x
ad
Fri, 26 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കണ്ടു, കാനഡ...


Published: June 26, 2026 03:31 AM IST | Updated: June 26, 2026 03:31 AM IST

വാന്‍കൂവര്‍: ഫിഫ ലോകകപ്പില്‍ ചരിത്രത്തിലാദ്യമായി കാനഡ നോക്കൗട്ടില്‍. ഗ്രൂപ്പ് ബിയില്‍ തങ്ങളുടെ അവസാന മത്സരത്തില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനോട് 2-1നു പരാജയപ്പെട്ടെങ്കിലും കാനഡ റൗണ്ട് ഓഫ് 32ല്‍ ഇടംനേടി.

റൂബന്‍ വര്‍ഗാസ് (46), ജോഹാന്‍ മന്‍സമ്പി (57) എന്നിവരാണ് സ്വിറ്റ്‌സര്‍ലന്‍ഡിനായി ഗോള്‍ സ്വന്തമാക്കിയത്. പ്രോമിസ് ഡേവിഡിന്‍റെ (76) വകയായിരുന്നു കാനഡയുടെ ഗോള്‍.

മൂന്നു മത്സരങ്ങളില്‍നിന്ന് ഏഴ് പോയിന്‍റുമായി സ്വിറ്റ്‌സര്‍ലന്‍ഡ് ഗ്രൂപ്പ് ചാമ്പ്യന്മാരായി നോക്കൗട്ടിലേക്കു മുന്നേറി. രണ്ടാം സ്ഥാനത്തു ഫിനിഷ് ചെയ്ത കാനഡയ്ക്ക് നാലു പോയിന്‍റാണ്. റൗണ്ട് ഓഫ് 32ല്‍ ദക്ഷിണാഫ്രിക്കയാണ് കാനഡയുടെ എതിരാളികള്‍.

ബോസ്‌നിയ കാക്കണം

ഗ്രൂപ്പ് ബിയിലെ മറ്റൊരു മത്സരത്തില്‍ ബോസ്‌നിയ ആന്‍ഡ് ഹെര്‍സെഗോവിന 3-1ന് ഖത്തറിനെ കീഴടക്കി. ഖത്തര്‍ ടീമിലെ മലയാളി സാന്നിധ്യമായ തഹ്‌സിന്‍ ജംഷീദിന് ലോകകപ്പ് അരങ്ങേറ്റം നടത്താനുള്ള അവസരം ഈ മത്സരത്തിലും ലഭിച്ചില്ല.

ജയത്തോടെ ബോസ്‌നിയയ്ക്കും നാലു പോയിന്‍റായി. എന്നാല്‍, ഗോള്‍ ശരാശരിയില്‍ കാനഡയ്ക്കു പിന്നില്‍ മൂന്നാം സ്ഥാനത്തു ഫിനിഷ് ചെയ്യാനേ സാധിച്ചുള്ളൂ. മികച്ച മൂന്നാം സ്ഥാനക്കാരില്‍ ഉള്‍പ്പെട്ട് നോക്കൗട്ടിലേക്കു മുന്നേറാനുള്ള അവസരം ബോസ്‌നിയയ്ക്കുണ്ട്.

Tags :

Recent News

Corehub Up