Sun, 9 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Buffalo

Palakkad

കടപ്പാറയിൽ മലവെള്ളപ്പാച്ചിൽ; പോത്തുകുട്ടികൾ ചത്തു

മംഗലംഡാം: കടപ്പാറയുടെ മലയോരങ്ങളിലും വനത്തിലും ഇന്നലെ ഉച്ചക്കുശേഷമുണ്ടായ അതിതീവ്രമഴയെ തുടർന്ന് കടപ്പാറ തോട്ടിൽ പൊടുന്നനെ മലവെള്ളപാച്ചിലുണ്ടായി.
ഈ സമയം തോട് കടത്തി കൊണ്ടുപോയിരുന്ന പത്ത് പോത്തുകുട്ടികളിൽ ആറെണ്ണം ഒഴുക്കിൽപ്പെട്ടു. ഒന്നിനെ രക്ഷപ്പെടുത്തി. പോത്തുകുട്ടികളെ രക്ഷപ്പെടുത്താനിറങ്ങിയ യുവാവും കുത്തൊഴുക്കിൽപ്പെട്ടു. കരച്ചിലും ബഹളവും കേട്ട് സമീപത്തെ റബർ തോട്ടത്തിലുണ്ടായിരുന്ന കൊച്ചുവീട്ടിൽ വിൻസെന്‍റ് ഓടിയെത്തി യുവാവിനെ രക്ഷപ്പെടുത്തുകയായിരുന്നു.

ഒഴുക്കിൽപ്പെട്ട നാല് പോത്തുകുട്ടികളെ പിന്നീട് താഴെയുള്ള ചെറിയ വെള്ളച്ചാട്ടത്തിലെ കയത്തിൽ ചത്ത നിലയിൽ കണ്ടെത്തി.ഒന്നിനെ കാണാതായിട്ടുണ്ട്. ഇന്നലെ ഉച്ചയ്ക്ക് ശേഷം രണ്ടരക്കാണ് സംഭവം.

ഈ സമയം അതിതീവ്ര മഴയും പെട്ടെന്ന് മലവെള്ളപാച്ചിലുമുണ്ടായതായി കടപ്പാറയിലെ വലിയ വെള്ളച്ചാട്ടമായ ആലിങ്കൽ വെള്ളച്ചാട്ടത്തിനു മുകളിൽ താമസിക്കുന്ന ഒറ്റതെങ്ങുങ്കൽ ഷിജി പറഞ്ഞു. ഈ സമയം കുഞ്ചിയാർപതി മലയിലെ എസ്റ്റേറ്റിലേക്ക് നടത്തിക്കൊണ്ടുപോയിരുന്ന പോത്തുകുട്ടികളാണ് പോത്തൻതോട് പാലത്തിനു താഴെ കാട്ടുചോലയുടെ കടവിലെ ഒഴുക്കിൽപ്പെട്ടത്. മുമ്പ് നടന്നുപോയിരുന്നവയാണ് ഒഴുക്കിൽപ്പെട്ടത്. പിന്നാലെ വന്ന മറ്റു നാല് പോത്തുകുട്ടികളെ ഒപ്പമുണ്ടായിരുന്ന മറ്റൊരാൾ മാറ്റി നിർത്തി.

ഇവയെ രക്ഷപ്പെടുത്തുന്നതിനിടെയാണ് എസ്റ്റേറ്റിലെ ജീവനക്കാരൻ ഒഴുക്കിൽപ്പെട്ടത്. ഇയാൾ കുറച്ചു ദൂരം ഒഴുകിപോയി. പിന്നീട് പാറയിടുക്കിൽ തടഞ്ഞു നിൽക്കുകയായിരുന്നു. കരച്ചിലും ബഹളം കേട്ടാണ് സമീപത്തെ റബർ തോട്ടത്തിലുണ്ടായിരുന്ന വിൻസന്‍റ് ഓടിച്ചെന്ന് യുവാവിനെ രക്ഷപ്പെടുത്തിയത്. വളർത്താൻ കൊണ്ടുവന്നിരുന്ന നൂറ് കിലോയോളം തൂക്കം വരുന്ന പോത്തുകുട്ടികളാണ്.
കൊട്ടാരക്കരയിൽ നിന്നും വാഹനത്തിൽ കൊണ്ടുവന്ന് കടപ്പാറയിൽ ഇറക്കി അവിടെ നിന്നും കാട്ടുവഴികളിലൂടെയും മറ്റും നടത്തികൊണ്ടുപോകുന്നതിനിടെയാണ് സംഭവം.

