International
ബാർസലോണ: സ്പെയിനിലെ ബാർസലോണ നഗരത്തിൽ ഒന്നര നൂറ്റാണ്ടായി നിർമാണം പുരോഗമിക്കുന്ന തിരുക്കുടുംബ ബസിലിക്ക ലോകത്തിലെ ഏറ്റവും ഉയരമുള്ള പള്ളി എന്ന ബഹുമതി സ്വന്തമാക്കി.
ബസിലിക്കയിലെ ‘ടവർ ഓഫ് ജീസസ് ക്രൈസ്റ്റ്’ എന്ന മുഖ്യ ഗോപുരത്തിൽ കുരിശിന്റെ ഒരു ഭാഗം ഘടിപ്പിച്ചതോടെ ഉയരം 162.91 മീറ്ററായി.
ജർമനിയിലെ ഉൽമ് മിൻസ്റ്റർ എന്ന പ്രൊട്ടസ്റ്റന്റ് പള്ളി 1890 മുതൽ കൈവശംവച്ച 161.53 മീറ്ററിന്റെ റിക്കാർഡാണു മറികടന്നത്. മുഖ്യ ഗോപുരത്തിൽ കുരിശ് മുഴുവനായി ഘടിപ്പിച്ചുകഴിയുന്പോൾ തിരുക്കുടുംബ ബസിലിക്കയുടെ ഉയരം 172 മീറ്റർ ആകും.
വിശ്വപ്രസിദ്ധ സ്പാനിഷ് വാസ്തുശില്പി ആന്റണി ഗൗഡി രൂപകല്പന ചെയ്ത തിരുക്കുടുംബ ദേവാലയത്തിന്റെ നിർമാണം 1882ൽ തുടങ്ങിയതാണ്. യുനെസ്കോയുടെ പൈതൃക പട്ടിയിൽ ഉൾപ്പെട്ട ഈ ഭീമൻപള്ളിയിൽ 18 ഗോപുരങ്ങളാണുള്ളത്.
1926ൽ ഗൗഡി മരിക്കുന്പോൾ ഒരു ഗോപുരം മാത്രമാണ് പൂർത്തിയായിരുന്നത്. പലവിധ കാരണങ്ങളാൽ പള്ളിയുടെ നിർമാണപ്രവർത്തനങ്ങൾ നീളുകയായിരുന്നു.
NRI
കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഔവർ ലേഡി ഓഫ് അറേബ്യ (അറേബ്യയുടെ നാഥയായ മറിയം) പള്ളിയെ ബസിലിക്കാ പദവിയിലേക്ക് ഉയർത്തി. ഗൾഫിൽ ഈ പദവി ലഭ്യമായ ആദ്യ കത്തോലിക്കാ ദേവാലയമാണിതെന്ന് ബിഷപ് അൽദോ ബെറാർദി പറഞ്ഞു.
1948ൽ കർമലീത്തക്കാരാണ് ഔവർ ലേഡി ഓഫ് അറേബ്യ പള്ളി സ്ഥാപിച്ചത്. രണ്ടു വർഷം മുന്‍പ് പള്ളിയുടെ 75-ാം വാർഷികം ആഘോഷിച്ചു.
സൗദി അറേബ്യ, ബഹറിൻ, ഖത്തർ, കുവൈറ്റ് എന്നിവ ഉൾപ്പെടുന്ന നോർത്തേണ്‍ വികാരിയാത്തിൽ 20 ലക്ഷം കത്തോലിക്കരുണ്ട്. സതേണ്‍ വികാരിയാത്തിൽ പത്തു ലക്ഷവും.