ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യൻ ക്യാപറ്റൻ ശ്രേയസ് അയ്യരും അയർലൻഡ് ക്യാപ്റ്റൻ ലോർക്കൻ ടക്കറും ഹസ്തദാനം നൽകുന്നു.
ബെൽഫാസ്റ്റ്: അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ടോസ് നേടി ഇന്ത്യ ബൗളിംഗ് തെരഞ്ഞെടുത്തു. ടി20 ടീമിന്റെ സ്ഥിരം നായകനായി അരങ്ങേറുന്ന ക്യാപ്റ്റൻ ശ്രേയസ് അയ്യർ അയർലൻഡിനെ ബാറ്റിങ്ങിന് വിടുകയായിരുന്നു.
അതേസമയം പതിനഞ്ചുകാരൻ വൈഭവ് സൂര്യവംശിക്ക് അന്തിമ 11 ൽ ഇടം ലഭിച്ചില്ല. ടീമില്‍ പരിചസമ്പന്നരായ നിരവധി താരങ്ങളുമുള്ളതിനാല്‍ വൈഭവ് കാത്തിരിക്കണമെന്നും ശ്രേയസ് അയ്യര്‍ വ്യക്തമാക്കി. വൈഭവ് പുറത്തിരിക്കുന്നതോടെ ലോകകപ്പില്‍ കളിച്ച സഞ്ജു സാംസണ്-അഭിഷേക് ശര്‍മ ഓപ്പണിംഗ് സഖ്യം തന്നെയാണ് അയര്‍ലന്‍ഡിനെതിരെയും ഇന്ത്യ പരീക്ഷിക്കുന്നത്.
മൂന്നാം നമ്പറില്‍ ഇഷാന് കിഷന് എത്തുമ്പോള്‍ നാലാം നമ്പറില്‍ ക്യാപ്റ്റൻ ശ്രേയസ് അയ്യര്‍ ഇറങ്ങും. വൈസ് ക്യാപ്റ്റന്‍ തിലക് വര്‍മ, ശിവം ദുബെ, അക്ഷര്‍ പട്ടേല്‍ എന്നിവരാണ് ഇന്ത്യയുടെ ബാറ്റിംഗ് നിരയിലുള്ളത്.
അയർലൻഡ് ടീം : ടിം ടെക്ടർ, റോസ് അഡെയർ, ഹാരി ടെക്ടർ, ലോർക്കൻ ടക്കർ (വിക്കറ്റ് കീപ്പർ/ക്യാപ്റ്റൻ), ബെഞ്ചമിൻ കാലിറ്റ്സ്, ഗാരെത് ഡെലാനി, ജോർജ് ഡോക്രെൽ, ലിയാം മക്കാർത്തി, മാത്യു ഹംഫ്രീസ്, ജയ് മുന്ദ്ര, മാത്യു ഹോളണ്ട്.
ഇന്ത്യ : അഭിഷേക് ശർമ്മ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ഇഷാൻ കിഷൻ, ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), തിലക് വർമ്മ, ശിവം ദുബെ, അക്സർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ, ഹർഷിത് റാണ, അർഷ്ദീപ് സിംഗ്, പ്രസിദ്ധ് കൃഷ്ണ.