Kerala

പട്ടാമ്പിയില്‍ പോത്തിനെ മോഷ്ടിച്ച യുവാവ് അറസ്റ്റിൽ‌

പാലക്കാട്: പട്ടാമ്പിയില്‍ മേയാന്‍ വിട്ട പോത്തിനെ മോഷ്ടിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കുന്നംകുളം ചിറമനേങ്ങാട് റഹ്നാസ്(22) ആണ് അറസ്റ്റിലായത്.

കഴിഞ്ഞ ദിവസമാണ് സംഭവം. നമ്പ്രത്ത് പുല്ലവും വെള്ളവും കഴിക്കുകയായിരുന്ന പോത്തിനെ റഹ്നാസ് മോഷ്ടിക്കുകയും പിക്കപ്പ് വാനിൽ കടത്തിക്കൊണ്ട് പോവുകയും ചെയ്തു. തുടർന്ന് ചന്തയിലെത്തിച്ച് വിൽക്കാനുള്ള ശ്രമത്തിനിടെയാണ് റഹ്നാസ് പിടിയിലായത്.

റഹ്നാസ് പോത്തിനെ കൊണ്ടുപോകുന്നത് കണ്ട് തിരിച്ചറിഞ്ഞ ഉടമ പോത്തിനെ തിരിച്ചറിയുകയും പിന്നാലെ ഓള്‍ കേരള കാറ്റില്‍ മര്‍ച്ചന്‍റ്സ് വെല്‍ഫെയര്‍ അസോസിയേഷനെ വിവരമറിയിക്കുകയുമായിരുന്നു. അങ്ങനെ ചന്തയിലെ പോത്തിന്‍റെ വില്‍പ്പന തടഞ്ഞ് മോഷ്ടാവിനെ പിടികൂടുകയായിരുന്നു.

Kerala

തിരുവല്ലയിൽ വിരണ്ടോടിയ പോത്ത് നാല് പേരെ കുത്തി

പത്തനംതിട്ട: തിരുവല്ല വളഞ്ഞവട്ടത്ത് വിരണ്ടോടിയ പോത്ത് നാല് പേരെ കുത്തി. പരിക്കേറ്റവരിൽ ഒരാൾ ഫയർഫോഴ്സ് ഉദ്യോഗസ്ഥനാണ്. പോത്തിനെ താൽക്കാലികമായി പിടിച്ചുകെട്ടി.

കഴുത്തിൽ കിടന്ന കയർ ഉപയോഗിച്ചാണ് ഫയർഫോഴ്സ് പോത്തിനെ പിടിച്ചു കെട്ടിയത്. വലിയവടം ഉപയോഗിച്ച് പിന്നീട് കെട്ടുമെന്ന് ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ അറിയിച്ചു. വര്‍ഗീസ് ഫിലിപ്പ് എന്ന ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥനാണ് പോത്തിന്‍റെ ആക്രമണത്തിൽ പരിക്കേറ്റത്.

രാവിലെ വിരണ്ടോടിയ പോത്തിനെ നാട്ടുകാര്‍ പിടിച്ചുകെട്ടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് ഫയര്‍ഫോഴ്സിന്‍റെ സഹായം തേടുകയായിരുന്നു. പോലീസും ഫയര്‍ഫോഴ്സും എത്തി പോത്തിനെ പിടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് പെട്ടെന്ന് ആക്രമിച്ചത്.

നാല് പേരുടെയും പരിക്ക് ഗുരുതരമല്ല. കഴുത്തിൽ കിടന്ന കയര്‍ കൊണ്ട് തന്നെ ഫയര്‍ഫോഴ്സ് പിടിച്ചു കെട്ടുകയാണ് ചെയ്തത്. വടം കൊണ്ടുവന്ന് പിന്നീട് കെട്ടും.

