x
ad
Fri, 26 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചമ്പക്കുളം മൂലം വള്ളംകളിക്ക് അവധിയില്ല; വി.ഡി.സതീശന്‍റെ കോലം കത്തിച്ചു

വെബ് ഡെസ്ക്
Published: June 26, 2026 07:24 PM IST | Updated: June 26, 2026 07:25 PM IST

ചമ്പക്കുളം മൂലം വള്ളംകളിക്ക് ഒരു കാരണവശാലും അവധി കൊടുക്കില്ലെന്ന വി.ഡി.സതീശന്‍റെ പരാമർശത്തിൽ പ്രതിഷേധിച്ച് മൂലം ജലോത്സവം ഫാൻസ് ക്ലബിന്‍റെ നേതൃത്വത്തിൽ മു

ആലപ്പുഴ: ചമ്പക്കുളം മൂലം വള്ളംകളിക്ക് ഒരു കാരണവശാലും അവധി കൊടുക്കില്ലെന്ന വി.ഡി.സതീശന്‍റെ പരാമർശത്തിൽ പ്രതിഷേധം. മൂലം ജലോത്സവം ഫാൻസ് ക്ലബിന്‍റെ നേതൃത്വത്തിൽ ചമ്പക്കുളത്ത് മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു.

വള്ളംകളി നടക്കുന്ന തിങ്കളാഴ്ച കുട്ടനാടിന് പ്രാദേശിക അവധി നൽകണമെന്ന്  റെജി ചെറിയാൻ എംഎൽഎ നിയമസഭയിൽ സബ്മിഷനിലൂടെ ആവശ്യപ്പെട്ടിരുന്നു. പരിഗണിക്കാമെന്ന് ഔദ്യോഗിക മറുപടി നൽകിയ മുഖ്യമന്ത്രി സീറ്റിലിരുന്ന ശേഷം ഒരുകാരണവശാലും അവധി കൊടുക്കില്ലെന്ന് പറഞ്ഞതാണ് വിവാദമായത്.

മൈക്ക് ഓഫാണെന്ന് കരുതിയായിരുന്നു മുഖ്യമന്ത്രിയുടെ അടക്കം പറച്ചിൽ. മുഖ്യമന്ത്രി പറഞ്ഞ രഹസ്യം വീഡിയോ ദൃശ്യങ്ങളടക്കം പുറത്ത് വന്നതോടെയാണ് വ്യാപക പ്രതിഷേധം ഉയർന്നത്.

Tags : V.D. Satheesan chambakkulam Effigy burnt

Recent News

Corehub Up