Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Burnt

വിഴിഞ്ഞത്ത് കാർ കത്തി, ഡ്രൈവർ വെന്തുമരിച്ചു

വിഴിഞ്ഞം: വിഴിഞ്ഞം വെങ്ങാനൂരിനു സമീപം കാർ കത്തിയമർന്നു, വാഹനം ഓടിച്ചിരുന്നയാൾ വെന്തുമരിച്ചു. കോട്ടയം ഏറ്റുമാനൂർ തെള്ളകം കാക്കനാട്ട് വീട്ടിൽ ടൈറ്റസ് കുര്യൻ (63) ആണ് മരിച്ചത്. ഇന്നലെ പുലർച്ചെ വിഴിഞ്ഞം പള്ളിച്ചൽ റോഡിൽ വെങ്ങാനൂർ അയ്യൻകാളി സ്മാരക സ്കൂളിനു സമീപത്തായിരുന്നു സംഭവം.

വെങ്ങാനൂരിൽ നിന്ന് ചാവടിനട ഭാഗത്തേക്ക് വരികയായിരുന്ന കാറിൽ നിന്ന് പെട്ടെന്ന് തീ ആളിപ്പടരുന്നതും കാർ പുറകിലേക്ക് വരുന്നതുമാണ് കണ്ടതെന്ന് ദൃക്സാക്ഷിയും സമീപവാസിയുമായ ദിലീപ് പറഞ്ഞു.

ബൈക്ക് യാത്രികരും നാട്ടുകാരും സമീപവാസികളും പിന്നിലെ ഡോറിന്‍റെ ഗ്ലാസ് തകർത്ത് ടൈറ്റസിനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും തീ ആളിപ്പടർന്നതിനാൽ രക്ഷിക്കാൻ കഴിഞ്ഞില്ല. വിവരമറിഞ്ഞ് വിഴിഞ്ഞത്തു നിന്നെത്തിയ ഫയർ ഫോഴ്സ് യൂണിറ്റാണ് തീയണച്ചത്. ഇതിനിടെ കാർ പൂർണമായും കത്തിയമർന്നു.

സീറ്റിൽ ഇരിക്കുന്ന നിലയിൽ പൂർണമായി കത്തിക്കരിഞ്ഞ, അസ്ഥിമാത്രമായി അവശേഷിച്ച ടൈറ്റസിനെ ആദ്യം തിരിച്ചറിയാനായിരുന്നില്ല. സമീപത്തെ സിസിടിവി പരിശോധിച്ച് കാറിന്‍റെ നമ്പർ കണ്ടെത്തിയ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മരിച്ചയാളിനെ തിരിച്ചറിഞ്ഞത്. ആത്മഹത്യയാകാമെന്ന നിഗമനത്തിലാണ് പൊലീസ്.

ഞായറാഴ്ച രാത്രി ഒന്പതോടെ ഏറ്റുമാനൂരിലെ വീട്ടിൽ നിന്ന് പിണങ്ങി ഇറങ്ങിയ ഇദ്ദേഹം തിരുവനന്തപുരം വഴി വെങ്ങാനൂരിൽ എത്തിയെന്നാണ് വിഴിഞ്ഞം പൊലീസ് പറയുന്നത്. ഇന്നലെ ഉച്ചയോടെ സ്ഥലത്ത് എത്തിയ ഇദ്ദേഹത്തിന്‍റ ഏക മകൻ ഡോ. ഡെന്നീസ്, മൃതദേഹത്തിൽ കണ്ട ചില സൂചനകൾ പ്രകാരം ആളെ തിരിച്ചറിഞ്ഞെങ്കിലും ഉറപ്പിക്കാനായില്ല. തുടർന്ന് വിഴിഞ്ഞം പൊലീസിന്‍റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹ അവശിഷ്ടം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. ഫോറൻസിക് വിഭാഗവും സ്‌ഫോടക വസ്തു പരിശോധന വിഭാഗവും സ്ഥലത്ത് എത്തി ഇന്നലെ പരിശോധന നടത്തി.

ഫോറൻസിക് വിഭാഗത്തിന്‍റെ പ്രാഥമിക നിഗമനത്തിൽ കാറിനുള്ളിൽ പെട്രോളിന്‍റെ സാന്നിധ്യം ഉണ്ടായിരുന്നു എന്നു കണ്ടെത്തിയതാണ് ആത്മഹത്യയിലേക്ക് വിരൽ ചൂണ്ടുന്നതെന്നു വിഴിഞ്ഞം പൊലീസ് പറയുന്നു. കത്തിക്കരിഞ്ഞ മൃതദേഹം ഡിഎൻഎ പരിശോധനയ്ക്കുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. ഫിലോമിനയാണ് ടൈറ്റസ് കുര്യന്‍റെ ഭാര്യ. അസ്വാഭാവിക മരണത്തിനു പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

National

200 അടി താഴ്ചയിലേക്ക് വീണ കാർ കത്തിയമർന്നു; യാത്രക്കാർ വെന്തുമരിച്ചു

ഷിംല: ഹിമാചൽപ്രദേശിൽ കാർ 200 അടി താഴ്ചയിലേക്ക് വീണ് രണ്ടുപേർ മരിച്ചു. ഹിമാചൽപ്രദേശിൽ നിന്ന് പഞ്ചാബിലേക്ക് പോയ തീർഥാടകർ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്.

