x
ad
Fri, 26 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജോഗോ ബോണിറ്റോ.. ബ്രസീല്‍ ഗ്രൂപ്പ് ചാമ്പ്യന്മാരായി നോക്കൗട്ടില്‍

യുഎസില്‍നിന്ന് ജി. രവീന്ദ്രന്‍ നായര്‍ (ഗോളി രവി)
Published: June 26, 2026 03:56 AM IST | Updated: June 26, 2026 03:56 AM IST

മയാമി ഗാര്‍ഡനിലെ ഹാര്‍ഡ് റോക്ക് സ്റ്റേഡിയത്തിന്‍റെ ഗാലറിയില്‍ തിങ്ങിനിറഞ്ഞ 64,478 കാണികളുടെ ആരവം അകമ്പടിയായി സ്‌കോട്ട്‌ലന്‍ഡിന്‍റെ വലയില്‍ എണ്ണം പുറഞ്ഞ മൂന്നു ഗോളുകള്‍...

അതെ, കാല്‍പ്പന്ത് ആരാധകരുടെ ആവേശമായ ബ്രസീല്‍ ഗ്രൂപ്പ് സിയില്‍ തങ്ങളുടെ അവസാന മത്സരത്തില്‍ 3-0ന് സ്‌കോട്ട്‌‌ലഡിന്‍റെ വലനിറച്ച് ജോഗോ ബോണീറ്റോ ചുവടുവച്ചു.

ഫിഫ 2026 ലോകകപ്പ് ഫുട്‌ബോളിന്‍റെ ഗ്രൂപ്പ് സിയിലെ അവസാന മത്സരത്തില്‍ വിനിസ്യൂസ് ജൂണിയറിന്‍റെ ഇരട്ടഗോളിനൊപ്പം മത്തേവൂസ് കുന്‍യയും ചേര്‍ന്നതോടെ കാനറികള്‍ ചിറകടിച്ചുയര്‍ന്നു. ഗ്രൂപ്പിലെ മൂന്നു മത്സരങ്ങളില്‍ രണ്ട് ജയവും ഒരു സമനിലയും ഉള്‍പ്പെടെ ഏഴ് പോയിന്‍റുമായി ബ്രസീല്‍ ഒന്നാം സ്ഥാനത്തു ഫിനിഷ് ചെയ്താണ് നോക്കൗട്ടിലേക്കു ചുവടുവച്ചത്.

വിവ വിനിസ്യൂസ്

ഏഴാം മിനിറ്റില്‍ വിനിസ്യൂസിന്‍റെ അവസരോചിത ഇടപെടലിലൂടെ ബ്രസീലിനു ലീഡ്. സ്‌കോട്ടിഷ് പ്രതിരോധതാരം മക്‌കെന്നയുടെ പിഴവില്‍നിന്നായിരുന്നു വിനിസ്യൂസിന്‍റെ ഗോള്‍ പിറന്നത്. ഗോളിയില്‍നിന്നുള്ള പന്ത് സ്വീകരിച്ചെങ്കിലും മക്‌കെന്നയ്ക്കു പിഴച്ചു. പന്ത് റയാന്. റയാന്‍റെ പാസ് ബോക്‌സിനുള്ളില്‍ ഫ്രീയായി നില്‍ക്കുകയായിരുന്നു വിനിസ്യൂസിലേക്ക്. പന്ത് വരുതിയിലാക്കിയ വിനിസ്യൂസിന്‍റെ ഷോട്ട് തടയാന്‍ സ്‌കോട്ടിഷ് ഗോള്‍ കീപ്പര്‍ ആംഗസ് ഗണ്ണിനു സാധിച്ചില്ല. 1-0നു ബ്രസീല്‍ മുന്നില്‍.

