Sat, 19 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bitten

തെരുവുനായ നിയന്ത്രണം പാളി; ഏഴു മാസത്തിനിടെ കടിയേറ്റവർ 1.94 ലക്ഷം

പത്തനംതിട്ട: അപകടകാരികളായ തെരുവുനായ്ക്കളെ നിയന്ത്രിക്കാൻ സുപ്രീംകോടതി നിർദേശം നൽകിയതിനു പിന്നാലെ താഴെത്തട്ടിലേക്ക് ഉത്തരവുകളയച്ച് ആരോഗ്യം, തദ്ദേശ വകുപ്പുകൾ. നായ്ക്കളെ പിടികൂടാനോ വന്ധ്യംകരിക്കാനോ നടപടികളായിട്ടില്ല. ആരോഗ്യവകുപ്പിന്‍റെതന്നെ കണക്കുകളിൽ കഴിഞ്ഞ ജൂലൈ 31 വരെയുള്ള ഏഴുമാസത്തിനിടെ സംസ്ഥാനത്ത് 1,94,312 ആളുകൾക്ക് കേരളത്തിൽ നായയുടെ കടിയേറ്റതായി പറയുന്നു.

ഇവയിലേറെയും തെരുവുനായ്ക്കളുടെ ആക്രമണത്തിൽ പരിക്കേറ്റവരാണ്. 13 പേരാണ് ഇക്കാളയളവിൽ സംസ്ഥാനത്തു പേവിഷബാധയേറ്റു മരിച്ചത്. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ മൂന്നുപേർ വീതം മരിച്ചു.2025ൽ ആകെ 33 പേരാണ് സംസ്ഥാനത്ത് പേവിഷബാധയേറ്റു മരിച്ചത്.

2024ൽ ഇത് 24 പേരായിരുന്നു. 2025ൽ 3,69,272 പേർക്കും 2024ൽ 2,64,863 പേർക്കും നായയുടെ കടിയേറ്റു. നായ ആക്രമണം ഏറ്റവും കൂടുതൽ ഉണ്ടാകുന്നത് തലസ്ഥാന ജില്ലയിലാണ്. തിരുവനന്തപുരത്ത് ഇക്കൊല്ലം ജൂലൈ 31 വരെ 30,801 പേർക്ക് നായയുടെ കടിയേറ്റു.

2025ൽ 58,016 പേർക്കും 2024ൽ 41,329 പേർക്കും നായയുടെ ആക്രമണത്തിൽ പരിക്കേറ്റു. 2025ൽ പേവിഷ ബാധ മൂലം ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്തത് ആലപ്പുഴ, കൊല്ലം ജില്ലകളിലാണ്. അഞ്ചു പേർ വീതം രണ്ട് ജില്ലകളിലും മിരിച്ചു. പാലക്കാട്, പത്തനംതിട്ട ജില്ലകളിൽ നാലു പേർ വീതമാണ് മരിച്ചത്. 2024ൽ കൊല്ലത്ത് ആറുപേർ മരിച്ചിരുന്നു.

തെരുവുനായ്ക്കളുടെ നിയന്ത്രണത്തിനായി കൊണ്ടുവന്ന എബിസി പദ്ധതി അടക്കം ഫണ്ടിന്‍റെ അപര്യാപ്തത കാരണം പാളിയിരിക്കുകയാണ്. നായ്ക്കൾക്കായി പ്രതിരോധ കുത്തിവയ്പ് നൽകുന്ന പദ്ധതിയും തടസപ്പെട്ടിരിക്കുന്നു. കഴിഞ്ഞയിടെ പദ്ധതി പുനരാരംഭിക്കാൻ തദ്ദേശ സ്ഥാപനങ്ങളിൽ ശ്രമമുണ്ടായിരുന്നു.

സുപ്രീംകോടതി ഉത്തരവിനെത്തു ടർന്നു നടത്തിയ കണക്കെടുപ്പിൽ സംസ്ഥാനത്തെ 605 ആരോഗ്യ സ്ഥാപനങ്ങളുടെ പരിസരത്ത് തെരുവുനായ്ക്കളുടെ ശല്യമുള്ളതായാണ് റിപ്പോർട്ട് ചെയ്തത്.

National

തെലുങ്കാനയില്‍ മോര്‍ച്ചറിയില്‍ കയറിയ നായ മൃതദേഹം കടിച്ചുകീറി

ഹൈദരബാദ്: തെലുങ്കാനയില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം നായ കടിച്ചുകീറി. മഹാബൂബ്നഗര്‍ ജില്ലയിലെ ജഡ്ചര്‍ല സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം.

കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ പുരുഷന്‍റെ മൃതദേഹം തിങ്കളാഴ്ച പോസ്റ്റ്‌മോര്‍ട്ടം നടപടികളുടെ ഭാഗമായാണ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചത്. പിന്നീട് പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി ജീവനക്കാര്‍ എത്തിയപ്പോഴാണു മൃതദേഹം നായ കടിച്ചുകീറിയ നിലയില്‍ കണ്ടത്. നായയെ ജീവനക്കാര്‍ ഓടിച്ചെങ്കിലും സിസിടിവി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചായതോടെയാണ് സംഭവം വിവാദമായത്.

വിഷയം പ്രതിപക്ഷ കക്ഷികള്‍ ഏറ്റെടുത്തതോടെ ഉന്നതതല അന്വേഷണത്തിന് സംസ്ഥാന ആരോഗ്യമന്ത്രി സി. ദാമോദര്‍ രാജാ നരസിംഹ ഉത്തരവിട്ടു. ആശൂപത്രി ആര്‍എംഒ ഉള്‍പ്പടെ നാലു ജീവനക്കാരെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു.

അതേസമയം, മോര്‍ച്ചറിയില്‍ ഫ്രീസര്‍ സംവിധാനം ഉള്‍പ്പെടെയുള്ളവ പ്രവര്‍ത്തിക്കുന്നില്ലെന്ന് സ്ഥലത്തെത്തിയ പോലീസ് പറഞ്ഞു. മൃതദേഹങ്ങള്‍ അഴുകിയ നിലയിലാണെന്നും പോലീസ് നടത്തിയ പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തി. 30 കിടക്കകളുള്ള ജഡ്ചര്‍ലയിലെ സര്‍ക്കാര്‍ ആശുപത്രി അടുത്തിടെയാണു നവീകരിച്ചത്.

Kerala

പേപ്പട്ടിയുടെ കടിയേറ്റ പശു ചത്തു; മനോവിഷമത്തിൽ കർഷകൻ ജീവനൊടുക്കി

കാസർഗോഡ്: പേപ്പട്ടിയുടെ കടിയേറ്റ പശു ചത്തതിന്‍റെ മനോവിഷമത്തിൽ കർഷകൻ വിഷം കഴിച്ച് ജീവനൊടുക്കി.

മുളിയാർ പാണൂർ ബാലനടുക്കയിലെ നാരായണൻ (80) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെയാണ് ഇദ്ദേഹത്തെ പറമ്പിൽ അവശനിലയിൽ കണ്ടത്.

വിഷം കഴിച്ചെന്ന സംശയത്തെ തുടർന്ന് ചെങ്കള സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. അറിയപ്പെടുന്ന നെല്ല്-കവുങ്ങ്-ക്ഷീര കർഷകനായിരുന്നു നാരായണൻ.

ഡിസംബർ 31ന് അലഞ്ഞുതിരിഞ്ഞെത്തിയ പേപ്പട്ടി നാരായണന്‍റെ രണ്ടുവയസുള്ള പശുവിനെ കടിച്ചിരുന്നു. വീടിന് സമീപത്തെ വയലിൽ കെട്ടിയിട്ടപ്പോഴായിരുന്നു നായ കടിച്ചത്.

പശുവിനെ കടിച്ച നായ രണ്ടുദിവസത്തിന് ശേഷം സമീപത്തെ പറമ്പിൽ ചത്തനിലയിൽ കണ്ടെത്തി. കുത്തിവെപ്പ്‌ എടുത്തിരുന്നുവെങ്കിലും ജനുവരി 18ന് പശു ചത്തു. നാരായണൻ ഇതേതുടർന്ന് കടുത്ത മനോവിഷമത്തിലായിരുന്നതായി ബന്ധുക്കൾ പറയുന്നു.

ഭാര്യ: പത്മാവതി. മക്കൾ: വിനോദ് (നിർമാണ തൊഴിലാളി), വിജു (ചുമട്ടുതൊഴിലാളി, കാംപ്‌കോ), ബിന്ദു. മരുമക്കൾ: ടി. സുചിത്ര (പാണൂർ), രജിത (നാരമ്പാടി), കൃഷ്ണൻ (ജാൽസൂർ). സഹോദരങ്ങൾ: കൊട്ടൻ, പരേതരായ രാമൻ, കാർത്യായനി (എല്ലാവരും പാണൂർ).

Latest News

Corehub Up