും ഈരാറ്റുപേട്ടയിലും ആരംഭിച്ച കർഷകസ്വരാജ് സത്യഗ്രഹത്തിന്‍റെ അന്തിമ സമരമായി കർഷക സ്വരാജ് ചെയർമാൻ സണ്ണി പൈകട ആരംഭിച്ച അനിശ്ചിതകാല നിരാഹാര സത്യഗ്രഹം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

തോമസുകുട്ടി മുതുപുന്നയ്ക്കൽ അധ്യക്ഷത വഹിച്ചു. അഡ്വ. വി.പി. നാസർ മുഖ്യപ്രഭാഷണവും അഡ്വ. ജോൺ ജോസഫ് ആമുഖപ്രഭാഷണം നടത്തി. ഉണ്ണിക്കുഞ്ഞ് വെള്ളൂക്കുന്നേൽ, എൻഎസ്എസ് മീനച്ചിൽ താലുക്ക് ബോർഡംഗം ഉണ്ണി കുളപ്പുറം, ടോമിച്ചൻ ഐക്കര, വ്യാപാരി വ്യവസായി ഏകോപനസമിതി ഈരാറ്റുപേട്ട യൂണിറ്റ് സെക്രട്ടറി ടി.ടി. മാത്യു, ടീം എമർജൻസി പ്രസിഡന്‍റ് ഷുഖൈൽ ഖാൻ, ഫെയ്സ് സാംസ്കാരികസമിതി കൺവീനർ പി.പി.എം. നൗഷാദ്, ബേബി പേണ്ടാനം, ജോഷി താന്നിക്കൽ, വി.എം. അബ്ദുള്ളാഖാൻ, അഡ്വ. ജോർജുകുട്ടി കടപ്ലാക്കൽ, എൻ.കെ. രാജു തുടങ്ങിയവർ പ്രസംഗിച്ചു

District News

വയല്‍ മണ്ണിട്ടു നികത്തുന്നത് അധികൃതര്‍ തടഞ്ഞു

പയ്യന്നൂര്‍: വയല്‍ മണ്ണിട്ടു നികത്തുന്നത് തടഞ്ഞ് റവന്യൂ അധികൃതര്‍. മണ്ണ് നീക്കം ചെയ്യാനായി സ്ഥാപനത്തിന് നോട്ടീസ് നല്‍കി. രാമന്തളി വടക്കുമ്പാട് പ്രവര്‍ത്തിക്കുന്ന ഫാര്‍മേഴ്സ് വെല്‍ഫെയര്‍ കോ-ഓപ്പ് സൊസൈറ്റിക്കാണ് നോട്ടീസ് നല്‍കിയത്. വടക്കുമ്പാട് റോഡില്‍ ലീഗ് ഓഫീസിന് സമീപം മാസങ്ങള്‍ക്ക് മുമ്പ് വയല്‍ നികത്തി മതില്‍ കെട്ടാനുള്ള ശ്രമം ശ്രദ്ധയില്‍പ്പെട്ട റവന്യൂ അധികൃതര്‍ തടഞ്ഞിരുന്നതാണ്.

വെള്ളിയാഴ്ച രാവിലെയോടെ വീണ്ടും മണ്ണിടുന്നുവെന്ന വിവരമറിഞ്ഞ് റവന്യൂ, കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തുകയായിരുന്നു. വയല്‍ നികത്തുന്നത് നിര്‍ത്താനും ഇറക്കിയ മണ്ണ് നീക്കം ചെയ്യാനും സൊസൈറ്റി ഭാരവാഹികള്‍ക്ക് നോട്ടീസ് നല്‍കിയതായി രാമന്തളി വില്ലേജ് ഓഫീസര്‍ എം. പ്രദീപനും കൃഷി ഓഫീസര്‍ നമിത രഘുനാഥും പറഞ്ഞു.

Latest News

Corehub Up