22-ാം മിനിറ്റില്‍ വിനിസ്യൂസ് ജൂണിയര്‍ വീണ്ടും വല കുലുക്കി. എന്നാല്‍, വിഎആറിലൂടെ റഫറി ഗോള്‍ തള്ളി. ബില്‍ഡപ്പിനിടെ വിനിസ്യൂസ് സ്‌കോട്ടിഷ് ഡിഫെന്‍ഡര്‍ ജാക്ക് ഹാര്‍ഡിനെ ഫൗള്‍ ചെയ്‌തെന്നായിരുന്നു കണ്ടെത്തല്‍. എന്നാല്‍, ആദ്യ പകുതിയുടെ സ്റ്റോപ്പേജ് ടൈമില്‍ വിനിസ്യൂസ് രണ്ടാമതും ലക്ഷ്യംകണ്ടു. ബ്രൂണോ ഗിമാറാഷ് തളികയില്‍വച്ചതുപോലെ നല്‍കിയ ക്രോസിലായിരുന്നു 45+3-ാം മിനിറ്റില്‍ വിനിസ്യൂസ് ജൂണിയര്‍ ഹെഡറിലൂടെ ഗോള്‍ നേടിയത്. ബോക്‌സിനുള്ളിലേക്കു വളഞ്ഞിറങ്ങിയ പന്ത് വിനിസ്യൂസ് കൃത്യമായി ഹെഡ് ചെയ്തു വലയിലാക്കി. ബ്രസീലിനായി താരത്തിന്‍റെ ആദ്യ ഹെഡര്‍ ഗോള്‍.

നെയ്മര്‍ കളത്തില്‍

60-ാം മിനിറ്റില്‍ മത്തേവൂസ് കുന്‍യയിലൂടെ ബ്രസീല്‍ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി. ഈ ഗോളിനും വഴിവച്ചത് ബ്രൂണോ ഗിമാറാഷ് ആയിരുന്നു.
പതിവിനു വിപരീതമായി 4-3-2-1 ശൈലിയിലായിരുന്നു ബ്രസീല്‍ കളിച്ചത്.

കാനറികളുടെ റയാനു ലഭിച്ച ഒരു സുവര്‍ണ ഗോളവസരം മുതലാക്കാന്‍ അദ്ദേഹത്തിനു സാധിച്ചില്ല. ഇത്രയും തുറന്ന അവസരം നഷ്ടപ്പെടുത്തിയ റയാന്‍റെ കളത്തിലെ നീക്കങ്ങളും പേരുകേട്ട ബ്രസീലിന്‍റെ ക്വാളിറ്റിക്കുതകുന്നതല്ല. ഇടതു വിംഗില്‍ വിനിസ്യൂസിന്‍റെ വേഗവും ഡ്രിബ്ലിംഗും ക്വാളിറ്റി മത്സരം നല്‍കിയപ്പോള്‍ വലതു വിംഗില്‍ റയാന് ഹൈപ്രസിംഗിനു സാധിച്ചില്ലെന്നതും ശ്രദ്ധേയം.

75-ാം മിനിറ്റില്‍ സൂപ്പര്‍താരം നെയ്മര്‍ ജൂണിയര്‍ കളത്തിലെത്തി. കുന്‍യയെ പിന്‍വലിച്ചായിരുന്നു മുഖ്യപരിശീലകന്‍ കാര്‍ലോ ആഞ്ചെലോട്ടി നെയ്മറിനെ ഇറക്കിയത്. ബ്രസീല്‍ ഗോള്‍ കീപ്പര്‍ ആലിസണ്‍ ബെക്കറിന്‍റെ മിന്നും പ്രകടനവും ശ്രദ്ധേയം. മത്സരത്തില്‍ അഞ്ച് സേവുകളാണ് ആലിസണ്‍ നടത്തിയത്. ലോകത്തിലെ ഏറ്റവും മികച്ച ഗോള്‍കീപ്പര്‍മാരില്‍ ഒരാളാണ് താനെന്ന് അടിവരയിടുന്നതായിരുന്നു അദ്ദേഹത്തിന്‍റെ പ്രകടനം.

Tags :

Recent News

Corehub Up