District News

കുന്പളത്താമണ്ണിൽ വളർത്തുപോത്ത് വന്യമൃഗ ആക്രമണത്തിൽ ചത്തു

വടശേരിക്കര: കുമ്പളത്താമണ്ണിൽ മേയാൻ കെട്ടിയിട്ടിരുന്ന പോത്ത് വന്യമൃഗത്തിന്‍റെ ആക്രമണത്തിൽ ചത്തു. കുമ്പളത്താമൺ ജംഗിൾ ബുക്ക് ഡെയറി ഫാമിലെ പോത്തിനെയാണ് ചത്തനിലയിൽ കണ്ടെത്തിയത്.


കടുവയാണ് കൊന്നതെന്ന് സംശയിക്കുന്നതായി നാട്ടുകാർ പറഞ്ഞു. എന്നാൽ മഴകാരണം വനൃമൃഗത്തിന്‍റെ കാൽപാദ അടയാളങ്ങൾ സ്ഥിരീകരിക്കാനായില്ലെന്നാണ് വനപാലകർ പറയുന്നത്.
ഈഭാഗത്ത് രാത്രിയിൽ തന്നെ നിരീക്ഷണ കാമറകൾ സ്ഥാപിച്ചതായി റാന്നി ഡിഎഫ്ഒ എൻ. രാജേഷ് പറഞ്ഞു. പോത്തിന്‍റെ പിൻഭാഗത്തും കഴുത്തിലും മുറിവുകളുണ്ട്. കഴുത്തിലെ കയർ മുറുകിയ നിലയിലായിരുന്നു. കാട്ടാനക്കൂട്ടം പതിവായി ശല്യമുണ്ടാക്കിയിരുന്ന മേഖലയാണിത്. കടുവയുടെ സാന്നിധ്യം കൂടി സംശയിച്ചതോടെ പ്രദേശവാസികൾ ഭീതിയിലായി.ഇന്നലെ വൈകുന്നേരം നാലോടെ കന്നുകാലികളെ തിരികെ ഫാമിലേക്ക് കൊണ്ടുപോകാനെത്തിയ ഫാം ജീവനക്കാരനാണ് പോത്തിനെ ചത്തനിലയിൽ കണ്ടെത്തിയത്.


പോത്തിന്‍റെ പിൻഭാഗത്ത് നഖങ്ങൾ കൊണ്ടുണ്ടായതുപോലെയുള്ള മുറിവുകളുണ്ടായിരുന്നു. സമീപത്തെല്ലാം ഏതോ ജീവിയുടെ കാൽപാദങ്ങളുണ്ടെന്ന് പ്രദേശവാസികൾ പറഞ്ഞു. തണ്ണിത്തോട് ഫോറസ്റ്റ് സ്റ്റേഷനിൽ നിന്നും വനപാലകരും റാന്നി വെറ്ററിനറി പോളിക്ലിനിക്കിലെ നൈറ്റ് വെറ്റ് സർവീസലെ ഡോ.ദിവ്യലക്ഷ്മിയും സ്ഥലത്തെത്തി പരിശോധന നടത്തി. രാത്രിയായതിനാല് പോസ്റ്റുമോര്ട്ടം ഇന്നത്തേക്കു മാറ്റി.


ഫാമിലെ 13 പശുക്കിടാക്കളും നാലു പോത്തുകളുമാണ് മേയാനായി പാടത്ത് കെട്ടിയിരുന്നത്. ഇതിൽ ഏറ്റവും വലിപ്പമുള്ള പോത്തിനെയാണ് കൊന്നതെന്ന് ഫാം ഉടമ റെയ്സണ് ചാക്കോ കോമാട്ട് പറഞ്ഞു. കാട്ടാനകൾ കൂട്ടത്തോടെ ഇറങ്ങുന്ന സ്ഥലമായതിനാൽ സന്ധ്യയോടെ നാട്ടുകാർ സ്ഥലത്തുനിന്നും വീടുകളിലേക്ക് മടങ്ങി.അല്പ സമയത്തിനുള്ളിൽ രണ്ട് കാട്ടാനകൾ ഇവിടെയിറങ്ങി. ഒന്നരവർഷം മുമ്പ് ഇതിനടുത്ത സ്ഥലത്ത് കടുവ കൂട്ടിൽ കെട്ടിയിരുന്ന ആടിനെ കൊന്നിരുന്നു.

Latest News

Corehub Up