ലുധിയാന രജിസ്ട്രേഷൻ നമ്പറുള്ള കാറിൽ അപകടസമയത്ത് രണ്ട് പേരാണ് ഉണ്ടായിരുന്നത്. അപകടത്തിന് പിന്നാലെ കാർ കത്തുകയും ഇവർ വെന്തുമരിക്കുകയുമായിരുന്നു. മരിച്ചവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

വളവ് തിരിഞ്ഞുവന്ന നേരെ താഴ്ചയിലേക്ക് മറിയുകയായിരുന്നു. ഇവിടെ കൈവരിയോ സുരക്ഷാസംവിധാനമോ ഒന്നും തന്നെ സ്ഥാപിച്ചിട്ടില്ല. കാർ വീഴുന്നതിന് തൊട്ട് മുൻപ് വലിയ പൊട്ടിത്തെറിയുടെ ശബ്ദം കേട്ടിരുന്നു.

ടയർ പൊട്ടിത്തെറിച്ചതിനാൽ ഡ്രൈവർക്ക് വാഹനത്തിന്‍റെ നിയന്ത്രണം നഷ്ടമായതാകാം അപകടമുണ്ടാകാൻ കാരണമായതെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

സംഭവത്തിന് പിന്നാലെ പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തിയിരുന്നു. അപ്പോഴേക്കും കാർ പൂർണമായും കത്തിനശിച്ചു. മരിച്ചവരിൽ ഒരാളുടെ മൃതദേഹം കാറിന് പുറത്തും മറ്റൊരു മൃതദേഹം കാറിനുള്ളിലുമായിരുന്നു.

PB-10-K-7531 എന്ന രജിസ്ട്രേഷൻ നമ്പറുള്ള മാരുതി സ്വിഫ്റ്റ് ഡിസയർ കാറാണ് അപകടത്തിൽപ്പെട്ടത്. വാഹനത്തിൽ നിന്ന് പോലീസ് ഒരു ആധാർ കാർഡ് കണ്ടെടുത്തു. പക്ഷേ മരിച്ചവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

ഹിമാചൽ പ്രദേശിലെ ഉന ജില്ലയിലെ ചിന്ത്പൂർണി ക്ഷേത്രത്തിൽ നിന്ന് പഞ്ചാബിലെ ലുധിയാനയിലേക്ക് പോകുകയായിരുന്ന യാത്രക്കാരാണ് അപകടത്തിൽപ്പെട്ടത്.

Kerala

വര്‍ക്ക്ഷോപ്പില്‍ തീപിടിത്തം; രണ്ടു ഇന്നോവ കാറുകൾ പൂര്‍ണമായും കത്തി

പയ്യന്നൂര്‍: കുഞ്ഞിമംഗലത്തെ വര്‍ക്ക് ഷോപ്പിലുണ്ടായ അഗ്നിബാധയില്‍ രണ്ടു വാഹനങ്ങള്‍ പൂര്‍ണമായും കത്തി നശിച്ചു. പയ്യന്നൂര്‍ ബികെഎം ആശുപത്രിക്ക് സമീപത്തെ കെ.പി.രമേശന്‍റെ ഉടമസ്ഥതയിലുള്ള കുഞ്ഞിമംഗലം താമരക്കുളങ്ങരയിലെ കാര്‍ ലാന്‍ഡ് എന്ന സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്.
ഇന്നലെ രാത്രി പന്ത്രണ്ടോടെയാണ് തീപിടിത്തമുണ്ടായത്.

അറ്റകുറ്റപ്പണികള്‍ക്കു കൊണ്ടുവന്നു വര്‍ക്ക് ഷോപ്പിനു പുറത്തു നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളാണ് കത്തിനശിച്ചത്. തീ ആളിക്കത്തുന്നതു കണ്ട വഴിയാത്രക്കാരാണ് അഗ്നിരക്ഷാസേനയെ വിവരമറിയിച്ചത്. ഇതേത്തുടര്‍ന്ന് പയ്യന്നൂരില്‍നിന്ന് എത്തിയ രണ്ട് അഗ്‌നിശമന യൂണിറ്റുകള്‍ മുക്കാല്‍ മണിക്കൂറോളം പ്രയത്‌നിച്ചാണ് തീ പൂര്‍ണമായി അണച്ചത്. പൂട്ടിക്കിടന്ന ഗേറ്റിന്‍റെ പൂട്ട് തകര്‍ത്തായിരുന്നു രക്ഷാപ്രവര്‍ത്തനം.

Kerala

ഇടുക്കിയിൽ വീട്ടമ്മയുടെ മൃതദ്ദേഹം കത്തിക്കരിഞ്ഞ നിലയിൽ

ഇടുക്കി: കട്ടപ്പന മേട്ടുകുഴിയിൽ വീട്ടമ്മയുടെ മൃതദ്ദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. ചരൽവിളയിൽ മേരി(63)യാണ് മരിച്ചത്.

വെളുപ്പിനെ ഒന്നോടെ വീട്ടിലെത്തിയ മകനാണ് മൃതദേഹം ആദ്യം കണ്ടത്. ആത്മഹത്യ ആണെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം.

സംഭവത്തില്‍ വണ്ടൻമേട് പോലീസ് അന്വേഷണം ആരംഭിച്ചു. പോസ്റ്റ്മോർട്ടത്തിന് ശേഷമെ കൂടുതല്‍ വിവരങ്ങള്‍ പറയാനാവൂ എന്ന് പോലീസ് അറിയിച്ചു.

Latest News

Corehub Up