ന്യൂഡൽഹി: അപകീർത്തിക്കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി മധ്യപ്രദേശ് ഹൈക്കോടതിയിൽ ഖേദം പ്രകടിപ്പിച്ചതിന് പിന്നാലെ അദ്ദേഹത്തെ രൂക്ഷമായി പരിഹസിച്ച് കേന്ദ്ര പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു. അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുകയും പിന്നീട് നിയമനടപടികളിൽ നിന്ന് രക്ഷപ്പെടാൻ കോടതികളിൽ മാപ്പ് പറയുകയും ചെയ്യുന്നത് രാഹുൽ ഗാന്ധിയുടെ പതിവാണെന്ന് റിജിജു കുറ്റപ്പെടുത്തി.
രാഹുൽ ഗാന്ധിയും എഎപി കൺവീനർ അരവിന്ദ് കെജ്രിവാളും തമ്മിൽ ആരാണ് കോടതികളിൽ കൂടുതൽ തവണ മാപ്പ് പറഞ്ഞിട്ടുള്ളതെന്ന് കണ്ടെത്താൻ ഒരു മത്സരം തന്നെ നടത്തേണ്ടതുണ്ടെന്ന് അദ്ദേഹം പരിഹസിച്ചു. വസ്തുതകളില്ലാതെ മറ്റുള്ളവർക്കെതിരെ എന്തും വിളിച്ചുപറയുക, തുടർന്ന് കോടതികൾ ശക്തമായ നടപടികളിലേക്ക് കടക്കുമ്പോൾ പതുക്കെ ഖേദപ്രകടനവുമായി വരിക എന്നതാണ് ഇവരുടെ രീതി.
കെജ്രിവാളും രാഹുലും തമ്മിൽ ഇങ്ങനെയുള്ള കാര്യങ്ങളിൽ വലിയ സാമ്യമുണ്ട്. രാജ്യത്ത് ഏറ്റവും കൂടുതൽ തവണ കോടതികളിൽ മാപ്പപേക്ഷ നൽകിയിട്ടുള്ളത് ആരാണെന്ന് പരിശോധിച്ചാൽ ഇവർ രണ്ടുപേരുമായിരിക്കും മുന്നിലന്നും റിജിജു പറഞ്ഞു.
Tags : Kiren Rijiju Rahul Gandhi Union Minister Madhya Pradesh High Court